121

Powered By Blogger

Monday 26 January 2015

ഓള്‍ യു.കെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് കാര്‍ഡിഫില്‍








ഓള്‍ യു.കെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് കാര്‍ഡിഫില്‍


Posted on: 27 Jan 2015





കാര്‍ഡിഫ്. കാര്‍ഡിഫ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാര്‍ഡിഫില്‍ വെച്ച് ഓള്‍ യു കെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 7 ന് നടക്കും. പങ്കെടുക്കുന്ന ടീമുകള്‍ രാവിലെ 10.30 റിപ്പോര്‍ട്ട് ചെയ്യണം.


കാര്‍ഡിഫിലെ ടാലിബോന്റ് സ്‌പോര്‍ട്‌സ് സെന്റര്‍, ബീവന്‍ പ്ലെയ്‌സിലാണ് ടൂര്‍ണമെന്റ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫിബ്രവരി 25 മുമ്പായി രജിസ്റ്റര്‍ ചെയ്യണം.



കൂടുതല്‍ വിവരങ്ങള്‍ക്ക്:
സുധി 07411460009, ഷാജി 07951859670, ജോണ്‍സന്‍ .+44 7950 732814, ബിനു 07505975390





ഷാജി ഫ്രാന്‍സിസ്‌












from kerala news edited

via IFTTT

കവിതാ സമാഹാരം പ്രകാശനം ചെയ്തു








കവിതാ സമാഹാരം പ്രകാശനം ചെയ്തു


Posted on: 27 Jan 2015







ഷിക്കാഗോ: കവയിത്രി ആര്‍ഷാ അഭിലാഷിന്റെ കവിതകളുടെ സമാഹാരം പുനര്‍ജ്ജനിയിലൂടൊരു നക്ഷത്രക്കുഞ്ഞ് പ്രകാശനം ചെയ്തു. ഗായകന്‍ ജി.വേണുഗോപാല്‍ അവതാരിക എഴുതിയിരിക്കുന്ന പുസ്തകത്തില്‍ നാല്പത്തിനാല് കവിതകളാണുള്ളത്. തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ നടന്ന പ്രകാശനവേളയില്‍ പ്രമുഖ സാംസ്‌കാരിക സാഹിത്യനായകന്‍മാര്‍ പങ്കെടുത്തു. ലോഗോസ് ബുക്‌സ് ആണ് പുസ്തകം വിതരണത്തിന് തയ്യാറാക്കിയത്.




വാര്‍ത്ത അയച്ചത് : ബെന്നി പരിമണം












from kerala news edited

via IFTTT

സ്‌കൂള്‍ ബില്‍ഡിംഗിന്റെ പ്രതിഷ്ഠാകര്‍മ്മം








സ്‌കൂള്‍ ബില്‍ഡിംഗിന്റെ പ്രതിഷ്ഠാകര്‍മ്മം


Posted on: 27 Jan 2015







ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാ ഇടവകാംഗമായിരുന്ന ബിനില്‍ മാത്യു സാമുവലിന്റെ സ്മരണയ്ക്കായി മാര്‍ത്തോമാ സഭാ മുംബൈ നവജീവന്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നവജ്യോതി സ്‌കൂളിനായി പണികഴിപ്പിച്ച സ്‌കൂള്‍ ബില്‍ഡിംഗിന്റെ പ്രതിഷ്ഠാകര്‍മ്മം നടന്നു. ഡോ.തോമസ് മാര്‍ തീത്തൂസ് എപ്പിസ്‌കോപ്പ കെട്ടിടത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷക്ക് നേതൃത്വം നല്‍കി. വൈദികരും, സഭാവിശ്വാസികളും ബിനിലിന്റെ മാതാപിതാക്കളും ബന്ധുമിത്രാദികളും ചടങ്ങില്‍ പങ്കെടുത്തു. ഡാനിയേല്‍ വര്‍ഗീസ്, ബിനിലിന്റെ മാതാപിതാക്കളായ കുരുവിള പി സാമുവേല്‍, സൂസി കെ സാമുവേല്‍, സഹോദരങ്ങള്‍ ബിജോയ്, ബിജി എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.



