121

Powered By Blogger

Saturday 31 October 2020

ഫ്യൂച്ചര്‍-റിലയന്‍സ് കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആമസോണ്‍ സെബിക്ക് പരാതി നല്‍കി

ഫ്യൂച്ചർറീട്ടെയിൽ ഓഹരി ഉടമകളെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് യുഎസ് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ സെബിക്ക് പരാതി നൽകി. 2019ലെ കരാർ ലംഘിച്ചാണ് റിലയൻസ് റീട്ടെയിലുമായി ഫ്യൂച്ചർ ഗ്രൂപ്പ് 34 ലക്ഷം ഡോളറിന്റെ കരാറിലേർപ്പെട്ടതെന്ന് ആമസോൺ ആരോപിക്കുന്നു. ഫ്യൂച്ചർ ഗ്രൂപ്പ് രാജ്യത്തെ നിയമങ്ങൾ ലംഘിച്ചതായി ചൂണ്ടിക്കാണിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാൻ അജയ് ത്യാഗിക്കാണ് ആമസോൺ പരാതി നൽകിയത്. ഇതേക്കുറിച്ച് അന്വേഷിച്ച് കരാറിന് അംഗീകാരം നൽകരുതെന്നാണ് ആമസോണിന്റെ ആവശ്യം. ഇതോടെ അതിവേഗം വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന റീട്ടെയിൽ ബിസിനസിനുടമയായ മുകേഷ് അംബനായുമായി അമസോൺ നേരിട്ടുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങി. ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ സംരംഭങ്ങൾ റിലയൻസ് റീട്ടെയിൽ ഏറ്റെടുത്ത നടപടി സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ കഴിഞ്ഞ ഞായറാഴ്ചയാണ് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞത്. പുതിയ സാഹചര്യത്തിൽ കരാർ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന ആവശ്യവുമായി ബിഎസ്ഇ സെബിയെ സമീപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. Amazon tells India regulator its partner Future Retail is misleading public.

from money rss https://bit.ly/34IJAEG
via IFTTT

Friday 30 October 2020

ഇനി എല്ലാവര്‍ക്കുംചേരാം: കുറഞ്ഞ പ്രീമിയത്തില്‍ ടേം ലൈഫ് പോളിസി വരുന്നു

പൊതുവായ മാനദണ്ഡങ്ങളോടെയുള്ള ഹൈൽത്ത് പോളിസി ആരോഗ്യ സഞ്ജീവനി അവതരിപ്പിച്ചതിനു പിന്നാലെടേം ഇൻഷുറൻസ് മേഖലയിലും സമാനമായ പരിഷ്കരണത്തിന് ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു. വ്യത്യസ്ത നിബന്ധനകളും വ്യസ്ഥകളുമുള്ള നിരവധി ടേം ലൈഫ് പോളിസികളാണ് നിലവിൽ വിവിധ കമ്പനികൾ പുറത്തിറക്കിയിട്ടുള്ളത്. ഇതുമൂലം പോളിസി തിരഞ്ഞെടുക്കാനുള്ള ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ഐആർഡിഎഐയുടെ ലക്ഷ്യം. സരൾ ജീവൻ ഭീമ-എന്ന പൊതുവായ പേരിലായിരിക്കും ടേം പോളിസി വിപണിയിലെത്തുക. ഡിസംബർ 31നകം പോളിസി വിവരങ്ങൾ ലഭ്യമാക്കണമെന്ന് അതോറിറ്റി ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ജനുവരി ഒന്നുമുതലാകും പോളിസി നിലവിൽവരിക. നിലവിൽ ടേം പ്ലാനെടുക്കുന്നതിന് പ്രധാന തടസ്സമായിട്ടുള്ളത് വ്യക്തികളുടെ വരുമാനമാണ്. മൂന്നുലക്ഷത്തിനോ അഞ്ചു ലക്ഷത്തിനോ മുകളിൽ വരുമാനമുള്ളവർക്കാണ് മിക്കവാറും കമ്പനികൾ ടേം പ്ലാൻ നൽകിവരുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ 98ശതമാനംപേർക്കും പോളിസിയെടുക്കാൻ അർഹത ലഭിച്ചിരുന്നില്ല. പൊതുവായ മാനദണ്ഡങ്ങളോടെ പുതിയ പോളിസി വരുമ്പോൾ ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ വരുമാനക്കാർക്കും ഇതോടെ ടേം പ്ലാനെടുക്കാൻ അവസരമുണ്ടാകും. നിലവിൽ ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള പോളിസികളാണ് കമ്പനികൾ കൂടുതലായും വിറ്റഴിക്കുന്നത്. അതിൽനിന്ന് വ്യത്യസ്ഥമായി കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ തുകയുടെ പരിരക്ഷ ഉറപ്പാക്കാൻ പുതിയ മാർഗനിർദേശങ്ങൾ സാഹയരകമാകുമെന്നാണ് വിലയിരുത്തൽ. സവിശേഷതകൾ അറിയാം: വ്യക്തിഗത ടേം പോളിസിയാണിത്. പോളിസി കാലയളവിൽ ഇൻഷുർ ചെയ്ത വ്യക്തി മരിച്ചാൽ നോമിനിക്ക് ഒറ്റത്തവണയായി പരിരക്ഷാതുക ലഭിക്കും. ആത്മഹത്യയെ മാത്രമെ പരിരക്ഷയിൽനിന്ന് ഒഴിവാക്കൂ. അപകടമരണം ഉൾപ്പടെയുള്ളവയ്ക്ക് ഇൻഷുറൻസ് ക്ലയിം ലഭിക്കും. 18നും 65നും ഇടയക്ക് പ്രായമുള്ളവർക്ക് പോളിസിയിൽ ചേരാം. കാലാവധി 5 വർഷം മുതൽ 40 വർഷംവരെയായിരിക്കും. 70 വയസ്സുവരെ പരിരക്ഷ. 5 ലക്ഷം മുതൽ 25 ലക്ഷം രൂപവരെയുള്ള പരിരക്ഷ കമ്പനികൾ ഉറപ്പാക്കണം. വ്യവസ്ഥകളിൽമാറ്റംവരുത്താതെ അതിൽകൂടുതൽ തുകയ്ക്കുള്ള പരിരക്ഷയും കമ്പനികൾക്ക് വാഗ്ദാനംചെയ്യാം. പ്രീമിയം അടയ്ക്കാൻ മൂന്നുതരത്തിൽ അനുവദിക്കും. നിശ്ചിത ഇടവേളകിൽ അടയ്ക്കുന്നതിനുപുറമെ, ഒറ്റത്തവണ പ്രീമിയവും അനുവദിക്കും. അഞ്ച് അല്ലെങ്കിൽ പത്ത് വർഷത്തേയ്ക്കുള്ള പ്രീമിയവും ഒറ്റത്തവണയായി അടയ്ക്കാം. കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയക്ക് തുകയൊന്നും ലഭിക്കുകയില്ല. കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ പരിരക്ഷ ഉറപ്പാക്കുകയാണ് ടേം പ്ലാനിലൂടെ ലക്ഷ്യമിടുന്നത്. പോളിസിയിൽ ചേർന്നതിനുശേഷം 45 ദിവസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടായിരിക്കും. ഈ കാലയളവിനുള്ളിൽ അപകടമരണത്തിന് മാത്രമാണ് പരിരക്ഷ ലഭിക്കുക. അപകട ആനുകൂല്യത്തോടൊപ്പം സ്ഥിരമായി അംഗവൈകല്യം സംഭവിച്ചാൽ നൽകുന്ന റൈഡറും ഉൾപ്പെടുന്നു. Insurance companies to offer a standard term life policy, Saral Jeevan Bima

from money rss https://bit.ly/2GcLNyO
via IFTTT

സ്വര്‍ണവില പവന് 200 രൂപകൂടി 37,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 200 രൂപകൂടി 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസം പവന്റെ വില 37,480 രൂപയിൽ തുടർന്നശേഷമാണ് വിലവർധന. ആഗോള വിപണിയിലെ വർധനവാണ് ആഭ്യന്തര വിപണിയും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 1,878.90 ഡോളർ നിലവാരത്തിലാണ്.

from money rss https://bit.ly/2HTHLMy
via IFTTT

റിലയന്‍സിന്റെ ലാഭം ഇടിഞ്ഞു; ജിയോയുടേത് കുതിച്ചുയർന്നു

കൊച്ചി:മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 2020 സെപ്റ്റംബറിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ 9,567 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ 11,262 കോടി രൂപയെക്കാൾ 15 ശതമാനം കുറവ്. വരുമാനം 1.56 ലക്ഷം കോടിയിൽനിന്ന് 1.2 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതേസമയം, റിലയൻസിനു കീഴിലുള്ള ടെലികോം സംരംഭമായ ജിയോയുടെ ലാഭം മൂന്നു മടങ്ങ് വർധിച്ചു. 2020 സെപ്റ്റംബറിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ 2,844 കോടി രൂപയായാണ് ജിയോയുടെ അറ്റാദായം ഉയർന്നത്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 990 കോടിയായിരുന്നു. വരുമാനം 33 ശതമാനം ഉയർന്ന് 17,481 കോടിയിലെത്തി.

from money rss https://bit.ly/3kKFamu
via IFTTT

ഇന്ത്യയിലേയ്ക്ക് പ്രവാസികള്‍ പണമയക്കുന്നത് കുറയുമെന്ന് ലോകബാങ്ക്‌

മുംബൈ: കോവിഡ് മഹാമാരിയുടെയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിൽ വിദേശ ഇന്ത്യക്കാർ രാജ്യത്തേക്കയക്കുന്ന പണത്തിൽ ഈ വർഷം ഒമ്പതു ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. 2020-ൽ ഇന്ത്യയിലേക്കുള്ള പണം വരവ് 7600 കോടി ഡോളർ (5.67 ലക്ഷം കോടി രൂപ) ആയിരിക്കുമെന്നും ലോകബാങ്ക് കണക്കാക്കുന്നു. എങ്കിലും വിദേശത്തുനിന്നുള്ള പണംവരവിൽ ഇന്ത്യ തന്നെയായിരിക്കും മുന്നിൽ. ചൈന, മെക്സിക്കോ, ഫിലിപ്പൈൻസ്, ഈജിപ്ത് എന്നിവ തുടർന്നുള്ള നാലു സ്ഥാനങ്ങളിൽ വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്തവർഷം ആഗോളതലത്തിൽ സ്ഥിതി കൂടുതൽ രൂക്ഷമായിരിക്കും. 2021-ൽ കോവിഡിനു മുമ്പുള്ള നിലവാരവുമായി തട്ടിച്ചു നോക്കുമ്പോൾ വിദേശത്തുനിന്നുള്ള പണമൊഴുക്കിൽ 14 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ലോകബാങ്കിന്റെ മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരി കുടിയേറ്റത്തൊഴിലാളികളെയും അവരയക്കുന്ന പണത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെയും കാര്യമായി ബാധിച്ചതായി ലോകബാങ്കിന്റെ മൈഗ്രേഷൻ സ്റ്റിയറിങ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മമ്ത മൂർത്തി പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾ കൂടുതലുള്ള രാജ്യങ്ങളിൽ സാമ്പത്തിക വളർച്ച കുറഞ്ഞതും കുടിയേറ്റ തൊഴിലാളികൾക്കുള്ള തൊഴിലവസരങ്ങൾ നഷ്ടമായതും കുറഞ്ഞ എണ്ണവിലയും കറൻസിയുടെ മൂല്യശോഷണവും തൊഴിലാളികൾ തിരികെ നാടുകളിലേക്കു പോകുന്നതുമെല്ലാം വിദേശത്തുനിന്നുള്ള പണമൊഴുക്കിൽ കുറവുണ്ടാകാൻ കാരണമായിട്ടുണ്ടെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു. വിദേശത്തുള്ള ആറുലക്ഷം പേരെയാണ് ഇന്ത്യ കോവിഡ് മഹാമാരിക്കാലത്ത് തിരിച്ചെത്തിച്ചത്. അവർ മടങ്ങിയ രാജ്യങ്ങളിൽ തൊഴിൽ ലഭ്യത കുറഞ്ഞതിനാൽ പകുതിയിലധികം പേർക്കും തിരികെ പോകാൻ കഴിഞ്ഞേക്കില്ല. വിദേശത്തുനിന്നുള്ള പണം വരവ് ഏറ്റവും കുറയുക യൂറോപ്പിലും മധ്യേഷ്യയിലുമായിരിക്കും. എട്ടു മുതൽ 16 ശതമാനം വരെയാണ് ഇവിടങ്ങളിൽ കുറവുണ്ടാകുക. ദക്ഷിണേഷ്യയിൽ നാലു ശതമാനമായിരിക്കും ഇത്.

