121

Powered By Blogger

Monday 10 February 2020

പെട്രോള്‍ വില അഞ്ചുമാസത്തെയും ഡീസല്‍വില ഏഴുമാസത്തെയും താഴ്ന്ന നിലവാരത്തില്‍

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ വില അഞ്ചുമാസത്തെയും ഡീസൽ വില എഴുമാസത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതും രൂപയുടെ മൂല്യം സ്ഥിരതയാർജിച്ചതുമാണ് വില കുറയാനിടയാക്കിയത്. പ്രധാന നഗരങ്ങളിൽ ചൊവാഴ്ച പെട്രോളിന് 17പൈസവരെയും ഡീസലിന് 22 പൈസവരെയുമാണ് കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ പെട്രോൾ വില 71.94 രൂപയും ഡീസൽവില 64.87 രൂപയിലുമെത്തി. ചൈനയിൽ ആവശ്യകത കുറഞ്ഞതും കൊറോണ വൈറസ് ഭീതിയും ജനുവരിയിലെ കൂടിയ വിലയിൽനിന്ന് അസംസ്കൃത എണ്ണവില 25 ശതമാനം കുറയാൻ ഇടയാക്കി. ബാരലിന് 54 ഡോളർ നിലവാരത്തിലാണ് ഇപ്പോൾ ക്രൂഡ് വില. പെട്രോൾവില കൊച്ചി-73.76 രൂപ കോഴിക്കോട്-74.06 തിരുവനന്തപുരം-75.34 ഡീസൽ വില കൊച്ചി-68.36 കോഴിക്കോട്-68.67 തിരുവനന്തപുരം-69.85

from money rss http://bit.ly/2wal7JX
via IFTTT

ഓഹരി വിപണിയില്‍ മുന്നേറ്റം: സെന്‍സെക്‌സില്‍ 417 പോയന്റ് നേട്ടം

മുംബൈ: കഴിഞ്ഞ രണ്ടുദിവസത്തെ നഷ്ടത്തെ മറികടന്ന് ഓഹരി വിപണിയിൽ മികച്ച മുന്നേറ്റത്തോടെ തുടക്കം. സെൻസെക്സ് 417 പോയന്റ് ഉയർന്ന് 41397ലും നിഫ്റ്റി 122 പോയന്റ് നേട്ടത്തിൽ 12153ലുമാണ് വ്യാപാരം നടക്കുന്നത്. റിലയൻസ്, ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികൾ ഒന്നുമുതൽരണ്ടുശതമാനംവരെ നേട്ടത്തിലാണ്. മിക്കവാറും ഏഷ്യൻ വിപണികൾ നേട്ടത്തിലാണ്. യുഎസ് സൂചികകളും ഉയർന്നാണ് ക്ലോസ് ചെയ്തത്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞെതിന്റെ ആശങ്കയിലാണെങ്കിലും വിപണിയെ അത് ബാധിച്ചില്ല. ഗെയിൽ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഐടിസി, വേദാന്ത, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എംആന്റ്എം, മാരുതി സുസുകി, ഐഷർ മോട്ടോഴ്സ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. Sensex up 417 pts

