121

Powered By Blogger

Thursday 7 November 2019

എസ്ബിഐ സ്ഥിര നിക്ഷേപ പലിശ വീണ്ടും കുറച്ചു: കൂടിയ പലിശ 6.25 ശതമാനം

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചു. പുതിയ നിരക്കുകൾ നവംബർ 10 മുതൽ പ്രാബല്യത്തിൽവരും. ഈ വർഷം ഇതുവരെ റിപ്പോ നിരക്ക് 135 ബേസിസ് പോയന്റ് കുറച്ചതിനെതുടർന്ന് മറ്റു ബാങ്കുകളും നിക്ഷേപ പലിശ ഇടക്കിടെ കുറവുവരുത്തിയിരുന്നു. ഒരുവർഷത്തിനും രണ്ടുവർഷത്തിനുമിടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കിൽ ഇത്തവണ 15 ബേസിസ് പോയന്റാണ് കുറവുവരുത്തിയത്. പുതുക്കിയ പലിശ 7 ദിവസം മുതൽ 45 ദിവസംവരെ 4.50ശതമാനം 46 ദിവസം മുതൽ 179 ദിവസംവരെ 5.50 ശതമാനം 180 ദിവസം മുതൽ 210 ദിവസംവരെ 5.80 ശതമാനം 211 ദിവസം മുതൽ ഒരുവർഷംവരെ 5.80 ശതമാനം ഒരു വർഷം മുതൽ 2 വർഷംവരെ 6.25 ശതമാനം 2 വർഷം മുതൽ 3 വർഷംവരെ 6.25 ശതമാനം 3 വർഷം മുതൽ 5 വർഷംവരെ 6.25 ശതമാനം 5 വർഷം മുതൽ 10 വർഷംവരെ 6.25 ശതമാനം *മുതിർന്ന പൗരന്മാർക്ക് അരശതമാനംവരെ അധിക പലിശ ലഭിക്കും. രണ്ടു കോടി രൂപയ്ക്കുമുകളിലുള്ള നിക്ഷേപങ്ങൾക്കുള്ള പലിശയും കുറച്ചിട്ടുണ്ട്. 30 മുതൽ 75 ബേസിസ് പോയന്റുവരെയാണ് കുറവുവരുത്തിയിട്ടുള്ളത്. വായ്പാ പലിശയും ഇതോടൊപ്പം കുറച്ചു. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ 5 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ ഒരുവർഷ കാലാവധിയുള്ള എംസിഎൽആർ നിരക്ക് 8.05 ശതമാനത്തിൽനിന്ന് 8 ശതമാനമാകും. നവംബർ 10 മുതലാണ് ഈ നിരക്കും പ്രാബല്യത്തിൽവരിക. 2019-20 സാമ്പത്തിക വർഷത്തിൽ ഇത് ഏഴാംതവണയാണ് ബാങ്ക് എംസിഎൽആർ നിരക്ക് കുറയ്ക്കുന്നത്. SBI cuts fixed deposit rates

