121

Powered By Blogger

Tuesday 15 September 2020

9000 കോടിയുടെ നഷ്ടമുണ്ടായതായി മള്‍ട്ടിപ്ലക്‌സ് ഉടമകള്‍: തുറക്കണമെന്ന് ആവശ്യം

സിനിമാ ഹാളുകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മൾട്ടിപ്ലക്സ് ഉടമകളുടെ അസോസിയേഷൻ സർക്കാരിനെ സമീപിച്ചു. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽ മൾട്ടിപ്ലക്സ് മേഖലയ്ക്ക് ആറുമാസത്തിനിടെ 9000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പറയുന്നു. നേരിട്ട് ഒരുലക്ഷം പേർക്കും അതുപോലെ പരോക്ഷമായി ഒരു ലക്ഷം പേർക്കും തൊഴിൽ നഷ്ടമായതായി അസോസിയേഷൻ സർക്കാരിനെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വൻതോതിൽ തൊഴിൽനഷ്ടമുണ്ടായെന്നും പിവിആർ, ഇനോക്സ്, സിനെപോളിസ് തുടങ്ങിയ മൾട്ടിപ്ലക്സ് ശൃംഖലകൾ ഉൾപ്പടെയുള്ള അസോസിയേഷൻ അംഗങ്ങൾ വ്യക്തമാക്കി. മൾട്ടിപ്ലക്സുകളിലെ 10,000 സ്കീനുകളാണ് അടഞ്ഞുകിടക്കുന്നത്. അതിനിടെ ബോളീവുഡിൽനിന്നുള്ള നിരവധി താരങ്ങളും തിയേറ്ററുകൾ തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അൺലോക്ക് സിനേമ, സേവ് ജോബ്സ് തുടങ്ങിയ ഹാഷ് ടാഗുകളിൽ താരങ്ങൾ പ്രചാരണം നടത്തുന്നുണ്ട്. Multiplex association claims to lose Rs 9,000 cr in 6 months

from money rss https://bit.ly/3iz9GP2
via IFTTT

ഒ.ടി.പി. വഴി എസ്.ബി.ഐ. എ.ടി.എമ്മുകളിൽ 24 മണിക്കൂറും പണം പിൻവലിക്കാം

കൊച്ചി: എസ്.ബി.ഐ. യുടെ എ.ടി.എമ്മുകളിൽനിന്ന് ഒറ്റത്തവണ പിൻ (ഒ.ടി.പി.) ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി. 10,000 രൂപയോ അതിനു മുകളിലോ ആണ് ഇത്തരത്തിൽ പിൻവലിക്കാനാകുക. സെപ്റ്റംബർ 18 മുതൽ എല്ലാ എസ്.ബി.ഐ. എ.ടി.എമ്മുകളിലും സൗകര്യം ലഭ്യമാകും. സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ഇടപാടുകാരോട് തങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും രജിസ്റ്റർ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ഇടപാടുകളിൽനിന്നും തട്ടിപ്പുകളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്. 2020 ജനുവരി ഒന്നുമുതലാണ് ഒ.ടി.പി. അധിഷ്ഠിത പണം പിൻവലിക്കൽ സംവിധാനം എസ്.ബി.ഐ. നടപ്പാക്കിയത്. തുടക്കത്തിൽ രാത്രി എട്ടു മുതൽ രാവിലെ എട്ടു വരെയാണ് ഇത്തരത്തിൽ പണം പിൻവലിക്കുന്നതിന് സൗകര്യമുണ്ടായിരുന്നത്.

from money rss https://bit.ly/3mpx97z
via IFTTT

സൂചികകള്‍ നേട്ടത്തില്‍: നിഫ്റ്റി 11,500ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 60.88 പോയന്റ് ഉയർന്ന് 39,105.23ലും നിഫ്റ്റി 18.10 പോയന്റ് നേട്ടത്തിൽ 11,539.90ലുമണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1116 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 730 ഓഹരികൾ നഷ്ടത്തിലുമാണ്. 113 ഓഹരികൾക്ക് മാറ്റമില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടൈറ്റാൻ കമ്പനി, ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, റിലയൻസ്, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, പവർഗ്രിഡ്, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ഓട്ടോ സൂചികയാണ് പ്രധാനമായും നേട്ടത്തിൽ. 0.70 പോയന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡക്യാപ്, സമോൾ ക്യാപ് സൂചികകളും 0.5ശതമാനത്തോളം നേട്ടത്തിലാണ്.

from money rss https://bit.ly/33sRjFc
via IFTTT

Happy Birthday Mammootty: 5 Best Pictures Of Mammukka That Wooed The Internet!

