121

Powered By Blogger

Friday 30 October 2020

ഇനി എല്ലാവര്‍ക്കുംചേരാം: കുറഞ്ഞ പ്രീമിയത്തില്‍ ടേം ലൈഫ് പോളിസി വരുന്നു

പൊതുവായ മാനദണ്ഡങ്ങളോടെയുള്ള ഹൈൽത്ത് പോളിസി ആരോഗ്യ സഞ്ജീവനി അവതരിപ്പിച്ചതിനു പിന്നാലെടേം ഇൻഷുറൻസ് മേഖലയിലും സമാനമായ പരിഷ്കരണത്തിന് ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു. വ്യത്യസ്ത നിബന്ധനകളും വ്യസ്ഥകളുമുള്ള നിരവധി ടേം ലൈഫ് പോളിസികളാണ് നിലവിൽ വിവിധ കമ്പനികൾ പുറത്തിറക്കിയിട്ടുള്ളത്. ഇതുമൂലം പോളിസി തിരഞ്ഞെടുക്കാനുള്ള ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ഐആർഡിഎഐയുടെ ലക്ഷ്യം. സരൾ ജീവൻ ഭീമ-എന്ന പൊതുവായ പേരിലായിരിക്കും ടേം പോളിസി വിപണിയിലെത്തുക. ഡിസംബർ 31നകം പോളിസി വിവരങ്ങൾ ലഭ്യമാക്കണമെന്ന് അതോറിറ്റി ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ജനുവരി ഒന്നുമുതലാകും പോളിസി നിലവിൽവരിക. നിലവിൽ ടേം പ്ലാനെടുക്കുന്നതിന് പ്രധാന തടസ്സമായിട്ടുള്ളത് വ്യക്തികളുടെ വരുമാനമാണ്. മൂന്നുലക്ഷത്തിനോ അഞ്ചു ലക്ഷത്തിനോ മുകളിൽ വരുമാനമുള്ളവർക്കാണ് മിക്കവാറും കമ്പനികൾ ടേം പ്ലാൻ നൽകിവരുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ 98ശതമാനംപേർക്കും പോളിസിയെടുക്കാൻ അർഹത ലഭിച്ചിരുന്നില്ല. പൊതുവായ മാനദണ്ഡങ്ങളോടെ പുതിയ പോളിസി വരുമ്പോൾ ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ വരുമാനക്കാർക്കും ഇതോടെ ടേം പ്ലാനെടുക്കാൻ അവസരമുണ്ടാകും. നിലവിൽ ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള പോളിസികളാണ് കമ്പനികൾ കൂടുതലായും വിറ്റഴിക്കുന്നത്. അതിൽനിന്ന് വ്യത്യസ്ഥമായി കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ തുകയുടെ പരിരക്ഷ ഉറപ്പാക്കാൻ പുതിയ മാർഗനിർദേശങ്ങൾ സാഹയരകമാകുമെന്നാണ് വിലയിരുത്തൽ. സവിശേഷതകൾ അറിയാം: വ്യക്തിഗത ടേം പോളിസിയാണിത്. പോളിസി കാലയളവിൽ ഇൻഷുർ ചെയ്ത വ്യക്തി മരിച്ചാൽ നോമിനിക്ക് ഒറ്റത്തവണയായി പരിരക്ഷാതുക ലഭിക്കും. ആത്മഹത്യയെ മാത്രമെ പരിരക്ഷയിൽനിന്ന് ഒഴിവാക്കൂ. അപകടമരണം ഉൾപ്പടെയുള്ളവയ്ക്ക് ഇൻഷുറൻസ് ക്ലയിം ലഭിക്കും. 18നും 65നും ഇടയക്ക് പ്രായമുള്ളവർക്ക് പോളിസിയിൽ ചേരാം. കാലാവധി 5 വർഷം മുതൽ 40 വർഷംവരെയായിരിക്കും. 70 വയസ്സുവരെ പരിരക്ഷ. 5 ലക്ഷം മുതൽ 25 ലക്ഷം രൂപവരെയുള്ള പരിരക്ഷ കമ്പനികൾ ഉറപ്പാക്കണം. വ്യവസ്ഥകളിൽമാറ്റംവരുത്താതെ അതിൽകൂടുതൽ തുകയ്ക്കുള്ള പരിരക്ഷയും കമ്പനികൾക്ക് വാഗ്ദാനംചെയ്യാം. പ്രീമിയം അടയ്ക്കാൻ മൂന്നുതരത്തിൽ അനുവദിക്കും. നിശ്ചിത ഇടവേളകിൽ അടയ്ക്കുന്നതിനുപുറമെ, ഒറ്റത്തവണ പ്രീമിയവും അനുവദിക്കും. അഞ്ച് അല്ലെങ്കിൽ പത്ത് വർഷത്തേയ്ക്കുള്ള പ്രീമിയവും ഒറ്റത്തവണയായി അടയ്ക്കാം. കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയക്ക് തുകയൊന്നും ലഭിക്കുകയില്ല. കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ പരിരക്ഷ ഉറപ്പാക്കുകയാണ് ടേം പ്ലാനിലൂടെ ലക്ഷ്യമിടുന്നത്. പോളിസിയിൽ ചേർന്നതിനുശേഷം 45 ദിവസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടായിരിക്കും. ഈ കാലയളവിനുള്ളിൽ അപകടമരണത്തിന് മാത്രമാണ് പരിരക്ഷ ലഭിക്കുക. അപകട ആനുകൂല്യത്തോടൊപ്പം സ്ഥിരമായി അംഗവൈകല്യം സംഭവിച്ചാൽ നൽകുന്ന റൈഡറും ഉൾപ്പെടുന്നു. Insurance companies to offer a standard term life policy, Saral Jeevan Bima

