121

Powered By Blogger

Wednesday 29 July 2020

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഇപ്പോള്‍ യോജിച്ച സമയമാണോ?

സ്വർണവില ദിനംപ്രതി കുതിച്ചുയരുകയണല്ലോ. ഈ സാഹചര്യത്തിൽ ഇപ്പോൾ സ്വർണത്തിൽ നിക്ഷേപിക്കുന്നത് ഭാവിയിൽ മികച്ച ആദായം നൽകുമോ? ഗോൾഡ ബോണ്ടിൽ നിക്ഷേപിക്കുന്നതാണോ നല്ലത്? കൊല്ലത്തുനിന്ന് അജിത്കുമാർ ചോദിക്കുന്നു സ്വർണവില എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുകയാണ്. ഏറെക്കാലം അനക്കമില്ലാതിരുന്ന വില ഈവർഷം തുടക്കത്തിലാണ് ഉയരാൻ തുടങ്ങിയത്. ഭൗമ-രാഷ്ട്രീയ കാരണങ്ങളായിരുന്നു തുടക്കത്തിൽ വിലയെ സ്വാധീനിച്ചതെങ്കിൽ മാർച്ചോടെ കോവിഡ് വ്യാപനംമൂലമുള്ള ആഗോള പ്രതിസന്ധിയും വിലകുതിക്കാനിടയാക്കി. ഈ സാഹചര്യത്തിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ ഏറ്റവും യോജിച്ച സമയം കഴിഞ്ഞവർഷമായിരുന്നു. അന്ന് നിക്ഷേം നടത്തിയിരുന്നെങ്കിൽ മികച്ച ആദായം ഇപ്പോൾ സ്വന്തമാക്കമായിരുന്നു. അതുകൊണ്ടുതന്നെ നിക്ഷേപിക്കാൻ യോജിച്ച സമയം കൃത്യമായി പറയുക സാധ്യമല്ല. ആറുമാസത്തിലേറെയായി കുതിക്കാൻ തുടങ്ങിയപ്പോഴാണ് സ്വർണത്തിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് അജിത്കുമാർ ചിന്തിക്കുന്നത്. ഓഹരി പോലുള്ള നിക്ഷേപ ആസ്തികൾ തകർച്ചനേരിടുമ്പോഴാണ് സ്വർണം അതിന്റെ പ്രതാപം കാണിക്കുക. അതുമാത്രമല്ല ഓഹരി വിപണിയിലേതുപോലുള്ള വൻതകർച്ച സ്വർണത്തിന്റെ വിലയിൽ ഉണ്ടാകുകയുമില്ല. ഇക്കാരണങ്ങളാൽ നിക്ഷേപ പോർട്ട്ഫോളിയോയിൽ ചെറിയൊരുഭാഗം സ്വർണവും ഉൾപ്പെടുത്താം. ഒറ്റയടിക്ക് നിക്ഷേപം ഉയർത്താതെ ക്രമേണ അല്പാൽപമായി വാങ്ങുന്നത് പരിഗണിക്കാം. ആഭരണം, നാണയം, ഗോൾഡ് ബോണ്ട്, ഗോൾഡ് ഇടിഎഫ്, ഗോൾഡ് ഫണ്ട് എന്നിങ്ങനെ സ്വർണത്തിൽ നിക്ഷേപിക്കാൻ നിരവധി മാർഗങ്ങളുണ്ട്. നിക്ഷേപമായാണ് കരുതുന്നതെങ്കിൽ ഏറ്റവും യോജിച്ചത് ഗോൾഡ് ബോണ്ടാണ്. സ്വർണത്തിന്റെ വിലവർധനയ്ക്കുപുറമെ, 2.5ശതമാനം പലിശ അധികമായി നൽകുന്നുവെന്നതാണ് നേട്ടം.കാലാവധിയെത്തിവിൽക്കുമ്പോൾ അതിൽനിന്ന് ലഭിക്കുന്ന നേട്ടത്തിന് നികുതിയും നൽകേണ്ടതില്ല. എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി. അതിനിടയിൽ പണമാക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടിവന്നേക്കാമെന്നതാണ് പ്രശ്നം. സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ എപ്പോൾ വേണമെങ്കിലും വാങ്ങുകയോ വിൽക്കുകയോചെയ്യാനുള്ള അവസരമുണ്ട്. ബോണ്ട് പണയംവെച്ച് വായ്പനേടാനും കഴിയും.

