121

Powered By Blogger

Wednesday 2 December 2020

നാരായണ മൂര്‍ത്തിയുടെ മകള്‍ ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സമ്പന്നയോ?

ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ ബ്രിട്ടീഷ് രാജ്ഞിയേക്കാൽ സമ്പന്നയോ? ഭാര്യയായ അക്ഷതാ മൂർത്തിയുടെ ആസ്തി വെളിപ്പെടുത്താത്തതിൽ ബ്രിട്ടീഷ് ചാൻസലറായ ഋഷി സുനക് കടുത്ത വിമർശനം നേരിടുന്നതിനിടയിലാണ് ഇക്കാര്യം പുറത്തുവന്നത്. എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്നയാണ് അക്ഷതാ മൂർത്തിയെന്നാണ് ഗാർഡിയന്റെ റിപ്പോർട്ട്. 480 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിന് ഉടമയാണ് അക്ഷതയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ ഇന്ത്യൻ കറൻസിയിലെ മൂല്യം ഏകദേശം 4,200 കോടി രൂപയാണ്. 350 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടാണ് എലിസബത്ത് രാജ്ഞിയുടെ ആസ്തി. അതായത് 3,400 കോടി രൂപ. ബ്രട്ടീഷ് നിയമമനുസരിച്ച് മന്ത്രിയായി ചുമതലയേറ്റാൽ കുടംബത്തിലെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുക പതിവാണ്. ഭാര്യയുടെ സ്വത്ത് വെളിപ്പെടുത്താത്തിനാലാണ് ഇപ്പോൾ സുനക് കടുത്ത വിമർശനം നേരിടുന്നത്. യുകെ ആസ്ഥാനമായുള്ള കറ്റമരൻ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഭാര്യയെന്ന് പരാമർശിക്കുകമാത്രമാണ് ചെയ്തിട്ടുള്ളതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുകെയിലെ ആറ് സ്ഥാപനങ്ങളിലെങ്കിലും അക്ഷതയ്ക്ക് ഓഹരികളുണ്ടെന്നും ഇക്കാര്യം വെളിപ്പെുടത്തിയിട്ടില്ലെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. അക്ഷതയുടെ ആസ്തി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഉപദേഷ്ടാവ് സുനകിന്റെ വെളിപ്പെടുത്തലുകളിൽ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. മന്ത്രിയുടെ പെരുമാറ്റച്ചട്ടം അദ്ദേഹം പാലിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്

