121

Powered By Blogger

Monday 25 November 2019

ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 41,000 കടന്നു

മുംബൈ: ചരിത്രത്തിൽ ഇതാദ്യമായി സെൻസെക്സ് 41,000 കടന്നു. വ്യാപാരം ആരംഭിച്ചയുടനെ 200 പോയന്റ് ഉയർന്നതാണ് മികച്ച ഉയരം കുറിക്കാൻ സൂചികകയ്ക്ക് സഹായകമായത്. നിഫ്റ്റിയിലാകട്ടെ 12,126 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യത്തിലും വർധനവുണ്ടായി. ഡോളറിനെതിരെ 71.66 ആയി മൂല്യം. ബാങ്ക്, ഐടി, ഫാർമ, ലോഹം, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. സെൻസെക്സ് ഓഹരികളിൽ ടാറ്റ സ്റ്റീൽ, യെസ് ബാങ്ക്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ ഒരു ശതമാനം മുതൽ 1.6 ശതമാനംവരെ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.50 ശതമാനവും 0.42 ശതമാനവും നേട്ടമുണ്ടാക്കി. യുഎസ്-ചൈന വ്യാപാര യുദ്ധം സമവായത്തിലെത്തുമെന്ന പ്രതീക്ഷ വ്യാപിച്ചതിനെതുടർന്ന് യുഎസ് ഓഹരി സൂചികയായ വാൾ സ്ട്രീറ്റ് മികച്ച നേട്ടത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ഇത് ഏഷ്യൻ വിപണികളിൽ പ്രതിഫലിച്ചു. സീ എന്റർടെയൻമെന്റ്, ഭാരതി എയർടെൽ, പവർഗ്രിഡ് കോർപ്, എൽആന്റ്ടി, ടിസിഎസ്, സൺ ഫാർമ, ബിപിസിഎൽ, യുപിഎൽ തുടങ്ങിയ ഓഹരികളിൽ നഷ്ടത്തിലാണ് വ്യപാരം നടക്കുന്നത്. Sensex crossed the 41,000 mark for the first time in history

