121

Powered By Blogger

Wednesday 17 June 2020

വസ്തുവോ, മ്യൂച്വല്‍ ഫണ്ടോ വിറ്റോ? ഇതാ മൂലധനനേട്ട നികുതിക്കുള്ള പുതുക്കിയ സൂചിക

ദീർഘകാല മൂലധനനേട്ട നികുതി കണക്കാക്കുന്നതിന് ചെലവ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക (കോസ്റ്റ് ഇൻഫ്ളാഷൻ ഇൻഡക്സ്-സിഐഐ) കേന്ദ്ര സർക്കാർ പുറത്തുവിട്ടു. 2020-21 സാമ്പത്തികവർഷത്തെ സൂചിക 301 ആണ്. മുൻവർഷത്തെ സിഐഐ 289 ആയിരുന്നു. ദീർഘകാല മൂലധന നേട്ടവും മൂലധന നഷ്ടവും കണക്കാക്കി നികുതി അടയ്ക്കുന്നതിനാണ് ഈ സൂചിക പ്രയോജനപ്പെടുത്തുന്നത്. കാലകാലങ്ങളിൽ പണപ്പെരുപ്പ നിരക്കുകൾ വിലയിരുത്തി ധനമന്ത്രാലയമാണ് സൂചികയിലെ നമ്പറുകൾ പരിഷ്കരിക്കുന്നത്. വസ്തു, സ്വർണം, ഡെറ്റ് മ്യൂച്വൽ ഫണ്ട് എന്നിവയ്ക്കാണ് ഈ സൂചിക ബാധകമാകുക. മൂന്നുവർഷത്തിൽകൂടുതൽകാലം കൈവശംവെച്ചശേഷം വിൽപന നടത്തുമ്പോൾ ലഭിക്കുന്ന മൂലധന നേട്ടത്തിനാണ് ഇതുപ്രകാരം നികുതി കണക്കാക്കുന്നത്. 2021 ഏപ്രിൽ ഒന്നുമുതലാണ് പുതുക്കിയ സൂചിക ബാധകമാകുക. 2021-22 അസ്സസ്മെന്റ് വർഷത്തേയ്ക്കും തുടർന്നുള്ള വർഷങ്ങൾക്കും ഇത് പ്രയോജനപ്പെടുത്താം. സൂചികയെക്കുറിച്ച് അറിയാം ദീർഘകാല മൂലധനനേട്ടത്തിൽനിന്ന് പണപ്പെരുപ്പനിരക്കുകൾ കുറച്ച് ആദായം കണക്കാക്കുന്നതിനാണ്(ഇൻഡക്സേഷൻ ബെനഫിറ്റ്)ഈ സൂചികപ്രകാരം നമ്പർ പുറത്തുവിടുന്നത്. ഓഹരി, ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് എന്നിവയിലെ നിക്ഷേപത്തിന് ഇത് ബാധകമാവില്ല. ഈ നിക്ഷേപങ്ങളിൽനിന്നുള്ള ദീർഘകാല മൂലധനനേട്ടത്തിന് ഒരു ലക്ഷംരൂപവരെ ആദായനികുതി അടയ്ക്കേണ്ടതില്ല. അതിനുമുകളിലുള്ള തുകയ്ക്ക് 10ശതമാനമാണ് നികുതി ബാധ്യതയുള്ളത്. CII numbers since 2001-02 സാമ്പത്തികവർഷം സിഐഐ നമ്പർ 2020-21 301 2019-20 289 2018-19 280 2017-18 272 2016-17 264 2015-16 254 2014-15 240 2013-14 220 2012-13 200 2011-12 184 2010-11 167 2009-10 148 2007-08 129 2006-07 122 2005-06 117 2004-05 113 2003-04 109 2002-03 105 2001-02 100

