121

Powered By Blogger

Tuesday 8 September 2020

സില്‍വര്‍ ലേയ്ക്കിന് പിന്നാലെ റിലയന്‍സ് റീട്ടെയിലില്‍ കെകെആറും 7,500 കോടി നിക്ഷേപിച്ചേക്കും

റിലയൻസ് ജിയോയിൽ നിക്ഷേപം നടത്തിയതിനുപിന്നാലെ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിലും സിൽവർ ലേയ്ക്ക് നിക്ഷേപം നടത്തുന്നു. 1.75ശതമാനം ഉടമസ്ഥതാവകാശത്തിനുവേണ്ടി 7,500 കോടി രൂപയാണ് സിൽവൽ ലേയ്ക്ക് നിക്ഷേപിക്കുക. ഇതോടെ റിലയൻസ് റീട്ടെയിലിന്റെ നിക്ഷേപമൂല്യം 4.21 ലക്ഷം കോടിയായി ഉയർന്നു. സിൽവർ ലേയ്ക്കിന് പിന്നാലെ കെകെആറും നിക്ഷേപം നടത്തിയേക്കുമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. 1,500 കോടി നിക്ഷേപിക്കുന്നത് സംബന്ധിച്ച ചർച്ചയാണ് നടക്കുന്നത്. രാജ്യത്തെതന്നെ ഏറ്റവും വലിയ റീട്ടെയിൽ ബിസിനസ് ഉടമകളാണ് റിലയൻസ്. 12,000സ്റ്റോറുകളാണ് രാജ്യത്തെമ്പാടുമുള്ളത്. രാജ്യത്തെമ്പാടുമുള്ള ചെറികിട വ്യാപാരികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വികസനത്തിനാണ് റിലയൻസ് റീട്ടെയിൽ തയ്യാറെടുക്കുന്നതെന്ന് ചെയർമാൻ മുകേഷ് അംബാനി പ്രതികരിച്ചു. After Silver Lake, KKR may invest $1 billion in Reliance Retail

from money rss https://bit.ly/33erysb
via IFTTT

വിലകുറഞ്ഞ 10 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ

ഗൂഗിൾ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ വിലകുറഞ്ഞ 10 കോടി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ റിലയൻസ് ജിയോ തയ്യാറെടുക്കുന്നു. 2020 ഡിസംബറോടെയോ അടുത്തവർഷം ആദ്യമോ ഡാറ്റാപാക്കുകൾ ഉൾപ്പെടുത്തിയാകും പുതിയ ഫോണുകൾ അവതരിപ്പിക്കുകയെന്ന് ബിസ്നസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. റിലയൻസിന്റെ ടെലികോം യൂണിറ്റ് ഡിസൈൻ ചെയ്യുന്ന ഫോൺ മറ്റുകമ്പനികൾവഴി നിർമിച്ചാകും വില്പനയ്ക്കെത്തിക്കുക. ആൽഫബെറ്റിന്റെ ഉപകമ്പനിയായ ഗൂഗിൾ റിലയൻസിൽ 4,500 കോടി ഡോളർ നിക്ഷേപം നടത്തുമെന്ന് ജൂലായിൽ പ്രഖ്യാപിച്ചിരുന്നു. 4ജി, 5ജി സ്മാർട്ട്ഫോണുകൾക്കായി വിലകുറഞ്ഞ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്നും മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. Reliance Jio To Roll Out 10 Crore Low-Cost Phones By December

from money rss https://bit.ly/3bCggli
via IFTTT

ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു: സെന്‍സെക്‌സ് 170 പോയന്റ് താഴ്ന്നു

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 170 പോയന്റ് നഷ്ടത്തിൽ 38,195ലും നിഫ്റ്റി 45 പോയന്റ് താഴ്ന്ന് 11,268ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 425 ഓഹരികൾ നേട്ടത്തിലും 1,440 ഓഹരികൾ നഷ്ടത്തിലുമാണ്. 70 ഓഹരികൾക്ക് മാറ്റമില്ല. വിപ്രോ, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഇൻഫോസിസ്, ടൈറ്റൻ കമ്പനി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഒഎൻജിസി, ഗെയിൽ, എസ്ബിഐ, ബജാജ് ഫിൻസർവ്, കോൾ ഇന്ത്യ, ഹിൻഡാൽകോ, ഐടിസി, ടാറ്റ സ്റ്റീൽ, ഐഒസി, യുപിഎൽ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എവറഡി ഇൻഡസ്ട്രീസ്, ഇന്ത്യബുൾസ് വെഞ്ച്വേഴ്സ് തുടങ്ങി 45 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2F45bOd
via IFTTT

