121

Powered By Blogger

Saturday 3 October 2020

Drishyam 2 Is An Expensive Project, Reveals Producer Antony Perumbavoor

Drishyam 2 Is An Expensive Project, Reveals Producer Antony Perumbavoor
Drishyam 2, the highly anticipated Mohanlal starrer recently started rolling in Kochi. The movie, which is a sequel to the 2013-released blockbuster Drishyam, is one of the most-anticipated upcoming films of the Malayalam cinema. In a recent interview, producer Antony Perumbavoor

* This article was originally published here

ബിര്‍ള ഗ്രൂപ്പില്‍നിന്ന് ലോധയെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി

ഹർഷ് വർധൻ ലോധയെ എം.പി ബിർള ഗ്രൂപ്പിലെ എല്ലാപദവികളിൽനിന്നും പുറത്താക്കിക്കൊണ്ടുള്ള കൊൽക്കത്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് നിരസിച്ചു. ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണ് സുപ്രധാനമായ വിധി പ്രസ്താവം നടത്തിയത്. കേസിൽ കനത്ത തിരിച്ചടിയാണ് ലോധക്കുണ്ടായിരിക്കുന്നതെന്ന് ബിർള ഗ്രൂപ്പ് പ്രതികരിച്ചു. മാധവ് പ്രസാദ് ബിർള എന്ന എം പി ബിർളയുടേയും പ്രിയംവദ ദേവി ബിർളയുടേയും വിൽപത്രം സംബന്ധിച്ച പ്രമാദമായ കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇരുവരുടേയും സമ്പത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് നീക്കിവെച്ചിട്ടുള്ളത്. ഇതു നടപ്പാക്കാൻ 2004ൽ ബിർളമാർ ഒരുങ്ങിയതോടെ മറ്റൊരു വിൽപത്രവുമായി ലോധ രംഗത്തെത്തുകയായിരുന്നു. പ്രിയംവദ ദേവി ബിർളയുടേതെന്നവകാശപ്പെട്ട ഈ വിൽപത്രത്തിൽ അവരുടെ സ്വത്തിന്റെ നടത്തിപ്പു ചുമതല ആർ.എസ് ലോധയ്ക്കാണെന്നാണ് കാണിച്ചിരുന്നത്. 2012ൽ കൊൽക്കത്ത ഹൈക്കോടതി ബിർളമാരുടെ സ്വത്തുക്കളുടെ നടത്തിപ്പിനും കൈകാര്യത്തിനുമായി റിട്ടയേഡ് സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരുകമ്മിറ്റിയെ നിയമിച്ചു. നിയമ നടപടികളുടെ കാലതാമസത്തിനിടെ ഹർഷ് വർധൻ ലോധ എം.പി ബിർള ഗ്രൂപ്പിന്റെ തലപ്പത്ത് സ്വയം അവരോധിക്കുകയായിരുന്നു. 2019ൽ വിന്ധ്യാ ടെലി ലിങ്ക്സ് ലിമിറ്റഡിന്റേയും ബിർള കേബിൾ ലിമിറ്റഡിന്റേയും ഡയറക്ടറായി ഇയാളെ വീണ്ടും നിയമിക്കാനുള്ളശ്രമം കമ്മിറ്റി തടഞ്ഞു. ബിർള കോർപ്പറേഷൻ ലിമിറ്റഡിലും യൂനിവേഴ്സൽ കേബിൾ ലിമിറ്റഡിലും ഡയറക്ടർ സ്ഥാനത്തു പുനർ നിയമനം നേടാനുള്ള ലോധയുടെ ശ്രമം ഈ വർഷവും കമ്മിറ്റി തടയുകയുണ്ടായി. കോടതി നിയമിച്ച കമ്മിറ്റിയുടെ പ്രവർത്തനം ലോധ തടസപ്പെടുത്തുന്നതായി പരാതിപ്പെട്ടുകൊണ്ട് 2019 ലാണ് ബിർളമാർ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്. ഒരു വർഷംനീണ്ട വാദംകേൾക്കലിനുശേഷം സിംഗിൾ ബെഞ്ച് ബിർളമാരുടെ വാദം ശരിവെക്കുകയും ലോധ ഫയൽചെയ്ത ഹരജികൾ തള്ളിക്കൊണ്ട് വിധി പ്രസ്താവിക്കുകയും ചെയ്തു. ഈവർഷം സെപ്റ്റംബർ 18നു പ്രഖ്യാപിച്ച 160 പേജുള്ള വിധി ന്യായം ബിർള ഗ്രൂപ്പിൽ ഹർഷ് വർധൻ ലോധയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഈ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ലോധ ഡിവിഷൻ ബെഞ്ച് മുമ്പാകെ സമർപ്പിച്ച ഹരജിയാണിപ്പോൾ തള്ളിയത്. ചാർട്ടേഡ് അക്കൗണ്ടന്റായ ലോധ ഇതോടെ ബിർള ഗ്രൂപ്പിൽ നിന്നും പൂർണമായും പുറത്താകും. No stay on order to remove Harsh Vardhan Lodha from positions within MP Birla group