from money rss https://bit.ly/3hEdzSY
via IFTTT

കോവിഡ്: രാജ്യത്തെ ഒറ്റസ്‌ക്രീനുള്ള തിയേറ്ററുകളിലേറെയും പൂട്ടുന്നു

സിനിമാ വ്യവസായം പ്രതിസന്ധി നേരിട്ടതോടെ ഒറ്റ സ്ക്രീനുള്ള തിയേറ്ററുകൾ പലതും പൂട്ടുന്നു. കോവിഡ് വ്യാപനംമൂലം നിയന്ത്രണംവന്നതോടെ പിടിച്ചനിൽക്കാനാകാതെയാണ് മൾട്ടിപ്ലക്സുകൾ ഒഴികെയുള്ള തിയേറ്ററുകൾ മറ്റുവഴികൾതേടുന്നത്. രാജ്യത്തൊട്ടാകെയുള്ള 6,327 ഒറ്റസ്ക്രീൻ തിയേറ്ററുകളിൽ 50ശതമാനവും പ്രവർത്തനംനിർത്തിയേക്കുമെന്നാണ് സൂചന.തൃശ്ശൂരിലെ പ്രശസ്തമായ സ്വപ്ന തിയേറ്റർ ലോകമെമ്പാടും വ്യാപാരശൃംഖലയുള്ള ബിസിനസ് ഗ്രൂപ്പ് വിലയ്ക്കുവാങ്ങി. ചെന്നൈയിലെ പ്രധാന തിയേറ്ററുകളായ എവിഎം രാജേശ്വരി, മഹാറാണി എ്ന്നിവ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഈമാസം ആദ്യംതന്നെ അറിയിച്ചിരുന്നു. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, യു.പി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള പലതിയേറ്ററുകളും പ്രതിസന്ധിനേരിടുകയാണ്. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, പരിപാലന ചെലവ് എന്നിവ ഉൾപ്പടെ ചുരുങ്ങിയത് രണ്ടുലക്ഷം രൂപയെങ്കിലും പ്രതിമാസംവേണ്ടിവരുമെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.

from money rss https://bit.ly/3e7Rr0W
via IFTTT

ആവശ്യക്കാരില്ല: ബദാം, കശുവണ്ടി ഉള്‍പ്പടെയുള്ള ഉണക്കപ്പഴങ്ങളുടെ വില കുത്തനെഇടിഞ്ഞു

ലോക്ക്ഡൗൺ, ചൈന-യുഎസ് തർക്കം എന്നിവ തുടരുന്നതുമൂലം ഉണക്ക പഴങ്ങളുടെ(ഡ്രൈ ഫ്രൂട്ട്സ്)വില കുത്തനെ ഇടിഞ്ഞു. മുന്നൂമാസത്തിനിടെ വിലയിൽ 20ശതമാനമാണ് കുറഞ്ഞത്. കശുവണ്ടിപരിപ്പ്, ബദാം, പിസ്ത എന്നിവയുടെ വിലയിൽ കിലോഗ്രാമിന് 200 രൂപയിലേറെ കുറവുണ്ടായി. ബദാമിനെയാണ് വിലയിടിവ് കാര്യമായ ബാധിച്ചത്. രണ്ടുമാസംമുമ്പ് കിലോഗ്രാമിന് 700 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 500-400 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒന്നാംതരം ബദാമിന് മൊത്തവ്യാപരകേന്ദ്രങ്ങളിലെ വില 690-800 രൂപയിൽനിന്ന് 550-400 രൂപ നിലവാരത്തിലേയ്ക്കുതാഴ്ന്നു. 1,200 രൂപയുണ്ടായിരുന്ന പിസ്തയുടെ വിലയാകട്ടെ 200 രൂപകുറഞ്ഞ് കിലോഗ്രാമിന് 1000 രൂപയായി. അക്രോട്ടണ്ടി(വാൾനട്ട്), അത്തി, ഉണക്കമുന്തിരി എന്നിവയുടെ വിലയുമായി ബദാം ഉൾപ്പെടെയുള്ളവയ്ക്ക് കാര്യമായ വിലവ്യത്യാസം ഇതോടെ ഇല്ലാതായി. കേക്ക് ഉൾപ്പടെയുള്ള മധുരപലഹാരങ്ങളിൽ ഉപയോഗിക്കാനും ഹോട്ടൽ, വിവാഹം എന്നിവയുമായി ബന്ധപ്പെട്ടുമാണ് ഉണക്കപ്പഴങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നത്. കോവിഡ്മൂലമുള്ള ലോക്ക്ഡൗൺ ഇവയുടെ ഉപഭോഗത്തിൽകാര്യമായ കുറവുണ്ടാക്കി.

from money rss https://bit.ly/37COJxY
via IFTTT

ഇന്ത്യ-ചൈന സംഘര്‍ഷം: കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: ഇന്ത്യ-ചൈന സംഘർഷംതുടരുന്നത് ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 24 പോയന്റ് നേട്ടത്തിൽ 33532ലും നിഫ്റ്റി 12 പോയന്റ് ഉയർന്ന് 9893ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 594 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 314 ഓഹരികൾ നഷ്ടത്തിലുമാണ്. 45 ഓഹരികൾക്ക് മാറ്റമില്ല. സീ എൻർടെയ്ൻമെന്റ്, യുപിഎൽ, വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, ബ്രിട്ടാനിയ, പവർഗ്രിഡ് കോർപ്, ടാറ്റ സ്റ്റീൽ, റിലയൻസ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ടിസിഎസ്, വിപ്രോ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Indices trade flat amid India-China tensions

from money rss https://bit.ly/3fxOV4q
via IFTTT

വൈറ്റ് ലേബൽ എ.ടി.എം. നിബന്ധനകളിൽ ഇളവനുവദിക്കാൻ ആർ.ബി.ഐ.

