121

Powered By Blogger

Thursday, 28 May 2020

കേപ്‌ജെമിനി എക്‌സിക്യുട്ടീവിനെ വിപ്രോയുടെ സിഇഒയായി നിയമിച്ചു

പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ സിഇഒയും മാനേജിങ് ഡയറക്ടറുമായി തിയറി ഡെലാപോർടയെ നിയമിച്ചു. കേപ്ജെമിനിയുടെ എക്സിക്യുട്ടീവായിരുന്നു തിയറി. നിലവിലെ സിഇഒയും എംഡിയുമായ അബിദലി നീമുചൗളയുടെ കാലാവധി ജൂൺ ഒന്നിന് അവസാനിരിക്കെയാണ് പുതിയ നിയമനം. ജൂലായ് ആറിനാണ് തിയറി ഡെലാപോർട് ചാർജെടുക്കുക. അതുവരെ റിഷാദ് പ്രേജിയ്ക്കായിരിക്കും ചുമതല. കേപ്ജെമനി ഗ്രൂപ്പിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്ന ഡെലാപോർടെ 25വർഷത്തെളം സ്ഥാപനത്തിലെ പ്രധാന സ്ഥാനങ്ങൾ വഹിച്ചു. ഇന്ത്യയിൽ സാന്നിധ്യമുള്ള...

സെന്‍സെക്‌സില്‍ 310 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തനേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 310 പോയന്റ് നഷ്ടത്തിൽ 31,890ലും നിഫ്റ്റി 84 പോയന്റ് താഴ്ന്ന് 9405ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. യുഎസ്-ചൈന തർക്കം രൂക്ഷമായതും പുറത്തുവരാനിരിക്കുന്ന ജനുവരി-മാർച്ച് പാദത്തിലെ ജിഡിപി ഡാറ്റ സംബന്ധിച്ച ആശങ്കയും വിപണിയിൽ പ്രതിഫലിച്ചു. ബിഎസ്ഇയിലെ 889 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 623 ഓഹരികൾ നഷ്ടത്തിലുമാണ്. ആക്സിസ് ബാങ്ക്,...

കിട്ടാക്കടം ഉയരുന്നതോടെ ബാങ്കുകളുടെ മൂലധന ഭദ്രതയ്ക്ക് 3.75 ലക്ഷം കോടി വേണ്ടിവരും

മുംബൈ: കോവിഡ് മഹാമാരിയെത്തുടർന്ന് രാജ്യത്ത് ഉടലെടുത്തിരിക്കുന്ന സാന്പത്തിക പ്രതിസന്ധിയിൽ കിട്ടാക്കടം ഉയരുന്നതോടെ രാജ്യത്തെ ബാങ്കുകളുടെ മൂലധന ഭദ്രത ഉറപ്പാക്കുന്നതിന് രണ്ടുവർഷം കൊണ്ട് 1.5 ലക്ഷം കോടി മുതൽ 3.75 ലക്ഷം കോടി വരെ രൂപ കണ്ടെത്തേണ്ടി വരുമെന്ന് വിവിധ റേറ്റിങ് ഏജൻസികളുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫണ്ടിനായി സർക്കാരിനെ ആശ്രയിച്ചു വരുന്ന പൊതുമേഖലാ ബാങ്കുകളുടെ സ്ഥിതിയായിരിക്കും കൂടുതൽ വിഷമാവസ്ഥയിലാവുകയെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു....

വിദേശ നിക്ഷേപം റെക്കോഡ് ഉയരത്തിൽ

കൊച്ചി: ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ.) 2019-20-ൽ 13 ശതമാനം വർധിച്ച് 4,997 കോടി ഡോളറായി. ഏതാണ്ട് 3.75 ലക്ഷം കോടി രൂപ. ഇത് റെക്കോഡാണ്. 2018-19 സാമ്പത്തിക വർഷം 4,436 കോടി ഡോളറായിരുന്നു നേരിട്ടുള്ള വിദേശ നിക്ഷേപമായി ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം വിദേശ നിക്ഷേപം ഏറ്റവുമധികം ലഭിച്ചത് സേവന മേഖലയ്ക്കും കംപ്യൂട്ടർ സോഫ്റ്റ്വേർ, ഹാർഡ്വേർ മേഖലകൾക്കുമാണ്. യഥാക്രമം 785 കോടി ഡോളറും 767 കോടി ഡോളറുമാണ് മേഖലകൾ നേടിയത്. വ്യാപാരം (457 കോടി ഡോളർ),...