ഇന്ത്യയുടെ വളർച്ച അനുമാനം: വീണ്ടും റേറ്റിങ് താഴ്ത്തി ഏജൻസികൾ

മുംബൈ: കോവിഡ് സാഹചര്യത്തിൽ നടപ്പു സാമ്പത്തികവർഷത്തെ ഇന്ത്യയുടെ വളർച്ച അനുമാനം വീണ്ടും താഴ്ത്തി റേറ്റിങ് ഏജൻസികൾ. ഫിച്ച്, അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ് മാൻ സാക്സ്, ഇന്ത്യ റേറ്റിങ്സ് എന്നീ ഏജൻസികളാണ് വളർച്ച അനുമാനം താഴ്ത്തിയിരിക്കുന്നത്. ഏപ്രിൽ-ജൂൺ പാദത്തിൽ ജി.ഡി.പി. വളർച്ച മൈനസ് 24 ശതമാനത്തിനടുത്ത് ചുരുങ്ങിയതായുള്ള ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് റേറ്റിങ് ഏജൻസികൾ പുതിയ കണക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഗാർഹിക-കോർപറേറ്റ് വരുമാനങ്ങളെ കോവിഡ് വലിയതോതിൽ ബാധിച്ചിട്ടുണ്ട് ഈ ഏജൻസികളുടെ ബാലൻസ് ഷീറ്റിൽ ഇത് പ്രതിഫലിച്ചുതുടങ്ങി. സാമ്പത്തികമേഖലയിലെ ആസ്തികളുടെ മേന്മയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. കിട്ടാക്കടം കൂടുമെന്നതിനാൽ ബാങ്കുകൾക്ക് കൂടുതൽ തുക പ്രൊവിഷനിങ്ങിനായി (കിട്ടാക്കടത്തിനു തുല്യമായ തുക മാറ്റിവെക്കൽ) മാറ്റിവെക്കേണ്ടിവരും. ഇതോടൊപ്പം ഉയർന്ന പണപ്പെരുപ്പവും സ്ഥിതി സങ്കീർണമാക്കുന്നുവെന്ന് ഫിച്ച് പറയുന്നു. അതേസമയം മൂന്നാം പാദത്തോടെ സ്ഥിതി മാറുമെന്നും ഇന്ത്യ വളർച്ചാ പാതയിലേക്ക് മടങ്ങിവരുമെന്നും രണ്ട് ഏജൻസികളും സൂചിപ്പിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തികവർഷം 18.44 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് ഇന്ത്യ റേറ്റിങ്സിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 2022 സാമ്പത്തികവർഷം രാജ്യം 9.9 ശതമാനം വളർച്ച കൈവരിക്കുമെന്നും ഇവർ കണക്കാക്കുന്നു.

from money rss https://bit.ly/35l3iYa
via IFTTT

IT'S OFFICIAL! Fahadh Faasil To Play The Lead Role in Alphonse Puthren's Paattu

IT'S OFFICIAL! Fahadh Faasil To Play The Lead Role in Alphonse Puthren's Paattu
Fahadh Faasil, the National award-winning actor is all set to join hands with Alphonse Puthren, the director of Premam. The filmmaker recently confirmed that Fahadh will play the lead role in his directorial venture, through his official social media pages, recently.

* This article was originally published here

വില്പന സമ്മര്‍ദം: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: അവസാന മണിക്കൂറിലെ ലാഭമെടുപ്പ് ഓഹരി വിപണിയിലെ നേട്ടത്തെ ബാധിച്ചു. സെൻസെക്സ് 51.88 പോയന്റ് നഷ്ടത്തിൽ 38,365.35ലും നിഫ്റ്റി 37.60 പോയന്റ് താഴ്ന്ന് 11,317.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 957 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1695 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, എച്ച്സിഎൽ ടെക്, വിപ്രോ, ഇൻഫോസിസ്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, ടാറ്റ മോട്ടോഴ്സ്, സീ എന്റർടെയ്ൻമെന്റ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സെക്ടറൽ സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ് സൂചികയ്ക്ക് ഒരുശതമാനവും സ്മോൾ ക്യാപ് സൂചികയ്ക്ക് ഒന്നരശതമാനവും നഷ്ടമായി. Sensex erases days gains, ends 52 pts lower

