121

Powered By Blogger

Tuesday 19 May 2020

പാഠം 74: പ്രീമിയം നിരക്കുകള്‍ ഇതാ; ആരോഗ്യ സഞ്ജീവനി പോളിസിയില്‍ നിങ്ങള്‍ ചേരുമോ?

മൂന്നുതവണ കമ്പനികൾമാറിമാറി പരീക്ഷിച്ച വിജയകൃഷ്ണൻ ഒടുവിൽ ആരോഗ്യ ഇൻഷുറൻസ് വേണ്ടെന്നുവെച്ചു. പുതുക്കാൻനേരത്ത് താൽപര്യത്തോടെ നിർബന്ധിക്കുകയും ക്ലയിമുമായി ചെന്നാൽ നിസാരകാര്യങ്ങൾ പറഞ്ഞ് നിഷേധിക്കുകയും ചെയ്യുന്നത് പതിവായപ്പോഴാണ് ഇങ്ങനെ ചെയ്തത്. നിലവിൽ അദ്ദേഹത്തിന് കമ്പനി നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പോളിസിയാണുള്ളത്. ഐആർഡിഎഐയുടെ ആരോഗ്യ സഞ്ജീവനി പോളിസിവരെട്ട ചേരാനെന്നുവിചാരിച്ച് കാത്തിരിപ്പാണ്. ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ നിരവധി പോളിസികൾ വിവിധ കമ്പനികൾ പുറത്തിറക്കിയിട്ടുണ്ട്. അവയുടെ വ്യവസ്ഥകൾ വ്യക്തമായി പറയാതെയാണ് ഏജന്റുമാർ ചേർത്തുക. പലതുംവായിച്ചാൽപോലും സാധാരണക്കാർക്ക് മനസിലാകുകയുമില്ല. ചികിത്സയുമായി ബന്ധപ്പെട്ട് ക്ലയിമിന് അപേക്ഷിക്കുമ്പോഴാണ് പലവ്യവസ്ഥകളും തടസ്സമാണെന്ന് അറിയുന്നതുതന്നെ. 2019ലെ സാമ്പത്തിക സർവെ പ്രകാരം 300 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 4.2 കോടി പേർക്കുമാത്രമാണ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളത്. വിവിധ കമ്പനികൾ പുറത്തിറക്കിയിട്ടുള്ള പദ്ധതികളിൽനിന്ന് യോജിച്ചത് തിരഞ്ഞെടുക്കാൻ പാടുപെട്ട് പിന്മാറുന്നവരും വിജയകൃഷ്ണനെപ്പോലെ തിക്താനുഭവംമൂലം പോളിസി വേണ്ടെന്നുവെയ്ക്കുന്നവരും ഏറെയാണ്. അതിനുപുറമെയാണ് ഇതിനെക്കുറിച്ച് അറിയാത്ത സാധാരണക്കാരായ കോടിക്കണക്കിന് ജനങ്ങൾ. ചികിത്സാ ചെലവ് കുതിച്ചുയരുന്നകാലത്ത് ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. 2017-18 സാമ്പത്തികവർഷത്തിൽ ഹെൽത്ത്കെയർ മേഖലയിലെ ശരാശരി ചികിത്സാചെലവ് (വിലക്കയറ്റം) 4.39ശതമാനമായിരുന്നെങ്കിൽ 2018-19 വർഷമായപ്പോൾ ഇത് 7.14ശതമാനമായി ഉയർന്നു. ഈ സാഹചര്യത്തിലാണ് താഴെക്കിടയിലുള്ള 40ശതമാനംപേർക്കായി സർക്കാർ ആയുഷ്മാൻ ഭാരത് ആരോഗ്യ പോളിസി അവതരിപ്പിച്ചത്. 50 കോടി ജനങ്ങൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഇടത്തരക്കാർക്കും അതിനുമുകളിലുള്ളവർക്കുമായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ചെലവുകുറഞ്ഞ ആരോഗ്യ സഞ്ജീവനി പോളിസിയുമായി രംഗത്തുവരുന്നത് അതിന് പിന്നാലെയാണ്. വ്യത്യസ്തങ്ങളായ നിബന്ധനകളും നിയമങ്ങളും സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തിൽനിന്ന് സാധാരണക്കാർക്ക് ഇതോടെ മോചനമാകുമെന്ന് പ്രതീക്ഷിക്കാം. ഇക്കാര്യം പരിഗണിച്ചുകൊണ്ടാണ് ഐആർഡിഎ പൊതുവായ നിബന്ധനകളുള്ള പോളിസിയുടെ ആവശ്യകത മുന്നോട്ടുവെച്ചത്. 29 ഇൻഷുറൻസ് കമ്പനികൾക്കാണ് പോളിസിക്കുള്ള അനമുതി ലഭിച്ചതെങ്കിലും 16 സ്ഥാപനങ്ങളാണ് ഇതുവരെ പോളിസിയുമായി വിപണിയിലെത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽ കമ്പനികൾ രംഗത്തെത്തും. പോളിസി പ്രകാരം ലഭിക്കുന്നത് ഒരു ലക്ഷം രൂപമുതൽ 5 ലക്ഷം രൂപവരെയാണ് പദ്ധതി പ്രകാരം ആരോഗ്യ പരിരക്ഷ ലഭിക്കുന്നത്. വ്യക്തികൾക്കും കുടുംബത്തിനും പരിരക്ഷ ലഭിക്കും. ഫാമിലി ഫ്ളോട്ടർ പ്ലാനിൽ നിയമപരമായി വിവാഹംകഴിച്ചിട്ടുള്ള ഭാര്യയും ഭർത്താവും അവരുടെ അച്ഛനമ്മമാർ, കുട്ടികൾ ഉൾപ്പടെ കുടുംബത്തിലെ എല്ലാഅംഗങ്ങളെയും ഉൾപ്പെടുത്താം. പദ്ധതിയുടെ സവിശേഷതകൾ, ലഭിക്കുന്ന കവറേജ്, പോളിസിയിൽ ഉൾപ്പെടുന്നവ, ഉൾപ്പെടാത്തവ, മറ്റുവ്യവസ്ഥകൾ തുടങ്ങിയവഎല്ലാകമ്പനികൾക്കും ഒരുപോലെയാണ്. പ്രീമിയംതുക ഇൻഷുറൻസ് കമ്പനികൾക്ക് നിശ്ചയിക്കാം. മെട്രോ നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ രാജ്യത്തൊട്ടാകെ ഒരേ പ്രീമിയമാകും ഈടാക്കുക. പ്രീമിയം ANNUAL PREMIUM FOR INDIVIDUAL POLICY(Rs)* ANNUAL PREMIUM FOR FAMILY FLOATER POLICY(Rs)** Bajaj Allianz 5,950 13,510 Future Generali 5,996 14,089 HDFC Ergo Health Ins 7,352 14,704 Max Bupa 4,723 11,044 Religare Health Ins 6,013 15,149 United India Ins 6,343 15,007 TATA AIG 6,353 - *വ്യക്തിഗത പോളിസി: വയസ്സ് 35, പരിരക്ഷ 5 ലക്ഷം. **ഫാമിലി ഫ്ളോട്ടർ: രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും. ഏറ്റവും പ്രായംകൂടിയയാൾക്ക് 35 വയസ്സ്. പട്ടികയിൽ എല്ലാകമ്പനികളെയും ഉൾപ്പെുടത്താനായിട്ടില്ല.വിവരങ്ങൾ കമ്പനികളുടെ വെബ്സൈറ്റിൽനിന്ന് ശേഖരിച്ചത്. പ്രധാന സവിശേഷതകൾ പരിരക്ഷ: ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷംരൂപവരെ. പോളിസി കാലാവധി: ഒരുവർഷം(ആയുഷ്കാലംവരെ പുതുക്കാം) 18 വയസ്സുമുതൽ 65 വയസ്സുവരെ പദ്ധതിയിൽ ചേരാം(ആശ്രിതരായ കുട്ടികൾക്ക് ചേരാവുന്ന പ്രായം മൂന്നുമാസംമുതൽ 25വയസ്സുവരെയാണ്). ക്ലെയിം ഉണ്ടായാൽ മൊത്തം ചികിത്സാ ചെലവിന്റെ അഞ്ചുശമതാനം കയ്യിൽനിന്ന് കൊടുക്കണം. കോ പേയ്മന്റ് എന്നാണിത് അറിയപ്പെടുന്നത്. ക്ലെയിമില്ലെങ്കിൽ മൊത്തം ഇൻഷുർ ചെയ്തതുകയുടെ 5 മുതൽ 50ശതമാനംവരെ നോ ക്ലെയിം ബോണസും ലഭിക്കും. പ്രീമിയംതുക പ്രതിമാസം, ത്രൈമാസം, അർധവാർഷികം, വാർഷികം എന്നിങ്ങനെ തവണകളായി അടയ്ക്കാം. പ്രീമിയം കാലാവധികഴിഞ്ഞാൽ 15 ദിവസംമുതൽ 30 ദിവസംവരെ ഗ്രേസ് പിരിയഡും ലഭിക്കും. പരിരക്ഷ ആശുപത്രിയിലെ മുറി വാടക, ബോർഡിങ് ചെലവ്, ഡോക്ടറുടെ ഫീസ്, നേഴ്സിങ് ചെലവ്, ഓപ്പറേഷൻ തിയ്യറ്റർ-ഐസിയു ചാർജുകൾ, സർജൻ, അനസ്തേഷ്യ, സ്പെഷലിസ്റ്റ് ഫീസ്, മരുന്നിനുള്ള തുക, ആംബുലൻസ് വാടക, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുമുമ്പും അതിനുശേഷവുമുള്ള ചെലവുകൾ എന്നിവ പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആയൂർവേദം, ഹോമിയോപ്പതി, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ തുടങ്ങിയ ആയുഷ് ചികിത്സകൾക്കും ക്ലെയിം ലഭിക്കും. കിടത്തി ചികിത്സകൾക്കുമാത്രമാണിത് ബാധകമാകുക. സ്റ്റംസെൽ തെറാപ്പി, റോബോട്ടിക് സർജറി, ഓറൽ കീമോതെറാപ്പി, ബലൂൺ സൈനുപ്ലാസ്റ്റി തുടങ്ങിയവയ്ക്കും പരിരക്ഷ ലഭിക്കും. പരിക്കോ രോഗമോ മൂലമല്ലാത്ത ദന്ത ചികിത്സയും പ്ലാസ്റ്റിക് സർജറിയും ക്ലെയിമിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരമിര ചികിത്സയ്ക്ക് കണ്ണൊന്നിന് സം അഷ്വേഡ് തുകയുടെ 25ശതമാനമോ അല്ലെങ്കിൽ 