121

Powered By Blogger

Monday 15 June 2020

പാഠം 78: വിദേശ കമ്പനികളില്‍ നിക്ഷേപിച്ച് രണ്ടുതരത്തില്‍ (40ശതമാനംവരെ) നേട്ടമുണ്ടാക്കാം

പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഷാൻ തോമസ് വിദേശ കമ്പനികളിൽ നിക്ഷേപിക്കാൻ തിരുമാനിച്ചത്. രാജ്യത്തെ ലാർജ് ക്യാപ്, മൾട്ടിക്യാപ് തുടങ്ങിയ വിഭാഗങ്ങളിലെല്ലാം എസ്ഐപിയുള്ള അദ്ദേഹം വിദേശ ഓഹരികളെയാണ് അടുത്തതായി ലക്ഷ്യമിട്ടത്. കോവിഡ് വ്യാപനംമൂലം രാജ്യത്തെ ഓഹരി വിപണികൾ കൂപ്പുകുത്തിയപ്പോഴുണ്ടായ ഒരുവർഷത്തെ നഷ്ടം 20ശതമാനത്തോളമായിരുന്നെങ്കിൽ ഷാന്റെ പോർട്ട്ഫോളിയോയിൽ വിദേശ കമ്പനികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ നൽകിയത് 25ശതമാനത്തിലേറെ ആദായം.പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കുന്നതിനൊപ്പം രൂപയുടെമൂല്യത്തകർച്ചയിൽനിന്നുള്ള പ്രയോജനവും അദ്ദേഹത്തിന് ലഭിച്ചു. നിത്യജീവിതത്തിന്റെ ഭാഗമായ വിദേശ ചോക്ലേറ്റ് കമ്പനിയുടെയോ, നെറ്റ്ഫ്ളിക്സ്, ആമസോൺ, ഗൂഗിൾ പോലുള്ള ആഗോള ഭീമൻമാരുടെയോ ഓഹരികൾ രാജ്യത്തെ സ്റ്റോക്ക് എക്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടില്ല. അതിനാൽതന്നെ അത്തരംകമ്പനികളിൽ നിക്ഷേപിക്കാൻ കഴിയാത്തവർക്ക് ഒന്നുകിൽ ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. അതില്ലാത്തവർക്ക് ഇന്റർനാഷണൽ ഇക്വിറ്റി ഫണ്ടുകളിൽനിക്ഷേപിച്ചും മികച്ച ആദായം സ്വന്തമാക്കാം. പോർട്ട്ഫോളിയോയിൽ 15-20ശതമാനംവരെ ആഗോള കമ്പനികളുടെ ഓഹരികൾ ഉൾപ്പെടുത്താം.ഈവർഷംതുടക്കംമുതലുള്ളകണക്കെടുത്താൽ ഇന്റർനാഷണൽ ഇക്വിറ്റി ഫണ്ടുകൾരണ്ടുശതമാനത്തോളംമാത്രമാണ് നഷ്ടമുണ്ടാക്കിയത്. ഒരുവർഷത്തെ കണക്കെടുത്താൽ 30ശതമാനത്തോളം നേട്ടമുണ്ടാക്കിയതായും കാണാം. വിദേശവിപണിയിൽ, പ്രത്യേകിച്ച് യുഎസിൽ മികച്ച പ്രവർത്തന ചരിത്രമുള്ള വമ്പൻ കമ്പനികളുണ്ട്. ആപ്പിൾ, ആൽഫബറ്റ്, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവ അവയിൽ ചിലതുമാത്രം. ഈ കമ്പനികൾക്കൂടി നിങ്ങളുടെ നിക്ഷേപത്തിന്റെ ഭാഗമാകുന്നത് മികച്ച ആദായംനൽകാൻ സഹായിക്കും. നേട്ടമിങ്ങനെ: വൈവിധ്യവത്കരണം നിക്ഷേപകർ എപ്പോഴുംകേൾക്കുന്ന ഒരു വാചകമുണ്ട്. എല്ലാമുട്ടകളും ഒരുകുട്ടയിലിടരുത്-എന്ന്. രാജ്യത്തെ പലഫണ്ടുകളുടെയും നിക്ഷേപത്തിൽ ഓഹരികളുടെ ഓവർലാപ് സ്വാഭാവികമാണ്. അതിനാൽതന്നെ ഇന്റർനാഷ്ണൽ ഓഹരികളിൽ നിക്ഷേപിക്കുന്നത് വൈവിധ്യവത്കരണത്തിന് എന്തുകൊണ്ടും ഗുണകരമാണ്. ഇന്ത്യൻ സമ്പദ്ഘടനയ്ക്കപ്പുറത്തുനിന്നുംനേട്ടമുണ്ടാക്കാൻ ഈ ഫണ്ടുകൾ സഹായിക്കും. രാജ്യത്തെ സാമ്പത്തികം രാഷ്ട്രീയം ഉൾപ്പടെയുള്ള കാരണങ്ങൾമൂലം(ഉദാഹരണം നോട്ടുനിരോധനംപോലുള്ളവ)നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കുമ്പോൾ ഭൂമിശാസ്ത്രപരമായ സാധ്യതകൾക്കൂടി വൈവിധ്യവത്കരണത്തിന് നിങ്ങളെ സഹായിക്കും. രൂപയുടെ മൂല്യം രൂപയുടെ മൂല്യമിടിവിൽനിന്നും നേട്ടമുണ്ടാക്കാൻ ഇത്തരം ഫണ്ടുകളിലെ നിക്ഷേപത്തിന് കഴിയും. യുഎസ് ഡോളർ, യു.