121

Powered By Blogger

Sunday 13 September 2020

ഇറക്കുമതി തീരുവ: അടുത്തമാസംമുതല്‍ ടി.വിക്ക് വിലകൂടും

ടെലിവിഷനുകൾക്ക് അടുത്തമാസത്തോടെ വിലഉയർന്നേക്കും. ടിവി പാനലുകൾക്ക് നൽകിയിരുന്ന അഞ്ചുശതമാനം ഇറക്കുമതി തീരുവ ഇളവിന്റെ കാലാവധി അവസാനിച്ചതിനാലാണിത്. രാജ്യത്ത് ടെലിവിഷൻ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്കിളവ് തുടർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്അനുകൂല സമീപനമാണ് ഇതിനോടുള്ളത്.ഇക്കാര്യത്തിൽ അന്തിമതീരുമാനം ധനമന്ത്രാലയമാകും എടുത്തേക്കുക. അതിനിടെ സാസംങ് ഉൾപ്പടെയുള്ള കമ്പനികൾ ഉത്പാദനം വിയറ്റ്നാമിൽനിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റിയിരുന്നു.ഇളവ്തുടർന്നില്ലെങ്കിൽ വിലവർധിക്കാൻ സാധ്യതയുണ്ടെന്ന് എൽജി, പാനസോണിക്, തോംസൺ, സാൻസുയി എന്നീ കമ്പനികൾ പ്രതികരിച്ചു. 32 ഇഞ്ച് വലിപ്പമുള്ള ടെലിവിഷന് നാലുശതമാനം(കുറഞ്ഞത് 600 രൂപ)വിലവർധിച്ചേക്കും. 42 ഇഞ്ചിന് 1,500 രൂപവരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. പാനലുകൾക്ക് 50ശതാനത്തോളം വിലവർധനയുണ്ടായതും നിരക്ക്വർധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നു.

from money rss https://bit.ly/3iwDGeC
via IFTTT

ബിസിനസ് രംഗത്ത് കേരളത്തിനുമുന്നിലെത്താന്‍...

ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 28-ാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടിരിക്കുന്നു. സംരംഭ രംഗത്ത് നിൽക്കുന്നവരെ അദ്ഭുതപ്പെടുത്തിയ ഒരു റിപ്പോർട്ടാണ് ഇവിടെ പുറത്തുവന്നത്. 21-ാം സ്ഥാനത്തുനിന്നാണ് ഈ വീഴ്ച. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടങ്ങുന്ന പട്ടികയിലാണ് ഈ സ്ഥാനം എന്നത് ആശ്വാസത്തിന് വക നൽകുന്നില്ല. ആന്ധ്രപ്രദേശ് ഒന്നാം സ്ഥാനത്തും യു.പി. രണ്ടാം സ്ഥാനത്തും തെലങ്കാന മൂന്നാം സ്ഥാനത്തുമാണ്. തമിഴ്നാടിനു പോലും 14-ാം സ്ഥാനമുണ്ട്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രീസ് ആൻഡ് ഇന്റേണൽ ട്രേഡ് ആണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും റാങ്കിങ്ങുകൾ നിശ്ചയിക്കുന്നത്. 10 ഘടകങ്ങൾ/മാനദണ്ഡങ്ങൾ 1. ഒരു ബിസിനസ് ആരംഭിക്കുക. 2. നിർമാണ അനുമതികൾ ലഭ്യമാക്കുക. 3. വൈദ്യുതി കണക്ഷൻ ലഭ്യമാക്കുക. 4. വസ്തു വാങ്ങുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും ക്രയവിക്രയം ചെയ്യുന്നതിനും എടുക്കുന്ന സമയവും ചെലവും. 5. വായ്പ നേടുക. 6. നിക്ഷേപകരെ സംരക്ഷിക്കുക. 7. നികുതി അടയ്ക്കൽ പ്രക്രിയ. 8. അതിർത്തികൾ ഇല്ലാതെ വ്യാപാരം ചെയ്യുന്നതിനുള്ള രേഖകൾ, ചെലവ്, സമയം. 9. കരാറുകൾ പാലിക്കുക, അത് നടപ്പാക്കുന്നതിലെ സമയവും ചെലവും. 10. പാപ്പരത്വ നടപടികൾക്കുള്ള സമയം, ചെലവ് (Resolving insolvency). ഈ 10 ഘടകങ്ങൾ/മാനദണ്ഡങ്ങൾ ആണ് സംരംഭ സൗഹൃദത്തിന്റെ ഉരകല്ലായി പരീക്ഷിച്ചുവരുന്നത്. സംസ്ഥാനതലത്തിൽ മാത്രമല്ല ജില്ലാ തലത്തിലും ഈ മാനദണ്ഡങ്ങൾ അനുസരിച്ച് വ്യവസായ സൗഹൃദ അന്തരീക്ഷത്തെ വിലയിരുത്തുന്നത് സംരംഭ സമൂഹത്തിന് ഏറെ ഗുണം ചെയ്യും. കേരളത്തിന്റെ സവിശേഷ സാഹചര്യം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം നേടിയ മേൽക്കൈ സംരംഭ വികസന രംഗത്തും നേടാനായാൽ സ്വിറ്റ്സർലൻഡ്, സിങ്കപ്പൂർ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലെ ആളോഹരി വരുമാനത്തിലേക്ക് കേരളത്തേയും എത്തിക്കാൻ കഴിയും. സാങ്കേതിക യോഗ്യതയുള്ള ഏറെ യുവാക്കൾ തൊഴിൽരഹിതരായി മാറുന്ന സാഹചര്യത്തിലും നൈപുണ്യമുള്ള പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്ന സാഹചര്യത്തിലും കേരളം കൂടുതൽ സംരംഭ സൗഹൃദമാകേണ്ടിയിരിക്കുന്നു. കേരളത്തെ സംരംഭ സൗഹൃദമാക്കാൻ ക്രിയാത്മകമായ പല നടപടികളും കേരള സർക്കാർ കൈക്കൊണ്ടു. ആയതിന്റെ ഫലങ്ങൾ ഇനിയുള്ള വർഷങ്ങളിലേ പ്രതിഫലിക്കുകയുള്ളൂ. 2018-ലെ കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട് നിലവിൽ വന്നത് 2018 ഏപ്രിൽ 13-നു മാത്രമാണ്. ഈ രംഗത്ത് കേരളം നടത്തിയ വലിയ ചുവടുവയ്പായിരുന്നു ഇത്. ലൈസൻസിങ് സമ്പ്രദായത്തെ അപ്പാടെ മാറ്റിമറിച്ചു. നടപടികൾ സുതാര്യവും ലളിതവും സമയബന്ധിതവും ആക്കി. ഇതിന്റെ ഓൺലൈൻ സംവിധാനം നിലവിൽ വന്നത് 2019 ജനുവരിയിലാണ്. എന്നിട്ടും മാസങ്ങൾ എടുത്തു 'കെ-സ്വിഫ്റ്റ്' എന്ന ഓൺലൈൻ പ്ളാറ്റ്ഫോം പ്രവർത്തന സജ്ജമാകാൻ. അതുകൊണ്ടുതന്നെ, 2019-ലെ റാങ്കിങ്ങിൽ ഈ ആക്ടിന്റെ ഗുണവശങ്ങൾ പരിഗണിക്കാൻ സാധ്യതയില്ല. മുൻകൂർ ലൈസൻസുകൾ എടുക്കാതെ ബിസിനസ് തുടങ്ങാനുള്ള നിയമം സംസ്ഥാന