from money rss http://bit.ly/34l4xDd
via IFTTT

റിട്ടയര്‍മെന്റ് കാലയളവില്‍ സന്തോഷത്തോടെ ജീവിക്കാന്‍

റിട്ടയർചെയ്ത ബാങ്ക് മാനേജരുടെ ഫോൺകോൾ എന്നെ ആശ്ചര്യപ്പെടുത്തി. 'സ്മാർട്ട് മണി' കോളത്തിന്റെ സ്ഥിരം വായനക്കാരനാണ് അദ്ദേഹമെന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയത്. തനിക്ക് റിട്ടയർമെന്റ് ആനുകൂല്യമായി ലഭിച്ച തുക നിക്ഷേപിച്ചിരിക്കുന്ന രീതികൾ എന്നോട് വിശദീകരിച്ചു. അതിൽനിന്ന് കിട്ടുന്ന വരുമാനത്തിൽ ജീവിക്കുന്ന കാര്യവും പറഞ്ഞതിന് ശേഷം 'ഇങ്ങനെയൊക്കെ മതിയോ' എന്ന് എന്നോട് ചോദിച്ചു. സാധാരണയായി ബാങ്ക് മാനേജർമാരോട് ജനം ചോദിക്കുന്ന ചോദ്യമാണിത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇതായിരുന്നു: 'ഒതുങ്ങി ജീവിക്കാൻ ഞാൻ പഠിച്ചിട്ടുണ്ട്. കാരണം, എന്റെ ബാല്യം അങ്ങനെയായിരുന്നു. പക്ഷേ, പിടിച്ചാൽ പിടിതരാത്ത ആരോഗ്യച്ചെലവുകളാണ് തന്നെ അസ്വസ്ഥമാക്കുന്നത്'. എന്തായാലും വാർധക്യകാലത്ത് വരുമാനം കുറവും ചെലവ്, പ്രത്യേകിച്ച് ആശുപത്രിച്ചെലവ് കൂടുതലും ആയതിനാൽ കരുതൽ ഉണ്ടാവുന്നത് നല്ലതാണെന്നും അതുകൊണ്ട് വിവിധ നിക്ഷേപങ്ങൾക്കൊപ്പം അടിയന്തര ഫണ്ട് ഉണ്ടാവണമെന്നും എന്നാൽ, ദൈനംദിനാവശ്യങ്ങൾക്കായി കുറച്ച് തുക മാറ്റണമെന്നും ഞാൻ പറഞ്ഞു. റിട്ടയർമെന്റ് കാലഘട്ടം ജീവിതത്തിലെ സായന്തന സമയമാണ്. അമിതമായ കണക്കുകൂട്ടലുകളേക്കാളുമപ്പുറം അത് തിരക്കിൽനിന്നൊഴിഞ്ഞ് സ്വസ്ഥമാകുന്ന നാളുകളാണ്. എന്നാൽ വെറുതെയിരുന്നാൽ ജീവിതം കൂടുതൽ പ്രശ്നമുഖമാകും. ഇതുവരെ ആർജിച്ച അവനുഭവസമ്പത്തും മനഃകരുത്തും അറിവും കൈമുതലായുണ്ട്. അതിനാൽ സന്തോഷകരമായതും മനസ്സിന് ഉല്ലാസം തരുന്നതുമായ ഇടപെടലുകൾ നടത്താവുന്നതാണ്. ഇന്ന് പണ്ടത്തേതിനേക്കാളധികമായി റിട്ടയർമെന്റ് ജീവിതവുമായി ബന്ധപ്പെട്ട് ലേഖനങ്ങളും പ്രഭാഷണങ്ങളും ലഭ്യമാണ്. രണ്ടുരീതിയിൽ ഈ കാലഘട്ടത്തെ സമീപിക്കാവുന്നതാണ്. ഒന്നാമത്തെ തലം ഓരോരുത്തർക്കും അഭിനിവേശമുള്ള അഥവാ പാഷനുള്ള കാര്യം കണ്ടെത്തി അതിനെ പിന്തുടരുക എന്നതാണ്. രണ്ടാമത്തേത് ഇഷ്ടമുള്ള കർമമേഖലയിൽ വീണ്ടും വ്യാപരിക്കാം എന്നതാണ്. അവിടെ നേതൃത്വത്തിന്റെയോ, സഹകരണത്തിന്റെയോ പിന്തുണയ്ക്കുന്നതിന്റെയോ ആയ നടപടികൾ സ്വീകരിക്കാവുന്നതാണ്. സാമ്പത്തികശാസ്ത്രത്തിൽ പ്രത്യേകിച്ച് ജനസംഖ്യാ സാമ്പത്തികശാസ്ത്രരംഗത്ത് മുതിർന്ന പൗരന്മാരും അവരുമായി ഉടലെടുക്കുന്ന സാമ്പത്തിക വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ധാരാളം ആഗോളപഠനങ്ങൾ നടത്തിവരുന്നു. 'വാർധക്യ ജനസംഖ്യയുടെ സാമ്പത്തികശാസ്ത്രം' എന്ന പുസ്തകത്തിൽ ഡേവിഡ് ബ്ലൂം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ സാമ്പത്തിക പ്രതിഭാസമായാണ് ഈ ബന്ധത്തെ വിവരിക്കുന്നത്. അതനുസരിച്ച് പ്രധാന സാമ്പത്തിക സൂചികകളായ തൊഴിൽ, വരുമാനം, സമ്പാദ്യം, നിക്ഷേപം, ഉപഭോഗം, ഫിസ്കൽ ബാലൻസ് എന്നീ ഘടകങ്ങളെയെല്ലാം ഇവർ സ്വാധീനിക്കുന്നു. ആഗോളതലത്തിൽ എല്ലാ വർഷവും ഒക്ടോബർ ഒന്നാം തീയതി 'അന്താരാഷ്ട്ര വയോജനദിന'മായി ആഘോഷിക്കുന്നു. സ്വാതന്ത്ര്യാനന്തരകാലം മുതൽതന്നെ ഭാരതം സാമൂഹ്യസുരക്ഷാ പരിപാടികളിലൂടെ മുതിർന്ന പൗരന്മാരുടെ ക്ഷേമപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾവഴി നടത്തപ്പെടുന്ന 'ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ' പദ്ധതി പോലുള്ള സേവനങ്ങൾ ചില ഉദാഹരണങ്ങളാണ്. 