വാര്‍ത്ത അയച്ചത് : ബെന്നി പരിമണം













from kerala news edited

via IFTTT

സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് അരങ്ങിലെത്തിച്ച ഫാമിലിനൈറ്റ്‌








സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് അരങ്ങിലെത്തിച്ച ഫാമിലിനൈറ്റ്‌


Posted on: 27 Jan 2015







ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഫാമിലിനൈറ്റ് ശ്രദ്ധേയമായി. കായികതാരങ്ങളുടെ തളരാത്ത ആത്മവിശ്വാസം അവതരിപ്പിക്കപ്പെട്ട ഒരോ പരിപാടികളിലും ദൃശ്യമായിരുന്നു. ജനവരി നാലാം തീയതി സ്റ്റാറ്റന്‍ ഐലന്‍ഡിലെ സെന്റ്‌മൈക്കിള്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ഫാമിലി നൈറ്റില്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്റ് ടാജ് മാത്യു മുഖ്യാതിഥിയായിരുന്നു.

യുവാക്കളില്‍ കായികാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി സ്‌പോര്‍ട്‌സ് ക്ലബ്ബിന് ബാഡ്മിന്റണ്‍, ക്രിക്കറ്റ് ടീമുകള്‍ ഇപ്പോഴുണ്ട്. ഓര്‍ഫിസ് ജോണാണ് ബാഡ്മിന്റണ്‍ ടീമിന് നേതൃത്വം നല്‍കുന്നത്. സ്‌ട്രൈക്കേഴ്‌സ് എന്ന പേരിലുളള ക്രിക്കറ്റ് ടീമിനെ ക്ലബ്ബ് പ്രസിഡന്റ് ശ്രീജേഷ് എസ്. നായര്‍ നയിക്കുന്നു. കൂടതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തി ക്ലബ്ബിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പദ്ധതി തയാറാക്കി വരികയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.





കലാപരിപാടികളാല്‍ സമ്പന്നമായിരുന്നു ഫാമിലിനൈറ്റ്. നൃത്തങ്ങള്‍, പാട്ടുകള്‍ എന്നി വയുള്‍പ്പെട്ട കലാപരിപാടികള്‍ക്ക് ആഷ്‌ലി സ്റ്റാന്‍ലി എംസിയായി പ്രവര്‍ത്തിച്ചു. റാഫിള്‍ വിജയികള്‍ക്കുളള സമ്മാനദാനവും നിര്‍വഹിച്ചു. 50 ഇഞ്ച് സ്മാര്‍ട്ട് ടി.വി ഒന്നാം സമ്മാനവും സാംസംഗ് ടാബ്‌ലറ്റ് രണ്ടാംസമ്മാനവും ഗിഫ്റ്റ് കാര്‍ഡുകള്‍ മൂന്നും നാലും സമ്മാനവും അടങ്ങുന്നതായിരുന്നു റാഫിള്‍.



വാര്‍ത്ത അയച്ചത്: ജോസ് കണിയാലി












from kerala news edited

via IFTTT

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ സായാഹ്നകൂട്ടായ്മ








മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ സായാഹ്നകൂട്ടായ്മ


Posted on: 27 Jan 2015







മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ സായാഹ്ന കൂട്ടായ്മയ്ക്ക് തുടക്കമായി. മലയാളം ക്ലാസുകളും വ്യക്തിത്വവികസമപരിശീലന സെമിനാറുകളും ഗെയിമുകളുമായി എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് 5 മണി മുതല്‍ 6.30 വരെ യാണ് സൗഹൃദകൂട്ടായ്മ നടക്കുക. സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ ചേര്‍ന്ന ആദ്യ കൂട്ടായമയില്‍ അസോസിയേഷന്‍ മുതിര്‍ന്ന അംഗം ടോമി തെനയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മലയാളം ക്ലാസുകള്‍, ക്രിയേറ്റീവ് റൈറ്റിംഗ്, ചിത്രരചന പരിശീലനം തുടങ്ങി വിവിധ ഗെയിമുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് പ്രസി.ബിജു ആന്റണി അറിയിച്ചു.

അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 11 ന് ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വെച്ച് നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.




വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍













from kerala news edited

via IFTTT

ദുഖസാന്ദ്രമെങ്കിലും സൗദിയിലും റിപബ്ലിക് ദിനം ആചരിച്ചു








ദുഖസാന്ദ്രമെങ്കിലും സൗദിയിലും റിപബ്ലിക് ദിനം ആചരിച്ചു


അക്ബര്‍ പൊന്നാനി


Posted on: 27 Jan 2015


ജിദ്ദ: പ്രവാസ രാജ്യത്തിന്റെ സാരഥിയുടെ വിയോഗം സൃഷ്ടിച്ച ദുഖസാന്ദ്രമായ അന്തരീക്ഷത്തിലാണ് സൗദിയിലെ ഇന്ത്യന്‍സമൂഹം അറുപത്തി ആറാമത് റിപ്പബ്ലിക് ദിനം ആചരിച്ചത്. എങ്കിലും റിപബ്ലിക് ദിനാചരണം സമുചിതമായി അരങ്ങേറി. ആഘോഷങ്ങളും വിരുന്നുകളും മറ്റു പരിപാടികളും മാറ്റിവെച്ചെങ്കിലും റിയാദിലെ എംബസി, ജിദ്ദയിലെ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലും വിവിധ സ്ഥലങ്ങളിലെ ഇന്ത്യന്‍ സ്‌കൂളുകളിലും പതാകഉയര്‍ത്തിയും രാഷ്ട്രപതിയുടെ സന്ദേശം വായിച്ചും രാഷ്ട്രത്തിന് അഭിവാദ്യം നേരാന്‍ വന്‍ജനാവലി സന്നിഹിതരായി.

എംബസി വളപ്പില്‍ അമ്ബസ്സദര്‍ ഹാമിദ് അലി റാവുവും കോണ്‍സുലേറ്റ് അങ്കണത്തില്‍കോണ്‍സുലേറ്റ് ജനറല്‍ ബി എസ് മുബാറക്കും പരിപാടികള്‍ക്ക് നേതൃത്വം നല്കി. ദേശഭക്തി ഗാനാലാപനം ദേശീയഗാനത്തില്‍ ഒതുക്കി. റിപബ്ലിക് ദിനത്തോടനുബന്ധിച്ച ഔദ്യോഗികവിരുന്നുകള്‍ മറ്റൊരു സന്ദര്‍ഭത്തിലേക്ക് മാറ്റിവെച്ചതായി ഇന്ത്യന്‍കേന്ദ്രങ്ങള്‍ അറിയിച്ചു.


ജിദ്ദ, റിയാദ്, ദമാം തുടങ്ങിയ സ്ഥലങ്ങളിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നിറപ്പകിട്ടാര്‍ന്ന പരേഡുകളും മറ്റു കലാപ്രകടനങ്ങളും ഒരുക്കിയിരുന്നെങ്കിലും സൗദിയുടെ ദുഃഖത്തില്‍ പങ്കുചെര്‍ന്ന് അവ വേണ്ടെന്നു വെച്ചു. ഇന്ത്യ - സൗദി ബന്ധം കൂടുതല്‍ ശതമാക്കുന്നതില്‍ അന്തരിച്ച അബ്ദുള്ള രാജാവ് നിര്‍വഹിച്ച പങ്കും കാണിച്ച താല്പര്യവും എല്ലായിടത്തും പ്രത്യേക പരാമര്‍ശ വിധേയമായി.


2006 ല്‍ ദില്ലിയില്‍ റിപബ്ലിക് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായി അബ്ദുള്ള രാജാവ് പങ്കെടുത്ത ചരിത്ര സംഭവം എല്ലാവരും അനുസ്മരിച്ചു. ദമ്മാം ഇന്ത്യന്‍സ്‌കൂളില്‍ നടന്ന റിപബ്ലിക് ദിനാചരണത്തില്‍ പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ഇ.കെ മുഹമ്മദ് ഷാഫി പതാക ഉയര്‍ത്തി.












from kerala news edited

via IFTTT

ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ്‌ പോലീസ്‌ പിടിയില്‍









Story Dated: Tuesday, January 27, 2015 12:03



mangalam malayalam online newspaper

മൈസൂര്‍: ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഏഴ്‌ വയസ്‌ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ചതിന്‌ രമേഷി(22)നെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.


ശനിയാഴ്‌ച സ്‌കൂളിനു സമീപത്ത്‌ വെച്ച്‌ ഇഷ്‌ടിക ചൂളയിലെ ജോലിക്കാരനായ രമേഷ്‌ പെണ്‍കുട്ടിയുടെ പീഡിപ്പിക്കുകയായിരുന്നു. പീഡന ശേഷം കുട്ടിയെ ഇയാള്‍ വീട്ടില്‍ തിരികെ എത്തിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ സംഭവത്തെക്കുറിച്ച്‌ അറിഞ്ഞിരുന്നില്ല.