Happy Birthday Mammootty: 5 Best Pictures Of Mammukka That Wooed The Internet!
Today marks the 69th birthday of Megastar Mammootty. The star known for his flawless acting chops, the style that defies age and impeccable looks, has always awed his innumerable fans and followers across the globe. Well, one cannot really deny the

* This article was originally published here

സെന്‍സെക്‌സ് 288 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് കരകയറി ഓഹരി വിപണി. സെൻസെക്സ് 288 പോയന്റ് നേട്ടത്തിൽ 39,044.35ലും നിഫ്റ്റി 82 പോയന്റ് ഉയർന്ന് 11,521.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ധനകാര്യ വിഭാഗം ഓഹരികളിൽ നിക്ഷേപകർ താൽപര്യം കാണിച്ചതാണ് വിപണിയെ തുണച്ചത്. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, റിലയൻസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. എംആൻഡ്എം, ഒഎൻജിസി, ടിസിഎസ്, നെസ് ലെ, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, മാരുതി, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.85ശതമാനവും 1.44ശതമാനവും നേട്ടമുണ്ടാക്കി.ബാങ്ക്, ടെലികോം, ഹെൽത്ത് കെയർ, ഫിനാൻസ് തുടങ്ങിയ സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നാണ് ക്ലോസ് ചെയ്തത്. Sensex jumps 288 points, Nifty ends above 11,500

from money rss https://bit.ly/35BNrED
via IFTTT

ഐപിഒയുമായി കാംസ്: എന്‍എസ്ഇ മുഴുവന്‍ ഓഹരികളും വിറ്റഴിക്കും

മ്യൂച്വൽ ഫണ്ട് രജിസ്ട്രാർമാരായ കാംസ്(കംപ്യൂട്ടർ ഏജ് മാനേജുമെന്റ് സർവീസസ്)പ്രാഥമിക ഓഹരി വില്പനയ്ക്ക്. സെപ്റ്റംബർ 21മുതൽ 23വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. 1,250 രൂപ നിലവാരത്തിലായിരിക്കും ഓഹരി വില. റീട്ടെയിൽ നിക്ഷേപകർ ചുരുങ്ങിയത് 12 ഓഹരികൾക്കെങ്കിലും അപേക്ഷിക്കണം. 2,258 കോടി മൂല്യമുള്ള ഐപിഒ ഓഫർ ഫോർ സെയിലായിരിക്കും. ഗ്രേറ്റ് ടെറൈൻ ഇൻവെസ്റ്റുമെന്റ്, എൻഎസ്ഇ, വാർബർഗ് പിങ്കസ് തുടങ്ങിയ പ്രൊമോട്ടർമാർ 1.22 കോടി ഓഹരികൾ വിറ്റഴിക്കും. ഈ മാസത്തെ മൂന്നാമത്തെ ഐപിഒയാണ് കാംസിന്റേത്. റൂട്ട് മൊബൈൽ, ഹാപ്പിയസ്റ്റ് മൈൻഡ്സ് എന്നിവയ്ക്കുശേഷമാണ് കാംസും ഐപിഒയുമായെത്തുന്നത്. മ്യൂച്വൽ ഫണ്ട് കമ്പനികൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും സേവനംനൽകുന്ന കമ്പനിയാണ് കാംസ്. നിക്ഷേപം സ്വീകരിക്കൽ, നിക്ഷേപം പിൻവലിക്കൽ, ലാഭവിഹിതം നൽകുന്നതിനുള്ള നടപടികളെടുക്കൽ തുടങ്ങിയവയുടെ ഇടനിലക്കാരാണ് കാംസ്. നിക്ഷേപകർക്ക് നേരിട്ട് ഇടപെടാനുള്ള സംവിധാനവും കാംസിനുണ്ട്.

from money rss https://bit.ly/3kjRFVv
via IFTTT

ഉള്ളി കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

ഏപ്രിൽ-ജൂലായ് കാലയളവിൽ കയറ്റുമതിയിൽ 30ശതമാനത്തിലേറെ വർധനവുണ്ടായതോടെ ഉള്ളികയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചു. ബംഗ്ലാദേശിലേയ്ക്കുള്ള ഉള്ളികയറ്റുമതിയിൽ 158 ശതമാനമാണ് വർധന. 3240 കോടി രൂപമൂല്യമുള്ള ഉള്ളിയാണ് വിവിധ രാജ്യങ്ങളിലേയ്ക്കായി കഴിഞ്ഞ സാമ്പത്തിക വർഷം കയറ്റിയയിച്ചത്. ഉള്ളിയുടെ വില കുറഞ്ഞ സമയത്തായിരുന്നു വൻതോതിൽ കയറ്റുമതി നടന്നത്. എന്നാൽ ഇപ്പോൾ വില ഉയരുന്ന പ്രവണതയാണ് വിപണിയിലുള്ളത്. ഡെൽഹിയിൽ ഒരു കിലോഗ്രാം ഉള്ളിയുടെ ചില്ലറ വില 40 രൂപയാണ്. കേരളത്തിൽ 25 രൂപമുതലാണ് വില. കഴിഞ്ഞവർഷം മഹാരാഷ്ട്ര, ഹരിയാണ തിരഞ്ഞെടുപ്പ് കാലത്ത് ഉള്ളിയുടെ വിലയിൽ വൻവർധനവുണ്ടായതിനെതുടർന്ന് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. അന്ന് ഡൽഹിയിൽ ഉള്ളിവില 80 രൂപവരെ ഉയർന്നിരുന്നു. ഡിസംബറിൽ രാജ്യത്തിന്റെ ചിലയിടങ്ങളിൽ കിലോഗ്രാമിന് 160 രൂപയിലേറെ ഉയരുകയും ചെയ്തു. Govt bans export of onions with immediate effect

from money rss https://bit.ly/32tqRfj
via IFTTT