121

Powered By Blogger

Tuesday 24 November 2020

സൂചികകള്‍ എക്കാലത്തെയും ഉയരംകുറിക്കുമ്പോള്‍ നിക്ഷേപകര്‍ ചെയ്യേണ്ടത്

ചരിത്രത്തിൽ ആദ്യമായി നിഫ്റ്റി 13,000 എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. 12,000ൽനിന്ന് 13 വ്യാപാര ദിനങ്ങളിലായാണ് 13,064ലേയ്ക്ക് നിഫ്റ്റി തേരോട്ടംനടത്തിയത്. ആഗോള തലത്തിലുള്ള പണമൊഴുക്ക്, ഡോളറിന്റെ തളർച്ച, കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി, രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഉത്തജേന പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ, കേന്ദ്ര സർക്കാർ അടുത്തയിടെ പ്രഖ്യാപിച്ച പാക്കേജ് തുടങ്ങിയവയാണ് ആഭ്യന്തര ഓഹരി സൂചികകളെ സ്വാധീനിച്ചത്. സെൻസെക്സും റെക്കോഡ് നേട്ടംകയ്യടക്കി 44,571ലേയ്ക്ക് ഉയർന്നു. നവംബറിൽ മാത്രമുണ്ടായനേട്ടം 12ശതമാനമാണ്. കോർപ്പറേറ്റ് മേഖലയും പ്രതീക്ഷയിലാണ്. 2020 ഏപ്രിൽ-ജൂൺ പാദത്തിൽ 25ശതമാനം ചുരുങ്ങിയ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. മികച്ച പ്രവർത്തനഫലങ്ങൾ കമ്പനികൾ പുറത്തുവിട്ടുതുടങ്ങി. വിദേശ നിക്ഷേപം കാര്യമായി വിപണിയിലെത്തുന്നുണ്ട്. വരുംദിവസങ്ങളിലും ഇത് തുടരുകയാണെങ്കിൽ സൂചികകൾ നേട്ടത്തിന്റെ പുതിയ ഉയരംകുറിച്ച് മുന്നേറുകതന്നെചെയ്യും. നിഫ്റ്റി 13,200-13,400 നിലവാരത്തിലെത്തിയേക്കാമെന്നാണ് വിലിയിരുത്തൽ. ഉത്സവാനന്തര സീസണിലെ സാമ്പത്തിക വളർച്ചയുടെ സ്ഥിരതയെയും ഈമുന്നേറ്റം ആശ്രയിച്ചിരിക്കുന്നു. തിരിച്ചുവരവിന്റെ കാരണങ്ങൾ സമ്പദ് വ്യവസ്ഥയിലെ മുന്നേറ്റം ജൂൺ പാദത്തിൽ 20ശതമാനത്തിലധികം ചുരുങ്ങിയ സമ്പദ്ഘടന രണ്ടാം പാദത്തിൽ മികച്ച പ്രതീക്ഷയാണ് മുന്നോട്ടുവെയ്ക്കുന്നത്. അടച്ചിടലിൽനിന്ന് രാജ്യം പൂർണമായി വിമുക്തമാകുന്നതിന്റെ ഘട്ടമാണിപ്പോൾ. വിദേശ നിക്ഷേപം നവംബറിൽ ഇതുവരെ 50,000 കോടി രൂപയിലധികം രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപിച്ചു. ഒരുമാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. എൻഎസ്ഇയിലെ കണക്കുപ്രകാരം 55,552.64 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിയത്. 2020ലെ മൊത്തം നിക്ഷേപം 96,766 കോടി രൂപമാത്രമായിരുന്ന സ്ഥാനത്താണിത്. വാക്സിൻ പ്രതീക്ഷ വാക്സിൻ വികസിപ്പിക്കുന്നതിലെ പ്രതീക്ഷ ലോകമെമ്പാടും സമ്പദ് വ്യവസ്ഥയ്ക്ക് ഉർജമായിട്ടുണ്ട്. മൊഡേണ, പിഫൈസർ, ഓക്സ്ഫഡ് തുടങ്ങിയ കമ്പനികളുടെ വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സമ്പന്ധിച്ച റിപ്പോർട്ടുകൾ ശുഭസൂചന നൽകുന്നു. നിക്ഷേപകർ ചെയ്യേണ്ടത് മികച്ച ഉയരത്തിലെത്തിയ വിപണിയിൽനിന്ന് ഭാഗികമായി ലാഭമെടക്കുന്നതാകും ഉചിതമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 15 മുതൽ 20ശതമാനംവരെ പണമായി സൂക്ഷിക്കാം. വിപണിയിലെ തിരുത്തലിൽ വീണ്ടുംപ്രവേശിക്കാൻ ഈതുക ഉപയോഗിക്കാം.