from money rss https://bit.ly/2GcLNyO
via IFTTT

സ്വര്‍ണവില പവന് 200 രൂപകൂടി 37,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 200 രൂപകൂടി 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസം പവന്റെ വില 37,480 രൂപയിൽ തുടർന്നശേഷമാണ് വിലവർധന. ആഗോള വിപണിയിലെ വർധനവാണ് ആഭ്യന്തര വിപണിയും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 1,878.90 ഡോളർ നിലവാരത്തിലാണ്.

from money rss https://bit.ly/2HTHLMy
via IFTTT

റിലയന്‍സിന്റെ ലാഭം ഇടിഞ്ഞു; ജിയോയുടേത് കുതിച്ചുയർന്നു

കൊച്ചി:മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 2020 സെപ്റ്റംബറിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ 9,567 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ 11,262 കോടി രൂപയെക്കാൾ 15 ശതമാനം കുറവ്. വരുമാനം 1.56 ലക്ഷം കോടിയിൽനിന്ന് 1.2 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതേസമയം, റിലയൻസിനു കീഴിലുള്ള ടെലികോം സംരംഭമായ ജിയോയുടെ ലാഭം മൂന്നു മടങ്ങ് വർധിച്ചു. 2020 സെപ്റ്റംബറിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ 2,844 കോടി രൂപയായാണ് ജിയോയുടെ അറ്റാദായം ഉയർന്നത്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 990 കോടിയായിരുന്നു. വരുമാനം 33 ശതമാനം ഉയർന്ന് 17,481 കോടിയിലെത്തി.

