121

Powered By Blogger

Sunday 4 January 2015

അയോധ്യ ക്ഷേത്രദര്‍ശനത്തിന്‌ എത്തിയ യുവാവിന്റെ കണ്ണ്‌ ചൂഴ്‌ന്നെടുത്തു









Story Dated: Sunday, January 4, 2015 06:24



mangalam malayalam online newspaper

അയോധ്യ: അയോധ്യയില്‍ ക്ഷേത്ര സന്ദര്‍ശനത്തിന്‌ എത്തിയ യുവാവിന്റെ കണ്ണുകള്‍ അക്രമികള്‍ ചൂഴ്‌ന്നെടുത്തു. ജാര്‍ഖണ്ഡിലെ ഗിരിദ്ധ്‌ ജില്ലയില്‍ നിന്ന്‌ അയോധ്യയില്‍ ക്ഷേത്ര സന്ദര്‍ശനത്തിന്‌ എത്തിയ കൃഷ്‌ണരാജ്‌ എന്ന യുവാവാണ്‌ ആക്രമിക്കപ്പെട്ടത്‌. രാമക്ഷേത്രം സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്ന കൃഷ്‌ണരാജിന്റെ കാറില്‍ രണ്ട്‌ യുവാക്കള്‍ ലിഫ്‌റ്റ് ചോദിച്ചു. കൃഷ്‌ണരാജ്‌ ഇവര്‍ക്ക്‌ സന്തോഷത്തോടെ ലിഫ്‌റ്റ് നല്‍കുകയും ചെയ്‌തു.


ലിഫ്‌റ്റ് ചോദിച്ച യുവാക്കള്‍ കാറില്‍ കയറിയത്‌ മാത്രമെ കൃഷ്‌ണരാജിന്‌ ഓര്‍മ്മയുള്ളൂ. പിന്നീട്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം ബോധം തെളിയുമ്പോള്‍ കാണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടിരുന്നു. കൂടാതെ അസഹനീയമായ വേദനയും. കാറില്‍ കയറിയ അക്രമികള്‍ കൃഷ്‌ണരാജിനെ മയക്കുമരുന്ന്‌ മണപ്പിച്ച്‌ മയക്കിയ ശേഷം കണ്ണ്‌ ചൂഴ്‌ന്നെടുക്കുകയായിരുന്നു. ചൂഴ്‌ന്നെടുത്ത കണ്ണുകള്‍ അക്രമികള്‍ വഴിയിലെറിഞ്ഞു.


തുടര്‍ന്ന്‌ കൃഷ്‌ണരാജിനെ റെയില്‍ ട്രാക്കിന്‌ സമീപം ഉപേക്ഷിച്ച ശേഷം യുവാക്കള്‍ രക്ഷപെടുകയായിരുന്നു. കൃഷ്‌ണരാജിന്‌ നേരെ ഉണ്ടായത്‌ ഗുണ്ടാ ആക്രമണമാണെന്ന്‌ ഗാസിയാബാദിലെ പോലീസ്‌ ഉന്നതന്‍ ബി. സിങ്‌ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. പേലീസിന്റെ സഹായത്തോടെ കൃഷ്‌ണരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.










from kerala news edited

via IFTTT

പോലീസിന്റെ കണ്ണുവെട്ടിച്ച്‌ കിസ്‌ ഓഫ്‌ ലൗ പ്രവര്‍ത്തകര്‍ ചുംബിച്ചു









Story Dated: Sunday, January 4, 2015 05:58



mangalam malayalam online newspaper

ആലപ്പുഴ: പോലീസിന്റെയും പ്രതിഷേധക്കാരുടെയും കണ്ണുവെട്ടിച്ച്‌ ആലപ്പുഴ കിടങ്ങാംപറമ്പ്‌ ക്ഷേത്രത്തിന്‌ മൂന്‍വശത്ത്‌ കിസ്‌ ഓഫ്‌ ലൗ പ്രവര്‍ത്തകര്‍ പരസ്‌പരം ചുംബിച്ചു. മുന്‍പ്‌ സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമെത്തിയ 41 പേരെ പോലീസ്‌ അറസ്‌റ്റുചെയ്‌ത് നീക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഏവരുടെയൂ കണ്ണുവെട്ടിച്ച്‌ കിസ്സ്‌ ഓഫ്‌ ലൗ പ്രവര്‍ത്തകര്‍ ക്ഷേത്രത്തിന്‌ മുമ്പില്‍ സംഘടിച്ചത്‌.