കെ പൗണ്ട്, യൂറോ തുടങ്ങിയ വികസിത രാജ്യങ്ങളിലെ കറൻസികളുമായുള്ള വിനിമയത്തിൽ രൂപയുടെമൂല്യം എക്കാലത്തും വലിയ ചാഞ്ചാട്ടത്തിന് വിധേയമാണ്. വിദേശത്ത് നിക്ഷേപം നടത്തുന്നത് വിദേശ കറൻസിയിൽ നിക്ഷേപിക്കുന്നതിന് തുല്യമാണ്. രൂപയുടെ മൂല്യമിടിയുമ്പോൾ വിദേശകറൻസികളിൽനിന്ന് മികച്ചനേട്ടംസ്വന്തമാക്കാനാകും. കമ്പനികളുടെ മികവിൽഓഹരി വിലകുതിക്കുന്നതോടൊപ്പം വിനിമയമൂല്യത്തിലെ വ്യതിയാനവും നേട്ടത്തിന്റെ ഭാഗമാക്കാനാകും. ഉദാഹരണത്തിന്, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഡോളറിന്റെമൂല്യം രൂപയ്ക്കെതിരെ 63 നിലവാരത്തിൽനിന്ന് 76 ആയി കൂടി. ശരാശരി നാലുശതമാനമാണ് ഈയിനത്തിലുണ്ടായ വാർഷികനേട്ടം. അതായത് കമ്പനികുളുടെ ഓഹരിവിലയിലെ കുതിപ്പിനൊപ്പം ഈ ആദായംകൂടി കൂട്ടിച്ചേർക്കപ്പെടും. ഒരുകാര്യം ശ്രദ്ധിക്കുക, യു.എസ് പോലുള്ള വികസിത വിപണികളിലെ മികച്ച ഓഹരികളിൽ നിക്ഷേപിക്കുകയോ അത്തരംകമ്പനികളിൽനിക്ഷേപിക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കുകയോ വേണം. മറ്റുരാജ്യങ്ങങ്ങളിലെ കമ്പനികളിൽ നിക്ഷേപിച്ചാൽ ഈയിനത്തിലുള്ള നേട്ടംപരിമിതമായിരിക്കും. നേട്ടമുണ്ടാക്കാനുള്ള വഴികളിതാ വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നതിന് പ്രത്യേകം ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. ഐസിഐസിഐ ഡയറക്ട്, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് തുടങ്ങി പ്രമുഖ ഓഹരി ബ്രോക്കർമാർവഴി ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുക്കാം. ഡോളർനിരക്കിലാണ് ബ്രോക്കർഫീസ് ഈടാക്കുന്നത്. ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം ഇത്ല്പംകൂടുതലാണെന്നകാര്യം മറക്കേണ്ട. ലിബറലൈസ്ഡ് റമിറ്റൻസ് സ്കീം(എൽആർഎസ്)വഴി നിലവിൽ ഇന്ത്യക്കാർക്ക് 2,50,000 ഡോളറാണ് വിദേശഓഹരികളിൽ നിക്ഷേപിക്കാനാകുക. മികച്ച ഓഹരികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതിനും വിദേശ കമ്പനികളുടെ പോർട്ട്ഫോളിയോ പരിപാലിക്കുന്നതിനും ബുദ്ധിമുട്ടാണെങ്കിൽ മ്യൂച്വൽ ഫണ്ടുവഴി നിക്ഷേപിക്കാം. ഇടിഫ് വിദേശ ഓഹരി സൂചികകളെ അടിസ്ഥാനമാക്കി രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾക്ക് ഇടിഎഫുകളുണ്ട്. ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ടോ ഡീമാറ്റ് അക്കൗണ്ടോ ഇല്ലാത്തവർക്ക് ഇത്തരം ഇടിഎഫുകളിൽ നിക്ഷേപമാകാം. രാജ്യത്തെ ട്രേഡിങ് അക്കൗണ്ടുവഴി നിങ്ങൾക്ക് ഇടപാട് സാധ്യമാകുമെങ്കിലും ആവശ്യത്തിന് വാങ്ങൽ, വില്പനകൾ നടക്കാത്തതിനാൽ ഇത്തരം ഇടിഎഫുകളുടെ ഇടപാട് എളുപ്പമാവില്ല. മ്യൂച്വൽ ഫണ്ടിന്റെവഴി വിദേശ കമ്പനികളുടെ ഓഹരികളിൽനിക്ഷേപിക്കാനുള്ള മികച്ചമാർഗമാണ് മ്യൂച്ച്വൽ ഫണ്ടുകൾ. ഇന്ത്യയിലെ എഎംസികൾക്ക് വിദേശ ഓഹരികളിൽനിക്ഷേപിക്കുന്ന ഫണ്ടുകളുണ്ട്. മോട്ടിലാൽ ഒസ് വാളിന്റെ ഇൻഡക്സ് ഫണ്ട് യുഎസ് സൂചികകകളായ എസ്ആൻഡ്പി 500, നാസ്ദാക്ക് 100 സൂചികകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. അതിനുപുറമെ ഫണ്ട്സ് ഓഫ് ഫണ്ട്സ്(എഫ്ഒഎഫ്സ്)വഴിയും നിക്ഷേപമാകാം. വിദേശത്തെ ഇക്വിറ്റിഫണ്ടുകളിൽനിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. ട്രേഡിങ് അക്കൗണ്ടോ ഡീമാറ്റ് അക്കൗണ്ടോ ഇല്ലാതെതന്നെ നിക്ഷേപിക്കാനുമാകും. എസ്ഐപിയായി പ്രതിമാസം 500 രൂപമുതൽ ഡയറക്ടായോ ബ്രോക്കർവഴിയോ നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്. ഫണ്ടുകൾ പരാഗ് പരിഖ് ലോങ് ടേം ഇക്വിറ്റി ഫണ്ട് 25 മുതൽ 30ശതമാനംവരെ ഇന്റർനാഷണൽ ഇക്വിറ്റിയിലാണ് നിക്ഷേപം നടത്തുന്നത്. ഫേസ്ബുക്ക്, ആമസോൺ, ആൽഫബെറ്റ് എന്നീ കമ്പനികളെതിരഞ്ഞെടുത്ത് നിക്ഷേപിച്ചിരിക്കുന്നു. നികുതി ആനുകൂല്യം നിലനിർത്തുന്നതിനായി ഇത്തരംഫണ്ടുകൾ 65ശതമാനവും രാജ്യത്തെ ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. International funds Fund 1 Yr Return* 3 Yr Return* 5 Yr Return* 7 Yr Return* Franklin India Feeder Franklin US Opportunities Fund* 29.83 22.85 15.13 18.09 Motilal Oswal Nasdaq 100 FOF* 38.84 - - - Motilal Oswal NASDAQ 100 ETF 40.34 25.29 20.27 22.74 Return as on June, 15, 2020. * Directed plan ഇന്റർനാഷണൽ ഓഹരികളിൽമാത്രം നിക്ഷേപിക്കുന്ന ഫണ്ടുകളുടെ നികുതി ബാധ്യത ഡെറ്റ് ഫണ്ടുകളുടേതിന് സമാനമാണ്. മൂന്നുവർഷത്തിൽ കൂടുതൽകാലം കൈവശംവെച്ചാൽ മൂലധനനേട്ടത്തിന്മേൽ പണപ്പെരുപ്പനിരക്ക് കിഴിച്ച്(ഇൻഡക്സേഷൻ ബെനഫിറ്റ്)ബാക്കിയുള്ള തുകയ്ക്ക് 20ശതമാനം നികുതിയടച്ചാൽമതിയാകും. മൂന്നുവർമെത്തുംമുമ്പ് വിൽക്കുകയാണെങ്കിൽ വരുമാനത്തോടുചേർത്ത് നിലവിലുള്ള സ്ലാബ് അനുസരിച്ചാകും നികുതി അടയ്ക്കേണ്ടിവരിക. feedbacks to: antonycdavis@gmail.com ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ:നിക്ഷേപിക്കുംമുമ്പ് ഭൂമിശാസ്തപരിധികൾ പരിഗണിക്കണം. അതോടൊപ്പം വിവിധ കാറ്റഗറികളിൽമാത്രം നിക്ഷേപം നടത്തുന്ന ഫണ്ടുകളും ഒഴിവാക്കണം. ഓഹരികൾ തിരഞ്ഞെടുക്കുന്നതിന് ഫണ്ട് മാനേജർക്ക് നിയന്ത്രണംമുള്ളതിനാലാണ് ഇത്തരം ഫണ്ടുകൾ ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. യുഎസ് വിപണികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാകും ഏറ്റവും യോജിച്ചവ. ആഗോള വ്യാപനമുള്ള കമ്പനികളിൽ മികച്ചവ പലതും യുഎസ് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ളവയാണ്. വൈവിധ്യവത്കരണത്തിന് ഇത്തരം ഫണ്ടുകൾ സാഹായിക്കും.