സർക്കാർ കൊണ്ടുവന്നത് 2019-ലാണ്. കേരള മൈക്രോ, േസ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഫെസിലിറ്റേഷൻ ആക്ട്-2019 നിലവിൽ വന്നത് 2019 ഡിസംബർ ഏഴിനാണ്. ഇതിന്റെ ഗുണവശങ്ങൾ ഇനിയും പരിഗണിക്കപ്പെടാൻ പോകുന്നതേയുള്ളു. മലിനീകരണ നിയന്ത്രണ ബോർഡുകൾ പോലുള്ള കേന്ദ്ര ഏജൻസികളുടെ അനുമതിയിൽനിന്ന് ഇളവ് നൽകാത്തതിനാൽ ഈ നിയമം സംരംഭകർക്ക് ഉദ്ദേശിച്ച പ്രയോജനം നൽകാനായിട്ടില്ല. അടിയന്തര നടപടികൾ വേണം സംസ്ഥാനം കൊണ്ടുവന്ന നിക്ഷേപ സൗഹൃദ നിയമങ്ങൾ ഫലപ്രാപ്തിയിൽ എത്താൻ തുടർ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു. മുൻകൂർ ലൈസൻസുകൾ എടുക്കാതെ സംരംഭങ്ങൾ തുടങ്ങുന്നതിന് കൊണ്ടുവന്നതാണ് 2019-ലെ എം.എസ്.എം.ഇ. ഫെസിലിറ്റേഷൻ നിയമം. അതനുസരിച്ച് 10 കോടിയിൽ താഴെ നിക്ഷേപമുള്ളതും റെഡ് കാറ്റഗറിയിൽ വരാത്തതുമായ സംരംഭങ്ങൾ മാത്രമേ തുടങ്ങാൻ കഴിയൂ. അതുകൊണ്ടുതന്നെ, കേന്ദ്ര നിയമങ്ങളിൽ കൂടി ഇളവ് സമ്പാദിക്കുക എളുപ്പമാണ്. അതിലേക്കുള്ള നടപടികൾ ത്വരിതപ്പെടുത്താനും എല്ലാത്തരം ഫാമുകൾക്കും സംരംഭ വികസന പ്രവൃത്തികൾക്കും ഈ നിയമമനുസരിച്ച് അനുമതി നൽകാനും കഴിയണം. വ്യവസായ സ്ഥാപനങ്ങളിൽനിന്ന് കെട്ടിട നികുതിയും തൊഴിൽ നികുതിയും ഈടാക്കാൻ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുവദിക്കാവൂ. ലൈസൻസ്, പരിശോധനാ അധികാരങ്ങൾ പൂർണമായും എടുത്തുമാറ്റണം. സംരംഭങ്ങൾക്കുള്ള വസ്തു രജിസ്ട്രേഷന് പ്രത്യേക നിയമ നിർമാണം കൊണ്ടുവരണം. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് നൽകണമെന്നില്ല. നടപടികൾ ലളിതവും പ്രത്യേകവും ആക്കണം. നിക്ഷേപകരെ സംരക്ഷിക്കുന്നതിന് ഒരു പ്രത്യേക നിധി രൂപവത്കരിക്കണം. സംസ്ഥാന സർക്കാരും കേരള ബാങ്കും (അല്ലെങ്കിൽ കെ.എസ്.ഐ.ഡി.സി./കെ.എഫ്.സി) സംയുക്തമായി ഇതിലേക്ക് സംഭാവന ചെയ്യണം. നിക്ഷേപങ്ങൾക്ക് പരിരക്ഷ നൽകാൻ ഈ തുക ഉപയോഗിക്കണം. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സംരംഭ സൗഹൃദ മനോഭാവം സൃഷ്ടിക്കുന്നതിനു കൂടി പരിഗണന നൽകണം. ട്രേഡ് യൂണിയൻ നേതാക്കളെ നല്ല രീതിയിൽ ബോധവത്കരിക്കണം. സംരംഭ വായ്പകൾ ലഭ്യമാക്കുന്നതിൽ സർക്കാർ ഇടപെടൽ ശക്തമാക്കണം. പല ധനകാര്യ സ്ഥാപനങ്ങളുടെയും മനോഭാവം സംരംഭ സൗഹൃദമല്ല. ഉദാഹരണം: ഒരു പ്രമുഖ പൊതുമേഖലാ ബാങ്കിലേക്ക് പി.എം. ഇ.ജി.പി. പദ്ധതി പ്രകാരം 2019-20-ൽ കേരളത്തിൽനിന്ന് അയച്ചത് 1,280 അപേക്ഷകളാണ്. 393 അപേക്ഷൾ അനുവദിച്ചു. 973 അപേക്ഷകൾ നിരസിച്ചു. ഇതിനെക്കുറിച്ച് പ്രത്യേക അന്വേഷണം പോലും നടക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ നിക്ഷേപകരെയും പ്രവാസി നിക്ഷേപകരെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനും സംരംഭ നടത്തിപ്പിനും ഒരു ടാസ്ക് ഫോഴ്സിന് രൂപം നൽകുന്നത് ഏറെ ഗുണം ചെയ്യും. ഒരു ബിസിനസ് സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതിനുമുള്ള നടപടികൾ എളുപ്പമാക്കുക എന്നതാണ് ബിസിനസ് എളുപ്പമാക്കൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പരിഷ്കരണമാണ് വേണ്ടത്. (സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറും സംരംഭകത്വ പരിശീലകനുമാണ് ലേഖകൻ) chandrants666@gmail.com

