121

Powered By Blogger

Monday 31 August 2020

ഗൂഗിള്‍ പേ വഴി കോണ്ടാക്ട്‌ലെസ് പണമിടപാട് സൗകര്യവും

ഗൂഗിൾ പേ ഉപയോഗിച്ച് കോൺടാക്ട് ലെസ് സംവിധാനത്തിലൂടെ ഇനി പണം കൈമാറാം. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ(എൻഎഫ്സി) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. യുപിഐ സംവിധാനമുപയോഗിച്ചാണ് ഇതുവരെ ഗൂഗിൾ പേ വഴി പണമിടപാട് നടത്തിയിരുന്നത്. ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് നമ്പറുകൾ ആപ്പിൽ ചേർക്കാനുള്ള സൗകര്യംവന്നതോടെയാണ് മറ്റൊരാൾക്ക് കാർഡ് കൈമാറാതെ പിഒഎസ് മെഷീനുസമീപം കൊണ്ടുചെന്ന് ഇടപാടുനടത്താനുള്ള സാധ്യതകൂടി ലഭ്യമായത്. പോയന്റ് ഓഫ് സെയിൽ ടെർമിനലുകളിൽ കാർഡ് ഉപയോഗിക്കാതെയും പിഎൻ നൽകാതെയും ഇടപാട് നടത്താൻ എൻഎഫ്സി സംവിധാനംവഴികഴിയും. ഗൂഗിൾ പേയിലെ സെറ്റിങ്സിൽ പോയി പേയ്മന്റ് മെത്തേഡിൽ ക്ലിക്ല് ചെയ്ത് കാർഡിലെ വിവരങ്ങൾ ചേർക്കാം. കാർഡിന്റെ നമ്പർ, കാലാവധി, സിവിവി, കാർഡ് ഉടമയുടെ പേര് തുടങ്ങിയവയാണ് ചേർക്കാൻ കഴിയുക. കാർഡ് വിവരങ്ങൾ ചേർത്തുകഴിഞ്ഞാൽ യഥാർഥ കാർഡ് നമ്പറിനുപകരം വ്യർച്വൽ അക്കൗണ്ട് നമ്പർ ആപ്പ് തനിയെ ഉണ്ടാക്കും. കാർഡിന് പകരമായി ഉപയോഗിക്കാവുന്ന ഈ നമ്പർ ടോക്കൺ എന്ന പേരിലാണ് അറിയപ്പെടുക. ഷോപ്പുകളിലെ പണമിടപാടിന് ഇതാണ് ഉപയോഗിക്കേണ്ടത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. തമാസിയാതെ എല്ലാവർക്കും സേവനം പ്രയോജനപ്പെടുത്താമെന്നും ഗൂഗിൾ അറിയിച്ചു. Google Pay rolls out NFC-based contactless card payment option in India

from money rss https://bit.ly/3lzqbMZ
via IFTTT

സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ ദിനങ്ങളിൽ ഇടിഞ്ഞതിനുശേഷം ചൊവാഴ്ച നേരിയതോതിൽ വർധിച്ചു. പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. പവൻ വില 42,000 രൂപയിലേയ്ക്ക് ഉയർന്നശേഷം 4,400 രൂപവരെ കുറഞ്ഞ് 37,600 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റ് 29 മുതൽ 31വരെ തുടർച്ചയായ നാലുദിവസം താഴ്ന്ന നിലവാരത്തിൽ തുടർന്നശേഷമാണ് 200 രൂപയുടെ വർധന. ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 1,986 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3lDekxy
via IFTTT