from money rss http://bit.ly/31GOhvE
via IFTTT

ബാങ്ക്‌ നിക്ഷേപത്തിന്‌ ഇനി ഉയർന്ന പരിരക്ഷ: വിശദാംശങ്ങളറിയാം

ബാങ്കുകളുടെ കിട്ടാക്കടങ്ങൾ പെരുകിവരികയും നഷ്ടക്കണക്കുകൾ ഉയരുകയും ചെയ്തപ്പോഴാണ് നിക്ഷേപകർ തങ്ങളുടെ ബാങ്കുകളിലെ നിക്ഷേപം എത്രമാത്രം സുരക്ഷിതമാണെന്ന് ചിന്തിച്ചുതുടങ്ങിയത്. ബാങ്കുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്ക് അതിലുള്ള നിക്ഷേപത്തിന്മേലുള്ള പരിരക്ഷ കേവലം ഒരു ലക്ഷം രൂപ മാത്രമാണെന്ന് അപ്പോഴാണ് പലരും തിരിച്ചറിഞ്ഞത്. 1978 മുതൽ 2020 ജനുവരി വരെ തുടർന്നുവന്നിരുന്ന ഒരുലക്ഷം രൂപയുടെ പരിരക്ഷയാണ് ഈ ബജറ്റിൽ അഞ്ചുലക്ഷം രൂപയായി ഉയർത്തിയത്. സുരക്ഷിതം ഏതൊക്കെ ബാങ്കുകളിൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷനി (ഡി.ഐ. സി.ജി.സി.)ലൂടെ ലഭ്യമാകുന്ന ഈ പരിരക്ഷ രാജ്യത്ത് പ്രവർത്തിക്കുന്ന വാണിജ്യ ബാങ്കുകൾ, വിദേശ ബാങ്കുകളുടെ ശാഖകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, സ്റ്റേറ്റ്-ഡിസ്ട്രിക്ട്-റീജണൽ റൂറൽ-അർബൻ കോ-ഓപ്പേറേറ്റീവ് ബാങ്കുകൾ എന്നിവിടങ്ങളിലെ നിക്ഷേപങ്ങൾക്ക് ലഭ്യമാണ്. നിങ്ങളുടെ ബാങ്കിലെ ഡെപ്പോസിറ്റിന് ഈ പരിരക്ഷ ലഭ്യമാണോ എന്നറിയാൻ http://bit.ly/2OHlotW എന്ന വെബ്സൈറ്റ് നോക്കിയാൽ മതിയാവും. സുരക്ഷിതത്വം കണക്കാക്കുന്നതെങ്ങനെ? മുതലും പലിശയുമടക്കം അഞ്ചുലക്ഷം രൂപയുടെ സുരക്ഷയാണ് ഇതിലൂടെ ലഭ്യമാക്കാനാവുക. ഒരാൾക്ക് തന്റെ പേരിലുള്ള എല്ലാ ഡെപ്പോസിറ്റുകൾക്കും ചേർത്താണ് ഈ പരിരക്ഷ ലഭിക്കുക. ഉദാഹരണത്തിന് ഒരാൾക്ക് 'എ' ബാങ്കിലെ കറന്റ് അക്കൗണ്ടിൽ രണ്ട് ലക്ഷവും സേവിങ്സ് അക്കൗണ്ടിൽ മൂന്ന് ലക്ഷവും ഫിക്സഡ് ഡെപ്പോസിറ്റിൽ മൂന്ന് ലക്ഷവും ഉണ്ടെന്ന് കരുതുക. ഇദ്ദേഹത്തിന്റെ ആകെ ഡെപ്പോസിറ്റ് എട്ട് ലക്ഷം ആണെങ്കിലും സുരക്ഷ അഞ്ച് ലക്ഷത്തിനാവും ലഭിക്കുക. ഒരേ ബാങ്കിന്റെ തന്നെ വിവിധ ശാഖകളിൽ നിക്ഷേപിച്ചാലും അത് അയാളുടെ ആ ബാങ്കിലെ ഒറ്റ നിക്ഷേപമായാവും പരിഗണിക്കുക. എന്നാൽ, ഇയാൾക്ക് 'ബി' എന്ന ബാങ്കിൽ ആറ്് ലക്ഷം രൂപയുടെ ഡെപ്പോസിറ്റ് ഉണ്ടെന്നിരിക്കട്ടെ, അങ്ങനെയെങ്കിൽ 'എ' ബാങ്കിൽ അഞ്ച് ലക്ഷം രൂപയും 'ബി' ബാങ്കിൽ അഞ്ച് ലക്ഷം രൂപയും വെവ്വേറെ പരിരക്ഷ ലഭ്യമാകും. കൂടുതൽ സുരക്ഷിതത്വം നിക്ഷേപകൻ അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുതയാണ് ഒരേ അവകാശത്തിനും കിഴിവിനുമുള്ള സുരക്ഷിതത്വം. ഒരാൾക്ക് സ്വന്തം പേരിൽ അഞ്ച് ലക്ഷം രൂപയും തന്റെ മകളുടെ പിതാവ്/രക്ഷകർത്താവ് എന്ന പേരിൽ മറ്റൊരു അഞ്ച് ലക്ഷവും ഉണ്ടെന്നു കരുതുക. അങ്ങനെ എങ്കിൽ ഈ രണ്ട് നിക്ഷേപങ്ങൾക്കും വെവ്വേറെ പരിരക്ഷ അഞ്ച് ലക്ഷം വീതം ലഭ്യമാക്കാം. ഇവിടെ ഇത് 10 ലക്ഷമായി ഉയരുമെന്നർഥം. ഭാര്യയുടെ/ഭർത്താവിന്റെ പേരിൽ ആരംഭിക്കുന്ന ജോയിന്റ് അക്കൗണ്ടിനും ഇത്തരത്തിൽ അധിക പരിരക്ഷ ലഭ്യമാക്കാനാകും. ഇനി ഇതേ ആൾക്ക് ഇതേ ബാങ്കിൽ ഒരു പാർട്ണർഷിപ്പ് അക്കൗണ്ട് ഉണ്ടെങ്കിൽ ആ അക്കൗണ്ടിനും അഞ്ച് ലക്ഷത്തിന്റെ പ്രത്യേക പരിരക്ഷ ലഭിക്കും. ഈ ഉദാഹരണത്തിൽ അയാളുടെ ഡെപ്പോസിറ്റ് സുരക്ഷ ഇപ്രകാരമാവും: manojthomask@yahoo.co.uk