മുംബൈ: വൈറ്റ് ലേബൽ എ.ടി.എം. മെഷീനുകൾ സ്ഥാപിക്കാനുള്ള നിബന്ധനകളിൽ റിസർവ് ബാങ്ക് ഇളവനുവദിച്ചേക്കും. ചെറുനഗരങ്ങളിൽ എ.ടി.എം. ശൃംഖല വിപുലമാക്കുന്നതിൻറെ ഭാഗമായി കൊണ്ടുവന്ന പദ്ധതി ലക്ഷ്യത്തിലെത്താതിരുന്നതിനെത്തുടർന്നാണ് നടപടി. പദ്ധതി കൊണ്ടുവന്ന് ഏഴുവർഷം കഴിഞ്ഞിട്ടും 23,597 വൈറ്റ് ലേബൽ എ.ടി.എം. മാത്രമാണ് രാജ്യത്ത് സ്ഥാപിക്കാനായത്. ബാങ്കിതര സ്ഥാപനങ്ങൾ സജ്ജമാക്കുന്ന എ.ടി.എം. മെഷീനുകളാണ് വൈറ്റ് ലേബൽ എ.ടി.എം. എന്ന് അറിയപ്പെടുന്നത്. ഓരോ വർഷവും സ്ഥാപിക്കേണ്ട മെഷീനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട നിബന്ധനകളിൽ ഇളവുനൽകാനാണ് ആർ.ബി.ഐ. ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഈ രംഗത്തുള്ള കന്പനികളെ ഇക്കാര്യം അറിയിച്ചതായാണ് റിപ്പോർട്ട്. നിലവിൽ ആദ്യവർഷം ആയിരം എ.ടി.എമ്മാണ് സ്ഥാപിക്കേണ്ടത്. രണ്ടാംവർഷം ഇതിൻറെ ഇരട്ടിയും മൂന്നാംവർഷം മൂന്നിരട്ടിയും എ.ടി.എം. സ്ഥാപിച്ചിരിക്കണം. ഇതു പാലിക്കപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ രാജ്യത്ത് രണ്ടുലക്ഷത്തോളം വൈറ്റ് ലേബൽ എ.ടി.എമ്മുകളെങ്കിലും ഉണ്ടാകേണ്ടിയിരുന്നു. പുതിയ സാഹചര്യത്തിൽ കന്പനികൾക്ക് സാധ്യമായ രീതിയിൽ വാർഷികലക്ഷ്യം നൽകുന്നതാണ് പരിഗണിക്കുന്നത്. ഓരോ കന്പനിക്കും ഓരോ ലക്ഷ്യങ്ങളായിരിക്കുമെന്നാണ് വിവരം. മറ്റ് ബാങ്കുകളുടെ എ.ടി.എം. ഉപയോഗിക്കുന്പോൾ കാർഡ് നൽകിയ ബാങ്ക് നൽകുന്ന 15 രൂപ ഫീസാണ് വൈറ്റ് ലേബൽ എ.ടി.എം. നടത്തുന്ന കന്പനിക്ക് ലഭിക്കുന്നത്. ഇത് 18 രൂപയായി ഉയർത്തണമെന്ന് കന്പനികൾ ആവശ്യപ്പെട്ടുവരുന്നുണ്ട്. രാജ്യത്ത് ഏറ്റവുമധികം വൈറ്റ് ലേബൽ എ.ടി.എം. ഉള്ളത് ടാറ്റ കമ്യൂണിക്കേഷൻസ് പേമെൻറ് സൊലൂഷനാണ്-8290 എണ്ണം. ബി.ടി.ഐ. പേമെൻറ്സിന് 6249 എണ്ണവും വക്രാംഗീക്ക് 4506 എണ്ണവും ഹിറ്റാച്ചി പേമെൻറിന് 3535 എണ്ണവുമുണ്ട്. കേരളത്തിൽനിന്നുള്ള മുത്തൂറ്റ് ഫിനാൻസ് 217 വൈറ്റ് ലേബൽ എ.ടി.എം. സ്ഥാപിച്ചിട്ടുണ്ട്.

