121

Powered By Blogger

Thursday 29 January 2015

ദേശീയ ഗെയിംസ്‌ : മാലിന്യമുക്‌തമാക്കാന്‍ കൈകോര്‍ത്ത്‌ അമ്മുവും കാത്തുവും











Story Dated: Friday, January 30, 2015 02:44


കോഴിക്കോട്‌: ദേശീയ ഗെയിംസ്‌ വേദികള്‍ സമ്പൂര്‍ണ മാലിന്യമുക്‌തമാക്കുന്നതിന്‌ ഗെയിംസ്‌ കമ്മിറ്റിയും ശുചിത്വമിഷനും ചേര്‍ന്ന്‌ നടപടി ആരംഭിച്ചു. സംസ്‌ഥാന ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഡോ. വാസുകി, എക്‌സിക്യൂട്ടീവ്‌ കോ.ഓര്‍ഡിനേറ്ററായി ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി നിലവില്‍ വന്നു. നാഷണല്‍ ഗെയിംസ്‌ ചിഹ്നമായ അമ്മുവും ശുചിത്വമിഷന്‍ ചിഹ്നമായ കാത്തു എന്ന കാക്കയും ഒരുമിച്ചുളള ചിത്രമാണ്‌ ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ചിഹ്നം .

ജില്ലാതല ഓര്‍ഗനൈസിങ്‌ കമ്മിറ്റിയുമായി ചേര്‍ന്ന്‌ ഗെയിംസ്‌ നഗരി പ്ലാസ്‌റ്റിക്‌ വിമുക്‌തമാക്കി മാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ജില്ലാ ശുചിത്വമിഷന്‍ നടപ്പാക്കും. ഭക്ഷണവിതരണത്തിന്‌ പ്ലാസ്‌റ്റിക്‌ കപ്പുകളും പ്ലേറ്റുകളും പൂര്‍ണമായി ഒഴിവാക്കുകയും കുടിവെളള വിതരണത്തിന്‌ എന്റര്‍പ്രൈസിങ്‌ സംവിധാനം ഉപയോഗപ്പെടുത്തുകയും ചെയ്ും. മയാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്‌ക്കരിക്കുന്നതിനും ഉറവിടമാലിന്യ സംസ്‌ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പരിശീലനം നേടിയ ശുചിത്വസേനയെ വിന്യസിക്കുമെന്ന്‌ ജില്ലാ ശുചിത്വമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.










from kerala news edited

via IFTTT

സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമം; വ്യവസായി അറസ്‌റ്റില്‍









Story Dated: Friday, January 30, 2015 06:50



mangalam malayalam online newspaper

mangalam malayalam online newspaperതൃശൂര്‍: പാര്‍പ്പിട സമുച്ചയത്തിന്റെ ഗേറ്റ്‌ തുറക്കാന്‍ വൈകിയെന്നു കുറ്റപ്പെടുത്തി സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമിച്ച കിംഗ്‌സ്‌ വ്യവസായ ഗ്രൂപ്പ്‌ ഉടമ മുഹമ്മദ്‌ നിസാമിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഗുണ്ടാനിയമത്തില്‍ ഉള്‍പ്പെടുത്തി കാപ്പാ വകുപ്പ്‌ പ്രകാരം കേസെടുത്തു.


തലയ്‌ക്കും നട്ടെല്ലിനും സാരമായി പരുക്കേറ്റ ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടശാംകടവ്‌ കാരമുക്ക്‌ കാട്ടുങ്ങല്‍ വീട്ടില്‍ വാസുദേവന്‍ മകന്‍ ചന്ദ്രബോസ്‌ (47) അതീവ ഗുരുതരനിലയില്‍ തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്‌.

പരുക്കേറ്റ സെക്യൂരിറ്റി ഓഫീസര്‍ അയ്യന്തോള്‍ സ്വദേശി അരുണി (31) നെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലോളം വാരിയെല്ലുകള്‍ക്കു പൊട്ടലുണ്ടായ ചന്ദ്രബോസിനെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കി.