1999 ജനുവരി 13-ന് ഭാരതസർക്കാർ വയോജനങ്ങൾക്കായുള്ള ദേശീയനയം അംഗീകരിച്ചു. ഭരണഘടനാ വ്യവസ്ഥകൾക്കു പുറമെ പെൻഷൻ ഭവനങ്ങൾ പോലുള്ള നിരവധി സംവിധാനങ്ങളും നടപ്പിലാക്കുന്നു. കേരളത്തിൽ മുതിർന്ന പൗരന്മാർക്കായുള്ള ആദ്യത്തെ നയരേഖ 2006-ൽ നിലവിൽവന്നു. പിന്നീട് ഭേദഗതികളോടെ 2013-ൽ പുതിയ വയോജന നയം പാസാക്കി. സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിൽ 'വയോമിത്രം', 'വയോഅമൃതം' എന്നിങ്ങനെയുള്ള വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികളും നടപ്പിലാക്കുന്നു. വിശദാംശങ്ങൾ സംസ്ഥാന സർക്കാരിന്റെ സാമൂഹ്യസുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്. സ്വകാര്യമേഖലയിലും ബാങ്ക് തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങൾ വഴിയായും നിരവധി റിട്ടയർമെന്റ് സ്കീമുകൾ ഉണ്ട്. വാർധക്യകാല സംരക്ഷണം സ്വന്തം ഉത്തരവാദിത്വമായി കരുതി ഇതിനെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് കരണീയമായിട്ടുള്ളത്. ആഗോളസാമ്പത്തിക വ്യവസ്ഥിതിയുടെ മാറ്റത്തിന്റെ ഈ നാളുകളിൽ തൊഴിലന്വേഷകരായും മെച്ചപ്പെട്ട തൊഴിൽ സംസ്കാരം ലഭ്യമാക്കാനുമായി യുവതലമുറ 'ലോകമേ തറവാട്' എന്ന രീതിയിൽ പലായനത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ്. ഇത് മറ്റൊരു കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും അനിവാര്യമായ നൂതന മുഖമാണ്. കാർഷികയുഗത്തിൽ അന്യദേശത്ത് പോയി പ്രകൃതിയോടും വന്യമൃഗങ്ങളോടും മല്ലടിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ മുതൽ, മക്കൾക്കുപോലും വേണ്ടാതായി. ഭൂമിയിൽ ഇപ്പോൾ കൃഷിചെയ്യാൻ മക്കളെപ്പോലും കിട്ടാത്ത സ്ഥിതിയാണ്. പഴയ തലമുറയുടെ അഭിപ്രായത്തിൽ ഇപ്പോൾ കുടിയേറ്റമല്ല, കുടിയിറക്കമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, അവരുടെ ജോലിയിടങ്ങളിൽച്ചെന്ന് മക്കളോടൊപ്പം ജീവിക്കാമെന്നുവച്ചാൽ ടൂറിസ്റ്റ് വിസയായി ലഭിച്ച ആറുമാസം ചെലവിടുന്നതുതന്നെ വളരെ വിഷമിച്ചാണ്. മനഃശക്തി കുറഞ്ഞുവരുന്നതുപോലെ സ്വയം തോന്നുന്ന നാളുകളിൽ പെരുമാറ്റവ്യത്യാസം കണ്ട് കളിയാക്കുന്ന മക്കളെയോർത്ത് പരിതപിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് ഗുണമേന്മയുള്ള ജീവിതം വാർധക്യത്തിലും ഉണ്ടാകാൻ സർക്കാർ സംവിധാനങ്ങൾക്കുപുറമെ സ്വകാര്യവും വ്യക്തിപരവുമായുള്ള പരിശ്രമം ആവശ്യമാണ്. യൗവനത്തിൽ നിരവധി ജീവിതപ്രശ്നങ്ങൾമൂലം ജീവിക്കാനാകാഞ്ഞവർക്ക് സായന്തനത്തിന്റെ തണൽ നൽകാനാവണം എന്നത് ഒരു സാമ്പത്തികപ്രശ്നം തന്നെയാണ്. ഓർക്കുക, ആയുർദൈർഘ്യത്തിലുള്ള വളർച്ച വലിയൊരു സാമൂഹ്യമൂലധനമാണ്. അത് വേണ്ടരീതിയിൽ ഫലപ്രദമായി ഉപയോഗിക്കപ്പെടണം. ആരോഗ്യ പോളിസികൾ ഉൾപ്പെടെയുള്ള നിക്ഷേപമാർഗങ്ങളിൽ ചേരുമ്പോൾ നിലവിലുള്ള കടബാധ്യതകൾ കണക്കിലെടുക്കണം. നിരവധി പോളിസികളുള്ളപ്പോൾ നിക്ഷേപം സുരക്ഷിതമോ എന്നത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. കൊച്ചുമക്കൾക്ക് സമ്മാനം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി കൈവശം ദൈനംദിനാവശ്യത്തിനുള്ള നീക്കിയിരുപ്പ് ഉണ്ടാവണം. ചുരുക്കത്തിൽ വാർധക്യം ബാധ്യതയാകാതെ സാധ്യതയാക്കുക എന്നതാണ് പ്രധാനപ്പെട്ടത്.