40,000 രൂപയോ ഏതാണ് കുറവ് അതാണ് ലഭിക്കുക. പോരായ്മകൾ പരമാവധി അഞ്ചുലക്ഷം രൂപവരെയെ ഇൻഷുർ ചെയ്യാൻ കഴിയൂ. മെട്രോ നഗരങ്ങളിലെ ചികിത്സാ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുക പരിമിതമാണ്. മുറിവാടക, നഴ്സിങ് ചെലവ് എന്നിവ സം അഷ്വേഡ് തുകയുടെ രണ്ടുശതമാനം അല്ലെങ്കിൽ പരമാവധി 5,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഐസിയു ചാർജ് സം അഷ്വേഡ് തുകയുടെ അഞ്ചുശതമാനമോ അല്ലെങ്കിൽ പരമാവധി 10,000 രൂപയോ ആണ് ലഭിക്കുക. ഗർഭപാത്രം നീക്കംചെയ്യൽ, തിരമിരം, ഹെർണിയ, പൈൽസ് തുടങ്ങി 20ഓളം ശസ്ത്രക്രിയകൾക്ക് കാത്തിരിപ്പ് കാലാവധിയുണ്ട്. പോളിസിയിൽ ചേർന്ന് 24മാസത്തിനുശേഷംമാത്രമെ ഈ ചികിത്കൾക്ക് ആനുകൂല്യം ലഭിക്കൂ. അപകടംമൂലമല്ലാതെയുള്ള മുട്ടുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 48 മാസമാണ് കാത്തിരിപ്പ് കാലാവധി. നിലവിലുണ്ടായിരുന്ന അസുഖങ്ങൾക്കും നാലുവർഷം തുടർച്ചയായി പോളിസി പുതുക്കിയാൽ പരിരക്ഷ ലഭിക്കും. മൊത്തം ചികിത്സാ ചെലവിന്റെ അഞ്ചുശതമാനം തുക പോളിസി ഉടമ കയ്യിൽനിന്ന് കൊടുക്കേണ്ടിവരും. Arogya Sanjeevani vs Basic health plans​ സവിശേഷത ആരോഗ്യ സഞ്ജീവനി ബേസിക് ഹെൽത്ത് പ്ലാൻ* പരിരക്ഷ 1-5 ലക്ഷം കൂടുതൽ തുകയ്ക്കും അവസരം പ്രീമിയം 4,000-7,500 20-50% അധികം കവർ ചെയ്യുന്നത് വ്യക്തിഗതം, ഫാമിലി*** വ്യക്തിഗതം, ഫാമിലി(മാതാപിതാക്കൾ ഓപ്ഷണൽ)** മുറിവാടക 2%(5000 രൂപവരെ) ഐസിയുവിന് 5%(10,000 രൂപവരെ) 1 മുതൽ 2 ശതമാനംവരെ കോ പെയ്മെന്റ് 5% 10 മുതൽ 30ശതമാനംവരെ മേഖല(പ്രീമിയം) ഒരൊറ്റ പ്രീമിയം ടിയർ 1,2,3 സിറ്റികളിൽ വ്യത്യാസമുണ്ടാകും ഔട്ട് പേഷ്യന്റ് ചികിത്സ പരിരക്ഷയില്ല ഇരട്ടി പ്രീമിയംനൽകിയാൽമാത്രം കാത്തിരിപ്പ് കാലാവധി 30 ദിവസം 30-90 ദിവസം നിലവിലുള്ള അസുഖങ്ങൾക്ക് 4വർഷം 4വർഷം നോ ക്ലെയിം ബോണസ് 5-50ശതമാനം 100ശതമാനംവരെ റെഡറുകൾ ഇല്ല ഉണ്ട് *വിപണിയിൽ ബേസിക് ആരോഗ്യ പോളിസികൾ നിരവധി ഉള്ളതിനാൽ ഇതിൽമാറ്റംവരാനിടയുണ്ട്.**കൂടുതൽ പ്രീമിയംനൽകിയാൽ ഇൻഷുർ ചെയ്യുന്ന വ്യക്തിയുടെ മാതാപാതിക്കളെ ഉൾപ്പെടുത്താം. ***ഭാര്യയുടെയും ഭർത്താവിന്റെയും മാതാപിതാക്കളെ ഉൾപ്പെടുത്താം. പദ്ധതിയിൽ ചേരാമോ? അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പോളിസിയെന്ന നിലയിൽ ആരോഗ്യ സഞ്ജീവനി സാധാരണക്കാർക്ക് യോജിച്ച പദ്ധതിയാണ്. കുറഞ്ഞചെലവിൽ കൂടുതൽ തുകയ്ക്കുള്ള പരിരക്ഷയാണ് ഇതിൽനിന്ന് ലഭിക്കുന്നത്. മെട്രോ, ടിയർ 1 നഗരങ്ങളിലുള്ളവർക്ക് അഞ്ചു ലക്ഷമെന്ന പരമാവധി പരിരക്ഷയും വിവിധ ചികിത്സകൾക്ക് പരിധി നിശ്ചയിച്ചിട്ടുള്ളതും പോരായ്മയാണ്. എന്നിരുന്നാലും അടിസ്ഥാന പോളിസിയേക്കാൽ 20 മുതൽ 50ശതമാനംവരെ കുറഞ്ഞ പ്രീമിയത്തിലാണ് പുതിയ പോളിസിയെന്നത് മറക്കേണ്ട. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: ക്ലെയിം സെറ്റിൽമെന്റ് ചരിത്രം, പ്രീമിയം, പണം നൽകാതെ ചികിത്സിക്കാനുള്ള ഹോസ്പിറ്റൽ നെറ്റ് വർക്ക്, കമ്പനിയുടെ പ്രവർത്തന ചരിത്രം എന്നിവകൂടി പരിഗണിച്ചശേഷംമാത്രം ഏത് കമ്പനിയുടെ പോളിസിയിൽ ചേരണമെന്ന് തീരുമാനിക്കുക.