from money rss https://bit.ly/3jNYNZn
via IFTTT

നാസിക്കില്‍ ഉള്ളി ലേലം പുനരാരംഭിച്ചു; വില കുറഞ്ഞേക്കും

മുംബൈ: ദിവസങ്ങളുടെ പ്രതിഷേധത്തിനൊടുവിൽ ഉള്ളി ലേലത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച നാസിക്കിലെ ലാസൽഗാവിൽ കച്ചവടക്കാർ എത്തി. ഉള്ളിലേലം തുടങ്ങിയതോടെത്തന്നെ വില കുറയാനും തുടങ്ങി. വെള്ളിയാഴ്ച ലാസൽഗാവ് ചന്തയിൽ 142 ട്രക്കുകളിലായി 1500 ക്വിന്റൽ ഉള്ളിയാണ് വിൽപ്പനയ്ക്കായി എത്തിയത്. ക്വിന്റലിന് ശരാശരി 5,100 രൂപയായിരുന്നു വില. ഏറ്റവും കൂടിയ വില 5,912 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ച ലേലം നടക്കുമ്പോൾ ഉണ്ടായിരുന്ന വിലയെക്കാൾ 1500 രൂപ കുറഞ്ഞതായി കച്ചവടക്കാർ പറഞ്ഞു. വരും ദിവസങ്ങളിൽ ഉള്ളി വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഉള്ളി കിലോയ്ക്ക് 100 രൂപയിലധികമാണ്. ഉള്ളി വില കുതിച്ചുയർന്നതിനെത്തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബർ 23-ന് കേന്ദ്ര സർക്കാർ ഉള്ളിയെ അവശ്യവസ്തുവിൽ പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഉള്ളി ഗോഡൗണിൽ സൂക്ഷിക്കുന്നതിന് പരിധിയും ഏർപ്പെടുത്തി. ഉള്ളി കയറ്റുമതി നിരോധിക്കുകയുമുണ്ടായി. ഇതാണ് ഉള്ളി ലേലത്തിലെടുക്കുന്ന കച്ചവടക്കാർ പ്രതിഷേധിച്ചത്. അവർ ലേലത്തിൽ പങ്കെടുക്കാതിരുന്നതോടെ കർഷകർക്ക് ഉള്ളി വിൽക്കാൻ കഴിയാതെയായി. ചില്ലറ വിപണിയിൽ ഉള്ളി വരാതായതോടെ വില കുതിച്ചുയരുകയും ചെയ്തു. ഒരേസമയം ഉള്ളി കർഷകരും ഉപഭോക്താക്കളും പ്രതിസന്ധിയിലായ അവസ്ഥ. ഇതേത്തുടർന്ന് വ്യാഴാഴ്ച ഉള്ളി കർഷകരുടെ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ട് തങ്ങളുടെ അവസ്ഥ വിശദീകരിച്ചു. ലേലം നടക്കാതിരുന്നാൽ വലിയ നഷ്ടമായിരിക്കും കർഷകർക്കുണ്ടാവുക എന്നും അദ്ദേഹത്തെ ധരിപ്പിച്ചു. മുഖ്യമന്ത്രി ഉടൻ വിവിധ കക്ഷികളുമായി ചർച്ച നടത്തി. ഇതേത്തുടർന്നാണ് പ്രതിസന്ധി ഒഴിഞ്ഞതും ലേലത്തിൽ പങ്കെടുക്കാൻ കച്ചവടക്കാർ തയ്യാറായതും.

from money rss https://bit.ly/3mGRsg2
via IFTTT

സെന്‍സെക്‌സ് 136 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ആഗോള കാരണങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. സെൻസെക്സ് 135.78 പോയന്റ് താഴ്ന്ന് 39,614.07ലും നിഫ്റ്റി 28.40 പോയന്റ് നഷ്ടത്തിൽ 11,642.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1322 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1222 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. അദാനി പോർട്സ്, ബിപിസിഎൽ, കോൾ ഇന്ത്യ, സൺ ഫാർമ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ബാങ്ക്, എഫ്എംസിജി, വാഹനം ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 0.6ശതമാനവും ഉയർന്നു.

from money rss https://bit.ly/35MiUCu
via IFTTT

എം.സി.എക്‌സിലൂടെ ഇനി വൈദ്യുതിയും വില്‍ക്കാം

കൊച്ചി: വൈദ്യുതി വിൽപന ഇടപാടുകൾ നടത്തുന്നതിനായി മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എംസിഎക്സ്) ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ലിമിറ്റഡുമായി കരാർ ഒപ്പുവെച്ചു. കേന്ദ്ര സർക്കാറിന്റെ അംഗീകാരം ലഭിച്ചാലുടൻ എംസിഎക്സിന് തങ്ങളുടെ പ്ലാറ്റ്ഫോം വഴി വൈദ്യുതി വിൽപന നടത്താനാകും. വൈദ്യുതി ആവശ്യമുള്ള സ്ഥാപനങ്ങൾക്ക് വൈദ്യുതി നിർമ്മാണ കമ്പനികളുമായി എംസിഎക്സ് പ്ലാറ്റ്ഫോം വഴി ബന്ധപ്പെടാനാകും. ചില വികസിത രാജ്യങ്ങളിൽ കമ്മോഡിറ്റി എക്സ്ചേഞ്ചുകൾ വഴി വൈദ്യുതി ഇടപാടുകൾ നടക്കുന്നുണ്ട്. എംസിഎക്സും ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ലിമിറ്റഡും തമ്മിലുള്ള കരാറിന് സർക്കാർ അംഗീകാരം ലഭിച്ചാൽ ഇന്ത്യയിലും ഇത് നടപ്പാകും. ഊർജ്ജ , പ്രകൃതി വാതകങ്ങളിൽ എംസിഎക്സ് കഴിഞ്ഞ ദിവസം മുതൽ അവധി വ്യാപാരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. സെപത്ംബർ 30 ന് അവസാനിച്ച 2020- 21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ എംസിഎക്സിന്റെ അറ്റാദായത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് കുറവ് വന്നു. 58.55 കോടി രൂപയാണ് നടപ്പു സാമ്പത്തിക വർഷത്തിൽ രണ്ടാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 71.75 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വരുമാനത്തിൽ രണ്ടാം പാദത്തിൽ 5 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും പ്രവർത്തന വരുമാനം 12 ശതമാനം വർധിച്ച് 119.68 കോടി രൂപയിലെത്തി.

from money rss https://bit.ly/37Wccwy
via IFTTT

ഐടി റിട്ടേണ്‍ നല്‍കാന്‍ ഡിസംബര്‍ 31വരെ കാത്തിരിക്കേണ്ട: കാരണങ്ങളറിയാം

പിഴ ഒഴിവാക്കാനും മറ്റുനടപടികൾ നേരിടാതിരിക്കാനും സമയത്തിന് ആദായ നികുതി നൽകാൻ ശ്രദ്ധിക്കണം. 2019-20 സാമ്പത്തിക വർഷത്തയ്ക്കുള്ള റിട്ടേൺ നൽകേണ്ടതിയതി ഡിസംബർ 31ലേയ്ക്ക് നീട്ടിയിട്ടുണ്ടെങ്കിലും അവസാന തിയതിവരെ കാത്തിരിക്കേണ്ടതില്ല. കോവിഡ് വ്യാപനത്തെതുടർന്ന് നവംബർ 30ലേയ്ക്ക് ആദ്യംതന്നെ തിയതി നീട്ടിനൽകിയിരുന്നു. ഈ തിയതിയാണ് വീണ്ടും ഡിസംബർ 31ലേയ്ക്ക് നീട്ടിയത്. റിട്ടേൺ നൽകുന്നത് വൈകിയാൽ നേരിടേണ്ടവരുന്ന ബുദ്ധുമുട്ടുകൾ പരിശോധിക്കാം. റീഫണ്ട് ലഭിക്കാൻ കാലതമാസമുണ്ടാകും എത്രയും നേരത്തെ റിട്ടേൺ ഫയൽ ചെയ്യുന്നുവോ അത്രയും നേരത്തെ റീഫണ്ട് നിങ്ങളുടെ ബാങ്കിലെത്തും. കൃത്യമായി റിട്ടേൺ നൽകിയവർക്ക് റീഫണ്ട് നൽകാൻ ആദായനികുതി വകുപ്പ് ഒരുമാസമാണ് സമയമെടുക്കുന്നത്. ടിഡിഎസ്, ടിസിഎസ് എന്നിവ വഴി ഐടി വകുപ്പ് കൂടുതൽ നികുതി ഈടാക്കിയിട്ടുണ്ടെങ്കിലാണ് റീഫണ്ടുവഴി തുക തിരിച്ചുകിട്ടുക. കൂടുതൽ പലിശ നൽകേണ്ടിവരും ഒരുലക്ഷത്തിൽക്കൂടുതൽ തുക ആദായ നികുതി ബാധ്യതയുള്ള ഓഡിറ്റിങ് ആവശ്യമില്ലാത്ത വ്യക്തിയാണെങ്കിൽ റിട്ടേൺ സമർപ്പിക്കാൻ അവസാന തിയതിവരെ കാത്തിരിക്കരുത്. ഐടി വകുപ്പ് 234 എ പ്രകാരം ജൂലായ് 31 മുതലുള്ള പലിശ ഈടാക്കും. അതിനാൽ എത്രയുംവേഗം ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ശ്രമിക്കുക. സ്വയം വിലയിരുത്തി നികുതി നൽകുന്ന ഒരു ലക്ഷം രൂപയിൽകൂടുതൽ നികുതി ബാധ്യതയുള്ളവരാണെങ്കിൽ ഡിസംബർ 31നുശേഷമുള്ള പലിശയാണ് ഈടാക്കുക.

from money rss https://bit.ly/2TEIl3i
via IFTTT

Thursday 29 October 2020

എയര്‍ ഇന്ത്യ വില്‍പ്പനയുടെ മാനദണ്ഡങ്ങള്‍ ഉദാരമാക്കി: ഡിസംബര്‍ 14വരെ നീട്ടി

മുംബൈ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ വിൽപ്പന ആകർഷകമാക്കാൻ വിൽപ്പനയ്ക്കുള്ള മാനദണ്ഡങ്ങൾ ഉദാരമാക്കി കേന്ദ്രസർക്കാർ. ജനുവരി 27- ന് വിൽപ്പനയ്ക്കായി താത്പര്യപത്രം ക്ഷണിച്ചിട്ടും ഇതുവരെ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് നടപടി. പുതുക്കിയ മാനദണ്ഡപ്രകാരം കമ്പനിയുടെ മൂല്യം കണക്കാക്കി ഏറ്റെടുക്കൽ പദ്ധതി സമർപ്പിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. എത്രവരെ കടബാധ്യത ഏറ്റെടുക്കാമെന്ന് പ്രത്യേകം രേഖപ്പെടുത്താം. ഏറ്റെടുക്കുന്ന കടബാധ്യതയുടെയും ഓഹരിയുടെയും ആകെ തുകയാണ് കമ്പനിയുടെ മൂല്യമായി കണക്കാക്കുക. ഇതനുസരിച്ച് ഡിസംബർ 15 വരെ ബിഡ് സമർപ്പിക്കാം. കോവിഡ് ഉണ്ടാക്കിയ ആഘാതവും വ്യോമയാന മേഖലയിലെ പ്രത്യേക സാഹചര്യവും പരിഗണിച്ച് വിവിധ സാധ്യതകൾ തേടുന്നതിന്റെ ഭാഗമായാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ബിഡ് സമർപ്പിച്ചവരിൽനിന്നുള്ള ചുരുക്കപ്പട്ടിക ഡിസംബർ 28 -ന് പ്രഖ്യാപിക്കും. നേരത്തേ നിശ്ചയിച്ച രീതിയിൽ കമ്പനിയുടെ കടബാധ്യതയിൽ ഒരു ഭാഗം സർക്കാർ ഏറ്റെടുക്കുമെന്നും കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) വ്യക്തമാക്കി. Air India bidding to be on enterprise value, deadline extended till Dec 14

from money rss https://bit.ly/2Jk6SIZ
via IFTTT

എല്‍ടിസി ക്യാഷ് വൗച്ചര്‍: പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കും ആദായ നികുതിയിളവ്

എൽടിസി ക്യാഷ് വൗച്ചർ പ്രകാരമുള്ള ആദായ നികുതിയിളവ് സംസ്ഥാന സർക്കാർ ജീവനക്കാർ, സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതിയിലുള്ള സംരംഭങ്ങളിലെ ജീവനക്കാർ, സ്വകാര്യമേഖലയിലെ തൊഴിലാളികൾ എന്നിവർക്കും ലഭിക്കും. കേന്ദ്ര സർക്കാർ ജീവനക്കാരല്ലാത്തവർക്ക് പരമാവധി 36,000 രൂപവരെയാണ് എൽടിസി പ്രകാരം ആദായനികുതി ഇളവ് ലഭിക്കുകയെന്ന് പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും ഇളവ് ലഭിക്കുക. സംസ്ഥാന സർക്കാർ ജീവനക്കാർക്കുപുറമെ, പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കുൾപ്പടെയാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. 12ശതമാനമെങ്കിലും ജിഎസ്ടി നൽകുന്ന സേവനമോ ഉത്പന്നമോ വാങ്ങിയാലാണ് ആനുകൂല്യം ലഭിക്കുക. 2020 ഒക്ടോബർ 12നും 2021 മാർച്ച് 31നും ഇടിയിലുള്ള ബില്ലുകളാണ് ഇതിനായി നൽകേണ്ടത്. ബില്ലിൽ ജിഎസ്ടി നമ്പറും എത്രതുകയാണ് ജിഎസ്ടി അടച്ചതെന്നും ഉണ്ടായിരിക്കണം. അവധിയാത്രയ്ക്കാണ് എൽടിസി അനുവദിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിന് അനുകൂലമല്ലാത്ത സാഹചര്യത്തിലാണ് എൽടിസി ക്യാഷ് വൗച്ചർ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. വിപണിയിൽ ഈ പണമെത്തുന്നതോടെ സമ്പദ്ഘടനയ്ക്ക് ഗുണകരമാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. Private sector, state government, PSU employees eligible for I-T exemption under LTC cash voucher sc

from money rss https://bit.ly/31UYC8x
via IFTTT

നഷ്ടത്തോടെ തുടങ്ങിയ വിപണി നേട്ടത്തിലായി; സെന്‍സെക്‌സ് 164 പോയന്റ് ഉയര്‍ന്നു

മുംബൈ: നഷ്ടത്തോടെയാണ് തുടങ്ങിയതെങ്കിലും താമസിയാതെ സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 164 പോയന്റ് നേട്ടത്തിൽ 39,944ലിലും നിഫ്റ്റി 60 പോയന്റ് ഉയർന്ന് 11,731ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 285 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 554 ഓഹരികൾ നേട്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. നെസ് ലെ, ഇൻഡസിന്റ് ബാങ്ക്, എച്ച്സിഎൽ ടെക്, എൽആൻഡ്ടി, എസ്ബിഐ, ടാറ്റ സ്റ്റീൽ, എൻടിപിസി, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസിന്റ് ബാങ്ക്, ഡിഎൽഎഫ് തുടങ്ങി 77 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Indices open flat amid mixed global cues

from money rss https://bit.ly/3kUjUuN
via IFTTT

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 172 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും വില്പന സമ്മർദം സൂചികകളെ തളർത്തി. നിഫ്റ്റി 11,700ന് താഴെയെത്തി. 172.61 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 39,749.85ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 58.80 പോയന്റ് താഴ്ന്ന് 11,670.80ലുമെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1019 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1542 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്, ശ്രീ സിമെന്റ്, എച്ച്സിഎൽ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എൽആൻഡ്ടി, ടൈറ്റാൻ കമ്പനി, ഒഎൻജിസി, അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകൾ ഉയർന്നപ്പോൾ എഫ്എംസിജി, ഫാർമ, ലോഹം, ഓട്ടോ ഓഹരികൾ താഴേയ്ക്കുപോയി.