from money rss http://bit.ly/33lWRzk
via IFTTT

മുരിങ്ങ കിലോ 350 രൂപ, ഉള്ളി 100; മലയാളിക്ക് സാമ്പാർ പൊള്ളും

മലപ്പുറം:ഒരു സാമ്പാറുവെക്കാൻപോലും പറ്റാത്ത സ്ഥിതിയിൽ കേരളത്തിലെ അടുക്കളകൾ. സാമ്പാറിന് ആവശ്യമുള്ള വലിയഉള്ളിക്ക് കിലോ നൂറുരൂപയായി. ചെറിയ ഉള്ളിക്ക് 120. അതിലും ഞെട്ടിപ്പിക്കുന്നത് മലയാളിയുടെ തൊടികളിൽ സമൃദ്ധമായിരുന്ന മുരിങ്ങാക്കായുടെ വിലയാണ്. കിലോ 350 രൂപ. മൊത്തവ്യാപാരികൾ 250 രൂപയ്ക്കു മുകളിലാണ് വിൽക്കുന്നത്. കിലോയയ്ക്ക് 30, 40 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഇത്. കേരളത്തിൽനിന്ന് മുരിങ്ങാക്കായ കിട്ടാനില്ലാതായതാണ് ഇത്രയും വിലവർധനയ്ക്ക് കാരണമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. ഈ സീസണിൽ മുരിങ്ങ കേരളത്തിൽ വളരെ കുറവാണ്. തമിഴ്നാട്ടിൽനിന്നാണ് വലിയതോതിൽ കൊണ്ടുവരാറുള്ളത്. എന്നാൽ ഇത്തവണ തമിഴ്നാട്ടിലും മുരിങ്ങവിളവ് കുറഞ്ഞു. അതോടെ ഉള്ളതിന് വലിയ വിലയായി. കല്യാണങ്ങൾക്കും മറ്റും മാത്രമാണ് പേരിനെങ്കിലും കുറച്ച് മുരിങ്ങാക്കായ ഇപ്പോൾ വാങ്ങുന്നത്. വീടുകളിൽ ഉപയോഗിക്കാതായതോടെ ചില്ലറവ്യാപാര കടകളിലും മുരിങ്ങാക്കായ വെക്കാതായി. ചെന്നൈയിൽ ഉള്ളിക്ക് പൊന്നുംവില ചെന്നൈ: ചെന്നൈയിൽ ഉള്ളിവില േറാക്കറ്റ് കണക്കെ കുതിക്കുന്നു. മൊത്തവ്യാപാര കേന്ദ്രമായ കോയമ്പേട് ചന്തയിലും ദിണ്ടിഗൽ ജില്ലയിലെ ഒട്ടൻച്ചത്രം വിപണിയിലും ചെറിയ ഉള്ളിയുടെ വില 120 രൂപയായും വലിയ ഉള്ളിയുടെ വില 100 രൂപവരെയായും ഉയർന്നു. ചില്ലറ വിപണിയിൽ വലിയ ഉള്ളിയുടെ വില 120 രൂപ മുതൽ 150 രൂപവരെയും ചെറിയ ഉള്ളിയുടെ വില 140 മുതൽ 170 രൂപവരെയുമാണ്. വില ഉയർന്നതോതിൽ തുടരുന്നതിനാൽ കോയമ്പേട് വിപണിയിൽ വിൽപ്പന കുറവായിരുന്നു. തമിഴ്നാട്ടിലേക്ക് ഉള്ളി കൊണ്ടുവരുന്നത് മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ്. മൂന്നിടത്തും കാലംതെറ്റി പെയ്ത കനത്തമഴ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. വിളവെടുപ്പ് സമയത്ത് പെയ്ത മഴയിൽ ടൺ കണക്കിന് ഉള്ളി നശിച്ചുപോയി. മറ്റുസംസ്ഥാനങ്ങളിൽനിന്ന് കോയമ്പേട് ചന്തയിലേക്കുമാത്രം 80 ലോഡ് ഉള്ളിയാണ് ദിവസവും എത്തിച്ചിരുന്നത്. ഇപ്പോഴിത് 30 ലോഡായി കുറഞ്ഞു. മൊത്ത വ്യാപാരികൾ അന്യസംസ്ഥാനങ്ങളിൽനിന്ന് വലിയ ഉള്ളി വാങ്ങുന്നത് 70 മുതൽ 80 രൂപവരെ നൽകിയാണ്. ചെന്നൈയിൽ എത്തിക്കുമ്പോൾ കടത്തുകൂലിയടക്കം വില വർധിക്കും. വരും ദിവസങ്ങളിലും ഉള്ളിവില ഉയർന്നതോതിൽ തുടരുമെന്ന് കോയമ്പേടിലെ വ്യാപാരികൾ പറഞ്ഞു. 50 ടണ്ണിൽ കൂടുതൽ ഉള്ളി സൂക്ഷിച്ചാൽ നടപടി അതിനിടെ, മൊത്തവ്യാപാരികൾ 50 ടണ്ണിൽ കൂടുതൽ ഉള്ളി സൂക്ഷിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി സെല്ലൂർ രാജു പറഞ്ഞു. വില നിയന്ത്രിക്കാനായി മറ്റുസംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ ഉള്ളി എത്തിക്കാനുള്ള നടപടികളെക്കുറിച്ച് ഭക്ഷ്യമന്ത്രി കാമരാജുമായി അദ്ദേഹം ചർച്ച നടത്തി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അമ്മ പച്ചക്കറി കടകളിൽ കുറഞ്ഞ വിലയ്ക്ക് ഉള്ളിവിൽപ്പന നടത്താൻ പദ്ധതിയുണ്ടെന്നും സെല്ലൂർ രാജു പറഞ്ഞു.