from money rss https://bit.ly/3ftXux0
via IFTTT

സി.എസ്.ബി. ബാങ്ക് 12.72 കോടി രൂപ ലാഭത്തിൽ

കൊച്ചി: തുടർച്ചയായി നഷ്ടത്തിലായിരുന്ന സി.എസ്.ബി. ബാങ്ക് 2019-20 സാമ്പത്തിക വർഷം 12.72 കോടി രൂപ അറ്റാദായം നേടി. കിട്ടാക്കടത്തിനായി കൂടുതൽ തുക വകയിരുത്തുകയും ഉയർന്ന അക്കൗണ്ടിങ് രീതിയിലേക്ക് മാറിയതും കുറഞ്ഞ നികുതി നിരക്കിലേക്ക് മാറിയതുമാണ് ലാഭം ഈ നിലയിൽ ഒതുങ്ങാൻ കാരണം. അല്ലെങ്കിൽ 100 കോടി രൂപ കടക്കുമായിരുന്നുവെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. 2018-19-ൽ 197.42 കോടി രൂപയുടെ അറ്റ നഷ്ടത്തിലായിരുന്നു ബാങ്ക്. പ്രവർത്തന ലാഭം 281 കോടി രൂപ എന്ന റെക്കോഡ് നിലയിലെത്തി. ബാങ്കിന്റെ മൊത്തം കിട്ടാക്കടം 531 കോടിയിൽനിന്ന് 409 കോടിയായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി, വായ്പയുടെ 1.9 ശതമാനത്തിലേക്ക് താഴ്ത്താനായി. പലിശയിതര വരുമാനം മുൻവർഷമിതേ കാലയളവിലെ136കോടി രൂപയിൽനിന്ന്65ശതമാനം വർധനയോടെ222കോടി രൂപയിലെത്തി. പ്രവർത്തനച്ചെലവ്563കോടി രൂപയിൽനിന്നും533കോടി രൂപയായി റിപ്പോർട്ടിംഗ് വർഷത്തിൽ കുറഞ്ഞു. ബാങ്ക് വൻവികസനത്തിനും തയാറെടുക്കുകയാണ്. നടപ്പു വർഷം103ശാഖകൾ തുറക്കുവാനാണ് പദ്ധതി. സ്വർണപ്പണയം,കൃഷിയും മൈക്രോഫിനാൻസും,എംഎസ്എംഇ,കാസാ എന്നീ സാധ്യതകളുടെ അടിസ്ഥാനത്തിലായിരിക്കും ശാഖകൾ തുറക്കുക. ആദ്യവർഷംതന്നെ ഇവയിൽ75ശതമാനവും ലാഭത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

from money rss https://bit.ly/2BdO75K
via IFTTT

സെന്‍സെക്‌സില്‍ 716 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞദിവസത്തെ നഷ്ടം ഓഹരി വിപണി തിരിച്ചുപിടിച്ചു. സെൻസെക്സ് 716 പോയന്റ് നേട്ടത്തിൽ 33945ലും നിഫ്റ്റി 211 പോയന്റ് ഉയർന്ന് 10024ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 856 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 114 ഓഹരികൾ നഷ്ടത്തിലുമാണ്. 25 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, യുപിഎൽ, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ഗ്രാസിം, കൊട്ടക് മഹീന്ദ്ര, എസ്ബിഐ, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസർവ് കോർപ്പറേറ്റ് ബോണ്ടുകൾ വാങ്ങാൻ തീരുമാനിച്ചതാണ് അമേരിക്കൻ സൂചികകൾക്ക് കരുത്തയാത്.

from money rss https://bit.ly/2C3E8QW
via IFTTT

പത്താം ദിവസവും വിലകൂട്ടി: ഡീസലിന് മൊത്തം വര്‍ധിച്ചത് 5.58 രൂപ

പെട്രോളിനും ഡീസലിനും ലിറ്ററിന് പത്താമത്തെ ദിവസവും വിലകൂടി. ചൊവാഴ്ച യഥാക്രമം 47 ഉം 57ഉം പൈസവീതമാണ് വർധിച്ചത്. ഇതോടെ 10 ദിവസം കൊണ്ട് പെട്രോളിന് 5.48 രൂപയും ഡീസലിന് 5.52 രൂപയുമാണ് കൂടിയത്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 76.73 രൂപയും ഡീസലിന് 75.19 രൂപയുമായി. കേന്ദ്ര സർക്കാരിനും എണ്ണക്കമ്പനികൾക്കും മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്കും ഇതോടെ കൂടുതൽ പണമൊഴുകും. ഒരു ലിറ്റർ പെട്രോളിൽനിന്ന് 1.50 രൂപയുടെയും ഡീസലിൽനിന്ന് 1.12 രൂപയുടെയും അധിക വരുമാനമാണ് വില വർധനയിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുക. Petrol, diesel prices hiked for 10th day in a row

from money rss https://bit.ly/2Y4T7CL
via IFTTT

Idukki Mala Mele Lyrics: Maheshinte Prathikaram Malayalam Movie Song

Movie: Maheshinte Prathikaram
Year: 2016
Singer: Bijibal
Music: Bijibal
Lyrics: Rafeeq Ahamed
Actor: Fahadh Faasil
Actress: Anusree


Mala mele thiri vechu
Periyaarin thalayittu
Chiri thookum pennalle idukki
Ivalaanu ivalaanu midu midukki

Malayalakkarayude madisheela niraykkana
Nanaverum naadallo idukki
Ivalaanu ivalaanu midu midukki

Ividuthe kaattaanu kaattu
Mala moodum manjaanu manju
Kathir kanavekum mannanu mannu