from money rss https://bit.ly/37GVI93
via IFTTT

കേരളത്തിനപ്പുറത്തേക്ക് വളരാൻ കേരള ബാങ്കുകൾ

കൊച്ചി: കേരളം ആസ്ഥാനമായുള്ള ബാങ്കുകൾ മലയാളികളല്ലാത്തവരെ മാനേജിങ് ഡയറക്ടർമാരായി നിയമിക്കുന്നത് 'ട്രെൻഡാ'കുന്നു. ഫെഡറൽ ബാങ്ക്, സി.എസ്.ബി. ബാങ്ക് (പഴയ കാത്തലിക് സിറിയൻ ബാങ്ക്), ധനലക്ഷ്മി ബാങ്ക് എന്നിവയ്ക്കു പിന്നാലെ തൃശ്ശൂർ ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്കും അടുത്ത എം.ഡി.യായി പരിഗണിക്കുന്നത് പുറമെ നിന്നുള്ള ആളെയാണെന്നാണ് സൂചന. കേരളത്തിനു പുറത്തെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് ബാങ്കുകൾ പുറമെ നിന്നുള്ളവരെ തലപ്പത്തു കൊണ്ടുവരുന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നിലവിലെ എം.ഡി.യും സി.ഇ.ഒ.യുമായ വി.ജി. മാത്യുവിന്റെ കാലാവധി സെപ്റ്റംബർ 30-ന് അവസാനിക്കുകയാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് ഉയർന്ന വളർച്ചയുമായി 1.50 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലിലെത്തിച്ച ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. പുതിയ എം.ഡി.യുടെ നിയമനത്തിനു വേണ്ടി രണ്ടു പേരുകൾ റിസർവ് ബാങ്കിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. അതിനിടെ, ആക്സിസ് ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിെവച്ച പ്രളയ് മണ്ഡൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തലപ്പത്തെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ബാങ്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. പ്രളയ് മണ്ഡൽ സി.എസ്.ബി. ബാങ്കിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, സി.എസ്.ബി.യുടെ മാനേജിങ് ഡയറക്ടർ സി.വി.ആർ. രാജേന്ദ്രന് 2019 ഡിസംബറിൽ മൂന്നു വർഷത്തേക്ക് കൂടി പുനർനിയമനം ലഭിച്ചിട്ടുണ്ട്. 2022 ഡിസംബർ വരെ അദ്ദേഹത്തിന് തുടരാം. മാത്രമല്ല, തുടർച്ചയായി നഷ്ടത്തിലായിരുന്ന ബാങ്കിനെ കഴിഞ്ഞ വർഷം ലാഭത്തിലെത്തിക്കാൻ തമിഴ്നാട് സ്വദേശിയായ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നടപ്പുസാമ്പത്തിക വർഷം സി.എസ്.ബി. പുതുതായി തുറക്കുന്ന 103 ശാഖകളിൽ 16 എണ്ണം മാത്രമാണ് കേരളത്തിൽ. തൃശ്ശൂർ ആസ്ഥാനമായ മറ്റൊരു ബാങ്കായ ധനലക്ഷ്മി ബാങ്കിലാകട്ടെ എം.ഡി.യും സി.ഇ.ഒ.യുമായി രാജസ്ഥാൻ സ്വദേശിയായ സുനിൽ ഗുർബക്സാനി ഇക്കഴിഞ്ഞ മാർച്ചിലാണ് ചുമതലയേറ്റത്. ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പുർ എന്നിവിടങ്ങളിലായി മൂന്നര പതിറ്റാണ്ടിന്റെ സേവന പാരമ്പ്യവുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. കേരളം ആസ്ഥാനമായ ഏറ്റവും വലിയ ബാങ്കായ ഫെഡറൽ ബാങ്കിന്റെ തലപ്പത്ത് തമിഴ്നാട് സ്വദേശി ശ്യാം ശ്രീനിവാസൻ 10 വർഷം പൂർത്തിയാക്കുകയാണ്. ഫെഡറൽ ബാങ്കിനെ ഇന്ത്യയിലെ മുൻനിര ബാങ്കുകളിലൊന്നായി ഇക്കാലയളവിൽ അദ്ദേഹം വളർത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് ഈ 10 വർഷം കൊണ്ട് 63,000 കോടി രൂപയിൽ നിന്ന് 2.76 ലക്ഷം കോടി രൂപയിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