from money rss https://bit.ly/2RnCqOL
via IFTTT

സ്മാര്‍ട്ട് നിക്ഷേപകരാകൂ: തപാല്‍ നിക്ഷേപകര്‍ക്ക് ഇനി സൗജന്യ ചിപ്പ് കാര്‍ഡ്

കോഴിക്കോട്: തപാൽ നിക്ഷേപകരുടെ പഴയ മാഗ്നറ്റിക് എ.ടി.എം. കാർഡ് ഇനി ഓർമ്മ. എസ്.ബി. ഉൾപ്പെടെ എല്ലാ തപാൽ നിക്ഷേപകർക്കും ഇനി ചിപ്പ് ഘടിപ്പിച്ച സ്മാർട്ട എ.ടി.എം. കാർഡുകൾ സ്വന്തമാവുന്നു. രാജ്യത്തെ എല്ലാ തപാൽ എ.ടി.എമ്മുകളിലും, സഹകരണ ബാങ്കുകളൊഴികെ എല്ലാ സ്വകാര്യമേഖലാ-പൊതുമേഖലാ ബാങ്കുകളുടെ എ.ടി.എമ്മുകളിലും പുതിയ കാർഡ് ഉപയോഗിക്കാംകാലാവധി നിക്ഷേപങ്ങളില്ലാത്ത സാധാരണ ഇടപാടുകാർക്കും ഈ കാർഡ് ലഭിക്കും. പഴയ കാർഡുകളുള്ളവർക്ക് പുതിയ ചിപ്പ് കാർഡ് മാറ്റിനല്കുന്നത് സൗജന്യമായാണ്. പുതുതായി അക്കൗണ്ട് എടുക്കുന്നവർക്കും തികച്ചും സൗജന്യമായി കാർഡ് നൽകും. പ്രധാന തപാൽ ഓഫീസുകളിൽ ഇതിന്റെ വിതരണം ആരംഭിച്ചു. പുതിയ കാർഡ് കൂടുതൽ സുരക്ഷിതത്വം നല്കുന്നുവെന്നതാണ് പ്രത്യകത. ചിപ്പ് ഘടിപ്പിച്ചിട്ടുള്ളതിനാൽ കൃത്രിമമായുണ്ടാക്കാനോ, ഡ്യൂപ്ലിക്കേറ്റ് ചെയ്യാനോ കഴിയില്ല. രാജ്യമെമ്പാടുമുള്ള തപാൽ എ.ടി.എം . ശൃംഖലയിലും ഇടപാടുകൾ നടത്താം. ഇതിന് സർവ്വീസ് ചാർജുണ്ടാവില്ല. കേരള സർക്കിളിൽ മാത്രം തപാൽ വകുപ്പിന് 51 എ.ടി.എമ്മുകളുണ്ട്. ാജ്യത്ത പുതിയ കാർഡ് ഉപയോഗിക്കാവുന്നവ 997 എണ്ണവും. നിലവിൽ എ.ടി.എം. കാർഡില്ലാത്ത തപാൽ ഇടപാടുകാർക്കും പുതിയ ചിപ്പ് കാർഡ് സ്വന്തമാക്കാം. ബാങ്ക് എ.ടി.എമ്മുകൾ ഉപയോഗിക്കുമ്പോൾ അതത് ബാങ്കുകളുടെ സേവനനിരക്കുകളും നിബന്ധനകളും ബാധകമായിരിക്കും. ഇവ മാറുന്നതനുസരിച്ച് കാർഡ് ഉപയോഗരീതിയും മാറാം. പുതിയ എ.ടി.എം. കാർഡ് റുപേ ഡെബിറ്റ് കാർഡ് കൂടിയാണ്. ഓരോ കാർഡിലും യുണീക് ഐ.ഡി. നമ്പർ ഉണ്ടാവും. തപാൽ ബാങ്കിങ്ങിന്റെ വിവിധ ഇടപാടുകൾക്ക് പുതിയ കാർഡ് ഉപയോഗിക്കാം. എന്നാൽ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ മൊബൈൽ ബാങ്കിങ്ങിനും പണമിടപാടുകൾക്കും മാത്രം വേറൊരുതരം ക്യു.ആർ. കാർഡ് വേണ്ടിവരും. രാജ്യത്തെ 1,55,080 തപാൽ ഓഫീസുകളിലും നിക്ഷേപം നടത്താമെന്നതും വിപുലമായ എ.ടി.എം. ശൃംഖല ഉപയോഗിക്കാമെന്നതും നിക്ഷേപകർക്ക് പ്രയോജനകരമാവും. യാത്രയിലും മറ്റും കൂടുതൽ പണം കൊണ്ടുനടക്കുന്നതിലെ റിസ്ക്ക് ഒഴിവാക്കാം. തപാൽ നിക്ഷേപത്തിന് പരിധികളില്ല. എസ്.ബി.യിൽ നാലു ശതമാനവും കാലാവധി നിക്ഷേപത്തിന് ഒന്ന്, രണ്ട്, മൂന്ന് വർഷത്തേക്ക് 5.5 ശതമാനവും, അഞ്ച് വർഷത്തിന് 6.7 ശതമാനവും പലിശ ലഭിക്കും. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ പലിശ 6.8 ശതമാനമാണ്. Free chip card for postal account holders