from money rss http://bit.ly/33zsM0c
via IFTTT

കൂടുതല്‍ പ്രചോദനം പ്രതീക്ഷിച്ച് കുതിക്കാന്‍ ഓഹരി വിപണി

നിഫ്റ്റി 50 ലെ 25 ഓളം കമ്പനികൾ രണ്ടാം പാദഫലം പ്രഖ്യാപിച്ചപ്പോൾ മുൻവർഷത്തെയപേക്ഷിച്ച് നികുതിക്കു ശേഷമുള്ള ലാഭത്തിൽ 20 ശതമാനം വളർച്ച രേഖപ്പെടുത്തിയിരിക്കുന്നു. തികച്ചും പ്രോത്സാഹനജനകമാണ് ഈ ഫലങ്ങൾ. ഇതേ ഓഹരികൾക്ക് -11.3 ശതമാനം വളർച്ചയാണ് നേരത്തേ കണക്കാക്കിയിരുന്നത്. നിഫറ്റി 500 ലെ 127 ഓഹരികൾ ഫലം പ്രഖ്യാപിച്ചപ്പോൾ 18.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. നികുതി കഴിഞ്ഞുള്ള ലാഭത്തിൽ കഴിഞ്ഞ പാദത്തെയപേക്ഷിച്ച് 6 ശതമാനം വർധനവുണ്ടായി. കോർപറേറ്റ് നികുതിയിൽ വരുത്തിയ ഇളവും ബാങ്കിംഗ്, സിമെന്റ്, അതിവേഗം ചിലവാകുന്ന ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നീ മേഖലകളിലെ നല്ല പ്രകടനവുമാണിതിനു കാരണം. എന്നാൽ വാഹന, ഐടി മേഖലകളിലെ പ്രകടനം മെച്ചമായിരുന്നില്ല. വാഹന മേഖലയിൽ ആറുമാസം തുടർച്ചയായി വിൽപന മോശമായ ശേഷം ഉത്സവ സീസണിന്റെ വരവോടെ മെച്ചപ്പെടുന്നതായി കാണുന്നുണ്ട്. നവരാത്രി, ദസറ, ദാണ്ഡിയരസ് തുടങ്ങിയ ഉത്സവ സമയത്ത് വിൽപന 5 മുതൽ 7 ശതമാനം വരെ വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അടുത്ത പാദത്തിലെ ഫലത്തിൽ ഇതു കാണാൻ കഴിയും. മുൻ വർഷത്തെയപേക്ഷിച്ച് ഇരുചക്ര വാഹനങ്ങളുടെ വിൽപനയിൽ പുരോഗതി ഉണ്ടായിട്ടില്ലെങ്കിലും സെപ്തംബർ മാസത്തെ അപേക്ഷിച്ച് ഇതു മെച്ചപ്പെട്ടിട്ടുണ്ട്. ബാങ്കിംഗ് മേഖലയിൽ നിന്നു ലഭിക്കുന്ന മെച്ചപ്പെട്ട കണക്കുകളാണ് ഏറ്റവും ശ്രദ്ധേയം. ബാങ്കിംഗ് മേഖല കിട്ടാക്കടങ്ങളുടെ പ്രതിസന്ധിയിൽ നിന്ന് സാധാരണ നിലയിലേക്കു മടങ്ങി വരികയാണെന്നത് പ്രതീക്ഷ പകരുന്നു. കഴിഞ്ഞ വർഷത്തെ താഴ്ന്ന തുടക്കം, വ്യവസ്ഥകളിലെ ഇളവ്, കിട്ടാക്കടങ്ങളുടെ കാര്യത്തിൽ ആരംഭിച്ച നിയമനടപടികൾ സൃഷ്ടിച്ച അനുകൂല സ്ഥിതിവിശേഷം എന്നിവ കാരണമാണ് ബാങ്കിംഗ് രംഗത്തെ രണ്ടാം പാദ ഫലങ്ങൾ മെച്ചപ്പെട്ടത്. ആസ്തി നിലവാരത്തിലെ പുരോഗതി, വർധിച്ച ധാനാഗമം, നടത്തിപ്പു ചിലവിലെ കുറവ് എന്നീ ഘടകങ്ങൾ ഭാവിയിലും ഈ മേഖലയിൽ വളർച്ച വാഗ്ദാനം ചെയ്യുന്നു. ചില ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങളിലെ പ്രശ്നങ്ങളും നീണ്ടുപോകുന്ന തീരുമാനങ്ങളും കാരണം ചില ഓഹരികളുടെ കാര്യത്തിൽ വേണ്ടത്ര നേട്ടം ഉണ്ടായിട്ടില്ല എന്ന പ്രതികൂലാവസ്ഥയും കാണാതിരുന്നുകൂട. എന്നാൽ ദീർഘകാല പ്രവണതകളുടെ അടിസ്ഥാനത്തിൽ ബാങ്കിംഗ് മേഖലയുടെ മൂല്യനിർണയം ആകർഷകമാണ്. അവരുടെ ലാഭ ഗതിയും മുന്നോട്ടു തന്നെയാണ്. ഭാവിയിൽ ബാങ്കിംഗ് മേഖല ഓഹരി വിപണിയിൽ മികച്ച പ്രകടനം നടത്തുന്നതിനുള്ള മികച്ച അവസരമാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോൾ പുറത്തു വരുന്ന രണ്ടാം പാദഫലങ്ങൾ പ്രതീക്ഷിച്ചതിലും അൽപം ഭേദമാണെന്നാണ് ഓഹരി വിപണി വിലയിരുത്തുന്നത്. നികുതിയിളവുമൂലം മെച്ചപ്പെട്ട വരുമാന വളർച്ച, ഉത്സവസീസൺ കഴിഞ്ഞുള്ള കുതിപ്പ്, നിർലോഭമായി ലഭിച്ച മഴ, പലിശ നരക്കിൽ വരുത്തിയ കുറവ് എന്നിവയെല്ലാം ഭാവിയിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനിടയാക്കുമെന്നു തന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്. ക്രൂഡോയിലിന്റെ വില കുറഞ്ഞതും യുഎസ് ചൈന വ്യാപാര ഉടമ്പടിയുടേയും ബ്രെക്സിറ്റിന്റേയും കാര്യത്തിൽ പുറത്തുവന്ന ഗുണകരമായ വാർത്തകളും സർക്കാരിൽ നിന്നു നേരിട്ടുള്ളതും അല്ലാത്തതുമായ നികുതികളുടെ കാര്യത്തിലും ഓഹരി ആസ്തി നിക്ഷേപത്തിന്റെ കാര്യത്തിലും പ്രതീക്ഷിക്കുന്നകൂടുതൽ പരിഷ്കരണ നടപടികളും ഓഹരി വിപണിയിൽ അനുകൂലമായ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഒരു ആസ്തി വിഭാഗംഎന്ന നിലയിൽ ഓഹരികൾക്കും നിക്ഷേപങ്ങൾക്കുമായി പ്രചോദനവും ആനുകൂല്യങ്ങളും നൽകേണ്ടിയിരിക്കുന്നു. പണത്തിന്റെ വരവുകൂടിയതും നികുതി നിരക്കു കുറച്ചതും വരാനിടയുള്ള കൂടുതൽ നികുതിയിളവുകളും സർക്കാരിൽനിന്നു പ്രതീക്ഷിക്കുന്ന കൂടുതൽ ഉത്തേജക നടപടികളും ഓഹരി വിപണിയിലെ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ വളർച്ചാഘട്ടത്തിന്റെ ആദ്യപടിയിലാണ് നാമിപ്പോൾ. വിപണിയിലെ ചാഞ്ചല്യം അൽപകാലത്തേക്കുകൂടി നിലനിൽക്കാമെങ്കിലും ഇടക്കാലത്തേക്കും ദീർഘകാലത്തേക്കും ഇന്ത്യൻ ഓഹരി വിപണി ഗുണപരമായ വളർച്ച നേടുമെന്നുതന്നെ പറയാം. അനുയോജ്യമായ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ മിഡ്ക്യാപ്, ലാർജ്ക്യാപ്ഓഹരികൾ ആകർഷകമായിരിക്കും. നിക്ഷേപകർക്കിത് അവരുടെ റിസ്കിനുള്ള സമ്മാനവും ആയിത്തീരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) The market is looking for more stimulus for equity investments