from money rss http://bit.ly/2Sf5AAQ
via IFTTT

രണ്ടാംദിവസവും വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സ് 41,000ന് താഴെ

മുംബൈ: ആഗോള കാരണങ്ങളും വൻതോതിലുള്ള ലാഭമെടുപ്പും തുടർച്ചയായ രണ്ടാമത്തെ ദിവസവും വിപണിയെ ബാധിച്ചു. സെൻസെക്സ് 162.23 പോയന്റ് താഴ്ന്ന് 40979.62ലും നിഫ്റ്റി 66.90 പോയന്റ് നഷ്ടത്തിൽ 12031.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 976 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1518 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയൻമെന്റ്, എംആന്റ്എം, ടാറ്റ സ്റ്റീൽ, ഗ്രാസിം, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. യുപിഎൽ, ബജാജ് ഫിനാൻസ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. മിക്കവാറും സെക്ടറർ സൂചികകൾ നഷ്ടത്തിലായിരുന്നു. ലോഹം സൂചിക മൂന്നുശതമാനം താഴ്ന്നു. വാഹനം, ഊർജം, ബാങ്ക്, ഫാർമ, ഇൻഫ്ര, എഫ്എംസിജി സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Market falls for second day, Sensex ends below 41K

from money rss http://bit.ly/2SgFfTg
via IFTTT

ഓണ്‍ലൈന്‍ വിപണിക്ക് അടിമയാണോ നിങ്ങള്‍?

