121

Powered By Blogger

Sunday 2 August 2020

സെന്‍സെക്‌സില്‍ 277 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിവസത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 277 പോയന്റ് നഷ്ടത്തിൽ 37,329ലും നിഫ്റ്റി 70 പോയന്റ് താഴ്ന്ന് 11004ലിലമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 726 കമ്പനികളിലെ ഓഹരികൾ നഷ്ടത്തിലും 878 ഓഹരികൾ നേട്ടത്തിലുമാണ്. 112 ഓഹരികൾക്ക് മാറ്റമില്ല. വാഹന സൂചിക രണ്ടുശതമാനം നേട്ടത്തിലാണ്. അതേസമയം, സ്വകാര്യ ബാങ്കുകളുടെ സൂചിക രണ്ടുശതമാനം നഷ്ടത്തിലുമാണ്. യുപിഎൽ, ഇൻഡസിന്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎൻജിസി, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഐഒസി, റിലയൻസ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss https://bit.ly/30kKQvy
via IFTTT

‘കൊറോണ കവച്’ പോളിസി അറിയേണ്ടതെല്ലാം

ലോകം കോവിഡ്-19 നെതിരെയുള്ള പോരാട്ടത്തിലാണ്. ഈ സാഹചര്യത്തിൽ കോവിഡ് ചികിത്സയ്ക്കും ചെലവിനും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് മുന്നിൽക്കണ്ട് ഐ.ആർ.ഡി.എ.യുടെ നിർദേശപ്രകാരം ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് 'കൊറോണ കവച്' ഇൻഷുറൻസ് പരിരക്ഷ അവതരിപ്പിച്ചത്. ജൂലായ് 10 മുതൽ ഈ പോളിസി നടപ്പിലാക്കിവരുന്നു. നിബന്ധനകൾക്ക് വിധേയമായി 50,000 രൂപ മുതൽ അഞ്ചുലക്ഷം വരെയുള്ള പോളിസികളാണ് കൊറോണ കവചിൽ നൽകിവരുന്നത്. പ്രായം, തിരഞ്ഞെടുക്കുന്ന ഇൻഷുറൻസ് തുക, പോളിസി കാലാവധി എന്നിവയാണ് പ്രീമിയം നിശ്ചയിക്കുന്നതിനുള്ള ഘടകങ്ങൾ. ആരോഗ്യപ്രവർത്തകർക്കും സ്ത്രീകൾക്കും കൂടാതെ, കുടുംബസമേതമുള്ള പോളിസികൾക്കും പ്രീമിയത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ചികിത്സാ ആനുകൂല്യം ലഭിക്കുന്നതിന് കുറഞ്ഞത് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരിക്കണം. ഡയബറ്റിക്സ്, ഹൈപ്പർടെൻഷൻ, കാൻസർ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള ചികിത്സാച്ചെലവും കൊറോണ ചികിത്സാച്ചെലവുകൾക്കൊപ്പം ലഭ്യമാണ്. ഇതിനായി പ്രീമിയത്തിന്റെ നിശ്ചിത ശതമാനം കൂടുതലായി നൽകേണ്ടിവരുമെന്നു മാത്രം. ചികിത്സാച്ചെലവിനു പുറമേ, ഇൻഷുറൻസ് തുകയുടെ അരശതമാനം ഒരുദിവസത്തേക്ക് കണക്കാക്കി പരമാവധി 15 ദിവസത്തേക്ക് ഹോസ്പിറ്റൽ കാഷ് ആനുകൂല്യവും ലഭിക്കും. ഈ പരിരക്ഷ ആവശ്യമുണ്ടെങ്കിൽ പ്രീമിയം തുകയുടെ ചെറിയ ഒരു വിഹിതം കൂടുതലായി അടയ്ക്കേണ്ടിവരും. പി.പി.ഇ. കിറ്റിന് വേണ്ടിവരുന്ന തുകയും ഈ പോളിസിയിൽ ഉൾപ്പെടും. ആയുഷ് ചികിത്സാച്ചെലവുകൾ പൂർണമായും അനുവദനീയമാണ്. മുറിവാടകയ്ക്കും ഐ.സി.യു. വാടകയ്ക്കും പരിധി നിശ്ചയിച്ചിട്ടില്ല. വീട്ടിൽത്തന്നെ ചികിത്സിക്കുന്നവരുടെ പരമാവധി 14 ദിവസത്തെ ചെലവ് കമ്പനി വഹിക്കും. ഇത് ഒരു വ്യക്തിക്ക് 15,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള 15 ദിവസത്തെയും ആശുപത്രി വിട്ടതിന് ശേഷമുള്ള 30 ദിവസത്തേയും ചികിത്സാച്ചെലവിനും പോളിസി ഉടമയ്ക്ക് അർഹതയുണ്ട്. ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കുന്നതിന് ടി.പി.എ. സേവനം ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട്, നെറ്റ്വർക്കിൽ ഉൾപ്പെട്ടിട്ടുള്ള ഹോസ്പിറ്റലുകളിൽ നിന്നും മുൻകൂർ പണം അടയ്ക്കാതെതന്നെ ചികിത്സ തേടാം. അസുഖബാധിതരുടെ പരിചരണത്തിനും ജാഗ്രതയ്ക്കും ജീവന്റെ വിലയാണിന്ന്. കോവിഡനന്തരകാലം സാമ്പത്തിക ക്ലേശങ്ങൾ ഒഴിവാക്കുന്നതിനുള്ള കരുതലുകളും ആവശ്യമായി വരുന്നു. ഈ ഇടവേളയിൽ 'കൊറോണ കവച്' ഇൻഷുറൻസ് പരിരക്ഷ പ്രയോജനപ്പെടും. (ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി അസി. മാനേജരാണ് ലേഖകൻ)

from money rss https://bit.ly/33neSki
via IFTTT

Anoop Menon-Priya Prakash Varrier's Nalpathukaarante Irupathiyonnukaari To Get A Direct OTT Release!

Anoop Menon-Priya Prakash Varrier's Nalpathukaarante Irupathiyonnukaari To Get A Direct OTT Release!
Anoop Menon, the actor-writer is all set to romance 'wink' girl Priya Prakash Varrier in the upcoming romantic comedy Nalpathukaarante Irupathiyonnukaari. The movie, which revolves around the story of an odd couple, is expected to go on floors very soon. Reportedly,

* This article was originally published here