from money rss https://bit.ly/2GcYSIF
via IFTTT

പിഴപ്പലിശ ഒഴിവാക്കാനുള്ള തീരുമാനം ചെറുകിട വ്യാപാരികള്‍ക്കും വ്യക്തികള്‍ക്കും ഗുണകരമാകും

കോവിഡ് വ്യാപനംമൂലം കൂടുതൽ ദുരിതമനുഭവിക്കുന്ന വ്യക്തികൾക്കും ചെറികിട വ്യാപാരികൾക്കും സർക്കാർ തീരുമാനം കൂടുതൽ ഗുണകരകമാകും. മാർച്ചുമുതൽ ഓഗസ്റ്റുവരെയുള്ള (ആറുമാസത്തെ) മൊറട്ടോറിയം കാലത്തെ പലിശയിന്മേലുള്ള പലിശയാണ് ഒഴിവാക്കിക്കിട്ടുക. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, വിദ്യാഭ്യാസ-ഭവന-വാഹന-വ്യക്തിഗത വായ്പകൾ ഉൾപ്പടെയുള്ളവയെക്കെല്ലാം ഇത് ബാധകമാകും. സർക്കാർ ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം സുപ്രീം കോടതിയുടേതായിരിക്കും. ഒക്ടബർ അഞ്ചിനാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. പലിശയിന്മേലുള്ള പിഴപ്പലിശ ഒഴിവാക്കുന്നതുസംബന്ധിച്ച് പാർലമെന്റിന്റെ അംഗീകാരം ധനമന്ത്രാലയുംതേടേണ്ടതുമുണ്ട്. കോടതിയുടെ നിരന്തരമായുള്ള ആവശ്യത്തെതുടർന്നാണ് പിഴപ്പലിശ ഒഴിവാക്കുന്നകാര്യം സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചത്. വായ്പയെടുത്തവർക്ക് എങ്ങനെ ആനുകൂല്യം നൽകുമെന്നകാര്യം അന്തിമ വിധിക്കുശേഷമാകും തീരുമാനിക്കുക. കോവിഡ് വ്യാപനത്തെതുടർന്ന് വായ്പയെടുത്തവർ തിരിച്ചടയ്ക്കാതാകുമ്പോഴുണ്ടാകുന്ന നിഷ്ക്രിയ ആസ്തിയിലെ വർധനമുന്നിൽകണ്ട് പൊതുമേഖ ബാങ്കുകൾക്ക് 20,000 കോടി രൂപയുടെ അധിക മൂലധനം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. പിഴപ്പലിശ എഴുതിതള്ളുന്നതിലൂടെ, ബാങ്കുകൾ, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ തുടങ്ങിയവയുൾപ്പടെയുള്ളവയ്ക്ക് 20,000 കോടിയുടെ അധികബാധ്യതയാണുണ്ടാകുക. ഇതുകൂടി എങ്ങനെ സർക്കാർ വഹിക്കുമെന്നാണ് ധനകാര്യലോകം ഉറ്റുനോക്കുന്നത്. ബാധ്യത ബാങ്കുകൾക്കുമേലിടാതെ സർക്കാർ ആനുകൂല്യത്തിലൂടെ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനംതന്നെ വൻതോതിലുള്ള കടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സ്വകാര്യ മേഖലയിലുൾപ്പടെയുള്ള ബാങ്കുകൾ. വായ്പയുടെത്തവരിൽനിന്ന് ഒഴിവാക്കുന്ന പിഴപ്പലിശ എത്രകാലംകൊണ്ട് സർക്കാർ ധനകാര്യസ്ഥാപനങ്ങൾക്ക് നൽകുന്നമെന്നകാര്യവും പ്രസക്തമാണ്. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാരെടുക്കുന്ന നടപടികളെ പുതിയ തീരുമാനം കാര്യമായിതന്നെ ബാധിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റൽ തുടങ്ങിയവ മുന്നിലുള്ളപ്പോഴാണ് പുതിയബാധ്യത സർക്കാരിന് ഏറ്റെടുക്കേണ്ടിവരുന്നത്. ബജറ്റ് പ്രതീക്ഷകളെയെല്ലാം കോവിഡ് ഇതിനകം താളംതെറ്റിച്ചുകഴിഞ്ഞു. കൂടുതൽതുക വായ്പയെടുക്കാൻ നിർബന്ധിതമായി. കഴിഞ്ഞവർഷം സെപ്റ്റംബർവരെയെടുത്ത വായ്പകളേക്കാൾ 82ശതമാനം(7.7 ലക്ഷംകോടി രൂപ)കൂടുതലാണ് ഈവർഷം ഇതുവരെ സർക്കാരിന് സമാഹരിക്കേണ്ടിവന്നതെന്ന് കെയർ റേറ്റിങ്സ് സെപ്റ്റംബർ 25ന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. Interest on interest waiver: Small businesses, retail borrowers to benefit