കിങ്‌സ്‌ ബീഡിയുടെ ഉടമസ്‌ഥനും പ്രമുഖ ബിസിനസുകാരനുമാണ്‌ പുഴയ്‌ക്കല്‍ ശോഭ സിറ്റിയില്‍ താമസിക്കുന്ന അടയ്‌ക്കപറമ്പില്‍ മുഹമ്മദ്‌ നിസാം (38). ഇയാള്‍ മുമ്പു വനിതാ എസ്‌.ഐയെ വാഹനപരിശോധനയ്‌ക്കിടെ ബന്ദിയാക്കിയിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ഏഴു കോടിയോളം രൂപ വിലവരുന്ന ഹമ്മര്‍ ജീപ്പിലാണ്‌ ഇയാള്‍ ശോഭാ സിറ്റിയുടെ പ്രധാന കവാടത്തിലെത്തിയത്‌. ഹോണ്‍ അടിച്ചയുടനെ സെക്യൂരിറ്റി ജീവനക്കാരന്‍ ഗേറ്റ്‌ തുറന്നില്ലെന്നു പറഞ്ഞ്‌ തട്ടിക്കയറി.


അമിതമായി മദ്യപിച്ച നിലയിലായിരുന്നു മുഹമ്മദ്‌ നിസാമെന്നു ജീവനക്കാര്‍ പോലീസിനു മൊഴി നല്‍കി. കാറിന്റെ വേഗപ്പാച്ചിലില്‍ അവിടെയുണ്ടായിരുന്ന പൂച്ചെടികള്‍ നശിച്ചു. വാഹനത്തില്‍ നിന്ന്‌ ഇറങ്ങിയ നിസാം ആദ്യം ഗേറ്റിനു സമീപം ചന്ദ്രബോസിനെ അടിച്ചുവീഴ്‌ത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ആഡംബരകാര്‍ കൊണ്ട്‌ ഇടിച്ചുവീഴ്‌ത്തി. മതിലിനോടു ചേര്‍ത്തിടിച്ചു.


mangalam malayalam online newspaperകുഴഞ്ഞുവീണ ചന്ദ്രബോസിനെ വലിച്ചിഴച്ച്‌ കാറില്‍ കയറ്റി പാര്‍ക്കിംഗ്‌ ഏരിയയില്‍ കൊണ്ടുചെന്നും മര്‍ദിച്ചു. കമ്പു കൊണ്ട്‌ തലയ്‌ക്കടിച്ചു. മറ്റു ജീവനക്കാര്‍ ഓടിയെത്തിയാണ്‌ ചന്ദ്രബോസിനെ രക്ഷിച്ചത്‌. ഇവരോടും നിസാം തട്ടിക്കയറി. കലിയടങ്ങാതെ സെക്യൂരിറ്റി റൂമിന്റെ വാതിലും ജനലുകളും തല്ലിത്തകര്‍ത്തു.


സംഭവമറിഞ്ഞെത്തിയ പേരാമംഗലം പോലീസും ഹൈവേ പോലീസും ജീവനക്കാരനെ ആശുപത്രിയില്‍ എത്തിച്ചു. ഇയാളെ അപായപ്പെടുത്താന്‍ ഉപയോഗിച്ച രണ്ടു വാഹനങ്ങള്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. മധ്യമേഖല എ.ഡി.ജി.പി: എന്‍. ശങ്കര്‍ റെഡ്‌ഡിയുടെ നേതൃത്വത്തിലാണ്‌ അന്വേഷണം.


മുഹമ്മദ്‌ നിസാമിനെതിരെ കാപ്പ നിയമം ചുമത്താന്‍ നിര്‍ദേശിച്ചെന്നും ഇയാള്‍ക്കെതിരേയുള്ള മുന്‍ കേസുകള്‍ കൂടി പരിശോധിച്ച്‌ ഗുണ്ടാ നിയമം ചുമത്തുമെന്നും എ.ഡി.ജി.പി. പറഞ്ഞു. സിറ്റി പോലീസ്‌ കമ്മിഷണര്‍ ജേക്കബ്‌ ജോബ്‌, അസിസ്‌റ്റന്റ്‌ പോലീസ്‌ കമ്മിഷണര്‍ ജയചന്ദ്രന്‍ പിള്ള, പേരാമംഗലം സി.ഐ: പി.സി. ബിജുകുമാര്‍ എന്നിവരും സംഭവ സ്‌ഥലം സന്ദര്‍ശിച്ച്‌ തെളിവെടുത്തു.