from money rss https://bit.ly/2G8CgZE
via IFTTT

ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ജിയോജിത്

കൊച്ചി:ഇന്ത്യയിലെ പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് പുതിയ ആഗോള നിക്ഷേപ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ജിയോജിത്തിലെ ഒറ്റ എക്കൗണ്ടിലൂടെ യുഎസ് വിപണിയിലോ വൈവിധ്യമാർന്ന ആഗോള ആസ്തികളിലോ അനായാസം നിക്ഷേപം നടത്താൻ ഇതിലൂടെ സാധിക്കും. ഗൂഗിൾ, ആപ്പിൾ, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ളിക്സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികൾ ലോകത്തെവിടെ നിന്നും ഇനി അനായാസം വാങ്ങാം. തുടക്കത്തിൽ യു എസ് ഓഹരി വിപണിയും പിന്നാലെ യു കെ, ജപ്പാൻ, ഹോങ്കോങ്, ജർമനി, സിംഗപ്പൂർ തുടങ്ങിയ രാജ്യാന്തര വിപണികളും പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ന്യൂയോർക്ക് ആസ്ഥാനമായ ഗ്ലോബൽ വെൽത്ത് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ സ്റ്റോക്കലിന്റെ പങ്കാളിത്തത്തോടെയാണ് നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ഗ്ലോബൽ പ്ലാറ്റ്ഫോം ജിയോജിത് സാധ്യമാക്കിയത്. ജിയോജിതിന്റെ 10 ലക്ഷത്തിൽ പരം ഉപഭോക്താക്കൾക്കും ഇന്ത്യയിലെ ചില്ലറ നിക്ഷേപകർക്കും, കൂടിയ ആസ്തി മൂല്യമുള്ള നിക്ഷേപകർക്കും, മുൻ പ്രവാസികൾക്കും ആഗോള ആസ്തികളിൽ നിക്ഷേപിക്കാൻ താൽപര്യമുള്ള വിദേശ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കുമൊക്കെ പുതിയ പ്ലാറ്റ്ഫോം ഒരു പോലെ ഗുണകരമാണ്. മറ്റു ആഗോള നിക്ഷേപ സംവിധാനങ്ങളെയപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കുകളാണ് ജിയോജിത് വാഗ്ദാനം ചെയ്യുന്നതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ പറഞ്ഞു. മിനിമം ബാലൻസ് വേണ്ടാത്ത, താഴ്ന്ന കമ്മീഷൻ നിരക്കുള്ള സംവിധാനമാണിത്. ഉയർന്ന ആസ്തികൾ കൈകാര്യം ചെയ്യുന്ന നിക്ഷേപകരിൽ നിന്നും വ്യാപാരികളിൽ നിന്നും ബിപിഎസ് അടിസ്ഥാനത്തിലുള്ള നിരക്കാണ് ഈടാക്കുക. നിക്ഷേപകർക്ക് ഡിജിറ്റൽ ഓൺബോർഡിംഗ്, ഇ- കെ വൈ സി, സോഫ്ട്വെയർ ടൂൾസ് എന്നിവയടക്കമുള്ള വിവരങ്ങൾ യഥേഷ്ടം ലഭിക്കുന്നതിന് 8.5 ലക്ഷം ഡാറ്റയുള്ള വിവര വിനിമയ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഓൺലൈനായി ലഭിക്കുന്ന വിദഗ്ധ നിർദ്ദേശങ്ങളിലൂടെ നിക്ഷേപകർക്ക് ചെറിയ മൂലധനത്തിലൂടെ പോർട്ഫോളിയോ വൈവിധ്യം ഉറപ്പാക്കാനും സാധിക്കും. വ്യക്തിഗതമായ നിക്ഷേപ ആശയങ്ങളും ഉൾക്കാഴ്ചകളും അവതരിപ്പിക്കാനും, കമ്പ്യൂട്ടർ സഹായത്തോടെ പോർട്ഫോളിയോ നിരീക്ഷണം നിർവഹിക്കാനും ട്രേഡിംഗ് നടത്താനും പുതിയ പ്ളാറ്റ്ഫോമിലൂടെ സാധ്യമാണ്. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽ ആർ എസ്) വഴി ഓൺലൈനിൽ പണമടയ്ക്കുന്നതിന് ഇന്ത്യയിലെ മൂന്നു ബാങ്കുകളുമായി പുതിയ പോർട്ടൽ ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. പുതിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് ആഗോള വിപണിയിൽ നിക്ഷേപിക്കുന്നത് പ്രാദേശിക വിപണികളിൽ നിക്ഷേപിക്കുന്നതു പോലെ അങ്ങേയറ്റം ആയാസ രഹിതമാണെന്ന് സതീഷ് മേനോൻ പറഞ്ഞു. ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്ന പുതിയ ഈ നിക്ഷേപ സംവിധാനം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആഗോള വിപണികളും സുരക്ഷിതമായ ആഗോള നിക്ഷേപ പോർട്ഫോളിയോകളും കണ്ടെത്താൻ അവരെ സഹായിക്കും. കഴിഞ്ഞ 12 മാസക്കാലയളവിൽ ആഗോള ആസ്തികൾക്ക് ഇന്ത്യയിൽ ധാരാളം ആവശ്യക്കാരുണ്ടായി. 2020 ന്റെ തുടക്കം മുതൽ ഇന്ത്യയിലെ ആയിരക്കണക്കിന് ചില്ലറ നിക്ഷേപകർ 350 കോടി രൂപയിലേറെ വിദേശ വിപണികളിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്ന് പ്രതിദിനം 2 മില്യൺ അമേരിക്കൻ ഡോളറോളം കൈകാര്യം ചെയ്യാവുന്ന സമഗ്രമയ സംവിധാനമാണു സ്റ്റോക്കലിനുള്ളതെന്നും ജിയോജിതുമായി സഹകരിച്ചു പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും സ്റ്റോക്കൽ സ്ഥാപകനും സിഇഒയുമായ സിതാശ്വ ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയിൽ നിന്ന് ഇതുവരെയായി ഇടിഎഫ് ഓഹരി സൂചികയിലൂടെയും, ആപ്പിൾ, ആമസോൺ, ഗൂഗിൾ, നെറ്റ് ഫ്ളിക്സ്, ഫെയ്സ് ബുക്ക്, മൈക്രോ സോഫ്റ്റ് എന്നിവയുടെ വൻകിട ഓഹരികളിലൂടെയും, ടെസ്ല തുടങ്ങിയവയിലൂടെയും, സ്വർണം, വെള്ളി ഉൽപന്ന ഇടിഎഫുകളിലൂടെയും എണ്ണ, ട്രഷറി ഇടിഎഫുകളിലൂടെയും 1200 കോടി രൂപയ്ക്കുള്ള വ്യാപാര വിനിമയങ്ങൾ സ്റ്റോക്കൽ നടത്തിയിട്ടുണ്ട്.

from money rss https://bit.ly/3oBZmcq
via IFTTT

മിറൈ അസറ്റ് ഇഎസ്ജി സെക്ടര്‍ ലീഡേഴ്സ് ഇടിഎഫും ഇഎസ്ജി ഫണ്ട് ഓഫ് ഫണ്ടും അവതരിപ്പിച്ചു

മുംബൈ: മിറൈ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യ രാജ്യത്തെ ആദ്യ ഇഎസ്ജി ഇടിഎഫ് ആയ മിറൈ അസറ്റ് ഇഎസ്ജി സെക്ടർ ലീഡേഴ്സ് ഇടിഎഫും രാജ്യത്തെ ആദ്യ ഇഎസ്ജി ഫണ്ട് ഓഫ് ഫണ്ടായ മിറൈ അസറ്റ് ഇഎസ്ജി സെക്ടർ ലീഡേഴ്സ് ഫണ്ട് ഓഫ് ഫണ്ടും അവതരിപ്പിച്ചു. മിറൈ അസറ്റ് ഇഎസ്ജി സെക്ടർ ലീഡേഴ്സ് ഇടിഎഫിൽ നിക്ഷേപിക്കുന്നതായിരിക്കും മിറൈ അസറ്റ് ഇഎസ്ജി സെക്ടർ ലീഡേഴ്സ് ഫണ്ട് ഓഫ് ഫണ്ട്. ഇരു പദ്ധതികളുടേയും പുതിയ ഫണ്ട് ഓഫർ ഒക്ടോബർ 27 ന് ആരംഭിച്ചു. നവംബർ പത്തു വരെ അപേക്ഷിക്കാം. നിഫ്റ്റി 100 ഇഎസ്ജി സെക്ടർ ലീഡേഴ്സ് ഇൻഡെക്സ് ആയിരിക്കും അടിസ്ഥാന സൂചിക. പരിസ്ഥിതി, സാമൂഹിക, ഭരണ (ഇഎസ്ജി) മേഖലകളിൽ മികച്ച പ്രകടനമുള്ള കമ്പനികൾ ഉൾപ്പെട്ടതാണ് സൂചിക.

from money rss https://bit.ly/34DGPVd
via IFTTT

കോവിഡ്: മാന്ദ്യത്തെ മറികടക്കാന്‍ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വില്‍ക്കുന്നു

കോവിഡ് മഹാമാരിയുടെ ആഘാതത്തെ മറികടക്കാൻ 2010നുശേഷം ഇതാദ്യമായി വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണം വൻതോതിൽ വിറ്റഴിച്ചു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുപ്രകാരം മൂന്നാം പാദത്തിൽ 12.1 ടൺ സ്വർണമാണ് വിറ്റത്. മൂൻവർഷത്തെ ഇതേപാദത്തിൽ 141.9 ടൺ സ്വർണം വാങ്ങിയ സ്ഥാനത്താണിത്. ഉസ്ബെകിസ്താൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നുവില്പന. റഷ്യയിലെ കേന്ദ്ര ബാങ്കും 13 വർഷത്തിനിടെ ആദ്യമായി സ്വർണം വിറ്റഴിച്ചു. തുർക്കിയിലെയും ഉസ്ബെക്കിലെയും കേന്ദ്ര ബാങ്കുകൾ യഥാക്രമം 22.3 ഉം 34.9ഉം ടൺ സ്വർണമാണ് വിറ്റത്. വിപണിയിൽ വില ഉയർന്നുനിൽക്കുന്നതിനാൽ രാജ്യങ്ങൾ കാര്യമായ നേട്ടമുണ്ടാക്കുകയുംചെയ്തു. ഇടിഎഫിലെ നിക്ഷേപ വർധന നടപ്പുവർഷം സ്വർണത്തിന്റെ ആവശ്യകതവർധിക്കാൻ സഹായിച്ചിരുന്നു. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതുംമുൻവർഷങ്ങളിൽസ്വർണത്തിന്റെ ഡിമാൻഡ് കൂട്ടാൻ സഹായിച്ചിരുന്നു. സ്വർണവില എക്കാലത്തെയും ഉയരംകുറിച്ചതോടെ വിപണിയിൽ ആവശ്യകത കുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നു. നിലവിൽ 2009നുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണത്തിന്റെ ആവശ്യകത ഇപ്പോഴുള്ളത്. ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്കുള്ള ഡിമാൻഡ് പകുതിയായി. ചൈനയിലെ സ്വർണാഭരണ ഉപഭോഗത്തിലും വൻ ഇടിവുണ്ടായി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയിട്ടും ഖനികളുടെ നാടായ ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളിൽനിന്നുള്ള സ്വർണത്തിന്റെ വിതരണത്തിൽ മൂന്നുശമതാനമാണ് കുറവ് രേഖപ്പെടുത്തിയത്. Central banks sell gold for first time in decade as virus bites

from money rss https://bit.ly/3kDg8pr
via IFTTT

Wednesday 28 October 2020

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,480 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസംമുമ്പ് 37,880 രൂപയിലേയ്ക്ക് ഉയർന്നവിലയിലാണ് 400 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ആഗോള വിപണിയിൽ സ്വർണവില 1,877.83 ഡോളർ നിലവാരത്തിലെത്തി.ആറ് പ്രധാന കറൻസികളുടെ സൂചികയിൽ ഡോളർ കരുത്തുനേടിയാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,426 രൂപ നിലവാരത്തിലാണ്. വിലയിൽ 0.14ശതമാനമാണ് കുറവുണ്ടായത്.

