121

Powered By Blogger

Friday 31 January 2020

സ്വര്‍ണവില പവന് വീണ്ടും 30,400 രൂപയായി

കൊച്ചി: സ്വർണവില വീണ്ടും 30,400 നിലവാരത്തിലെത്തി. 280 രൂപയാണ് ശനിയാഴ്ച വർധിച്ചത്. ഗ്രാമിന്റെ വിലയാകട്ടെ 3,800ആയും ഉയർന്നു. 30,120 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഒരുമാസത്തിനിടെ 1,400 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു പവന്റെ വില. അതേസമയം, ജനുവരി എട്ടായപ്പോഴേയ്ക്കും വിലകുതിച്ച് 30,400 നിലവാരത്തിലെത്തിയിരുന്നു. പിന്നീട് 29,520 രൂപയിലേയ്ക്ക് താഴുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കൊറോണ വൈറസ് ബാധ ആഗോളതലത്തിൽ സമ്പദ് വ്യവസ്ഥയെ ബാധിച്ചിക്കുമെന്ന സൂചനയാണ് വിലക്കയറ്റത്തിന് പിന്നിൽ. സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേയ്ക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത് വിപണിയിൽ ഡിമാന്റ് വർധിപ്പിച്ചു.

from money rss http://bit.ly/31en0R7
via IFTTT

അടിസ്ഥാന സൗകര്യവികസനത്തിന് 100 ലക്ഷം കോടി; അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍

ന്യൂഡൽഹി: രാജ്യത്ത് അഞ്ച് പുതിയ സ്മാർട്ടികൾ പ്രഖ്യാപിച്ച് രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. ഇതിനുപുറമെ പൊതു സ്വകാര്യ പങ്കാളത്തത്തോടെ സംസ്ഥാനങ്ങളുമായി ചേർന്ന് സ്മാർട്ട് സിറ്റികൾ സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റവതരണത്തിനിടെ വ്യക്തമാക്കി. ഇലക്ടോണിക് നിർമ്മാണ മേഖലയിൽ ഉത്പാദനം വർധിപ്പിക്കും മൊബൈൽ നിർമ്മാണത്തിന് പ്രത്യേക പരിഗണന എല്ലാ ജില്ലകളിലും കയറ്റുമതി ഹബ്ബുകൾ വ്യവസായ മേഖലയ്ക്ക് 27,300 കോടി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാൻ ക്ലിയറൻസ് സെൽ അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് വർഷം കൊണ്ട് 100 ലക്ഷം കോടിചിലവഴിക്കും ദേശീയ ടെക്സ്റ്റൈൽ മിഷന് 1480 കോടി 100 പുതിയ വിമാനത്താവളങ്ങൾ 2024 ന് മുമ്പായി ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കും 6000 കി.മി ദേശീയ പാത 2024ന് മുമ്പ്നിർമ്മിക്കും മൂന്നു വർഷത്തിനുള്ളിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേ പൂർത്തീകരിക്കും 1.7 ലക്ഷം കോടി ഗതാഗത മേഖലയ്ക്ക് ചെന്നൈ-ബെംഗളൂരു എക്സ്പ്രവേ വേ നിർമ്മിക്കും Content Highlight: Union Budget 2020: FM proposes 5 new Smart Cities

from money rss http://bit.ly/2UevF4D
via IFTTT

എല്ലാ ജില്ലകളിലും ജന്‍ ഔഷധി; ജില്ലാ ആശുപത്രികളോടൊപ്പം മെഡിക്കല്‍ കോളേജ്

ന്യൂഡൽഹി: പൊതു സ്വകാര്യ പങ്കാളിത്തത്തോടെ എല്ലാ ജില്ലാ ആശുപത്രികളോടൊപ്പം ഒരു മെഡിക്കൽ കോളേജിനെ ബന്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി. രാജ്യത്തെ എല്ലാ ജില്ലകളിലും ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വ്യക്തമാക്കി. ജില്ലാ ആശുപത്രികൾക്കൊപ്പം മെഡിക്കൽ കോളജുകളും 112 ജില്ലകളിൽ ആയുഷ് ആശുപത്രികൾ മിഷൻ ഇന്ദ്രധനുസ് വിപുലീകരിച്ചു,ജീവിത ശൈലീ രോഗങ്ങളും പദ്ധതിക്ക് കീഴിൽ 69,000 കോടി ജൻ ആരോഗ്യ യോജനയ്ക്ക് സ്വച്ഛ് ഭാരതിന് 12,300 കോടി ജൽജീവൻ മിഷന് 3.6 ലക്ഷം കോടി Content Highlight: union budget 2020: Rs 3.6 lakh crore for JalJeevan Mission in health sector

from money rss http://bit.ly/2UaTQ3U
via IFTTT

'സ്റ്റഡി ഇന്‍ ഇന്ത്യ'പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി; വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി

ന്യൂഡൽഹി:ഉന്നത വിദ്യാഭ്യാസത്തിനായി വിദേശങ്ങളിലേക്ക് പോകണ്ടതില്ലെന്നും അത് ഇന്ത്യയിൽ തന്നെ സാധ്യമാകുമെന്നും വ്യക്തമാക്കി ധനമന്ത്രി. വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ഉണർവ്വ് നൽകി ധനമന്ത്രി സ്റ്റഡി ഇൻ ഇന്ത്യഎന്ന് പ്രഖ്യാപിച്ചു. പുതിയ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ. പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് 2 ലക്ഷം നിർദ്ദേശങ്ങൾ ലഭിച്ചതായും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. പുതിയ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കും. രണ്ട് ലക്ഷം നിർദേശങ്ങൾ ലഭിച്ചു. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും കൂടുതൽ തൊഴിൽ അധിഷ്ഠിത കോഴ്സുകൾ എഞ്ചിനീയറിങ് ബിരുദധാരികൾക്ക് പഞ്ചായത്തുകളിൽ ഇന്റേൺഷിപ്പ് 150 സർവകലാശാലകളിൽ പുതിയ കോഴ്സുകൾ വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി നീക്കിവച്ചു സ്കിൽ ഡെവലപ്പ്മെന്റിന് 3000 കോടി Content Highlight: Union Budget 2020: Rs 99,300cr Allocated For Education/Study in India

from money rss http://bit.ly/2tnQz6o
via IFTTT

കാര്‍ഷിക മേഖലയ്ക്ക് 2.83 ലക്ഷം കോടി, 18 ഇന കര്‍മ്മ പരിപാടി,ട്രെയിനുകളില്‍ കര്‍ഷകര്‍ക്ക് ബോഗി

ന്യൂഡൽഹി: കാർഷിക മേഖയ്ക്ക് കരുതൽ നൽകി രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. കരുതലും വികസനവും അഭിലാഷവും പ്രധാന ആശങ്ങളാക്കി തയ്യാറാക്കിയ ബജറ്റിൽ കർഷകർക്കായി 16 ഇന കർമ്മപരിപാടികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. കാർഷിക മേഖലയ്ക്ക് 2.83ലക്ഷം കോടി രൂപ നീക്കിവെച്ചു കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ 16 ഇന കർമ്മപരിപാടി 2022 ഓടെ വരുമാനം ഇരട്ടിയാക്കും കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ജൈവകൃഷി പ്രോത്സാഹിപ്പിക്കും വ്യോമയാനമന്ത്രാലയത്തിന്റെ സഹായത്തോടെ കിസാൻ ഉഡാൻ നബാർഡിന്റെ പുനർവായ്പാ പദ്ധതി കിസാൻ റെയിൽ പദ്ധതി-ട്രെയിനുകളിൽ കർഷകർക്കായി പ്രത്യേക ബോഗികൾ മത്സ്യ മേഖലയ്ക്ക് സാഗർ മിത്ര പദ്ധതി രാജ്യാന്തര വിപണി ലക്ഷ്യമിട്ട് പദ്ധതികൾ ആവിഷ്കരിക്കും ഗ്രാമീണ തലത്തിൽ സംഭരണ ശാലകൾ 22 ലക്ഷം കർഷകർക്ക് സോളാർ പമ്പ് Content Highlight: union budget 2020:Allocates Rs 2.83 lakh crore for agriculture

from money rss http://bit.ly/31ch8rF
via IFTTT

കശ്മീരി കവിത ചൊല്ലി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് അവതരണം

ന്യൂഡൽഹി: ധനമന്ത്രി നിർമ്മലാ സീതാരാമൻ കശ്മീരി കവിത ചൊല്ലികൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റവതരണം കശ്മീരി കവിതയിലൂടെ ആരംഭിച്ച ധനമന്ത്രി സഭയിൽ കയ്യടിനേടി. കശ്മീരി കവിതയും അതിന്റെ ഹിന്ദി വിവർത്തനവും മന്ത്രി സഭയിൽ വായിച്ചു. കശ്മീരിലെ പ്രശസ്തമായ ഷാലിമാർ ബാഗ്, കശ്മീരിലെ ദാൽ തടാകം എന്നിവയെ പറ്റി പരാമർശിക്കുന്നതായിരുന്നു കവിത. പണ്ഡിറ്റ് ദീനനാഥ് കൗളിന്റെ കവിതയാണ് ധനമന്ത്രി ചൊല്ലിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീർ താഴ്വര സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നുവെന്നതിന്റെ സൂചനയാണ് ധനമന്ത്രി കവിതയിലൂടെ നൽകിയത്. Content Highlight: Nirmala Sitharaman recites Kashmiri poem in second Budget speech/union budget 2020

from money rss http://bit.ly/36N3pbG
via IFTTT

ഇത് എല്ലാവരുടെയും, പ്രത്യാശയുടെയും കരുതലിന്റെയും ബജറ്റ്; നിര്‍മ്മലാ സീതാരാമന്‍

ന്യൂഡൽഹി: താൻ അവതരിപ്പിക്കുന്ന ബജറ്റ് എല്ലാവരുടെയും ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇത് പ്രത്യാശയുടേയും കരുതലിന്റെയും ബജറ്റായിരിക്കുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നിർമ്മലാസീതാരാമൻ അവതരിപ്പിച്ചു തുടങ്ങിയത് സാമ്പത്തിക നേട്ടം, കരുതൽ, ഉന്നമനത്തിലുള്ള ലക്ഷ്യം ഇതിനായിരിക്കും ബജറ്റിൽ ഊന്നൽ എന്നും ധനമന്ത്രി പറഞ്ഞു. ജി.എസ്.ടിയോടെ കുടുംബ ബജറ്റിൽ നാല് ശതമാനം കുറവ് വന്നു. ഒരു ലക്ഷം കോടിയുടെ ഇളവുകൾ നൽകാനായി. ബാങ്കുകളുടെ കിട്ടാക്കടം കുറയ്ക്കാനായെന്നും മന്ത്രി പറഞ്ഞു.

from money rss http://bit.ly/38YZaeU
via IFTTT

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചു

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നു. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രാജ്യം നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയേയും വളർച്ചാ മുരടിപ്പിനേയും മറികടക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക ഉദാരീകരണവുമായി ശക്തമായി മുന്നോട്ടുപോകണമെന്നാണ് ബജറ്റിനു മുന്നോടിയായി സമർപ്പിച്ച സാമ്പത്തിക സർവേ ആവശ്യപ്പെടുന്നത്. ഇതി പ്രകാരം സമ്പദ്ഘടനയിലെ വിവിധ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികൾ ബജറ്റിലുണ്ടാവും. Content Highlights:Finance Minister Nirmala Sitharama presents UnionBudget 2020

from money rss http://bit.ly/37OAjKq
via IFTTT

ബജറ്റ് ദിനത്തിലെ പ്രത്യേക ഓഹരി വ്യാപാരത്തില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ബജറ്റ് ദിവസത്തെ പ്രത്യേക ഓഹരി വ്യാപാരത്തിൽ സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 150 പോയന്റോളം നഷ്ടത്തിലാണ്. നിഫ്റ്റിയാകട്ടെ 11,900 നിലവാരത്തിലുമാണ്. കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നതിന്റെ ആശങ്കയിൽ യുഎസ് വിപണികൾ നഷ്ടത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഹിന്ദുസ്ഥാൻ യുണിലിവർ, ഗെയിൽ, ബജാജ് ഫിൻസർവ്, ബിപിസിഎൽ, ഐഒസി, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, വേദാന്ത, എൻടിപിസി, കൊട്ടക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, യുപിഎൽ, ഭാരതി എയർടെൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. 2020ലെ ബജറ്റ് 11മണിയോടെയാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക.

from money rss http://bit.ly/3b3u5bx
via IFTTT

സെന്‍സെക്‌സ് 190 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ശനിയാഴ്ച അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് പ്രതീക്ഷകളും ഡിസംബർ പാദത്തിലെ കമ്പനി ഫലങ്ങളും ഓഹരി വിപണിക്ക് അനുകൂലമായില്ല. സെൻസെക്സ് 190.33 പോയന്റ് നഷ്ടത്തിൽ 40,723.49ലും നിഫ്റ്റി 74.15 പോയന്റ് താഴ്ന്ന് 12,000 നിലവാരത്തിലുമാണ് ക്ലോസ് ചെയ്തത്. എസ്ബിഐ, ഇന്റസിൻഡ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, പവർഗ്രിഡ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹവിഭാഗം ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. റിയാൽറ്റി സൂചിക നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. sensex down 190 pts

from money rss http://bit.ly/2RHKg6Y
via IFTTT

സാമ്പത്തിക സര്‍വെയുടെ പുറംചട്ട ഇളംവയലറ്റ് നിറത്തില്‍ അച്ചടിച്ചത് എന്തുകൊണ്ട്?

ന്യൂഡൽഹി: ഈവർഷത്തെ സാമ്പത്തിക സർവെ മുന്നോട്ടുവെയ്ക്കുന്നത് സമ്പത്ത് സൃഷ്ടിക്കുന്നതിനാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി വി. സുബ്രഹ്മണ്യൻ. പഴയതിന്റെയും പുതിയതിന്റെയും കൂടിച്ചേരലിന്റെ സൂചകമായാണ് ഇളംവയലറ്റ്(ലാവെണ്ടർ)നിറത്തിൽ സാമ്പത്തക സർവെയുടെ പുറംചട്ട അച്ചടിച്ചത്. മോദി സർക്കാർ അച്ചടിച്ച പുതിയ 100 രൂപ നോട്ടിലെ നിറമാണ് സാമ്പത്തിക സർവെയുടെ ചട്ടയ്ക്കും നൽകിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള നോട്ടാണ് 100 രൂപയുടേതെന്നും സുബ്രഹ്മണ്യം പറഞ്ഞു. നിക്ഷേപത്തിന്റെ കാരണവും ഫലവുമാണ് സമ്പത്ത്. അതുകൊണ്ടുതന്നെയാണ് സമ്പത്ത് സൃഷ്ടിക്കുന്നതിൽ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റിന് മുന്നോടിയായാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിവെളിപ്പെടുത്തുന്ന സാമ്പത്തിക സർവെ പാർലമെന്റിൽ വെയ്ക്കുന്നത്. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ 6-6.5ശതമാനം വളർച്ച കൈവരിക്കുമെന്നാണ് സർവെയിൽ പറയുന്നത്.