from money rss https://bit.ly/3kKFamu
via IFTTT

ഇന്ത്യയിലേയ്ക്ക് പ്രവാസികള്‍ പണമയക്കുന്നത് കുറയുമെന്ന് ലോകബാങ്ക്‌

മുംബൈ: കോവിഡ് മഹാമാരിയുടെയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിൽ വിദേശ ഇന്ത്യക്കാർ രാജ്യത്തേക്കയക്കുന്ന പണത്തിൽ ഈ വർഷം ഒമ്പതു ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. 2020-ൽ ഇന്ത്യയിലേക്കുള്ള പണം വരവ് 7600 കോടി ഡോളർ (5.67 ലക്ഷം കോടി രൂപ) ആയിരിക്കുമെന്നും ലോകബാങ്ക് കണക്കാക്കുന്നു. എങ്കിലും വിദേശത്തുനിന്നുള്ള പണംവരവിൽ ഇന്ത്യ തന്നെയായിരിക്കും മുന്നിൽ. ചൈന, മെക്സിക്കോ, ഫിലിപ്പൈൻസ്, ഈജിപ്ത് എന്നിവ തുടർന്നുള്ള നാലു സ്ഥാനങ്ങളിൽ വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്തവർഷം ആഗോളതലത്തിൽ സ്ഥിതി കൂടുതൽ രൂക്ഷമായിരിക്കും. 2021-ൽ കോവിഡിനു മുമ്പുള്ള നിലവാരവുമായി തട്ടിച്ചു നോക്കുമ്പോൾ വിദേശത്തുനിന്നുള്ള പണമൊഴുക്കിൽ 14 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ലോകബാങ്കിന്റെ മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരി കുടിയേറ്റത്തൊഴിലാളികളെയും അവരയക്കുന്ന പണത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെയും കാര്യമായി ബാധിച്ചതായി ലോകബാങ്കിന്റെ മൈഗ്രേഷൻ സ്റ്റിയറിങ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മമ്ത മൂർത്തി പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾ കൂടുതലുള്ള രാജ്യങ്ങളിൽ സാമ്പത്തിക വളർച്ച കുറഞ്ഞതും കുടിയേറ്റ തൊഴിലാളികൾക്കുള്ള തൊഴിലവസരങ്ങൾ നഷ്ടമായതും കുറഞ്ഞ എണ്ണവിലയും കറൻസിയുടെ മൂല്യശോഷണവും തൊഴിലാളികൾ തിരികെ നാടുകളിലേക്കു പോകുന്നതുമെല്ലാം വിദേശത്തുനിന്നുള്ള പണമൊഴുക്കിൽ കുറവുണ്ടാകാൻ കാരണമായിട്ടുണ്ടെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു. വിദേശത്തുള്ള ആറുലക്ഷം പേരെയാണ് ഇന്ത്യ കോവിഡ് മഹാമാരിക്കാലത്ത് തിരിച്ചെത്തിച്ചത്. അവർ മടങ്ങിയ രാജ്യങ്ങളിൽ തൊഴിൽ ലഭ്യത കുറഞ്ഞതിനാൽ പകുതിയിലധികം പേർക്കും തിരികെ പോകാൻ കഴിഞ്ഞേക്കില്ല. വിദേശത്തുനിന്നുള്ള പണം വരവ് ഏറ്റവും കുറയുക യൂറോപ്പിലും മധ്യേഷ്യയിലുമായിരിക്കും. എട്ടു മുതൽ 16 ശതമാനം വരെയാണ് ഇവിടങ്ങളിൽ കുറവുണ്ടാകുക. ദക്ഷിണേഷ്യയിൽ നാലു ശതമാനമായിരിക്കും ഇത്.