from money rss http://bit.ly/34jgtoU
via IFTTT

സെന്‍സെക്‌സ് വീണ്ടും റെക്കോഡ് നിലവാരം കുറിച്ചു

മുംബൈ: മുംബൈ സൂചികയായ സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലവാരം കുറിച്ചു. മൂന്നുമണിയോടെ ദിനവ്യാപാരത്തിലെ ഉയർന്ന നിലവാരമായ 40,866 പോയന്റിലെത്തി. 480 പോയന്റോളമാണ് സെൻസെക്സ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി 144 പോയന്റ് ഉയർന്ന് 12,060 നിലവാലത്തിലെത്തി. നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടിയതും യുഎസ്-ചൈന വ്യാപാരക്കരാറിലെ പുരോഗതിയുമാണ് വിപണിയെ സ്വാധീനിച്ചത്. ഭാരതി എയർടെൽ(5 ശതമാനം), ടാറ്റ സ്റ്റീൽ (നാല് ശതമാനം), ഇൻഡസിന്റ് ബാങ്ക്( 2 ശതമാനം) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ആക്സിസ് ബാങ്ക്, വേദാന്ത, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. സീ എന്റർടെയൻമെന്റ്, ഒഎൻജിസി, യെസ് ബാങ്ക്, പവർ ഗ്രിഡ്, ബിപിസിഎൽ, വിപ്രോ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. Sensex hits record high

from money rss http://bit.ly/2QNVred
via IFTTT