ഗൂഗിൾ പേ ആപ്പ് കോമ്പറ്റീഷൻ കമ്മിഷന്റെ നിരീക്ഷണത്തിൽ

മുംബൈ: അമേരിക്കൻ സാങ്കേതികവിദ്യാ കമ്പനിയായ ആൽഫബെറ്റ് ഐ.എൻ.സി.യുടെ ഇന്ത്യയിലുള്ള ഗൂഗിൾ പേ ആപ്പ് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സി.സി.ഐ.) നിരീക്ഷണത്തിൽ. ഗൂഗിളിൻറെ നിയന്ത്രണത്തിലുള്ള പ്ലേ സ്റ്റോറിൽ ഗൂഗിൾ പേ ആപ്പ് പ്രാധാന്യത്തോടെ നൽകിയെന്നും ഇത് ഉപഭോക്താക്കളെയും മറ്റു പേമെൻറ് ആപ്പുകളെയും ബാധിച്ചെന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. പരാതി സംബന്ധിച്ച് ഗൂഗിളിന് സി.സി.ഐ. നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ലഭിച്ച പരാതി സി.സി.ഐ. യുടെ പരിശോധനാ...

"അർജുനനായാലും ശരി, ഭീമനായാലും ശരി, പണിക്കു കൊള്ളില്ലെങ്കിൽ പറഞ്ഞു വിടും"; ദേവരാജന്‍ മാഷുടെ നാടക കളരിയില്‍ നിന്നും കോടമ്പാക്കത്തേക്ക്

അർജുനൻ മാസ്റ്ററെ കണ്ടുമുട്ടുമ്പോൾ, അപരിചിതത്വം പരിഗണിക്കാതെ അദ്ദേഹം നമ്മളെ കൈപിടിച്ചും തോളിൽ തട്ടിയും സ്വാഗതം ചെയ്യുമ്പോൾ, ഒരു താപസന്റെ സ്പർശമാണ് അനുഭവപ്പെടുക. ഈ സാത്വിക ഭാവം പ്രായാധിക്യം കൊണ്ട് കൈവന്നതല്ല, ബാല്യകൗമാര കാലഘട്ടത്തിൽ ഒരു ആശ്രമത്തിൽ ജീവിച്ചിരുന്നതു വഴി സ്വായത്തമാക്കിയതാണെന്ന് നാം തിരിച്ചറിയും. ഇതേ സ്നേഹം അദ്ദേഹത്തിന്റെ നാട്ടുകാരും അനുദിനം അനുഭവിക്കുന്നു; എന്ന് മാത്രമല്ല അവരത് പതിന്മടങ്ങായി തിരിച്ചു നൽകുകയും ചെയ്യുന്നു. പള്ളുരുത്തിക്കാരുടെ...

നിഫ്റ്റി 9,500നരികെ: സെന്‍സെക്‌സ് 595 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ കുതിച്ചു. ഇതോടെ നിഫ്റ്റി 9,500 നിലവാരത്തിനടുത്തെത്തി. സെൻസെക്സ് 595.37 പോയന്റ് നേട്ടത്തിൽ 32,200.59ലും നിഫ്റ്റി 175.15 പോയന്റ് ഉയർന്ന് 9490.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1507 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 801 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, ഐഷർ മോട്ടോഴ്സ്, എൽആൻഡ്ടി, ഹീറോ മോട്ടോർകോർപ്, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്....

പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഉടനെ അഞ്ചുരൂപകൂടും; കാരണമറിയാം

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നാലുമുതൽ അഞ്ചുരൂപവരെ വർധിച്ചേക്കും. ലോക്ക്ഡൗൺ ജൂൺ ഒന്നോടെ നീക്കുന്നതോടെ ദിനംപ്രതിയുള്ള വിലപുതക്കൽ പുനഃരാരംഭിക്കുന്നതോടെയാണിത്. അസംസ്കൃത എണ്ണവിലയിൽ കഴിഞ്ഞമാസത്തേക്കാൾ 50ശതമാനത്തിലധികം വിലവർധനവാണ് ഉണ്ടായിട്ടുള്ളത്. ബാരലിന് 30 ഡോളർ നിലവാരത്തിലണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വിലകൂടുന്ന പ്രവണത തുടർന്നാൽ എണ്ണക്കമ്പനികൾക്ക് വൻബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അടച്ചിടൽമൂലം വില്പനയിൽവൻതോതിൽ കുറവുവന്നതും...