Kuyilumala cherivukalil
Kiliyaarin padavukalil
Kuthirakkallangaadi mukkil
Udhayagiri thirumudiyil
Painavin venmaniyil
Kallaarin nanavolum kadavil

Kaanamavale kelkkamavale
Kanakappoombolumbotha pennu
Naru chirikondu puthachittu
Mizhi neerum marachittu
Kanavin thai nattunarum naadu
Nenjil alivulla malanaadan pennu

Mala mele thiri vechu
Periyaarin thalayittu
Chiri thookum pennalle idukki
Ivalaanu ivalaanu midu midukki

Kuru nirayil churul mudiyil
Puthu kurinji poothirikum
Moonaarin manamulla kaattu
Paambaadum paarakalil
Kulirudumban cholakalil
Koottaril poyi varum kaattu
Porunnivide chaayunnivide
Vedivattam parayunnundivide

Aval thodiyellaam nanachitt
Thudu verppum thudachiit
Arayil kai kuthi nilkkum pennu
Nalla madavaalin chunayulla pennu

Mala mele thiri vechu
Periyaarin thalayittu
Chiri thookum pennalle idukki
Ivalaanu ivalaanu midu midukki

Malayalakkarayude madisheela niraykkana
Nanaverum naadallo idukki
Ivalaanu ivalaanu midu midukki

Ividuthe kaattaanu kaattu
Mala moodum manjaanu manju
Kathir kanavekum mannanu mannu


* This article was originally published here

സെന്‍സെക്‌സ് 552 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. സെൻസെക്സ് 552.09 പോയന്റ് നഷ്ടത്തിൽ 33228.80ലും നിഫ്റ്റി 159.20 പോയന്റ് താഴ്ന്ന് 9813.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1308 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1223 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, വിപ്രോ, എച്ച്സിഎൽ ടെക്, റിലയൻസ് ഇൻഡസ്ട്രീസ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ ഒഴികെയുള്ളവ നഷ്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരുശതമാനത്തോളം താഴ്ന്നു. Sensex slips 552 pts on weak global cues

from money rss https://bit.ly/3d55dQw
via IFTTT

മൊത്തവില സൂചിക മൂന്നുശതമാനത്തിലേയ്ക്ക് താഴ്ന്നു

കോവിഡ് വ്യാപനംമൂലം രാജ്യം അടച്ചിട്ടത് മൊത്തവില സൂചികയിൽ ഇടിവുണ്ടാക്കി. മെയ് മാസത്തിൽ 3.2ശതമാനമായാണ് സൂചിക താഴ്ന്നത്. മൊത്തവിപണിയിൽ ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ളവയുടെ ആവശ്യകത കുറഞ്ഞതാണ് വിലയെ ബാധിച്ചത്. പച്ചക്കറി വിലയിൽ 12.48ശതമാനമാണ് ഇടിവുണ്ടായത്. ഉരുളക്കിഴങ്ങിന്റെ വിലയിലാണ് കാര്യമായ ഇടിവുണ്ടായത്. പയറുവർഗങ്ങളുടെ വിലയാകട്ടെ 11.91ശതമാനവമായി ഇടിഞ്ഞു. മുൻമാസം ഇത് 12.31ശതമാനമായിരുന്നു. ചില്ലറവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഉടനെ പുറത്തുവരും. Wholesale prices decline 3% in May