from money rss http://bit.ly/31aiCCJ
via IFTTT

ചൈനീസ് മോഡല്‍ നടപ്പാക്കി നാലുകോടി തൊഴില്‍ സൃഷ്ടിക്കുമെന്ന് സാമ്പത്തിക സര്‍വെ

ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ വളർച്ച 6- 6.5ശതമാനമാകുമെന്ന് സാമ്പത്തിക വർവെ. നടപ്പ് സാമ്പത്തികവർഷത്തെ വളർച്ച അഞ്ചുശതമാനമാണെന്നും സർവെ വെളിപ്പെടുത്തുന്നു. ആഗോള സാമ്പത്തികമേഖലയിലെ മന്ദ്യവും രാജ്യത്തെ വളർച്ചയെ ബാധിച്ചു. അതുകൊണ്ടുകൂടിയാണ് രാജ്യവും ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കായ അഞ്ച് ശതമാനത്തിലയേക്കെത്തിയെതന്നും സർവെയിൽ പറയുന്നു. ജൂലായ്-സെപ്റ്റംബർ പാദത്തിൽ 4.5ശതമാനത്തിലേയ്ക്കാണ് വളർച്ച താഴ്ന്നത്. ഉള്ളി ഉൾപ്പടെയുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിൽ കാര്യക്ഷമമായി ഇടപെടാൻ സർക്കാരിനായില്ല. ലോകത്തിനുവേണ്ടി ഉത്പന്ന ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ഇടമാക്കും ഇന്ത്യെയെയെന്നുംസർവെയിൽ പറയുന്നു. രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കാൻ അതിലൂടെ കഴിയും. കൂടുതൽ തൊഴിൽസാധ്യതയും അതുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ. നിർമാണമേഖലയ്ക്ക് അത് കരുത്തേകുമെന്നും സർവെ വിലയിരുത്തുന്നു. രാജ്യത്ത് ചൈനീസ് മോഡൽ നടപ്പാക്കി തൊഴിൽമേഖലയെ ശക്തിപ്പെടുത്താനാണ് മോദി സർക്കാരിന്റെ ശ്രമം. 2025ഓടെ നാലുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ശ്രമം. 2030 ആകുമ്പോഴേയ്ക്കും തൊഴിലവസരങ്ങൾ എട്ടുകോടിയായി ഉയർത്തുമെന്നും സാമ്പത്തിക സർവെ പറയുന്നു. ഇന്ത്യയിൽ നിർമിക്കുക-പദ്ധതിവഴി ലോകത്തിനായി ഉത്പന്നങ്ങൾ കൂട്ടിയോജിപ്പിച്ച നൽകുന്ന രാജ്യമായി ഇന്ത്യയെ ഉയർത്തുകയാണ് ലക്ഷ്യം. ഇതിലൂടെ രാജ്യത്തെ അഞ്ച് ട്രില്യൺ സമ്പദ്ഘടനയായി വളർത്താനാകുമെന്നും സർവെയിൽ വ്യക്തമാക്കുന്നുണ്ട്. Overarching theme of #EconomicSurvey 2019-20 is #WealthCreation and the Policy Choices that enable the same The Doing Business 2020 Report recognizes India as one of the ten economies that have improved the most ➡http://bit.ly/2S4MCeX pic.twitter.com/y68JBJNsBS — PIB India (@PIB_India) January 31, 2020 Economic Survey 2020 expects rebound in FY21 with GDP growth at 6-6.5%

from money rss http://bit.ly/390ThxT
via IFTTT

Thursday 30 January 2020

ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ രണ്ടുലക്ഷമാക്കിയേക്കും

മുംബൈ: ബാങ്ക് നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് കവറേജ് രണ്ടു ലക്ഷം രൂപയായി ഉയർത്തിയേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാകും. പിഎംസി ബാങ്കിന്റെ തകർച്ചയുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിൽനിന്ന് ആവശ്യം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ആർബിഐ ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നതിനെക്കുറിച്ച് ആലോചിച്ചത്. നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിനുള്ള ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രഡിറ്റ് ഗ്യാരണ്ടി കോർപറേഷൻ ആക്ടിൽ ഇതിനായി ഭേദഗതി കൊണ്ടുവരും. നിലവിൽ ഒരുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് പരിരക്ഷയുള്ളത്. ഇതാകട്ടെ 25 വർഷംമുമ്പ് നിശ്ചയിച്ചതുമാണ്. നിലവിലെ ശരാശരി കണക്കുപ്രകാരം 70 ശതമാനം നിക്ഷേപ അക്കൗണ്ടുകളിലും രണ്ടു ലക്ഷംരൂപയ്ക്കുതാഴെയാണ് നിക്ഷേപമായുള്ളത്. Bank deposit cover may be doubled to Rs 2 lakh

from money rss http://bit.ly/37Klngj
via IFTTT

സെന്‍സെക്‌സില്‍ 204 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: സാമ്പത്തിക സർവെ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ, ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. 9.30ഓടെ സെൻസെക്സ് 204 പോയന്റ് നേട്ടത്തിൽ 41111ലും നിഫ്റ്റി 52 പോയന്റ് ഉയർന്ന് 12085ലുമെത്തി. കൊട്ടക് മഹീന്ദ്ര ബാങ്കാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബാങ്കിന്റെ ഓഹരി അഞ്ചുശതമാനത്തോളം ഉയർന്നു. ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ, ഐടിസി, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, ഐഒസി, പവർഗ്രിഡ് കോർപ്, കോൾ ഇന്ത്യ, യുപിഎൽ, വിപ്രോ, ഗെയിൽ, എച്ച്സിഎൽ ടെക്, ഗ്രാസിം തുടങ്ങിയ ഓഹരികൽ നഷ്ടത്തിലുമാണ്. മറ്റ് ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. യുഎസ് സൂചികകൾ നേട്ടത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്.

from money rss http://bit.ly/2UikzLI
via IFTTT

ഡി.എച്ച്.എഫ്.എൽ. 12,700 കോടി വകമാറ്റിയതായി എൻഫോഴ്‌സ്‌മെന്റ്

മുംബൈ: ഭവനവായ്പാസ്ഥാപനമായ ഡി.എച്ച്.എഫ്.എൽ. ഒരു ലക്ഷത്തോളം വ്യാജ അക്കൗണ്ടുകൾ വഴി 12,773 കോടി രൂപ വഴിമാറ്റി തട്ടിയെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). 80 വ്യാജ കമ്പനികളുടെപേരിലാണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും മുംബൈയിലെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇ.ഡി. അറിയിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന ഇഖ്ബാൽ മിർച്ചിയുടെയും കുടുംബത്തിന്റെയും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഡി.എച്ച്.എഫ്.എൽ. ഉടമ കപിൽ വാധാവനെ കഴിഞ്ഞ തിങ്കളാഴ്ച ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഈ തുകയിൽ ഒരുഭാഗം ഇഖ്ബാൽ മിർച്ചിക്ക് നൽകിയതായും ഇ.ഡി. യുടെ റിപ്പോർട്ടിലുണ്ട്. വർളിയിൽ അഞ്ച് കടലാസ് കമ്പനികളുടെ പേരിൽ ഇഖ്ബാൽ മിർച്ചിയുടെ മൂന്നു വസ്തുക്കൾ വാധാവൻ വാങ്ങിയിട്ടുണ്ട്. രേഖകളിൽ ഇതിന് 111 കോടി രൂപയാണ് പറയുന്നതെങ്കിലും ഹവാല ഇടപാടായി ദുബായിൽ 150 കോടിയിലധികം രൂപ കൈമാറിയതായി കണ്ടെത്തി. ഈ കമ്പനികൾക്ക് ഡി. എച്ച്.എഫ്.എൽ. വായ്പ നൽകിയിരുന്നു. ക്രമവിരുദ്ധമായി നൽകിയ ഈ വായ്പയുടെ ഒരു ഭാഗം ഇഖ്ബാൽ മിർച്ചിക്ക് നൽകിയതാണെന്നും ഇ.ഡി. കരുതുന്നു. വർളിയിൽ നിയമവിരുദ്ധമായി ഇഖ്ബാൽ മിർച്ചി സ്വന്തമാക്കിയ ഈ വസ്തുക്കൾ സൺബ്ലിങ്ക് റിയൽ എസ്റ്റേറ്റ് എന്ന കമ്പനി വഴിയാണ് വാധാവൻ വാങ്ങിയത്. ഫെയ്ത്ത് റിയൽറ്റേഴ്സ്, മാർവെൽ ടൗൺഷിപ്പ്, ഏബിൾ റിയൽറ്റി, പോസിഡോൺ റിയൽറ്റി, റാൻഡം റിയൽറ്റേഴ്സ് എന്നിവയ്ക്കായി 2010-11 വർഷങ്ങൾക്കിടയിൽ 1,500 കോടി രൂപയുടെ വായ്പ ഡി.എച്ച്.എഫ്.എൽ. നൽകിയതായി കാണുന്നു. 2019 ജൂലായ് വരെ ഈ വായ്പ ഡി.എച്ച്.എഫ്.എൽ. ബുക്കിലുണ്ട്. പലിശയടക്കം ഇത് 2186 കോടിയായി. വായ്പ നൽകുന്ന സമയത്ത് ഇതിന് ഈടുകളൊന്നും വാങ്ങിയിട്ടില്ലെന്നും ഇ.ഡി. കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

from money rss http://bit.ly/31gflBN
via IFTTT

കേരളത്തിൽ 300 കോടിയുടെ നിക്ഷേപവുമായി ശ്രുതി

കൊച്ചി: മലയാളി സംരംഭക ശ്രുതി ഷിബുലാലിന്റെ നേതൃത്വത്തിലുള്ള 'താമര ലീഷർ എക്സ്പീരിയൻസസ്' കേരളത്തിൽ ഹോട്ടൽ വ്യവസായ രംഗത്ത് 300 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. കമ്പനിയുടെ കേരളത്തിലെ ആദ്യ ഹോട്ടൽ തിരുവനന്തപുരത്ത് ആക്കുളത്ത് ഒരു മാസം മുമ്പ് പ്രവർത്തനമാരംഭിച്ചു. 'ഒ ബൈ താമര' എന്ന പേരിലുള്ള ഈ പഞ്ചനക്ഷത്ര ബിസിനസ് ഹോട്ടലിൽ 152 മുറികളാണ് ഉള്ളത്. 1,250 പേർക്ക് ഇരിക്കാനുള്ള ബാങ്ക്വറ്റ് ഹാളും ഇതിന്റെ ഭാഗമായുണ്ട്. ഇതിനു പുറമെ, ചെറിയ ഹാളുകളുമുണ്ട്. കേരളത്തിൽ ആലപ്പുഴ, ഗുരുവായൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് പുതുതായി ഹോട്ടലുകൾ ആരംഭിക്കുന്നതെന്ന് താമര ഗ്രൂപ്പിന്റെ സി.ഇ.ഒ. ശ്രുതി ഷിബുലാൽ പറഞ്ഞു. ഇൻഫോസിസ് സഹ സ്ഥാപകൻ എസ്.ഡി. ഷിബുലാലിന്റെ മകളാണ് ശ്രുതി. കേരളത്തിലെ രണ്ടാമത്തെ പദ്ധതി ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ ഏതാനും മാസങ്ങൾക്കുള്ളിൽ സജ്ജമാകും. 19 മുറികൾ മാത്രമുള്ള ആഡംബര ആയുർവേദ റിസോർട്ടായിരിക്കും ഇത്. കണ്ണൂരിലും ഗുരുവായൂരും 'ലൈലാക്' ബ്രാൻഡിലുള്ള ഹോട്ടലുകളാണ് നിർമിക്കുന്നത്. നിലവിൽ, കൂർഗിലും കൊടൈക്കനാലിലും റിസോർട്ടുകളും ബെംഗളൂരുവിൽ രണ്ട് ലൈലാക് ഹോട്ടലുകളുമാണ് തിരുവനന്തപുരത്തെ ഒ ബൈ താമരയ്ക്ക് പുറമെയുള്ളത്. ഹോട്ടൽ വ്യവസായ രംഗത്ത് ഇന്ത്യക്ക് അഭിമാനിക്കാവുന്ന ബ്രാൻഡ് കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ശ്രുതി വ്യക്തമാക്കി. 2025-ഓടെ മുറികളുടെ എണ്ണം 1,000 ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജർമനിയിലും കമ്പനിക്ക് ഹോട്ടലുകളുണ്ട്.

from money rss http://bit.ly/3aZ8kcY
via IFTTT

കൊറോണ: ഇന്ത്യയിലെ ഇലക്‌ട്രോണിക്സ് ഉത്പന്നമേഖല പ്രതിസന്ധിയിൽ

മുംബൈ: കൊറോണ വൈറസ്ബാധയെതുടർന്ന് ചൈനയിൽനിന്ന് ഇലക്ട്രോണിക്സ് ഘടകങ്ങൾ എത്താൻ വൈകുന്നതിനാൽ ഇന്ത്യയിലെ ഉത്പാദന മേഖല പ്രതിസന്ധിയിൽ. ടെലിവിഷൻ, മൊബൈൽ ഫോൺ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷം. ചൈനയിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ പുതിയ സ്റ്റോക്ക് എത്തിക്കുന്നതിന് തടസ്സമുണ്ട്. അതുകൊണ്ടുതന്നെ കരുതൽശേഖരം തീർന്നാൽ ഉത്പാദനം നിർത്തിവെക്കേണ്ടിവരുമെന്ന് കമ്പനികൾ സൂചിപ്പിക്കുന്നു. ഇന്ത്യയ്ക്ക് കയറ്റുമതിയടക്കം ലക്ഷക്കണക്കിണ് ഡോളറിന്റെ നഷ്ടമാവും ഇതുവഴിയുണ്ടാവുക. ഇന്ത്യയിൽ നിർമിക്കുന്ന ഷവോമി, വിവോ, ഓപ്പോ, വൺപ്ലസ്, ടി.സി.എൽ., ലെനോവോ, ആപ്പിൾ, റിയൽമി എന്നിവയുടെ ഉത്പന്നങ്ങൾക്കായി ഘടകങ്ങൾ എത്തിക്കുന്നത് ചൈനയിൽനിന്നാണ്. ചൈനയിൽ പുതുവത്സര അവധിയുടെ ഭാഗമായി ഫാക്ടറികൾ പൂട്ടിയിരിക്കുകയായിരുന്നു. ഈയാഴ്ചയോടെ അവധിതീർന്ന് പ്രവർത്തനം പുനരാരംഭിക്കേണ്ടതാണ്. എന്നാൽ, വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രോഗം കൂടുതൽ പകരാതിരിക്കാൻ ഇവ കുറച്ചുദിവസംകൂടി അടച്ചിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ പുതിയ സ്റ്റോക്ക് വരാൻ കൂടുതൽ സമയമെടുക്കും. ഇത് ഇന്ത്യയിൽ ഉത്പാദനം നിർത്തിവെക്കേണ്ട സാഹചര്യത്തിലേക്ക് നയിക്കുമെന്ന് കമ്പനികൾ വിലയിരുത്തുന്നു. വിയറ്റ്നാംപോലുള്ള രാജ്യങ്ങളിൽനിന്ന് ഘടകങ്ങൾ കൊണ്ടുവരുന്നത് പരിഗണിക്കുന്നുണ്ട്. എന്നാൽ, അത്ര എളുപ്പമല്ല. നിലവിൽ ടെലിവിഷന്റെ ഘടകങ്ങളിൽ 75 ശതമാനവും സ്മാർട്ട് ഫോണിന്റെ 85 ശതമാനവും ചൈനയിൽനിന്ന് എത്തിക്കുന്നതാണ്. എ.സി.കൾക്കുള്ള കംപ്രസറുകളും വാഷിങ് മെഷീനുകളുടെ മോട്ടോറുകളുമെല്ലാം വരുന്നതും ചൈനയിൽനിന്നുതന്നെ. വൈദ്യുതവാഹനമേഖലയിലും പ്രതിസന്ധി വൈദ്യുതവാഹനമേഖലയെയും പ്രതിസന്ധി ബാധിച്ചേക്കും. വൈദ്യുതവാഹനങ്ങൾക്കുള്ള പ്രധാന ഘടകമായ ലിഥിയം ബാറ്ററികൾക്കായി ഇന്ത്യ ആശ്രയിക്കുന്നത് ചൈനയെ ആണെന്നതാണ് കാരണം. ഫെബ്രുവരി അഞ്ചിന് ഡൽഹി ഗ്രേറ്റർ നോയിഡയിൽ തുടങ്ങാനിരിക്കുന്ന ഓട്ടോഎക്സ്പോയും വൈറസ് ഭീതിയിലാണ്. ഇത്തവണ കൂടുതൽ ചൈനീസ് കമ്പനികൾ മേളയിൽ അണിനിരക്കുന്നുണ്ട്. അതേസമയം, വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യാത്രാ നിയന്ത്രണമുള്ളതിനാൽ അവർ പങ്കെടുക്കുന്നതുസംബന്ധിച്ച് ആശങ്കകളുയർന്നിട്ടുണ്ട്.

from money rss http://bit.ly/2OfT81k
via IFTTT

ബജറ്റിൽ എന്താണ്‌കാത്തിരിക്കുന്നത്‌?