അടിവയറിന്‌ വേദനയുണ്ടായതിനാല്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്‌ടറില്‍ നിന്നാണ്‌ കുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കള്‍ അറിഞ്ഞത്‌. തുടര്‍ന്ന്‌ മാതാപിതാക്കളുടെ പരാതിയില്‍ രമേഷിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.










from kerala news edited

via IFTTT

മകനെ ഉപ്പുകൊടുത്തു കൊന്ന മാതാവ്‌ വിചാരണ നേരിടുന്നു









Story Dated: Tuesday, January 27, 2015 11:53



mangalam malayalam online newspaper

വൈറ്റ്‌ പ്‌ളെയിന്‍സ്‌: മകനെ ഉപ്പുകൊടുത്തു കൊന്നെന്ന ആരോപണത്തില്‍ അമേരിക്കക്കാരിയായ 27 കാരിയുടെ വിചാരണ ആരംഭിച്ചു. ന്യൂയോര്‍ക്ക്‌ സ്‌കോട്ട്‌വില്‍ കെന്റുകി നിവാസിയായ ലാസി സ്‌പീയേഴ്‌സാണ്‌ വിചാരണ നേരിടുന്നത്‌. ഗാര്‍നെറ്റ്‌ പോള്‍ സ്‌പീയേഴ്‌സ എന്ന അഞ്ചുവയസ്സുകാരന്‌ ക്രമാതീതമായി ഉപ്പു കൊടുക്കുകയും മകന്റെ ആരോഗ്യം ക്ഷയിക്കുന്ന വിവരം സോഷ്യല്‍ മീഡിയ വഴി മറ്റുള്ളവരുമായി പങ്കു വെയ്‌ക്കുകയും ചെയ്‌തെന്നാണ്‌ ആരോപണം.


കുട്ടിയുടെ മരണകാരണം അനിയന്ത്രിതമായി ഉപ്പാണെന്ന്‌ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിഷലിപ്‌തമാകുന്ന രീതിയില്‍ ഉപ്പിന്റെ അംശം ശരീരത്തില്‍ കലരുകയും അത്‌ തലച്ചോറിനെ ബാധിക്കുകയുമായിരുന്നെന്നാണ്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌. ഒരു വര്‍ഷം മുമ്പ്‌ മകന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ വയറ്റില്‍ ഘടിപ്പിച്ച പ്രത്യേക ടൂബ്‌ വഴി അനിയന്ത്രിമായ രീതിയില്‍ ഉപ്പു കടത്തിവിട്ടത്രേ. ആശുപത്രിയില്‍ മകനൊപ്പം ഉണ്ടായിരുന്ന അവസരങ്ങളിലെല്ലാം ഇവര്‍ മകന്റെ ബാഗ്‌ വഴി ഉപ്പ്‌ കടത്തിവിട്ടിരിക്കാമെന്നാണ്‌ ആരോപണം.


സോഷ്യല്‍ മീഡിയകളിലുടെ നല്ലപിള്ള ചമഞ്ഞിരുന്ന ഇവര്‍ ഏറ്റവും നല്ല അമ്മ എന്ന നിലയിലുള്ള നാട്യങ്ങളായിരുന്നു നടത്തിയിരുന്നത്‌. ദിനംപ്രതി മകന്റെ ആരോഗ്യവിവരം സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്യുമായിരുന്ന ഇവര്‍ക്ക്‌ പാരയായി മാറിയതും ഈ പോസ്‌റ്റുകള്‍ തന്നെയായിരുന്നു. ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, മൈസ്‌പേസ്‌ തുടങ്ങി മകന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട്‌ ഇവര്‍ നടത്തിയ ഓണ്‍ലൈന്‍ പോസ്‌റ്റിംഗുകളെല്ലാം ഇവര്‍ക്കെതിരായി. ചില പോസ്‌റ്റുകളില്‍ ആശുപത്രിയില്‍ കഴിയുന്ന മകന്റെ ചിത്രവും ഇവര്‍ നല്‍കിയിരുന്നു.


