121

Powered By Blogger

Monday 4 January 2021

ആലിബാബ സ്ഥാപകന്‍ ജാക് മാ അറസ്റ്റില്‍?

ഇ കൊമേഴ്സ് ഭീമനായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക് മായെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തോ?രണ്ടുമാസമായി പൊതുഇടങ്ങളിലൊന്നും കാണാതായതിനെതുടർന്നാണ് ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായുള്ള അഭ്യൂഹംപരക്കുന്നത്. വീട്ടുതടങ്കലിലാകാമെന്നും റിപ്പോർട്ടുകളുണ്ട്. ലോകമാകെ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ നിരീക്ഷണത്തിലാണെന്നുമാത്രമാണ് ചൈനിസ് സർക്കാർ വെളിപ്പെടുത്തിയത്.ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ഇടഞ്ഞശേഷം അദ്ദേഹത്തിനെതിരെ അന്വേഷണ നടപടികളുൾപ്പടെയുള്ളവയുമായി ചൈനീസ് സർക്കാർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ കാണാതായ വാർത്ത പ്രചരിക്കുന്നത്. മായുടെ സ്വന്തം ടാലന്റ് ഷോയായ ആഫ്രിക്കാസ് ബിസിനസ് ഹീറോസ് ന്റെ അവസാന എപ്പിസോഡിൽ ജഡ്ജായി അദ്ദേഹം എത്തിയിരുന്നില്ല. പകരം ആലിബാബയുടെ മറ്റൊരു പ്രതിനിധിയാണ് പങ്കെടുത്തത്. ആലിബാബയുടെ വെബ്സൈറ്റിൽ നിന്ന് മായുടെ ചിത്രവും നീക്കുകയുംചെയ്തു. ഒക്ടോബറിൽ ഒരു പൊതുപരിപാടിയിൽ മാ ചൈനീസ് സർക്കാരിനെ വിമർശിച്ചതിനു പിന്നാലെയാണ് ആലിബാബയ്ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്. ചൈനീസ് റെഗുലേറ്റർമാർ സമയം നഷ്ടപ്പെടുത്തുന്നെന്നും നവീന ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്നെന്നുമായിരുന്നു വിമർശനം. മായുടെ ഉടമസ്ഥതയിലുള്ള ആന്റ് ഗ്രൂപ്പിന്റെ ഷാങ് ഹായിയിലും ഹോങ് കോങ്ങിലും 3700 കോടി ഡോളറിന്റെ ഓഹരി വിൽക്കാനുള്ള പദ്ധതി (ഇനിഷ്യൽ പബ്ലിക് ഓഫറിങ്) ചൈനീസ് സർക്കാർ നവംബറിൽ തടഞ്ഞിരുന്നു. മായോട് രാജ്യംവിടരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ പേടിഎം, പേടിഎം മാൾ, സൊമാറ്റോ, ബിഗ് ബാസ്കറ്റ്, സ്നാപ്ഡീൽ തുടങ്ങിയവയിൽ ആലിബാബയ്ക്ക് നിക്ഷേപമുണ്ട്.

from money rss https://bit.ly/390c7Xw
via IFTTT

ജനുവരിയില്‍ ഐപിഒയുമായി ആറു കമ്പനികള്‍: ലക്ഷ്യം 8000 കോടി സമാഹരിക്കല്‍

ഓഹരി വിപണിയിലെ മുന്നേറ്റം അവസരമാക്കാൻ ജനുവരിയിൽ നിരവധി കമ്പനികൾ ഐപിഒയുമായി വരുന്നു. നാലാഴ്ചക്കുള്ളിൽ ആറുകമ്പനികളെങ്കിലും ഐപിഒയുമായെത്തുമെന്നാണ് വിവരം. 8,000 കോടി രൂപയാകും ഈ കമ്പനികൾ ദ്വിതീയ വിപണിയിൽനിന്ന് സമാഹരിക്കുക. റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യ, ഇൻഡിഗോ പെയിന്റ്സ്, ഹോം ഫെസ്റ്റ് ഫിനാൻസ് കമ്പനി, ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയ കമ്പനികളാണ് പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നത്. 2020ൽ ആകെ 15 കമ്പനികളാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. മാർച്ചിൽ ഒന്ന്, ജൂലായിൽ ഒന്ന്, സെപ്റ്റംബറിൽ എട്ട്, ഒക്ടോബറിൽ ഒന്ന്, നവംബറിൽ ഒന്ന്, ഡിസംബറിൽ മൂന്ന് എന്നിങ്ങനെയായിരുന്നു ലിസ്റ്റിങ്. മാർച്ചിലെ താഴ്ചയിൽനിന്ന് ഓഹരി സൂചികകൾ 86ശതമാനത്തോളമാണ് നേട്ടമുണ്ടാക്കിയത്. യുഎസിലെ തിരഞ്ഞെടുപ്പ് ഫലവും കോവിഡ് വാക്സിന്റെ വരവുമാണ് രണ്ടുമാസമായി വിപണിയിലെ കുതിപ്പിനുപിന്നിൽ. ഡിസംബറിൽമാത്രം 62,016 കോടി രൂപയാണ് വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരികളിൽ നിക്ഷേപിച്ചത്. നിക്ഷേപകരിൽ പണലഭ്യത വർധിച്ചതോടെ ഓഹരിയിലെ നിക്ഷേപം വർധിക്കുന്നതായാണ് വിലയിരുത്തൽ. മാർച്ചിലെ കനത്ത ഇടിവിനുശേഷമുണ്ടായ മുന്നേറ്റം നിരവധി പുതിയ നിക്ഷേപരെ വിപണിയിലെത്തിച്ചിട്ടുണ്ട്.