from money rss http://bit.ly/32tEIz3
via IFTTT

സെന്‍സെക്‌സില്‍ 100 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസത്തെ നേട്ടങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 100 പോയന്റ് താഴ്ന്ന് 40,553ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തിൽ 11,982ലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡീസ് രാജ്യത്തിന്റെ റേറ്റിങ് താഴ്ത്തിയതാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 821 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 651 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, കോൾ ഇന്ത്യ, സീ എന്റർടെയൻമെന്റ്, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഐഷർ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യുപിഎൽ, ഭാരതി ഇൻഫ്രടെൽ, സൺ ഫാർമ, ഗെയിൽ, ബിപിസിഎൽ, ഭാരതി എയർടെൽ, സിപ്ല, ടാറ്റ സ്റ്റീൽ, എസ്ബിഐ, റിലയൻസ്, ഗ്രാസിം, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex down 100 pts

from money rss http://bit.ly/2oXsqBg
via IFTTT

'2,000 രൂപ നോട്ടുകൾ പൂഴ്ത്തിവെച്ചിരിക്കുന്നു; നിരോധിക്കാന്‍ എളുപ്പം'

ന്യൂഡൽഹി:നോട്ട് നിരോധനത്തിനു ശേഷം പുറത്തിറക്കിയ 2,000 രൂപ നോട്ടുകളിൽ നല്ലൊരു ശതമാനം പ്രചാരത്തിലില്ലെന്നും അവ പൂഴ്ത്തിെവച്ചിരിക്കുകയാണെന്നും മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. ഈ നോട്ടുകൾ നിരോധിക്കാൻ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ സെക്രട്ടറി പദവിയിൽനിന്ന് ഊർജ സെക്രട്ടറിയായി തരംതാഴ്ത്തിയതോടെ കഴിഞ്ഞ മാസം സുഭാഷ് ചന്ദ്ര സർവീസിൽനിന്ന് സ്വയം വിരമിച്ചിരുന്നു. 2,000 രൂപ നോട്ടുകൾ മൂല്യത്തിൽ രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളുടെ മൂന്നിലൊന്നു വരും. ഇവ യഥാർഥത്തിൽ പ്രചാരത്തിലില്ലാത്തതുകൊണ്ട് നിരോധിക്കാൻ എളുപ്പമാവും. ബാങ്കിലെത്തുന്ന 2,000 രൂപ നോട്ടുകൾ പുറത്തേക്ക് വിതരണത്തിനെത്തിക്കാതിരിക്കുക എന്ന ലളിതമായ മാർഗത്തിലൂടെ ആളുകൾക്ക് അസൗകര്യമില്ലാത്ത രീതിയിൽ 2,000 രൂപ നോട്ടുകൾ നിരോധിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന്റെ മൂന്നാം വാർഷിക വേളയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. Easy to ban 2000 rupee notes