from money rss https://bit.ly/33iMNdg
via IFTTT

വിപണിമൂല്യത്തില്‍ മൂന്നാമതെത്തി എച്ച്ഡിഎഫ്‌സി ബാങ്ക്; മൂല്യം 8 ലക്ഷം കോടിയായി

എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണിമൂല്യം ഇതാദ്യമായി എട്ട് ലക്ഷം കോടി മറികടന്നു. ഇതോടെ വിപണിമൂല്യത്തിന്റെ കാര്യത്തിൽ രാജ്യത്തെ മൂന്നാമത്തെ കമ്പനിയായി എച്ച്ഡിഎഫ്സി. ബുധനാഴ്ച ബാങ്കിന്റെ ഓഹരി വില 1464 രൂപയിലേയ്ക്ക് കുതിച്ചതോടെയാണ് വിപണിമൂല്യം 8.02 ലക്ഷം കോടിയായി ഉയർന്നത്. ഇവർഷം ഇതുവരെ ഓഹരിയിലുണ്ടായ നേട്ടം 14ശതമാനമാണ്. നിലവിൽ റിലയൻസ് ഇൻഡസ്ട്രീസാണ് വിപണിമൂല്യത്തിൽ മുന്നിൽ. 13.33 ലക്ഷം കോടിയാണ് മൂല്യം. 10.22 ലക്ഷം കോടി രൂപയുടെ വിപണിമൂല്യവുമായി ടിസിഎസാണ് രണ്ടാം സ്ഥാനത്തുള്ളത്. സെപ്റ്റംബർ അവസാനിച്ച പാദത്തിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം 18ശതമാനം ഉയർന്ന് 7,513 കോടി രൂപയിലെത്തിയിരുന്നു. നിഷ്കൃയ ആസ്തിയിലും കുറവുണ്ടായി. HDFC Bank tops Rs 8 trillion market cap first time

from money rss https://bit.ly/2UZcyup
via IFTTT

വീണ്ടും ഇടിവ്: സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ രണ്ടാംദിവസവും വൻ ഇടിവ്. ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി. ഗ്രാമിന് 60 രൂപകുറഞ്ഞ് 4560 രൂപയുമായി. 16 ദിവസംകൊണ്ട് 2,400 രൂപയുടെ ഇടിവാണ് സ്വർണ വിലയിൽ ഉണ്ടായത്. ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 5,520 രൂപയും കുറഞ്ഞു. ചൊവ്വാഴ്ച പവന് 720 രൂപ കുറഞ്ഞ് 36,960 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ കാര്യമായ വ്യതിയാനമില്ല. ഔൺസിന് 1,809.41 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തിൽ ഓഹരി സൂചികകളിലുണ്ടായ മുന്നേറ്റവും കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭസൂചനകളുമാണ് സ്വർണവിപണിയെ തളർത്തിയത്.

from money rss https://bit.ly/2HwQ54K
via IFTTT

റെക്കോഡ് നേട്ടം നിലനിര്‍ത്തി സൂചികകള്‍: നിഫ്റ്റി 13,100ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. സെൻസെക്സ് 302 പോയന്റ് നേട്ടത്തിൽ 44,825ലും നിഫ്റ്റി 87 പോയന്റ് ഉയർന്ന് 13,143ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1248 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 618 ഓഹരികൾ നഷ്ടത്തിലുമാണ്. 90 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. രാജ്യത്തെ വിപണികളിൽ വിദേശനിക്ഷേപം കുതിച്ചെത്തിയത് കഴിഞ്ഞദിവസം സൂചികകൾക്ക് കരുത്തേകിയിരുന്നു. ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ടൈറ്റാൻ, മാരുതി സുസുകി, ഐടിസി, ബജാജ് ഫിൻസർവ്, ബാജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, നെസ് ലെ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്കിങ് സൂചികയാണ് മികച്ച നേട്ടത്തിൽ. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം ഉയരത്തിലാണ്. Indices trade higher with Nifty above 13,100