അഡ്വ. മായാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സമരക്കാരാണ്‌ കിടങ്ങാംപറമ്പില്‍ പ്രതിഷേധിച്ചത്‌. പോലീസെത്തി ഇവരെ ആലപ്പുഴ സ്‌റ്റേഷനിലേയ്‌ക്ക് മാറ്റി. സ്‌റ്റേഷനിലും പ്രവര്‍ത്തകര്‍ സമരം തുടര്‍ന്നത്‌ പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. തുടര്‍ന്ന്‌ ശിവസേനാ പ്രവര്‍ത്തകര്‍ പോലീസ്‌ സ്‌റ്റേഷന്‌ മുമ്പിലെത്തി മുദ്രാവാക്യം വിളിച്ചു. ശാസ്‌ത്രസാഹിത്യ പരിഷത്തിന്‌ പുറമേ തോമസ്‌ ഐസക്‌ എം.എല്‍.എയും സമരക്കാര്‍ക്ക്‌ പുന്തുണയറിയിച്ച്‌ സ്‌ഥലതെത്തിയിരുന്നു.










from kerala news edited

via IFTTT

റെയില്‍ പാളത്തിലെ ഇരുമ്പ്‌ ദണ്ഡ്‌; സംഭവത്തില്‍ ദുരൂഹതയെന്ന്‌ സിറ്റി പോലീസ്‌ കമ്മിഷണര്‍









Story Dated: Sunday, January 4, 2015 05:31



mangalam malayalam online newspaper

കോഴിക്കോട്‌ : കോഴിക്കോട്‌ കുണ്ടായിത്തോടില്‍ റെയില്‍ പാളത്തില്‍ നിന്നും ഇരുമ്പു ദണ്ഡ്‌ കണ്ടെടുത്ത സംഭവത്തില്‍ ദുരൂഹതയെന്ന്‌ സിറ്റി പോലീസ്‌ കമ്മിഷണര്‍. പാളത്തില്‍ നിന്നും കണ്ടെത്തിയ ആറടിയോളം നീളമുള്ള ഇരുമ്പ്‌ ദണ്ഡ്‌ സമീപത്തെ കടയില്‍ നിന്നും മോഷ്‌ടിച്ചതാവാമെന്നും പ്രദേശത്തെ ഇരുമ്പു കടകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം വ്യാപിപ്പിക്കുമെന്നും കമ്മിഷണര്‍ എ.വി ജോര്‍ജ്‌ പറഞ്ഞു.


ഇന്ന്‌ രാവിലെ ലൈറ്റ്‌ എഞ്ചിന്‍ ട്രാക്കിലൂടെ കടന്നുപോകവേയാണ്‌ ഇരുമ്പ്‌ ദണ്ഡ്‌ പാളത്തില്‍ കുറുകേയിട്ട നിലയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ലോക്കോപൈലറ്റാണ്‌ പാളത്തില്‍ നിന്നും ഇരുമ്പ്‌ ദണ്ഡ്‌ എടുത്തു മാറ്റുകയും സംഭവം റെയില്‍വേ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്‌തത്‌. വന്‍ ദുരന്തമാണ്‌ ഇതിലൂടെ ഒഴിവായത്‌.


ആറുമാസം മുന്‍പ്‌ ഇതേ സ്‌ഥലത്ത്‌ പാളത്തില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയിരുന്നു. ഒരേ വലിപ്പത്തിലുള്ള മുപ്പത്തിനാലോളം ദ്വാരങ്ങളാണ്‌ കണ്ടെത്തിയത്‌.










from kerala news edited

via IFTTT

ദേശിയ ഗെയിംസിലെ ക്രമക്കേട്‌ നാടിന്‌ അപമാനമെന്ന്‌ പിണറായി വിജയന്‍









Story Dated: Sunday, January 4, 2015 05:27



mangalam malayalam online newspaper

തിരുവനന്തപുരം: ദേശിയ ഗെയിംസിനായുള്ള ഒരുക്കങ്ങളില്‍ ക്രമക്കേട്‌ ഉണ്ടെന്ന വിവരങ്ങള്‍ നാടിന്‌ അപമാനമാണെന്ന്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. വിഷയത്തില്‍ സര്‍ക്കാര്‍ സങ്കുചിതമായാണ്‌ പെരുമാറുന്നത്‌. അഴിമതി ആരോപണങ്ങള്‍ സര്‍ക്കാര്‍ സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