from money rss https://bit.ly/37yHuaI
via IFTTT

സമ്പദ്ഘടനയുടെ കുതിപ്പിന് അടിസ്ഥാനമിട്ട്‌ ബാങ്കുകളും സാമ്പത്തിക സേവനസ്ഥാപനങ്ങളും

ബാങ്കിങ് മേഖലയ്ക്ക് രാജ്യത്തിന്റെ വികസനത്തിൽ അതുല്യമായ സ്ഥാനമുണ്ട്. മൂന്നു ദശാബ്ദങ്ങളായി കാര്യമായ മാറ്റങ്ങൾക്കാണ് ബാങ്കിങ് രംഗം സാക്ഷ്യംവഹിച്ചത്. എൻബിഎഫ്സി, ഇൻഷൂറൻസ്, അസറ്റ് മാനേജുമെന്റ് കമ്പനികൾ, ഓഹരി വിപണിയിലെ പങ്കാളികൾ തുടങ്ങിയ അനുബന്ധ ബിസിനസുകളിലേക്കും ബാങ്കുകൾ പ്രവർത്തനം വ്യാപിപ്പിച്ചു. ബാങ്കിങ്, സാമ്പത്തിക സേവന മേഖലകളിൽ ബാങ്ക് ഇതര മേഖലയുടെ ഓഹരി ഇപ്പോൾ 45 ശതമാനമാണ്. ജിഡിപി വളർച്ചാ നിരക്കിനേക്കാൾ സൗകര്യപ്രദമായ രീതിയിൽ ബാങ്കിങ്, സാമ്പത്തിക സേവനമേഖല വളരുന്നതായാണ് കാണുന്നത്.സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ മുതൽ വിവിധ വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, ഓൺലൈൻ സേവനങ്ങൾ, ജനറൽ-ലൈഫ് ഇൻഷൂറൻസുകൾ, മ്യൂചൽ ഫണ്ടുകൾ പോലുള്ള വിവിധ നിക്ഷേപ പദ്ധതികൾ വരെ ബാങ്കുകൾ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ നിരവധി വർഷങ്ങളായി ബാങ്കുകളുടെ സാന്ദ്രത വളരെയേറെ കൂടിയിട്ടുണ്ട്. എന്നാൽ വിവിധ സാമ്പത്തിക സേവനങ്ങളുടെ കാര്യത്തിൽ ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്. ജൻധൻ യോജന, കൃഷി ഇൻഷൂറൻസ്, വിവിധ സബ്സിഡികൾക്കായുള്ള ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയെല്ലാം സാമ്പത്തിക സേവനങ്ങൾ കൂടുതൽ വ്യാപകമാകാൻ വഴിയൊരുക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ബ്രസീൽ, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ബാങ്ക് സേവനം കുറവാണ്. വീടുകളിലുള്ള സമ്പാദ്യം ബാങ്കിലെത്തുകയും ഡിജിറ്റൽവൽക്കരണവും സമ്പദ്ഘടനയും കുതിക്കുകയെുംചെയ്യുന്നതോടെ സ്ഥിതി ഇനിയും മെച്ചപ്പെടും. ബിഎഫ്എസ്ഐ പദ്ധതികൾ എന്തിന്? ഇന്ത്യൻ സമ്പദ്ഘടന ഭാവിയിൽ അഞ്ചുലക്ഷം കോടി ഡോളറായി വളരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ വളർച്ചയിൽ സമ്പദ്ഘടനയുടെ മുഖ്യശക്തി ബാങ്കിങ്, സാമ്പത്തിക സേവന മേഖലയായിരിക്കും. ബാങ്കിങ് മേഖലയിൽ സ്വകാര്യ ബാങ്കുകൾ വായ്പയുടെ കാര്യത്തിലും നിക്ഷേപത്തിന്റെ കാര്യത്തിലും മുന്നേറ്റമുണ്ടാക്കുകയാണ്. ലൈഫ്, ലൈഫ് ഇതര മേഖലകളിൽ സ്വകാര്യ ഇൻഷൂറൻസ് കമ്പനികൾ മികച്ച നേട്ടമുണ്ടാക്കുയും ബാങ്കുകൾ വിതരണ ശൃംഖലകളാവുകയും ചെയ്യുന്നു. മൂലധനത്തിന്റെ കാര്യത്തിലും വിപുലമായ വിൽപനക്ഷമതയുടെ കാര്യത്തിലും പൊതുമേഖല ദുർബലമാകുമ്പോൾ ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുണമേൻമയുള്ള ആസ്തികൾ റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ 2016 സാമ്പത്തിക വർഷത്തിനുശേഷമുള്ള ആസ്തി ഗുണമേന്മാ വിലയിരുത്തലാണ് കോർപറേറ്റ് ആസ്തികളുടെ ഗുണനിലവാരം സംബന്ധിച്ച വിശകലനങ്ങൾക്കു തുടക്കമിട്ടത്. എൻസിഎൽടിക്കു മുന്നിലുള്ള വൻകിട അക്കൗണ്ടുകളിൽ പലതും വൻതോതിലോ പൂർണമായോ ബാങ്കുകൾ വകയിരുത്തുകയോ ബുക്കുകളിൽനിന്ന് എഴുതിതള്ളുകയോ ചെയ്തിട്ടുള്ളവയാണ്. ഈ വായ്പകളിൽ 90 ശതമാനത്തിലേറെയുള്ള വകയിരുത്തലുകളാണ് ബാങ്കുകൾ മൊത്തത്തിൽ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ വർധിച്ചുവരുന്ന പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. പുതിയ എൻപിഎ സൃഷ്ടിക്കലുകളുടെ കാര്യത്തിൽ (സ്ലിപ്പേജ്) കഴിഞ്ഞ ഏതാനും വർഷങ്ങളായി ശരാശരി നിലയാണുള്ളത്. ഇതുതുടരുമെന്നാണ് പ്രതീക്ഷയും. കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ നിലയെആണ് കോർപറേറ്റുകൾ ആശ്രയിക്കുന്നത്. അതുപോലെതന്നെ എ-യിൽതാഴെ റേറ്റിങ് ഉള്ള