from money rss https://bit.ly/2Jeq7mY
via IFTTT

ലാൻഡ്‌ലൈനിൽനിന്ന് മൊബൈലിലേക്ക് വിളിക്കാൻ പൂജ്യം ചേർക്കണം

ന്യൂഡൽഹി:രാജ്യത്തെ ലാൻഡ്ലൈനുകളിൽനിന്ന് മൊബൈൽ ഫോണുകളിലേക്ക് വിളിക്കാൻ 10 അക്ക നമ്പറിനുമുന്നിൽ പൂജ്യംചേർക്കുന്ന രീതി പുതുവർഷംമുതൽ പ്രാബല്യത്തിൽ വരും. ഇതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശുപാർശ ടെലികോം മന്ത്രാലയം അംഗീകരിച്ചു. ജനുവരി ഒന്നുമുതൽ സംവിധാനം നടപ്പാക്കാനുള്ള സജ്ജീകരണമൊരുക്കാൻ വിവിധ ടെലികോം കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. വർധിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് ലാൻഡ് ലൈനുകൾക്കും മൊബൈൽ ഫോണുകൾക്കും ആവശ്യത്തിന് നമ്പറുകൾ നൽകാൻ കൂടുതൽ സൗകര്യം ലഭിക്കുന്നതിനാണ് ഈ രീതി നടപ്പാക്കുന്നത്. മേയ് 29-നാണ് ഇതിനുള്ള ശുപാർശ ട്രായ് സമർപ്പിച്ചത്. പദ്ധതി നടപ്പാക്കുന്നതോടെ 254.4 കോടി പുതിയ പത്തക്കനമ്പറുകൾകൂടി സൃഷ്ടിക്കാൻ ടെലികോം കമ്പനികൾക്ക് കഴിയും.

from money rss https://bit.ly/39qVciL
via IFTTT

രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളിൽ ഇനി ബാങ്ക് അവധിയല്ല

കൊച്ചി:കേരളത്തിൽ രണ്ടാം ശനിയും നാലാം ശനിയും ഒഴികെയുള്ള ശനിയാഴ്ചകൾ ഇനി ബാങ്കുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും ഏർപ്പെടുത്തിയ ബാങ്ക് അവധി പിൻവലിച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എൽ.എൽ.ബി.സി.) അറിയിച്ചു. നേരത്തെയുള്ളതുപോലെ രണ്ടാം ശനി, നാലാം ശനി ദിവസങ്ങൾ മാത്രമായിരിക്കും ഇനി ബാങ്ക് അവധി. അതായത്, ആദ്യ ശനി, മൂന്നാം ശനി, അഞ്ചാം ശനി (ഉണ്ടെങ്കിൽ) എന്നിവ സാധാരണഗതിയിൽ ബാങ്കുകൾ പ്രവർത്തിക്കും.

from money rss https://bit.ly/3m3EyZR
via IFTTT

ഇതാദ്യമായി നിഫ്റ്റി 13,000ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 445 പോയന്റ്

മുംബൈ: ചരിത്രത്തിലാദ്യമായി നിഫ്റ്റി 13,000ന് മുകളിൽ ക്ലോസ് ചെയ്തു. സെൻസെക്സും റെക്കോഡ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാർച്ചിലെ താഴ്ന്ന നിലവാരത്തിൽനിന്ന് 73ശതമാനം ഉയരത്തിലാണ് ഇപ്പോൾ നിഫ്റ്റി. യുഎസിൽ അധികാര കൈമാറ്റം ഉറപ്പായതും കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയും വിപണിയിൽ ചലനം സൃഷ്ടിച്ചു. ആഭ്യന്തര വിപണിയിലേയ്ക്ക് കാര്യമായി വിദേശ നിക്ഷേപമെത്തിയതും ആഗോള വിപണികളിലെ നേട്ടവും സൂചികകൾ ആഘോഷമാക്കി. 445.87 പോയന്റാണ് സെൻസെക്സിലെ നേട്ടം. 44,523.02ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 128.70 പോയന്റ് ഉയർന്ന് നിഫ്റ്റി 13,055.20ലുമെത്തി. ബിഎസ്ഇയിലെ 1603 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1167 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടൈറ്റാൻ കമ്പനി, എച്ച്ഡിഎഫ്സി, ബിപിസിഎൽ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 2.4ശതമാനം ഉയർന്നു. വാഹനം, ലോഹം, ഫാർമ സൂചികകളും ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. Nifty ends above 13K for the first time, Sensex at record closing high