from money rss https://bit.ly/35I8fZw
via IFTTT

സെന്‍സെക്‌സില്‍ 308 പോയന്റ് നഷ്ടത്തോടെ തുടക്കം; നിഫ്റ്റി 11,650ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. നിഫ്റ്റി 11,650ന് താഴെയെത്തി. സെൻസെക്സ് 308 പോയന്റ് താഴ്ന്ന് 39,613ലും നിഫ്റ്റി 94 പോയന്റ് നഷ്ടത്തിൽ 11,635ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 231 ഓഹരികൾ നേട്ടത്തിലും 743 ഓഹരികൾ നഷ്ടത്തിലുമാണ്. 39 ഓഹരികൾക്ക് മാറ്റമില്ല. ലോകമൊട്ടാകെ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആഗോള വിപണികളിലെല്ലാം ആശങ്ക പ്രകടമാണ്. ടിസിഎസ്, സൺ ഫാർമ, റിലയൻസ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മാരുതി സുസുകി, ബിപിസിഎൽ, ബാങ്ക് ഓഫ് ബറോഡ, വോഡാഫോൺ ഐഡിയ തുടങ്ങി 82 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Sensex dips 308 points, Nifty below 11,650

from money rss https://bit.ly/2GbIvfm
via IFTTT

ബി.എസ്.എൻ.എൽ: തദ്ദേശീയ 4-ജി സാങ്കേതികത വികസിപ്പിക്കൽ നീളും

തൃശ്ശൂർ: ബി.എസ്.എൻ.എൽ. 4-ജിക്ക് തദ്ദേശീയ സാങ്കേതികവിദ്യ ഒരുക്കാനുള്ള ശ്രമങ്ങൾ ഇനിയും നീളും. ഒക്ടോബറിൽ തീരുമെന്നു കരുതിയിരുന്ന പദ്ധതി ജനുവരിവരേക്ക് നീട്ടി. സോഫ്റ്റ്വേർ കമ്പനിയായ ടെക് മഹീന്ദ്രയും പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും(ഐ.ടി.ഐ.) ചേർന്ന് വികസിപ്പിക്കുന്ന 4-ജി ഉപകരണങ്ങളുടെ പരീക്ഷണം ബെംഗളൂരുവിലാണു നടക്കുന്നത്. പരീക്ഷണം നടത്താനാവശ്യമായ 4-ജി സ്പെക്ട്രം ഇതുവരെ കൈമാറിയിട്ടില്ല. അതിനുള്ള നടപടികൾ പുരോഗമിക്കുന്നതായാണു വിവരം. ടവറുകളിലെ ബേസ് ട്രാൻസീവർ സ്റ്റേഷൻ(ബി.ടി.എസ്.) എന്ന ഉപകരണമാണ് തദ്ദേശീയമായി വികസിപ്പിക്കുന്നത്. ഹാർഡ്വേർ ഭാഗങ്ങൾ ഐ.ടി.ഐ.യും സോഫ്റ്റ്വേർ ഭാഗം ടെക് മഹീന്ദ്രയുമാണ് വികസിപ്പിക്കുക. ഇരു കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങൾ വികസിപ്പിച്ചുകഴിഞ്ഞു. ബെംഗളൂരുവിലെ 25 ടവർ സൈറ്റുകളിലാണ് പരീക്ഷണം. 2019 ഒക്ടോബറിൽ കേന്ദ്രസർക്കാർ ബി.എസ്.എൻ.എലിന് സൗജന്യമായി 4-ജി സ്പെക്ട്രം അനുവദിച്ചിരുന്നു. എന്നാൽ, വരിക്കാരിലേക്ക് 4-ജി സേവനം എത്തിക്കാനാവാത്തതിനാൽ അത് ഏറ്റുവാങ്ങിയിട്ടില്ല. സ്പെക്ട്രം വാങ്ങിയാൽ അതിന് മാസം ലൈസൻസ് ഫീസായി വൻതുക സർക്കാരിലേക്ക് അടയ്ക്കേണ്ടിവരും. ഓരോ കാരണങ്ങളിൽത്തട്ടി ബി.എസ്.എൻ.എൽ. 4-ജി സേവനം മുടങ്ങുമ്പോൾ, സ്വകാര്യ കമ്പനികൾക്ക് 5-ജി കൊടുക്കുന്നതിന്റെ നടപടികൾക്ക് കേന്ദ്രസർക്കാർ ആക്കം കൂട്ടിയിട്ടുമുണ്ട്.

from money rss https://bit.ly/37MRcrX
via IFTTT

എൽ.പി.ജി. ബുക്കിങ്ങിന് ഏകീകൃത നമ്പറുമായി ‘ഇൻഡെയ്ൻ’

കൊച്ചി: ഇന്ത്യൻ ഓയിലിന്റെ പാചകവാതക ബ്രാൻഡായ 'ഇൻഡെയ്ൻ', എൽ.പി.ജി. റീഫിൽ ബുക്കിങ്ങിനായി രാജ്യത്തുടനീളം ഏകീകൃത നമ്പർ അവതരിപ്പിക്കുന്നു. 77189 55555 എന്ന നമ്പർ വഴിയാണ് നവംബർ മുതൽ ഇൻഡെയ്ൻ ഉപഭോക്താക്കൾ ഗ്യാസ് ബുക്ക് ചെയ്യേണ്ടത്. നിലവിലെ നമ്പർ 31-ന് നിർത്തലാക്കും. പുതിയ നമ്പർ എസ്.എം. എസ്., ഐ.വി.ആർ.എസ്. എന്നിവയിലൂടെ ഇൻഡെയ്ൻ എൽ.പി.ജി. റീഫിൽ ബുക്കിങ് എളുപ്പമാക്കുന്നതിനു വേണ്ടിയാണ്. ഉപയോക്താക്കൾ സംസ്ഥാനങ്ങളിലുടനീളം ഒരു ടെലികോം സർക്കിളിൽനിന്ന് മറ്റൊന്നിലേക്ക് മാറുകയാണെങ്കിലും, അവരുടെ ഇൻഡെയ്ൻ റീഫിൽ ബുക്കിങ് നമ്പർ അതേപടി തുടരും. ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഇൻഡെയ്ൻ എൽ.പി.ജി. ബുക്ക് ചെയ്യാനാകൂ.

from money rss https://bit.ly/3owdkg9
via IFTTT

സെന്‍സെക്‌സ് 600 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 11,750ന് താഴെയെത്തി

മുംബൈ: കനത്ത വില്പന സമ്മർദത്തിൽ കുരുങ്ങി ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 599.64 പോയന്റ് താഴ്ന്ന് 39922.46ലും നിഫ്റ്റി 159.80 പോയന്റ് നഷ്ടത്തിൽ 11,729.60ലുമെത്തി. ബിഎസ്ഇയിലെ 979 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1606 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടെങ്കിലും യുഎസിലും മറ്റ് രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണംകൂടുന്നതാണ് വിപണിയ്ക്ക് പ്രതികൂലമായത്. വിദേശ നിക്ഷേപകരടക്കം ഓഹരകൾ വിറ്റ് ലാഭമെടുക്കാൻ തിടുക്കംകൂട്ടി. ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഭാരതി എയർടെൽ, യുപിഎൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.7-0.9 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്. Nifty ends below 11,750, Sensex cracks 600 pts

from money rss https://bit.ly/326So5V
via IFTTT

സ്ഥിര നിക്ഷേപം, കടപ്പത്രം, ഓഹരി എന്നിവ ഈടായി നല്‍കിയ വായ്പകള്‍ക്ക് ആനുകൂല്യം ലഭിക്കില്ല

സ്ഥിര നിക്ഷേപം, കടപ്പത്രം, ഓഹരികൾ എന്നിവ ഈടായി നൽകിയെടുത്ത വായപ്കൾക്ക് സർക്കാരിന്റെ എക്സ് ഗ്രേഷ്യ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. അതേസയം, ക്രഡിറ്റ് കാർഡിന്മേലുള്ള തിരിച്ചടവിന് പലിശയിളവ് ലഭിക്കുകയുംചെയ്യും. ഇതുസംബന്ധിച്ചുള്ള എഫ്എക്യൂ(ഫ്രീക്വന്റ്ലി ആസ്ക്ഡ് ക്വസ്റ്റ്യൻസ്)സർക്കാർ പുറത്തിറക്കി. ആനുകൂല്യം ലഭിക്കുന്നതിനായി വായ്പയെടുത്തവർ അപേക്ഷയോ മറ്റോ നൽകേണ്ടകാര്യമില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുകോടിക്കുതാഴെയുള്ള വായ്പകൾക്കെല്ലാം കൂടുതലായി ഈടാക്കുന്ന പലിശ വായ്പയെടുത്തവരുടെ അക്കൗണ്ടിൽ വരവുവെയ്ക്കുകയാണ് ചെയ്യുക. വായപ്കൾക്ക് മൊറട്ടോറിയം കാലയളവിൽ പലിശയിന്മേൽ പലിശ ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കം സുപ്രീം കോടതി ഇടപെട്ടാണ് തീർപ്പാക്കിയത്. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിലാണ് മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31വരെ വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്. Loans against FDs, bonds, shares out of Nirmala Sitharamans relief plan

from money rss https://bit.ly/35ICZtg
via IFTTT

സ്മാര്‍ട്ട്‌ഫോണിന്റെ ഘടകഭാഗങ്ങള്‍ നിര്‍മിക്കാന്‍ ടാറ്റ തമിഴ്‌നാട്ടില്‍ 5000കോടി നിക്ഷേപിക്കും

സ്മാർട്ട്ഫോണിന്റെ ഘടകഭാഗങ്ങൾ നിർമിക്കുന്ന പ്ലാന്റിനായി ടാറ്റ ഗ്രൂപ്പ് തമിഴ്നാട്ടിൽ 5,000 കോടി രൂപ നിക്ഷേപിക്കും. ഇതിനായി തമിഴ്നാട് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ടാറ്റ ഇലക്ട്രോണിക്സിന് 500 ഏക്കർ ഭൂമി നൽകിയതായി ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ടുചെയ്തു.പദ്ധതിക്കായി ടാറ്റയുടെതന്നെ സ്ഥാപനമായ ടൈറ്റാൻ എഞ്ചിനിയറിങ് ആൻഡ് ഓട്ടോമേഷൻ ആയിരിക്കും വിദഗ്ധോപദേശം നൽകുക. ആപ്പിളിന്റെ ഐഫോൺ പ്ലാന്റിൽ നിർമിക്കുന്നതും പദ്ധതിയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആപ്പിൾ പ്രതിനിധികൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇലക്ട്രോണിക് ഘടകഭാഗങ്ങൾ നിർമിക്കുന്ന കമ്പനിയാണ് സ്ഥാപിക്കുകയെന്നും ഏതെങ്കിലുമൊരു പ്രത്യേക സ്ഥാപനത്തിനുസേവനം നൽകുകയല്ല ലക്ഷ്യമെന്നും ടാറ്റയുടെ പ്രതിനിധി വ്യക്തമാക്കി. ആപ്പിളിനുവേണ്ടി ഇന്ത്യയിൽ ഐഫോൺ നിർമിക്കാൻ ഫോക്സ്കോണും വിസ്ട്രോണും പെഗാട്രോണും ധാരണയിലെത്തിയിട്ടുണ്ട്. എല്ലാകമ്പനികൾക്കുവേണ്ടിയുള്ള സ്മാർട്ട്ഫോൺ ഘടകഭാഗങ്ങളാകും ടാറ്റയുടെ പ്ലാന്റിൽ നിർമിക്കുക. സ്മാർട്ട്ഫോൺ നിർമാണവും പുതിയ പ്ലാന്റിൽ ലക്ഷ്യമിടുന്നുണ്ട്. Tata group to set up ₹5000 crore phone component making unit in TN

from money rss https://bit.ly/37V943E
via IFTTT

Tuesday 27 October 2020

പാഠം 96| പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായംനേടാന്‍ നിക്ഷേപം എങ്ങനെ ക്രമീകരിക്കാം?