from money rss https://bit.ly/36dkWv4
via IFTTT

സെന്‍സെക്‌സില്‍ 142 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ രണ്ടാംദിവസവും ആശ്വാസ നേട്ടം. സെൻസെക്സ് 148 പോയന്റ് ഉയർന്ന് 30344ലിലും നിഫ്റ്റി 42 പോയന്റ് നേട്ടത്തിൽ 8921ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 392 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 220 ഓഹരികൾ നഷ്ടത്തിലുമാണ്. 29 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, ഐടിസി, ഗെയിൽ, സീ എന്റർടെയ്ൻമെന്റ്, എൽആൻഡ്ടി, ടാറ്റ സ്റ്റീൽ, സിപ്ല, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ഹിറോ മോട്ടോർകോർപ്, ഇൻഡസിന്റ് ബാങ്ക്, അദാനി പോർട്സ്, ബജാജ് ഫിനാൻസ്, വിപ്രോ, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, അൾട്രടെക് സിമെന്റ്, ജൂബിലന്റ് ഫയർവർക്സ് ഉൾപ്പടെ 22 കമ്പനികളാണ് ഇന്ന് മാർച്ച് പാദത്തിലെ ഫലങ്ങൾ പുറത്തുവിടുന്നത്.

from money rss https://bit.ly/2LFEPld
via IFTTT

മൊബൈൽ ഫോൺ വില്ലനായേക്കാം; ജാഗ്രത പാലിക്കാൻപോലീസിന് നിർദേശം

തൃശ്ശൂർ: കോവിഡ് പശ്ചാത്തലത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന് എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദേശം. മൊബൈൽ ഫോണുകൾ വഴി കോവിഡ് പകരാൻ സാധ്യത കൂടുതലാണെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണിത്. വായയോടും മുഖത്തോടും ചേർത്ത് ഉപയോഗിക്കുന്നതിനാൽ അപകടസാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മൊബൈൽ ഫോൺ ഓരോ തവണയും കഴുകാൻ സാധ്യമല്ലാത്തതിനാൽ കൈകൾ നന്നായി കഴുകിയതുകൊണ്ടോ സാനിറ്റൈസർ ഉപയോഗിച്ചതുകൊണ്ടോ മാത്രം കാര്യമില്ല. കൈകൾ ശുചിയാക്കുന്നതുപോലെ മൊബൈൽ ഫോണുകളും ശുചിയാക്കണം. പരമാവധി വയർലെസ് ഹെഡ്സെറ്റ് ഉപയോഗിച്ചോ ലൗഡ് സ്പീക്കർ ഉപയോഗിച്ചോ സംസാരിക്കണം. ഇക്കാര്യത്തിൽ പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

from money rss https://bit.ly/2AKRDEG
via IFTTT

തിരുപ്പൂരില്‍നിന്ന് ബ്രിട്ടനിലേയ്ക്കും അമേരിക്കയിലേയ്ക്കും മാസ്‌ക് കയറ്റിയയക്കുന്നു

തൃശ്ശൂർ: കോവിഡ് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെയും പിടികൂടിയതോടെ റെഡിമെയ്ഡ് വസ്ത്രനിർമാണശാലകൾ ചുവടുമാറ്റി. റെഡിമെയ്ഡ് വസ്ത്രങ്ങളിൽനിന്ന് മാസ്ക് നിർമാണത്തിലേക്ക് മാറിച്ചിന്തിക്കുകയാണ് മിക്കവരും. അതോടെ കോവിഡ് പ്രതിസന്ധിയിൽനിന്ന് റെഡിമെയ്ഡ് സ്ഥാപനങ്ങൾ കരകയറിത്തുടങ്ങി. തമിഴ്നാട് തിരുപ്പൂരിലെ ബനിയൻ-വസ്ത്രനിർമ്മാണശാലകളെല്ലാംതന്നെ ഇപ്പോൾ മാസ്ക് നിർമ്മാണ - കയറ്റുമതിയിലാണ്. സ്വാഭാവിക പരുത്തിയിൽ നിർമ്മിച്ച മാസ്കുകൾക്ക് വിദേശരാജ്യങ്ങളിൽ വലിയ ആവശ്യകതയുണ്ട്. ഓരോ യൂറോപ്യൻ രാജ്യത്തും പ്രതിമാസം 15 കോടി മാസ്ക് ആവശ്യമുണ്ടെന്നാണ് കണക്ക്. ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും മാസ്ക് കയറ്റുമതി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ശനിയാഴ്ച ഇന്ത്യയിലെ വസ്ത്രനിർമാണശാലകൾക്ക് ലഭിച്ചു. ഒരു മാസ്കിന് ഏഴ് മുതൽ 15 രൂപ വരെയാണ് നിർമാണച്ചെലവ്. ഇവയിൽ ലാഭം ചേർത്താണ് കയറ്റുമതി. ബനിയൻ നിർമാണശാലകളിൽ വസ്ത്രങ്ങളുടെ അരികുകൾ ഉറപ്പിക്കാൻ ഉപയോഗിക്കുന്ന കട്ടികൂടിയ ഇനം തുണി ഉപയോഗിച്ചുള്ള മാസ്കിനാണ് ആവശ്യക്കാരേറെ. സെൽട്ട് എന്ന് അറിയപ്പെടുന്ന ഈ തുണിക്ക് വൈറസ് പ്രതിരോധശേഷി കൂടുതലാണെന്നാണ് കരുതുന്നത്. ഇത്തരം മാസ്കുകൾക്കാണ് വിദേശങ്ങളിൽ ആവശ്യക്കാരേറെയും. പട്ടുതുണിയും ഡെനിം തുണിയും ഉപയോഗിച്ചുള്ള മാസ്കുകളുടെ കയറ്റുമതിയും വ്യാപകമായി നടക്കുന്നുണ്ട്.

