121

Powered By Blogger

Wednesday 2 September 2020

ഫോര്‍ച്യൂണ്‍ പട്ടികയില്‍ ഇഷയും ആകാശും ബൈജുവും പൂനവാലയും

റിലയൻസ് ജിയോ ഡയറക്ടർമാരായ ഇഷ അംബാനി, ആകാശ് അംബാനി, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാല, ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രൻ എന്നിവർ ഫോർച്യൂൺ 40 പട്ടികയിൽ ഇടംനേടി. വിവിധ മേഖലകളിൽ സ്വാധീനംചെലുത്തിയ 40വയസ്സിനുതാഴെയുള്ളവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുക. ധനകാര്യം, സാങ്കേതിക വിദ്യ, ആരോഗ്യമേഖല, സർക്കാർ, രാഷ്ട്രീയം, മാധ്യമം, വിനോദ വ്യവസായം തുടങ്ങിയ മേഖലകളെയാണ് ഇതിനായി പരിഗണിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചയർമാനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മക്കളാണ് 28 വയസ്സുള്ള ഇഷയും ആകാശും. ഇന്ത്യയിലെ ഏറ്റവുംവലിയ എജ്യുടെക് സ്ഥാപനത്തിന്റെ സിഇഒ എന്ന നിലയിലാണ് 39 കാരനായ ബൈജു രവീന്ദ്രൻ പട്ടികയിൽ ഇടംനേടിയത്. ലോകത്തതന്നെ മുൻനിര വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒയാണ് പൂനവാല. കുടുംബ ബിസിനസിനെ മികച്ച ഉയരത്തിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നാണ് ഫോർച്യൂണിന്റെ വിലയിരുത്തൽ. കോവിഡ് 19നെതിരെയുള്ള വാക്സിൻ വികസിപ്പിക്കുന്നതിനും സ്ഥാപനം മുൻനിരയിലുണ്ട്. Ambani twins, Adar Poonawalla, Byjus co-founder named in Fortunes 40 list

from money rss https://bit.ly/31TzH5V
via IFTTT

ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: പരിമിതമാണെങ്കിലും തുടർച്ചായായി മൂന്നാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 25 പോയന്റ് ഉയർന്ന് 39,111ലും നിഫ്റ്റി 19 പോയന്റ് നേട്ടത്തിൽ 11554ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1014 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 439 ഓഹരികൾ നഷ്ടത്തിലുമാണ്. 65 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ. ഭാരതി ഇൻഫ്രടെൽ, യുപിഎൽ, ഗ്രാസിം, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, അദാനി പോർട്സ്, ഐഒസി, ബിപിസിഎൽ, ഒഎൻജിസി, സിപ്ല, എച്ച്ഡിഎഫ്സി, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സീ എന്റർടെയ്ൻമെന്റ്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, റിലയൻസ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. പേജ് ഇൻഡസ്ട്രീസ്, ജൂബിലന്റ് ഇൻഡസ്ട്രീസ് തുടങ്ങി 47 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2QT0712
via IFTTT