നാലാംവർഷ എൻജിനീയറിങ് പഠനവിദ്യാർഥികളും യുവ എൻജിനീയർമാരുമുള്ള സദസ്സിൽ 'മണി മാനേജ്മെന്റ്' എന്ന വിഷയത്തെക്കുറിച്ച് ഞാൻ ക്ലാസെടുക്കുകയായിരുന്നു. എന്തിനാണ് വിദ്യാർഥികളെയും കൂടി സംഘടിപ്പിച്ചത്, അവർക്ക് വരുമാനമായില്ലല്ലോ എന്നായിരുന്നു എന്റെ സംശയം. അതിന് സംഘാടകരുടെ ഉത്തരം ഇവർ ഉടൻതന്നെ ജോലിയിൽ പ്രവേശിക്കാനുള്ളവരാണെന്നും ഈ വിഷയം മുൻകൂട്ടി മനസ്സിലാക്കുന്നത് ഉചിതമാണെന്നുമായിരുന്നു. എന്നാൽ, എനിക്ക് അദ്ഭുതമായി തോന്നിയത് ഈ വിദ്യാർഥികളുടെതന്നെ സംശയങ്ങളായിരുന്നു. പലരും ഓൺലൈൻ വാങ്ങലിന് അടിമകളാണ്. ഫീസ് അടയ്ക്കാനും മറ്റുമായി വീട്ടിൽനിന്ന് ലഭിക്കുന്ന പണം അതിനാൽത്തന്നെ മറിഞ്ഞുപോവുന്നു. സ്വന്തമായി അദ്ധ്വാനിക്കാതെ കിട്ടുന്ന പോക്കറ്റ് മണിയായതുകൊണ്ടാണതെന്ന് കരുതാൻ ശ്രമിച്ചപ്പോൾ അവർക്കും ഇതേ അസുഖമുണ്ടെന്ന് യുവ എൻജിനീയർമാർമാരും പറഞ്ഞു. സാമ്പത്തികശാസ്ത്രത്തിൽ വിപണിയെ നിർവചിച്ചിരിക്കുന്നത് ഒരു സ്ഥലമോ പ്രദേശമോ ആയിട്ടല്ല, മറിച്ച് 'പണവിനിമയത്തിലൂടെ കൊടുക്കൽ വാങ്ങൽ നടക്കുന്ന പ്രക്രിയ' ആയിട്ടാണ്. അതിനാൽ, ഫോൺ വഴിയോ ഇന്റർനെറ്റ് വഴിയോ നടക്കുന്ന വ്യാപാരവും വിപണിയിൽപ്പെടുന്നു. ഓൺലൈൻ വ്യപാരത്തിന് ധാരാളം ഗുണങ്ങൾ ഉണ്ട്. കടകൾതോറും നടന്ന് സമയം കളയേണ്ട കാര്യമില്ല. ഇന്റർനെറ്റ് കണക്ഷനുള്ള ഫോണോ ലാപ്ടോപ്പോ മതി. 'കാഷ് ഓൺ ഡെലിവറി' സാധ്യതകളുള്ളതിനാൽ നിശ്ചിതസമയത്തിനുള്ളിൽ പണം സംഘടിപ്പിച്ചാൽ മതി. സേവനം തൃപ്തികരമല്ലെങ്കിൽ തിരിച്ചുനൽകാനും നഷ്ടപരിഹാരത്തിനുമുള്ള സാധ്യതകളുണ്ട്. നമ്മൾ എന്തെങ്കിലും സാധനം അന്വേഷിക്കന്നതറിഞ്ഞാൽമതി, സമാനരൂപത്തിലുള്ള നിരവധി ഉത്പന്നങ്ങളുടെ പരസ്യം നമ്മളെ തേടിയെത്തും. നമ്മുടെ രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ വ്യാപാരശൃംഖല നമ്മുടെ ഇക്കോണമിയെ വളരെ ത്വരിതപ്പെടുത്തുന്നുമുണ്ട്. എന്നാൽ, ഒബ്സസീവ് കമ്പൽസീവ് ഡിസോർഡർ (ഒ.സി.