from money rss https://bit.ly/2N2G2U4
via IFTTT

കാകീബോ: കൊറോണക്കാലത്തും എളുപ്പത്തിൽ സമ്പാദ്യം വർധിപ്പിക്കാം

മാസ ശമ്പളത്തിൽനിന്ന് നല്ലൊരു തുക മിച്ചംപിടിച്ച് കുഞ്ഞുകുഞ്ഞു സ്വപ്നങ്ങൾ യാഥാർഥ്യമാക്കണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടാവും. പക്ഷേ, ചെലവുകൾ കഴിഞ്ഞ് മിച്ചംപിടിക്കാൻ ഒന്നുമുണ്ടാവില്ലെന്നതാണ് സത്യം. ഇപ്പോഴിതാ കൊറോണ മൂലമുള്ള മാന്ദ്യത്തിൽ മിക്കവരുടെയും വരുമാനം കുറഞ്ഞിട്ടുണ്ടാകും. ഇനി ഇപ്പോഴൊന്നും സമ്പാദ്യത്തെക്കുറിച്ച് ആലോചിക്കേണ്ട എന്നാവും മനസ്സിൽ. പക്ഷേ, തികച്ചും ലളിതമായ മാർഗത്തിലൂടെ വരുമാനത്തിന്റെ 30 ശതമാനം വരെ മിച്ചംപിടിക്കാനുള്ള ഒരു വഴിയുണ്ട്, അതും ഒട്ടും പിശുക്കാതെ. അതിന്റെ പേരാണ് 'കാകീബോ' (Kakeibo). ഇതൊരു ജാപ്പനീസ് വ്യക്തിഗത ബജറ്റിങ് രീതിയാണ്. ഇത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ വേണ്ടത് ഒരു കുഞ്ഞുബുക്കും പേനയും മാത്രം. പിന്നെ, മിച്ചംപിടിച്ച് ജീവിത ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കാനുള്ള മനസ്സും. നിലവിൽ വ്യക്തിഗത സമ്പാദ്യശീലങ്ങൾ ട്രാക്ക് ചെയ്യാൻ ഒട്ടേറെ മൊബൈൽ ആപ്പുകൾ ലഭ്യമാണെങ്കിലും അതൊന്നും പ്രാവർത്തികമാകാറില്ല. വരവുചെലവുകൾ ബുക്കും പേനയും ഉപയോഗിച്ച് എഴുതി സൂക്ഷിക്കുമ്പോൾ പണം കൈകാര്യം ചെയ്യുന്നതിലെ തെറ്റുകൾ മനസ്സിലാക്കി തിരുത്താൻ നിങ്ങൾക്ക് കൂടുതൽ സമയവും സന്ദർഭവും ലഭിക്കുന്നു. അതിനാൽ, കാകീബോ രീതി അവലംബിക്കുന്നവർക്ക് കണക്കെഴുത്ത് നിർബന്ധമാണ്. എന്താണ് കാകീബോ? ജപ്പാനിലെ വീട്ടമ്മമാർക്ക് വീട്ടുചെലവുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ വേണ്ടി പത്രപ്രവർത്തകയായിരുന്ന ഹാനി മോട്ടോകോ 1904-ൽ വികസിപ്പിച്ചെടുത്ത കണക്കെഴുത്ത് സമ്പ്രദായമാണ് 'കാകീബോ'. കുടുംബത്തിന്റെ വരവുചെലവുകൾ എഴുതിവയ്ക്കുന്ന ലെഡ്ജർ എന്നതാണ് കാകീബോ എന്ന ജാപ്പനീസ് വാക്കിന്റെ അർത്ഥം. ഓരോരുത്തരുടെയും ചെലവഴിക്കൽ ശീലം സ്വയം മനസ്സിലാക്കി, വേണ്ട തിരുത്തൽ വരുത്തുന്നതിലൂടെ പണം മിച്ചംവയ്ക്കാൻ ഇത് സഹായിക്കുന്നു. നാല് ലളിതമായ ചോദ്യങ്ങളിലൂടെയാണ് ഇതിന് ഉത്തരം കണ്ടെത്തുന്നത്: നിങ്ങളുടെ കൈവശമുള്ള പണം എത്ര? അതിൽ എത്ര രൂപ മിച്ചം പിടിക്കണമെന്നുണ്ട്? നിങ്ങൾ എത്ര തുകയാണ് ചെലവഴിക്കുന്നത്? നിങ്ങൾക്ക് എത്ര കൂടുതൽ തുക മിച്ചംവയ്ക്കാനാകും? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായാൽ ആ നിമിഷം മുതൽ നിങ്ങളുടെ സമ്പാദ്യം വർധിപ്പിക്കാനാകും. മൂന്നോ നാലോ മാസം കൊണ്ടുതന്നെ ഇതിന്റെ ഗുണം അനുഭവിക്കാനാകും, മിക്കവരിലും. ചെലവുകളെ നാലായി തിരിക്കാം ചെലവുകളെ കൃത്യമായി അപഗ്രഥിച്ചാൽ അനാവശ്യ ചെലവുകൾ ഒഴിവാക്കാനാകും. കാകീബോ രീതി അനുസരിച്ച് ചെലവുകളെ നാല് വിഭാഗങ്ങളായി തിരിക്കാം: ആവശ്യത്തിന് വാങ്ങുന്നത്:പലചരക്ക് സാധനങ്ങൾ, ഭക്ഷ്യോത്പന്നങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ. ജീവിക്കണമെങ്കിൽ ഇവ കൂടിയേ തീരൂ. ആഗ്രഹം നിറവേറ്റാൻ വാങ്ങുന്നത്:അത്യാവശ്യമല്ലെങ്കിലും നമ്മൾ ചില വസ്തുക്കൾ പെട്ടെന്നുള്ള ആഗ്രഹത്തിന് വാങ്ങും. ഉദാഹരണം: വില കൂടിയ ഫോൺ, പുതിയ പുതിയ വാച്ചുകൾ, പാദരക്ഷകൾ, ഇടയ്ക്കിടെ മുന്തിയ റെസ്റ്റോറന്റിൽ നിന്നുള്ള ഭക്ഷണം. വിനോദം:തിയേറ്ററിൽ ചെന്ന് സിനിമ കാണുന്നത്, പുസ്തകങ്ങൾ വാങ്ങുന്നത് തുടങ്ങിയവ. അപ്രതീക്ഷിതമായി വരുന്ന ചെലവുകൾ:അസുഖം വന്ന് ഡോക്ടറെ കാണേണ്ടി വരുന്നത്, കാർ കേടാകുന്നത്, ഗൃഹോപകരണങ്ങൾ കേടാകുന്നത്... കാകീബോ എങ്ങനെ ഉപയോഗിക്കണം? ശീലങ്ങൾ മാറ്റാൻ ബുദ്ധിമുട്ടാണ്. അതുപോലെ തന്നെയാണ് ചെലവഴിക്കൽ ശീലവും. അതിനാൽ, കാകീബോ രീതി തുടക്കത്തിൽ ബുദ്ധിമുട്ടായിരിക്കും. പക്ഷേ, അത് ശീലിക്കുന്തോറും അതിന്റെ പ്രയോജനം തിരിച്ചറിയാൻ കഴിയും. പടിപടിയായി ഈ രീതി ശീലമാക്കാം. 1. ബജറ്റ് ഉറപ്പിക്കുക മാസത്തിന്റെ ആരംഭത്തിൽ മാസ വരുമാനവും ഉറപ്പായ ചെലവുകളും (വാടക, ഫോൺ വാടക, വായ്പ തിരിച്ചടവ് തുടങ്ങിയവ) എഴുതിവയ്ക്കുക. വരുമാനത്തിൽനിന്ന് ഈ ചെലവുകൾ കുറയ്ക്കുക. അപ്പോൾ ആ മാസം ചെലവഴിക്കാൻ നിങ്ങളുടെ കൈയിൽ എത്ര രൂപയാണ് അവശേഷിക്കുന്നത് എന്നതിനെക്കുറിച്ച് ചിത്രം വ്യക്തമാകും. 2. എത്ര തുക മിച്ചം വയ്ക്കണം? വരുമാനത്തിൽനിന്ന് ഉറപ്പായ ചെലവുകൾ കുറച്ചാൽ കിട്ടുന്ന തുകയിൽനിന്ന് എത്ര രൂപ സമ്പാദ്യത്തിനായി മിച്ചം പിടിക്കണമെന്ന് തീരുമാനിക്കുക. 3. ചെലവഴിക്കൽ രീതി മനസ്സിലാക്കുക ഓരോ ദിവസവും രാത്രി അന്നന്നത്തെ ചെലവുകൾ ചെറിയൊരു ബുക്കിൽ എഴുതിവയ്ക്കുക. 10 രൂപയുടെ ചായയാണെങ്കിലും 50,000 രൂപയുടെ ലാപ്ടോപ്പ് ആണെങ്കിലും വാങ്ങിയ ഓരോന്നും എന്താണെന്നും അതിന് ചെലവഴിച്ച തുക എത്രയെന്നും എഴുതുക. ഓരോ ചെലവും നേരത്തെ സൂചിപ്പിച്ച നാല് വിഭാഗങ്ങളിൽ ഏതിൽ പെടുത്താമെന്ന് എഴുതുക. അതായത്, അത്യാവശ്യത്തിനാണോ, ആഗ്രഹ പ്രകാരമാണോ, വിനോദത്തിനാണോ, പെട്ടെന്നുള്ള ചെലവാണോ എന്ന് രേഖപ്പെടുത്തുക. ഓരോ മാസവും ഓരോ വിഭാഗത്തിലും എത്ര രൂപ ചെലവഴിച്ചുവെന്ന് കണക്കാക്കുക. ഇതിലൂടെ നിങ്ങളുടെ ചെലവഴിക്കൽ സ്വഭാവം മനസ്സിലാക്കാനാകും. 4. എത്ര തുക മിച്ചംവെച്ചു? മാസാവസാനം വരുമാനത്തിൽനിന്ന് ചെലവുകൾ കുറച്ചാൽ എത്ര തുക മിച്ചമുണ്ടെന്ന് കണക്കാക്കുക. മാസത്തിന്റെ തുടക്കത്തിൽ നിങ്ങൾ ലക്ഷ്യമിട്ട തുകയിലേക്ക് എത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ ചെലവുകൾ അപഗ്രഥിച്ച് അടുത്ത മാസങ്ങളിൽ കൂടുതൽ മിച്ചം പിടിക്കാൻ ശ്രമിക്കുക. ഷോപ്പിങ്ങിൽ ശ്രദ്ധിക്കാൻ നമ്മുടെ വീട്ടിന്റെ കോണുകളിലോ അലമാരയിലോ നോക്കിയാൽ അറിയാം, നാം വാങ്ങിക്കൂട്ടിയ പലതും നാം ഒരുതവണ പോലും ഉപയോഗിച്ചിട്ടുണ്ടാവില്ല. പെട്ടെന്നുള്ള ഒരാഗ്രഹത്തിന് വാങ്ങുന്നതായിരിക്കും. ഷെൽഫിൽ ഇരിക്കുന്ന