അത്ര ശുഭകരമല്ല രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെന്ന് എല്ലാവർക്കുമറിയാം. അതു മെച്ചപ്പെടുത്താൻ ബജറ്റിൽ എന്തുണ്ടാകുമെന്നാണ് ഇനിയറിയാനുള്ളത്. ഉപഭോഗം വർധിപ്പിക്കാൻ ഉത്തേജക പാക്കേജിന്റെ സ്വഭാവമുള്ള ബജറ്റാകുമോ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്? നികുതികൾ കുറച്ച്, ആളുകളുടെ കൈയിൽ കൂടുതൽ പണമെത്തിച്ച് ഉപഭോഗം പ്രോത്സാഹിപ്പിക്കുകവഴി ഡിമാൻഡ് വർധിപ്പിക്കാൻ ധനമന്ത്രി തുനിയുമോ? അതോ സർക്കാരിന്റെ വരുമാനം കുറഞ്ഞാൽ അടിസ്ഥാനസൗകര്യമേഖലകളിൽ പണമിറക്കാനാവില്ലെന്ന കണക്കുകൂട്ടലിൽ വലിയ നികുതിയിളവിന് മുതിരാതിരിക്കുമോ? ഓരോ ബജറ്റുവരുമ്പോഴും സാമ്പത്തികവിദഗ്ധർമുതൽ സാധാരണക്കാരുടെവരെ മനസ്സിലുയരുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരംകിട്ടാൻ ഇനി ഒരുദിവസംകൂടി കാത്തിരുന്നാൽ മതി. നിർമലാ സീതാരാമൻ കഴിഞ്ഞ ജൂലായ് അഞ്ചിന് അവതരിപ്പിച്ച കന്നിബജറ്റിനുശേഷം സാമ്പത്തികരംഗം മെച്ചപ്പെടുത്താൻ ഒട്ടേറെ പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. എങ്കിലും സ്ഥിതിഗതികൾ ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. ഏത് അളവുകോൽവെച്ചു പരിശോധിച്ചാലും തെളിയുന്നത് ഏറക്കുറെ ഒരേ ചിത്രങ്ങൾ. കുറയുന്ന ഡിമാൻഡ്, കാർഷിക-വ്യാവസായിക രംഗങ്ങളിലെ തളർച്ച, പ്രതിസന്ധിയിലായ ഓട്ടോമൊബൈൽ മേഖല, വർധിച്ചുവരുന്ന തൊഴിൽ നഷ്ടം... പട്ടിക അങ്ങനെ നീളുകയാണ്. ആഭ്യന്തരവളർച്ച 11 വർഷത്തെ കുറഞ്ഞ നിരക്കിലാണെന്നത് മാന്ദ്യത്തിന്റെ ആഴം വ്യക്തമാക്കുന്നു. ആദായനികുതി കുറയ്ക്കുമോ? ഓരോ ബജറ്റെത്തുമ്പോഴും സ്ഥിരവരുമാനക്കാരായ ഇടത്തരക്കാരൻ ആദ്യം നോക്കുന്നത് ആദായനികുതിയിൽ ഇളവുണ്ടാകുമോയെന്നാണ്. ആദായനികുതിയിൽ ഇളവ് വരുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുമ്പോൾ ഇത്തവണയും അതു സ്വാഭാവികം. വ്യക്തിഗത ആദായനികുതിയിൽ കാര്യമായ ഇളവൊന്നും നൽകാതെ കോർപ്പറേറ്റുകൾക്ക് വലിയ ആശ്വാസം നൽകുന്നതായിരുന്നു നിർമലാ സീതാരാമന്റെ ജൂലായിലെ ബജറ്റ്. കോർപ്പറേറ്റ് നികുതിയിൽ കാര്യമായ കുറവ് വരുത്തിയതുവഴി സർക്കാരിന് 1.45 ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായി. നിലവിലുള്ള കമ്പനികളുടെ കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനമായും 2019 ഒക്ടോബർ ഒന്നിനുശേഷം ആരംഭിച്ച നിർമാണ കമ്പനികളുടേത് 25-ൽ നിന്ന് 15 ശതമാനമായും കുറച്ചിരുന്നു. ജി.എസ്.ടി. നിരക്കുകളും അതിനുശേഷം പലതവണയായി കുറച്ചു. ഏപ്രിൽ-നവംബർ കാലയളവിൽ ജി.എസ്.ടി. വരുമാനം പ്രതീക്ഷിച്ചതിനെക്കാൾ 40 ശതമാനത്തോളമാണ് കുറഞ്ഞത്. അതിനാൽ വലിയ ഇളവൊന്നും ആദായനികുതിയിൽ ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. തൊഴിലുറപ്പിനുവേണം ഉത്തേജനം ഗ്രാമീണമേഖലയ്ക്ക് ഊർജം പകരാൻ ദേശീയ തൊഴിലുറപ്പുപദ്ധതിക്കായി ബജറ്റിൽ കൂടുതൽ തുക നീക്കിവെക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. തൊഴിലുറപ്പുപദ്ധതിക്കായി നടപ്പുസാമ്പത്തിക വർഷത്തിലേക്ക് നീക്കിവെച്ച തുകയുടെ 80 ശതമാനവും ചെലവഴിച്ചുകഴിഞ്ഞതിനാൽ അധികമായി 20,000 കോടി രൂപ കൂടി വേണമെന്ന് ഗ്രാമവികസന മന്ത്രാലയം ആവശ്യപ്പെട്ടതായും പറയുന്നു. തൊഴിലുറപ്പ് കൂലി വർധിപ്പിക്കണമെന്നും ആവശ്യമുണ്ട്. ജനങ്ങളിലേക്ക് നേരിട്ടു പണമെത്തിക്കുന്ന പദ്ധതിയായതിനാൽ ഇതുവഴി ഗ്രാമീണമേഖലയ്ക്ക് കൂടുതൽ ഊർജംപകരാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. വളരണം, വാഹനവിപണി കടുത്ത വിൽപ്പനമാന്ദ്യം നേരിടുന്ന വാഹനവിപണിക്ക് ആശ്വാസപദ്ധതികൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും വിപണി കരകയറാത്തതിനാൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്. സാമ്പത്തികമാന്ദ്യത്തിനുപുറമേ, ഏപ്രിലിൽ ബി.എസ്. 6 വാഹനങ്ങൾ നിർബന്ധമാക്കുന്നതോടെ ബി.എസ്. 4 വാഹനങ്ങളുടെ സ്റ്റോക്ക് വിറ്റുതീർക്കണമെന്നതും കമ്പനികൾക്ക് വെല്ലുവിളിയാണ്. പഴയ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിന് പദ്ധതികൊണ്ടുവരുമെന്ന് മന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബജറ്റിൽ ഇതുസംബന്ധിച്ച് എന്തെങ്കിലും പ്രതീക്ഷിക്കാം. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കൽ, ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കൽ എന്നിവയ്ക്കും തുക വകയിരുത്തിയേക്കാം. പെട്രോൾ പൊള്ളരുത് പെട്രോളിനും ഡീസലിനും അധിക എക്സൈസ് തീരുവ, റോഡ്-അടിസ്ഥാന സൗകര്യ സെസ് എന്നിവ ഓരോ രൂപ വീതം ജൂലായ് ബജറ്റിൽ വർധിപ്പിച്ചിരുന്നു. ഇതോടൊപ്പം വിൽപ്പന നികുതി അഥവാ വാറ്റ് കൂടി ചേരുമ്പോൾ ഫലത്തിൽ പെട്രോൾ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.30 രൂപയും കൂടി. അതിനാൽ പുതിയ ബജറ്റിൽ പെട്രോളിനെയും ഡീസലിനെയും വീണ്ടും പൊള്ളിച്ചാൽ സമസ്ത മേഖലയിലും വിലക്കയറ്റത്തിന് വഴിവെക്കാം. എയർ ഇന്ത്യ ബാക്കിവെക്കുന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്നത് തുടരുമെന്ന് ധനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ബജറ്റിൽ 90,000 കോടി രൂപയാണ് ഓഹരിവിൽപ്പനയിലൂടെ ലക്ഷ്യമിട്ടത്. പല പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാരിന്റെ ഓഹരിവിഹിതം 51 ശതമാനത്തിലും താഴെയാക്കാൻ പദ്ധതിയുണ്ട്. ഏറെ ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള എയർ ഇന്ത്യ വിൽപ്പനയിലൂടെ വരുന്ന അധികബാധ്യതയ്ക്കും ബജറ്റിൽ പരിഹാരം കണ്ടേക്കും. എയർ ഇന്ത്യക്ക് 60,000 കോടിയുടെ കടമുണ്ട്. അതിൽ 23,286.50 കോടി രൂപമാത്രമേ വാങ്ങുന്നവർക്ക് കൈമാറൂ. ബാക്കി വരുന്ന കടവും ബാധ്യതകളും വീട്ടുന്നത് ഫലത്തിൽ സർക്കാരിന്റെ തലയിലാകുമെന്നതിനാൽ ബജറ്റിൽ എന്തെങ്കിലും നിർദേശമുണ്ടായേക്കും. ടീം നിർമല രാജീവ് കുമാർ (ധനകാര്യ സെക്രട്ടറി, 1986 ബാച്ച് ഐ.എ.എസ്. ജാർഖണ്ഡ് കേഡർ) അതനു ചക്രബർത്തി (സാമ്പത്തികകാര്യ സെക്രട്ടറി, 1985 ബാച്ച് ഐ.എ.എസ്. ഗുജറാത്ത് കേഡർ) തുഹിൻ കാന്ത പാണ്ഡെ (ഓഹരിവിറ്റഴിക്കൽ സെക്രട്ടറി, 1987 ഐ.എ.എസ്. ഒഡിഷ കേഡർ) അജയ് ഭൂഷൺ പാണ്ഡെ (റവന്യൂ സെക്രട്ടറി, 1984 ബാച്ച് ഐ.എ.എസ്. മഹാരാഷ്ട്ര കേഡർ) ടി.വി. സോമനാഥൻ (എക്സ്പെൻഡിച്ചർ സെക്രട്ടറി, 1987 ബാച്ച് ഐ.എ.എസ്. തമിഴ്നാട് കേഡർ)

from money rss http://bit.ly/2RHBPZh
via IFTTT

സെന്‍സെക്‌സ് 284 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി വിപണിക്ക് നിലനിർത്താനായില്ല. നിഫ്റ്റി 12,100 നിലവാരത്തിന് താഴെയാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 284.84 പോയന്റ് താഴ്ന്ന് 40913.82ലും നിഫ്റ്റി 93.70 പോയന്റ് നഷ്ടത്തിൽ 12035.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 817 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1591 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എൻടിപിസി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഫാർമ, ലോഹം, ബാങ്ക്, ഊർജം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളായിരുന്നു നഷ്ടത്തിൽ. Nifty ends Jan series below 12,100, Sensex falls 284 pts

from money rss http://bit.ly/2GBejXv
via IFTTT

സ്വര്‍ണ ഇറക്കുമതിയില്‍ 80ശതമാനം ഇടിവ്

ലോകത്തിൽ സ്വർണത്തിന് ഏറ്റവും കൂടുതൽ ഉപഭോക്തക്കളുള്ള ഇന്ത്യയും ചൈനയും 2019 കലണ്ടർ വർഷത്തിൽ അവസാനപാദത്തിൽ നടത്തിയ ഇറക്കുമതിയിൽ 80 ശതമാനം ഇടിവ്. ഇരുരാജ്യങ്ങളിലെയും സാമ്പത്തിക തളർച്ചയാകാം ഇതിന്കാരണമെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ടിൽ പറയുന്നു. വാർഷികാടിസ്ഥാനത്തിൽ ചൈനയിലെ ഇറക്കുമതിയിൽ ഈകാലയാളവിൽ 10 ശതമാനമാണ് കുറവുണ്ടായിട്ടുള്ളത്. 2019 മൊത്തംവർഷം വിലയിരുത്തുമ്പോൾ ഏഴുശതമാനമാണ് ഇടിവ്. 637.3 ടണ്ണായാണ് ഇറക്കുമതി കുറഞ്ഞത്. സാമ്പത്തിക തളർച്ച, പണപ്പെരുപ്പത്തിലെ വർധന, വ്യാപാര തർക്കം, ഉയർന്ന വില തുടങ്ങിയവ പുതുതലമുറയെ സ്വർണത്തിൽനിന്ന് അകറ്റിയതായാണ് റിപ്പോർട്ടുകൾ. വാർഷികാടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ 2019 കലണ്ടർവർഷത്തിൽ 17 ശതമാനമാണ് ഇന്ത്യയിൽ ഇറക്കുമതിയിൽ കുറവുണ്ടായത്. 80% drop in gold jewellery demand in Dec quarter

from money rss http://bit.ly/2Gzk3B5
via IFTTT

Wednesday 29 January 2020

സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വില 150 രൂപവരെ വര്‍ധിക്കും

ന്യൂഡൽഹി: ഒരുവർഷത്തിനുള്ളിൽ സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ 150 രൂപവരെ വർധനവുണ്ടായേക്കാം. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ജൂലായ്-ജനുവരി കാലയളവിൽ സബ്സിഡി നിരക്കിലുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ ശരാശരി 10 രൂപയുടെ വർധനവാണുണ്ടായത്. 2022 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ ഓയിൽ സബ്സിഡി പൂർണമായി നിർത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ വിലവർധിപ്പിക്കുന്നത്. അസംസ്കൃത എണ്ണവില കുറഞ്ഞതിന്റെ നേട്ടമെടുത്തുകൊണ്ട് പൊതുമേഖല എണ്ണക്കമ്പനികൾക്ക് എൽപിജി സിലിണ്ടറിന്റെ വില ചെറിയതോതിൽ വർധിപ്പിക്കാൻ സർക്കാർ അനുമതിനൽകിയതായി അറിയുന്നു. ഇതോടെ ഒരുവർഷംകൊണ്ട് ബാങ്കിലെത്തുന്ന നിങ്ങളുടെ സബ്സിഡി തുക നിൽക്കും. 2019 ജൂലായ് മുതൽ 2020 ജനുവരിവരെ സബ്സിഡി നിരക്കിലുള്ള പാചകവാതകം സിലിണ്ടറിന് 63 രൂപയാണ് വർധിപ്പിച്ചത്. നിലവിൽ പാചക വാതക സിലിണ്ടറിന്റെ വില 557 രൂപയാണ്. 157 രൂപയാണ് സബ്സിഡിയായി സർക്കാർ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നൽകുന്നത്.