നിയമത്തെ വെല്ലുവിളിക്കുന്ന പ്രകൃതം; പത്തോളം കേസുകളിലെ പ്രതി


നിയമവ്യവസ്‌ഥയെ നിരന്തരം വെല്ലുവിളിക്കുന്ന പ്രകൃതക്കാരനാണ്‌ കിങ്‌സ്‌ കമ്പനി ഉടമ മുഹമ്മദ്‌ നിസാം. പോലീസ്‌ രേഖകള്‍ പ്രകാരം ഇയാള്‍ പത്തോളം കേസുകളില്‍ പ്രതിയാണ്‌.


mangalam malayalam online newspaperരണ്ടു വര്‍ഷം മുമ്പ്‌ നഗരമധ്യത്തില്‍ വാഹനപരിശോധനയ്‌ക്കിടെ വനിതാ എസ്‌.ഐയെ ഇയാള്‍ വിദേശകാറില്‍ ബന്ദിയാക്കിയത്‌ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. രാത്രി സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു മദ്യപിച്ച നിസാമിന്റെ വാഹനം തടഞ്ഞു പരിശോധിച്ചതായിരുന്നു പ്രകോപനം. മദ്യപിച്ചാണു വാഹനമോടിച്ചതെന്നു കണ്ടെത്തി നിയമനടപടിക്കു തുനിഞ്ഞ എസ്‌.ഐയോടു നിസാം ആക്രോശിച്ചു. തുടര്‍ന്ന്‌ എസ്‌.ഐയെ വാഹനത്തില്‍ കയറ്റിയ ശേഷം ഡോര്‍ ലോക്ക്‌ ചെയ്ുകയയായിരുന്നു. തുറക്കാന്‍ തയാറാകാതെ പോലീസിനെ അസഭ്യം പറയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്‌തതിന്‌ നിസാമിനെതിരേ കേസുണ്ട്‌. പത്തു മിനിറ്റോളം സിനിമാസ്‌റ്റൈലില്‍ വെല്ലുവിളിച്ച ശേഷമാണ്‌ ഇയാള്‍ പോലീസ്‌ ഉദ്യോഗസ്‌ഥയെ മോചിപ്പിച്ചത്‌. ഇതിനിടെ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി. പിന്നീട്‌ കാര്‍ ടൗണ്‍ ഈസ്‌റ്റ്‌ സ്‌റ്റേഷനിലേക്ക്‌ എത്തിച്ചപ്പോള്‍ ഇത്ര വിലകൂടിയ വാഹനം ഇവിടെയിടാനാകുമോ എന്നും വെല്ലുവിളിച്ചു.


അത്യാഡംബരകാറുകള്‍ ഹരമായ നിസാം ഇടയ്‌ക്കിടെ കോടികള്‍ വിലവരുന്ന വാഹനങ്ങള്‍ മാറ്റിയെടുത്തിരുന്നു. ഇയാളുടെ കൈവശം കോടികള്‍ വിലയുള്ള ഏഴോളം കാറുകളുണ്ട്‌. ഏഴു വയസുകാരനായ മകനെ ഡ്രൈവിംഗ്‌സീറ്റിലിരുത്തി ഫെറാരികാര്‍ ഓടിപ്പിച്ച്‌ വീഡിയോ ദൃശ്യം ഫേസ്‌ബുക്കിലിട്ടതും വിവാദമായി. ലൈസന്‍സില്ലാത്ത കുട്ടിയെക്കൊണ്ട്‌ വാഹനം ഓടിപ്പിച്ചതിന്‌ പോലിസ്‌ കേസെടുത്തു. ഇടിക്കട്ട കൊണ്ട്‌ ഒരാളെ മുഖത്തടിച്ച കേസിലും പ്രതിയാണ്‌. അറസ്‌റ്റ്‌ ചെയ്‌താലും പോലീസിനെ വെല്ലുവിളിക്കുന്നതു പതിവാണ്‌. ഇന്നലെ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയ ഫോട്ടോഗ്രാഫര്‍മാരോടും നിസാം തട്ടിക്കയറി.


പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ മുസ്ലിംലീഗ്‌ നേതാക്കളും ഒരു എം.പിയും മന്ത്രിയും അടക്കമുള്ളവര്‍ ഇടപെട്ടതായി ആരോപണമുണ്ട്‌. ചികിത്സയിലായിരുന്ന ചന്ദ്രബോസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുവാന്‍ ചില പോലീസുകാരുടെ ഒത്താശയോടെ നീക്കം നടത്തിയെങ്കിലും ബന്ധുക്കള്‍ വിസമ്മതിച്ചു. രോഗിയെ തൃശൂരില്‍ നിന്നു മാറ്റിയ ശേഷം പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനായിരുന്നു ശ്രമം.











from kerala news edited

via IFTTT

ബൈക്കിടിച്ച്‌ വയോധികന്‍ മരിച്ചു











Story Dated: Friday, January 30, 2015 05:24


തിരൂരങ്ങാടി: റോഡിന്റെ സൈഡിലൂടെ സഞ്ചരിക്കവെ ബൈ്‌ക്കിടിച്ച്‌ വയോധികന്‍ മരിച്ചു. ഇന്നലെ രാവിലെ 8.30 നു കക്കാടുംപുറം അങ്ങാടിയിലാണ്‌ സംഭവം. കക്കാടുംപുറം സ്വദേശി മനമ്മല്‍ ചോയി (90) യാണ്‌ മരണപ്പെട്ടത്‌. പരുക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച്‌ മരണപ്പെടുകയായിരുന്നു. ശവസംസ്‌കാരം ഇന്ന്‌ ഉച്ചക്ക്‌ 12 ന്‌ നടക്കും. ഭാര്യ: മാണി. മകള്‍ പത്മാവതി.










from kerala news edited

via IFTTT

എം.എല്‍.എ.യുടെ ഉറപ്പിന്‍മേല്‍ വെറ്ററിനറി സര്‍വകലാശാലയുടെ പദ്ധതികള്‍ തല്‍ക്കാലം മാറ്റില്ല











Story Dated: Friday, January 30, 2015 02:56


കല്‍പ്പറ്റ: സംസ്‌ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്‌ത് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന കല്‍പ്പറ്റ എം.എല്‍.എ എം.വി ശ്രേയാംസ്‌കുമാറിന്റെ ഉറപ്പിനെ തുടര്‍ന്ന്‌, പുക്കോട്‌ വെറ്ററിനറി സര്‍വകലാശാലയുടെ ഏഴ്‌ പദ്ധതികള്‍ അന്യ ജില്ലകളിലേക്ക്‌ മാറ്റാനുള്ള തീരുമാനം താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ബോര്‍ഡ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ യോഗത്തില്‍ ശ്രേയാംസ്‌കുമാര്‍ പങ്കെടുത്തിരുന്നു. പാരിസ്‌ഥിതിക പ്രാധാന്യമുള്ള ലക്കിടിയിലെ ഭൂമിയില്‍ കുന്നിടിച്ച്‌ നിരത്തി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്‌ തടഞ്ഞുകൊണ്ട്‌ ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവായതോടു കൂടിയാണ്‌ 28 കോടിയുടെ ഏഴ്‌ പദ്ധതികള്‍ അനിശ്‌ചിതത്വത്തിലായത്‌. വയനാട്ടില്‍ കെട്ടിട നിര്‍മാണം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അവ അന്യ ജില്ലകളിലെ കാമ്പനുകളിലേക്ക്‌ മാറ്റാനാണ്‌ വെറ്ററിനറി സര്‍വകലാശാലാ അധികൃതര്‍ തീരുമാനിച്ചിരുന്നത്‌. ഇതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ ചേര്‍ന്ന യോഗത്തിലാണ്‌ ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യുടെ ഉറപ്പ്‌ പരിഗണിച്ച്‌ അധികൃതര്‍ തീരുമാനം രണ്ടാഴ്‌ചത്തേക്ക്‌ മാറ്റിയത്‌. ആദിവാസികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നിശ്‌ചയിച്ച ഭൂമിയിലാണ്‌ വെറ്ററിനറി സര്‍വകലാശാല കെട്ടിടം നിര്‍മിക്കുന്നതെന്ന്‌ ചൂണ്ടിക്കാട്ടി ചില പരിസ്‌ഥിതി, ആദിവാസി സംഘടനകളും പ്രതിഷേധവുമായി രംഗത്തു വരുകയും ചെയ്‌തതോടെ കടുത്ത തീരുമാനമെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.