from money rss https://bit.ly/36gV6GH
via IFTTT

രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ജൂവലറികൾ തുറക്കുന്നു

കൊച്ചി:ലോക്ഡൗണിൽ ജൂവലറികൾ രണ്ടു മാസത്തോളമായി അടച്ചിട്ടത് സ്വർണ വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. എന്നാൽ, ബുധനാഴ്ച വീണ്ടും തുറക്കുന്നതോടെ ഈ പ്രതിസന്ധിയിൽനിന്ന് കരകയറാനാകുമെന്നാണ് ജൂവലറി വ്യാപാര മേഖലയുടെ പ്രതീക്ഷ. സ്വർണ വ്യാപാര മേഖലയിൽ വർഷത്തിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്ന സമയത്താണ് ലോക്ഡൗണിനെ തുടർന്ന് രാജ്യമാകെ ജൂവലറികൾ അടച്ചിടേണ്ട സ്ഥിതിയുണ്ടായത്. ഇത്തരത്തിലുള്ള അവസ്ഥ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഷോപ്പുകളുടെ വാടകയിനത്തിലും ജീവനക്കാരുടെ ശമ്പള ഇനത്തിലും വായ്പയുടെ പലിശ ഇനത്തിലും മറ്റും കോടികളുടെ ബാധ്യതയാണ് ഓരോ ജൂവലറി ഉടമയ്ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നികുതി ഇനത്തിൽ സർക്കാരിനും കോടിക്കണക്കിനു രൂപയാണ് നഷ്ടമാകുന്നത്. സുരക്ഷാ മുൻകരുതലുകളോടെ കൊറോണ വ്യാപനം തടയുന്നതിനും ജനങ്ങളുടെ ജീവൻ നഷ്ടപ്പെടാതിരിക്കുന്നതിനും സർക്കാർ എടുക്കുന്ന നടപടികൾ ഏറ്റവും മികച്ചതാണെന്ന് കേരള ജൂവലേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി സൂം ആപ്പ് സംവിധാനം വഴി നടത്തിയ യോഗം വിലയിരുത്തി. സർക്കാർ നടപ്പാക്കുന്ന എല്ലാ സുരക്ഷാ നടപടികളും മുൻകരുതലുകളും പൂർണമായും പാലിച്ചുകൊണ്ടു മാത്രമേ ജൂവലറികൾ തുറക്കാൻ പാടുള്ളൂവെന്ന് യോഗം ജൂവലറി ഉടമകൾക്ക് നിർദേശം നൽകി. ജൂവലറികളിലെത്തുന്ന ഇടപാടുകാരുടെയും ജീവനക്കാരുടെയും ആരോഗ്യ സംരക്ഷണത്തിനാണ് പ്രഥമ പരിഗണന നൽകുന്നത്. രോഗ വ്യാപന സാധ്യതകൾ പൂർണമായും തടയുന്നതിനായി ഷോറൂമുകൾ അണുവിമുക്തമാക്കുകയും ഇടപാടുകാരും ജീവനക്കാരും സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികൾ എടുക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ജൂവലറികളിലും സാനിെറ്റെസറുകൾ ഉൾപ്പെടെയുള്ള അണുവിമുക്ത മാർഗങ്ങൾ സജ്ജമാക്കുകയും ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കുകയും ചെയ്യും. ജൂവലറികളിലെത്തുന്ന ഉപഭോക്താക്കൾ മാസ്ക് ധരിക്കുന്നതടക്കമുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു. രോഗ വ്യാപനം തടയുന്നതിനായി മറ്റ് പല മേഖലകളിലും സ്വീകരിക്കുന്നതിനെക്കാൾ കടുത്ത ജാഗ്രത ഇക്കാര്യത്തിൽ ജൂവലറി ഉടമകളുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും യോഗം അറിയിച്ചു.

from money rss https://bit.ly/2WLK8pp
via IFTTT

ആഗോള സമ്പദ് വ്യവസ്ഥ അതിജീവിക്കാൻ സമയമെടുക്കുമെന്ന് ഐ.എം.എഫ്.

കോവിഡ് മഹാമാരിയുണ്ടാക്കിയ ആഘാതത്തിൽനിന്ന് ആഗോള സന്പദ്വ്യവസ്ഥ തിരിച്ചുവരവുനടത്താൻ മുന്പു പ്രതീക്ഷിച്ചിരുന്നതിനേക്കാൾ സമയമെടുക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.). 2020-ൽ ആഗോളതലത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ മൂന്നുശതമാനമെങ്കിലും കുറവുണ്ടാകുമെന്ന് ഐ.എം.എഫ്. മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നു ലഭിച്ച വിവരങ്ങൾ ആദ്യം പ്രതീക്ഷിച്ചിരുന്നതിനേക്കാൾ മോശമാണെന്ന് അവർ വ്യക്തമാക്കി. പ്രതിസന്ധിയിൽനിന്ന് കരകയറാൻ കൂടുതൽസമയം വേണ്ടിവരുമെന്നാണ് അതിനർഥം. അതേസമയം, സന്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് എപ്പോഴുണ്ടാകുമെന്ന് പറയാൻ അവർ തയ്യാറായില്ല. ജൂണിൽ ഇതുസംബന്ധിച്ച അനുമാനം ഐ.എം.എഫ്. പുറത്തുവിട്ടേക്കും. ഏപ്രിലിലെ കണക്കുകൾപ്രകാരം വിവിധ രാജ്യങ്ങളിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനെത്തുടർന്ന് വൈറസ് വ്യാപനത്തിൽ കുറവുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഇനിയും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. 1930-കളിലേക്കാൾ രൂക്ഷമായ സ്ഥിതിവിശേഷത്തിലേക്കാണ് ഇത് നയിക്കുന്നതെന്ന് അവർ അഭിപ്രായപ്പെടുന്നു. ആഗോള സന്പദ്വ്യവസ്ഥ തിരിച്ചുവരവു നടത്തുംവരെ ആഗോളതലത്തിൽ കടബാധ്യതയും രാജ്യങ്ങളിലെ ധനക്കമ്മിയും കുതിച്ചുയരും. കന്പനികളുടെ പാപ്പരത്തനടപടികളും തൊഴിലില്ലായ്മയും പട്ടിണിയും സാമൂഹിക അസമത്വവും ഉയരുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഡിജിറ്റൽ സന്പദ്വ്യവസ്ഥയ്ക്ക് കൂടുതൽ പ്രാധാന്യം കൈവരുമെന്നും അവർ പറയുന്നു.

from money rss https://bit.ly/2WKgH7h
via IFTTT

സെന്‍സെക്‌സ് 167 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 167.19 പോയന്റ് നേട്ടത്തിൽ 30196.17ലും നിഫ്റ്റി 55.85 പോയന്റ് ഉയർന്ന് 8879.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉച്ചയ്ക്കുമുമ്പുള്ള വ്യാപാരത്തിനിടെ സെൻസെക്സ് 711 പോയന്റുവരെ ഉയർന്നെങ്കിലും ബാങ്കിങ് ഓഹരികളിലെ തളർച്ച വിപണിയെ പിന്നോട്ടടിച്ചു. ബിഎസ്ഇയിലെ 1012 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1253 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 164 ഓഹരകൾക്ക് മാറ്റമില്ല. ഭാരതി എയർടെലാണ് മികച്ചനേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില 10ശതമാനത്തോളം ഉയർന്നു. അദാനി പോർട്സ്, ഒഎൻജിസി, ഭാരതി ഇൻഫ്രടെൽ, അൾട്രടെക് സിമെന്റ്, ഐടിസി, പവർഗ്രിഡ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. യുപിഎൽ, വേദാന്ത, ഇൻഡസിന്റ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.ബാങ്ക് ഒഴികെയുള്ള സൂചികകൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.5ശതമാനംനേട്ടമുണ്ടാക്കിയപ്പോൾ സ്മോൾ ക്യാപ് 0.2ശതമാനം താഴ്ന്നു.