from money rss http://bit.ly/38NRj3E
via IFTTT

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി

ബജറ്റിനെക്കുറിച്ച് വലിയ പ്രതീക്ഷയാണ് ഓഹരി വിപണി വെച്ചുപുലർത്തുന്നത്. ഓഹരി കൈമാറ്റ നികുതി (എസ്ടിടി), ദീർഘകാല ആസ്തി ലാഭ നികുതി, വിതരണ നികുതി എന്നിവ പുനസംഘടിപ്പിച്ചുകൊണ്ട് ബജറ്റ് ഓഹരി വിപണിക്ക് ആനുകൂല്യങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ. വ്യവസായങ്ങൾക്ക് അനുകല നടപടികൾ, സാധാരണക്കാർക്കു നികുതിയിളവ്, ഉപഭോഗം വർധിപ്പിക്കുന്നതിന് ഗ്രാമീണ വിപണികൾക്ക് പ്രത്യേക പദ്ധതികൾ എന്നിവ ഉണ്ടാകുമെന്നുകരുതപ്പടുന്ന ബജറ്റിനെച്ചൊല്ലി വളരെവലിയ പ്രതീക്ഷയാണ് രൂപപ്പെട്ടിട്ടുള്ളത്. അടിസ്ഥാന സൗകര്യമേഖല, വാഹന മേഖല, റിയൽ എസ്റ്റേറ്റ്, അക്വാകൾച്ചർ, ഹൗസിംഗ് മേഖലകൾക്ക് പ്രത്യേകം ആനുകൂല്യങ്ങളുണ്ടാകുമെന്നു കരുതുന്നു. ധനകമ്മിയുടെ കാര്യത്തിലാണെങ്കിൽ, 2020 സാമ്പത്തിക വർഷത്തിൽ കഴിഞ്ഞ ബജറ്റിലെ കമ്മിയായ 3.3 ശതമാനത്തെയപേക്ഷിച്ച് 3.6 ശതമാനം മുതൽ 3.8 ശതമാനം വരെയുള്ള കമ്മി കൈകാര്യം ചെയ്യാൻ വിപണി സന്നദ്ധമാണ്. 2021 സാമ്പത്തിക വർഷത്തെ ധനകമ്മി ലക്ഷ്യം സാമ്പത്തിക വളർച്ച പ്രധാന ലക്ഷ്യമായി കണക്കിലെടുത്ത് അൽപം കൂടി ആയാസരഹിതവും ഉൾക്കൊള്ളാവുന്നതും ആയിട്ടായിരിക്കും തയാറാക്കുക എന്ന പ്രതീക്ഷയും എല്ലാവർക്കുമുണ്ട്. രാജ്യത്തെ 5ട്രില്യൺ യുഎസ് ഡോളർപാതയിലേക്ക് ആനയിക്കുന്നതിന് സർക്കാർ സമ്പദ് സ്ഥിതിയെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടെയുള്ള കണക്കുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ബജറ്റിനെ ആശ്രയിച്ച് ഒരുപാട് കാര്യങ്ങൾ സംഭവിക്കാനിരിക്കുന്നുണ്ട്. അതിനായി ജാഗ്രതയോടെയുള്ള കാത്തിരിപ്പിലാണ് വിപണി. പ്രതീക്ഷിച്ചതു പോലെ പോയവാരത്തിൽ വിപണി ഏകീകരണത്തിന്റെ ഒരുഘട്ടത്തിലേക്കാണു പ്രവേശിച്ചത്. മൂന്നാംപാദ ഫലങ്ങളെത്തുടർന്ന് വരുമാന നേട്ടത്തിലുണ്ടയ വീണ്ടെടുപ്പും ബജറ്റ് പ്രതീക്ഷകളും ഉൾപ്പടെ നിരവധി ഘടകങ്ങളാണിതിനുപിന്നിൽ. ഫലങ്ങൾ വന്നുതുടങ്ങിയപ്പോൾ അതു പ്രതീക്ഷിച്ചതിനേക്കാൾ താഴെയായിരുന്നു.ബാങ്കിംഗ്, ഐടി തുടങ്ങിയ വൻകിട മേഖലകളിൽ ചെറിയ തോതിൽ തിരുത്തൽ ദൃശ്യമായി. വിലക്കയറ്റംമൂലം പലിശ നിരക്കിൽ ഉടനെയൊന്നും ഇളവുണ്ടാകാൻ പോകുന്നില്ല എന്നതിനാൽ ജാഗ്രതയുടെ ഈ പ്രവണത ഹൃസ്വകാലത്തേക്കു നിലനിൽക്കുമെന്നാണ് കരുതുന്നത്. ബാങ്കിംഗ് മേഖലയിൽ ഫലങ്ങൾ നന്നെങ്കിലും ആസ്തി നിലവാരം ഇപ്പോഴും പ്രശ്നം തന്നെയാണ്. അതു പരിഹരിക്കപ്പെടാൻ ഇനിയും സമയമെടുക്കും. ഇന്നത്തെ വളർച്ചാ സാധ്യതകളും വിശാല സാഹചര്യങ്ങളും ആസ്തി നിലവാരവും കണക്കിലെടുക്കുമ്പോൾ ചെറുകിട ബാങ്കുകളും സ്വകാര്യ ബാങ്കുകളും മെച്ചപ്പെട്ട പ്രകടനം നടത്താനാണ് സാധ്യത. കിട്ടാക്കടങ്ങളുടെ ഉയർന്നസ്ഥിതിയും കാലപ്പഴക്കംചെന്ന വ്യവസ്ഥകളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലയനനീക്കങ്ങളും പരിഗണിക്കുമ്പോൾ പൊതുമേഖലാ ബാങ്കുകളെ ശ്രദ്ധയോടെ വേണം സമീപിക്കാൻ. മോശം വായ്പകളുടെ അമിതഭാരം, മൂലധന അടിത്തറയുടെ കരുത്ത്, ദുർബലമായ ചില്ലറ വ്യപാരം എന്നീഘടകങ്ങൾ പരിഗണിച്ച് ശ്രദ്ധയോടെവേണം സ്വകാര്യ ബാങ്കുകളുടെ കാര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാൽ ചെറുകിട ബാങ്കുകൾ അവയുടെ മെച്ചപ്പെട്ട പലിശലാഭം, ഗ്രാമീണമേഖലയിലുള്ള കേന്ദ്രീകരണം, മെച്ചപ്പെട്ട ആസ്തി നിലവാരം, കുറഞ്ഞ പലിശ നിരക്ക് എന്നിവ കാരണം ദീർഘകാലാടിസ്ഥാനത്തിൽ മെച്ചപ്പെട്ട പ്രകടനം നടത്താനാണിട. രാഷ്ട്രീയ കാരണങ്ങൾ മൂലം ഗ്രാമീണവിപണിയിലുണ്ടാകാവുന്ന അസ്ഥിരതകൾ മാത്രമാണ് ഉൽക്കണ്ഠയുണർത്തുന്ന ഏകഘടകം. മൂന്നാംപാദ ഫലങ്ങൾക്കു ശേഷം നേട്ടം നിലനിർത്തിയ ഐടി മേഖലയിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറവായിരുന്നു ഫലങ്ങൾ. ബാങ്കിംഗ് സാമ്പത്തിക രംഗങ്ങളിലെ (ബിഎഫ്എസ്ഐ)സ്ഥാപനങ്ങളുടെ വളർച്ചാമാന്ദ്യം കാരണം ഇവയുടെ വരുമാന വളർച്ചയിൽ ക്രമീകരണമുണ്ടാവും. ഇടപാടുകാർ പണം ചിലവഴിക്കുന്നത് കുറയാനിടയായതും യൂറോപ്യൻ ബാങ്കുകളിലെ ഏകീകരണവും അമേരിക്കയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പും ആണ് ഇതിനു പിന്നിൽ. വൻകിട ഓഹരികളുടെ മൂല്യം വർധിക്കുമെങ്കിലും ചില പ്രത്യേക ഇടത്തരം ഓഹരികൾ ആകർഷകമായ മൂല്യനിർണയവും മറ്റുംകാരണം നല്ല പ്രകടനം കാഴ്ചവെയ്ക്കും. യുഎസ്- ചൈന വ്യാപാര ഉടമ്പടി പ്രതീക്ഷതുപോലെ അവസാനിച്ചതിനാൽ ആഗോള തലത്തിൽ കൂടുതൽ നേട്ടത്തിനുള്ള അവസരമാണു കൈവന്നിരിക്കുന്നത്. ഉടമ്പടിയുടെ അന്തിമഘട്ടമായ രണ്ടാംഘട്ടം ഈ വർഷം മാർച്ചിൽ പൂർത്തിയാവുമെന്നാണു കരുതപ്പെടുന്നത്. വിപണിയെ സംബന്ധിച്ചേടത്തോളം ഈഘട്ടമാണ് ഏറ്റവും പ്രധാനം എന്നതിനാൽ ഇപ്പോൾ നടക്കുന്ന ചർച്ചകളുടെ ഗതിവിഗതികൾ വിപണി സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കയാണ്. ഒന്നാം ഘട്ട ഉടമ്പടിയനുസരിച്ച് രണ്ടാംഘട്ടത്തിലെ അന്തിമ കരാർവരെ പുതിയ നിരക്കുകൾ മരവിപ്പിച്ചു നിർത്തിയിരിക്കുന്നു. ഒന്നാംഘട്ടം ഒരുവർഷം നീണ്ട സംഘർഷത്തിനും അനിശ്ചിതാവസ്ഥയ്ക്കും കാരണമായിട്ടും എല്ലാ ഉഭയ കക്ഷി പ്രശ്നങ്ങളും ഇനിയും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2teJqVW
via IFTTT

കൊറോണ:വൻ സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിക്കും

ബെയ്ജിങ്: 'കൊറോണ' വൈറസ് 'സാർസ്' പകർച്ചവ്യാധി പോലെ സാമ്പത്തിക രംഗത്ത് വൻ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്. കൊറോണ ബാധിച്ച രാജ്യങ്ങളിൽ പകർച്ചവ്യാധി ഭീതി കാരണം ഉപഭോക്തൃ ആവശ്യകത കുറയുമെന്നും ടൂറിസം, യാത്ര, വ്യാപാരം, സേവനം എന്നീ മേഖലകളെ ബാധിക്കുമെന്നും മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ക്രെഡിറ്റ് സ്ട്രാറ്റജി മാനേജിങ് ഡയറക്ടർ അറ്റ്സി സേത്ത് പറഞ്ഞു. ഇതു ബാധിച്ച രാജ്യങ്ങളിലെ ആരോഗ്യ മേഖലയുടെ ചെലവ് വർധിക്കും. എസ്.ബി.ഐ.യുടെ ഗവേഷണ വിഭാഗമായ ഇക്കോറാപ്പും സമാന നിരീക്ഷണം നടത്തി. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ ഗതാഗത, വ്യവസായ കേന്ദ്രമായതിനാൽ സാമ്പത്തിക പ്രത്യാഘാതം വലുതായിരിക്കും. ഇതിനായി തുക വൻതോതിൽ വകയിരുത്തേണ്ടതിനാൽ ചൈനയുടെയും ലോകത്തിന്റെയും സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും എസ്.ബി.ഐ. ഇക്കോറാപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

from money rss http://bit.ly/2RZHmJN
via IFTTT

സെന്‍സെക്‌സില്‍ 131 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം വിപണിയിൽ നിലനിർത്താനായില്ല. സെൻസെക്സ് 131 പോയന്റ് നഷ്ടത്തിൽ 41066ലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 12094ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 537 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 766 ഓഹരികൾ നഷ്ടത്തിലുമാണ്. 63 ഓഹരികൽക്ക് മാറ്റമില്ല. മറ്റ് ഏഷ്യൻ വിപണികളും നഷ്ടത്തിലാണ്. ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയതും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണംകൂടിയതും വിപണിയെ ബാധിച്ചു. ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, മാരുതി സുസുകി, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, സീ എന്റർടെയൻമെന്റ്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ഹിൻഡാൽകോ, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex down 131 pts

from money rss http://bit.ly/2REgtfk
via IFTTT

ജോലിവിട്ട് സംരംഭകനായി കോടികള്‍ വിറ്റുവരവുള്ള സാമ്രാജ്യത്തിന്റെ ഉടമയായ കഥ

ഉത്തർപ്രദേശിലെ നോയ്ഡ ആസ്ഥാനമായ പ്രമുഖ ഇലക്ട്രിക്കൽ കമ്പനിയുടെ ഗ്ലോബൽ ഓപ്പറേഷൻസ് മേധാവിയായി കരിയറിന്റെ അത്യുന്നതിയിൽ എത്തിനിൽക്കുമ്പോഴാണ് മലയാളിയായ വി. ജ്യോതിഷ്കുമാർ രാജിവയ്ക്കുന്നത്. കേരളത്തിൽ വന്ന് സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുക്കാനായിരുന്നു അത്. രാജിയുടെ കാരണം അറിഞ്ഞവർ ഞെട്ടി. പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ അവർ സ്വയം പറഞ്ഞു: 'ഇയാൾക്ക് വട്ടാണ്...' 200 കോടി രൂപ വിറ്റുവരവുള്ള ഇലക്ട്രിക്കൽ കമ്പനിയെ വെറും 14 വർഷം കൊണ്ട് 8,000 കോടി രൂപ വിറ്റുവരവുള്ള കമ്പനിയാക്കി വളർത്തിയ ജ്യോതിഷ് പക്ഷേ, തന്റെ 'പ്ലാനി'ൽ നിന്ന് പിന്നോട്ടുപോകാൻ ഒരുക്കമായിരുന്നില്ല. സംരംഭകനാകാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറുമെന്ന് ജ്യോതിഷിന് ഉറപ്പായിരുന്നു. താൻ കെട്ടിപ്പടക്കാൻ പോകുന്ന സംരംഭത്തെക്കുറിച്ച് കൃത്യമായ രൂപം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ ജോലിവിട്ട്, നാട്ടിലെത്തി കൊച്ചി നഗരത്തിൽ സ്വന്തമായുണ്ടായിരുന്ന ഒരു ചെറിയ വീട്ടിൽനിന്ന് സംരംഭത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ഉപഭോക്താക്കളുടെ ഇടയിൽ സ്വീകാര്യത നേടിയെടുക്കണമെങ്കിൽ ഒരു 'ഗ്ലോബൽ ബ്രാൻഡ്' തന്നെ വേണമെന്ന് മനസ്സ് പറഞ്ഞു. അങ്ങനെ, യു.എസിലെ എൽ.ഇ.ഡി. ലൈറ്റിങ് കമ്പനിയായ 'ലൂക്കറി'ന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായുള്ള ലൈസൻസ് നേടിയെടുത്ത് 'ലൂക്കർ ഇന്ത്യ' എന്ന പേരിൽ സംരംഭം തുടങ്ങി. എൽ.ഇ.ഡി. ലൈറ്റിന്റെ ഘടകങ്ങൾ ഇറക്കുമതി ചെയ്ത് അസംബിൾ ചെയ്തായിരുന്നു തുടക്കത്തിൽ വിൽപ്പന. 2014-15 സാമ്പത്തിക വർഷം ഏതാനും മാസങ്ങൾകൊണ്ടുതന്നെ വിൽപ്പന ഏഴുകോടി രൂപയിലെത്തി. ആദ്യം കേരളത്തിൽ മാത്രമായിരുന്നു വിൽപ്പനയെങ്കിൽ, പിന്നീട് തമിഴ്നാടും ആന്ധ്രയും കർണാടകവുമൊക്കെ പിടിച്ചു. അതിനുശേഷം മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലേക്കൊക്കെ ചുവടുവച്ചു. ഇതിനിടെ, വീടുകളിലേക്ക് ആവശ്യമായ എൽ.ഇ.ഡി. ബൾബുകളിൽ നിന്ന് വാണിജ്യാവശ്യങ്ങൾക്കും വ്യവസായാവശ്യങ്ങൾക്കും സ്റ്റേഡിയങ്ങളിലേക്കുമൊക്കെയുള്ള ലൈറ്റിങ് ഒരുക്കാൻ തുടങ്ങി. ഇപ്പോൾ ഫാൻ, സ്വിച്ച് ഗിയർ, വാട്ടർ ഹീറ്റർ എന്നീ മേഖലകളിലേക്കും സാന്നിധ്യമായി. വിറ്റുവരവ് ഏഴുകോടി രൂപയിൽ നിന്ന് 250 കോടിയിലേക്ക് എത്തുകയാണ്. ഇതിനിടെ, യു.എസിലെ ലൂക്കറിൽ നിന്ന് ബ്രാൻഡ് പൂർണമായി ജ്യോതിഷ്കുമാർ ഏറ്റെടുത്തു. മാത്രമല്ല, യു.എസ്., ഓസ്ട്രേലിയ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്തു. 100 കോടിയുടെ ഫണ്ടിങ് പ്രവർത്തനം തുടങ്ങി നാല് വർഷത്തിനുള്ളിൽ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിങ് നേടാൻ ലൂക്കറിന് കഴിഞ്ഞു. യു.എസ്. ആസ്ഥാനമായ 'സിംഗുലാർ ഗഫ്' എന്ന നിക്ഷേപക സ്ഥാപനത്തിൽ നിന്ന് 100 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് നേടിയത്. 22 ശതമാനം ഓഹരികൾ നൽകിക്കൊണ്ടായിരുന്നു ഇത്. ലൂക്കറിന്റെ മൂല്യം ഇതോടെ 450 കോടി രൂപയായി. ഇന്ത്യയിലെ ഒരു ഇലക്ട്രിക്കൽ ഉത്പന്ന കമ്പനി ചുരുങ്ങിയ കാലംകൊണ്ട് നേടുന്ന ഏറ്റവും ഉയർന്ന മൂല്യം കൂടിയാണ് ഇത്. ലക്ഷ്യം 1,000 കോടി രൂപ ഈ വർഷം 250 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിടുന്ന ലൂക്കർ, 2023 ഓടെ ഇത് 1,000 കോടി രൂപയിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവിൽ 280 വിതരണക്കാരും 640 ഡീലർമാരുമാണ് ഉള്ളത്. ഇത് യഥാക്രമം 1000-വും 2000-വും ആക്കും. 60,000 കടകളിൽ ഇന്ന് ലൂക്കർ ഉത്പന്നങ്ങളുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ അത് നാല് ലക്ഷമാക്കി ഉയർത്തുമെന്നും ലൂക്കർ മാനേജിങ് ഡയറക്ടർ വി. ജ്യോതിഷ്കുമാർ പറഞ്ഞു. 'ലൂക്കർ ലക്സെ' എന്ന പേരിലുള്ള എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റുകളുടെ എണ്ണം വൻതോതിൽ ഉയർത്താനും പദ്ധതിയുണ്ട്. നിലവിൽ ഇത്തരത്തിൽ 23 ഔട്ട്ലെറ്റുകളാണ് ഉള്ളത്. നിർമാണ ഹബ്ബ് ലൈറ്റിങ് ഉൾപ്പെടെയുള്ള പല മേഖകളിലും ഇന്ത്യ ലോകത്തിന്റെ 'മാനുഫാക്ചറിങ് ഹബ്ബ്' ആയി മാറാൻ പോകുകയാണെന്ന് ജ്യോതിഷ്കുമാർ അഭിപ്രായപ്പെട്ടു. ചൈനയിൽ ഉത്പാദനച്ചെലവ് കൂടുന്നതാണ് കാരണം. കോയമ്പത്തൂരിൽ 21 ഏക്കറിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള എൽ.ഇ.ഡി. ലൈറ്റിങ് ഫാക്ടറി സ്ഥാപിക്കുകയാണ് ലൂക്കർ. ആദ്യഘട്ടത്തിൽ 500 കോടി രൂപയുടെ ലൈറ്റുകളാണ് പ്രതിവർഷം ഉത്പാദിപ്പിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ എൽ.ഇ.ഡി. ലൈറ്റിങ് ഫാക്ടറികളിലൊന്നായിരിക്കും ഇത്. 2020 മേയ് മാസം ഇത് സജ്ജമാകും. 800 പേർക്ക് നേരിട്ട് തൊഴിലസരം സൃഷ്ടിക്കും. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഈ ഫാക്ടറി ഹരിത കെട്ടിടമായിരിക്കും. രണ്ടാം ഘട്ടത്തിൽ ഫാൻ, വാട്ടർ ഹീറ്റർ എന്നിവ ഉത്പാദിപ്പിക്കും. എനർജി എഫിഷ്യൻസി വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതും പ്രകൃതിസൗഹൃദവുമാണ് ലൂക്കറിന്റെ ഉത്പന്നങ്ങളെന്ന് ജ്യോതിഷ്കുമാർ പറഞ്ഞു. എൽ.ഇ.ഡി. ലൈറ്റുകൾക്ക് പുറമെ, ഫാനുകൾക്കും കുറഞ്ഞ വൈദ്യുതി മതി. സോളാർ വാട്ടർ ഹീറ്ററും ഈ ലക്ഷ്യത്തോടെയുള്ള ഉത്പന്നമാണ്. കുടുംബം ഭാര്യ ബിന്ദു എസ്. കുറുപ്പ് ഒരു പൊതുമേഖലാ ബാങ്കിൽ സീനിയർ മാനേജരാണ്. മക്കൾ: ആകാശ് (ബിറ്റ്സ് പിലാനിയിൽ നിന്ന് എൻജിനീയറിങ്ങും എൻ.എം.ഐ.എം.എസിൽ നിന്ന് ഫിനാൻസിൽ എം.ബി.എ.യും പൂർത്തിയാക്കി. ഉടൻതന്നെ ബിസിനസിലേക്ക് ഇറങ്ങും), അവിനാശ് (കൊച്ചി അമൃത മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കി). ഒഴിവുവേളകൾ സ്ഥിരമായി ബാഡ്മിന്റൺ കളിക്കുന്ന ജ്യോതിഷ് വായന ഏറെ ഇഷ്ടപ്പെടുന്നു. 'ആസ്ക് വൈ ? തിങ്ക്... വൈ നോട്ട് ?' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. roshan@mpp.co.in

from money rss http://bit.ly/2RCQAwi
via IFTTT

ഇറക്കുമതിചെയ്ത ഉള്ളികെട്ടിക്കിടക്കുന്നു: 10 രൂപ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കും