ഒരു ഇടവേളയ്ക്കുശേഷം ജോർജ് തോമസ് ബാങ്ക് നിക്ഷേപത്തിൽനിന്നുള്ള ആദായം പരിശോധിച്ചു. പണപ്പെരുപ്പ നിരക്കുകൂടി കിഴിച്ചപ്പോൾ നിക്ഷേപത്തിൽനിന്നുള്ള ആദായം മൈനസ് രണ്ടുശതമാനത്തിലേറെ! പൊതു വിഭാഗത്തിന് എസ്ബിഐ നൽകുന്ന ഒരുവർഷത്തെ പലിശ 5.4ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.20ശതമാനവുമാണ്. ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള സെപ്റ്റംബറിലെ പണപ്പെരുപ്പനിരക്ക് 7.34ശതമാനമായി ഉയർന്നിരിക്കുന്നു. നിക്ഷേപത്തിൽനിന്ന് നേട്ടമില്ലെന്നുമാത്രമല്ല, രണ്ടുശതമാനത്തോളം നഷ്ടവുമാണ്. പലിശയിൽനിന്നുള്ള ആദായനികുതികൂടി കുറച്ചാൽ ബാക്കിയെന്തെങ്കിലും കിട്ടിയാലായി. ഈ സാഹചര്യത്തിലാണ് നിക്ഷേപവും പണപ്പെരുപ്പവും വീണ്ടും ചർച്ചയാകുന്നത്. പണപ്പെരുപ്പം ഇതേരീതിയിൽ വീണ്ടും ഉയരുകയാണെങ്കിൽ ബാങ്ക് നിക്ഷേപത്തിൽനിന്നുള്ള ആദായത്തിൽ വൻനഷ്ടമാകും നിക്ഷേപകനുണ്ടാകുക. ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉയർന്നവിലയാണ് കുറച്ചുമാസങ്ങളായി പണപ്പെരുപ്പത്തെ റോക്കറ്റ് പരുവത്തിലാക്കിയത്. ഗാർഹിക ചെലവുകളിൽ ഇത് കാര്യമായി പ്രതിഫലിക്കുകയുംചയ്തു. കുറയുന്ന പലിശയും ഉയരുന്ന പണപ്പെരുപ്പവുമുള്ള നിലവിലെ സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. നിക്ഷേപത്തിൽനിന്ന് പണപ്പെരുപ്പത്തെ നേരിടാനുതകുന്ന ആദായം ലഭിക്കുന്നില്ലെങ്കിൽ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ബുദ്ധിമുട്ടാകും. അതുകൊണ്ട് പരമാവധി ചെലവുകുറച്ച് സമ്പാദ്യം വർധിപ്പിക്കാനുള്ള വഴിതേടേണ്ടിയിരിക്കുന്നു. മികച്ച പോർട്ട്ഫോളിയോ തയ്യാറാക്കി നിക്ഷേപം പുനഃക്രമീകരിക്കുകയാണ് അതിന് ചെയ്യേണ്ടത്. ഉയർന്ന പലിശയുള്ള വായ്പ അവസാനിപ്പിക്കുക ഉയർന്ന പലിശ നൽകുന്ന വായ്പകൾ എത്രയുംവേഗം അവസാനിപ്പിക്കാൻ ശ്രമിക്കണം. അതായത് ബാങ്കിൽ നിക്ഷേപിച്ച് തുച്ഛമായ വരുമാനം നേടുന്നതിനുപകരം ഉയർന്ന പലിശ നൽകുന്ന വ്യക്തിഗത വായ്പ, ക്രഡിറ്റ് കാർഡ് വായ്പ എന്നിവ വേഗം അവസാനിപ്പിക്കണം. താരതമ്യേന കുറഞ്ഞ പലിശയുള്ള ഭവന-വാഹന വായ്പപോലുള്ളവ നിലനിർത്തുന്നതിൽ തെറ്റില്ല. ഉയർന്ന ആദായം അപകടംവളിച്ചുവരുത്തും അപകടസാധ്യതകളെക്കുറിച്ച് ചിന്തിക്കാതെ ഉയർന്ന പലിശ നൽകുന്ന പദ്ധതികളിൽ നിക്ഷേപിക്കാനുള്ള പ്രലോഭനത്തെ ഈഘട്ടത്തിൽ അതിജീവിച്ചേ മതിയാകൂ. അഞ്ചു ലക്ഷം രൂപവരെ നിക്ഷേപത്തിന് പരിരക്ഷ ലഭിക്കുമെങ്കിലും ബാങ്ക് തകർന്നാൽ ആതുക ലഭിക്കാൻ ഏറെക്കാലം കാത്തിരിക്കേണ്ടിവരുമെന്നകാര്യം മറക്കരുത്. അതുകൊണ്ടുതന്നെ ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിലും മികച്ച അടിസ്ഥാനമുള്ള ബാങ്കുകളിൽമാത്രം നിക്ഷേപംനടത്തുക. താഴ്ന്ന റേറ്റിങ് ഉള്ള, ഉദാഹരണത്തിന് എഎ പ്ലസിന് താഴെയുള്ള കപ്പത്രങ്ങളിലെ നിക്ഷേപത്തിൽനിന്ന് വിട്ടുനിൽക്കുക. ഇത്തരം കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളിലും പണംമുടക്കേണ്ട. അനുഭവപരിചയമില്ലാത്തവർ ഓഹരി വിപണിയിലേയ്ക്കിറങ്ങുകയുംവേണ്ട. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള എൻഡോവ്മെന്റ്-മണിബായ്ക്ക് പോലുള്ള പോളിസികളിലും പണംമുടക്കരുത്. ഇത്തരം പദ്ധതികളിൽനിന്നുള്ള ആദായം നാലു മുതൽ ആറുശതമാനംവരെയാണ്. മെച്യൂരിറ്റി മൂല്യവും മൊത്തമുള്ള ആദായവും പെരുപ്പിച്ചാകാണിച്ചായിരിക്കും ഇത്തരം പോളിസികൾ പലപ്പോഴും വിപണനം ചെയ്യുന്നത്. ഇതിൽനിന്ന് യഥാർഥ ആദായം കണക്കുകൂട്ടിയെടുക്കാൻ നിക്ഷേകന് എളുപ്പത്തിൽ കഴിയില്ല. എവിടെ നിക്ഷേപിക്കും? പണപ്പെരുപ്പത്തിൽനിന്ന് സംരക്ഷണം നൽകാൻ ഒരുപരിധിവരെ സ്വർണ നിക്ഷേപത്തിന് കഴിവുണ്ട്. എന്നാൽ മൊത്തം ആസ്തിയിയുടെ 10-15 ശതമാനത്തിൽകൂടുതൽ സ്വർണത്തിൽ മുടക്കേണ്ട. ഗോൾഡ് ഇടിഎഫ്, ഗോൾഡ് ബോണ്ട് എന്നിവ സ്വർണനിക്ഷേപത്തിനായി പരിഗണിക്കാം. വില ഉയർന്നുനിൽക്കുമ്പോൽ വിട്ടുനിൽക്കുക. തിരുത്തലുണ്ടാകുമ്പോൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. ദീർഘകാലയളവിൽ പണപ്പെരുപ്പത്തെ അതിജീവിക്കാനുള്ള നേട്ടംനൽകാൻ സന്തുലിതമായ നിക്ഷേപ പോർട്ട്ഫോളിയോയ്ക്കുകഴിയും. ആദ്യം സാമ്പത്തിക ലക്ഷ്യങ്ങൾ നിർവചിക്കാം. ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള കാലവധിയും റിസ്ക് പ്രോഫൈലും പരിഗണിച്ച് ഓഹരി അധിഷ്ഠിത പദ്ധതികൾ, കടപ്പത്രങ്ങളിൽ നിക്ഷേപക്കുന്ന ഡെറ്റ് ഫണ്ടുകൾ, സ്വർണം എന്നിവ നിക്ഷേപത്തിനായി പരിഗണിക്കാം. സ്ഥിര നിക്ഷേപ പദ്ധതികളിൽ താൽപര്യമുള്ളവർ ഉയർന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകൾ തിരഞ്ഞെടുക്കുക. ദീർഘകാല മൂലധനേട്ടനികുതിയുടെ ആനുകൂല്യം അതിലൂടെ സ്വന്തമാക്കാം. മൂന്നുവർഷക്കാലയളവിൽകൂടുതൽ നിക്ഷേപം കൈവശംവെച്ചാൽ പണപ്പെരുപ്പനിരക്ക്(ഇൻഡക്സേഷൻ)കിഴിച്ചുള്ള തുകയ്ക്ക് 20ശതമാനം നികുതി നൽകിയാൽമതിയാകും. ബാങ്ക് നിക്ഷേപത്തിന് ആദായനികുതി സ്ലാബ് അനുസരിച്ചാണ് നികുതി ബാധ്യതവരിക. അതുകൊണ്ടുതന്നെ ഉയർന്ന് സ്ലാബിലുള്ളവർക്ക് പ്രത്യേകിച്ചും ഡെറ്റ് ഫണ്ടിലെ നിക്ഷേപം ഗുണകരമാകും. feedbacks to: antonycdavis@gmail.com നിക്ഷേപതന്ത്രം: രണ്ടുവർഷത്തിനുള്ളിൽ ആവശ്യമുള്ളതുക ഏറ്റവും റിസ്ക് കുറഞ്ഞ നിക്ഷേപ പദ്ധതികളിൽ ഇടുക. രണ്ടുവർഷം മുതൽ അഞ്ചുവർഷംവരെകാലാവധിയിൽ ആവശ്യമുള്ളതുക ഹ്രസ്വകാല ഡെറ്റ്, ബാങ്കിങ് ആൻഡ് പിഎസ് യു ഫണ്ടുകളിൽ നിക്ഷേപിക്കുക. അഞ്ചുവർഷക്കാലയളവിന് മുകളിലെ സാമ്പത്തിക ലക്ഷ്യമാണെങ്കിൽ ഓഹരി അധിഷ്ഠി മ്യുച്വൽ ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിക്കാം. മുകളിൽ വിശദമാക്കിയതുപോലെ ഹെഡ്ജിങ് ഇഫക്ടിനായി 15ശതമാനംവരെ നിക്ഷേപം സ്വർണത്തിലുമാകാം. ഈ നിക്ഷേപരീതി പിന്തുടർന്നാൽ ഭാവിയിൽ പണപ്പെരുപ്പത്തെ അജിതവീക്കാനുള്ള ആദായംനേടാൻ ബുദ്ധിമുട്ടുണ്ടാവില്ല.

from money rss https://bit.ly/2TxVGue
via IFTTT

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ അസ്ഥിരത തുടരുന്നു. ബുധനാഴ്ച പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി. 4715 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയിൽ 280 രൂപകൂടിയശേഷമാണ് വിലകുറഞ്ഞത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,905.51 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നു. തിരഞ്ഞെടുപ്പിന് മുമ്പായി യുഎസിൽ ഉത്തേജനപാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ ഡോളർ കരുത്താർജിച്ചതാണ് വിലയിൽ പ്രതിഫലിച്ചത്. എംസിഎക്സിൽ ഡിസംബറിലെ ഗോൾ ഫ്യൂച്ചേഴ്സ് വില പത്തുഗ്രാമിന് 50,860 രൂപയായി കുറഞ്ഞു. വെള്ളി വിലയിലും സമാനമായ വിലക്കുറവുണ്ടായിട്ടുണ്ട്.

from money rss https://bit.ly/2HHRRQc
via IFTTT

ഓഹരി വിപണിയില്‍ നേട്ടംതുടരുന്നു: നിഫ്റ്റി 11,900ന് മുകളില്‍

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. നഷ്ടത്തോടെയാണ് തുടങ്ങിയതെങ്കിലും താമസിയാതെ നേട്ടത്തിലായി. സെൻസെക്സ് 73 പോയന്റ് നേട്ടത്തിൽ 40,596ലും നിഫ്റ്റി 23 പോയന്റ് ഉയർന്ന് 11,912ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 430 ഓഹരികൾ നേട്ടത്തിലും 392 ഓഹരികൾ നഷ്ടത്തിലുമാണ്. 57 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ്, വിപ്രോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, യുപിഎൽ, ഇൻഫോസിസ്, റിലയൻസ്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ കമ്പനി, നെസ് ലെ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എൽആൻഡ്ടി, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ് ഉൾപ്പടെ 70 കമ്പനികളാണ് ബുധനാഴ്ച സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/35JNZGM
via IFTTT

സെന്‍സെക്‌സ് 377 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 11,850ന് മുകളിലെത്തി

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം സൂചികകൾ തിരിച്ചുപിടിച്ചു. ബാങ്ക്, ഫാർമ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 11,850ന് മുകളിലെത്തി. 376.60 പോയന്റാണ് സെൻസെക്സിലെ നേട്ടം. 40,522.10ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 121.60 പോയന്റ് ഉയർന്ന് 11,889.40ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1249 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1354 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 178 ഓഹരികൾക്ക് മാറ്റമില്ല. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിലാണ് സൂചികകൾ കരുത്തുകാട്ടിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ് തുടങ്ങിയ കമ്പനികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഇൻഫോസിസ്, ഒഎൻജിസി, വിപ്രോ, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, പൊതുമേഖല ബാങ്ക് എന്നിവ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends near 11,900, Sensex gains 376 pts

from money rss https://bit.ly/2Jc8ULd
via IFTTT

കൂട്ടുപലിശ ഒഴിവാക്കല്‍ പദ്ധതിയില്‍ നേട്ടംപരിമിതം: വിശദാംശങ്ങള്‍ അറിയാം

സർക്കാർ പ്രഖ്യാപിച്ച കൂട്ടുപലിശ എഴുതിത്തള്ളൽ പദ്ധതിയിൽ വായ്പയെടുത്തവർക്ക് ലഭിക്കുക നാമമാത്ര നേട്ടം. 2020 മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31വരെയുള്ള ആറുമാസത്തെ മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശയും സാധാരണ പലിശയുംതമ്മിൽ വ്യത്യാസമുള്ള തുകയാണ് സർക്കാർ എക്സ് ഗ്രേഷ്യ എന്നപേരിൽ നൽകുക. ഇതുപ്രകാരം സാധാരണ പലിശയിൽ കൂടുതലായി ഈടാക്കുന്ന കൂട്ടുപലിശയാകുംവായ്പയെടുത്തവരുടെ അക്കൗണ്ടിൽ വരുവുവെയ്ക്കുക. നിലവിൽആകാലയളവിലെ സാധാരണ പരിശ വായ്പയെടുത്തയാൾതന്നെ അടക്കേണ്ടിവരും. ഉദാഹണരം പരിശോധിക്കാം. എട്ടുശതമാനം പലിശ നിരക്കിൽ 25 ലക്ഷം രൂപ ഭവനവായ്പയെടുത്തയാൾക്ക് 1,682 രൂപയാണ് ആകെ ലഭിക്കുന്നനേട്ടം. ആദായ നികുതിയിളവുകൂടി പ്രയോജനപ്പെടുത്തുന്നവരാണെങ്കിൽ ആയിനത്തിൽ 525 രൂപകിഴിച്ച് 1,157 രൂപയായിരിക്കും ലഭിക്കുക. രണ്ടുകോടി രൂപ വായ്പയെടുത്തയാൾക്കാകട്ടെ 13,452 രൂപയും ലഭിക്കും(പട്ടിക കാണുക). ഭവനവായ്പ വായ്പ തുക 25 ലക്ഷം​ പലിശ 8% മൊറട്ടോറിയം കാലയളവ് 6 മാസം കൂട്ടുപലിശ 1,01,682 രൂപ സാധാരണ പലിശ 1,00,000രൂപ നേട്ടം 1,682രൂപ നികുതിയിളവിലെ നഷ്ടം 525 രൂപ ബാക്കിയുള്ള നേട്ടം 1,157രൂപ ആർക്കൊക്കെ ഗുണംലഭിക്കും? രണ്ടുകോടി രൂപയിൽത്താഴെയുള്ള വായ്പയെടുത്തവർക്കും രണ്ടുകോടിയിൽത്താഴെമാത്രം തരിച്ചടവ് ബാക്കിയുള്ളവർക്കുമാണ് എക്സ്ഗ്രേഷ്യ നൽകുന്നത്. മൊറട്ടോറിയം തുടങ്ങുന്നതിന്റെ തലേന്നുവരെ, അതായത് ഫെബ്രുവരി 29 വരെ നിഷ്ക്രിയ ആസ്തി (എൻ.പി.എ.) അല്ലാത്ത വായ്പകൾക്കാണ് ആനുകൂല്യം. മൊറട്ടോറിയം മുഴുവനായോ ഭാഗികമായോ എടുത്തവർക്കും അല്ലാത്തവർക്കും (മൊറട്ടോറിയം കാലയളവിലും തിരിച്ചടവ് കൃത്യമായി നൽകിയവർ) ഒരുപോലെയാണ് ആനുകൂല്യം. ചെറുകിട, ഇടത്തരം വ്യവസായങ്ങളെടുത്ത (എം.എസ്.എം.ഇ.) വായ്പകൾ, വിദ്യാഭ്യാസ, ഭവന, വീട്ടുപകരണ വായ്പകൾ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വാഹനവായ്പ, വ്യക്തിഗതവായ്പ, ഉപഭോക്തൃവായ്പ എന്നിവയ്ക്കാണ് ആനുകൂല്യം. പലിശയ്ക്കുമേലുള്ള പലിശ നവംബർ അഞ്ചിനകം വായ്പ അക്കൗണ്ടുകളിൽ വരവുവെയ്ക്കണമെന്ന് ആർബിഐ ബാങ്കുകളോടും മറ്റ് വായ്പാദാതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. How much will you benefit from interest waiver on loans? Here are the numbers

from money rss https://bit.ly/3ot71tz
via IFTTT

റിലയന്‍സുമായുള്ള കരാര്‍ നടക്കാതെവന്നാല്‍ 29,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ്