from money rss https://bit.ly/2GZhHPx
via IFTTT

ഓഹരി സൂചികകളില്‍ മുന്നേറ്റം: സെന്‍സെക്‌സ് 358 പോയന്റ് ഉയര്‍ന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ തുടക്കം. സെൻസെക്സ് 358 പോയന്റ് നേട്ടത്തിൽ 39,213ലും നിഫ്റ്റി 93 പോയന്റ് 11,557ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1404 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 312 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. എച്ചിസിഎൽ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, റിലയൻസ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഒഎൻജിസി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ. ഹിന്ദുസ്ഥാൻ യുണിലിവർ, ബിപിസിഎൽ, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മൾട്ടി ക്യാപ് ഫണ്ടുകളിലെ നിക്ഷേപ രീതിയിൽ സെബി മാറ്റംവരുത്തിയതോടെ മിഡ് ക്യാപ് സ്മോൾ ക്യാപ് ഓഹരികളിൽ മുന്നേറ്റം പ്രകടമായി. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 1.18ശതമാനവും സ്മോൾ ക്യാപ് സൂചിക രണ്ടുശതമാനവും ഉയർന്നു. അപ്പോളോ ഹോസ്പിറ്റൽ, ഫ്യൂച്വർ റീട്ടെയിൽ, ഹഡ്കോ, പിവിആർ തുടങ്ങി 446 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Sensex gains 358 points; mid-,small-cap indices outperform

from money rss https://bit.ly/32rhIDT
via IFTTT

Ente Ulludukkum Kotti Lyrics : Deepasthambham Mahascharyam Malayalam Movie Song

Movie : Deepasthambham Mahascharyam
Year : 1999
Singer : K. J. Yesudas, Radhika Thilak
Lyrics : Yusuf Ali Kechery
Music : Mohan Sitara
Actor : Dileep
Actress : Jomol

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Ooh Ooh Ninte Kayyil Kaiyyum Korthu
Tholil Ente Tholum Cherth
Koode Varan Kathirunnu Njan
Ponne Ninte Koode Varan Kathirunnu Njan

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Naazhi Mannum Thulasi Tharayum
Man Chuvarum Maali Purayum
Naazhi Mannum Thulasi Tharayum
Man Chuvarum Maali Purayum
Avide Ennodothu Porukkan
Asha Kiliye Poramo

Ninte Nenjinakathundallo
Neela Vaanam Poloru Manassu
Ninte Nenjinakathundallo
Neela Vaanam Poloru Manassu
Avide Chirakum Chirakum Othungi
Atta Kiliyaayi Parkamallo

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Koda Manjum Chuzhali Katum
Kooriruttil Oridiyum Mazhayum
Koda Manjum Chuzhali Katum
Kooriruttil Oridiyum Mazhayum
Ente Kudilu Polikkan Vannal
Enthu Cheyyum Painkiliye

Pedi Thonnum Rathriyilellam
Veethiyerum Ninnude Maaril
Pedi Thonnum Rathriyilellam
Veethiyerum Ninnude Maaril
Ente Kaiyyal Ingane Ingane
Ninne Pulki Urangamallo

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan

Ooh Ooh Ninte Kayyil Kaiyyum Korthu
Tholil Ente Tholum Cherth
Koode Varan Kathirunnu Njan
Ponne Ninte Koode Varan Kathirunnu Njan

Ente Ulludukkum Kotti
Nin Kazhuthil Minnum Ketti
Kondu Pokan Vannathanu Njan
Penne Ninne Kondu Pokan Vannathanu Njan


* This article was originally published here