സമ്പദ്ഘടനയില്‍ തളര്‍ച്ച അതിരൂക്ഷം: തിരിച്ചുവരാന്‍ കാലമേറെയെടുത്തേക്കും

രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം പ്രതീക്ഷിച്ചതിലും കുത്തനെ ഇടിഞ്ഞത് സമ്പദ്ഘടനയുടെ പെട്ടെന്നുള്ള തിരിച്ചുവരവിന് തരിച്ചടിയാകും. ലോകത്തെതന്നെ ഏറ്റവുംവലിയ അച്ചിടിൽ മാർച്ച് മുതൽ നടപ്പാക്കിയത് ലോകത്തിലെതന്നെ അതവേഗംവളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി. ഏപ്രിൽ-ജൂൺ പാദത്തിൽ ജിഡിപിയിൽ 23.9ശതമാനമാണ് ഇടിവുണ്ടായത്. ജിഡിപിയിൽ 18.3ശതമാനം ഇടിവുണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അതിനെപ്പോലും മറികടന്നുകൊണ്ടാണ് നാലിലൊന്ന് ഇടിവിലേയ്ക്ക് നീങ്ങിയത്. ഉപഭോക്താക്കളുടെ ചെലവിടൽശേഷിയിൽ കുത്തനെ കുറവുണ്ടായി. സ്വകാര്യ നിക്ഷേപം, കയറ്റുമതി എന്നീമേഖലയിലും കനത്ത തിരിച്ചടിയുണ്ടായി. പരിമിതമായ സാമ്പത്തിക സാഹചര്യങ്ങളും കൂടുതൽ ശക്തമായി സാമ്പത്തികവളർച്ചയെ ഉത്തജേപ്പിക്കേണ്ട ആവശ്യകതയും കണക്കിലെടുക്കുമ്പോൾ തളർച്ച 2022 സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിവരെ പ്രതിഫലിക്കാനാണ് സാധ്യതയെന്നാണ് വിലിയിരുത്തൽ. സമ്പദ് വ്യവസ്ഥയുടെ പ്രധാന ചാലകശക്തിയായ ഉപഭോക്തൃ ചെലവിടൽശേഷിയിൽ 31.2ശതമാനമാണ് ഇടിവുണ്ടായത്. മൂൻപാദത്തിൽ ഈ ഇടിവ് 2.6ശതമാനംമാത്രമായിരുന്നു. മൂലധന നിക്ഷേപത്തിലാകട്ടെ ഏപ്രിൽ-ജൂൺ കാലയളവിൽ 47.9ശതമാനമാണ് കുറവുണ്ടായത്. മുൻപാദത്തിൽ മൂലധന നിക്ഷേപത്തിൽ 2.1ശതമാനം വളർച്ചരേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഗതാഗതം, വിദ്യാഭ്യാസം, റസ്റ്റോറന്റ് മേഖലയിൽ നിയന്ത്രണം ഇപ്പോഴും തുടരുകയുമാണ്. നിർമാണം, സേവനം, റീട്ടെയിൽ മേഖലയിൽ ലക്ഷക്കണക്കിന് പേർക്കാണ് തൊഴിൽ നഷ്ടമായത്. അതേസമയം, കുത്തനെയുള്ള തിരിച്ചുവരവിന് രാജ്യത്തെ സമ്പദ്ഘടനസജ്ജമായിട്ടുണ്ടെന്നാണ്ധനമന്ത്രാലയത്തിലെ ചീഫ് ഇക്കണോമിസ്റ്റായ കൃഷ്ണമൂർത്തി സുബ്രഹ്മണ്യം പറയുന്നത്. റെയിൽ വഴിയുള്ള ചരക്ക് നീക്കം, വൈദ്യുതി ഉപയോഗം, നികുതിപിരിവ് തുടങ്ങിയവയിൽ വരുംപാദങ്ങളിൽ കാര്യമായ വർധന പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മറ്റ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ മറിച്ചാണ്. 1947ൽ രാജ്യം ബ്രട്ടീഷ് കൊളോണിയിൽ ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയശേഷമുള്ള ഏറ്റവും മോശം സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും ദശലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിവിടാൻ സാധ്യതയുണ്ടെന്നുമാണ് ഇവരുടെ വിലയിരുത്തൽ. വളർച്ചയ്ക്ക് വേഗംകൂട്ടാൻ റിസർവ് ബാങ്ക് റിപ്പോനിരക്കിൽ ഫെബ്രുവരിക്കുശേഷം 1.15ശതമാനം കുറവുവരുത്തി. വർധിച്ചുവരുന്ന പണപ്പെരുപ്പ നിരക്കുമൂലം നിരക്കുകുറയ്ക്കൽ തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മെയിൽ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഉപഭോക്തൃ ആവശ്യതകയും ഉത്പാദനക്ഷമതയും ഇനിയും വീണ്ടെടുക്കാനായിട്ടില്ല. അതിനിടെ, ലോകത്താകമാനം കോവിഡ് നിയന്ത്രണം ഫലപ്രാപ്തിയിലെത്തുമ്പോൾ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുകൊണ്ടിരിക്കുകയാണ്. 36 ലക്ഷത്തിലേറെപ്പേർ ഇതിനകം രോഗബാധിതരായി. മരണസംഖ്യ 64,400ലേറെയായി വർധിക്കുകയും ചെയ്തു. Depression in the economy is at an all-time high: it may take a long time to recover

from money rss https://bit.ly/32HZX2d
via IFTTT

നഷ്ടത്തില്‍നിന്ന് കുതിച്ച് വിപണി: സെന്‍സെക്‌സില്‍ 391 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് ഓഹരി സൂചികകൾ കുതിച്ചു. സെൻസെക്സ് 391 പോയന്റ് നേട്ടത്തിൽ 39,019ലും നിഫ്റ്റി 116 പോയന്റ് 11,503ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1087 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 684 ഓഹരികൾ നഷ്ടത്തിലുമാണ്. 75 ഓഹരികൾക്ക് മാറ്റമില്ല. ജിഡിപിയിൽ കുത്തനെ ഇടിവുണ്ടായതാണ് കഴിഞ്ഞദിവസം വിപണിയെ ബാധിച്ചത്. ടെലികോം കമ്പനികളുടെ എജിആർ കുടിശ്ശിക സംബന്ധിച്ച് ഇന്ന് വാദംകേൾക്കാനിരിക്കെയാണ് വിപണിയിലെ ഈ നേട്ടം. ഇൻഡസിന്റ് ബാങ്ക്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എസ്ബിഐ, എൻടിപിസി, ഗ്രാസിം, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, എംആൻഡ്എം, സിപ്ല, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഒഎൻജിസി, സീ എന്റർടെയ്ൻമെന്റ്, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 391 pts

from money rss https://bit.ly/2EBLBZr
via IFTTT

Vinod Kovoor Starts Selling Fish Due To COVID-19 Pandemic; Says ‘I Don’t Have Any Work’

Vinod Kovoor Starts Selling Fish Due To COVID-19 Pandemic; Says ‘I Don’t Have Any Work’
The Coronavirus pandemic has changed many actors' lives. Due to the lockdown and restrictions on film shooting, many artist have been facing a tough time earning a livelihood. Right from Bollywood to Tollywood, small-time actors started selling vegetables, fish and so

* This article was originally published here