പുസ്തകങ്ങൾ, ഫ്രിഡ്ജിനുള്ളിലുള്ള ചില ഉത്പന്നങ്ങൾ, അലമാരയിൽ ഇരിക്കുന്ന ചില വസ്ത്രങ്ങൾ എന്നിവയൊക്കെ കണ്ടാൽ ഇത് ബോധ്യമാകും. നാം അത് വാങ്ങാനായി പണം ചെലവഴിക്കുന്നതോടെ നമ്മുടെ ആഗ്രഹം പൂവണിയുകയാണ്. ഇത്തരം പാഴ്ച്ചെലവുകൾക്ക് കാകീബോ പരിഹാരം നൽകുന്നുണ്ട്. അനാവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാൻ അത്തരം വസ്തുക്കൾ വാങ്ങുംമുമ്പ് ചില കാര്യങ്ങൾ സ്വയം ചോദിക്കുക: എനിക്ക് ഇത് പ്രാപ്യമാണോ? ഇത് ശരിക്കും എനിക്ക് ആവശ്യമുണ്ടോ? വാങ്ങിയാൽ ഇത് ഞാൻ ഉപയോഗിക്കുമോ? ഈ വസ്തു ആദ്യം കണ്ടത് എവിടെയാണ്? (സോഷ്യൽ മീഡിയയിലോ സുഹൃത്തിന്റെ കൈയിലോ...?) ഇന്ന് എന്റെ മാനസികാവസ്ഥ എങ്ങനെയാണ്? (ബോർ അടിച്ചിരിക്കുകയാണോ, അത്യാഹ്ലാദത്തിലാണോ, വിഷമത്തിലാണോ, മാനസിക സമ്മർദത്തിലാണോ...?) ഇത് വാങ്ങിയാൽ എനിക്ക് എങ്ങനെയുണ്ടാകും? (സന്തോഷമാകുമോ...?) ഈ ചോദ്യങ്ങളൊക്കെ ചോദിച്ച ശേഷവും വാങ്ങണമെന്നു തന്നെയാണെങ്കിൽ വാങ്ങൽ അടുത്ത തവണയിലേക്ക് മാറ്റിെവച്ചുനോക്കുക. അത്യാവശ്യമല്ലെങ്കിൽ നിങ്ങൾ അത് മറന്നുകൊള്ളും. അത്യാവശ്യമല്ലാത്ത കാര്യങ്ങൾ നീക്കിെവച്ച് വലിയ തുക മിച്ചംപിടിക്കാനാകും. ഇനി, രണ്ടാമത്തെ തവണയും വാങ്ങണമെന്നു തന്നെയാണെങ്കിൽ നിങ്ങൾ അത് വാങ്ങുക. സമ്മാനങ്ങളും ശിക്ഷയും കാകീബോ വെറും കണക്കെഴുത്തു മാത്രമല്ല, രസകരമായ ചില സമ്പ്രദായങ്ങൾ കൂടിയുണ്ട്. നല്ല ശീലങ്ങൾ മുടക്കിയാലും മോശം ശീലങ്ങൾ തുടർന്നാലും പിഴ നൽകേണ്ടി വരും കാകീബോയിൽ. നിങ്ങൾ സ്ഥിരമായി ജിമ്മിൽ പോകുന്ന ആളാണെന്നു കരുതുക. ഒരു ദിവസം അത് മുടക്കിയാൽ 10 രൂപയോ 20 രൂപയോ നിങ്ങളുടെ പണപ്പെട്ടിയിൽ പിഴയായി നിക്ഷേപിക്കേണ്ടി വരും. അതുവഴി നിങ്ങൾ അച്ചടക്കവും ആരോഗ്യവുമുള്ളയാളായി മാറും. അല്ലെങ്കിൽ, നിങ്ങളുടെ പണപ്പെട്ടി നിറയും. രണ്ടാണെങ്കിലും ഗുണം നിങ്ങൾക്കുതന്നെ. ഓരോ തവണ ഷോപ്പിങ്ങിനു പോകുമ്പോഴും കുറച്ചുതുക നിങ്ങളുടെ പണപ്പെട്ടിയിലേക്ക് നിക്ഷേപിക്കുക. ഉദാഹരണത്തിന്, സൂപ്പർമാർക്കറ്റിൽനിന്ന് നിങ്ങൾ 1,850 രൂപയുടെ സാധനങ്ങൾ വാങ്ങുന്നു. ബാക്കി കിട്ടുന്ന 150 രൂപ നിങ്ങൾ പണപ്പെട്ടിയിൽ നിക്ഷേപിക്കുക. 2,000 രൂപയുടെ പർച്ചേസ് നടത്തിയെന്ന 'അഭിമാനബോധ'വും ഉണ്ടാവും, സമ്പാദ്യം വർധിപ്പിക്കുകയും ചെയ്യാം. ഷോപ്പിങ് ലിസ്റ്റ് ഷോപ്പിങ്ങിനിടയിലാണ് അനാവശ്യമായ സാധനങ്ങൾ നാം പലപ്പോഴും വാങ്ങിക്കൂട്ടുന്നത്. അതിനാൽ, എന്തൊക്കെ വാങ്ങണമെന്ന് തീരുമാനിച്ച് ഒരു ലിസ്റ്റുമായി ഷോപ്പിങ്ങിനിറങ്ങിയാൽ പാഴ്ച്ചെലവുകൾ ഒഴിവാക്കാം. കാകീബോയെക്കുറിച്ച് അടുത്തറിയാൻ കാകീബോയെക്കുറിച്ച് ഏതാനും പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഇവയാണ്: Kakeibo: The Japanese Art of Saving Money Kakebo: The Japanese Art of Mindful Spending roshan@mpp.co.in

from money rss https://bit.ly/2MYYc9s
via IFTTT