ന്യൂഡൽഹി:കഴിഞ്ഞമാസം രാജ്യത്ത് ഉള്ളിയുടെ വില കുതിച്ചുയർന്നപ്പോൾ തുർക്കിയിൽനിന്നും മറ്റും ഇറക്കുമതിചെയ്ത ഉള്ളി വിലകുറച്ച് സംസ്ഥാനങ്ങൾക്കു വിൽക്കാൻ കേന്ദ്രം തീരുമാനിച്ചു. കിലോയ്ക്ക് 50 രൂപത്തോതിൽ ഇറക്കുമതിചെയ്ത വലുപ്പംകൂടിയ ഉള്ളി പത്തോപതിനഞ്ചോ രൂപയ്ക്ക് സംസ്ഥാനങ്ങൾക്കു നൽകാനാണ് ആലോചന. വലുപ്പത്തിലും രുചിയിലും വ്യത്യസ്തമായ വിദേശയുള്ളിക്ക് ആവശ്യക്കാരില്ലാത്തതിനാൽ അവ കെട്ടിക്കിടക്കുകയാണ്. ശ്രീലങ്ക, മാലദ്വീപ്, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് വാങ്ങിയവിലയ്ക്കു മറച്ചുവിൽക്കാൻ ശ്രമിച്ചെങ്കിലും അതു നടന്നില്ല. അതോടെയാണ് വിലകുറച്ച് സംസ്ഥാനങ്ങൾക്ക് വിൽക്കാൻ തീരുമാനിച്ചത്. 33,500 ടൺ ഉള്ളി മുംബൈ തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്. മഹാരാഷ്ട്ര, കർണാടക, ഒഡിഷ, ഹരിയാണ, അസം സംസ്ഥാനങ്ങൾ ഉള്ളിയിറക്കുമതിക്കു നൽകിയ ഓർഡർ പിൻവലിക്കുകയും ചെയ്തു. ഇതോടെ കെട്ടിക്കിടക്കുന്നവ വിലകുറച്ചു വിൽക്കുകയല്ലാതെ സർക്കാരിനു പോംവഴിയില്ലാതായി. നാഫെഡ് വഴി വിൽക്കാനാണ് നീക്കം. കഴിഞ്ഞമാസം കിലോയ്ക്ക് 100 രൂപയ്ക്കു മുകളിൽപ്പോയ ഉള്ളിയുടെ വില ഇപ്പോൾ 50 രൂപയാണ്. അടുത്തമാസത്തോടെ ആഭ്യന്തര ഉള്ളിയുടെ വരവു കൂടും. Content Highlights:Onion Turkey

from money rss http://bit.ly/37ErNxH
via IFTTT

സെന്‍സെക്‌സ് 232 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കൊറോണ ഭീതിയിൽ രണ്ടുദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 231.80 പോയന്റ് ഉയർന്ന് 41198.66ലും നിഫ്റ്റി 73.70 പോയന്റ് നേട്ടത്തിൽ 12129.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1268 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1201 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 164 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ഭാരതി ഇൻഫ്രടെൽ, നെസ് ലെ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തിൽ. ഐഷർ മോട്ടോഴ്സ്, ടിസിഎസ്, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ആഗോള വിപണികളിലെ ഉയർത്തെഴുന്നേല്പാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യത്തെ സാമ്പത്തിക തളർച്ചയിൽനിന്ന് കരകയറ്റാനുള്ള നടപടികൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി. Sensex up 232 pts

from money rss http://bit.ly/2U3liAm
via IFTTT

Tuesday 28 January 2020

സെന്‍സെക്‌സില്‍ 274 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടുദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്ത ഒാഹരി വിപണിയിൽ ബുധനാഴ്ച വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെൻസെക്സ് 274 പോയന്റ് ഉയർന്ന് 41241ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തിൽ 12136ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 954 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. 277 ഓഹരികൾ നഷ്ടത്തിലും. 40 ഓഹരികൾക്ക് മാറ്റവുമില്ല. ടാറ്റ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ, ഗ്രാസിം, വേദാന്ത, റിലയൻസ്, ഇൻഫോസിസ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, ടിസിഎസ്, ഐഷർമോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ ഉയർത്തെഴുന്നേല്പാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യത്തെ സാമ്പത്തിക തളർച്ചയിൽനിന്ന് കരകയറ്റാനുള്ള നടപടികൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി. Nifty above 12,100, Sensex up 274 pts

from money rss http://bit.ly/2RYY77D
via IFTTT

എയർ ഇന്ത്യയെ സ്വന്തമാക്കാൻ വിസ്താര വന്നേക്കും

മുംബൈ:പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ഏറ്റെടുക്കാൻ വിസ്താര എയർലൈൻസ് ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ട്. 100 ശതമാനം ഓഹരികൾക്കുള്ള വാഗ്ദാനം മൂല്യവത്താണെന്ന രീതിയിലാണ് വിസ്താരയിൽനിന്നുള്ള അനൗദ്യോഗികപ്രതികരണം. ടാറ്റ സൺസിന് 51 ശതമാനം പങ്കാളിത്തമുള്ള വിമാനക്കമ്പനിയാണ് വിസ്താര. ടാറ്റയ്ക്ക് എയർ ഇന്ത്യയോട് മറ്റൊരു ആകർഷണം കൂടിയുണ്ട്. ജെ.ആർ.ഡി. ടാറ്റ തുടങ്ങിയ 'ടാറ്റാ എയർലൈൻസ്' ആണ് പിന്നീട് സർക്കാർ ഏറ്റെടുത്ത് 'എയർ ഇന്ത്യ' ആക്കി മാറ്റിയത്. ആ കമ്പനി തിരികെ ടാറ്റ കുടുംബത്തിലേക്കെത്തുമോയെന്നാണ് കാത്തിരിക്കുന്നത്. വിസ്താര മാത്രമല്ല, ഏഴുകമ്പനികൾ എയർ ഇന്ത്യയ്ക്കായി താത്പര്യമറിയിച്ചിട്ടുണ്ടെന്നാണ് ഏതാനും ആഴ്ചമുമ്പ് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി വെളിപ്പെടുത്തിയത്. 100 ശതമാനം ഓഹരികളും നിയന്ത്രണവും ലഭിക്കുമെന്നത് വിദേശ കമ്പനികൾക്കടക്കം താത്പര്യമുണ്ടാക്കുന്നതാണ്. മാർച്ച് 17-നാണ് താത്പര്യപത്രം സമർപ്പിക്കേണ്ട അവസാനതീയതി. ഇതിനകം കൂടുതൽതുക ആരു സമർപ്പിക്കുമെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. എയർ ഇന്ത്യ വിൽക്കുന്നതുസംബന്ധിച്ച രേഖകൾ ലഭിച്ചതായും ഒട്ടേറെ കാര്യങ്ങൾ പരിശോധിക്കാനുണ്ടെന്നും ടാറ്റ അധികൃതർ സൂചിപ്പിച്ചു. അതേസമയം, ടാറ്റ സൺസ് ഔദ്യോഗികമായി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വിസ്താര രംഗത്തെത്തിയാൽ മറ്റേതെങ്കിലും നിക്ഷേപകരുമായോ വിമാനക്കമ്പനികളുമായോ ചേർന്നായിരിക്കും സമീപിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എയർ ഇന്ത്യയെപ്പോലെ വൻ കമ്പനിയെ ഒറ്റയ്ക്ക് ഏറ്റെടുക്കുക ദുഷ്കരമായിരിക്കുമെന്നതിനാലാണിത്. എയർ ഇന്ത്യയെ ഏറ്റെടുത്താൽ 'വിസ്താര'യ്ക്ക് ഇന്ത്യൻ വ്യോമയാനരംഗത്ത് മേൽക്കൈ നൽകും. 100 കോടി ഡോളർ മൂലധനത്തോടെ(ഏകദേശം 7100 കോടി രൂപ) 2013-ൽ തുടങ്ങിയ വിമാനക്കമ്പനിയാണ് എയർ വിസ്താര. ടാറ്റ സൺസിന് 51 ശതമാനവും സിങ്കപ്പൂർ എയർലൈൻസിന് 49 ശതമാനവും ഓഹരിപങ്കാളിത്തമാണ് കമ്പനിയിലുള്ളത്. 2015-ൽ ആദ്യ സർവീസ് തുടങ്ങിയ വിസ്താരയ്ക്കിപ്പോൾ 6.1 ശതമാനം വിപണിവിഹിതമുണ്ട്. എയർ ഏഷ്യ ഇന്ത്യയിലും ടാറ്റയ്ക്ക് പങ്കാളിത്തമുണ്ട്. എയർ ഇന്ത്യ മികച്ച ആഗോള ബ്രാൻഡാണെന്നും വിദേശകമ്പനികൾ അതിനെ സ്വന്തമാക്കാൻ രംഗത്തെത്തുമെന്നുമാണ് വ്യോമയാനരംഗത്തെ ഏജൻസികൾ സൂചിപ്പിക്കുന്നത്. എയർ ഇന്ത്യയുടെ കടബാധ്യത പുനഃസംഘടിപ്പിച്ചതോടെ അക്കാര്യത്തിൽ കൂടുതൽ ആകർഷകമായിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു. Vistara may come to acquire Air India

from money rss http://bit.ly/36AWTF4
via IFTTT

രാകേഷ് ജുൻജുൻവാലയുടെ പേരിൽ ‘സെബി’ അന്വേഷണം

മുംബൈ:ആപ്ടെക് ലിമിറ്റഡുമായി ബന്ധപ്പെട്ട് ഇൻസൈഡർ ട്രേഡിങ് ആരോപണത്തിന്റെപേരിൽ ഓഹരിനിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെയും കുടുംബത്തിന്റെയും പേരിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ അന്വേഷണം. രാകേഷ് ജുൻജുൻവാലയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളതാണ് കമ്പനി. മാനേജ്മെന്റ് തലത്തിലുള്ളവരോ അവരുമായി അടുപ്പമുള്ളവരോ ലിസ്റ്റഡ് കമ്പനികളുടെ സാമ്പത്തികവിവരങ്ങൾ മുൻകൂട്ടി അറിഞ്ഞ് ഓഹരി ഇടപാടുകൾ നടത്തി നേട്ടമുണ്ടാക്കുന്നതാണ് ഇൻസൈഡർ ട്രേഡിങ് എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇത്തരം ഇടപാടുകളിലൂടെ കമ്പനിയധികൃതർ നേട്ടമുണ്ടാക്കുന്നത് നിയമവിരുദ്ധമാണ്. 2005-ൽ ചെന്നൈ സ്വദേശി കൽപാത്തി സുരേഷിൽനിന്നാണ് ജുൻജുൻവാല ആപ്ടെക് ലിമിറ്റഡിനെ ഏറ്റെടുക്കുന്നത്. തുടക്കത്തിൽ പത്തുശതമാനം ഓഹരികളാണ് വാങ്ങിയതെങ്കിലും പിന്നീട് പലപ്പോഴായി അദ്ദേഹവും കുടുംബാംഗങ്ങളുംചേർന്ന് കമ്പനിയുടെ 49 ശതമാനം ഓഹരികൾ വാങ്ങിക്കൂട്ടി. ഇതോടെ ആപ്ടെക്കിന്റെ നിയന്ത്രണം ജുൻജുൻവാലയ്ക്കായി. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ഏക കമ്പനിയും ഇതുതന്നെ. ജുൻജുൻവാലയ്ക്കുപുറമേ ഭാര്യ രേഖ, സഹോദരൻ രാജേഷ് കുമാർ, സഹോദരി സുധ ഗുപ്ത, ഭാര്യാമാതാവ് സുശീലാദേവി ഗുപ്ത, ആപ്ടെക് ഡയറക്ടർ ഉത്പൽ സേത്തിന്റെ സഹോദരി ഉഷ്മ സേത്ത് സുലെ എന്നിവരോട് ചോദ്യംചെയ്യലിന് ഹാജരാകാൻ സെബി ആവശ്യപ്പെട്ടിരുന്നു. ജുൻജുൻവാല കഴിഞ്ഞദിവസം 'സെബി'ക്കുമുമ്പാകെ ഹാജരായിരുന്നു. രണ്ടുമണിക്കൂറോളം അദ്ദേഹത്തെ ചോദ്യംചെയ്തതായാണ് വിവരം. കമ്പനികളുടെ ഓഹരികൾ തിരഞ്ഞെടുത്ത് വാങ്ങാനുള്ള കഴിവുകൊണ്ടാണ് ഓഹരിവിപണിയിൽ രാകേഷ് ജുൻജുൻവാല ശ്രദ്ധേയനായത്. വിലകൂടാൻ സാധ്യതയുള്ള കമ്പനികളുടെ ഓഹരികളിൽ അദ്ദേഹം വൻതോതിൽ നിക്ഷേപിക്കുകയാണ് പതിവ്. രാജ്യത്തെ ധനികരായ വ്യക്തിഗതനിക്ഷേപകരിൽ ഒരാളാണ് രാകേഷ് ജുൻജുൻവാല. ബ്ലൂംബെർഗിന്റെ കണക്കുപ്രകാരം വിവിധ കമ്പനികളിലായി ഏകദേശം 11,140 കോടി രൂപയുടെ ഓഹരികൾ അദ്ദേഹത്തിന്റെ കൈവശമുണ്ടെന്ന് കണക്കാക്കുന്നു. 2005-ൽ ഓഹരിയൊന്നിന് 56 രൂപപ്രകാരമാണ് ആപ്ടെക് ഓഹരികൾ ജുൻജുൻവാല വാങ്ങുന്നത്. തിങ്കളാഴ്ചത്തെ വിലയനുസരിച്ച് കമ്പനിയുടെ വിപണിമൂല്യം 690 കോടി രൂപയാണ്. 2018-ലും ഇൻസൈഡർ ട്രേഡിങ് സംശയത്തിൽ ജുൻജുൻവാലയെ 'സെബി' ചോദ്യംചെയ്തിരുന്നു. ഇപ്പോൾ എച്ച്.സി.എൽ. ടെക്നോളജീസിന്റെ ഭാഗമായ ജിയോമെട്രിക് കമ്പനിയുടെ ഓഹരി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു നടപടി. സെബിയിൽ പിഴയായി 2.48 ലക്ഷം രൂപ അടച്ച് ഈ കേസ് പിന്നീട് ഒത്തുതീർപ്പാക്കി. Rakesh Jhunjhunwala under Sebi lens for 'insider trading'

from money rss http://bit.ly/36y1lVa
via IFTTT

സെന്‍സെക്‌സ് 41,000ന് താഴെ: ക്ലോസ് ചെയ്തത് 188 പോയന്റ് നഷ്ടത്തില്‍

മുംബൈ: വ്യാപാര ആഴ്ചയിൽ തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 188.26 പോയന്റ് നഷ്ടത്തിൽ 40966.86ലും നിഫ്റ്റി 63.20 പോയന്റ് താഴ്ന്ന് 12055.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 985 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1511 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്. ബിപിസിഎൽ, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, സൺ ഫാർമ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ലോഹ വിഭാഗം ഓഹരികൾ രണ്ടുശതമാനത്തോളം താഴ്ന്നു. അടിസ്ഥാന സൗകര്യവികസനം, വാഹനം, ബാങ്ക്, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികളും നഷ്ടത്തിലായിരുന്നു. കൊറോണ വൈറസും വരാനിരിക്കുന്ന കേന്ദ്ര ബജറ്റും ഡിസംബർ പാദത്തിലെ കമ്പനി ഫലങ്ങളുമാണ് വിപണിയെ ബാധിച്ചത്. Sensex ends below 41,000: slips 188 pts