രാജ്യസഭാ സീറ്റ്‌ കിട്ടിയാല്‍ വേണ്ടെന്ന്‌ വെക്കില്ല: സുരേഷ്‌ഗോപി









Story Dated: Sunday, January 4, 2015 05:18



  1. Suresh Gopi



mangalam malayalam online newspaper

കണ്ണൂര്‍ : ബി.ജെ.പി രാജ്യസഭാ സീറ്റ്‌ നല്‍കിയാല്‍ വേണ്ടെന്ന്‌ വെക്കില്ലെന്ന്‌ നടന്‍ സുരേഷ്‌ ഗോപി. എന്നാല്‍, നിലവില്‍ തനിക്കാരും സീറ്റ്‌ വാഗ്‌ദാനം ചെയ്‌തിട്ടില്ലെന്നും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കേട്ടുകേള്‍വി മാത്രമാണെന്നും സുരേഷ്‌ ഗോപി വ്യക്‌തമാക്കി.


പ്രധാനമന്ത്രി നരേന്ദ്രമോഡിയും താനും കൂടിക്കാഴ്‌ച നടത്തിയെന്ന കാര്യം മോഡിതന്നെയാണ്‌ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതെന്നും അതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച മറ്റ്‌ കാര്യങ്ങളും അദ്ദേഹം തന്നെ വെളിപ്പെടുത്തും. ഒരു പാര്‍ട്ടിയുമായും സഹകരിച്ച്‌ പ്രവര്‍ത്തിക്കാതിരുന്ന തന്നെ കോണ്‍ഗ്രസാണ്‌ ആദ്യം ക്ഷണിച്ചതെന്നും എന്നാല്‍, കോണ്‍ഗ്രസ്‌ അനുയായികള്‍ തന്റെ കോലം കത്തിച്ച്‌ പ്രതിഷേധിച്ചതോടെ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.


ബി.ജെ.പി അനുഭാവം പുലര്‍ത്തുമ്പോഴും മുതിര്‍ന്ന നേതാക്കളായ വി.എസ്‌ അച്യുതാനന്ദനോടും എ.കെ ആന്റണിയോടും തനിക്ക്‌ ബഹുമാണെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.










from kerala news edited

via IFTTT

ദളിത്‌ പെണ്‍കുട്ടിയെ ജീവനോടെ ചുട്ടെരിച്ചു; ദുരഭിമാനഹത്യയെന്ന്‌ സംശയം









Story Dated: Sunday, January 4, 2015 05:15



mangalam malayalam online newspaper

ഗാസിയാബാദ്‌: പതിനാറുകാരിയായ ദളിത്‌ പെണ്‍കുട്ടിയെ വീട്ടില്‍ തീ കൊളുത്തി കൊന്നു. നീതു എന്ന പെണ്‍കുട്ടിയാണ്‌ മരിചിച്ചത്‌. മോഷണ ശ്രമത്തിനിടെയാണ്‌ കൊലപാതകം നടന്നതെന്ന്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ സംഭവം ദുരഭിമാനഹത്യയാണെന്നും പോലീസ്‌ സംശയിക്കുന്നു.


സംഭവത്തെ തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ പിതാവ്‌ മഹേഷ്‌ നാല്‌ മോഷ്‌ടാകള്‍ക്ക്‌ എതിരെ പോലീസില്‍ പരാതി നല്‍കി. ഗണേഷ്‌പുരയിലാണ്‌ മഹേഷും കുടുംബവും താമസിക്കുന്നത്‌. സംഭവ ദിവസം ഉച്ചയോടെ വീട്ടിലെത്തിയ മോഷ്‌ടാക്കള്‍ മഹേഷിന്റെ ഭാര്യയുടെ വെള്ളി ആഭരണങ്ങള്‍ തട്ടിയെടുത്തു. ആക്രമണത്തിന്‌ ശേഷം ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നീതു ശബ്‌ദമുണ്ടാക്കി. ഇതില്‍ പ്രകോപിതരായ മോഷ്‌ടാക്കള്‍ നീതുവിനെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയായിരുന്നുവെന്നാണ്‌ കുടുംബം നല്‍കുന്ന വിശദീകരണം.