from money rss https://bit.ly/2UVG9oD
via IFTTT

രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടിവരും

ആദായ വകുപ്പ് നിയമപ്രകാരം ഒരു വ്യക്തിയിൽനിന്ന് രണ്ടു ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിച്ചാൽ പിഴ അടയ്ക്കേണ്ടിവരും. ആദായനികുതി നിയമം സെക്ഷൻ 269എസ്ടി പ്രകാരമാണിത്. ഇത്രയും തുക ചെക്കായോ, ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് ട്രാൻസ്ഫറായോ ആണ് നൽകേണ്ടത്. ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, യുപിഐ, ആർടിജിഎസ്, എൻഇഎഫ്ടി, ഭീം തുടങ്ങിയ വഴിയുള്ള ഇടപാടുകളാണ് ഇലക്ട്രോണിക് ട്രാൻസ്ഫർ(ഇസിഎസ്)ആയി പരിഗണിക്കുന്നത്. രാജ്യത്തുവൻതോതിൽ അനധികൃത പണമിടപാടുകൾ നടക്കുന്നതിനാലാണ് ആദായ നികുതി നിയമത്തിൽ ഇതുകൂടി ഉൾപ്പെടുത്തിയത്. വൻകിട ഭൂമിയിടപാടുകളിൽ ഉൾപ്പടെ കള്ളപ്പണമിടപാട് തടയുന്നതിന്റെ ഭാഗമായാണിത്. എത്രതുക പിഴനൽകേണ്ടിവരും? സ്വീകരിച്ചതുക എത്രയാണോ അതിന് തുല്യമായ തുകയാണ് പിഴയായി നൽകേണ്ടിവരിക. എന്നാൽ, ഇടപാടിന് മതിയായ കാരണങ്ങളുണ്ടെന്ന് തെളിയിക്കാനായാൽ പിഴ ഈടാക്കില്ല. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് പണം സ്വീകരിക്കുന്നിന് ഈ നിയമം ബാധകമല്ല.

from money rss https://bit.ly/371EJOV
via IFTTT

നിക്ഷേപകരുടെ ഓഹരി തിരിമറിനടത്തിയ കാര്‍വിയുടെ അംഗത്വം എന്‍എസ്ഇ റദ്ദാക്കി

കാർവി സ്റ്റോക്ക് ബ്രോക്കിങ് ലിമിറ്റഡിന്റെ അംഗത്വം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്(എൻഎസ്ഇ)റദ്ദാക്കി. നിക്ഷേപകർ നൽകിയ പവർ ഓഫ് അറ്റോർണി അധികാരം ദുരപയോഗം ചെയ്തതിനെതുടർന്നാണ് ബ്രോക്കിങ് സ്ഥാപനം നടപടി നേരിട്ടത്. 2019 നവംബറിലാണ് 2,300 കോടി മൂല്യമുള്ള ഓഹരികളാണ് തിരിമറിചെയ്ത് കാർവിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയത്.ഈ സെക്യൂരിറ്റികൾ മറ്റ് ആവശ്യങ്ങൾക്കായി ബ്രോക്കിങ് സ്ഥാപനം ഉപോയഗിച്ചെന്നും സെബി കണ്ടെത്തിയിരുന്നു. നിക്ഷേപകരുടെ ഓഹരികൾ അവർ അറിയാതെ വിറ്റ് വരുമാനം കാർവി റിയാൽറ്റി ലിമിറ്റഡിലേയ്ക്ക് മാറ്റുകയാണ് ചെയ്തത്. ഇതേതടുർന്ന് പുതിയതായി നിക്ഷേപകർക്ക് ട്രേഡിങ് അക്കൗണ്ട് നൽകുന്നതിന് നേരത്തെതന്നെ സെബി വിലക്കേർപ്പെടുത്തിയിരുന്നു. നിലവിലുള്ളവർക്കായി പവർ ഓഫ് അറ്റോർണി ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുകയുംചെയ്തു. സെബിയുടെ നിർദേശപ്രകാരം നേരത്തെതന്നെ എൻഎസ്ഇയും ബിഎസ്ഇയും എംസിഎക്സും ബ്രോക്കിങ് സ്ഥാപനത്തിന്റെ ലൈസൻസ് താൽക്കാലികമായി മരവിപ്പിച്ചിരുന്നു. കാർവിയിലുണ്ടായിരുന്ന 2.35 ലക്ഷം നിക്ഷേപകരുടെ 2,300 കോടി രൂപയുടെ ഫണ്ടുകളും ഓഹരികളും തീർപ്പാക്കിയതായി എൻഎസ്ഇ അറിയിച്ചു. NSE scraps Karvy Stock Brokings membership

from money rss https://bit.ly/3pTfEOS
via IFTTT