from money rss https://bit.ly/2Ck6qqD
via IFTTT

ഇന്ധനവില 12-ാം ദിവസവും വര്‍ധിച്ചു; പെട്രോളിന് 77.81 രൂപയായി

ന്യൂഡൽഹി: തുടർച്ചയായ 12-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി. പെട്രോളിന് 53 പൈസയും ഡീസലിന് 64 പൈസയുമാണ് വർധിച്ചത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 77.81 രൂപയും ഡീസലിന് 76.43 രൂപയുമാണ് വ്യാഴാഴ്ചത്തെ വില. കഴിഞ്ഞ 12 ദിവസങ്ങൾക്കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.72 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വിലവർധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. തുടർച്ചയായി 82 ദിവസം എണ്ണവിലയിൽ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂൺ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്കരണം നടപ്പാക്കിയത്. അന്നു മുതൽ ദിവസവും വില വർധിച്ചുകൊണ്ടിരിക്കുകയാണ്. Conent Highlights:Petrol, diesel prices hiked for 12th straight day

from money rss https://bit.ly/3fEDnwp
via IFTTT

സെന്‍സെക്‌സ് 97 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 9,900ന് താഴെയെത്തി. സെൻസെക്സ് 97.30 പോയന്റ് നഷ്ടത്തിൽ 33507.92ലും നിഫ്റ്റി 32.85 പോയന്റ് താഴ്ന്ന് 9881.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1409 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1116 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. ഇന്ത്യ-ചൈന സംഘർഷമാണ് വിപണിയെ ബാധിച്ചത്. ഭാരതി ഇൻഫ്രടെൽ, പവർഗ്രിഡ് കോർപ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. മാരുതി സുസുകി, ഭാരതി എയർടെൽ, വിപ്രോ, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനം, ഐടി, ഫാർമ വിഭാഗങ്ങളിൽ നിക്ഷേപകർ താൽപര്യം പ്രകടിച്ചു. അതേസമയം, ബാങ്ക്, എഫ്എംസിജി, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടമുണ്ടാക്കി.

from money rss https://bit.ly/37zsclQ
via IFTTT

2025ഓടെ ജിയോ 48ശതമാനം വിപണി വിഹതം സ്വന്തമാക്കുമെന്ന് ബേണ്‍സ്റ്റെയിന്‍

ന്യൂഡൽഹി: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ 2025ഓടെ 50 ലക്ഷം വരിക്കാരോടെ 48ശതമാനം വിപണിവിഹിതവും സ്വന്തമാക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ റിസർച്ച് സ്ഥാപനമായ ബേൺസ്റ്റെയിന്റേതാണീ വിലയിരുത്തൽ. കുറച്ചുവർഷങ്ങൾക്കുള്ളിൽ ജിയോ ഓഹരി വിപണിയിൽ ലസ്റ്റുചെയ്യും. അപ്പോഴേയ്ക്കും ഒരു ഉപഭോക്താവിൽനിന്നുള്ള ശരാശരി വരുമാനം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2022-23 സാമ്പത്തികവർഷമാകുമ്പോഴേയ്ക്കും നിലവിൽ 38.8 കോടിയുള്ള വരിക്കാരുടെ എണ്ണം 50 കോടിയാകും. 2025 ഓടെ 56.9 കോടിയായി വരിക്കാരുടെ എണ്ണംകൂടും. 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ ഒരു ഉപഭോക്താവിൽനിന്നുള്ള ജിയോയുടെ ശരാശരി വരുമാനം 128 രൂപയായിരുന്നു. ജനുവരി-മാർച്ച് പാദത്തിൽ 131രൂപയായും ഉയർന്നു. ഈ കാലയളവിൽ ഭാരതി എയർടെലിന്റെ വരുമാനം 135 രൂപയിൽനിന്ന് 154 രൂപയായി വർധിച്ചിരുന്നു. Jio to capture 48% market share by FY25: Bernstein