from kerala news edited

via IFTTT

മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ വിമാനയാത്രക്കാരന്‍ പിടിയില്‍











Story Dated: Friday, January 30, 2015 05:07


വലിയതുറ: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിദേശത്തുനിന്നെത്തിയ വിമാനത്തിലെ യാത്രക്കാരന്‍ മദ്യപിച്ച്‌ ബഹളം കൂട്ടിയതിനെ തുടര്‍ന്ന്‌ പിടിയിലായി. കൊല്ലം സ്വദേശി ദേവരാജനാ(54)ാണ്‌ വലിയതുറ പോലീസിന്റെ പിടിയിലായത്‌. ഇന്നലെ പുലര്‍ച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദുബായ്‌ എയര്‍വേയ്‌സിലെ യാത്രക്കാരനായിരുന്നു ദേവരാജന്‍. ഇയാള്‍ വിമാനത്താവളത്തിനുളളില്‍ കസ്‌റ്റംസിനോട്‌ മദ്യപിച്ച്‌ ബഹളം കൂട്ടിയതായി പോലീസ്‌ പറഞ്ഞു. അധികൃതരുടെ പരാതിയെതുടര്‍ന്ന്‌ പിടികൂടിയ ദേവരാജിനെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടതായി പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT

റോഡ്‌ ഗതാഗതയോഗ്യമാക്കാന്‍ തുടക്കോടിലെ കുരുന്നുകള്‍ സമരമുഖത്തേക്ക്‌











Story Dated: Friday, January 30, 2015 05:07


വെള്ളറട: സര്‍ക്കാരിന്റെ അവഗണനക്കെതിരെ തുടക്കോടിലെ കുരുന്നുകള്‍ സമരമുഖത്തേക്ക്‌ ഇറങ്ങാന്‍ ഒരുങ്ങുന്നു. ആര്യന്‍കോട്‌ -വെള്ളറട റോഡിന്റെ പുന:നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‌ കരാറുകാരനും സര്‍ക്കാരും അധികൃതരും കാണിക്കുന്ന അനാസ്‌ഥക്കെതിരെയാണ്‌ വെള്ളറട- അഞ്ചുമരങ്കാല തുടക്കോടിലെ കുരുന്നുകള്‍ സമരമുഖത്തേക്കെത്തുന്നത്‌.


ഫെബ്രുവരി 28ന്‌ മുന്നോടിയായി റോഡിന്റെ പണിപൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ പത്തുവയസിനു താഴെ പ്രായമുള്ള ഒരുകൂട്ടം കുട്ടികള്‍ സമരമുഖത്ത്‌ എത്തുമെന്നാണ്‌ മുന്നറിയിപ്പു നല്‍കുന്നത്‌. റോഡിനോട്‌ തുടരുന്ന അനാസ്‌ഥകള്‍ ചൂണ്ടിക്കാട്ടി പ്രചരണ ബോര്‍ഡുകളും റോഡില്‍ കുന്നുകൂട്ടിയിട്ടിരിക്കുന്ന മെറ്റല്‍ കഷണങ്ങള്‍ക്ക്‌ പുറത്തു കരിങ്കൊടികള്‍ നാട്ടിയും തങ്ങളുടെ പ്രതിഷേധം ഇതിനോടകം കുഞ്ഞുങ്ങള്‍ അറിയിച്ചു കഴിഞ്ഞു.