from money rss https://bit.ly/3cM1ckO
via IFTTT

Chithira Muthe Lyrics: Shajahanum Pareekuttiyum Malayalam Movie Song

Movie: Shajahanum Pareekuttiyum
Year: 2016
Singers: Vijay Yesudas, Jayasurya, Afsal, Divya S Menon
Music: Gopi Sunder
Lyrics: B K Harinarayanan
Actor: Kunchacko Boban, Jayasurya
Actress: Amala Paul


Chithira muthe marumozhi chollana muthe ho
Nenjinakathe narumazha peyyana muthe
Pakarumo oru chiri
Pozhiyumo oru vari
Ariyumo ni enne
Aliyumo onnayi

Ooo ooo oooh
O o o oooh oooh
Ooo ooo oooh
O o o oooh oooh

Chithira muthe marumozhi chollana muthe ho
Nenjinakathe narumazha peyyana muthe

Kathaliyen pezhazhaki
Kovilile thevazhaki
Marimukil chelazhaki neethane
Ennulakam neythavale
Konjanavum thanavale
Margazhithan mallikapol vannu nee
Chenthamizhin chankku tharam
Enninayaay poramo
Chenkadalay anpu tharam
Ennuyiraay cheramo

Kathaliyen pezhazhaki
Kovilile thevazhaki
Marimukil chelazhaki neethane
Ennulakam neythavale
Konjanavum thanavale
Margazhithan mallikapol vannu nee

Kattu thanna chirakukal
Kootti vacha kanavukal
Ee puthiya vazhikalil
Maravi thalodi ozhuki njan ho…

Ennalathe ninavukal
Melle melle mizhikalil
Vannu vannu theliyave
Evane nilave ariyu nee
Poothu vaykumo neerkampoo
Nertha chundiloru mutham
Kathiripu njan oro nalum ni vanneedan

Ey dariyame bahne vaale
Ey kaliyame filne vale
Songs karo thum humko apne kurbaani
Ey dariyame bahne vaale
Ey kaliyame filne vale
Songs karo thum humko apne kurbaani
Meri zindagi hogi theari theari  sathi hi premi
Meri zindagi hogi theari theari  sathi hi premi
Marjawa meim marjawa
Therey bin mere marjawa

Chithira muthe marumozhi chollana muthe ho
Nenjinakathe narumazha peyyana muthe
Pakarumo oru chiri
Pozhiyumo oru vari
Ariyumo ni enne
Aliyumo onnayi

Ooo ooo oooh
O o o oooh oooh
Ooo ooo oooh
O o o oooh oooh
Ooo ooo oooh
O o o oooh oooh


* This article was originally published here

20 ലക്ഷംകോടിയുടെ പാക്കേജ്! സര്‍ക്കാര്‍ കൂടുതല്‍ പണം ചിലവഴിക്കാത്തത് എന്തുകൊണ്ട്?