റിലയൻസുമായുള്ള ഇടപാട് നടക്കാതെവന്നാൽ ഫ്യൂച്ചർ റീട്ടെയിലിന്റെ സ്ഥാപനങ്ങളെല്ലാം പൂട്ടേണ്ടിവരുമെന്ന് കമ്പനി. സിങ്കപ്പൂർ ആർബിട്രേഷൻ കോടതിയെയാണ് ഫൂച്ചർ ഗ്രൂപ്പിന്റെ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്. സ്ഥാപനം പൂട്ടിയാൽ 29,000ത്തോളം പേരുടെ ഉപജീവനമാർഗം നഷ്ടമാകുമെന്നും കമ്പനി പ്രതിനിധികൾ ആർബിട്രേഷനെ അറിയിച്ചിട്ടുണ്ട്. ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുത്ത റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ഇടപാട് താൽക്കാലികമായി നിർത്തിവെയ്ക്കാൻ സിങ്കപ്പൂർ ആർബിട്രേഷൻ കോടതി ഞായറാഴ്ച ഉത്തരവിട്ടിരുന്നു. യുഎസ് കമ്പനിയായ ആമസോൺ കഴിഞ്ഞവർഷം ഫ്യൂച്ചർ കൂപ്പൺസ് ലിമിറ്റഡിന്റെ 49ശതമാനം ഓഹരി വാങ്ങിയിരുന്നു. ഇതുവഴി ഫ്യൂച്ചർ റീട്ടെയിലിൽ അഞ്ചുശതമാനം ഓഹരിയും ലഭിച്ചു. അന്നത്തെ കരാറിന്റെ ലംഘനമാണ് ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് ഇടപാടെന്ന് ചൂണ്ടിക്കാണിച്ചാണ് ആമസോൺ സിങ്കപ്പൂർ ആർബിട്രേഷനെ സമീപിച്ചത്. അതേസമയം, ഇന്ത്യൻ നിയമങ്ങൾക്കനുസരിച്ചാണ് ഫ്യൂച്ചർ റീട്ടെയിലിന്റെ ആസ്തികൾ ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് റിലയൻസ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ആർബിട്രേഷൻ നിയമങ്ങളും പാലിച്ചിട്ടുണ്ട്. കൃത്യമായ നിയമോപദേശം സ്വീകരിച്ചശേഷമാണ് കരാറുണ്ടാക്കിയതെന്നും അതുമായി മുന്നോട്ടുപോകുമെന്നും റിലയൻസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. Future Retail sees liquidation if Reliance deal fails

from money rss https://bit.ly/3mvOvPD
via IFTTT

Monday 26 October 2020

ജന്‍ധന്‍ അക്കൗണ്ടുകളില്‍ 60ശതമാനം വര്‍ധന: കൂടുതലായി എത്തിയത് 11,000 കോടി രൂപ

കോവിഡ് വ്യാപനത്തിനിടെ രാജ്യത്ത് പുതിയതായി ആരംഭിച്ച ജൻധൻ അക്കൗണ്ടുകളുടെ എണ്ണത്തിൽ 60ശതമാനം വർധന. അക്കൗണ്ടിലെത്തിയ പണത്തിന്റെകാര്യത്തിലും കാര്യമായ വർധനവുണ്ട്. അതിഥി തൊഴിലാളികൾ ജോലി സ്ഥലങ്ങളിലേയ്ക്ക് തിരിച്ചെത്തിതുടങ്ങിയതാണ് അക്കൗണ്ടിൽ പണംകൂടാൻ കാരണമായതായി പറയുന്നത്. എസ്ബിഐയുടെ റിസർച്ച് വിഭാഗമായ ഇക്കോവ്രാപിന്റെതാണ് കണ്ടെത്തൽ. ജൻധൻ അക്കൗണ്ടുകളിലെ ശരാശരി ബാലൻസ് ഏപ്രിലിൽ 3,400 രൂപയായിരുന്നു. സെപ്റ്റംബറിൽ ഈതുക 3,168 രൂപയായി കുറഞ്ഞു. ഒക്ടോബറിലാകട്ടെ നേരിയ വർധനവോടെ 3,185 രൂപയുമായി. ചെലവുകൂടുകയും വരുമാനംകുറയുകയും ചെയ്ത സാഹചര്യത്തിൽ ബാലൻസ് തുകയിൽ വലിയ വ്യതയാനം വന്നിട്ടില്ലെന്ന് എസ്ബിഐയുടെ റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 14ലെ കണക്കുപ്രകാരം മൊത്തം ജൻധൻ അക്കൗണ്ടുകളുട എണ്ണം 41.05 കോടിയാണ്. ഈ അക്കൗണ്ടുകളിലെ ബാലൻസാകട്ടെ 1.31 ലക്ഷം കോടി രൂപയും. ഏപ്രിൽ ഒന്നിനുശേഷം മൂന്നുകോടി അക്കൗണ്ടുകളാണ് പുതിയതായി തുറന്നത്. 11,060 കോടി രൂപയും അക്കൗണ്ടുകളിൽ അധികമായെത്തി. 60% rise in new Jan Dhan accounts; deposits surge to over Rs 11,000 crore

from money rss https://bit.ly/3oFODho
via IFTTT

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു: പവന് 37,880 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില ചൊവാഴ്ച 260 രൂപകൂടി 37,880 രൂപയായി. 4735 രൂപയാണ് ഗ്രാമിന്. മൂന്നുദിവസം 37,600 രൂപയിൽ തുടർന്നശേഷമാണ് വർധന. ഡോളറിന്റെ തളർച്ച ആഗോള വിപണിയിലും സ്വർണവില വർധനയ്ക്ക് കാരണമായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,907.77 ഡോളർ നിലവാരത്തിലെത്തി. യുഎസ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ ഉത്തേജന പാക്കേജുസംബന്ധിച്ച് റിപ്പോർട്ടുകളൊന്നും പുറത്തുവരാത്തതും കോവിഡിന്റെ രണ്ടാംഘട്ട വ്യാപനവും ആഗോള വിപണിയിൽ സ്വർണവിലയെ സ്വാധീനിച്ചു. എംസിഎക്സിൽ ഡിസംബറിലെ ഗോൾഡ് ഫ്യൂച്ചേഴസിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 51,073 രൂപ നിലവാരത്തിലേയ്ക്ക് ഉയർന്നു. 0.28ശതമാനമാണ് വർധന.

from money rss https://bit.ly/35DTXJq
via IFTTT

സെന്‍സെക്‌സില്‍ 114 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 11,750ന് താഴെയെത്തി

മുംബൈ: തുടർച്ചയായി രണ്ടാമത്തെദിവസവും ഓഹരി സൂചികകളിൽ നഷ്ടം. സെൻസെക്സ് 114 പോയന്റ് താഴ്ന്ന് 40,030ലും നിഫ്റ്റി 24 പോയന്റ് നഷ്ടത്തിൽ 11,743ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 556 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1118 ഓഹരികൾ നഷ്ടത്തിലുമാണ്. 60 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, എൽആൻഡ്ടി, ഡിവീസ് ലാബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുകി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഡസിന്റ് ബാങ്ക്, അദാനി പോർട്സ്, ഐഒസി, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, ഗെയിൽ, എസ്ബിഐ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, അമരരാജ ബാറ്ററീസ് തുടങ്ങി 37 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Sensex dips 114 pts, Nifty below 11,750

from money rss https://bit.ly/3kwAVLj
via IFTTT

കുറച്ച ശമ്പളം പുനഃസ്ഥാപിച്ച് റിലയൻസ്, മികവുനോക്കി ബോണസും നൽകും

മുംബൈ: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ഹൈഡ്രോകാർബൺസ് വിഭാഗം. ജീവനക്കാരുടെ പ്രവർത്തന മികവനുസരിച്ച് ബോണസ് അനുവദിക്കാനും തീരുമാനമായി. മഹാമാരിക്കാലത്തും മികവോടെ ജോലിചെയ്തതിന് പ്രോത്സാഹനമായി അടുത്തവർഷത്തെ ശമ്പളത്തിൽനിന്ന് വേരിയബിൾ പേയുടെ 30 ശതമാനം വരെ മുൻകൂറായി നൽകുന്നതും പരിഗണിക്കുന്നുണ്ട്. കോവിഡ് ലോക്ഡൗണിനെത്തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ റിലയൻസ് ഇൻഡസ്ട്രീസ് ഹൈഡ്രോകാർബൺസ് വിഭാഗം ജീവനക്കാരുടെ ശമ്പളം പത്തുമുതൽ 50 ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു.

from money rss https://bit.ly/2TFUBRb
via IFTTT

ലാഭമെടുപ്പില്‍ തകര്‍ന്ന് വിപണി: സെന്‍സെക്‌സ് 540 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ കരടികൾ പിടിമുറുക്കി. കഴിഞ്ഞയാഴ്ചത്തെ നേട്ടം ഒരുദിവസംകൊണ്ട് നഷ്ടമായി. നിഫ്റ്റി 11,800 നിലവാരത്തിന് താഴെയെത്തുകയും ചെയ്തു. ലാഭമെടുപ്പാണ് സൂചികകളെ ബാധിച്ചത്. സെൻസെക്സ് 540 പോയന്റ് നഷ്ടത്തിൽ 40,145.50ലും നിഫ്റ്റി 162.60 പോയന്റ് താഴ്ന്ന് 11,767.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 986 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1655 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ല. ഫ്യൂച്ചർഗ്രൂപ്പ് കരാറിനെതിരെ ആമസോണിന്റെ നീക്കം റിലയൻസിന്റെ ഓഹരിയെ ബാധിച്ചു. വിലയിൽ രണ്ടുശതമാനത്തിലേറെ ഇടിവുണ്ടായി. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു. നെസ് ലെ, കൊട്ടക് മഹീന്ദ്ര, ഇൻഡസിന്റ് ബാങ്ക്, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. വാഹനം, ലോഹം സൂചികകൾ മൂന്നുശതമാനത്തിലേറെ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.9-1.8ശതമാനം നഷ്ടം രേഖപ്പെടുത്തി. Profit booking drags Nifty below 11,800, Sensex falls 540 pts

from money rss https://bit.ly/35whxYA
via IFTTT

മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ നവംബര്‍ അഞ്ചോടെ വായ്പയെടുത്തവരുടെ അക്കൗണ്ടിലെത്തും

മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കുന്നതിനുള്ളതുക ധനകാര്യസ്ഥാപനങ്ങൾ നവംബർ അഞ്ചോടെ വായ്പെടുത്തവരുടെ അക്കൗണ്ടിൽ വരവുവെയ്ക്കും. മൊറട്ടോറിയം കാലയളവിലെ പലിശയ്ക്കുമേലുള്ള പലിശയാകും വരവുവയെക്കുക. രണ്ടുകോടി രൂപവരെയുള്ള വായ്പയ്ക്കാണിത് ബാധകം. എക്സ് ഗ്രേഷ്യയെന്നപേരിലാണ് സർക്കാർ ഈതുക അനുവദിക്കുന്നത്. മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31വരെയുള്ള കാലയളവിലെ കൂട്ടുപലിശയാണ് വായ്പകൊടുത്ത സ്ഥാപനങ്ങൾ വഴി ഉപഭോക്താവിലെത്തുക. ഈതുക വായ്പ അക്കൗണ്ടിലേയ്ക്ക് ചേർക്കും. ദീപാവലിക്കുമുമ്പ് ആനുകൂല്യം നൽകണമെന്ന സുപ്രീം കോടതിയുടെ ഉത്തവിനെതുടർന്നാണ് പെട്ടെന്ന് തീരുമാനമുണ്ടായത്. ഇങ്ങനെ വരവുവെയ്ക്കുന്നതുക ഡിസംബർ 15ഓടെ വായ്പാദാതാക്കൾക്ക് സർക്കാർ കൈമാറും. ആർക്കൊക്കെ ഗുണംലഭിക്കും? രണ്ടുകോടി രൂപയിൽത്താഴെയുള്ള വായ്പയെടുത്തവർക്കും രണ്ടുകോടിയിൽത്താഴെമാത്രം തരിച്ചടവ് ബാക്കിയുള്ളവർക്കുമാണ് എക്സ്ഗ്രേഷ്യ നൽകുന്നത്. മൊറട്ടോറിയം തുടങ്ങുന്നതിന്റെ തലേന്നുവരെ, അതായത് ഫെബ്രുവരി 29 വരെ നിഷ്ക്രിയ ആസ്തി (എൻ.പി.എ.) അല്ലാത്ത വായ്പകൾക്കാണ് ആനുകൂല്യം. മൊറട്ടോറിയം മുഴുവനായോ ഭാഗികമായോ എടുത്തവർക്കും അല്ലാത്തവർക്കും (മൊറട്ടോറിയം കാലയളവിലും തിരിച്ചടവ് കൃത്യമായി നൽകിയവർ) ഒരുപോലെയാണ് ആനുകൂല്യം. ചെറുകിട, ഇടത്തരം വ്യവസായങ്ങളെടുത്ത (എം.എസ്.എം.ഇ.) വായ്പകൾ, വിദ്യാഭ്യാസ, ഭവന, വീട്ടുപകരണ വായ്പകൾ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വാഹനവായ്പ, വ്യക്തിഗതവായ്പ, ഉപഭോക്തൃവായ്പ എന്നിവയ്ക്കാണ് ആനുകൂല്യം. ഏതെല്ലാം ബാങ്കുകളിലെ വായ്പകൾ? പൊതുമേഖലാബാങ്കുകൾ, ബാങ്കിങ് കമ്പനികൾ, സഹകരണബാങ്കുകൾ (അർബൻ സഹകരണബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സെൻട്രൽ സഹകരണ ബാങ്ക്), റീജ്യണൽ റൂറൽ ബാങ്ക്, അഖിലേന്ത്യാ ധനകാര്യ സ്ഥാപനം, ബാങ്കിങ് ഇതര ധനകാര്യ കമ്പനി, റിസർവ് ബാങ്കിൽ രജിസ്റ്റർചെയ്ത ഹൗസിങ് ഫിനാൻസ് കമ്പനി, നാഷണൽ ഹൗസിങ് ബാങ്ക് എന്നിവയിൽനിന്നെടുത്ത വായ്പകൾക്കാണ് എക്സ്ഗ്രേഷ്യ നൽകുന്നത്. ബാങ്കിങ് ഇതര ധനകാര്യകമ്പനി, മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റിയൂഷൻ എന്നിവ റിസർവ് ബാങ്ക് അംഗീകരിച്ച സെൽഫ് റെഗുലേറ്ററി ഓർഗനൈസേഷനിൽ (എസ്.ആർ.ഒ.) അംഗമായിരിക്കണം. എത്രതുക അക്കൗണ്ടിലെത്തും? അമ്പതുലക്ഷംരൂപ അടയ്ക്കാൻ ബാക്കിയുള്ള ഭവനവായ്പയ്ക്ക് ഉപഭോക്താവിന് ആനുകൂല്യമായി ലഭിക്കുക 12,425 രൂപമാത്രമായിരിക്കും. ആറുമാസത്തേക്ക് എട്ടുശതമാനം നിരക്കിൽ രണ്ടുലക്ഷം രൂപ സാധാരണപലിശയും 2,12,425 രൂപ കൂട്ടുപലിശയും വരുന്നുണ്ടെന്ന് കണക്കാക്കിയാൽ, ഇവ തമ്മിലുള്ള വ്യത്യാസമായ തുകയാണ് എക്സ് ഗ്രേഷ്യയായി ലഭിക്കുക. 12,425 രൂപയായിരിക്കും ഈതുക. Interest waiver to be credited by 5 Nov

from money rss https://bit.ly/3e4PTWs
via IFTTT

Sunday 25 October 2020

ഡെറ്റ് ഫണ്ടുകള്‍ പ്രവര്‍ത്തനം മരവിപ്പിച്ച കേസില്‍ സെബിക്കും ഫ്രാങ്ക്‌ളിനും തിരിച്ചടി

ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സെക്യൂരിറ്റീസ് ആൻഡ് ക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) പരാജയപ്പെട്ടതായി കർണാടക ഹൈക്കോടതി. ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് നിക്ഷേപകർ നൽകിയ ഒരുകൂട്ടം ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഫ്രാങ്ക്ളിൻ ട്രസ്റ്റീസ് ഏപ്രിൽ 23ന് പാസാക്കിയ പ്രമേയത്തിന്റെ പകർപ്പ് സെബിയുടെ കൈവശമില്ലായിരുന്നുവെന്ന് കോടതി കണ്ടെത്തി. ഏപ്രിൽ 14ന് അയച്ച ഇ-മെയിലിന് സെബിയുടെ ഭാഗത്തുനിന്ന് പ്രതികരണവുമുണ്ടായില്ല. ഫണ്ടുകളുടെ പ്രവർത്തനം നിർത്തുന്നിന് ട്രസ്റ്റിമാർ അയച്ച കത്തിന് മറുപടി നൽകിയില്ല. റെഗുലേറ്ററായ സെബിയുടെ അനുമതിതേടിക്കൊണ്ടുള്ളതായിരുന്നു കത്തെന്നും കോടതി കണ്ടെത്തി. ഉത്തരവിലെ പ്രധാനകാര്യങ്ങൾ: ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്താൻ നിക്ഷേപകരുടെ അനുമതിയില്ലാതെ ഫണ്ടുകമ്പനിയക്ക് കഴിയില്ല. ബോർഡ് പ്രമേയത്തിന്റെ കോപ്പി നിക്ഷേപകർക്ക് നൽകണമെന്ന് സെബിയുടെ 39-41 മ്യൂച്വൽ ഫണ്ട് റെഗുലേഷനുകൾ വ്യക്തമാക്കുന്നുണ്ട്. ഇതുപാലിച്ചില്ല. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ സെബി നടപടിയെടുക്കണം. അതേസമയം, ഫോറൻസിക് റിപ്പോർട്ടിന്റെ കോപ്പി നിക്ഷേപകർക്ക് നൽകണ്ടതില്ല. കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ ഫ്രാങ്ക്ളിന് ആറ് ആഴ്ചത്തെ സമയം അനുവദിച്ചു. ഉത്തരവ് വിലയിരുത്തുകയാണെന്നും ആവശ്യമെങ്കിൽ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ഫ്രാങ്ക്ളിൻ ടെംപിൾടൺ ഇന്ത്യ പ്രസിഡന്റ് സഞ്ജയ് സാപ്രെ പ്രതികരിച്ചു.

from money rss https://bit.ly/2TppEAl
via IFTTT

ബിഗ് ദീപാവലി സെയിലുമായി ഫ്‌ളിപ്കാര്‍ട്ട് വീണ്ടും

ബിഗ് ബില്യൺ ഡെയ്സ് വിലക്കിഴിവ് വില്പന അവസാനിച്ചതിനുപിന്നാലെ ബിഗ് ദീപാവലി സെയിലുമായി വീണ്ടും ഫ്ളിപ്കാർട്ട്. ഒക്ടോബർ 29 മുതൽ നവംബർ നാലുവരെയാണ് ദീപാവലി ഓഫർ. ദസ്സറ പ്രത്യേക വില്പന ഇപ്പോൾ നടന്നുവരികയുമാണ്. ബാങ്ക് ഓഫറുകൾ നോ കോസ്റ്റ് ഇഎംഐ, വിലക്കിഴവ് തുടങ്ങിയവ ദീപാവലി ഓഫറിൽ ഉപഭോക്താക്കളെ കാത്തിരിപ്പുണ്ട്. ആക്സിസ് ബാങ്കിന്റെ ക്രഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയഗിക്കുന്നവർക്ക് 10ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ തുടങ്ങിയവയുമായും കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. ദീപാവലി വില്പനയിൽ സാസംങ് മൊബൈൽ ഫോണുകൾക്ക് കൂടുതൽ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്യാലക്സി എഫ് 41, എസ് 20 പ്ലസ്, എ50എസ് തുടങ്ങിയവയ്ക്കാകും കൂടുതൽ ഓഫർ, ഒപ്പോ, റിലയൽമി, പോകോ ഫോണുകൾക്കും വിലക്കിഴവ് ലഭിക്കും. കാമറ, ലാപ്ടോപ്, സ്മാർട്ട് വാച്ച്, ഹെഡ്ഫോൺ, ടിവി, മൈക്രോവേവ്, വാഷിങ് മെഷീൻ തുടങ്ങിയ ഉത്പന്നങ്ങൾക്കും പ്രത്യേക വിലക്കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

from money rss https://bit.ly/31Fhc4o
via IFTTT

സെന്‍സെക്‌സില്‍ 123 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽതന്നെ ഓഹരി സൂചികകളിൽ നഷ്ടം. നേരിയ നേട്ടത്തിലായിരുന്ന വിപണി താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 123 പോയന്റ് താഴ്ന്ന് 40,562ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തിൽ 11,893ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 932 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 932 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ സൂചികകളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. ഇൻഡസിന്റ് ബാങ്ക്, എൽആൻഡ്ടി, നെസ് ലെ, എൻടിപിസി, പവർഗ്രിഡ് കോർപ്, ഒഎൻജിസി, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, ടൈറ്റാൻ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി, ടിസിഎസ്, മാരുതി സുസുകി, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്, ഐടിസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഏയ്ഞ്ചൽ ബ്രോക്കിങ്, എംആൻഡ്എം ഫിനാൻഷ്യൽ സർവീസസ്, എസ്ബിഐ ലൈഫ് തുടങ്ങി 36 കമ്പനികളാണ് തിങ്കളാഴ്ച സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലങ്ങൾ പുറത്തുവിടുന്നത്.

from money rss https://bit.ly/31Gdl7t
via IFTTT

ആമസോണിന് നേട്ടം: ഫ്യൂച്ചർ റീട്ടെയിൽ ഇടപാടില്‍ റിലയന്‍സിന് തിരിച്ചടി

മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ സംരംഭങ്ങൾ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ഏറ്റെടുത്ത നടപടി സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഡോട്ട് കോം നൽകിയ പരാതിയിലാണ് അന്തിമ ഉത്തരവ് വരുന്നതുവരെ ഇടപാട് നിർത്തിവെക്കാൻ ഫ്യൂച്ചർ ഗ്രൂപ്പിനോട് ആർബിട്രേഷൻ നിർദേശിച്ചിരിക്കുന്നത്. ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ-ലോജിസ്റ്റിക്സ് സംരംഭങ്ങൾ ഒന്നാകെ 24,713 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള റിലയൻസ് റീട്ടെയിലിന്റെ ശ്രമങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയായി. ആർബിട്രേഷൻ ജഡ്ജി വി.കെ. രാജയാണ് താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ആമസോൺ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു. ഫ്യൂച്ചർ കൂപ്പണിന്റെ 49 ശതമാനം ഓഹരികൾ കഴിഞ്ഞ വർഷം ആമസോൺ ഏറ്റെടുത്തിരുന്നു. ഇതുവഴി ഫ്യൂച്ചർ റീട്ടെയിലിൽ അഞ്ച് ശതമാനം ഓഹരി ലഭിച്ചിരുന്നു. മാത്രമല്ല, ഫ്യൂച്ചർ സംരംഭങ്ങൾ വിൽക്കുമ്പോൾ ആദ്യ അവകാശം ആമസോണിന് ലഭിക്കണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ആമസോൺ ആർബിട്രേഷനെ സമീപിച്ചത്. എന്നാൽ, ഫ്യൂച്ചർ കൂപ്പണുമായാണ് ആമസോണിന് ഇടപാടെന്നും ഫ്യൂച്ചർ റീട്ടെയിലുമായി ബന്ധമില്ലെന്നുമായിരുന്നു ഫ്യൂച്ചർ ഗ്രൂപ്പിന്റെ വാദം. റിലയൻസുമായുള്ള ഇടപാട് വിവിധ അനുമതികൾ ലഭിക്കാനുള്ളതിനാൽ പൂർത്തിയായിട്ടില്ല. ഉത്തരവ് നടപ്പാക്കണമെങ്കിൽ ആമസോണിന് ഇന്ത്യൻ കോടതിയെ സമീപിച്ച് സമാന ഉത്തരവ് നേടേണ്ടതുണ്ട്. ഫ്യൂച്ചർ റീട്ടെയിലുമായി ബന്ധപ്പെട്ട വ്യക്തമായ പ്ലാൻ ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും ആമസോണിനോട് നിർദേശിച്ചിട്ടുണ്ട്.

from money rss https://bit.ly/2HE8tZq
via IFTTT

ദീപാവലിക്ക് ആകര്‍ഷകമായ ഓഫറുകളുമായി തനിഷ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡായ തനിഷ്ക് ഉത്സവസീസണിൽ ആകർഷകമായ ഓഫറുകൾ അതരിപ്പിക്കുന്നു. ഇതനുസരിച്ച് സ്വർണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും25ശതമാനം വരെ ഇളവ് ലഭിക്കും. കുറഞ്ഞ കാലയളവിലേയ്ക്ക് മാത്രമാണ് ഈ ഓഫർ. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഏറ്റവുമടുത്ത തനിഷ്ക് സ്റ്റോറുകളുമായി ബന്ധപ്പെടുക അല്ലെങ്കിൽwww.tanishq.co.in/offersഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഉത്സവകാലത്തിനായി തനിഷ്ക് അവതരിപ്പിക്കുന്ന ഏകത്വം എന്ന ആഭരണശേഖരം ഒരുമയുടെ സന്ദേശവും ഇന്ത്യയുടെ കലാരൂപങ്ങളുടെ സംഗമവുമാണ് ഒരുക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പരമ്പരാഗത ആഭരണനിർമാണ വിദഗ്ധരുടെ കരവിരുതിൽ രൂപപ്പെട്ട ഭാവഗീതമാണ് ഏകത്വം. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽനിന്നുമായി വ്യത്യസ്തമായ15കലാരൂപങ്ങൾ അമൂല്യ കലാസൃഷ്ടിയായി ഓരോ ആഭരണത്തിലും അവതരിപ്പിക്കുന്നുവെന്നതാണ് ഈ ശേഖരത്തിൻറെ പ്രത്യേകത. ആറുമാസമായി രാജ്യത്തെങ്ങുമുള്ളവരുടെ നിസ്വാർത്ഥമായ പരിശ്രമവും ഞങ്ങളുടെ സ്വന്തം പ്രവർത്തന പരിചയവുമാണ് ഇക്കാലത്തെ പല വെല്ലുവിളികളെയും നേരിടാൻ സഹായിച്ചതെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിൻറെ മാർക്കറ്റിംഗ് ആൻഡ് റീട്ടെയ്ൽ വൈസ് പ്രസിഡൻറ് അരുൺ നാരായൺ പറഞ്ഞു. മനുഷ്യത്വത്തിൻറെ സത്തയെന്നത് ഒരുമയാണ്. അതുകൊണ്ടുതന്നെ ഒരുമിച്ചുചേരുന്നതിനും പരസ്പരം സഹായിക്കുന്നതിനും വെല്ലുവിളികളിൽ ഒന്നിച്ചുനിൽക്കാനും കഴിയണം. ഏകത്വം എന്ന ആഭരണശേഖരത്തിലൂടെ ഈ ഒരുമയാണ് ആഘോഷിക്കാൻ പരിശ്രമിക്കുന്നത്. രാജ്യത്തെ മികച്ച ആഭരണനിർമ്മാണ വിദഗ്ധരുടെ കലാവിരുതും വിവിധ കലാരൂപങ്ങളുടെ സമന്വയവുമാണ് ഒരുമയുടെ സംഗീതം എന്ന പ്രമേയത്തിൽ അവതരിപ്പിക്കുന്നത്. ഈ ശേഖരത്തിലൂടെ ഇന്ത്യയിലെങ്ങുമുള്ള ആഭരണനിർമ്മാണ വിദഗ്ധരുടെ ജീവിതങ്ങളെ പടുത്തുയർത്തുന്നുവെന്നതും ദീപാവലി ക്കാലത്ത് അവരുടെ വീടുകളെ പ്രകാശമാനമാക്കുന്നുവെന്നതുമാണ്പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകത്വം ഉത്സവകാല ശേഖരത്തിലൂടെ ഒരുമയുടെ ചൈതന്യം ആഘോഷിക്കാം.40,000രൂപ മുതലാണ് ഈ ശേഖരത്തിലെ ആഭരണങ്ങളുടെ വില. ഇന്ത്യയിലെങ്ങുമുള്ള തനിഷ്ക് സ്റ്റോറുകളിൽനിന്നുംwww.tanishq.co.inഎന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽനിന്നും ഈ ആഭരണങ്ങൾ സ്വന്തമാക്കാം.

from money rss https://bit.ly/3mo6Ii0
via IFTTT

Mohanlal's Barroz: Veteran Cinematographer Santhosh Sivan To Crank The Camera?