from money rss https://bit.ly/3jv8mgO
via IFTTT

കോവിഡ് ബാധിച്ചത് 20,000ത്തോളം ജീവനക്കാര്‍ക്കെന്ന് ആമസോണ്‍

മാർച്ചിനുശേഷം ഇതുവരെ യു.എസിൽ 19,800 ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായി ആമസോൺ. കമ്പനിയിൽ മൊത്തമുള്ള 13.7 ലക്ഷം മുൻനിര ജീവനക്കാരിൽ കോവിഡ് ബാധിച്ചവരുടെ കണക്കാണ് പുറത്തുവിട്ടത്. യുഎസിലെ ഫുഡ്, ഗ്രോസറി ഷോപ്പുകൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ ജീവനക്കാരുടെ കണക്കാണിത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുസംബന്ധിച്ച് വിമർശനമുയർന്നപ്പോഴാണ് ആമസോൺ ഈവിവരം പുറത്തുവിട്ടത്. കോവിഡ് ബാധിച്ചവരുടെ കണക്ക് പുറത്തുവിടണമെന്നും നേരത്തെ ആവശ്യമയുർന്നിരുന്നു. 640 കേന്ദ്രങ്ങളിലായി ഒരു ദിവസം 50,000പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി പറയുന്നു. യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണവുമായി താരതമ്യംചെയ്യുമ്പോൾ ഇത് കുറവാണെന്നാണ് കമ്പനിയുടെ നിലപാട്. മൊത്തം തൊഴിലാളികുടെ രോഗ വ്യാപന നിരക്കുമായി അമേരിക്കൻ കോവിഡ് ബാധിതരുടെ എണ്ണംതാരതമ്യം ചെയ്യുമ്പോൾ 33,000 പേർക്കെങ്കിലും രോഗബാധ ഉണ്ടാകേണ്ടതാണെന്ന് കമ്പനി പറയുന്നു. മുൻനിര ജീവനക്കാരുടെ സുരക്ഷയ്ക്കും കോവിഡ് പരിശോധനകൾക്കുമായി ദശലക്ഷക്കണക്കിന് ഡോളറാണ് ചെലവഴിക്കുന്നതെന്ന് ആമസോൺ വക്താവ് അവകാശപ്പെട്ടു. Amazon Says Nearly 20,000 Of Its Employees Tested Positive For COVID-19

from money rss https://bit.ly/2Sjqle9
via IFTTT