ഡി.) എന്ന മാനസികവൈകല്യത്തിന് അടിമകളായവരുടെ എണ്ണമേറുകയാണ്. ഓൺലൈൻ ഷോപ്പിങ് അഡിക്ഷൻ പതിനാറിനും മുപ്പതിനും വയസ്സിനിടയിൽ പ്രായമുള്ളവരിലാണ് ഏറെ കണ്ടുവരുന്നത്. ഷോപ്പിങ് അടിമത്തമെന്നത് സാമ്പത്തികപ്രശ്നം മാത്രവുമല്ല, വരുമാനമുണ്ടായിട്ടും അതിരുകവിഞ്ഞ നിരാശ, ആകാംക്ഷ തുടങ്ങിയ മാനസിക വൈകല്യത്തിനും ഇടയാക്കുന്നു. കാരണം, തലമുറകൾക്കിടയിൽ ജീവിതലക്ഷ്യങ്ങൾ മാറി. പഴയ തലമുറയ്ക്ക് വീട്ടിലെ കടംവീട്ടണം, പെങ്ങളെ കെട്ടിക്കണം, അച്ഛനും അമ്മയ്ക്കും താമസിക്കാൻ കുറച്ചുകൂടി മെച്ചപ്പെട്ട വീടുണ്ടാക്കണം തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. നിങ്ങൾ ഈ ആസക്തിക്ക് അടിമയാണോയെന്ന് കണ്ടെത്താനുള്ള ചില അടയാളങ്ങൾ പരിശോധിക്കാം. • വാങ്ങിക്കുന്ന സാധനങ്ങൾ മറ്റുള്ളവർകാണാതെ തത്കാലത്തേക്ക് ഒളിപ്പിക്കുന്നുണ്ടോ? • മാസബഡ്ജറ്റ് പ്രതീക്ഷിക്കുന്നതിലധികമായി കൂടുന്നുണ്ടോ? • സ്റ്റോർചെയ്യാനാവാത്തവിധം സാധനങ്ങൾ നിങ്ങളുടെ പക്കൽ കുന്നുകൂടുന്നുണ്ടോ? • ഇതുമായി ബന്ധപ്പെട്ട് മറ്റ് കുടുംബാംഗങ്ങളുമായി നിരന്തരം വഴക്കുണ്ടാകുന്നുണ്ടോ? • ഷോപ്പിങ്ങിന് ശേഷമോ ഏതെങ്കിലും സാധനം മേടിക്കാൻ പറ്റാതെപോയതിന്റെയോ കുറ്റബോധം തോന്നാറുണ്ടോ? • ഓഫറുകൾ ഉള്ളതുകൊണ്ട് മാത്രം മേടിക്കാനുള്ള പ്രവണതയുണ്ടോ? • മറ്റുള്ളവർക്കുള്ളതുകൊണ്ടു മാത്രം എനിക്കും വേണം എന്ന ചിന്തയിൽ നിന്നാണോ വാങ്ങിക്കുന്നത്? ഈ പ്രവണതയെ പോസിറ്റീവായി നേരിടാനും പഠിക്കാം. അതിന്.............. • ആവശ്യമില്ലാത്ത വിപണിസൈറ്റുകളുടെ ആപ്പുകൾ നീക്കുക • അടുത്ത ഒരു മാസത്തേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക • ആവശ്യമുള്ളപ്പോൾ മാത്രം സാധനങ്ങൾ വാങ്ങിക്കുക,. • ഓഫറുകളുടെ നിജസ്ഥിതി മനസ്സിലാക്കുക • ക്രെഡിറ്റ്കാർഡിന്റെ ഉപയോഗം നിയന്ത്രണവിധേയമാക്കുക, • സമ്പാദ്യം ഒരു സാമ്പത്തികലക്ഷ്യമാക്കുക ഇങ്ങനെ നിരവധി തീരുമാനങ്ങൾ എടുക്കണം. ഭർത്താവ് തനിക്ക് ഡയമണ്ട് മേടിച്ച് തരുന്നത് ഭാര്യ സ്വപ്നംകാണുമ്പോൾ, ഭാര്യാപിതാവ് അതിന്റെ ബില്ല് അടയ്ക്കുന്നതായിട്ടാണ് ഭർത്താവ് സ്വപ്നംകാണുന്നത് എന്നതും ഷോപ്പിങ് മേഖലയിൽ പോസിറ്റീവായി ചിന്തിപ്പിക്കുന്നതാണ്.