തുടക്കോട്‌ ഏനാസ്‌ നാടാര്‍ മെമ്മോറിയല്‍ യുവധാര ആര്‍ട്‌സ് ആന്‍ഡ്‌ സ്‌പോര്‍ട്‌സ് ക്ലബിലെ ബാലഐക്യവേദി സമിതി പ്രവര്‍ത്തകരാണ്‌ സമരത്തിന്‌ മേല്‍നോട്ടം വഹിക്കുന്നത്‌. റോഡുപണികള്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ അധികൃതര്‍ പണിക്കായി റോഡുവക്കില്‍ നിക്ഷേപിച്ച പാറപൊടികളും കഷ്‌ണങ്ങളും പ്രദേശത്ത്‌ വ്യാപകമായ ആരോഗ്യ പ്രശ്‌നമാണ്‌ സൃഷ്‌ടിക്കുന്നത്‌. അന്തരീക്ഷത്തില്‍ കുമിഞ്ഞു കൂടിനില്‍ക്കുന്ന പൊടിപടലങ്ങള്‍ ശ്വസിക്കുന്ന കുട്ടികളും മുതിര്‍ന്നവരുമായ പലരുംവിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്‌. യാത്രാദുരിതവും ആരോഗ്യ പ്രശ്‌നങ്ങളും മാത്രം സമ്മാനിക്കുന്ന വെള്ളറട ആര്യന്‍കോട്‌ റോഡ്‌ കരാര്‍ ഏറ്റെടുത്ത വ്യവസ്‌ഥയില്‍ തന്നെ പൂര്‍ത്തിയാക്കി നല്‍കിയില്ലെങ്കില്‍ ശക്‌തമായ സമര പരിപാടികള്‍ തന്നെ കാഴ്‌ചവയ്‌ക്കുമെന്ന്‌ നാട്ടുകാരും മുന്നറിയിപ്പു നല്‍കി.










from kerala news edited

via IFTTT

കൊലപാതകശ്രമക്കേസിലെ പ്രതികള്‍ പിടിയില്‍











Story Dated: Friday, January 30, 2015 05:07


കടയ്‌ക്കാവൂര്‍: കഴിഞ്ഞ ക്രിസ്‌മസ്‌ ദിനത്തില്‍ അഞ്ചുതെങ്ങിലെ പൂന്തുറ, താഴമ്പള്ളി സ്‌ഥലങ്ങളിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ അടിപിടിയിലും കൊലപാതക ശ്രമത്തിലും ഉള്‍പ്പെട്ട പ്രതികള്‍ അഞ്ചുതെങ്ങ്‌ പോലീസ്‌ പിടിയിലായി.


പൂത്തുറ വെളുന്തറപുരയിടം വീട്ടില്‍ ക്ലിന്റണ്‍ (21), വടക്കേ അരയതുരുത്തി പുതുവല്‍ വീട്ടില്‍ അനീഷ്‌ എന്നുവിളിക്കപ്പെടുന്ന സബിന്‍ ക്രിസ്‌റ്റഫര്‍ (24) എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. അഞ്ചുതെങ്ങ്‌ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ജി. സുഭാഷ്‌കുമാര്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ശരത്‌, ബൈജു, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ വിജു, അന്‍സാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.










from kerala news edited

via IFTTT

ബസ്‌ നിര്‍ത്താത്തതിനെ ചൊല്ലി സ്വകാര്യബസ്‌ ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം











Story Dated: Friday, January 30, 2015 05:07


ആറ്റിങ്ങല്‍: സ്വകാര്യ ബസില്‍ വിദ്യാര്‍ഥികളെ കയറ്റിയില്ലെന്നാരോപിച്ച്‌ വിദ്യാര്‍ഥികള്‍ ബസ്‌ തടഞ്ഞു. ബസ്‌ ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റം. തോട്ടയ്‌ക്കാട്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്‌ ബസ്‌ തടഞ്ഞത്‌. വൈകിട്ട്‌ സ്‌കൂള്‍ വിട്ടാല്‍ വീട്ടിലെത്താന്‍ വൈകുന്നുവെന്നും മിക്ക ബസുകളും നിര്‍ത്താറില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന്‌ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം റോഡില്‍ കയറി നിന്ന്‌ ബസ്‌ നിര്‍ത്തിച്ചു.


