121

Powered By Blogger

Monday 18 May 2020

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു: പവന് 520 രൂപ കുറഞ്ഞ് 34,520 രൂപയായി

കഴിഞ്ഞ ദിവസം റെക്കോഡ് ഭേദിച്ച് കുതിച്ച സ്വർണവില ചൊവാഴ്ച കുത്തനെ ഇടിഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 34,520 രൂപയായി. 4315 രൂപയായി ഗ്രാമിന്റെ വില.35,040 രൂപയായിരുന്ന തിങ്കളാഴ്ചയിലെ പവന്റെ വില. ദേശീയ വിപണിയിലും സമാനമായ വിലയിടിവുണ്ടായി. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാം സ്വർണത്തിന് 46,853 രൂപയായാണ് കുറഞ്ഞത്. 47,980 രൂപയിൽനിന്നാണ് ഈ ഇടിവുണ്ടായത്. അതേസമയം, ആഗോള വിപണിയിൽ സ്വർവില കൂടുന്ന പ്രവണതയാണ് കാണുന്നത്. ഒരു ഔൺസ് സ്വർണത്തിന് 1,735.04 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് 19 വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആഗോള സമ്പദ്ഘടനകൾ കടുത്ത മാന്ദ്യത്തിലേയ്ക്ക് നീങ്ങുന്നതാണ് സ്വർണവില കൂടുന്നതിന്റെ പ്രധാനകാരണം. കോവിഡ് വ്യാപനംമൂലം രണ്ടുമാസത്തോളമായി കേരളത്തിൽ സ്വർണക്കടകൾ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് വാങ്ങാനോ വിൽക്കാനോ കഴിയാത്ത സാഹചര്യമാണ്.

from money rss https://bit.ly/3cLjUZV
via IFTTT

സെന്‍സെക്‌സില്‍ 315 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടം. ബാങ്ക്, വാഹനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 315 പോയന്റ് ഉയർന്ന് 30344ലിലും നിഫ്റ്റി 92 പോയന്റ് നേട്ടത്തിൽ 8915ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 534 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 136 ഓഹരികൾ നഷ്ടത്തിലുമാണ്. 27 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ഒഎൻജിസി, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.യുപിഎൽ, വിപ്രോ, സിപ്ല, വേദാന്ത, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഏഷ്യൻ വിപണികൾ ഉൾപ്പടെ ആഗോള സൂചികകളെല്ലാംനേട്ടത്തിലാണ്. ബജാജ് ഫിനാൻസ്, അപ്പോളോ ടയർ, ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയവ ഉൾപ്പടെ 18 കമ്പനികളാണ് ഇന്ന് മാർച്ച് പാദത്തിലെ പ്രവർത്തന ഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2WGRXwH
via IFTTT