കോർപറേറ്റുകൾക്ക് വൻ തോതിലുള്ള വായ്പകൾ നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ചരക്കു സേവന നികുതി ഏർപ്പെടുത്തിയതിനുശേഷം ചെറുകിട സംരംഭ മേഖലയിൽ ഉണ്ടായിട്ടുള്ള പുതുക്കലുകൾ ബുദ്ധിമുട്ടുള്ള വായ്പാ ഉപഭോക്താക്കൾക്ക് സാധാരണ നിലയിലേക്കു തിരിച്ചുവരാൻ സമയം ലഭ്യമാക്കുകയും ചെയ്തു. ചെറുകിട വായ്പകളുടെരംഗത്ത് സിബിൽ പരിശോധന സ്ഥിതിഗതികളെ മെച്ചപ്പെടുത്തുന്നുണ്ട്. മൊത്തത്തിലുള്ള ആസ്തി ഗുണനിലവാരം കോവിഡിനു മുന്നേയുള്ള സ്ഥിതിയിലേക്ക് ഉയരാനും ആരംഭിച്ചിട്ടുണ്ട്. ബാങ്കിങ് സാമ്പത്തിക സേവനരംഗത്ത് നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യത്രൈമാസത്തിനുശേഷം ഭയന്നിരുന്ന അതേ തലത്തിൽ ആസ്തികളുടെ ഗുണമേൻമ സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് കോവിഡിനു ശേഷമുള്ള സാഹചര്യത്തെ കുറിച്ചു വിലയിരുത്തുമ്പോൾ എത്തിച്ചേരുന്ന നിഗമനം. 20 ട്രില്യൺ ഉത്തേജന പദ്ധതി, റിസർവ് ബാങ്കിന്റെ ആറു മാസം മോറട്ടോറിയം, ചെറുകിട മേഖലയ്ക്കായുള്ള മൂന്നു ട്രില്യൺ സർക്കാർ ഗ്യാരണ്ടിയുള്ള വായ്പകൾ തുടങ്ങിയ സർക്കാർ തല നടപടികൾ മഹാമാരിക്കാലത്ത് വായ്പ എടുത്തവരെ പിന്തുണയ്ക്കുകയായിരുന്നു. ഇപ്പോൾ വിറ്റുവരവ് 90-95 ശതമാനത്തിലേക്ക് എത്തുമ്പോൾ വളരെ ചെറിയൊരു വിഭാഗത്തിനു മാത്രമേ പുനക്രമീകരണ നടപടികൾ ആവശ്യമായി വരുന്നുള്ളു. ഈവർഷം ജൂണിനുശേഷം മെച്ചപ്പെട്ട നിലയിലാണ് ഇപ്പോഴുള്ള അവസ്ഥ. ക്രമമായുള്ള തുറന്നു കൊടുക്കലും ദീർഘിപ്പിച്ച മോറട്ടോറിയവും ബുദ്ധിമുട്ടേറിയ അവസ്ഥയിൽ പണലഭ്യതാപ്രശ്നങ്ങൾ മറികടന്നു മുന്നേറാൻ വായ്പ എടുത്തവരെ സഹായിക്കുകയുണ്ടായി. ഇപ്പോഴുള്ള പ്രസക്തി ദീർഘകാല ശരാശരിയേക്കാൾ സ്റ്റാൻഡേർഡ് ഡീവിയേഷൻ താഴെ എന്നനിലയിലാണ് അടുത്തകാലത്തെ സ്ഥിതിക്കു പുറമേയുള്ള ഈ മേഖലയുടെ മുന്നോട്ടു പോക്ക്. ഈ മൂല്യ നിർണയത്തിൽ നഷ്ടസാധ്യതകൾ വഹിക്കുന്നതിലൂടെയുള്ള നേട്ടം മികച്ചതാണ്. ദീർഘകാലത്തിൽ മെച്ചപ്പെട്ട ലാഭക്ഷമതയും ദൃശ്യമാണ്. സമ്പദ്ഘടനയുടെ തിരിച്ചുവരവും മറ്റും കണക്കിലെടുക്കുമ്പോൾ ഭയന്നിരുന്നതിലും വളരെ താഴെയാണ് ഈ മേഖലയിലുള്ള ആഘാതം എന്നും കാണാനാവും. ശക്തമായ ബാലൻസ് ഷീറ്റുകളും പര്യാപ്തമായ അധിക വകയിരുത്തലുകളും 2022-23 വർഷത്തേക്കുള്ള കണക്കു കൂട്ടലുകളിൽ 5-15 ശതമാനം മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നതും ഇതിനു പിന്തുണയേകുന്നു. പല കമ്പനികളിലും 22 സാമ്പത്തിക വർഷത്തിനു ശേഷം നേട്ടങ്ങൾ സാധാരണ നിലയിലാകുമെന്നാണ് ഇതിലൂടെ വിലയിരുത്താൻ കഴിയുന്നത്. വരുമാനനിരക്കും സാധാരണ നിലയിലേക്ക് എത്തും. നിലവിലെമൂല്യം മികച്ചതാണെന്ന സ്ഥിതിയാണ് ചൂണ്ടിക്കാട്ടുന്നത്. ശക്തമായ (ദീർഘകാല) കാഴ്ചപ്പാട് കാലികമായ കാഴ്ചപ്പാടല്ല, ദീർഘകാല കാഴ്ചപ്പാടോടെ വേണം ബാങ്കിങ്, സാമ്പത്തിക സേവന മേഖലയെ വീക്ഷിക്കുവാൻ. സാമ്പത്തിക സേവനങ്ങൾ കൂടുതൽ വിപുലമാകുന്നതും വായ്പാ ലഭ്യത വർധിക്കുന്നതും സർക്കാരിന്റെ ദീർഘകാല ലക്ഷ്യങ്ങളും സമ്പദ്ഘടനയെ മെച്ചപ്പെടുത്തും. സമ്പദ്ഘടനയുടെ കുതിച്ചുചാട്ടത്തിൽ മുഖ്യപങ്കുവഹിക്കുക ബാങ്കുകളും സാമ്പത്തിക-സേവന സ്ഥാപനങ്ങളുമായിരിക്കും. ദീർഘകാലത്തിലാവും ഈ മേഖലയിലെ നിക്ഷേപങ്ങളുടെ നേട്ടം പ്രകടമാകുക. രണ്ടു ദശാബ്ദങ്ങളിലെ സാമ്പത്തിക സേവന സൂചിക വിപണിയെ (നിഫ്റ്റി) സ്ഥിരമായിമറികടക്കുന്നത് ശ്രദ്ധേയമാണ്. (മിറെ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യയുടെ ഓഹരി ഗവേഷണ മേധാവിയും ഫണ്ട് മാനേജരുമാണ് ഹർഷദ് ബോറാവാക്. മിറെ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യയിലെ ഫണ്ട് മാനേജരാണ് ഗൗരവ് കൊച്ചാർ.)