from money rss https://bit.ly/3hvhXnb
via IFTTT

മോറട്ടോറിയം പലിശ: ഹര്‍ജി ഓഗസ്റ്റ് ആദ്യവാരത്തിലേയ്ക്ക് മാറ്റി

ന്യൂഡൽഹി: മോറട്ടോറിയംകാലത്തെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാദംകേൾക്കൽ വീണ്ടും നീട്ടി. ഓഗസ്റ്റ് ആദ്യവാരത്തിലാണ് കേസ് വീണ്ടും പരിഗണിക്കുക. വായ്പകളുടെ മോറട്ടോറിയം പദ്ധതി അവലോകനം ചെയ്യാനും കാർഷികം ഉൾപ്പെടെയുള്ള വിവിധ മേഖലകൾക്കനുസൃതമായി പദ്ധതി ആവിഷ്കരിക്കാനും കോടതി കേന്ദ്ര സർക്കാരിനും ആർബിഐയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെതുടർന്ന് പ്രഖ്യാപിച്ച ആറുമാസത്തെ മോറട്ടോറിയംകാലത്ത് പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആഗ്ര സ്വദേശിയായ ഗജേന്ദ്ര ശർമായാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതേതുടർന്ന് സർക്കാരിന്റെയും ആർബിഐയുടെയും അഭിപ്രായം കോടതി തേടിയിരുന്നു. മോറട്ടോറിയംകാലത്തെ പലിശ ഒഴിവാക്കാനാവില്ലെന്നും അത് ബാങ്കുകളുടെ നിലനിൽപ്പിനെതന്നെ ബാധിക്കുമെന്നും റിസർവ് ബാങ്ക് സത്യവാങ്മൂലത്തൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ജൂൺ 12ന് വാദംകേൾക്കാൻ മാറ്റിവെയ്ക്കുകയായിരുന്നു.കേസ് പരിഗണിച്ച കോടതി വാദംകേൾക്കാൻ ഓഗസ്റ്റിലേയ്ക്ക് വീണ്ടുംനീട്ടി.ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മാർച്ച് ഒന്നുമുതൽ മെയ് 31വരെയാണ് ആദ്യഘട്ടത്തിൽ ആർബിഐ മോറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടാംഘട്ടത്തിൽ ഇത് ഓഗസ്റ്റ് 31വരെ നീട്ടുകയുംചെയ്തു.

from money rss https://bit.ly/2BeQky4
via IFTTT

സ്വര്‍ണ്ണ, വെള്ളിക്കട്ടികള്‍ എംസിഎക്‌സ് വിതരണത്തിനെത്തിക്കും

കൊച്ചി- ഇന്ത്യൻ സംസ്കരണ ശാലകളിൽ നിന്നുള്ള സ്വർണ്ണ, വെള്ളിക്കട്ടികൾ വിതരണത്തിനായി സ്വീകരിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വിവിധോൽപന്ന വിനിമയ കേന്ദ്രമായ എംസിഎക്സ് തീരുമാനിച്ചു. റെഗുലേറ്ററി അതോറിറ്റിയുടെ അന്തിമ അനുമതിക്കു വിധേയമായിട്ടായിരിക്കും ഇതു പ്രാവർത്തികമാക്കുക. ലണ്ടനിൽ നിന്നും ഗൾഫിൽ നിന്നും ഉള്ള സ്വർണ്ണ, വെള്ളിക്കട്ടികളാണ് ഇപ്പോൾ രാജ്യത്ത് വിതരണം ചെയ്യുന്നത്. പുതിയ തീരുമാനത്തോടെ ഇന്ത്യയിൽ കൂടുതൽ ആവശ്യക്കാർക്ക് യഥാസമയം ഇവ എത്തിക്കാൻ കഴിയും. ലണ്ടൻ ബുള്ള്യൻ മാർക്കറ്റ് അസോസിയേഷന്റേയും എമിറേറ്റ്സ് ഗോൾഡ് ബാർസിന്റേയും നിശ്ചിത നിലവാര അളവുകോലുകൾക്കനുസൃതമായി ക്രമ നമ്പറോടു കൂടിയ സ്വർണ്ണ, വെള്ളിക്കട്ടികളായിരിക്കും ഇങ്ങനെ വിതരണം ചെയ്യുകയെന്ന് എംസിഎക്സ് പത്രക്കുറിപ്പിൽ അറിയിച്ചു. ഈ വർഷം ജനുവരി 23 നു തന്നെ ഇതുസംബന്ധിച്ച വിശദാംശങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ പ്രമുഖ സംസ്കരണ ശാലകൾക്ക് എംസിഎക്സ് എഴുതിയിരുന്നു. എസിഎക്സിന്റെ ഉൽപന്ന വിതരണ പട്ടികയിൽ ഇടം പിടിക്കുന്നതോടെ ബാങ്ക് ഗാരണ്ടി, സ്ഥിരനിക്ഷേപം, ആൾജാമ്യം തുടങ്ങി രേഖകൾ സ്ഥാപനങ്ങൾസമർപ്പിക്കണം. രാജ്യത്തെ ഉൽപന്ന ഓഹരി ഇടപാടുകളിൽ 93.40 ശതമാനവും എംസിഎക്സ് മുഖേനയാണു നടക്കുന്നത്. ഇപ്പോൾ സ്വർണ്ണ ഓഹരികളിൽ 99.01 ശതമാനവും വെള്ളി ഓഹരികളിൽ 99.07 ശതമാനവും എംസിഎക്സ് മുഖേന വിനിമയം ചെയ്യപ്പെടുന്നുണ്ട്.