ഫാസ്‌ടാഗിൽ പണമില്ലെങ്കിൽ ഇരട്ടി പിഴ; യാത്രക്കാർആശങ്കയിൽ

തൃശ്ശൂർ: തുക തീർന്ന ഫാസ്ടാഗുമായി ടോൾപ്ലാസയിലെത്തുന്ന വാഹനങ്ങൾക്ക് ഇരട്ടി തുക പിഴയീടാക്കാനുള്ള തീരുമാനം വാഹനയാത്രക്കാരെ ആശങ്കയിലാക്കുന്നു. ജില്ലയിൽ പാലിയേക്കര ടോൾപ്ലാസയിൽ കഴിഞ്ഞ 15 മുതൽ നിയമം പ്രാബല്യത്തിലുണ്ട്. ഫാസ്ടാഗ്പതിച്ച വാഹനങ്ങളിൽ വലിയ ശതമാനം ടോൾബൂത്തിനു മുന്നിലെത്തുമ്പോഴാണ് ടാഗിൽ തുകയില്ലാത്ത കാര്യം അറിയുന്നത്. അക്കൗണ്ടിലേക്ക് ഓൺലൈൻ വഴി കൈമാറ്റം ചെയ്യുന്നതിനാൽ മിക്കവാറും ഗുണഭോക്താക്കൾ ടോൾബൂത്തിലെത്തുമ്പോഴാണ് ഈ കാര്യം ശ്രദ്ധിക്കുക. പാലിയേക്കരയിൽ നിലവിൽ മൂന്ന് ഫാസ്ടാഗ് ട്രാക്കുകളും രണ്ട് ഹൈബ്രിഡ് ട്രാക്കുകളുമാണുള്ളത്. ഫാസ്ടാഗ് ട്രാക്കിൽ തെറ്റി കയറുന്ന ടാഗില്ലാത്ത വാഹനങ്ങളിൽനിന്ന് നേരത്തേ ടോൾ തുകയുടെ ഇരട്ടി പിഴയീടാക്കുന്നുണ്ട്. നിലവിൽ വാലിഡിറ്റിയില്ലാത്ത ടാഗ് ഉടമകൾ ടോൾ തുക നൽകി കടന്നുപോകുന്നുണ്ടെങ്കിലും പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ഇവരെല്ലാം ഇനി പിഴ നൽകേണ്ടിവരും. ലോക്ഡൗണിൽ വാഹനങ്ങളുടെ കുറവുമൂലം പ്രശ്നം ഗുരുതരമായി ബാധിച്ചിട്ടില്ല. എന്നാൽ വാഹനത്തിരക്ക് സാധാരണ നിലയിലാകുന്നതോടെ സ്ഥിതി മോശമാകും. ടോൾ തുകയും പ്രാദേശിക സൗജന്യ പാസും സ്വീകരിക്കുന്ന ഹൈബ്രിഡ് ട്രാക്കുകൾ എണ്ണത്തിൽ കുറവായതും ടാഗ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും. നിലവിൽ പ്രാദേശിക പാസുകാരും ഫാസ്റ്റാഗില്ലാത്തവരുമായി ടോൾബൂത്തിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഇനി വാലിഡിറ്റിയില്ലാത്ത ഫാസ്റ്റാഗ് വാഹനങ്ങൾ കൂടിയാകുമ്പോൾ ടോൾപ്ലാസയിൽ വാഹനത്തിരക്ക് ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകും.

from money rss https://bit.ly/2LCyqXS
via IFTTT

റിസര്‍വ് ബാങ്ക് മാര്‍ച്ചില്‍ പിന്‍വലിച്ചത് 2100 കോടി ഡോളറിന്റെ യു.എസ്. ട്രഷറി നിക്ഷേപം