from money rss https://bit.ly/3jNYNZn
via IFTTT

നാസിക്കില്‍ ഉള്ളി ലേലം പുനരാരംഭിച്ചു; വില കുറഞ്ഞേക്കും

മുംബൈ: ദിവസങ്ങളുടെ പ്രതിഷേധത്തിനൊടുവിൽ ഉള്ളി ലേലത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച നാസിക്കിലെ ലാസൽഗാവിൽ കച്ചവടക്കാർ എത്തി. ഉള്ളിലേലം തുടങ്ങിയതോടെത്തന്നെ വില കുറയാനും തുടങ്ങി. വെള്ളിയാഴ്ച ലാസൽഗാവ് ചന്തയിൽ 142 ട്രക്കുകളിലായി 1500 ക്വിന്റൽ ഉള്ളിയാണ് വിൽപ്പനയ്ക്കായി എത്തിയത്. ക്വിന്റലിന് ശരാശരി 5,100 രൂപയായിരുന്നു വില. ഏറ്റവും കൂടിയ വില 5,912 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ച ലേലം നടക്കുമ്പോൾ ഉണ്ടായിരുന്ന വിലയെക്കാൾ 1500 രൂപ കുറഞ്ഞതായി കച്ചവടക്കാർ പറഞ്ഞു. വരും ദിവസങ്ങളിൽ ഉള്ളി വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഉള്ളി കിലോയ്ക്ക് 100 രൂപയിലധികമാണ്. ഉള്ളി വില കുതിച്ചുയർന്നതിനെത്തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബർ 23-ന് കേന്ദ്ര സർക്കാർ ഉള്ളിയെ അവശ്യവസ്തുവിൽ പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഉള്ളി ഗോഡൗണിൽ സൂക്ഷിക്കുന്നതിന് പരിധിയും ഏർപ്പെടുത്തി. ഉള്ളി കയറ്റുമതി നിരോധിക്കുകയുമുണ്ടായി. ഇതാണ് ഉള്ളി ലേലത്തിലെടുക്കുന്ന കച്ചവടക്കാർ പ്രതിഷേധിച്ചത്. അവർ ലേലത്തിൽ പങ്കെടുക്കാതിരുന്നതോടെ കർഷകർക്ക് ഉള്ളി വിൽക്കാൻ കഴിയാതെയായി. ചില്ലറ വിപണിയിൽ ഉള്ളി വരാതായതോടെ വില കുതിച്ചുയരുകയും ചെയ്തു. ഒരേസമയം ഉള്ളി കർഷകരും ഉപഭോക്താക്കളും പ്രതിസന്ധിയിലായ അവസ്ഥ. ഇതേത്തുടർന്ന് വ്യാഴാഴ്ച ഉള്ളി കർഷകരുടെ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ട് തങ്ങളുടെ അവസ്ഥ വിശദീകരിച്ചു. ലേലം നടക്കാതിരുന്നാൽ വലിയ നഷ്ടമായിരിക്കും കർഷകർക്കുണ്ടാവുക എന്നും അദ്ദേഹത്തെ ധരിപ്പിച്ചു. മുഖ്യമന്ത്രി ഉടൻ വിവിധ കക്ഷികളുമായി ചർച്ച നടത്തി. ഇതേത്തുടർന്നാണ് പ്രതിസന്ധി ഒഴിഞ്ഞതും ലേലത്തിൽ പങ്കെടുക്കാൻ കച്ചവടക്കാർ തയ്യാറായതും.

from money rss https://bit.ly/3mGRsg2
via IFTTT

സെന്‍സെക്‌സ് 136 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ആഗോള കാരണങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. സെൻസെക്സ് 135.78 പോയന്റ് താഴ്ന്ന് 39,614.07ലും നിഫ്റ്റി 28.40 പോയന്റ് നഷ്ടത്തിൽ 11,642.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1322 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1222 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. അദാനി പോർട്സ്, ബിപിസിഎൽ, കോൾ ഇന്ത്യ, സൺ ഫാർമ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ബാങ്ക്, എഫ്എംസിജി, വാഹനം ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 0.6ശതമാനവും ഉയർന്നു.

from money rss https://bit.ly/35MiUCu
via IFTTT

എം.സി.എക്‌സിലൂടെ ഇനി വൈദ്യുതിയും വില്‍ക്കാം

കൊച്ചി: വൈദ്യുതി വിൽപന ഇടപാടുകൾ നടത്തുന്നതിനായി മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എംസിഎക്സ്) ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ലിമിറ്റഡുമായി കരാർ ഒപ്പുവെച്ചു. കേന്ദ്ര സർക്കാറിന്റെ അംഗീകാരം ലഭിച്ചാലുടൻ എംസിഎക്സിന് തങ്ങളുടെ പ്ലാറ്റ്ഫോം വഴി വൈദ്യുതി വിൽപന നടത്താനാകും. വൈദ്യുതി ആവശ്യമുള്ള സ്ഥാപനങ്ങൾക്ക് വൈദ്യുതി നിർമ്മാണ കമ്പനികളുമായി എംസിഎക്സ് പ്ലാറ്റ്ഫോം വഴി ബന്ധപ്പെടാനാകും. ചില വികസിത രാജ്യങ്ങളിൽ കമ്മോഡിറ്റി എക്സ്ചേഞ്ചുകൾ വഴി വൈദ്യുതി ഇടപാടുകൾ നടക്കുന്നുണ്ട്. എംസിഎക്സും ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ലിമിറ്റഡും തമ്മിലുള്ള കരാറിന് സർക്കാർ അംഗീകാരം ലഭിച്ചാൽ ഇന്ത്യയിലും ഇത് നടപ്പാകും. ഊർജ്ജ , പ്രകൃതി വാതകങ്ങളിൽ എംസിഎക്സ് കഴിഞ്ഞ ദിവസം മുതൽ അവധി വ്യാപാരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. സെപത്ംബർ 30 ന് അവസാനിച്ച 2020- 21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ എംസിഎക്സിന്റെ അറ്റാദായത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് കുറവ് വന്നു. 58.55 കോടി രൂപയാണ് നടപ്പു സാമ്പത്തിക വർഷത്തിൽ രണ്ടാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 71.75 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വരുമാനത്തിൽ രണ്ടാം പാദത്തിൽ 5 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും പ്രവർത്തന വരുമാനം 12 ശതമാനം വർധിച്ച് 119.68 കോടി രൂപയിലെത്തി.