from money rss http://bit.ly/34BWOAc
via IFTTT

നോട്ടസാധുവാക്കലിന്റെ മൂന്നുവർഷം

2016 നവംബർ എട്ട്. മറക്കാനിടയില്ല ആ ദിനം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കിയത് അന്നായിരുന്നു. പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം കറൻസികളാണ് അന്ന് അസാധുവായി മാറിയത്. മൂന്നുവർഷത്തിനിപ്പുറം അത് ഉദ്ദേശിച്ച ഫലം കണ്ടുവോ ലക്ഷ്യങ്ങൾ സമ്പദ്വ്യവസ്ഥയിലെ കള്ളപ്പണം ഒഴിവാക്കുക പണം കൈമാറിയുള്ള അഴിമതി തടയുക. കള്ളനോട്ടുകൾ ഒഴിവാക്കുക. ഭീകരപ്രവർത്തനം തടയുക, ഡിജിറ്റൽ ഇടപാടുകൾ കൂട്ടുക, നികുതി ലഭ്യത വർധിപ്പിക്കുക എന്നിവ പിന്നീട് ലക്ഷ്യങ്ങളായി ചേർക്കപ്പെട്ടു. ഫലം രാജ്യത്തെ സാമ്പത്തികവളർച്ച എട്ടു ശതമാനത്തിൽനിന്ന് ആറു ശതമാനത്തിൽ താഴെയെത്തി. ചരക്ക് - സേവന നികുതി കൂടി വന്നതോടെ അസംഘടിത മേഖലയൊന്നാകെ തളർന്നു. ചെറുകിട മേഖലയെ ഒന്നാകെ തകർന്നു. പണമൊഴുക്കും പണലഭ്യതയും കുറഞ്ഞത് വ്യവസായ മേഖലയെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കി. വിപണിയിൽ പൂർണതോതിൽ പണമെത്തിക്കാൻ ആർ.ബി.ഐ.ക്ക് ആറുമാസത്തോളം വേണ്ടിവന്നു. നികുതിവെട്ടിപ്പ് പതിവുപോലെ തുടരുന്നു. നികുതി റിട്ടേണുകളുടെ എണ്ണം കൂടിയെങ്കിലും വരുമാനത്തിൽ വലിയ വർധനയുണ്ടായിട്ടില്ല. 2017 ഓഗസ്റ്റ് അഞ്ചിനുള്ള കണക്കുപ്രകാരം നികുതി റിട്ടേണുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് 24.7 ശതമാനത്തിന്റെയും മുൻകൂർ നികുതി വരുമാനത്തിൽ 41.79 ശതമാനത്തിന്റെയും വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് സാമ്പത്തികപ്രവർത്തനങ്ങൾ കുറഞ്ഞത് വരുമാനത്തെ ബാധിച്ചു. ചരക്ക്-സേവന നികുതി വരുമാനം ഒരു ലക്ഷം കോടി രൂപയിൽ താഴെയാണ് ഇപ്പോഴും. കറൻസി രൂപത്തിൽ കള്ളപ്പണം ഉണ്ടായിരുന്നത് അഞ്ചു ശതമാനം മാത്രമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു. ബാക്കിയുള്ളവ റിയൽ എസ്റ്റേറ്റ് നിക്ഷേപം, സ്വർണം, അല്ലെങ്കിൽ മറ്റ് ആസ്തികളിലുള്ള നിക്ഷേപങ്ങളുടെ രൂപത്തിലാണ്. അവ അതേപടി ഇപ്പോഴും നിലനിൽക്കുന്നു. നോട്ടസാധുവാക്കലിനുശേഷം അഴിമതിയും തീവ്രവാദവും കുറഞ്ഞതിനും തെളിവുകളില്ല. തുക കോടി രൂപയിൽ നോട്ടസാധുവാക്കലിനുശേഷം 2000 രൂപാ നോട്ടുകൾ അവതരിപ്പിച്ചു. മൂന്നു വർഷം കഴിയുമ്പോൾ 6,58,199 കോടി രൂപയുടെ നോട്ടുകൾ വിപണിയിലുണ്ട്. 2019 ജനുവരിക്കു ശേഷം 2000 രൂപയുടെ നോട്ട് അച്ചടിച്ചിട്ടില്ല. 500 രൂപാ നോട്ടുകൾ വീണ്ടും കൊണ്ടുവന്നു. ഇപ്പോൾ ഏറ്റവുമധികം വിപണിയിലുള്ളത് 500 രൂപയുടെ നോട്ടാണ്. 10,75,881 കോടി രൂപയുടേത്. വീണ്ടും കള്ളനോട്ട് കള്ളനോട്ടുകൾ തടയാനായി കൊണ്ടുവന്ന നോട്ടസാധുവാക്കലിനെ മറികടന്ന് കള്ളനോട്ടുകൾ വിപണിയിൽ കൂടി. 