from money rss https://bit.ly/3oowJyN
via IFTTT

സ്വര്‍ണവില ഒറ്റയടിക്ക് പവന് 600 രൂപകൂടി 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് ഒറ്റയടിക്ക് 600 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 75 രൂപകൂടി 4590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്ച പവന്റെ വില. ഡോളർ തളർച്ചനേരിട്ടതോടെ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,830 ഡോളർ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 49,172 രുപ നിലവാരത്തിലേയ്ക്ക് ഉയർന്നു. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയെതുടർന്ന് കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ട സ്വർണത്തിന് ഡോളറിന്റെ തളർച്ചയാണ് ആശ്വാസമായത്.

from money rss https://bit.ly/3qmCdeV
via IFTTT

പുതിയ ഉയരംകുറിച്ച് സൂചികകള്‍: സെന്‍സെക്‌സില്‍ 149 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: പുതിയ ഉയരം കുറിച്ച് വ്യാഴാഴ്ച വ്യാപാരത്തിന് തുടക്കമിട്ട് ഓഹരി വിപണി. സെൻസെക്സ് 148 പോയന്റ് നേട്ടത്തിൽ 44,766ലും നിഫ്റ്റി 47 പോയന്റ് ഉയർന്ന് 13,161ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 969 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 226 ഓഹരികൾ നഷ്ടത്തിലുമാണ്. 44 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, എൽആൻഡ്ടി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, എൻടിപിസി, എച്ച്സിഎൽ ടെക്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, ടിസിഎസ്, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex, Nifty open at fresh record highs