ഭൂമി വിൽക്കാനുണ്ട്; വാങ്ങാൻ ആളില്ല

കൊയിലാണ്ടി: ഭൂമി ക്രയവിക്രയം കുത്തനെ കുറഞ്ഞത് സർക്കാരിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന നൂറുകണക്കിനാളുകൾക്കും തിരിച്ചടിയായി. വസ്തുവിൽപ്പന കുറഞ്ഞതോടെ സബ് രജിസ്ട്രാർ ഓഫീസുകളിൽ തീരാധാരം രജിസ്റ്റർ ചെയ്യുന്നത് വളരെ കുറഞ്ഞുവെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ബന്ധുക്കൾ തമ്മിലുള്ള ദാനാധാരം, ഭാഗാധാരം, ഒസ്യത്ത്, മുക്ത്യാർ എന്നിവ മാത്രമായി ഭൂമികൈമാറ്റം ചുരുങ്ങി. 2019-20 സാമ്പത്തിക വർഷത്തിൽ 71,193 ആധാരങ്ങൾ ജില്ലയിൽ രജിസ്റ്റർ ചെയ്തപ്പോൾ ഈ സാമ്പത്തികവർഷം ഇതുവരെ 10,309 രജിസ്ട്രേഷൻ മാത്രമാണ് നടന്നത്. കോവിഡ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തകർത്തെറിഞ്ഞതോടെ ഭൂമിവിൽപ്പനയും വാങ്ങലും നിലച്ചുവെന്നുതന്നെ പറയാം. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പണമൊഴുക്ക് കുറഞ്ഞതോടെയാണ് ഭൂമി ഇടപാടുകൾക്ക് പ്രതിസന്ധിയായത്. പ്രവാസികൾ അവരുടെ നിക്ഷേപം ഏറെയും വിനിയോഗിച്ചത് ഭൂമി വാങ്ങിക്കൂട്ടാനും സ്വർണം വാങ്ങാനുമായിരുന്നു. ആധാരം രജിസ്ട്രേഷൻ കുറയുന്നതോടെ സർക്കാരിന് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ലഭിക്കുന്ന കോടികളുടെ വരുമാനം നഷ്ടമാവുകയാണ്. കഴിഞ്ഞ സാമ്പത്തികവർഷം 3100 കോടി രൂപയോളം രജിസ്ട്രേഷനിലൂടെ സംസ്ഥാന സർക്കാരിന് വരുമാനമുണ്ടായിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ രജിസ്ട്രേഷൻ കുറഞ്ഞതോടെ കഴിഞ്ഞ വർഷം ലഭിച്ചതിന്റെ കാൽ ഭാഗംപോലും വരുമാനം ലഭിക്കില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ജില്ലയിലെ മിക്കവാറും രജിസ്ട്രാർ ഓഫീസുകളിൽ ദിവസം 20 മുതൽ 30 വരെ ആധാ രം രജിസ്ട്രേഷൻ മുൻകാലങ്ങളിൽ നടന്നിരുന്നു. ഇപ്പോഴത് നാലോ അഞ്ചോ ആയി കുറഞ്ഞു. ദാനാധാരവും ഭാഗാധാരവും മാത്രമാണ് ഇപ്പോൾ മിക്ക രജിസ്ട്രാർ ഓഫീസുകളിലും നടക്കുന്നത്. പ്രതിഫലം വാങ്ങി സ്വത്ത് വിൽക്കുന്ന തീരാധാര രജിസ്ട്രേഷൻ ഏതാണ്ട് നിലച്ചുവെന്നുതന്നെ പറയാം. തീരാധാരം രജിസ്ട്രേഷൻ നടന്നാൽ മാത്രമേ സർക്കാരിന് സ്റ്റാമ്പ് ഇനത്തിൽ വരുമാനം ലഭിക്കുകയുള്ളൂ.

from money rss https://bit.ly/3i7Cj5X
via IFTTT

Mohanlal Reveals Lalonam Nallonam Teaser: Promises A Complete Onam Treat!

Mohanlal Reveals Lalonam Nallonam Teaser: Promises A Complete Onam Treat!
Mohanlal, the complete actor is all set to entertain his fans and Malayali audiences this Onam, in a unique way. As there are no Onam releases this year due to the novel coronavirus pandemic, the complete actor is coming to the

* This article was originally published here

സെന്‍സെക്‌സ് 185 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 185.23 പോയന്റ് ഉയർന്ന് 39,086.03ലും നിഫ്റ്റി 72.70 പോയന്റ് നേട്ടത്തിൽ 11,543ലുമാണ് വ്യാപാരം അവാസനിപ്പിച്ചത്. ബിഎസ്ഇയിലെ 1629 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1051 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികൾക്ക് മാറ്റമില്ല. ഓഗസ്റ്റിൽ ഓട്ടോമൊബൈൽ മേഖലയിൽ ഉണർവ് പ്രകടമായത് ഓട്ടോ ഓഹരികൾ നേട്ടമാക്കി. എംആൻഡ്എം, പവർഗ്രിഡ് കോർപ്, ടാറ്റ സ്റ്റീൽ, ഇൻഡസിന്റ് ബാങ്ക്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഇൻഫോസിസ്, റിലയൻസ്, ടെക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഫിനാൻസ്, മാരുതി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മിഡ്ക്യാപ് 1.5ശതമാനവും സ്മോൾ ക്യാപ് 1.7ശതമാനവും ഉയർന്നു. ലോഹം, ഐടി സൂചികകളും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3bk564l
via IFTTT