500 രൂപാ നോട്ടുകളുടെ വ്യാജന്റെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 121 ശതമാനമാണ് വർധന. 21,865 നോട്ടുകളാണ് കണ്ടെടുത്തത്. 2,000 രൂപാ നോട്ടുകളിൽ ഇത് 21.9 ശതമാനമാണ് (21,847 എണ്ണം). 2016 നവംബറിൽ പുറത്തിറക്കിയ 2000 രൂപ നോട്ടിന്റെ 14.98 കോടി രൂപയുടെ കള്ളനോട്ടുകളാണ് 2017-ൽ പിടിച്ചെടുത്തത്. 2017 ഓഗസ്റ്റിൽ പുറത്തിറക്കിയ 200 രൂപ നോട്ടിന്റെ 12,728 കള്ളനോട്ടുകൾ 2019 സാമ്പത്തികവർഷം കണ്ടെത്തി. പണം കൈവശംവെക്കുന്നത് കൂടി കണക്കിൽപ്പെടാതെ സൂക്ഷിച്ചിട്ടുള്ള പണം ലക്ഷ്യമിട്ടായിരുന്നു നോട്ട് അസാധുവാക്കൽ. വിപണിയിലുണ്ടായിരുന്ന 99 ശതമാനം പണവും ഇതുവഴി സമ്പദ്വ്യവസ്ഥയുടെ ഭാഗമായി തിരിച്ചെത്തി. മൂന്നുവർഷം പിന്നിടുമ്പോൾ സ്ഥിതിഗതികൾ വീണ്ടും പഴയതുപോലെയാകുകയാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ അക്കൗണ്ട് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പറയുന്നു. നോട്ടസാധുവാക്കലിനു മുമ്പും പിമ്പുമുള്ള ബാങ്ക് നിക്ഷേപവും ആളുകളുടെ കൈവശമുള്ള കറൻസിയും താരതമ്യം ചെയ്യുന്നതിൽനിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2011 മുതൽ നോട്ട് അസാധുവാക്കിയ 2016 വരെ കൃത്യമായ അനുപാതത്തിലായിരുന്നു രണ്ടും. നോട്ടസാധുവാക്കിയപ്പോൾ ബാങ്കിലെ നിക്ഷേപം കുത്തനെകൂടി 67.3 ശതമാനം വരെയെത്തി. അതേസമയം, കൈവശമുള്ള പണം -22 ശതമാനത്തിലേക്ക് കൂപ്പുകുത്തി. വിപണിയിൽ വീണ്ടും പണമെത്തിത്തുടങ്ങിയപ്പോൾ ഇത് പഴയ അനുപാതത്തിലേക്കു നീങ്ങുകയാണെന്ന് കണക്കുകൾ പറയുന്നു. വിപണിയിൽ പണം ഇറക്കാൻ ആളുകൾ മടിക്കുകയാണ്. ഇത് സാമ്പത്തികമാന്ദ്യത്തിന് ആക്കം കൂട്ടുന്നതായും വിലയിരുത്തപ്പെടുന്നു. അത്യാവശ്യത്തിനല്ലാതെ ആരും പണം കൈവിടുന്നില്ലെന്നാണ് സൂചന. ഡിജിറ്റൽ ഇടപാടുകൾ ഡിജിറ്റൽ ഇടപാടുകൾ വലിയ തോതിൽ കൂടി. നോട്ടസാധുവാക്കലിനു ശേഷം കൊണ്ടുവന്നയു.പി.ഐ. ആപ്പുകൾ (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) വലിയ പ്രചാരം നേടി. നാഷണൽ പേമെന്റ് കോർപ്പറേഷൻ (എൻ.പി.സി. ഐ.) ആണ് ആപ്പ് പുറത്തിറക്കിയത്. ഇതിൽ വിവിധ തലങ്ങളിലുള്ള പേമെന്റ് സംരംഭങ്ങൾ സംയോജിപ്പിച്ച് ഗൂഗിൾ രംഗത്തെത്തിയതോടെ ഇടപാടുകളുടെ എണ്ണം കുതിച്ചുയർന്നു. എൻ.പി.സി.ഐ.യുടെ കണക്കു പ്രകാരം പത്തുകോടിയിലധികം പേർ യു.പി.ഐ. ആപ്പുകൾ ഉപയോഗിക്കുന്നു. ഒക്ടോബറിൽ യു.പി.ഐ. ആപ്പ് വഴിയുള്ള ഇടപാടുകളുടെ എണ്ണം 115 കോടിയിലെത്തി. 1.91 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടത്. ഡെബിറ്റ് / ക്രെഡിറ്റ് ഇടപാടുകളെപ്പോലും മറികടന്നാണ് യു.പി.