from money rss http://bit.ly/36xPCFV
via IFTTT

സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കണം: ടിഎസ് കല്യാണരാമന്‍

പുതിയ കേന്ദ്ര ബജറ്റിൽ സ്വർണത്തിൻറെ ഇറക്കുമതി ചുങ്കം നിലവിലുള്ള12ശതമാനത്തിൽനിന്ന് കുറവ് വരുത്തുകയോ ആളുകളുടെ ക്രയശേഷി വർദ്ധിക്കുന്ന രീതിയിൽ വ്യക്തിഗത ആദായ നികുതിയിൽ കുറവ് വരുത്തുകയോ ചെയ്താൽ ജെംസ്,ജൂവലറി വ്യവസായ രംഗത്തുള്ള വളർച്ച കൂടുതൽ ത്വരിതപ്പെടുത്താനാവുമെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കേന്ദ്രസർക്കാരിൻറെ ഡിജിറ്റൽ ഇന്ത്യ ഉദ്യമം കറൻസി രഹിത സമ്പദ് രംഗത്തിന് വഴിതെളിച്ചു. ഇതോടൊപ്പം ക്രെഡിറ്റ് കാർഡ്,ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ബാങ്കുകൾ നല്കിയ വിവിധ ആനുകൂല്യങ്ങൾ കൂടിയായപ്പോൾ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആഭരണ മേഖലയ്ക്ക് അത് ഏറെ ഗുണകരമായി. കൂടുതൽ സുതാര്യത ഉറപ്പാക്കിയതോടെ ജെംസ്,ജൂവലറി വ്യവസായരംഗത്തിൻറെ വളർച്ചയ്ക്ക് അത് വഴിതെളിച്ചു. ഇതോടൊപ്പം ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധിതമാക്കിക്കൊണ്ടുള്ള ചരിത്രപരമായ തീരുമാനം കൂടിയായപ്പോൾ കൂടുതൽ ഉത്തരവാദിത്വത്തോടെ ബിസിനസ് നടത്താനും ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

from money rss http://bit.ly/2RymE4M
via IFTTT

Monday 27 January 2020

എംഎസ്എംഇകള്‍ക്കായുള്ള ആക്‌സിസ് ബാങ്കിന്റെ 'ഇവോള്‍വ്' ആറാം പതിപ്പിന് തുടക്കമായി

കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി (എംഎസ്എംഇ) സംഘടിപ്പിക്കുന്ന വാർഷിക വിജ്ഞാന പങ്കാളിത്ത സെമിനാറായ ഇവോൾവ്ന്റെ ആറാമത് പതിപ്പിന് തുടക്കമായി. കേന്ദ്ര സർക്കാരിന്റെ 5 ട്രില്ല്യൻ ഡോളർ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യത്തിലെത്തുന്നതിനായി എംഎസ്എംഇകൾക്കുള്ള പങ്ക് എന്നതാണ് ഈ വർഷത്തെ ഇവോൾവിന്റെ ഇതിവൃത്തം. ഉദ്ഘാടന സെമിനാറിൽ പങ്കെടുത്ത് സംസാരിച്ച പിപി മെർക്കന്റൈസിംഗ് സർവീസസ് സ്ഥാപകനും എംഡിയുമായ മഹിം ഗുപ്ത, ഈ ലക്ഷ്യം നേടുന്നതിനു വേണ്ട മാർഗങ്ങൾ വിശദീകരിച്ചു. ഇവോൾവിന്റെ ആറാമത് പതിപ്പ് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും വ്യവസായ വിദഗ്ധരുമായി വിനിമയം നടത്താനും പഠിക്കാനും എംഎസ്എംഇ, എസ്എംഇ ഉപഭോക്താക്കൾക്ക് ഇതുവഴി സാധിക്കുമെന്നും നിലവിൽ ഇന്ത്യയുടെ ജിഡിപിയുടെ 30 ശതമാനം സംഭാവന ചെയ്യുന്നത് എംഎസ്എംഇകളാണെും ഇത് 50 ശതമാനമായി ഉയർത്തണമെന്നും ഈ ലക്ഷ്യം നേടുന്നതിനായി എംഎസ്എംഇകൾ 2019-2025 കാലയളവിൽ വളർച്ചയിൽ കുതിപ്പു നേടണമെന്നും ആക്സിസ് ബാങ്ക് കൊമേഴ്സ്യൽ ബാങ്കിങ് കവറേജ് ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് മോഹിത് ജെയിൻ പറഞ്ഞു. ഇന്ത്യയിലെ മൊത്തം സംരംഭങ്ങളുടെ 90%-ത്തോളം എംഎസ്എഇകളാണ്. രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായി 6.30 കോടി എംഎസ്എംഇകളാണ് രാജ്യത്തുള്ളത്. ഇക്കാരണത്താൽത്തന്നെ എംഎസ്എംഇകളുടെ വരുമാന വർധനവ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തും. ആക്സിസ് ബാങ്കും പങ്കാളികളായ ഡൺ ആൻഡ് & ബ്രാഡ്സ്ട്രീറ്റും ചേർന്ന് കൊച്ചി, മുംബൈ, ഡൽഹി ഉൾപ്പടെ 26 നഗരങ്ങളിലാണ് ഇവോൾവ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. 2014ൽ ആരംഭിച്ച ഇവോൾവ് ഈ വർഷം 5000 ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ബാങ്ക് ലഭ്യമിടുന്നത്.

from money rss http://bit.ly/2Gt3XZJ
via IFTTT

രാജ്യം കടന്നുപോകുന്നത് സാമ്പത്തിക മാന്ദ്യത്തിലൂടെ: അഭിജിത് ബാനര്‍ജി

കൊൽക്കത്ത: രാജ്യം മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അഭിജിത് ബാനർജി. കൊൽക്കത്ത ലിറ്റററി ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്. എന്നാൽ അത് എത്രത്തോളമുണ്ടെന്ന് എനിക്ക് പറയാൻ കഴിയില്ല. മാന്ദ്യമില്ലെന്ന് ചൂണ്ടിക്കാണിക്കാൻ തക്ക വിവരങ്ങളൊന്നും രാജ്യത്തില്ല-അദ്ദേഹം പറഞ്ഞു. രാജ്യത്തെ സമ്പന്നരിൽനിന്ന് സ്വത്ത് നികുതി ചുമത്തി അത് പുനർവിതരണം ചെയ്യണം. ഇന്ത്യയിലെ നിലവിലെ അസമത്വം കണക്കിലെടുക്കുമ്പോൾ സ്വത്ത് നികുതി വിവേകപൂർണമാണ്. ഈ നികുതി കാര്യക്ഷമമായി പുനർവിതരണം ചെയ്യണം. എന്നാൽ ഇതൊന്നും ഉടനെ താൻ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് മേഖല അടിമുടി പരിഷ്കരിക്കേണ്ടത് അനിവാര്യമാണ്. അതിന് സർക്കാർ മുൻകയ്യെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാര്യ എസ്തർ ഡുഫ്ലോ, മൈക്കൽ ക്രെമർ എന്നിവർക്കൊപ്പമാണ് 2019 ലെ സാമ്പത്തികശാസ്ത്ര നൊബേൽ അഭിജിത് ബാനർജി കരസ്ഥമാക്കിയത്.അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകനാണ് അദ്ദേഹം. 1961 ൽ കൊൽക്കത്തയിൽ ജനിച്ച അദ്ദേഹം 1983 ൽ ജെഎൻയുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. Content Highlights: Country could be passing through recession: Abhijit Banerjee

from money rss http://bit.ly/2GwxIsJ
via IFTTT

പാസ്‌പോര്‍ട്ടിന്റെ കാലാവധി തീരാറായോ: എസ്എംഎസ് വഴി നിങ്ങളെ അറിയിക്കും

ന്യൂഡൽഹി: നിങ്ങളുടെ പാസ്പോർട്ടിന്റെ കാലാവധി തീരാറായോ? ശങ്കിക്കേണ്ട. ഇക്കാര്യം നിങ്ങൾക്ക് ഇനി എസ്എംഎസായി ലഭിക്കും. പാസ്പോർട്ട് സേവാ കേന്ദ്രങ്ങളും പാസ്പോർട്ട് ഓഫീസുകളുമാണ് യഥാസമയം ഇക്കാര്യം നിങ്ങളെ അറിയിക്കുക. പലരും പാസ്പോർട്ട് പുതുക്കേണ്ട തിയതി മറുന്നപോകുന്ന സാഹചര്യത്തിലാണ് പുതിയതീരുമാനം. രണ്ട് എസ്എംഎസുകളാണ് പാസ്പോർട്ട് ഉടമകൾക്ക് അയയ്ക്കുക. ആദ്യത്തെ എസ്എംഎസ് ഒമ്പതുമാസം മുമ്പും രണ്ടാമത്തേത് ഏഴുമാസം മുമ്പും. വിദേശകാര്യ മന്ത്രാലയത്തിന്റെ ജനസേവന നയത്തിന്റെ ഭാഗമായാണ് പുതിയ നടപടി. അയയ്ക്കുന്ന എസ്എംഎസിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതെങ്ങനെയെന്നും വ്യക്തമാക്കിയിട്ടുണ്ടാകും. ഇങ്ങനെയാകും എസ്എംഎസ്:“Dear Passport Holder, Your Passport KXXXX949 will expire on XX-Feb-20. Apply reissue at http://bit.ly/2Rymcn5 or mPassport Seva App. Please ignore, if applied". പാസ്പോർട്ട് ഉപയോഗിച്ച് പോകാവുന്ന മിക്കവാറും രാജ്യങ്ങളിൽ പ്രവേശിക്കണമെങ്കിൽ ആറുമാസത്തെയെങ്കിലും കാലാവധി ഉണ്ടായിരിക്കണം. വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയത്തായിരിക്കും പലരും പാസ്പോർട്ടിന്റെ കാലാവധി പരിശോധിക്കുന്നതുതന്നെ. ഈ പ്രശ്നം പരിഹരിക്കാൻ എസ്എംഎസ് സംവിധാനം ഉപകരിക്കും. നിലവിൽ മുതിർന്നവരുടെ പാസ്പോർട്ടിന് 10 വർഷമാണ് കലാവധിയുള്ളത്. കാലാവധിയെത്തിയാൽ 10 വർഷത്തേയ്ക്കാണ് പുതുക്കിനൽകുക. പ്രായപൂർത്തിയാകാത്തവരുടെ പാസ്പോർട്ടിന് അഞ്ചുവർഷമാണ് കാലാവധി. 18 വയസ്സുവരെമാത്രമേ ഉപയോഗിക്കാനും കഴിയൂ. ലോകത്ത് 58 രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ല; പാസ്പോർട്ട് മാത്രംമതി. Passport Seva Kendras start passport renewal reminder service

from money rss http://bit.ly/36xOIcL
via IFTTT

പാഠം 58: ദിവസക്കൂലിക്കാരനും പെന്‍ഷന്‍കാല ജീവിതത്തിനായി രണ്ടുകോടി സമാഹരിക്കാം

പഠനത്തിൽ അത്രയൊന്നും മികവുപുലർത്താതിരുന്ന പ്രവീൺ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഉന്നത വിദ്യാഭ്യാസത്തിന് പോയില്ല. വീട്ടിലെ സാഹചര്യം അതിന് തടസ്സമായി. അങ്ങനെയാണ് ഐടിഐയിൽനിന്ന് ഡിപ്ലോമയെടുത്തത്. 18-ാംവയസ്സിൽ മറ്റൊരാളുടെ കൂടെ ജോലിക്കുപോയി. എന്തുകൊണ്ട് സ്വന്തമായി ജോലി ചെയ്തുകൂടായെന്ന് ചിന്തിച്ച പ്രവീൺ 19-ാമത്തെ വയസ്സിൽ ഒറ്റയ്ക്ക് നിൽക്കാൻ പഠിച്ചു. നാട്ടിൽ എന്തുകാര്യമുണ്ടെങ്കിലും പ്രവീണിന് വിളിവരും. പബ്ലിങ്, ഇലക്ട്രിക്കൽ ഉൾപ്പടെയുള്ള ജോലികൾ ചെയ്യും. ഏതുസമയത്തു വിളിച്ചാലും പ്രവീൺ എത്തും. പഴയ ബൈക്കിലാണ് യാത്ര. വിളിച്ചാൽ വിളിപ്പുറത്തെത്താൻ അവനെ സഹായിക്കുന്നതും അതുതന്നെയാണ്. നാട്ടിൽ സുപരിചിതനായ ഈ യുവാവ് ചെറിയ പണികൾക്ക് പലതിനും പണംപോലും വാങ്ങാറില്ല. അതുകൊണ്ടുതന്നെ പലരും നിർബന്ധിച്ച് നൂറോ ഇരുന്നൂറോ പോക്കറ്റിൽ വെച്ചുകൊടുക്കുകയും ചെയ്യും. ഇതവന്റെ ജനപ്രീതി ഉയർത്തി. അവനും അറിയണം,എത്രരൂപ ഭാവിയ്ക്കുവേണ്ടി നീക്കിവെയ്ക്കണമെന്ന് ദിനംപ്രതിയുള്ള ജോലികൾക്കുപുറമെ, മറ്റ് ചെറു ജോലികളും ചെയ്യുന്ന പ്രവീണിന്റെ പ്രതിമാസ ശരാശരി വരുമാനം 50,000 രൂപയാണ്. 1000വും 500ഉം 200മൊക്കെ കയ്യിൽവരുമ്പോൾ മാസം എത്രകിട്ടിയിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് പ്രവീൺതന്നെ പറയുന്നു. പിന്നെ എഴുതിവെയ്ക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിമാസ വരുമാനം എത്രയെന്ന് ബോധ്യമായത്. അച്ഛൻ അസുഖബാധിതനാണ്. രണ്ട് സഹോദരിമാരുണ്ട്. ഒരേയൊരുവരുമാനമാർഗമാണ് പ്രവീൺ. ഈ സാഹചര്യത്തിൽ എങ്ങനെ ഒരുകോടി രൂപ സമാഹരിക്കാൻ കഴിയുമെന്ന് പ്രവീൺ ചോദിക്കുന്നു. പ്രതിമാസം 50,000 രൂപ വരുമാനമുള്ള പ്രവീണിന് ശരാശരി ഒരുദിവസം ലഭിക്കുന്നത് 1,666 രൂപയാണ്. ഇതിൽനിന്ന് 100 രൂപ നീക്കിവെയ്ക്കാൻ കഴിയാത്തവർ ആരുണ്ട്? ലഭിക്കുന്നതുകമുഴുവൻ വീട്ടിൽ ചെലവാകുന്നുണ്ടെങ്കിൽ പോലും 100 രൂപ നീക്കവെയ്ക്കാൻ മാർഗമുണ്ട്. ഉച്ചഭക്ഷണം വീട്ടിൽനിന്ന് കൊണ്ടുപോകുക. മറ്റ് അനാവശ്യചെലവുകൾ ഉപേക്ഷിക്കുക. അപ്പോൾ നിഷ്പ്രയാസം പ്രതിദിനം 100 രൂപ നീക്കിവെയ്ക്കാനാകും. 100 രൂപകൊണ്ട് കോടീശ്വരനാകാൻ പറ്റുമോ? ഇടയ്ക്കിടെ പണംകയ്യിൽവരുന്നതുകൊണ്ട് ആവശ്യങ്ങളും കൂടുതലാണെന്ന് പ്രവീൺ പറയുന്നു. അതുകൊണ്ടുതന്നെ അവന് നൽകിയ ആദ്യ നിർദേശം ഒരു ചെറിയ പെട്ടിവാങ്ങുകയെന്നതാണ്; എല്ലാദിവസവും 100 രൂപവീതം ഇട്ടുവെയ്ക്കാൻ. മാസമെത്തുമ്പോൾ(3000 രൂപയാകുമ്പോൾ)അത് സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുക. മൾട്ടി ക്യാപ് ഫണ്ടിൽ നിക്ഷേപിക്കുക പ്രതിമാസം എസ്ഐപിയായി 3000 രൂപ നിക്ഷേപിച്ചുതുടങ്ങുക. അതിനായി മികച്ച ഒരു മൾട്ടിക്യാപ് ഫണ്ട് തിരഞ്ഞെടുക്കാം. മൊബൈൽഫോണും ആപ്പുമുണ്ടെങ്കിൽ ആർക്കും വളരെ ലളിതമായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാവുന്നതേയുള്ളൂ. നിലവിൽ 20വയസ്സുള്ള പ്രവീൺ ഇങ്ങനെ 50വയസ്സുവരെ നിക്ഷേപം തുടർന്നാൽ 12 ശതമാനം വാർഷികാദായപ്രകാരം ചുരുങ്ങിയത് 1.05 കോടി രൂപ സമ്പാദിക്കാം. 30വർഷം എസ്ഐപിയായി നിക്ഷേപിക്കുന്നതിനാൽ 15ശതമാനമെങ്കിലും വാർഷികാദായം പ്രതീക്ഷിക്കാം. അപ്പോൾ ലഭിക്കുക 2.10 കോടി രൂപയാണ്. മൊത്തം നിക്ഷേപിച്ച തുകയാകട്ടെ 10.80 ലക്ഷംമാത്രവും. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ചില ഫണ്ടുകൾ നൽകിയ നേട്ടം ഉദാഹരിക്കാം. നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ടിൽനിന്ന് എസ്ഐപി നിക്ഷേപത്തിന് ലഭിച്ച വാർഷികാദായം 22.26 ശതമാനമാണ്. എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ട് 18.97ശതമാനവും ഡിസ്പി ഇക്വിറ്റി 18.92 ശതമാനവുംഎസ്ഐപി വഴിയുള്ള നിക്ഷേപത്തിന് ആദായം നലൽകിയതായി കാണാം(കാലാവധിയിൽ വ്യത്യാസമുണ്ട്. പട്ടിക കാണുക). Old is Gold ഫണ്ട് നിക്ഷേപ കാലയളവ് നിക്ഷേപ തുക(ലക്ഷത്തിൽ) ഇപ്പോഴത്തെ മൂല്യം ആദായം(%) Nippon India Growth 01-Nov-1995 to 26-Jan-2020(290 Months) 8.70 2,29,36,910രൂപ 22.26 HDFC Top 100 01-Nov-1996 to 26-Jan-2020(279 Months) 8.37 1,15,96,076രൂപ 18.97 DSP Equity 01-May-1997,26-Jan-2020(273 Months) 8.19 1,05,35,114രൂപ 18.92 റിട്ടേൺ കണക്കാക്കിയ തിയതി: 25-Jan-2020 നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ട് 1995 ഒക്ടോബർ എട്ടിനും എച്ച്ഡിഎഫ്സി ടോപ്പ് 100 1996 ഒക്ടോബർ 11നും ഡിഎസ്പി ഇക്വിറ്റി ഫണ്ട് 1997 ഏപ്രിൽ 29നുമാണ് തുടങ്ങിയത്. നിലവിൽ ഏറ്റവും പഴക്കമുള്ള ഫണ്ടുകളിൽ ചിലതാണിവ.ഈ ഫണ്ടുകൾ നിലവിൽ നിക്ഷേപംതുടങ്ങാൻ ശുപാർശ ചെയ്യുന്നില്ല. ദീർഘകാല നിക്ഷേപത്തിൽനിന്ന് മികച്ചനേട്ടം നൽകാൻ ഫണ്ടുകൾക്ക് കഴിയുമെന്ന് തെളിയിക്കാനാണ് ഈ ഫണ്ടുകൾ ഉദാഹരിച്ചത്. നിലവിൽ നിക്ഷേപിക്കാവുന്ന ഫണ്ടുകൾ Equity: Multi cap Fund Return(%) 1year 3 year 5 year 7year Axis Focused 25 Fund 22.21 17.97 11.87 14.86 DSP Equity Fund 23.31 13.56 8.97 14.15 Canara Robeco Equity Diversified Fund 15.77 14.95 8.28 12.54 Kotak Standard Multicap Fund 17.07 13.63 10.28 16.65 SBI Focused Equity Fund 23.04 17.35 11.55 15.16 റിട്ടേൺ കണക്കാക്കിയ തിയതി:25-Jan-2020 മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ കാശുപോകുമോ? പലരും ഈ സംശയത്തിന്റെ പുറത്താണ് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ നിക്ഷേപിക്കാത്തത്. പ്രമുഖ അമേരിക്കൻ നിക്ഷേപകനും ബിസിനസുകാരനുമായ ചാർളി മജ്ഞർ പറയുന്നത് കേൾക്കൂ: നിങ്ങൾ ഓഹരി വാങ്ങുമ്പോൾ പണമുണ്ടാക്കുന്നില്ല; വിൽക്കുമ്പോഴും. ക്ഷമയോടെ കാത്തിരിക്കുമ്പോഴാണ് നിങ്ങൾ സമ്പത്തുണ്ടാക്കുന്നത്. ഫണ്ടിൽനിക്ഷേപിച്ചാൽ നിങ്ങളുടെ പണം റോക്കറ്റുപോലെ കുതിച്ചുയരില്ല. വിപണിയിലെ ചാഞ്ചാട്ടവും ആവശ്യമില്ലാത്ത നിങ്ങളുടെ ഇടപെടലും നിക്ഷേപത്തെ ബാധിക്കാം. അതിനെ മറികടക്കാൻ പരിഹാര മാർഗങ്ങളുണ്ട്. 1. ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കുക. 2. എസ്ഐപിയുടെ വഴി തിരഞ്ഞെടുക്കുക. ഓഹരി വിപണി താഴോട്ടോ മുകളിലോട്ടോ പോയ്ക്കോട്ടെ. അതിനുള്ള മറുമരുന്നാണ് ഈ മാർഗങ്ങൾ. feedbacks to: antonycdavis@gmail.com