നീചവും മനപ്പൂര്‍വ്വവുമായ കൊലപാതകമെന്നാണ്‌ കൃത്യത്തെ പ്രോസിക്യൂട്ടര്‍മാര്‍ വിശേഷിപ്പിച്ചത്‌. 11 ദിവസങ്ങള്‍ക്കിടയില്‍ ഇവര്‍ 28 ഓണ്‍ലൈന്‍ പോസ്‌റ്റിങ്ങുകള്‍ നടത്തി. തെളിയിക്കപ്പെട്ടാല്‍ 25 വര്‍ഷം വരെ തടവ്‌ കിട്ടാവുന്ന കുറ്റമാണ്‌ ഇത്‌.










from kerala news edited

via IFTTT

അമേരിക്കന്‍ ദൃഷ്‌ടലാക്ക്‌ മനസിലാക്കണമെന്ന്‌ ചൈനയുടെ മുന്നറിയിപ്പ്‌









Story Dated: Tuesday, January 27, 2015 10:44



mangalam malayalam online newspaper

ബെയ്‌ജിംഗ്‌: ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കരുതലോടെ കാണണമെന്ന്‌ ഇന്ത്യക്ക്‌ ചൈനയുടെ മുന്നറിയിപ്പ്‌. ഏഷ്യാ പസഫിക്‌ ഇന്ത്യന്‍ സമുദ്ര മേഖലയില്‍ കടന്നുകയറാനുള്ള യു.എസ്‌ തന്ത്രം മനസിലാക്കണമെന്ന്‌ ചൈന വ്യക്‌തമാക്കി. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തെ ചൈ വിമര്‍ശിച്ചത്‌ രാഷ്‌ട്രപതിക്കയച്ച റിപ്പബ്ലിക്‌ ദിന സന്ദേശത്തിലാണ്‌.


ഇന്ത്യ-യു.എസ്‌ സംയുക്‌ത നയതന്ത്രരേഖയിലെ യു.എസ്‌ കടന്നുകയറ്റം മനസിലാക്കണമെന്നും ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്‌തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ചിന്‍പിംഗ്‌ രാഷ്‌ട്രപതിക്കയച്ച റിപ്പബ്ലിക്‌ ദിന സന്ദേശത്തില്‍ വ്യക്‌തമാക്കി. ഏഷ്യാ പസഫിക്‌ ഇന്ത്യന്‍ സമുദ്ര മേഖലയില്‍ മേഖലയില്‍ ഒരുമിച്ചു നീങ്ങാനുള്ള ഇന്ത്യ-യു.എസ്‌ ദര്‍ശനരേഖയിലെ പരാമര്‍ശങ്ങളാണ്‌ ചൈനയെ ചൊടിപ്പിച്ചത്‌. ദക്ഷിണ ചൈന കടലിലൂടെയുള്ള ചരക്ക്‌ നീക്കങ്ങള്‍ക്ക്‌ ചൈന കൈക്കൊള്ളുന്ന സമ്മര്‍ദതന്ത്രങ്ങള്‍ക്കെതിരെയുള്ള ശക്‌തമായ എതിര്‍പ്പ്‌ രേഖയിലുണ്ട്‌. അതേ സമയം ഇന്ത്യയും ചൈനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന്‌ സഹകരണം ഉറപ്പാക്കണമെന്നും ചൈന വ്യക്‌തമാക്കി.


ഇന്ത്യയെ യു.എസിന്റെ സഖ്യകക്ഷിയാക്കുവാനുള്ള യു.എസ്‌ നീക്കമാണിതെന്ന്‌ ചൈനീസ്‌ കമ്യൂണിസ്‌റ്റ് പാര്‍ട്ടി മുഖപത്രം പീപ്പിള്‍സ്‌ ഡെയിലി റിപ്പോര്‍ട്ട്‌ ചെയ്‌തു. കാലാവസ്‌ഥാ വ്യതിയാനം, ലോകവ്യാപാര കരാര്‍ എന്നിവയില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസം തുടരുകയാണ്‌. യുക്രെയിനിലും മറ്റുമുള്ള സംഘര്‍ഷങ്ങള്‍ യു.എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ ഏഷ്യന്‍ താത്‌പര്യങ്ങള്‍ക്ക്‌ എതിരാണ്‌. ഇതു മറച്ചു വെക്കുവാനാണ്‌ യു.എസിന്റെ ഇന്ത്യയുമായുള്ള പുതിയ സൗഹൃദനീക്കമെന്നും പത്രം ആരോപിച്ചു.










from kerala news edited

via IFTTT

കല കുവൈത്ത് ഭാരവാഹി തിരഞ്ഞെടുപ്പ്‌









കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈത്ത് പുതിയ ഭാരവാഹികളായി ടി.വി.ഹിക്മത്തിനെ പ്രസിഡന്റായും സജി തോമസ് മാത്യുവിനെ ജനറല്‍ സെക്രട്ടറിയായും ട്രഷററായി അനില്‍ കൂക്കിരിയെയും മുപ്പത്തിയാറാം വാര്‍ഷിക പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു.