from money rss https://bit.ly/3f6jj5m
via IFTTT

പവന്‍ വില 40,000 രൂപയിലേയ്ക്ക്; വ്യാഴാഴ്ച കൂടിയത് 320 രൂപ

സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായി എട്ടാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ചു. വ്യാഴാഴ്ച പവന് 320 രൂപ വർധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി. 280 രൂപകൂടി വർധിച്ചാൽ പവന്റെ വില 40,000 രൂപയിലെത്തും. ഈ നിരക്കിൽ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും സെസും ജി.എസ്.ടി.യും അടക്കം 44,000 രൂപയിലേറെ നൽകേണ്ടി വരും. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,962.13 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപനംമൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവയാണ് വിലവർധനവിന് പിന്നിൽ.

from money rss https://bit.ly/2X9VkMC
via IFTTT

ബിസിനസ് രംഗത്തെ കോവിഡ് പ്രശ്‌നങ്ങള്‍; മാതൃഭൂമി ഡോട്ട്‌കോം മാക്‌സഡ് വെബിനാര്‍ ഓഗസ്റ്റ് രണ്ടിന്

കൊച്ചി: മാതൃഭൂമി ഡോട്ട്കോം മാക്സഡ് വെബിനാർ പരമ്പരയിലെ അഞ്ചാമത്തെ സെഷൻ ഓഗസ്റ്റ് രണ്ടിന് വൈകിട്ട് 6.30 ന് സൂം ആപ്പ് വഴി നടക്കും. വെബിനാറിന് സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി https://bit.ly/39QrxxD എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിവിധ മേഖലകളിലുള്ള കമ്പനികളുടെ പ്രവർത്തനങ്ങളെയും വളർച്ചയെയും നിലവിൽ കോവിഡ് ബാധിച്ചിട്ടുണ്ട്. സാമ്പത്തിക വിജയവും അതിജീവനവും ഉറപ്പുവരുത്താൻ ബിസിനസ് രംഗത്തുള്ള നേതാക്കളുടെ മുൻപിലുള്ള പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണെന്ന് വെബിനാറിൽ ചർച്ച ചെയ്യും. നിസ്സാൻ ഡിജിറ്റൽ ഇന്ത്യയുടെ മുൻ മാനേജിങ് ഡയറക്ടറും ഇൻവെസ്റ്റ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്റുമായിരുന്ന സുജ ചാണ്ടി ചർച്ചയ്ക്ക് നേതൃത്വം നൽകും. Content Highlights:Covid19 and Business Mathrubhumi.com MaxEd Webbinar series session 5 on August 2, Business

from money rss https://bit.ly/3gpBVyR
via IFTTT

സെന്‍സെക്‌സില്‍ 253 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി. സെൻസെക്സ് 253 പോയന്റ് നേട്ടത്തിൽ 38,324ലിലും നിഫ്റ്റി 68 പോയന്റ് ഉയർന്ന് 11,270ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 833 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 365 ഓഹരികൾ നഷ്ടത്തിലുമാണ്. 63 ഓഹരികൾക്ക് മാറ്റമില്ല. വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, സിപ്ല, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, യുപിഎൽ, ടെക് മഹീന്ദ്ര, ടൈറ്റാൻ കമ്പനി, ശ്രീ സിമെന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിപിസിഎൽ, ഐഒസി, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഗ്രാസിം, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, ഗെയിൽ, ഹിൻഡാൽകോ, റിലയൻസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ഡാബർ ഇന്ത്യ ഉൾപ്പടെ 403 കമ്പനികളാണ് വ്യാഴാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3gc5ymR
via IFTTT

വിദേശ ഇന്ത്യക്കാർക്ക് എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരി സ്വന്തമാക്കാം

മുംബൈ: എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കാൻ വിദേശ ഇന്ത്യക്കാർക്ക് അനുമതിയായി. നേരിട്ടുള്ള വിദേശനിക്ഷേപ(എഫ്.ഡി.ഐ.) ചട്ടങ്ങളിൽ കേന്ദ്ര ധനമന്ത്രാലയം ഭേദഗതിവരുത്തി ഉത്തരവിറക്കിയതോടെയാണിത്. എയർ ഇന്ത്യയുടെ ഉടമസ്ഥതയും നിയന്ത്രണവും ഇന്ത്യൻ പൗരനായിരിക്കണമെന്ന് ഉറപ്പുവരുത്തുന്ന 1937-ലെ എയർക്രാഫ്റ്റ് ചട്ടം നിലനിർത്തിക്കൊണ്ടാണ് നടപടി. വിദേശ ഇന്ത്യക്കാർ ഇന്ത്യൻപൗരരാണെന്നു കണക്കാക്കിയാണ് ഇളവനുവദിച്ചിരിക്കുന്നത്. അതേസമയം, വിദേശവിമാനക്കന്പനികൾ ഉൾപ്പെടെയുള്ളവയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ എയർ ഇന്ത്യയിൽ 49 ശതമാനം ഓഹരികളിൽ കൂടുതൽ ഏറ്റെടുക്കാൻ കഴിയില്ല.