പരാതിയില്‍ കേസെടുത്ത പോലീസ്‌ അന്വേഷണം ആരംഭിച്ചു. എന്നാല്‍ സംഭവദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും എന്തെങ്കിലും ശബ്‌ദം കേട്ടിരുന്നതായി അയല്‍വാസികള്‍ റിപ്പോര്‍ട്ടുചെയ്‌തില്ല. നീതു ഉള്‍പ്പടെ ഏഴ്‌ കുടുംബാംഗങ്ങളും സംഭവസമയം വീട്ടിലുണ്ടായിരുന്നെങ്കിലും മറ്റാരും ആക്രമണത്തിന്‌ ഇരയാകാതിരുന്നതും പോലീസിന്റെ സംശയം വര്‍ധിപ്പിക്കുന്നു.


മരണമടഞ്ഞ പെണ്‍കുട്ടി സമീപത്തെ വീടുകളില്‍ വീട്ടുജോലികള്‍ ചെയ്‌തുവരികയായിരുന്നു. ചില വീടുകളില്‍ ജോലി ചെയ്യുന്നതില്‍ നിന്ന്‌ പെണ്‍കുട്ടിയെ കുടുംബം വിലക്കിയിരുന്നു. ഇത്‌ എതിര്‍ത്തതാണ്‌ പെണ്‍കുട്ടിയുടെ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നാണ്‌ പോലീസ്‌ നിഗമനം.










from kerala news edited

via IFTTT

പൊതുമേഖലാ ബാങ്കുകള്‍ക്കായി ഹോള്‍ഡിങ് കമ്പനി വരുന്നു







പൊതുമേഖലാ ബാങ്കുകള്‍ക്കായി ഹോള്‍ഡിങ് കമ്പനി വരുന്നു


പുണെ: പൊതുമേഖലാ ബാങ്കിങ് മേഖലയിലെ പരിഷ്‌കരണ നടപടികളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഹോള്‍ഡിങ് കമ്പനി രൂപവത്കരിക്കാന്‍ ഒരുങ്ങുന്നു. പൊതുമേഖലാ ബാങ്ക് ഓഹരികള്‍ കൈകാര്യം ചെയ്യുന്നതിനായിട്ടാണ് ഹോള്‍ഡിങ് കമ്പനി രൂപവത്കരിക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ധനമന്ത്രാലയവും റിസര്‍വ് ബാങ്കും ചര്‍ച്ച ചെയ്തുവരികയാണ്.

ആക്‌സിസ് ബാങ്ക് മുന്‍ ചെയര്‍മാന്‍ പി.ജെ. നായക് അധ്യക്ഷനായ സമിതിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുെവച്ചത്. 2014 മെയ് മാസമാണ് സമിതി ആര്‍.ബി.ഐ. മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം വന്‍ തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായി ഒരു ഹോള്‍ഡിങ് കമ്പനിക്ക് കീഴിലാക്കാനാണ് നായക് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതുവഴി സര്‍ക്കാറിന്റെ നേരിട്ടുള്ള ഇടപെടല്‍ പരമാവധി കുറയ്ക്കാനും പ്രൊഫഷണലിസം കൊണ്ടുവരാനും കഴിയുമെന്നാണ് കരുതുന്നത്. രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളില്‍ സര്‍ക്കാര്‍ ഭൂരിപക്ഷ ഓഹരി ഉടമകളാണ്.


പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വയംഭരണ അധികാരങ്ങള്‍ നല്‍കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രസ്താവിച്ചു. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം മൊത്തം വായ്പയുടെ 4.5 ശതമാനമാണ്. ഇത് അംഗീകരിക്കാനാവാത്ത കണക്കാണ്. ഇത്തരം ബാങ്കുകളെ കൂടുതല്‍ വാണിജ്യ മനഃസ്ഥിതിയോടെ നടത്തിക്കൊണ്ടുപോകേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുണെയില്‍ നടക്കുന്ന ദ്വിദിന ബാങ്കേഴ്‌സ് സംഗമത്തിനിടയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.


പൊതുമേഖലാ ബാങ്കുകളുടെ സര്‍ക്കാര്‍ ഓഹരി 52 ശതമാനമായി കുറയ്ക്കാന്‍ നീക്കമുണ്ട്. ഓഹരി വില്പന എപ്പോള്‍ ഉണ്ടാവുമെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഓഹരികള്‍ക്ക് ശരിയായ മൂല്യം ആവുമ്പോള്‍ മാത്രമായിരിക്കും ഇതു സംബന്ധിച്ച തീരുമാനമെടുക്കുകയെന്ന് ധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.