from money rss http://bit.ly/2H7IG8g
via IFTTT

ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ'ജോയ്‌ഹോംസ്'പദ്ധതി റീ ബില്‍ഡ് കേരളയ്ക്ക് കരുത്ത് പകരുന്നത്: മുഖ്യമന്ത്രി

തിരുവല്ല: കേരളത്തിന്റെ പുനർ നിർമ്മാണത്തിൽ ജോയ്ആലുക്കാസ്് ഫൗണ്ടേഷൻ വഹിച്ച പങ്ക് മഹത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവല്ല ഡോ. അലക്സാണ്ടർ മാർ തോമ ഓഡിറ്റോറിയത്തിൽ നടന്ന പ്രളയബാധിതരുടെ പുനരധിവാസത്തിനായി ജോയിആലുക്കാസ് ഫൗണ്ടേഷൻ ആരംഭിച്ച ഭവനപദ്ധതി ജോയ് ഹോംസ് ഗുണഭോക്താക്കളുടെ രണ്ടാമത് സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റീബിൽഡ് കേരളയ്ക്ക് കരുത്ത് പകരുന്ന ജോയ് ഹോംസ് പദ്ധതി യാഥാർത്ഥ്യമാക്കിയ ജോയ്ആലുക്കാസ് ഫൗണ്ടേഷന് കേരള സർക്കാരിന്റെ നന്ദിയും മുഖ്യമന്ത്രി രേഖപ്പെടുത്തി. പ്രളയ ദുരിതത്തിൽ കിടപ്പാടം നഷ്ടപ്പെട്ട 250 കുടുംബങ്ങൾക്ക് 15 കോടി രൂപ മുതൽമുടക്കിലാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഭവനം നിർമ്മിച്ചു നൽകിയത്. പ്രളയകാലഘട്ടത്തിലും സന്നദ്ധ സേവന പ്രവർത്തനത്തിലും ജോയ്ആലുക്കാസ് ക്രിയാത്മകമായ പങ്കു വഹിച്ചതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.കാലാനുസൃതമായ സങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കേരളത്തെ പുനർനിർമ്മിക്കുന്ന നടപടികളാണ് ഇപ്പോൾ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ എ.എം ആരിഫ് എം.പി ജോയ് ഹോംസ് ഉപഭോക്താക്കളുടെ മെമന്റോ വിതരണോദ്ഘാടനവും ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ ഹാൻഡ് ബുക്ക് പ്രകാശനം മാത്യു റ്റി തോമസ് എംഎൽഎയും എൻ.കെ പ്രേമചന്ദ്രൻ എംപി ഡയാലിസിസ് കിറ്റ് വിതരണവും നിർവഹിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം,ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള ജോയ് ഹോംസ് ഗുണഭോക്താക്കളായ നൂറു കുടുംബങ്ങളാണ് കൂട്ടായ്മയിൽ പങ്കെടുത്തത്. തിരുവല്ല മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ ജോയ്ആലുക്കാസ് സിഎംഡി ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർമാരായ ജോളി ജോയ് ആലുക്കാസ്, എൽസ ജോയ് ആലുക്കാസ്, പത്തനംതിട്ട എംപി ആന്റോ ആന്റണി, എംൽഎമാരായ വീണ ജോർജ്ജ്, രാജു എബ്രഹാം, സജി ചെറിയാൻ, റവ. ഡോ. ജോസഫ് മാർ തോമ മെത്രാപൊലീത്ത( മാർ തോമ സിറിയൻ പള്ളി), ചിങ്ങവനം അതിരൂപത ആർച്ച്ബിഷപ്പ് മാർ സെവറിയോസ് കുര്യാക്കോസ് , റവ. ഡോ. ജോഷുവ മാർ ഇഗ്നാതിയോസ് ബിഷപ്പ്്, വള്ളംകുളം സിറിയൻ ഓർത്തഡോക്സ് ബിഷപ്പ് മാർ ഗ്രിഗോറിയോസ് കുര്യാക്കോസ്, ബ്രഹ്മശ്രീ.അക്കീരമൻ കാളിദാസഭട്ടതിരിപ്പാട്, ബിഷപ്പ് തോമസ് സാമുവൽ തിരുമേനി, ടൗൺ മസ്ജിദ് ഇമാം കെ.ജെ സലാം സഖഫി, ഡിവൈഎസ്പി ജോസ് ഇ.ആർ എന്നിവർ പങ്കെടുത്തു. നിലവിൽ 160 ഓളം കുടുംബങ്ങൾ പുതിയ ഭവനങ്ങളിൽ താമസം തുടങ്ങിയെന്നും മറ്റു ഭവനങ്ങൾ ഉടൻ തന്നെ ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് പറഞ്ഞു.