from money rss https://bit.ly/2BFLfiH
via IFTTT

പ്രതിസന്ധി മറികടക്കാന്‍ വീടിനോടുചേര്‍ന്നുള്ള ചെറിയ സംരംഭങ്ങള്‍ കൂടുന്നു

കൊച്ചി: കോവിഡ് ലോക്ഡൗൺ കേരളത്തിൽ പലരെയും സംരംഭകത്വത്തിലേക്ക് നയിച്ചു. സ്വന്തം ജോലി തന്നെ ഭീഷണിയായപ്പോൾ മറ്റൊരു വരുമാന മാർഗം കണ്ടെത്താൻ വായ്പയെടുത്തും മറ്റും നിരവധി പേരാണ് കേരളത്തിൽ വീടിനോടു ചേർന്ന് നാനോ സംരംഭങ്ങൾ ആരംഭിച്ചത്. ലോക്ഡൗൺ കാലയളവിൽ മാത്രം നാനോ സംരംഭങ്ങളിൽ 20 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇനിയും നാനോ സംരംഭങ്ങൾ കൂടുമെന്നാണ് വ്യവസായ വകുപ്പിന്റെ വിലയിരുത്തൽ. 'മുതൽമുടക്ക് അഞ്ച് ലക്ഷം രൂപയിൽ താഴെ മതി' എന്നതാണ് പലരെയും നാനോ സംരംഭങ്ങളിലേക്ക് ആകർഷിച്ചത്. പാർട്ട് ടൈം ബിസിനസായും സംരംഭങ്ങൾ തുടങ്ങിയവരുണ്ട്. കാർഷികാധിഷ്ഠിത ഉത്പന്നങ്ങൾ, ഗാർമെന്റ്സ്, ഭക്ഷ്യ സംസ്കരണം, മൃഗ പരിപാലനം, ചെടികളുടെ നഴ്സറി, ഫാമുകൾ തുടങ്ങിയ മേഖലകളിൽ നാനോ സംരംഭങ്ങൾ ആരംഭിക്കാം. സഹായങ്ങൾ ഏറെ വ്യവസായ വകുപ്പ് നാനോ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത്തരം നാനോ ഗാർഹിക സംരംഭകർക്കുള്ള പലിശ സബ്സിഡി വ്യവസായ വകുപ്പ് നൽകും. ഇനി സംരംഭം തുടങ്ങാൻ പോകുന്നവർക്കോ സംരംഭം ആരംഭിച്ചവർക്കോ ഇത്തരത്തിൽ ധനസഹായം ലഭിക്കും. അഞ്ച് ലക്ഷം രൂപയിൽ താഴെ സ്ഥിരം മൂലധനം നിക്ഷേപമുള്ളതും അഞ്ച് എച്ച്.പി.യിൽ താഴെ മാത്രം വൈദ്യുതി ആവശ്യമുള്ളതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡപ്രകാരം വൈറ്റ്/ ഗ്രീൻ വിഭാഗത്തിൽപ്പെട്ട വീട്ടിലുള്ളതോ വീടിനോടു ചേർന്നതോ ആയ സംരംഭങ്ങൾക്കാണ് വ്യവസായ വകുപ്പ് ആനുകൂല്യം നൽകുന്നത്. സ്ഥാപനം ആരംഭിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ടേം വായ്പ എടുത്ത സംരംഭകർക്ക് വാർഷിക പലിശയിൽ ആറ് ശതമാനം മുതൽ എട്ട് ശതമാനം വരെ സബ്സിഡിയായി തിരികെ നൽകുന്നു. വനിതകൾ/പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് ഇത് എട്ട് ശതമാനം വരെ ലഭിക്കുന്നു. മൂന്ന് വർഷത്തേക്കാണ് ഇപ്രകാരം റീ-ഇമ്പേഴ്സ് ചെയ്ത് നൽകുന്നത്. ജില്ല വ്യവസായ കേന്ദ്രം വഴിയോ ബ്ലോക്ക് തലത്തിലുള്ള വ്യവസായ ഓഫീസർ വഴിയോ ആണ് ധനസഹായത്തിനുള്ള അപേക്ഷ നൽകേണ്ടത്. പരമാവധി രണ്ട് മാസത്തിനുള്ളിൽ അപേക്ഷകന്റെ അക്കൗണ്ടിലേക്ക് പണം ലഭിക്കും. 2017-18 മുതൽ ഇതുവരെയായി 425 യൂണിറ്റുകൾക്കാണ് വ്യവസായ വകുപ്പ് വഴി സഹായം ലഭിച്ചിട്ടുള്ളത്. ഈ സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപയാണ് സാമ്പത്തിക സഹായത്തിനായി നീക്കിവെച്ചിട്ടുള്ളത്. വ്യവസായ വകുപ്പിനെ കൂടാതെ കുടുംബശ്രീ വഴിയും നാനോ സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കുന്നുണ്ട്.

from money rss https://bit.ly/3jQy3J7
via IFTTT

Sidharth Bharathan And Wife Sujina Sreedharan Blessed With A Baby Girl!