from money rss https://bit.ly/3hzAf6L
via IFTTT

Njanum Njanumentalum Lyrics: Poomaram Malayalam Movie Song

Aaaahh....aaahh...
Aaah... Aaahh... (Chorus)

Njanum njanumentalum aa naalpathu perum
Poomaram kond kappalundakki
Njanum njanumentalum aa naalpathu perum
Poomaram kond kappalundakki (chorus)

Mmmm

Kappalilane aa kuppayakaari
Pankayam pokki njanonnu nokki
Kappalilane aa kuppayakaari
Pankayam pokki njanonnu nokki (chorus)

Njanonnu nokki avalenneyum noki
Nalpathu perum sishyanmarum onnichu nokki
Njanonnu nokki avalenneyum noki
Nalpathu perum sishyanmarum onnichu nokki (chorus)

Njanum njanumentalum aa naalpathu perum
Poomaram kond kappalundakki (chorus)

Mmmm

Enthorazhaku aa enthoru bhangy
Enthorazhakaaana kuppaya kaarikk
Enthorazhaku aa enthoru bhangy
Enthorazhakaaana kuppaya kaarikk (chorus)

En priya alle priya kaamini alle
Ente hridayam nee kavarnneduthille
En priya alle priya kaamini alle
Ente hridayam nee kavarnneduthille (chorus)

Njanum njanumentalum aa naalpathu perum
Poomaram kond kappalundakki (chorus)
Njanum njanumentalum aa naalpathu perum
Poomaram kond kappalundakki (chorus)

Poomaram kond kappalundakki


* This article was originally published here

വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ബെയ്ജിങില്‍ 1,200 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി

ബെയ്ജിങ്: കോവിഡ് വ്യാപനംവീണ്ടും ഭീഷണി ഉയർത്തിയതോടെ ബെയ്ജിങിൽനിന്നുള്ള 1200 ഫ്ളൈറ്റുകൽ റദ്ദാക്കി. ബെയ്ജിങിലെ രണ്ട് എയർപോർട്ടുകളിൽനിന്നുള്ള എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻ എന്നീ വിമാനക്കമ്പനികളാണ് വിവിധയിടങ്ങളിലേയ്ക്കുള്ള യാത്ര നിർത്തിവെച്ചത്. പീപ്പിൾസ് ഡെയ്ലിയുടെ ട്വിറ്റർ അക്കൗണ്ടിലാണ് 1,255 ഫ്ളൈറ്റുകൾ സർവീസ് നിർത്തിയതായി അറയിപ്പ് പ്രത്യക്ഷപ്പെട്ടത്. 130 പേർക്ക് പുതിയതായി കോവിഡ് ബാധിച്ചതായി കണ്ടെത്തിയതിനെതുടർന്നാണിത്. രോഗബാധ പൂർണമായി നിയന്ത്രണവിധേയമായതോടെ രാജ്യത്തെ ട്രാവൽ മേഖല തരിച്ചുവരുന്നതിനിടെയാണ് ഈ തിരിച്ചടി. More than 1,200 Beijing flights canceled after coronavirus cases surge