from money rss http://bit.ly/39m0ybx
via IFTTT

എസ്ബിഐ നിക്ഷേപ പലിശ കുറച്ചു: നിരക്കുകള്‍ പ്രാബല്യത്തില്‍

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നിക്ഷേപ പലശ കുറച്ചു. പുതുക്കിയ നിരക്കുകൾ തിങ്കളാഴ്ച(ഫെബ്രവരി 10) മുതൽ നലവിൽവന്നു. സ്ഥിര നിക്ഷേപങ്ങൾക്ക് 10 മുതൽ 15 ബേസിസ് പോയന്റുവരെയാണ് കുറച്ചത്. രണ്ടുകോടിയിലും കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 25 മുതൽ 50 ബേസിസ് പോയന്റുവരെയാണ് കുറവുവരുത്തിയിട്ടുള്ളത്. റിപ്പോ നിരക്ക് 5.15 ശതമാനത്തൽ നിലനിർത്തിക്കൊണ്ടുള്ള ആർബിഐയുടെ വായ്പ നയം പുറത്തുവന്നതിനുശേഷമാണ് ബാങ്ക് പലിശ കുറച്ചത്. 7 മുതൽ 45 ദിവസംവരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കുമാത്രം നിരക്കിൽ മാറ്റമില്ല. 46 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് അരശതമാനമാണ് പലിശ കുറച്ചത്. ഇതോടെ ഈ കാലയളവിലെ പലിശ അഞ്ചുശതമാനമായി. ഒരുവർഷം മുതൽ 10 വർഷംവരെ കാലാവധിയുള്ള പലിശയുടെ നിരക്കിൽ 10 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ പലിശ ആറുശതമാനമായി. 7 മുതൽ 45 ദിവസംവരെ-4.50 ശതമാനം 46 ദിവസം മുതൽ 179 ദിവസംവരെ-5 ശതമാനം 180 ദിവസം മുതൽ 210 ദിവസംവരെ-5.50 ശതമാനം 211 ദിവസം മുതൽ ഒരു വർഷംവരെ-5.50ശതമാനം ഒരുവർഷം മതുൽ 2 വർഷംവരെ-6 ശതമാനം 2 വർഷം മതുൽ 3 വർഷംവരെ-6 ശതമാനം 3 മുതൽ 5 വർഷംവരെ-6 ശതമാനം 5 മുതൽ 10 വർഷംവരെ-6 ശതമാനം മുതിർന്ന പൗരന്മാർക്ക് അരശതമാനം പലിശ അധികം ലഭിക്കും.