സര്‍ക്കാര്‍ ഓഹരി എന്നു പറഞ്ഞാല്‍ അത് പൊതുജനങ്ങളുടെ ഓഹരിയാണ്. അതിനാല്‍, അവ ശരിയായ മൂല്യത്തില്‍ വില്‍ക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


അതിനിടെ, പൊതുമേഖലാ ബാങ്കുകളുടെ മൂലധന സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷം 11,200 കോടി രൂപയാണ് നല്‍കുന്നത്.











from kerala news edited

via IFTTT

വീട് നിര്‍മാണം നടുവൊടിക്കും ഭവനവായ്പ അക്കൗണ്ടുകളില്‍ കുറവ്‌







വീട് നിര്‍മാണം നടുവൊടിക്കും ഭവനവായ്പ അക്കൗണ്ടുകളില്‍ കുറവ്‌


മുംബൈ: രാജ്യത്തെ വാണിജ്യ ബാങ്കുകളില്‍ നിന്നുള്ള ഭവന വായ്പ അക്കൗണ്ടുകളില്‍ കുറവ്. 2.7 ശതമാനം കുറവാണ് 2012-നും 2013-നുമിടയില്‍ ഉണ്ടായിട്ടുള്ളത്. അതേസമയം ഇടത്തരക്കാരെക്കാള്‍ ഉപരിവര്‍ഗമാണ് ഭവന വായ്പകള്‍ക്കായി ബാങ്കുകളെ സമീപിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. റിസര്‍വ് ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരമാണിത്. താഴ്ന്ന വരുമാനക്കാര്‍ വായ്പയെടുക്കുന്നതില്‍ നിന്ന് അകന്നു നില്‍ക്കുമ്പോള്‍ രണ്ട് കോടിക്കും എട്ട് കോടിക്കുമിടയില്‍ വായ്പയെടുക്കുന്നവര്‍ കൂടിയിട്ടുണ്ട്.

നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ സ്ഥലത്തിന്റെ വില കൂടിയതാണ് ഭവനവായ്പയിലും പ്രതിഫലിച്ചിരിക്കുന്നത്. അതുപോലെ വീട് പണിയുടെ ചെലവും ഗണ്യമായി വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടെ ഭവനവായ്പ അക്കൗണ്ടുകളില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ലോണ്‍ തുക ഉയര്‍ന്നിരിക്കുകയാണ്. 7.3 ശതമാനം തുകയാണ് അധികമായി കൊടുത്തിട്ടുള്ളത്. ഭവനവായ്പ അക്കൗണ്ടുകളുടെ എണ്ണം ഇത്തരത്തില്‍ കുറയുന്നത് അസാധാരണമാണെന്നാണ് വിലയിരുത്തല്‍.


2012-ല്‍ രാജ്യത്തെ എല്ലാ വാണിജ്യ ബാങ്കുകളിലും കൂടി ഉണ്ടായത് 47.78 ലക്ഷം ഭവനവായ്പ അക്കൗണ്ടാണ്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഇത് 46.43 ലക്ഷമായി കുറഞ്ഞു. അതേസമയം തന്നെ ലോണ്‍ തുക 2.6 ലക്ഷം കോടിയില്‍ നിന്ന് 2.8 ലക്ഷം കോടിയായി വളര്‍ച്ച നേടുകയും ചെയ്തു.നഗരങ്ങളിലും മറ്റും വീടുകളുടെയും അപ്പാര്‍ട്ട് മെന്റുകളുടെയും വില കൂടിയത് പണക്കാര്‍ക്കു മാത്രം വാങ്ങാനാകുന്ന അവസ്ഥയാണുണ്ടാക്കിയത്.











from kerala news edited

via IFTTT

ഗോതമ്പ് ഉത്പാദനം റെക്കോഡിലേക്ക്‌







ഗോതമ്പ് ഉത്പാദനം റെക്കോഡിലേക്ക്‌


ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം ഈ വര്‍ഷം 10 കോടി ടണ്ണാകുമെന്ന് വിലയിരുത്തല്‍. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് കൃഷിയില്‍ കാര്യമായ കുറവുണ്ടായിരുന്നു. ഇതിനിടയിലുമാണ് ഉത്പാദനത്തിലെ നേട്ടം.