from money rss https://bit.ly/39gQkLp
via IFTTT

അഞ്ചുദിവസത്തിനിടെ 1000 രൂപകൂടി: സ്വര്‍ണവില പവന് 38,400 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന തുടരുന്നു. തിങ്കളാഴ്ച രണ്ടുതവണയായി പവന് 560 രൂപകൂടിയതിനുപിന്നാലെ ചൊവാഴ്ച 320 രൂപകൂടി വർധിച്ചു. ഇതോടെ പവന്റെ വില 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയർന്നത്. കഴിഞ്ഞ ദിവസം വിലയിൽ 2.5ശതമാനമാണ് വർധനവുണ്ടായത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,938.11 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ കരുത്താർജിച്ചതും രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായതുമാണ് സ്വർണവിലയെ ബാധിച്ചത്. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തെതുടർന്ന് ബ്രിട്ടനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതും സ്വർണവിലയെ ബാധിച്ചു.

from money rss https://bit.ly/3nfv4ub
via IFTTT

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം: സെന്‍സെക്‌സ് 48,000ന് താഴെയെത്തി

തുടർച്ചയായ ദിനങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 183 പോയന്റ് താഴ്ന്ന് 47,993ലും നിഫ്റ്റി 56 പോയന്റ് നഷ്ടത്തിൽ 14,076ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 581 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1022 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. പൊതുമേഖല ബാങ്ക്, ലോഹം എന്നീ സൂചികകളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, ടൈറ്റാൻ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ഐടിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടിസിഎസ്, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, സൺ ഫാർമ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. Indices open lower amid weak global cues

from money rss https://bit.ly/3ncECWR
via IFTTT

മിസ്ഡ് കോൾ വഴി ഗ്യാസ് ബുക്ക് ചെയ്യാം

കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാചകവാതകം (ഇൻഡേൻ) ഉപയോഗിക്കുന്നവർക്ക് സിലിൻഡർ ബുക്ക് ചെയ്യാൻ 84549 55555 എന്ന ഫോൺ നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്താൽ മതി. അതിവേഗം ബുക്ക് ചെയ്യാനുള്ള സൗകര്യം, ഫോൺ ഹോൾഡ് ചെയ്യേണ്ട കാര്യമില്ല, ഫോണിന് ചാജുമില്ല എന്നിവയാണ് ഇതിന്റെ പ്രത്യേകത. ഐ.വി.ആർ.എസ്. എടുക്കാത്ത മുതിർന്ന പൗരന്മാർക്കും മിസ്ഡ് കോൾ സൗജന്യം പ്രയോജനപ്പെടുത്താം. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളുടെ ജീവിതം കുറച്ചുകൂടി അനായാസമാക്കാൻ ഈ സൗകര്യം ഫലപ്രദമാണെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിലെ പാചകവാതക ഉപഭോഗം 2014-ലെ 55.9 ശതമാനത്തിൽനിന്ന് 99 ശതമാനമായി വർധിച്ചിട്ടുണ്ടെന്ന് എണ്ണ-പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. നിലവിൽ ഇൻഡേൻ ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ലഭ്യമാകുക.

from money rss https://bit.ly/3ofyyhJ
via IFTTT

റെക്കോഡ് തിരുത്തി സെന്‍സെക്‌സ് 48,177ലും നിഫ്റ്റി 14,133ലും ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ കാളകൾ പിടിമുറുക്കി. തുടർച്ചയായ ദിവസങ്ങളിൽ സൂചികകൾ റെക്കോഡ് തിരുത്തി മുന്നേറുകയാണ്. ഇതാദ്യമായി സെൻസെക്സ് 48,000വും നിഫ്റ്റി 14,100ഉം കടന്നു. 307.82 പോയന്റാണ് സെൻസെക്സിലെ നേട്ടം. 48,176.80ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 114.40 പോയന്റ് ഉയർന്ന് 14,132.90ലുമെത്തി. ബിഎസ്ഇയിലെ 2061 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 973 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. രണ്ട് കോവിഡ് വാക്സിനുകൾക്ക് രാജ്യത്ത് അംഗീകാരം നൽകിയതാണ് വിപണിയ്ക്ക് കരുത്തായത്. നിർമാണമേഖലയിലെ പിഎംഐ ഉയർന്നതും ദലാൾ സ്ട്രീറ്റിലെ നിക്ഷേപകപ്പടയെ ഉത്തേജിപ്പിച്ചു. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ്, ഒഎൻജിസി, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹം, ഐടി, വാഹനം, ഫാർമ തുടങ്ങിയ സെക്ടറൽ സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. Sensex ends at 48177, Nifty at 14133

from money rss https://bit.ly/35p0dFJ
via IFTTT