from money rss http://bit.ly/38GSd1V
via IFTTT

കൊറോണ ഭീതി: പെട്രോളിനും ഡീസലിനും വിലകുറയുന്നു

ന്യൂഡൽഹി: ചൈനയിൽ കൊറോണ വൈറസ് പടരുന്ന ഭീതിയിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുന്നു. അതിന്റെ പ്രതിഫലനമായി രാജ്യത്തെ എണ്ണവിപണിയിലും തുടർച്ചയായി ആറാമത്തെ ദിവസമാണ് വിലകുറഞ്ഞത്. ആറു ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 1.22 രൂപയും ഡീസലിന് 1.47 രൂപയുമാണ് കുറഞ്ഞത്. ഇന്നുമാത്രം പെട്രോളിന് 11ഉം ഡീസലിന് 13ഉം പൈസ കുറഞ്ഞു. ജനുവരി എട്ടിന് ബാരലിന് 70 ഡോളർ കടന്ന അസംസ്കൃത എണ്ണവിലയിൽ 10 ഡോളറിന്റെ കുറവാണുണ്ടായത്. 60 ഡോളർ നിലവാരത്തിലാണ് ക്രൂഡ് വിലയിപ്പോൾ. നവംബർ മധ്യത്തിലെ നിലവാരത്തിലേയ്ക്ക് പെട്രോൾവില താഴ്ന്നു. ന്യൂഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 73.60 രൂപയാണ്. ഡീസലിനാകട്ടെ 66.58ഉം. പെട്രോൾ വില കൊച്ചി: 75.52 കോഴിക്കോട്: 75.81 തിരുവനന്തപുരം: 77 ഡീസൽ വില കൊച്ചി: 70.25 കോഴിക്കോട്: 70.55 തിരുവനന്തപുരം: 71.65

from money rss http://bit.ly/2O1Dgzl
via IFTTT

വിറ്റഴിച്ചാലും എയർഇന്ത്യ സർക്കാരിന് ഭാരമായേക്കും

ന്യൂഡൽഹി: ഏറെ ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള എയർഇന്ത്യ വിൽപ്പന സർക്കാരിന് ഭാവിയിൽ വൻബാധ്യതയുണ്ടാക്കാൻ സാധ്യത. വർഷങ്ങളായി കുമിഞ്ഞുകൂടിയ 60,000 കോടിയുടെ കടമാണ് എയർഇന്ത്യക്കുള്ളത്. ആകെ ബാധ്യതകളിൽ കടംമാത്രമാണ് ഇത്രയും തുക. അതിൽ 23,286.50 കോടി രൂപമാത്രമേ വാങ്ങുന്നവർക്ക് കൈമാറൂ. അതുപോലെ ബാധ്യതകളും പൂർണമായി കൈമാറുന്നില്ല. ബാക്കിവരുന്ന കടവും ബാധ്യതയും പുതുതായി രൂപവത്കരിക്കുന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിങ് ലിമിറ്റഡ് (എ.ഐ.എ.എച്ച്.എൽ.) ആണ് വഹിക്കേണ്ടത്. വിൽപ്പന ഇടപാട് നടക്കുന്ന സമയത്തെ എയർ ഇന്ത്യയുടെ ആസ്തിക്ക് ഏതാണ്ട് തുല്യമായ ബാധ്യതകളേ കൈമാറൂവെന്ന് സർക്കാർ വ്യക്തമാക്കുന്നു. അതിനർഥം ബാക്കിവരുന്ന കടവും ബാധ്യതകളും വീട്ടുന്നത് ഫലത്തിൽ സർക്കാരിന്റെ തലയിലാകും. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട് സർക്കാർ അടയ്ക്കാനുള്ള കുടിശ്ശികകൾ, വിരമിച്ച ജീവനക്കാരുമായി ബന്ധപ്പെട്ട കുടിശ്ശികകൾ എന്നിവയൊന്നും പുതിയ ഉടമസ്ഥർക്ക് കൈമാറുന്നില്ല. അതിനാൽ വിറ്റഴിച്ചാലും സർക്കാർ ഖജനാവിന് എയർ ഇന്ത്യ ഭാരമായിത്തന്നെ തുടർന്നേക്കും.

from money rss http://bit.ly/2Gu9sHO
via IFTTT

കൊറോണ ഭീതിയിലും 138 പോയന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: കൊറോണ ഭീതിയിൽനിന്ന് കുതിച്ചുയർന്ന് സെൻസെക്സ്. വ്യാപാരം ആരംഭിച്ചയുടനെ 138 പോയന്റ് ഉയർന്ന് 41,293 നിലവാരത്തിലെത്തി. നിഫ്റ്റിയിലെ നേട്ടം 34 പോയന്റാണ്. ബിഎസ്ഇയിലെ 1292 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 861 ഓഹരികൾ നഷ്ടത്തിലുമാണ്. 45 ഓഹരികൾക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി, യുപിഎൽ, ബിപിസിഎൽ, യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഗ്രാസിം, സൺ ഫാർമ, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ജെഎസ്ഡബ്ല്യു സ്റ്റീൽ, വേദാന്ത, നെസ് ലെ, കോൾ ഇന്ത്യ, ഭാരതി എയർടെൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, എൻടിപിസി, പവർഗ്രിഡ്, ടിസിഎസ്, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വ്യാപകമായുള്ള വില്പന സമ്മർദം തുടരുന്നതിനാൽ മറ്റ് ഏഷ്യൻ വിപണികളിൽ നഷ്ടത്തിലാണ്വ്യാപാരം നടക്കുന്നത്. Sensex rises 138 points

from money rss http://bit.ly/2Gu9sri
via IFTTT

എക്‌സ്.എൽ. റേറ്റ് സേവിങ്‌സ് അക്കൗണ്ടുമായി യെസ് ബാങ്ക്

ഉപഭോക്താക്കൾക്ക് മൂല്യവർധിത സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി എക്സ്.എൽ. റേറ്റ് അക്കൗണ്ട് അവതരിപ്പിച്ച് യെസ് ബാങ്ക്. ഒരു ലക്ഷത്തിനു മുകളിലുള്ള ബാലൻസ് തുക സേവിങ്സ് അക്കൗണ്ടിൽനിന്ന് ഒാട്ടോമാറ്റിക് ആയി ഫിക്സഡ് ഡെപ്പോസിറ്റ് ആയി മാറുന്ന പദ്ധതിയാണിത്. ഇതുവഴി മികച്ച റിട്ടേൺ ലഭിക്കുന്നു. ഒരു വർഷത്തേക്കാണ് തുക എഫ്.ഡി. ആകുന്നത്. എഫ്.ഡി. അക്കൗണ്ട് ബാലൻസ് 25,000 രൂപയ്ക്ക് താഴേക്ക് പോവുകയാണെങ്കിൽ സേവിങ്സ് അക്കൗണ്ടിലേക്ക് തുക തിരിച്ചുവരും. ഒന്നിലേറെ അക്കൗണ്ടുമായി ഈ സംവിധാനം ബന്ധിപ്പിക്കാം. സേവിങ്സ് അക്കൗണ്ടിൽ ഉള്ള ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ള തുകയ്ക്ക് അഞ്ചു ശതമാനം പലിശ ലഭിക്കും. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള എഫ്.ഡി.യിലേക്ക് പോകുന്ന മിനിമം 25,000 വരുന്ന തുകയ്ക്ക് 7.25 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർ ആണെങ്കിൽ പലിശ 7.75 ശതമാനം ആയി ഉയരും. യെസ് ബാങ്ക് എ.ടി.എം. വഴി എത്ര തുക വേണമെങ്കിലും സൗജന്യമായി പിൻവലിക്കാം.

from money rss http://bit.ly/2uB35j2
via IFTTT

കൊറോണ ബാധിച്ച് ഓഹരി വിപണി: സെന്‍സെക്‌സിലെ നഷ്ടം 458 പോയന്റ്

മുംബൈ: ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 458.07 പോയന്റ് താഴ്ന്ന് 41,155.12ലും നിഫ്റ്റി 129.25 പോയന്റ് നഷ്ടത്തിൽ 12,119 നിലവാരത്തിലുമാണ് ക്ലോസ് ചെയ്തത്. ചൈനയെ ബാധിച്ച കൊറോണ വൈറസ് സാമ്പത്തികമേഖലയിൽ പ്രതിഫലിച്ചേക്കാമെന്ന ആശങ്കയിൽ ഓഹരികൾ വിറ്റ് വൻതോതിൽ ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 1058 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1494 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം, സിപ്ല, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ, സൺ ഫാർമ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. വേദാന്ത, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഗെയിൽ, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഐഒസി, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex tanks over 450 pts

from money rss http://bit.ly/37qZbrz
via IFTTT

വില്‍ക്കാന്‍ വീണ്ടുംശ്രമം; എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ആരെങ്കിലും എത്തുമോ?

ന്യൂഡൽഹി: 2018ൽ ആദ്യശ്രമം പരാജയപ്പെട്ടതിനുശേഷം എയർ ഇന്ത്യയുടെ വില്പനയ്ക്ക് കേന്ദ്ര സർക്കാർ വീണ്ടും ലേലംവിളി തുടങ്ങി. താൽപര്യപത്രം നൽകേണ്ട അവസാന തിയതി 2020 മാർച്ച് 17ആണ്. 2018ൽ 76 ശതമാനം ഓഹരികൾ വിൽക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ ഇപ്പോൾ വിൽക്കുന്നത് 100 ശതമാനം ഓഹരികളുമാണ്. ആരും വാങ്ങാനെത്തിയില്ലെങ്കിൽ കമ്പനി പൂട്ടേണ്ടിവരുമെന്നാണ് സർക്കാർ നിലപാട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയായ എയർ ഇന്ത്യ-സാറ്റ്സ് എന്നിവയുടെ ഓഹരികളാണ് വിൽക്കുന്നത്. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും മുഴുവൻ ഓഹരികളും സംയുക്തസംരംഭമായ എഐഎസ്എടിഎസിന്റെ 50 ശതമാനം ഓഹരികളും വിൽക്കുന്നതിനാണ് താൽപര്യപത്രം ക്ഷണിച്ചിട്ടുള്ളത്. എയർ ഇന്ത്യയുടെ മൊത്തം കടബാധ്യത 60,074 കോടി രൂപയാണ്. ഇതിൽ 23,000 കോടിരൂപയുടെ ബാധ്യത ഓഹരി വാങ്ങുന്നവർ ഏറ്റെടുക്കേണ്ടിവരും. പ്രതിദിനം 26 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം.

from money rss http://bit.ly/2TYcgEL
via IFTTT

Sunday 26 January 2020

ഏത് ബാങ്കില്‍നിന്ന് നിങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭവന വായ്പ ലഭിക്കും?