സജീവ്.എം.ജോര്‍ജ്ജ് (വൈസ് പ്രസിഡന്റ്) ഷാജു.വി.ഹനീഫ് (ജോയിന്റ് സെക്രട്ടറി) നൗഷാദ്.സി.കെ.(അബ്ബാസിയ മേഖല സെക്രട്ടറി), സുഗതകുമാര്‍ (ഫഹഹീല്‍ മേഖല സെക്രട്ടറി), രമേശ് കണ്ണപുരം (സാല്‍മിയ മേഖല സെക്രട്ടറി) മൈക്കല്‍ ജോണ്‍സന്‍ (സാമൂഹ്യ വിഭാഗം സെക്രട്ടറി) ജിജോ ഡൊമനിക് (കായിക വിഭാഗം സെക്രട്ടറി), സുനില്‍കുമാര്‍ (കലാ വിഭാഗം സെക്രട്ടറി) വികാസ് കീഴാറ്റൂര്‍ (സാഹിത്യവിഭാഗം സെക്രട്ടറി), ആര്‍.നാഗനാഥന്‍ (മീഡിയ സെക്രട്ടറി), കേന്ദ്ര സമിതി അംഗങ്ങളായി ടി.വി.ജയന്‍, റോയ് നെല്‍സണ്‍, രമ അജിത്കുമാര്‍, നസ്രിയ സകരിയ, അരുണ്‍കുമാര്‍, വിജീഷ്.യു.പി., ജിജി ജോര്‍ജ്ജ്, രഖീല്‍.കെ.മോഹന്‍ദാസ്, അരവിന്ദാക്ഷന്‍, അബ്ദുല്‍ നിസാര്‍ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു. കെ.വിനോദ്, വിനോദ്.കെ.ജോണ്‍ എന്നിവരായിരിക്കും പുതിയ ഓഡിറ്റര്‍മാര്‍.


വി.ആര്‍. കൃഷ്ണയ്യര്‍ നഗറില്‍ (ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍) ചേര്‍ന്ന സമ്മേളനത്തില്‍ ജനറല്‍സെക്രട്ടറി ടി.വി.ജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ റെജി.കെ.ജേക്കബ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 17 പേര്‍ പങ്കെടുത്ത പൊതുചര്‍ച്ചക്കും മറുപടികള്‍ക്കും ശേഷം റിപ്പോര്‍ട്ടുകള്‍ സമ്മേളനം അംഗീകരിച്ചു.


പ്രവാസി പുനരധിവാസം ഉറപ്പാക്കുക, വിശദമായ പ്രവാസി സര്‍വ്വേ നടത്തുക, പ്രവാസി ക്ഷേമനിധി ബോര്‍ഡ് പുന:സംഘടിപ്പിക്കുക, പ്രവാസി വോട്ടവകാശം സംബന്ധിച്ച അവ്യകതതകള്‍ ദൂരീകരിക്കുക, വിമാന യാത്ര നിരക്കുകള്‍ നിയന്ത്രിക്കുക, പാസ്‌പോര്‍ട്ട് പുതുക്കല്‍ ത്വരിതഗതിയിലാക്കുക തുടങ്ങീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.


ജെ.സജി, ആര്‍.നാഗനാഥന്‍, നിമ്മി രാജേഷ് (പ്രസീഡിയം), രഖീല്‍.കെ.മോഹന്‍ദാസ്, ജിതിന്‍ പ്രകാശ്, അരുണ്‍കുമാര്‍ (മിനുട്‌സ്) റെജി.കെ.ജേക്കബ്, എം.നാരായണന്‍, വിനോദ്.കെ.ജോണ്‍ (രജിസ്‌ട്രേഷന്‍), സം പൈനുമൂട്, വികാസ് കീഴാറ്റൂര്‍, ദിലിന്‍ നാരായണന്‍, എം.പി.മുസഫര്‍ (പ്രമേയം) വിജീഷ് (വളണ്ടിയര്‍) സജീവ്.എം.ജോര്‍ജ്ജ് (ഭക്ഷണം) തുടങ്ങി കമ്മറ്റികള്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.


പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ജെ.ആല്‍ബര്‍ട്ട്, എന്‍.അജിത്കുമാര്‍, ശാന്താ.ആര്‍.നായര്‍, ജെ.സജി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് ബാലഗോപാല്‍.എം.കെ. സ്വാഗതവും പുതിയ ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു നന്ദിയും പ്രകാശിപ്പിച്ചു.











from kerala news edited

via IFTTT