Sidharth Bharathan And Wife Sujina Sreedharan Blessed With A Baby Girl!
Actor-director Sidharth Bharathan and wife Sujina Sreedharan have been blessed with a baby girl. On Wednesday, the actor shared a picture of his wife and the newborn baby on his social media handle to unveil the special news to his fans

* This article was originally published here

ജിയോ ഫൈബറില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 11,200 കോടി നിക്ഷേപിച്ചേക്കും

ദോഹ ആസ്ഥാനമായുള്ള ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ജിയോ ഫൈബറിൽ 11,200 കോടി രൂപ നിക്ഷേപം നടത്തിയേക്കും.ഇതുസംബന്ധിച്ച് മുകേഷ് അംബാനിയുടെ റിലയൻസുമായി ചർച്ച പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. റിലയൻസിന്റെതന്നെ ഫൈബർ ഒപ്റ്റിക് ബിസിനസ് നടത്തുന്നത് ഇൻഫ്രസ്ട്രക്ചർ ഇൻവെസറ്റ്മെന്റ് ട്രസ്റ്റാണ്. ജിയോ ഡിജിറ്റൽ ഫൈബർ പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിലാണ് കമ്പനി അറിയപ്പെടുന്നത്. നിലവിൽ ട്രസ്റ്റിന് 7 ലക്ഷം കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ ശൃംഖലയുണ്ട്. 11 ലക്ഷം കിലോമീറ്റർകൂടി നെറ്റ് വർക്ക് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജിയോ പ്ലാറ്റ്ഫോമിലൂടെ 2000 കോടി ഡോളർ സമാഹരിച്ചശേഷം അടുത്തതായി ഫൈബർ നെറ്റ് വർക്കിലേയ്ക്ക് നിക്ഷേപം സമാഹരിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. 5ജി സേവനവും ഇതിനുകീഴിലാകും കൊണ്ടുവരിക.

from money rss https://bit.ly/30QCvyI
via IFTTT

സെന്‍സെക്‌സ് 422 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി വപണിക്ക് നിലനിർത്താനായില്ല. സെൻസെക്സ് 421.82 പോയന്റ് നഷ്ടത്തിൽ 38071.13ലും നിഫ്റ്റി 97.60 പോയന്റ് താഴ്ന്ന് 11202.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1359 കമ്പനികളിലെ ഓഹരികൾ നേട്ടത്തിലും 1300 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 129 ഓഹരികൾക്ക് മാറ്റമില്ല. റിലയൻസ് ഇൻഡസ്ട്രീസ്, എംആൻഡ്എം, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ്, നെസ് ലെ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ഗ്രാസിം, ഭാരതി ഇൻഫ്രടെൽ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. വാഹനം, ഊർജം, ഐടി, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. അതേസമയം, ഫാർമ, ലോഹം, എഫ്എംസിജി ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/308rSrT
via IFTTT

ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സ്വതന്ത്ര സമിതി

ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമാണത്തിൽ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ രാജ്യത്ത് ഇലക്ട്രോണിക് കമ്മീഷനെ നിയോഗിക്കും. തടസ്സങ്ങൾ നീക്കി രാജ്യത്തെ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമാണം അതിവേഗത്തിൽ വളർച്ചനേടുന്നതിന് സഹായിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. സ്ഥാപനങ്ങൾക്ക് ഈ മേഖലയിൽ ആദ്യഘട്ടംമുതലുള്ള സാഹായം നൽകാൻ സ്വതന്ത്ര സമിതിക്ക് അധികാരം നൽകും. അതിനായി വൻകിട നിർമാണ യൂണിറ്റുകൾക്ക് ആനുകൂല്യങ്ങൾ നൽകുന്നകാര്യവും പരിഗണിക്കും. രാജ്യത്തെ ഇറക്കുമതിയിൽ 32ശതമാനവും ഇലക്ട്രോണിക് ഉത്പന്നങ്ങളാണ്. 2019-20 സാമ്പത്തിക വർഷത്തിൽ 65.26 ബില്യൺ ഡോളർമൂല്യമുള്ള ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിർമാണമേഖലയ്ക്ക് ഈയിടെ സർക്കാർ 40,000 കോടി രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. അതിനുപുറമെ കമ്മീഷന്റെ ഇടപെടൽകൂടിയാകുമ്പോൾ നിർമാണമേഖലയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/39FJiQ6
via IFTTT