നിലവിലെ സാഹചര്യത്തിൽ ഒരാൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഭവന വായ്പ. വായ്പയെടുക്കുന്നുണ്ടെങ്കിൽ ഭവന വായ്പമാത്രമേ എടുക്കാവൂ എന്നാണ് സാമ്പത്തിക ആസുത്രകരുടെ നിർദേശം. ദീർഘകാലത്തിൽ മികച്ച മൂലധനേട്ടം നേടാൻ നിങ്ങളുടെ വസ്തുവിന് കഴിയുമെന്നതും കണക്കിലെടുക്കേണ്ടതാണ്. ഉദാഹരണത്തിന്, നിങ്ങൾ വായ്പയെടുത്ത് കാറാണ് വാങ്ങുന്നതെങ്കിൽ ഭാവിയിൽ വിറ്റാൽ തേയ്മാനക്കിഴിവ് കഴിച്ചതുകയാണ് ലഭിക്കുക. വാങ്ങിയ വിലയേക്കാൾ പകുതിപോലും ലഭിക്കില്ല. അതുപോലെയല്ല വീടിന്റെ മൂല്യം. അത് എപ്പോഴുംകൂടിക്കൊണ്ടിരിക്കും. നിലവിലെ വായ്പകളിൽ ഏറ്റവുംകുറവ് പലിശ ഈടാക്കുന്നത് ഭവനവായ്പക്കാണെന്ന പ്രത്യേകതയുമുണ്ട്. വായ്പയുടെ തിരിച്ചടവ് തുകയ്ക്ക് ആദായനികുതിയിളവ് ലഭിക്കുമെന്നതും ആകർഷകമാണ്. ബാങ്കുകൾ നൽകുന്ന ഭവനവായ്പയുടെ പലിശനിരക്കുകൾ താരതമ്യം ചെയ്യാം. അതിൽനിന്ന് മികച്ചത് തിരഞ്ഞെടുക്കാം.​ Bank Interest Rate(%) EMI(Rs) Processing fee State Bank of India 7.95-8.70 25,000-26,416 Up to 0.50% of the loan amount Punjab National Bank 7.95-9.35 25,000-27,761 Up to 0.35%of the loan amount (maximum: Rs 15,000) United Bank of India 8.00-8.15 25,093-25,374 Waived up to 31 March 2020 HDFC 8.00-8.50 25,093-26,035 Up to 0.50% of the loan amount(maximum: Rs 3,000) Syndicate Bank 8.00-8.70 25,093-26,416 For loans up to 25 lakh:0.125% of the loan amount(Maximum:Rs 2,500) Central Bank of India 8.00-8.80 25,093-28,062 Up to 0.50% of the loan amount(maximum:Rs 20,000) OBC 8.00-9.55 25,093-28,062 Up to 0.60% of the loan amount(maximum Rs: 45,000) Indian Bank 8.05-8.55 25,187-16,130 0.23%of the loan amount(maximum:Rs 20,470) Canara Bank 8.05-10.55 15,187-30,052 0.50%of the loan amount(maximum Rs 10,000) Corporation bank 8.10-8.35 25,280-25,751 0.50% of the loan amount(maximum Rs 50,000)+tax Andhra Bank 8.15-8.30 25,374-25,656 0.50 of the loan amount(maximum Rs 10,000)+tax ലോൺ തുക: 30 ലക്ഷം രൂപ. കാലാവധി: 20വർഷം

from money rss http://bit.ly/2uww6MX
via IFTTT

കൊറോണ ഭീതി: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: കൊറോണ വൈറസ് ഭീതി ഓഹരി വിപണിയെയും ബാധിച്ചു. സെൻസെക്സ് 200 പോയന്റിലേറെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. കൊറോണ ബാധിച്ച് 80ലേറെ പേർ മരിച്ചതും 3000ലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ചതും ആഗോള വ്യാപകമായി വിപണിയെ നഷ്ടത്തിലാക്കി. ലോഹ വിഭാഗം ഓഹരികളെയാണ് നഷ്ടം പ്രധാനാമായും ബാധിച്ചത്. സെൻസെക്സ് ഓഹരികളിൽ ജെഎസ്ഡബ്ല്യുയു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ, വേദാന്ത, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ രണ്ടുമുതൽനാലുശതമാനംവരെ താഴ്ന്നു. മികച്ച പാദഫലം പുറത്തുവിട്ടതിനെതുടർന്ന് ഐസിഐസിഐ ബാങ്കിന്റെ ഓഹരിവില രണ്ടുശതമാനത്തോളം ഉയർന്നു. യുപിഎൽ, ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം, ടൈറ്റൻ കമ്പനി, സിപ്ല തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. Sensex falls nearly 200 points

from money rss http://bit.ly/2O2vp4F
via IFTTT

ബജറ്റില്‍ വീട്ടുപകരണങ്ങളുടെ നികുതി കുറച്ചേക്കും

ന്യൂഡൽഹി: വീട്ടുപകരണങ്ങൾ, ഉപഭോക്തൃ ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവ താഴ്ന്ന നികുതി നിരക്കിൽ കൊണ്ടുവന്നേക്കും. പരിസ്ഥിതി സൗഹൃദവും ഊർജ കാര്യക്ഷമതയുള്ളതുമായ ഉത്പന്നങ്ങൾക്കായിരിക്കും കുറഞ്ഞ നികുതി നിരക്ക് ബജറ്റിൽ പ്രഖ്യേപിച്ചേക്കുക. ഇത്തരം ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള ഭാഗങ്ങളുടെ ഇറക്കുമതിയ്ക്ക് ഇറക്കുമതി ചുങ്കം ഒഴിവാക്കുന്നതും ബജറ്റിൽ പരിഗണിക്കുന്നുണ്ട്. ഊർജ ക്ഷമതയുള്ള ഉത്പന്നങ്ങൾ നിർമിക്കുന്നതിന് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. ബജറ്റിന് മുന്നോടിയായുള്ള നിവേദനത്തിലാണ് അസോസിയേഷൻ ഇക്കാര്യം സർക്കാരിനെ ബാധ്യപ്പെടുത്തിയത്. പരിസ്ഥിതി സൗഹൃദവും ഊർജ ക്ഷമതയുമുള്ള എയർ കണ്ടീഷണറുകളും റഫ്രിജറേറ്ററുകൾ(4 സ്റ്റാർ, 5 സ്റ്റാർ മോഡലുകൾ)ക്കും ജിഎസ്ടി 12 ശതമാനമായി കുറയ്ക്കണമെണ് ഇവരുടെ പ്രധാന ആവശ്യം. ജിഎസ്ടി കുറച്ചാൽ വിപണിയിൽ ഇത്തരം ഉത്പന്നങ്ങൾക്ക് ആവശ്യക്കേരേറുമെന്നാണ് അസോസിയേഷൻ പറയുന്നത്. ഉപഭോഗം കൂട്ടാൻ വിപണിയിൽ കൺസ്യൂമർ ഡിമാൻഡ് വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പാനസോണിക് ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പ്രസിഡന്റും സിഇഒയുമായ മനീഷ് ശർമ അഭിപ്രായപ്പെട്ടു. Appliances, consumer electronics industry seeks tax relief

from money rss http://bit.ly/30XUZ0c
via IFTTT

Friday 24 January 2020

പാനോ ആധാറോ നല്‍കിയില്ലെങ്കില്‍ ശമ്പളത്തില്‍നിന്ന് 20% നികുതി കിഴിവുചെയ്യും

ന്യൂഡൽഹി: പാൻ നമ്പറോ ആധാർ നമ്പറോ തൊഴിലുടമയ്ക്ക് നൽകിയില്ലെങ്കിൽ ഇനിമുതൽ നിങ്ങളിൽനിന്ന് 20 ശതമാനം നികുതി ഈടാക്കും. അതായത് ശമ്പളത്തിൽനിന്ന് 20 ശതമാനം ആദായ നികുതി(ടിഡിഎസ്) ഈടാക്കുമെന്ന് ചുരുക്കം. നിലവിൽ പാൻ നൽകിയില്ലെങ്കിലായിരുന്നു 20 ശതമാനം ടിസിഎസ് ബാധകമായിരുന്നത്. ഇതിനാണ് മാറ്റംവരുത്തിയത് ആധാർ നമ്പർ നൽകിയാലും മതി. പ്രത്യക്ഷ നികുതി ബോർഡിന്റെ ഏറ്റവും പുതിയ ടിഡിഎസ് സർക്കുലറിലാണ് ആധാർകൂടി നിർബന്ധമാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ആദായ നികുതി പരിധിക്കുതാഴെയാണെങ്കിൽ ആധാർ നൽകിയില്ലെങ്കിലും നിങ്ങളിൽനിന്ന് ടിഡിഎസ് കിഴിവ് ചെയ്യില്ല. പാൻ ഇല്ലാത്തവർ ആധാർ നമ്പർ നൽകിയാൽമതിയെന്ന് കഴിഞ്ഞ ബജറ്റിൽ നിയമം ഭേദഗതിചെയ്തിരുന്നു. ഇങ്ങനെ ആധാർ നമ്പർ നൽകുന്നവർക്ക് നികുതിവകുപ്പ് പെർമനെന്റ് അക്കൗണ്ട് നമ്പർ അപേക്ഷിക്കാതെതന്നെ നൽകിയിരുന്നു. 20% TDS if employee doesn't share PAN or Aadhaar

from money rss http://bit.ly/2tFY9tj
via IFTTT

പെട്രോള്‍ പമ്പിലെ തിരക്ക്‌ ഒഴിവാക്കാം: ഫാസ്ടാഗ് പോലെയുള്ള സംവിധാനം നടപ്പാക്കുന്നു

ന്യൂഡൽഹി: പെട്രോൾ പമ്പിലെ നീണ്ടനിര ഒഴിവാക്കാൻ ടോൾ പ്ലാസയിലെ ഫാസ്ടാഗ് പോലെയുള്ള സംവിധാനം നടപ്പാക്കുന്നു. ഫ്യുവൽ നോസിലിൽനിന്ന് നിങ്ങൾക്കാവശ്യമുള്ള പെട്രോളും ഡീസലും എത്രയാണെന്ന് മനസിലാക്കി അത്രയും പെട്രോൾ വാഹന ഉടമ പറയാതെതന്നെ നിറയ്ക്കുന്ന സംവിധാനമാണിത്. റേഡിയോ ഫ്രീക്വൻസി ഐഡിന്റിഫിക്കേഷൻ സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എജിഎസ് ട്രാൻസാക്ട് ടെക്നോളജീസ് ലിമിറ്റഡ് ആണ് ഫാസ്റ്റ്ലെയൻ എന്നപേരിലുള്ള സംവിധാനം വികസിപ്പിച്ചിട്ടുള്ളത്. എങ്ങനെയാണ് ഫാസ്റ്റ്ലൈൻ പ്രവർത്തിക്കുക ഫാസ്റ്റ്ലൈൻ മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ(ആർഎഫ്ഐഡി) സ്റ്റിക്കർ ഉപയോഗിച്ചാണ് ആവശ്യമുള്ള പെട്രോൾ വാഹനത്തിൽ നിറയ്ക്കുക. പെട്രോൾ പമ്പിലെത്തുംമുമ്പ് മൊബൈൽ ആപ്പിൽ നിങ്ങൾക്കാവശ്യമുള്ള ഇന്ധനം എത്രയെന്ന് സെറ്റ്ചെയ്തുവെയ്ക്കാം. വിൻഡ്ഷീൽഡിൽ പതിച്ചിട്ടുള്ള സ്റ്റിക്കറിൽനിന്ന് ഏത് ഇന്ധനമാണ് വേണ്ടതെന്നും എത്ര ലിറ്റർവേണമെന്നുമുള്ള വിവരം ഇന്ധനം നിറയ്ക്കുന്നയാൾക്ക് ലഭിക്കും. നിറച്ചുകഴിഞ്ഞാൽ അപ്പോൾതന്നെ നോട്ടിഫിക്കേഷൻ ലഭിക്കുകയും നിങ്ങൾക്ക് പമ്പിൽനിന്ന് പുറത്തുപോകാനും കഴിയും. പണമടയ്ക്കാനോ ബാക്കിവാങ്ങുന്നതിനോ കാത്തുനിൽക്കേണ്ടില്ല. നിങ്ങളുടെ പ്രീ പെയ്ഡ് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചിട്ടുണ്ടാകും. മുംബൈയിൽമാത്രം എച്ച്പിസിഎലിന്റെ 120ലേറെ പെട്രോൾ പമ്പുകളിൽ സംവിധാനം നടപ്പാക്കിക്കഴിഞ്ഞു. 2020 മാർച്ചോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സംവിധാനം നിലവിൽവരുമെന്ന് എച്ച്പിസിഎൽ അധികൃതർ പറഞ്ഞു. Petrol pumps get FASTag-like technology

from money rss http://bit.ly/2sWWVJJ
via IFTTT

കേന്ദ്ര ബജറ്റ്: ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ വിലവര്‍ധിക്കും

ന്യൂഡൽഹി: 50ലധികം ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം ഉയർത്തിയേക്കും. ചൈനയിൽനിന്ന് ഉൾപ്പടെയുള്ള 56 ബില്യൺ ഡോളറിന്റെ ഇറക്കുമതിയെയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക്സ്, ഇലക്ട്രികൽ, കെമിക്കൽ, കരകൗശലവസ്തുക്കൾ തുടങ്ങിയവയുടെ ഇറക്കുമതി ചുങ്കമാണ് വർധിപ്പിക്കുക. ഇതുസംബന്ധിച്ച് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം ഉണ്ടായേക്കും. 5 മുതൽ 10 ശതമാനംവരെയാകും തീരുവ വർധിപ്പിക്കുക. മൊബൈൽ ഫോൺ ചാർജറുകൾ, വ്യവസായികാവശ്യത്തിനുള്ള രാസവസ്തുക്കൾ, മരംകൊണ്ട് നിർമിച്ച ഫർണിച്ചറുകൾ, ജ്വല്ലറി, കരകൗശല വസ്തുക്കൾ എന്നിവയ്ക്ക് ഇതോടെ വിലഉയരും. രാജ്യത്തെ മൊബൈൽ ഫോൺനിർമാതാക്കളെയാകും ഇറക്കുമതി തീരുവ കാര്യമായി ബാധിക്കുക. ചാർജറുകൾ, വൈബറേറ്റർ മോട്ടോറുകൾ തുടങ്ങിയവ ചൈനയിൽനിന്നാണ് ഇറക്കുമതിചെയ്യുന്നത്. Govt may increase import duties on more than 50 items

from money rss http://bit.ly/37s35QP
via IFTTT

അന്താരാഷ്ട്ര അഴിമതിസൂചികയിൽ ഇന്ത്യ വീണ്ടും പിന്നോട്ട്

ന്യൂഡൽഹി: അന്താരാഷ്ട്ര പ്രത്യക്ഷ അഴിമതി സൂചികയിൽ ഇന്ത്യ രണ്ടുസ്ഥാനംകൂടി പിന്നിലായി. മുൻവർഷങ്ങളിലെ കണക്കനുസരിച്ച് 78-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2019-ലെ പ്രകടനം കണക്കാക്കിയപ്പോൾ 80-ാം സ്ഥാനത്താണ്. ട്രാൻസ്പരൻസി ഇന്റർനാഷണൽ എന്ന സംഘടന പുറത്തുവിട്ട റിപ്പോർട്ടനുസരിച്ചാണിത്. * ഇന്ത്യയുടെ കഴിഞ്ഞതവണത്തെ മാർക്കായ 100-ൽ 41 മാർക്കിൽ ഇത്തവണയും മാറ്റമില്ല. * രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിലുള്ള കോർപ്പറേറ്റുകളുടെ സ്വാധീനതയും രാഷ്ട്രീയപ്പാർട്ടികൾക്കുള്ള സഹായധനവും തീരുമാനം എടുക്കുന്നതിലുള്ള അവിഹിതസമ്മർദവും അഴിമതി നിയന്ത്രിക്കുന്നത് കുറച്ചിട്ടുണെന്നാണ് പഠനം പറയുന്നത്. *180 രാജ്യങ്ങളിൽ നടത്തിയ 13 സർവേകളിൽ നിന്നാണ് ഫലം കണക്കാക്കുന്നത്. *സൂചികയനുസരിച്ച് ഓരോ രാജ്യത്തിനും പൂജ്യം (വളരെയധികം അഴിമതി നിറഞ്ഞത്) മുതൽ 100 (അഴിമതി രഹിതം) വരെ മാർക്കുണ്ട്. * ന്യൂസീലൻഡ്, ഡെൻമാർക്ക് (87), ഫിൻലൻഡ് (86), സിങ്കപ്പൂർ (85), സ്വീഡൻ(85), സ്വിറ്റ്സർലൻഡ് (85) എന്നിവയാണ് അഴിമതി കുറഞ്ഞ രാജ്യങ്ങൾ. * സൊമാലിയ (9), ദക്ഷിണ സുഡാൻ (12), സിറിയ (13) എന്നിവയാണ് അഴിമതി കൂടിയ രാജ്യങ്ങൾ. യെമെൻ(15), വെനസ്വേല(16), സുഡാൻ(16), അഫ്ഗാനിസ്താൻ(16) എന്നീ രാജ്യങ്ങളും കടുത്ത അഴിമതി നിലനിൽക്കുന്നവയാണ്. *എട്ടുവർഷത്തിനുള്ളിൽ 22 രാജ്യങ്ങൾ മാത്രമേ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചുള്ളൂ. content Highlights:India back again in Corruption Perceptions Index

from money rss http://bit.ly/3aIBEUY
via IFTTT

സെന്‍സെക്‌സ് 227 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാംദിനവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 12,250 നിലവാരത്തിലെത്തി. സെൻസെക്സ് 226.79 പോയന്റ് ഉയർന്ന് 41613.19ലും നിഫ്റ്റി 67.90 പോയന്റ് നേട്ടത്തിൽ 12248.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് 0.7ശതമാനവും സ്മോൾക്യാപ് 0.5ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇയിലെ 1366 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1118 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികൾക്ക് മാറ്റമില്ല. വാഹനം, ലോഹം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിൽ നിക്ഷേപകരുടെ താൽപര്യം പ്രകടമായിരുന്നു. യെസ് ബാങ്കാണ് മികച്ചനേട്ടമുണ്ടാക്കിയത്. ബാങ്കിന്റെ ഓഹരി വില നാലുശതമാനത്തിലേറെ ഉയർന്നു. അൾട്രടെക് സിമെന്റ്, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എൽആന്റ്ടി, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. പവർഗ്രിഡ് കോർപ്, സിപ്ല, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, വിപ്രോ, ടിസിഎസ്, റിലയൻസ്, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex up 227 pts

from money rss http://bit.ly/2NVjkOW
via IFTTT