from money rss https://bit.ly/2FjJt8E
via IFTTT

ജിയോയിക്കുപിന്നാലെ സില്‍വര്‍ ലേയ്ക്ക് ബൈജൂസില്‍ 3680 കോടി രൂപ നിക്ഷേപിക്കും

ബെംഗളുരു: പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പിൽ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേയ്ക്ക് 3680 കോടി(500 മില്യൺ ഡോളർ) രൂപ നിക്ഷേപിക്കും. റിലയൻസ് ജിയോയിൽ 5,546.8 കോടി രൂപ നിക്ഷേപിച്ചതിനുപിന്നാലെയാണ് ഇന്ത്യയിലെതന്നെ മറ്റൊരു സ്ഥാപനത്തിൽ സിൽവർ ലേയ്ക്ക് നിക്ഷേപം നടത്തുന്നത്. സിൽവർ ലേയ്ക്കിന്റെകൂടി നിക്ഷേപമെത്തുന്നതോടെ ബൈജൂസിന്റെ മൊത്തംമൂല്യം 10.5 ബില്യൺ ഡോളറാകും. ടൈഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക് എന്നീ സ്ഥാപനങ്ങൾ 200 മില്യൺ ഡോളർ രൂപവീതം നേരത്തെ നിക്ഷേപം നടത്തിയിരുന്നു. പ്രമുഖ എഡ്യുടെക് സ്ഥാപനമായ ഡിഎസ്ടി ഗ്ലോബൽ 122 മില്യൺ ഡോളറും ബൈജൂസിൽ നിക്ഷേപിച്ചിട്ടുണ്ട്.

from money rss https://bit.ly/2Zh84C4
via IFTTT

വെയ്റ്റ് ലിസ്റ്റ് യാത്രക്കാര്‍ക്കായി 'ക്ലോണ്‍ ട്രെയിന്‍' ഓടിക്കാന്‍ റെയില്‍വെ

വെയ്റ്റ് ലിസ്റ്റിലുള്ള ട്രെയിൻ യാത്രക്കാർക്ക് ഇനി ആശ്വസിക്കാം. തിരക്കേറിയ റൂട്ടുകളിൽ വെയ്റ്റ് ലിസ്റ്റിലുള്ള യാത്രക്കാർക്കായി മറ്റൊരു ട്രെയിൻ(ക്ലോൺ ട്രെയിൻ) കൂടി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് റെയിൽവെ ആലോചിക്കുന്നു. റെയിൽവെ ബോർഡ് ചെയർമാൻ വി.കെ യാദവാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ നിരീക്ഷിച്ചായിരിക്കും ആവശ്യമെങ്കിൽ മറ്റൊരു ട്രെയിൻകൂടി അതേ റൂട്ടിൽ ഏർപ്പെടുത്തുക. നിലവിലുള്ള ട്രെയിനിന്റെ അതേ നമ്പറിൽതന്നെയായിരിക്കും പ്രത്യേക ട്രെയിനും ഓടുക. ഇത്തരത്തിൽ പ്രത്യേകം ഏർപ്പെടുത്തുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് കുറവാകും. യാത്രക്കാരുടെ ആവശ്യംമാനിച്ചായിരിക്കും പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുകയെന്ന് ചെയർമാൻ വ്യക്തമാക്കി. റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ഉടനെ നാലുമണിക്കൂർ മുമ്പ് പുതിയ ട്രെയിൻ സബന്ധിച്ച് വെയ്റ്റ് ലിസ്റ്റിലുള്ള യാത്രക്കാരെ വിവരമറിയിക്കും. ഇതിനായി പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽമാറ്റംവരുത്തും. സ്ലീപ്പക്ലാസിൽ 400, തേഡ് എസി(ചെയർകാറും) 300, സെക്കൻഡ് ക്ലാസ് 100 എന്നിങ്ങനെ റിസർവേഷൻ പൂർത്തിയാകുമ്പോൾ ബുക്കിങ് അവസാനിപ്പിക്കുന്ന രീതിയാണ് നിലവിലുള്ളത്. Indian Railways plan to run clone train

from money rss https://bit.ly/2R3BEXh
via IFTTT