ഐ. ആപ്പുകളുടെ മുന്നേറ്റം. തൊഴിൽനഷ്ടം സാമ്പത്തികവളർച്ച കുറഞ്ഞത് ഇന്ത്യയിൽ വലിയതോതിൽ തൊഴിൽനഷ്ടത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. സെപ്റ്റംബറിൽ 7.16 ശതമാനമായിരുന്ന തൊഴിലില്ലായ്മ ഒക്ടോബറിൽ 8.5 ശതമാനത്തിൽ എത്തിയതായാണ് പുതിയ കണക്കുകൾ. (അവലംബം: സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി). 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് രാജ്യത്തെ തൊഴിലില്ലായ്മ. വിൽപ്പന കുത്തനെ ഇടിഞ്ഞതിനാൽ വാഹന മേഖലയിൽ മൂന്നരലക്ഷത്തോളം തൊഴിൽ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഭവനമേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. കണക്കിൽപ്പെടാത്ത പണം ഏറെ കൈകാര്യം ചെയ്തിരുന്ന ഈ മേഖല സ്തംഭനാവസ്ഥയിലാണിപ്പോൾ. നിക്ഷേപമെന്ന നിലയിൽ ആരും ഭവനമേഖലയിൽ എത്തുന്നില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. നിർമാണ കമ്പനികൾ പലതും കടക്കെണിയിലായി. ഇതിന്റെ തുടർച്ചയായി ഭവന വായ്പ രംഗത്തുണ്ടായിരുന്ന കമ്പനികൾ പലതും പാപ്പരായി മാറി. കറൻസിയും വിപണിയും വിപണിയിൽ കള്ളപ്പണം വലിയ അളവിലുണ്ടെന്നായിരുന്നു നോട്ടസാധുവാക്കലിന്റെ സമയത്ത് അനൗദ്യോഗികമായി പറഞ്ഞിരുന്നത്. എന്നാൽ, അസാധുവാക്കിയ നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തി. മൂന്നുവർഷം കഴിയുമ്പോൾ അന്നുണ്ടായിരുന്നതിനെക്കാൾ വിപണിയിൽ കറൻസികളുടെ എണ്ണം കുത്തനെ കൂടി. 2016 നവംബർ നാലിന് 17.74 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. 2019 ഒക്ടോബർ 11-ന് ഇത് 22 ലക്ഷം കോടി രൂപയുടേതായി. എ.ടി.എമ്മുകളുടെ എണ്ണം കുറഞ്ഞു. അതേസമയം, ഒരുദിവസം ഒരു എ.ടി.എം. വഴിയുള്ള ശരാശരി ഇടപാടുകൾ കൂടി. 2016 സെപ്റ്റംബറിൽ 121 ആയിരുന്നത് 2018 ഡിസംബറിൽ 145 എണ്ണം വരെയായി. 2019 ഏപ്രിലിൽ ഇത് 130 ആയിരുന്നു.

from money rss http://bit.ly/34HhyGO
via IFTTT

സെന്‍സെക്‌സ് റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെൻസെക്സ് എക്കാലത്തേയും ഉയർന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു. 215.02 പോയന്റ് നേട്ടത്തിൽ 40684.80ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 12016.10 നിലവാരത്തിലുമെത്തി. ബിഎസ്ഇയിലെ 1286 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1136 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഭാരതി ഇൻഫ്രടെൽ, സൺ ഫാർമ, വേദാന്ത, ഹിൻഡാൽകോ, ഐടിസി, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, വിപ്രോ, ടൈറ്റാൻ കമ്പനി, കൊട്ടക് മഹീന്ദ്ര തുടങ്ങിയ കമ്പനികൾ നേട്ടത്തിലായിരുന്നു. യുപിഎൽ, ഗെയിൽ, യെസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, ഒഎൻജിസി, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex ends at record closing high

from money rss http://bit.ly/33wqEq0
via IFTTT