from money rss http://bit.ly/37gZRyK
via IFTTT

പുതി ഒരുരൂപ നോട്ട് ഉടനെ: സവിശേഷതകളറിയാം

ഒരു രൂപയുടെ പുതിയ നോട്ട് ഉടനെ വിപണിയിലെത്തും. മറ്റ് നോട്ടുകൾ റിസർവ് ബാങ്കാണ് പുറത്തിറക്കുന്നതെങ്കിലും ഒരുരൂപയുടെ നോട്ട് കാലാകാലങ്ങളിലായി ധനമന്ത്രാലയമാണ് അച്ചടിച്ച് വിതരണത്തിനെത്തിക്കുന്നത്. നോട്ടിലെ സവിശേഷതകൾ ഗവ ഓഫ് ഇന്ത്യയ്ക്കുപകരം ഭാരത് സർക്കാർ-എന്നാകും അച്ചടിച്ചിട്ടുണ്ടാകുക. ധനമന്ത്രാലയം സെക്രട്ടറിയുടെ ദ്വിഭാഷയിലുള്ള ഒപ്പ് ഉണ്ടാകും. ഒരൂ രൂപയുടെ പുതിയ കോയിനിലുള്ള രൂപയുടെ (₹)ചിഹ്നവും സത്യമേവ ജയതേ-എന്നും ആലേഖനം ചെയ്തിട്ടുണ്ടാകും. വലത്തെ് താഴെയായിരിക്കും നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടാകുക. ഇടത്തുനിന്ന് വലത്തോട്ട് അക്കങ്ങളുടെ വലുപ്പത്തിൽ വർധനവുണ്ടാകും. ആദ്യത്തെ മൂന്ന് അക്കങ്ങളും അക്ഷരങ്ങളും ഒരേ വലുപ്പത്തിലായിരിക്കും. ധാന്യത്തിന്റെ രൂപം കൂടിച്ചേർന്നുള്ള രൂപകല്പനയിലായിരിക്കും രൂപയുടെ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ടാകുക. രാജ്യത്തെ കാർഷിക മുന്നേറ്റത്തിന്റെ സൂചകമായാണിത്. 15 ഇന്ത്യൻ ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും. പിങ്ക്, പച്ച കളറുകൾക്ക് മുൻതൂക്കമുള്ള നോട്ടിന് 9.7X 6.3 സെന്റീമീറ്ററായിരിക്കും വലുപ്പം.

from money rss http://bit.ly/31EnnVa
via IFTTT

പത്ത് മാസത്തെ ഉയരത്തില്‍: ജനുവരിയില്‍ മ്യൂച്വല്‍ ഫണ്ടിലെത്തിയ നിക്ഷേപം 21,921 കോടി

ജനുവരിയിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമായെത്തിയത് 21,921 കോടി രൂപ. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തുകയാണിത്. ഇതുപ്രകാരം മാസംതോറുമുള്ള നിക്ഷേപ വർധന 10 ശതമാനമാണ്. ജനുവരിയിൽ എസ്ഐപിയായി മാത്രം 8,531.90 കോടി രൂപ സമാഹരിച്ചതായും ആംഫിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഡിവിഡന്റ് യീൽഡ്, വാല്യു ഫണ്ട് എന്നീ വിഭാഗം ഫണ്ടുകളിലൊഴികെ മറ്റ് ഫണ്ട് വിഭാഗങ്ങളിലിലെ നിക്ഷേപത്തിൽ കാര്യമായ വർധനവുണ്ട്. എസ്ഐപി ഫോളിയോകളുടെ എണ്ണം ഇതാദ്യമായി മൂന്നുകോടി കടന്നു. എസ്ഐപി വഴിയുള്ള നിക്ഷേപം ജനുവരിയിൽ 8,532 കോടി വർധിച്ച് 3.35 ലക്ഷം കോടി രൂപയായി. ജനുവരിയിൽ പുതിയതായി ചേർന്ന എസ്ഐപികളുടെ എണ്ണം 12.07 ലക്ഷം കോടിയാണ്. 5.95 ലക്ഷം എസ്ഐപികൾ നിർത്തുകയോ കാലാവധി പൂർത്തിയാക്കുകയോ ചെയ്തു. ജനുവരിയിലെ കണക്കുപ്രകാരം മ്യൂച്വൽ ഫണ്ടുകൾ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 27.85 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷം ഇതേസമയവുമായി താരതമ്യം ചെയ്യുമ്പോൾ ആസ്തിയിലെ വർധന 19 ശതമാനമാണ്. Equity mutual funds inflows hit 10-month high

from money rss http://bit.ly/37cuzZV
via IFTTT