from money rss https://bit.ly/3ohwyVJ
via IFTTT

എംഡിഎച്ച് മസാല ഉടമ ധാരാംപാല്‍ ഗുലാത്തി അന്തരിച്ചു

ഇന്ത്യയിലെ പ്രമുഖ മസാലക്കൂട്ട് നിർമാതാക്കളായ എംഡിഎച്ചിന്റെ ഉടമ ധാരാംപാൽ ഗുലാത്തി അന്തരിച്ചു. 98 വയസ്സുള്ള അദ്ദേഹം മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. സ്കൂൾ വിദ്യാഭ്യാസത്തെടെ പഠനം നിർത്തിയ ധാരാംപാൽ അച്ചനോടൊപ്പം ബിസിനസിൽ സഹായിക്കാനായാണ് അദ്യംചേർന്നത്. പിന്നീട് സ്ഥാപനത്തിന്റെ ചുമതല അദ്ദേഹത്തിനായി. എംഡിഎച്ചിന് രാജ്യത്ത് 15 ഫാക്ടറികളുണ്ട്. ദുബായിയിലും ലണ്ടനിലും ഓഫീസുകളുമുണ്ട്. 60ലധികം ഉത്പന്നങ്ങൾ കമ്പനി നിലവിൽ പുറത്തിറക്കുന്നുണ്ട്. നിരവധി സ്കൂളുകളും ഡൽഹിയിൽ 300 ബെഡ്ഡുകളുള്ള സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയും കമ്പനിക്കുണ്ട്. Dharampal Gulati of MDH Spices passes away

from money rss https://bit.ly/3qn4VMV
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 13,100 നിലനിര്‍ത്തി

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി നേരിയ മുന്നേറ്റത്തോടെ 13,100 പോയന്റ് നിലനിർത്തി. ലോഹം, വാഹനം തുടങ്ങിയ ഓഹരികളിലെ നേട്ടമാണ് വിപണിക്ക് അല്പമെങ്കിലും ആശ്വാസമായത്. സെൻസെക്സ് 37.40 പോയന്റ് നഷ്ടത്തിൽ 44,618.04ലിലും നിഫ്റ്റി 4 പോയന്റ് നേട്ടത്തിൽ 13,113.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1573 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1124 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 134 ഓഹരികൾക്ക് മാറ്റമില്ല. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ശ്രി സിമെന്റ്സ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഗെയിൽ, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ കമ്പനി, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ലോഹ സൂചിക രണ്ടുശതമാനവും വാഹന സൂചിക ഒരുശതമാനവും ഉയർന്നു. അതേസമയം, ബാങ്ക് ഓഹരികൾ വില്പന സമ്മർദം നേരിട്ടു. Sensex, Nifty close flat amid high volatility