ക്ഷുഭിതരായ ബസ്‌ ജീവനക്കാര്‍ ബസ്‌ നിര്‍ത്തി വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വിദ്യാര്‍ഥികളുടെ വന്‍ നിരകണ്ട്‌ ജീവനക്കാര്‍ പിന്‍മാറുകയായിരുന്നു. ഒടുവില്‍ സ്‌റ്റോപ്പില്‍ നിര്‍ത്താമെന്ന്‌ ജീവനക്കാര്‍ സമ്മതിക്കുകയായിരുന്നു. ബസുകള്‍ വഴിയിലെ തടസം നീക്കി എത്തുമ്പോള്‍ മിക്കപ്പോഴും വൈകും. അതാണ്‌ നിര്‍ത്താതെ പോകുന്നതെന്നാണ്‌ ജീവനക്കാര്‍ പറയുന്നത്‌. എന്നാല്‍ ഞങ്ങള്‍ക്ക്‌ വീട്ടിലെത്തേണ്ടേ എന്നാണ്‌ വിദ്യാര്‍ഥികളുടെ ചോദ്യം.










from kerala news edited

via IFTTT

തൊളിക്കോട്ട്‌ ജല വിതരണം നിലച്ചിട്ട്‌ ഒരുമാസമായി











Story Dated: Friday, January 30, 2015 05:07


വിതുര: തൊളിക്കോട്‌ ഗ്രാമപഞ്ചായത്തിലെ മൂന്നുവാര്‍ഡുകളില്‍ കുടിവെള്ള വിതരണം നിലച്ചിട്ട്‌ മാസം ഒന്നു കഴിഞ്ഞു. വാട്ടര്‍ അഥോറിറ്റി അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം. തൊളിക്കോട്‌ പഞ്ചായത്തിലെ തോട്ടുമുക്ക്‌, തുരുത്തി, ആനപ്പെട്ടി വാര്‍ഡുകളിലാണ്‌ കഴിഞ്ഞ ഒരുമാസമായി കുടിവെള്ള വിതരണം മുടങ്ങിക്കിടക്കുന്നത്‌. ഉയര്‍ന്ന പ്രദേശമായതിനാല്‍ കിണറുകളിലും മറ്റു ജലസ്രോതസുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്‌. വാട്ടര്‍ അഥോറിറ്റിയുടെ വെള്ളത്തെ ആയിച്ചാണ്‌ ഈ വാര്‍ഡുകളിലെ കുടുംബങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കുന്നത്‌.


വാട്ടര്‍ അഥോറിറ്റിയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനെന്ന്‌ പറഞ്ഞാണ്‌ ചെറ്റച്ചല്‍ പമ്പ്‌ ഹൗസില്‍ നിന്നുള്ള ജലവിതരണം നിര്‍ത്തിവച്ചത്‌. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഒരു അറ്റകുറ്റപ്പണിയും നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന്‌ പരാതിപ്പെടുന്നതിനായി ഫോണിലും നേരിട്ടും നാട്ടുകാരും ജനപ്രതിനിധികളും ബന്ധപ്പെട്ടപ്പോഴൊക്കെ മോശമായ പ്രതികരണമാണുണ്ടാകുന്നതെന്ന്‌ ആക്ഷേപമുണ്ട്‌. ജലവിതരണം പുനരാരംഭിച്ചില്ലെങ്കില്‍ വാട്ടര്‍ അഥോറിറ്റി ഓഫീസ്‌ ഉപരോധിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചിരിക്കുകയാണ്‌.










from kerala news edited

via IFTTT

അക്ഷരമുറ്റത്ത്‌ പച്ചക്കറി വിളവെടുപ്പ്‌ നൂറുമേനി











Story Dated: Friday, January 30, 2015 05:06


വൈക്കം : സ്‌കൂള്‍ വളപ്പില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പച്ചക്കറി തോട്ടത്തില്‍ വിളവ്‌ നൂറുമേനി. തലയാഴം പള്ളിയാട്‌ എസ്‌.എന്‍ യു.പി സ്‌ക്കൂളിലെ 20 സെന്റില്‍ വിദ്യാര്‍ഥികള്‍ നിലമൊരുക്കി നട്ട്‌ ജൈവവളമുപയോഗിച്ച്‌ വളര്‍ത്തിയ പച്ചക്കറി തോട്ടമാണ്‌ നാടിനാകെ കൃഷിപാഠമായത്‌.