ആശ്വാസ, ഉത്തേജക പ്രഖ്യാപനങ്ങളുടെ അഞ്ചുഘട്ടവും പൂർത്തിയായതോടെ പാക്കേജ് സംബന്ധിച്ച ചിത്രം വ്യക്തമായിരിക്കയാണ്. ഏറെ ഉദ്ഘോഷിക്കപ്പെട്ട, ജിഡിപിയുടെ 10 ശതമാനം വരുന്ന 20 ലക്ഷം കോടിയുടെ പാക്കേജ് റിസർവ് ബാങ്ക് പ്രഖ്യാപിച്ച പദ്ധതികളും സർക്കാരിന്റെ വായ്പാ ജാമ്യങ്ങളും ഉൽപ്പടെ ആണെന്നിരിക്കേ ഇതുസംബന്ധിച്ച അവകാശവാദം കൂടുതലാണെന്നു പറയേണ്ടിവരും. യഥാർത്ഥ സാമ്പത്തിക ഉത്തേജനം ജിഡിപിയുടെ 2 ശതമാനത്തിൽ താഴെ മാത്രമേവരൂ. പ്രതിസന്ധിയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ ഉത്തജനം തീർച്ചയായും അപര്യാപ്തമാണ്. എന്നാൽ രാജ്യത്തെ വിഭവങ്ങൾ പരിമിതമാണെന്നും പ്രതിസന്ധി തരണംചെയ്യാൻ എളുപ്പവഴികളില്ലെന്നും മനസിലാക്കേണ്ടത് പ്രധാനമാണ്. ധാന്യങ്ങൾ സൗജന്യമായിനൽകാം, സൗജന്യ ഭക്ഷണം അസാധ്യം ആരും വിശന്നിരിക്കാൻ ഇടവരാത്തവിധം എല്ലാവർക്കും സൗജന്യമായി അഞ്ചുകിലോ ഭക്ഷ്യധാന്യവും ഒരുകിലോ പയറു വർഗങ്ങളും കേന്ദ്രസർക്കാർ നൽകി. പാവപ്പെട്ടവർക്കു ഭക്ഷണമെത്തിക്കുന്ന കാര്യത്തിൽ പലസന്നദ്ധ സംഘടനകളും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നുണ്ട്. കുടിയേറ്റ പ്രതിസന്ധിയുടെ ബാഹുല്യം കണക്കിലെടുക്കുമ്പോൾ ഈ ആശ്വാസ നടപടികൾ അപര്യാപ്തം തന്നെയാണ്. എന്നാൽ സമ്പദ് ശാസ്ത്രത്തിൽ സൗജന്യഭക്ഷണം ഇല്ല എന്ന വസ്തുതകൂടി മനസിലാക്കേണ്ടതുണ്ട്. സൗജന്യമായി നൽകുന്നതിനെല്ലാം ഒരുവിലയുണ്ട്. ഉദാരമായ ദാനങ്ങളിൽ പലതും മോശഫലങ്ങൾ ഉളവാക്കുന്നതായിരിക്കും. ഇവ പരിഹാരത്തേക്കാൾ മോശമായ പ്രശ്നമായി പരിണമിക്കുകയും ചെയ്യും. പ്രതിസന്ധിയിൽനിന്നു പുറത്തുകടക്കാൻ കുറുക്കുവഴിയില്ല സാമ്പത്തിക വിദഗ്ധർ ഉൾപ്പടെ പലവിഭാഗങ്ങളുടേയും ആവശ്യം സർക്കാർ കമ്മി വർധിപ്പിച്ച് ആകമ്മി ഭാഗികമായി റിസർവ് ബാങ്ക് നോട്ടടിച്ച് നികത്തണം എന്നാണ്. ഇത് ഭാഗികമായി ചെയ്യുന്നതിൽ തെറ്റില്ല. ഇപ്പോൾതന്നെ റിസർവ് ബാങ്ക് കടപ്പത്രങ്ങൾ വാങ്ങുന്നതിലൂടെയും, സംസ്ഥാനങ്ങൾക്കുള്ള മുൻകൂർ പണം വർധിപ്പിച്ചതിലൂടെയും ഇതുചെയ്യുന്നുണ്ട്. പ്രയാസമനുഭവിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് അസാധ്യമായ തുകകൾ നൽകാൻ വാദിക്കുന്നത് നല്ല രാഷ്ട്രീയവും മഹത്തായ സാമൂഹ്യ ബോധവുമാണെങ്കിലും മോശംസാമ്പത്തിക യുക്തിയാണെന്നു പറയാതെവയ്യ. വികസിത രാജ്യങ്ങളായ യുഎസ്, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവ പ്രഖ്യാപിച്ച ഉയർന്ന ഉത്തേജക പദ്ധതികൾ വികസ്വര രാജ്യങ്ങളെ സംബന്ധിച്ചേടത്തോളം അപ്രസക്തമാണ്. റിസർവ് കറൻസി എന്നനിലയിൽ യുഎസിന് ഡോളർ ഇഷ്ടം പോലെ അച്ചടിക്കാം. അതുപോലെ ട്രിപ്പിൾ എ കെഡിറ്റ് റേറ്റിംഗ് ഉള്ള വികസിത രാജ്യങ്ങൾക്ക് റേറ്റിംഗിനെക്കുറിച്ച് ഉൽക്കണ്ഠപ്പെടേണ്ടതില്ല. പക്ഷേ വികസ്വരരാജ്യങ്ങളിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. അനിയന്ത്രിതമായ കമ്മി ധനകാര്യ പ്രതിസന്ധിയിലേക്കുനയിച്ച് സാമ്പത്തിക പ്രതിസന്ധി വിളിച്ചുവരുത്തും. ഇന്ത്യയുടെ കാര്യമെടുക്കുക. സർക്കാരിന്റെ വരുമാനം ഇടിയുന്നു, ജിഡിപി ഉറപ്പായും സങ്കോചിക്കും കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയുംമൊത്തത്തിലുള്ള ധനകമ്മി ഈ വർഷം ജിഡിപിയുടെ 13 ശതമാനത്തോളമായിരിക്കും. വികസ്വര രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന കമ്മിയാണിത്. ഇന്ത്യയുടെ പൊതുകട-ജിഡിപി അനുപാതം ഇപ്പോൾ 70 ശതമാനമാണ്.അത് വർഷാവസാനത്തോടെ 80 ശതമാനമായി ഉയരും. വികസ്വര വിപണികളിൽ ബ്രസീലിനുമാത്രമാണ് പൊതുകട-ജിഡിപി അനുപാതം ഇതിനേക്കാൾ കൂടിയ നിലയിലുള്ളത്. ദുർബ്ബലമായ ഈ സാമ്പത്തിക പശ്ചാത്തലത്തിൽ വിവേകരഹിതമായി പണമിറക്കി കമ്മിനികത്തുന്നത് അനിവാര്യമായും റേറ്റിംഗ് താഴ്ച്ച ക്ഷണിച്ചുവരുത്തും. റേറ്റിംഗിൽ രാജ്യം ഇപ്പോൾ നിക്ഷേപ ഗ്രേഡിന്റെ ഏറ്റവും താഴെയാണെന്നു മനസിലാക്കേണ്ടതുണ്ട്. ഇനി താഴോട്ടു പോയാൽ റേറ്റിംഗ് ഊഹക്കച്ചവട നിലവാരത്തിലാകും. തൽഫലമായി ധനകാര്യ വിപണികളിൽ വിദേശ സ്ഥാപനങ്ങൾ വൻതോതിൽ വിൽപന നടത്തുകയും, മൂലധനം പുറകോട്ടൊഴുകുകയും, രൂപ തകരുകയും ചെയ്യും. രോഗത്തേക്കാൾ മോശമായ ചികിത്സയായിത്തീരും അത്. വിപണി തുറന്നുകൊണ്ട് ഉത്തേജനം നൽകുക വരാനിരിക്കുന്ന മാസങ്ങളിൽ വൈറസുമായി സഹവസിച്ചുകൊണ്ടു ജീവിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. സുരക്ഷാ മുന്നൊരുക്കങ്ങളോടെ സമ്പദ് വ്യവസ്ഥ തുറക്കുകയാണ് ഏറ്റവും അഭികാമ്യമായ ആശ്വാസ/ ഉത്തേജക നടപടി. വൻതോതിലുള്ള തൊഴിൽനഷ്ടം, പ്രധാനമായും അടച്ചിടൽ സ്വമേധയാ ഉണ്ടാക്കിയ തൊഴിൽ നഷ്ടമാണ്. വിപണി തുറക്കുന്നതിലൂടെ തൊഴിലുകളും വരുമാനവും തിരിച്ചു വരും. വളർച്ചയിലേക്കു പതുക്കെ മടങ്ങാൻ കഴിയും. ഇതിനകം പ്രഖ്യാപിക്കപ്പെട്ട വ്യത്യസ്ത ആശ്വാസനടപടികളിലൂടെ ഏറ്റവും ആവശ്യമായ സാന്ത്വനം സർക്കാർ നൽകിക്കഴിഞ്ഞു. വളർച്ച തിരിച്ചുകൊണ്ടുവരിക മാത്രമാണ് ഇനി ചികിത്സ. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രീറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/2Xgkfxg
via IFTTT