from money rss https://bit.ly/37Wccwy
via IFTTT

ഐടി റിട്ടേണ്‍ നല്‍കാന്‍ ഡിസംബര്‍ 31വരെ കാത്തിരിക്കേണ്ട: കാരണങ്ങളറിയാം

പിഴ ഒഴിവാക്കാനും മറ്റുനടപടികൾ നേരിടാതിരിക്കാനും സമയത്തിന് ആദായ നികുതി നൽകാൻ ശ്രദ്ധിക്കണം. 2019-20 സാമ്പത്തിക വർഷത്തയ്ക്കുള്ള റിട്ടേൺ നൽകേണ്ടതിയതി ഡിസംബർ 31ലേയ്ക്ക് നീട്ടിയിട്ടുണ്ടെങ്കിലും അവസാന തിയതിവരെ കാത്തിരിക്കേണ്ടതില്ല. കോവിഡ് വ്യാപനത്തെതുടർന്ന് നവംബർ 30ലേയ്ക്ക് ആദ്യംതന്നെ തിയതി നീട്ടിനൽകിയിരുന്നു. ഈ തിയതിയാണ് വീണ്ടും ഡിസംബർ 31ലേയ്ക്ക് നീട്ടിയത്. റിട്ടേൺ നൽകുന്നത് വൈകിയാൽ നേരിടേണ്ടവരുന്ന ബുദ്ധുമുട്ടുകൾ പരിശോധിക്കാം. റീഫണ്ട് ലഭിക്കാൻ കാലതമാസമുണ്ടാകും എത്രയും നേരത്തെ റിട്ടേൺ ഫയൽ ചെയ്യുന്നുവോ അത്രയും നേരത്തെ റീഫണ്ട് നിങ്ങളുടെ ബാങ്കിലെത്തും. കൃത്യമായി റിട്ടേൺ നൽകിയവർക്ക് റീഫണ്ട് നൽകാൻ ആദായനികുതി വകുപ്പ് ഒരുമാസമാണ് സമയമെടുക്കുന്നത്. ടിഡിഎസ്, ടിസിഎസ് എന്നിവ വഴി ഐടി വകുപ്പ് കൂടുതൽ നികുതി ഈടാക്കിയിട്ടുണ്ടെങ്കിലാണ് റീഫണ്ടുവഴി തുക തിരിച്ചുകിട്ടുക. കൂടുതൽ പലിശ നൽകേണ്ടിവരും ഒരുലക്ഷത്തിൽക്കൂടുതൽ തുക ആദായ നികുതി ബാധ്യതയുള്ള ഓഡിറ്റിങ് ആവശ്യമില്ലാത്ത വ്യക്തിയാണെങ്കിൽ റിട്ടേൺ സമർപ്പിക്കാൻ അവസാന തിയതിവരെ കാത്തിരിക്കരുത്. ഐടി വകുപ്പ് 234 എ പ്രകാരം ജൂലായ് 31 മുതലുള്ള പലിശ ഈടാക്കും. അതിനാൽ എത്രയുംവേഗം ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ശ്രമിക്കുക. സ്വയം വിലയിരുത്തി നികുതി നൽകുന്ന ഒരു ലക്ഷം രൂപയിൽകൂടുതൽ നികുതി ബാധ്യതയുള്ളവരാണെങ്കിൽ ഡിസംബർ 31നുശേഷമുള്ള പലിശയാണ് ഈടാക്കുക.

from money rss https://bit.ly/2TEIl3i
via IFTTT