Mohanlal's Barroz: Veteran Cinematographer Santhosh Sivan To Crank The Camera?
Mohanlal, the complete actor of Malayalam cinema is all set to make his directorial debut with the upcoming fantasy film, Barroz. The shooting of the highly anticipated movie is expected to go on floors once the world comes back to normalcy.

* This article was originally published here

Saturday 24 October 2020

Prithviraj Sukumaran And The Dark Beast: Concept Video Wins The Internet!

Prithviraj Sukumaran And The Dark Beast: Concept Video Wins The Internet!
Prithviraj Sukumaran, the multi-faceted talent celebrated his 38th birthday on October 16, 2020. Dulquer Salmaan, one of the closest buddies of Prithviraj from the film industry, released a concept video featuring the actor-director through his official pages. The super-stylish concept video,

* This article was originally published here

Friday 23 October 2020

Nizhal: Is Nayanthara Taking Pay Cut For Her Next With Kunchacko Boban?

Nizhal: Is Nayanthara Taking Pay Cut For Her Next With Kunchacko Boban?
Yesterday (October 19), actor Fahadh Faasil shared the title poster of Kunchacko Boban's next thriller Nizhal on Facebook. Notably, the actor will be sharing screen space with South siren Nayanthara after 12 years. The ambitious project will be helmed by debutant

* This article was originally published here

നിഫ്റ്റി 11,900ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 127 പോയന്റ്

മുംബൈ: വാഹന ഓഹരികളുടെ ബലത്തിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,900 നിലവാരത്തിന് മുകളിലെത്തി. 127.01 പോയന്റാണ് സെൻസെക്സിലെ നേട്ടം. 40,685.50ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 33.90 പോയന്റ് ഉയർന്ന് 11,930.40ലുമെത്തി. ബിഎസ്ഇയിലെ 1656 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1019 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 142 ഓഹരികൾക്ക് മാറ്റമില്ല. മാരുതി സുസുകി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അൾട്രടെക് സിമെന്റ്, ശ്രീ സിമെന്റ്സ്, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സൂചികകളെടുത്താൽ ഫാർമ ഒഴികെയുള്ളവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. വാഹന സൂചിക മൂന്നുശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends above 11,900, Sensex up 127 pts

from money rss https://bit.ly/3oleISI
via IFTTT

ഫ്‌ളിപ്കാര്‍ട്ട് 1,500 കോടി നിക്ഷേപിക്കും: ആദിത്യ ബിര്‍ള ഫാഷന്റെ ഓഹരി വില കുതിച്ചു

7.8ശതമാനം ഓഹരി ഫ്ളിപ്കാർട്ട് വാങ്ങാൻ തീരുമാനിച്ചതോടെ ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിലിന്റെ ഓഹരി വില 15ശതമാനം കുതിച്ചു. ബിഎസ്ഇയിൽ ഓഹരി വില കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കാരയ 153.40 രൂപയിൽനിന്ന് 176.85 രൂപയായാണ് വർധിച്ചത്. ഇതോടെ കമ്പനിയുടെ വിപണി വിഹിതം 13,443.97 കോടിയായി ഉയർന്നു. മൂന്നുദിവസത്തിനിടെ ഓഹരിവിലയിൽ 19.5ശതമാനമാണ് നേട്ടമുണ്ടായത്. ഓഹരിയൊന്നിന് 205 രൂപ കണക്കാക്കിയാണ് ഫ്ളിപ്കാർട്ട് ആദിത്യ ബിർള ഫാഷന്റെ ഓഹരികൾ വാങ്ങുന്നത്. ഇതിനായി 1,500 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതോടെ കമ്പനിയുടെ പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം 55.13ശതമാനമാകും. പീറ്റർ ഇംഗ്ലണ്ട്, അലൻ സോളി, വാൻ ഹുസൈൻ, ലൂയിസ് ഫിലിപ്പ് തുടങ്ങിയവയുടെ റീട്ടെയിൽ ശൃംഖലകളുടെ നടത്തിപ്പ് ആദിത്യ ബിർള ഫാഷൻ റീട്ടെയിലിനാണ്. രാജ്യത്തൊട്ടാകെ 3000ത്തോളം സ്റ്റോറുകൾ കമ്പനിക്കുണ്ട്. 23,700ഓളം മൾട്ടിബ്രാൻഡ് ഔട്ട്ലെറ്റുകളിൽ കമ്പനിക്ക് സാന്നിധ്യവുമുണ്ട്. Flipkart to buy 7.8% stake in Aditya Birla Fashion

from money rss https://bit.ly/3dOqD6H
via IFTTT

Thursday 22 October 2020

30,000 രൂപ പ്രതിമാസം നിക്ഷേപിച്ചാല്‍ നാലുകോടി രൂപ സമാഹരിക്കാന്‍ കഴിയുമോ?

മുംബൈയിലെ ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്. 35 വയസ്സുണ്ട്. റിട്ടയർമെന്റ് കാലജീവിതത്തിനായി നാലുകോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിച്ചുവരുന്നു. 60-മത്തെ വയസ്സിലാണ് ജോലിയിൽനിന്ന് വിരമിക്കുക. കനാറ റൊബേകോ എമേർജിങ് ഇക്വിറ്റീസ്, ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്, ആക്സിസ് ബ്ലൂ ചിപ് എന്നിവയിലാണ് പ്രതിമാസം 10,000 രൂപവീതം നിക്ഷേപിക്കുന്നത്. 25 വർഷം നിക്ഷേപം തുടർന്നാൽ നാലുകോടി രൂപ സമാഹരിക്കാൻ കഴിയുമോയെന്നാണ് അറിയേണ്ടത്. നിവിലെ ഫണ്ടുകളിൽതന്നെ നിക്ഷേപം തുടർന്നാൽമതിയോയെന്നും അറിയണം. ജസ്റ്റിൻ ജോസ്(ഇ-മെയിൽ) റിട്ടയർമെന്റിനായി ജസ്റ്റിന്റെ മുന്നിലുള്ളത് 25 വർഷമാണ്. പ്രതിമാസം 30,000 രൂപയാണ് ഇതിനുവേണ്ടി ഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. ദീർഘകാലയളവിൽ 12ശതമാനമെങ്കിലും വാർഷികാദായം നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ 5.7 കോടി രൂപ സമാഹരിക്കാൻ കഴിയും. 10ശതമാനം വാർഷിക ആദായമാണ് ലഭിക്കുന്നതെങ്കിൽ നാലുകോടി രൂപയും ലഭിക്കും. ഈകാലയളവിൽ 90 ലക്ഷം രൂപയാകും നിങ്ങൾ മൊത്തം നിക്ഷേപിച്ചിട്ടുണ്ടാകുക. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഫണ്ടുകളിലാണ് നിലവിലെ നിങ്ങളുടെ നിക്ഷേപം. കാനാറ റൊബേകോ ഫണ്ട് ലാർജ് ആൻഡ് മിഡ് ക്യാപ് കാറ്റഗറിയിലുള്ളതാണ്. ഏഴ് വർഷക്കാലയളവിൽ 24ശതമാനമാണ് ഈ ഫണ്ട് നൽകിയിട്ടുള്ള ആദായം. ആക്സിസ് ലോങ് ടേം ഫണ്ട് ടാക്സ് സേവിങ് വിഭാഗത്തിൽപ്പെട്ടതാണ്. നികുതിയിളവുകൂടി ലക്ഷ്യമിട്ടാണ് ഈ ഫണ്ടിൽ നിക്ഷേപം നടത്തുന്നതെന്ന് കരുതുന്നു. ഏഴുവർഷക്കാലയളവിൽ 18.41ശതമാം ആദായവും ഈ ഫണ്ട് നൽകിയിട്ടുണ്ട്. ലാർജ് ക്യാപ് വിഭാഗത്തിൽപ്പെട്ട ആക്സിസ് ബ്ലു ചിപ്പ് ഫണ്ടാകട്ടെ ഏഴുവർഷക്കാലയളവിൽ 14.85ശതമാനം ആദായമാണ് നൽകിയിട്ടുള്ളത്. ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലെ ആദായമാണ് മുകളിൽ കൊടുത്തത്. റെഗുലർ പ്ലാനകളെ അപേക്ഷിച്ച് ഒരുശതമാനംവരെ അധിക ആദായം ഡയറക്ട് പ്ലാനിൽനിന്ന് ലഭിക്കും. വർഷത്തിലൊരിക്കൽ ഫണ്ടുകളുടെ പ്രകടനം വിലിയരുത്തി മുന്നോട്ടുപോകുക.

from money rss https://bit.ly/37xmvGY
via IFTTT

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു: പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്റെ വില. 37,760 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ വില സ്ഥിരതയാർജിച്ചു. യുഎസിലെ സാമ്പത്തിക പാക്കേജുസംബന്ധിച്ച തീരുമാനങ്ങൾക്ക് കാത്തിരിക്കുകയാണ് നിക്ഷേപകർ. ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം ഒരുശതമാനത്തിലേറെ കുറഞ്ഞ സ്പോട്ട് ഗോൾഡ് വിലയിൽ നേരിയ വർധനവുണ്ടായി. ഔൺസിന് 0.1ശതമാനം ഉയർന്ന് 1,905.65 ഡോളറായി. എംസിഎക്സിൽ 10 ഗ്രാം തനത്തങ്കത്തിന് 50,845 രൂപയാണ് വില.

from money rss https://bit.ly/3oho167
via IFTTT

സെന്‍സെക്‌സില്‍ 162 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 11,950നരികെ

മുംബൈ: ഒരുദിവസത്തെ നഷ്ടത്തിന്റെ ഇടവേളയ്ക്കുശേഷം ഓഹരി സൂചികകൾ നേട്ടത്തിൽ തിരിച്ചെത്തി. വാൾസ്ട്രീറ്റിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 162 പോയന്റ് നേട്ടത്തിൽ 40,720ലും നിഫ്റ്റി 52 പോയന്റ് ഉയർന്ന് 11,949ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 711 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 197 ഓഹരികൾ നഷ്ടത്തിലുമാണ്. 30 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, ഭാരതി എയർടെൽ, ടിസിഎസ്, പവർഗ്രിഡ് കോർപ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടെക് മഹീന്ദ്ര, നെസ് ലെ, യെസ് ബാങ്ക് തുടങ്ങി 38 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex gains 162 pts, Nifty at 11,950

from money rss https://bit.ly/35oRrGO
via IFTTT

നാലുദിവസം കൊണ്ട് ആമസോണും ഫ്‌ളിപ്കാര്‍ട്ടും നേടിയത് 26,000 കോടിയുടെ വില്പന

കൊച്ചി: കോവിഡ് പ്രതിസന്ധിയിലും വില്പന പൊടിപൊടിച്ച് ഇ-കൊമേഴ്സ് കമ്പനികൾ. 26,000 കോടി രൂപയുടെ വില്പനയാണ് നാലുദിവസം കൊണ്ട് ആമസോണും ഫ്ലിപ്കാർട്ടും നേടിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് വില്പനയാണ് നടത്തിയതെന്ന് കമ്പനികൾ പറയുന്നു. 2019-ൽ 20,000 കോടി രൂപയുടെ വില്പനയാണ് കമ്പനികൾ നേടിയത്. മൊബൈൽ ഫോൺ, ലാപ്ടോപ്പുകൾ, ക്യാമറ, ടാബ്ലെറ്റ് എന്നിവയാണ് കമ്പനികൾ കൂടുതൽ വിറ്റഴിച്ചത്. ആമസോണിൽ മൊബൈൽ ഫോൺ വാങ്ങിയവരുടെ എണ്ണത്തിൽ വർധനയുണ്ടായി. കൂടാതെ ഇലക്ട്രോണിക്സ്, ഫാഷൻ വിഭാഗങ്ങളിലും മികച്ച വില്പന കൈവരിച്ചു. മുൻനിര ബ്രാൻഡുകളെല്ലാം മികച്ച ഓഫറുകളാണ് ഇത്തവണ ആമസോണിൽ ഒരുക്കിയത്. നാല് കോടിയിലധികം ഉത്പന്നങ്ങളാണ് ആമസോൺ വില്പനയ്ക്കായി ഒരുക്കിയത്. മൊബൈൽ, ഫാഷൻ, ഇലക്ട്രോണിക്സ്, ഹോം ഫർണിഷിങ് എന്നീ വിഭാഗങ്ങളിലായിരുന്നു ഫ്ളിപ്കാർട്ടിൽ കൂടുതൽ വില്പന നടന്നത്. ഓരോ സെക്കൻഡിലും 110 ഓർഡർ പ്ലെയ്സ്മെന്റുകൾ വീതം പ്ലാറ്റ്ഫോമിന് ലഭിച്ചു. പ്ലാറ്റ്ഫോം സന്ദർശകരിൽ 52 ശതമാനവും ചെറു പട്ടണങ്ങളിൽനിന്നുള്ളവരാണ്. മൊബൈൽ വിഭാഗം സന്ദർശിക്കുന്ന ഉപഭോക്താക്കളിൽ രണ്ടിരട്ടി വളർച്ച ഉണ്ടായി. ഫാഷൻ വിഭാഗത്തിൽ 1,500 പുതിയ നഗരങ്ങളിൽനിന്നു കൂടി ഉപഭോക്താക്കളെത്തി. 40,000 ബ്രാൻഡുകളിൽനിന്നായി 1.6 കോടി ഉത്പന്നങ്ങൾ ഫാഷൻ വിഭാഗത്തിൽ വിറ്റഴിച്ചു.

from money rss https://bit.ly/2TihTw3
via IFTTT

Suraj Venjaramoodu And Nimisha Sajayan To Share The Screen Again!

Suraj Venjaramoodu And Nimisha Sajayan To Share The Screen Again!
Suraj Venjaramoodu and Nimisha Sajayan, the supremely talented actors made a mark with their amazing onscreen chemistry, in the National award-winning movie Thondimuthalum Drikshakshiyum. The duo's performances as the inter-caste couple were highly appreciated by both the audiences and critics. Reportedly,

* This article was originally published here