തക്കാളി, വഴുതന, വെണ്ട, ക്യാബേജ്‌, കോളി ഫ്‌ളവര്‍, പയര്‍, ബീന്‍സ്‌, പച്ചമുളക്‌, കാന്താരിമുളക്‌, കുമ്പളം, വെള്ളരി തുടങ്ങിയവയാണ്‌ വിദ്യാര്‍ത്ഥികള്‍ കൃഷി ചെയ്‌തത്‌. കഴിഞ്ഞ ഒരുമാസമായി സ്‌ക്കൂളിലെ ഉച്ചഭക്ഷണത്തിന്‌ സാമ്പാറും അവിയലും തോരനുമുള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഒരുക്കുന്നത്‌ കുട്ടികളുടെ തോട്ടത്തില്‍ നിന്നുള്ള പച്ചക്കറികള്‍കൊണ്ടാണ്‌.


മികച്ചവിളവ്‌ ലഭിച്ചതിനാല്‍ ഉച്ചഭക്ഷണത്തിന്‌ ആവശ്യമുള്ളതുകഴിഞ്ഞുള്ളവ അധ്യാപകരും, വിദ്യാര്‍ത്ഥികളും, സമീപവാസികളുമൊക്കെ വിലകൊടുത്തുവാങ്ങും. ഈ ഇനത്തില്‍ ലഭിക്കുന്ന തുക തോട്ടത്തിലെ കാര്യങ്ങള്‍ക്കുതന്നെയാണ്‌ ഉപയോഗിക്കുന്നത്‌.


വിഷമില്ലാത്ത പച്ചക്കറി നട്ടുവളര്‍ത്തുന്നതിനായി വിദ്യാര്‍ത്ഥികള്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ സ്‌ക്കൂള്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ കെ.എന്‍ ജഗദമ്മ ആവശ്യപ്പെട്ടതനുസരിച്ച്‌ ഉല്ലലയിലെ ഗുരുകൃപ നഴ്‌സറി ഉടമ മക്കന്‍ ചെല്ലപ്പനാണ്‌ കൃഷിക്കാവശ്യമാ വിത്തും വളവും സൗജന്യമായി നല്‍കിയത്‌. സ്‌ക്കൂള്‍ നേച്ചര്‍ ക്ലബ്ബ്‌ കണ്‍വീനര്‍ പി.പ്രദീപ്‌, അധ്യാപകരായ സുമോദ്‌, പ്രശോഭന്‍, ബൈജു, ലീല, റഷീദ, മിനി, റിജോമോള്‍, മായാ, റിനു, മാനേജര്‍ കെ.ആര്‍ പ്രസന്നന്‍, ഷിബു, കാര്‍ത്തികേയന്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ്‌ പച്ചക്കറി കൃഷിയുടെ വിജയത്തിനുപിന്നില്‍.


കുട്ടികളുടെ മികവ്‌ കണക്കിലെടുത്ത്‌ കൃഷി പരിപോഷിപ്പിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും, ധനസഹായവും നല്‍കി കൃഷിഭവനും രംഗത്തുണ്ട്‌. കുറച്ചുനേരം അധ്വാനിക്കാനുള്ള മനസ്സും, നട്ടുവളര്‍ത്താനുള്ള താല്‍പര്യവുമുണ്ടെങ്കില്‍ എവിടെയും നേട്ടം കൊയ്യാനാകുമെന്ന്‌ വിദ്യാര്‍ത്ഥികള്‍ പറയുന്നു.










from kerala news edited

via IFTTT