ഏറ്റവും മൂല്യമുള്ള അഞ്ച് കമ്പനികളുടെ ക്ലബില്‍ എയര്‍ടെലും സ്ഥാനംപിടിച്ചു

രാജ്യത്തെഎറ്റവും മൂല്യമുള്ള അഞ്ച് കമ്പനികളുടെ ക്ലബിൽ എയർടെൽ സ്ഥാനംപിടിച്ചു. ഓഹരി വിലയിൽ 10ശതമാനം വർധനവുണ്ടായതോടെയാണ് ഇൻഫോസിസിനെയും എച്ച്ഡിഎഫിസി ലിമിറ്റഡിനെയും പിന്നിലാക്കി എയർടെൽ മുന്നിലെത്തിയത്. രാവിലെ 10.12ന് 591.95രൂപ നിലവാരത്തിലേയ്ക്ക് എയർടെലിന്റെ ഓഹരി വില ഉയർന്നതോടെ കമ്പനിയുടെ വിപണിമൂല്യം 3.19 ലക്ഷംകോടിയായി വർധിച്ചു. ഓഹരി വില 2.4ശതമാനം ഉയർന്ന എച്ച്ഡിഎഫിസിയുടെ വിപണിമൂല്യം 2.70 ലക്ഷംകോടിയായി. ഇൻഫോസിസിന്റെ വിപണിമൂല്യം 2.85 ലക്ഷംകോടിയുമായി. രാജ്യത്തെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനിയെന്ന നേട്ടം റിലയൻസ് ഇൻഡസ്ട്രീസ് നിലനിർത്തി. 9.3 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ വിപണിമൂല്യം. 7.3 ലക്ഷം കോടി രൂപയുമായി ടിസിഎസ് തൊട്ടുപിന്നിലുണ്ട്. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യം 4.71 ലക്ഷം കോടിയും എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണിമൂല്യം 4.6 ലക്ഷം കോടിയുമാണ്. താരിഫ് ഉയർത്തിയതിലൂടെയുണ്ടായ വരുമാനവർധനവാണ് എയർടെലിന് നേട്ടമായത്. ശരാശരി ഒരു ഉപഭോക്താവിൽനിന്നുള്ള വരുമാനത്തിന്റെകാര്യത്തിൽ എയർടെൽ ജിയോയെ മറികടക്കുകയും ചെയ്തു.

from money rss https://bit.ly/2X5ptM2
via IFTTT

ഉപഭോക്താവില്‍നിന്നുള്ള ശരാശരി വരുമാനത്തില്‍ ജിയോയെ മറികടന്ന് എയര്‍ടെല്‍

മാർച്ചിൽ അവസാനിച്ച പാദത്തിൽ വരുമാനത്തിൽ റിലയൻസ് ജിയോയെ എയർടെൽ മറികടന്നു. ഡിസംബറിൽ നിരക്ക് ഉയർത്തിയതിന്റെ ഗുണം റിലയൻസ് ജിയോയുടെ മാർച്ച് പാദത്തിലെ പ്രവർത്തന ഫലത്തിൽ കാര്യമായി പ്രതിഫലിച്ചില്ല. അതേസമയം, ഭാരതി എയർടെൽ നേട്ടമുണ്ടാക്കുകയും ചെയ്തു. കമ്പനിയുടെ വയർലെസ് ബിസിനസിൽ 16ശതമാനമാണ് മാർച്ച് പാദത്തിൽ വർധന രേഖപ്പെടുത്തിയത്. ഒരു ഉപഭോക്താവിൽനിന്നുള്ള ശരാശരി വരുമാനം 154 രൂപയായി ഉയരുകയും ചെയ്തു. 14ശതമാനമാണ് വർധന. റിലയൻസ് ജിയോയ്ക്കാകട്ടെ 1.7ശതമാനം മാത്രമാണ് വർധനവുണ്ടായത്. കഴിഞ്ഞ രണ്ടുപാദങ്ങളിലെ കണക്കെടുക്കുകയാണെങ്കിൽ ജിയോയ്ക്ക് ഈയിനത്തിൽ രണ്ടുശതമാനംമാത്രം വർധനവുണ്ടായപ്പോൾ എയർടെലിന് 20ശതമാനത്തോളമാണ് നേട്ടമുണ്ടായത്. മാർച്ച് പാദത്തിൽ ജിയോയുടെ വരുമാനത്തിൽ ആറുശതമാനമാണ് വർധനവ്. എയർടെലിന്റെ വളർച്ചയാകട്ടെ 16ശതമാനവുമാണ്. താരിഫ് കുത്തനെ വർധിപ്പിച്ചിട്ടും ഡാറ്റ വരിക്കാരിലുണ്ടായവർധന എയർടെലിന്റെ സ്വീകാര്യത വർധിപ്പിക്കുന്നതായി പ്രമുഖ അനലിസ്റ്റായ ജെഫറീസ് ഇന്ത്യ വിലിയിരുത്തുന്നു. താരിഫ് വർധന ജിയോയുടെ വളർച്ചയെ ബാധിച്ചപ്പോൾ എയർടെലിന് അത്ഗുണകരമാകുകയാണ് ചെയ്തത്. ഇതേതുടർന്ന് എയർടെലിന്റെ ഓഹരിവില ഒമ്പതുശമതാനത്തോളം ഉയർന്നു.

from money rss https://bit.ly/3dWV8pD
via IFTTT