ലോകത്തെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദകരാണ് ഇന്ത്യ. ഉത്പാദനക്ഷമതയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 10 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ മുന്‍ വര്‍ഷം കൃഷി ചെയ്തതിനെക്കാള്‍ കുറഞ്ഞ സ്ഥലത്തേ ഈ വര്‍ഷം കൃഷി നടത്തിയിരുന്നുള്ളൂ.











from kerala news edited

via IFTTT

നീതി ആയോഗ് അടുത്തയാഴ്ചയോടെ പ്രവര്‍ത്തനം തുടങ്ങിയേക്കും







നീതി ആയോഗ് അടുത്തയാഴ്ചയോടെ പ്രവര്‍ത്തനം തുടങ്ങിയേക്കും


ന്യൂഡല്‍ഹി: ആസൂത്രണക്കമ്മീഷന് പകരം രൂപവത്കരിച്ച നീതി ആയോഗിന്റെ പ്രവര്‍ത്തനം അടുത്തയാഴ്ചയോടെ തുടങ്ങിയേക്കും. സമിതിയുടെ ആദ്യ ഉപാധ്യക്ഷനായി സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് പനഗരിയ നിയമിതനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെട്ടിടത്തില്‍ ആസൂത്രണക്കമ്മീഷന്‍ എന്ന ബോര്‍ഡ് മാറ്റി നീതി ആയോഗ് എന്നാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി അധ്യക്ഷനും മുഖ്യമന്ത്രിമാര്‍ അംഗങ്ങളുമായുള്ള നീതി ആയോഗ് കഴിഞ്ഞ ദിവസമാണ് നിലവില്‍വന്നത്.


ക്യാബിനറ്റ് റാങ്കോടെയാണ് ഉപാധ്യക്ഷനെ നിയമിക്കുന്നത്. കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രപ്രൊഫസറായ അരവിന്ദ് പനഗരിയ, ഏഷ്യന്‍ വികസന ബാങ്കിന്റെ മുന്‍ സാമ്പത്തികവിദഗ്ധനായിരുന്നു. ലോക ബാങ്കിലും അന്താരാഷ്ട്ര നാണ്യനിധിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.


രാജസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് ബി. എ., പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി. അറിയപ്പെടുന്ന പംക്തി എഴുത്തുകാരനുമാണ്. മേരിലാന്‍ഡ് സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സില്‍ കോഡയറക്ടറും പ്രൊഫസറുമായിരുന്നു.











from kerala news edited

via IFTTT

മുഖ്യമന്ത്രി ഇടപെട്ടു: ഒറ്റദിവസംകൊണ്ട് സംഭരിച്ചത് 2400 ടണ്‍ റബര്‍







മുഖ്യമന്ത്രി ഇടപെട്ടു: ഒറ്റദിവസംകൊണ്ട് സംഭരിച്ചത് 2400 ടണ്‍ റബര്‍


തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടതിനെതുടര്‍ന്ന് ഒറ്റ ദിവസംകൊണ്ട് സംഭരിച്ചത് 2400 ടണ്‍ റബര്‍. സംസ്ഥനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം റബര്‍ സംഭരിക്കുന്നത്. 10 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണംലഭിച്ചു.

പ്രാദേശിക റബര്‍ ഡീലര്‍മാരില്‍നിന്ന് പദ്ധതി പ്രകാരം 12 പ്രധാന ടയര്‍ കമ്പനികളാണ് റബര്‍ ശേഖരിക്കുന്നത്. കമ്പനികള്‍ക്ക് നികുതിയിനത്തില്‍ അഞ്ച് ശതമാനം കിഴിവ് ലഭിക്കും.


പദ്ധതി നടപ്പാക്കിയതോടെ ആര്‍എസ്എസ് 4 ഗ്രേഡ് റബറിന്റെ വില കിലോഗ്രാമിന് 130.45 രൂപയായി കൂടിയിരുന്നു. ഡീലര്‍മാര്‍ക്കുള്ള തുകയായ 1.5 രൂപ കഴിച്ച് 129 രൂപ കര്‍ഷകര്‍ക്ക് ലഭിച്ചു. ടയര്‍ കമ്പനികള്‍ സജീവമായി പദ്ധതിയില്‍ പങ്കാളികളായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.











from kerala news edited

via IFTTT