from money rss https://bit.ly/2VqZIFv
via IFTTT

വിവാഹ സീസണില്‍ റിവാ ആശീര്‍വാദ് പ്ലാനുമായി തനിഷ്‌ക്

കൊച്ചി: വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും ആഭരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്കായി ടൈറ്റാന്റെ ആഭരണവിഭാഗമായ തനിഷ്ക് റിവാ ആശീർവാദ് എന്നപേരിൽ പർച്ചേസ് പ്ലാൻ അവതരിപ്പിച്ചു. റിവാ ആശീർവാദ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രതിമാസ പദ്ധതിയായി സുരക്ഷിതമായി ആഭരണങ്ങൾ വാങ്ങുന്നതിനും സ്പോട്ട് പർച്ചേസിനേക്കാൾ മികച്ചമൂല്യം സ്വന്തമാക്കുന്നതിനും സാധിക്കും. അളവ്, സമയം, സുതാര്യമായ ആനുകൂല്യങ്ങൾ എന്നിവ കണക്കിലെടുത്ത് വാങ്ങൽ ആസൂത്രണം ചെയ്യാനുള്ള സൗകര്യം റിവാ ആശീർവാദ് ഉപയോക്താക്കൾക്ക് നൽകുന്നു. വിവിധ പ്രദേശങ്ങളിലെയും സമൂഹങ്ങളിലെയും വൈവിധ്യമാർന്ന വിവാഹാഭരണങ്ങൾക്കായി തനിഷ്കിന്റെ പ്രത്യേക സബ്-ബ്രാൻഡായി റിവാ ആദ്യമായി അവതരിപ്പിച്ചത് 2017-ലാണ്. വിവിധ സംസ്കാരങ്ങളിലെ സമൃദ്ധിയും പാരമ്പര്യവും വിളിച്ചറിയിക്കുന്നതാണ് ഇന്ത്യൻ വിവാഹാഭരണങ്ങൾ. പ്രത്യേകാവസരത്തിലെ വൈകാരികത മനസിലാക്കി ആഭരണങ്ങൾ വാങ്ങുന്നതിനായി ആർക്കും ഇണങ്ങുന്ന രീതിയിലുള്ള പർച്ചേസ് പ്ലാനാണ് പ്രത്യേകമായി റിവാ ആശീർവാദ് അവതരിപ്പിക്കുന്നത്. റിവാ ആശീർവാദിലൂടെ വിവാഹാവസരത്തിൽ തനിഷ്കിന്റെ മികച്ച രൂപകൽപ്പനയും ശുദ്ധതയുടെ ഉറപ്പുംനല്കി വധുവിനും കുടുംബാംഗങ്ങൾക്കും ഏറ്റവും മികച്ച അവസരമൊരുക്കുകയാണ്. കോവിഡ് കാലത്ത് എല്ലാ സുരക്ഷാ, മുൻകരുതൽ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സ്റ്റോറുകളിലും പർച്ചേസിന് അവസരം. വീടിന്റെ സുരക്ഷിതത്വത്തിൽ നിന്ന് ആഭരണങ്ങൾ വാങ്ങുന്നതിനും മികച്ച ഷോപ്പിംഗ് അനുഭവം സ്വന്തമാക്കുന്നതിനുമായി തനിഷ്ക് ഈയിടെ ഒരു നിര ഫിജിറ്റൽ ഫീച്ചറുകൾ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരുന്നു.

from money rss https://bit.ly/3mIfqYI
via IFTTT

ബിപിസിഎലിനെ ഏറ്റെടുക്കാന്‍ മൂന്നു കമ്പനികള്‍ രംഗത്തുവന്നതായി പെട്രോളിയം മന്ത്രി

പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎലിനെ ഏറ്റെടുക്കാൻ മൂന്നുകമ്പനികൾ താൽപര്യം പ്രകടിപ്പിച്ചതായി മന്ത്രി. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രഥാനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കമ്പനികളേതൊക്കെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ചില വിദേശ-ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളിൽനിന്ന് താൽപര്യംപത്രം ലഭിച്ചിരുന്നതായി നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. പിന്നാലെ, വേദാന്ത, രണ്ട് യുഎസ് നിക്ഷേപ സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് താൽപര്യപത്രം ലഭിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നു. പ്രഥമിക റൗണ്ടിൽ താൽപര്യപത്രം ലഭിച്ചാൽ അടുത്തഘട്ടമായി ഫിനാൻഷ്യൽ ബിഡ് സമർപ്പിക്കാനാണ് ആവശ്യപ്പെടുക. കോവിഡ് വ്യാപനത്തെതുടർന്നുണ്ടായ പ്രതിസന്ധിമൂലം ബിപിസിഎലിന്റെ ഓഹരി വില്പനയ്ക്ക് താൽപര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള തിയതി സർക്കാർ നാലുതവണ നീട്ടിയിരുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ ഇന്ധന വിതരണക്കമ്പനിയായ ബിപിസിഎലിന്റെ 53ശതമാനം ഓഹരിയാണ് വിറ്റഴിക്കുന്നത്. ഇതിലൂടെ 45,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. നടപ്പുസാമ്പത്തിക വർഷം പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിച്ച് 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇത് എങ്ങുമെത്തിയിട്ടില്ല. ഇതുവരെ 6138.48 കോടി രൂപമാത്രമാണ് സമാഹരിക്കാനായത്. Three parties submitted EoIs for BPCL bid process

from money rss https://bit.ly/33COKkL
via IFTTT