from money rss https://bit.ly/2zHYTB2
via IFTTT

2ജി.ബി പ്രതിദിന ഡാറ്റ: കമ്പനികളുടെ മികച്ച പ്ലാനുകള്‍ അറിയാം

കോവിഡ് വ്യാപനംമൂലം വീട്ടിലിരുന്ന്ജോലി ചെയ്യുന്നവരാണ് പലരും. കുട്ടികൾക്കാണെങ്കിൽ ഓൺലൈനിലാണ് ക്ലാസുകൾ നടക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ അന്വേഷിക്കുന്നവർ ഏറെയാണ്. അവർക്കിതാ വിവിധ ടെലികോം കമ്പനികളുടെ പ്ലാനുകൾ പരിചയപ്പെടുത്തുന്നു. എയർടെൽ ഭാരതി എയർടെലിന്റെ 499 രൂപ പ്ലാനിൽ പ്രതിദിനം രണ്ട് ജി.ബി അതിവേഗ ഡാറ്റ ഉപയോഗിക്കാം. പരിധിയില്ലാത്ത കോളുകളോടൊപ്പം 100 എസ്എംഎസും സൗജന്യമാണ്. 56 ദിവസമാണ് പ്ലാനിന്റെ കാലാവധി. ജിയോ സമാനമായ പ്ലാനിന് ജിയോ ഈടാക്കുന്നത് 444 രൂപയാണ്. ദിനംപ്രതി 2 ജി.ബി അതിവേഗ ഡാറ്റ ഉപയോഗിക്കാം. ജിയോ നമ്പറിലേയ്ക്ക് പരിധിയില്ലാതെ കോൾ ചെയ്യാം. മറ്റ് നെറ്റുവർക്കുകളിലേയ്ക്ക് 2,000 മിനുട്ട് കോളും ദിനംപ്രതി 100 എസ്എംഎസും സൗജന്യമാണ്. 56 ദിവസം കാലാവധിയുള്ള പ്ലാനിലൂടെ മൊത്തം 112 ജി.ബി ഡാറ്റയാണ് ലഭിക്കുക. ബിഎസ്എൻഎൽ ടെലികോം കമ്പനികളിൽ താരതമ്യേന വിലകുറഞ്ഞ പ്ലാനാണ് ബിഎസ്എൻഎലിന്റേത്. 365 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജി.ബി ഡാറ്റ ഉപയോഗിക്കാം. പരിധിയില്ലാതെ(ദിവസം 250 മിനുട്ട്) കോളുകളും അനുവദിക്കുന്നുണ്ട്. പ്രതിദിനം 100 എസ്എംഎസ് സൗജന്യമാണ്. 60 ദിവസമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുകയെങ്കിലും 365 ദിവസംവരെ പ്ലാനിന്റെ വാലിഡിറ്റി നിലനിൽക്കും. Best prepaid plans under Rs 500 with 2GB daily data

from money rss https://bit.ly/2N3xX1s
via IFTTT

ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തില്‍ 46ശതമാനം വര്‍ധന: മെയിലെത്തിയത് 63,655 കോടി

ഫ്രാങ്ക്ളിൻ ടെംപിൾടൺ പരത്തിയഭീതി ഡെറ്റ് നിക്ഷേപകരിൽനിന്നന്ന് അകന്നുതുടങ്ങിയെന്ന് മെയ്മാസത്തെ കണക്കുകൾ വ്യക്തമാക്കുന്നു. മുൻമാസത്തെ അപേക്ഷിച്ച് ഡെറ്റ് ഫണ്ടുകളിൽ 46ശതമാനം നിക്ഷേപമാണ് അധികമായെത്തിയത്. 63,655 കോടി രൂപയാണ് മെയിൽ ഡെറ്റ് ഫണ്ടുകളിലെത്തിയ മൊത്തം നിക്ഷേപം. ഏപ്രിലിൽ 43,431 കോടിയായിരുന്നു. മാർച്ചിൽ വൻതോതിലാണ് ഡെറ്റ് ഫണ്ടുകളിൽനിന്ന് നിക്ഷേപം പിൻവലിക്കപ്പെട്ടത്. 1.95 ലക്ഷംകോടി രൂപ നിക്ഷേപകർ പിൻവലിച്ചപ്പോൾ നിക്ഷേപമായെത്തിയത് 28,000 കോടി രൂപമാത്രമായിരുന്നു. ജനുവരിയിൽ 1.09 ലക്ഷംകോടി രൂപയും നിക്ഷേപമായെത്തി. താരതമ്യേന നഷ്ടസാധ്യത തീരെകുറഞ്ഞ ലിക്വിഡ് ഫണ്ടുകളിലാണ് നിക്ഷേപം അധികമായെത്തിയത്. മീഡിയം ഡ്യൂറേഷൻ, ഓവർനൈറ്റ്, ക്രഡിറ്റ് റിസ്ക്, ഡൈനാമിക് ബോണ്ട് തുടങ്ങിയ വിഭാഗം ഫണ്ടുകളിലും കാര്യമായി നിക്ഷേപമെത്തി. ആർബിഐയുടെ യഥാസമയമുള്ള ഇടപെടലാണ് നിക്ഷേപത്തിൽവർധനയുണ്ടാക്കിയത്.

from money rss https://bit.ly/2N4fe6f
via IFTTT