ഒരു ദിവസംകൊണ്ട് ഡെറ്റ് ഫണ്ടിലെ ആദായത്തിലുണ്ടായ വര്‍ധന രണ്ടുശതമാനം

ഒറ്റദിവസംകൊണ്ട് ഡെറ്റ് ഫണ്ട് നിക്ഷേപകർക്ക് ലഭിച്ചത് രണ്ടുശതമാനത്തോളംനേട്ടം. സർക്കാർ സെക്യൂരിറ്റികളുടെ ആദായത്തിൽ ചൊവാഴ്ച 17 ബേസിസ് പോയന്റിന്റെ കുറവുണ്ടായതാണ് ഡെറ്റ് ഫണ്ടുകൾ നേട്ടമാക്കിയത്. വർധിച്ചുവരുന്ന ആദായം കുറച്ച് കടമെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് മൂന്നുമാസത്തിനിടെ സർക്കാർ സെക്യൂരിറ്റികലുടെ ആദായത്തിൽ കാര്യമായ ഇടിവുണ്ടായത്. 10 വർഷകാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികളുടെ ആദായം 6.117ശതമാനത്തിൽനിന്ന് 5.944ശതമാനമായാണ് കുറഞ്ഞത്. സ്വാഭാവികമായും ഇതിന്റെ വിപരീത ദിശയിലാണ് ഡെറ്റ് ഫണ്ടുകളിൽ നേട്ടം പ്രതിഫലിക്കുക. ഇതേതുടർന്നാണ് ഡൈനാമിക് ബോണ്ട് ഫണ്ട്, ഗിൽറ്റ് ഫണ്ട്, ലോങ് ടേം ബോണ്ട് ഫണ്ട് എന്നീ വിഭാഗങ്ങളിലുള്ള ഡെറ്റ് ഫണ്ടുകൾക്ക് പ്രയോജനം ലഭിച്ചത്. നിപ്പോൺ ഇന്ത്യ നിവേശ് ലക്ഷ്യ ഫണ്ടാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. 1.85ശതമാനം. മറ്റ് ഫണ്ടുകൾ എസ്ബിഐ ഡൈനാമിക് ബോണ്ട് ഫണ്ട്: 1.73% എസ്ബിഐ ഗിൽറ്റ് ഫണ്ട്: 1.64% കൊട്ടക് ഗിൽറ്റ് ഇൻവെസ്റ്റ്മെന്റ്: 1.59% കൊട്ടക് ഗിൽറ്റ് ഇൻവെസ്റ്റ്മെന്റ് പ്രൊവിഡന്റ് ഫണ്ട് ആൻഡ് ട്രസ്റ്റ് പ്ലാൻ: 1.59% യുടിഐ ഗിൽറ്റ് ഫണ്ട്: 1.58% ഐസിഐസിഐ പ്രൂഡൻഷ്യൽ ഗിൽറ്റ് ഫണ്ട്: 1.56% ടാറ്റ ഗിൽറ്റ് സെക്യൂരിറ്റീസ് ഫണ്ട്: 1.54% നിപ്പോൺ ഇന്ത്യ ഡൈനാമിക് ബോണ്ട് ഫണ്ട്: 1.51% ഡിഎസ്പി ഗവ.സെക്യൂരിറ്റീസ് ഫണ്ട്: 1.47%

from money rss https://bit.ly/3bh6mp4
via IFTTT

എടിഎം തട്ടിപ്പ് തടയാന്‍ പുതിയ സംവിധാനം: വിശദാംശങ്ങളറിയാം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എടിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ എസ്ബിഐ പുതിയ സംവിധാനം നടപ്പാക്കി. എടിഎമ്മിലെത്തി ബാലൻസ് പരിശോധിക്കാനോ, മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതിനോ ശ്രമിച്ചാൽ എസ്എംഎസ് വഴി നിങ്ങളെ വിവരമറിയിക്കും. ഇതുമായി ബന്ധപ്പെട്ട് വരുന്ന എസ്എംഎസുകൾ അവഗണിക്കരുതെന്ന് എസ്ബിഐ ഇതിനകം നിർദേശം നൽകിക്കഴിഞ്ഞു. ബാലൻസ് പരിശോധിക്കാനോ മറ്റോ എടിഎമ്മിൽ പോയിട്ടില്ലെങ്കിൽ, എസ്എംഎസ് ലഭിച്ചാൽ ഉടനെ എടിഎം കാർഡ് ബ്ലോക്ക് ചെയ്യണമെന്നാണ് ബാങ്കിന്റെ നിർദേശം. ബാങ്ക് അക്കൗണ്ടിൽ പണമുണ്ടോയെന്ന് പരിശോധിക്കാനാകും തട്ടിപ്പുകാരുടെ ശ്രമം. തട്ടിപ്പ് തടയുന്നതിനായി ബാങ്ക് നേരത്തെതന്നെ കാർഡില്ലാതെ പണമെടുക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു. ഒറ്റത്തവണ പാസ് വേഡ് ഉപയോഗിച്ച് പണമെടുക്കാനുള്ള സൗകര്യമാണ് 2020ന്റെ തുടക്കത്തിൽ കൊണ്ടുവന്നത്. രാത്രി എട്ടുമണിക്കും രാവിലെ എട്ടിനുമിടയിൽ 10,000 രൂപയിൽകൂടുതൽ പിൻവലിക്കുമ്പോഴാണ് ഡെബിറ്റ് കാർഡിന്റെ പിൻ കൂടാതെ ഒറ്റത്തവണ പാസ് വേഡ് കൂടി നൽകുന്ന സംവിധാനം കൊണ്ടുവന്നത്. Introducing a new feature for our customers safety. Now every time we receive a request for #BalanceEnquiry or #MiniStatement via ATMs, we will alert our customers by sending an SMS so that they can immediately block their #DebitCard if the transaction is not initiated by them. pic.twitter.com/LyhMFkR4Tj — State Bank of India (@TheOfficialSBI) September 1, 2020

from money rss https://bit.ly/2QOybM4
via IFTTT