മുംബൈ: യു.എസ്. ട്രഷറിബില്ലുകളിലുള്ള നിക്ഷേപത്തിൽനിന്ന് മാർച്ചിൽ റിസർവ് ബാങ്ക് പിൻവലിച്ചത് 2100 കോടി ഡോളർ (ഏകദേശം 1.59 ലക്ഷംകോടി രൂപ). യു.എസ്. ട്രഷറിവകുപ്പ് പുറത്തുവിട്ട വിദേശരാജ്യങ്ങളുടെ നിക്ഷേപത്തിൻറെ കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മാർച്ചിലെ കണക്കുപ്രകാരം യു.എസ്. ട്രഷറിബില്ലുകളിലുള്ള ഇന്ത്യയുടെ നിക്ഷേപം 15,650 കോടി ഡോളർ (11.89 ലക്ഷം കോടി രൂപ ) ആണ്. ഫെബ്രുവരിയിൽ ഇത് 17,750 കോടി ഡോളർ (13.48 ലക്ഷം കോടി രൂപ) വരെ എത്തിയിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന നിരക്കായിരുന്നു ഇത്. യു.എസ്. ട്രഷറിബില്ലിലുള്ള നിക്ഷേപത്തിൽ ലോകരാജ്യങ്ങളിൽ 13-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. റിട്ടേൺ കുറവാണെങ്കിലും സുരക്ഷിതനിക്ഷേപമായാണ് ഡോളറിനെയും യു.എസ്. ട്രഷറിബില്ലുകളെയും ലോകബാങ്കുകൾ കാണുന്നത്. 1.27 ലക്ഷം കോടി ഡോളറിൻറെ നിക്ഷേപമുള്ള ജപ്പാൻ ആണ് ഏറ്റവുംമുന്നിൽ. 1.08 ലക്ഷം കോടി ഡോളറിൻറെ നിക്ഷേപവുമായി ചൈന രണ്ടാമതും 39,530 കോടി ഡോളറിൻറെ നിക്ഷേപവുമായി ബ്രിട്ടൻ മൂന്നാമതുമാണ്. 20,720 കോടി ഡോളറിൻറെ നിക്ഷേപമാണ് കേമാൻ ഐലൻറിനുള്ളത്. 15,910 കോടി നിക്ഷേപമുള്ള സൗദി അറേബ്യയാണ് ഇന്ത്യക്കു തൊട്ടുമുന്നിൽ. എല്ലാ രാജ്യങ്ങളും ചേർന്ന് ആകെ 6.81 ലക്ഷംകോടി ഡോളറിൻറെ നിക്ഷേപമാണ് ഇത്തരത്തിലുള്ളത്. മാർച്ചിൽ എല്ലാരാജ്യങ്ങളും ചേർന്ന് പിൻവലിച്ചത് 29,935 കോടി ഡോളറിൻറെ നിക്ഷേപമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിദേശനാണ്യശേഖരത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ യു.എസ്. ട്രഷറിനിക്ഷേപത്തിലും പ്രതിഫലിക്കാറുണ്ട്. മാർച്ച് അവസാനം ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിൽ കാര്യമായ കുറവുണ്ടായിരുന്നു. ഫെബ്രുവരിയിലെ 48,154 കോടി ഡോളറിൽനിന്ന് 47,466 കോടി ഡോളറായാണ് കുറഞ്ഞത്. അതേസമയം മേയ് എട്ടിനുള്ള കണക്കനുസരിച്ച് ഇത് 48,531 കോടി ഡോളറായി കൂടിയിട്ടുണ്ട്. ജനുവരി - മാർച്ച് കാലയളവിൽ വിദേശനിക്ഷേപകസ്ഥാപനങ്ങളിലെ ഓഹരികളിലും കടപ്പത്രങ്ങളിലുമുള്ള നിക്ഷേപം വലിയഅളവിൽ പിൻവലിച്ചതാണ് ഇതിനുകാരണം. ഇക്കാലയളവിൽ ദ്വിതീയ വിപണിയിൽനിന്ന് റിസർവ് ബാങ്ക് കടപ്പത്രങ്ങൾ വലിയ അളവിൽ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ആകെ 1.63 ലക്ഷം കോടിരൂപയുടെ കടപ്പത്രങ്ങൾ ഇത്തരത്തിൽ വാങ്ങിയതായാണ് റിപ്പോർട്ട്. അതേസമയം, സർക്കാർ കടപ്പത്രങ്ങൾ ലേലത്തിൽ നേരിട്ടുവാങ്ങാൻ ആർ.ബി.ഐ. തയ്യാറായിട്ടില്ല.

from money rss https://bit.ly/2ydkqRe
via IFTTT

'കാക്കിയുടെ കരുത്തിൽ പുതിയ ഔഷധക്കൂട്ടുകൾ ഉണ്ടാക്കണം, പൊരുതണം നമുക്ക് അവസാനം വരെ', മാനന്തവാടിയിലെ പോലീസ് ഓഫീസറുടെ കുറിപ്പ്

വയനാട്ടിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചെന്ന വാർത്ത കേരളം ആശങ്കയോടെയാണ് കേട്ടത്. രോഗ ബാധ സ്ഥിരീകരിച്ചതോടെ ചരിത്രത്തിലാദ്യമായി പൊലീസ് സ്റ്റേഷൻ അടച്ചിടേണ്ടിയും വന്നു. സ്റ്റേഷനിലെ മുഴുവനെ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. എന്നാൽ ആശങ്കുയുടെ സാഹചര്യത്തിലും ആത്മവിശ്വാസം കൈവിടാത്ത പ്രവർത്തിക്കാൻ തിരിച്ച് വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ സ്റ്റേഷൻ ഹൗസ് ഓഫിസർ എം.എം. അബ്ദുൽ കരീം. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തത്.

ഹൃദയസ്പർശിയായ കുറിപ്പിൽ ഊർജ്ജ സ്വലതയോടെ സേവന സജ്ജരായി തിരിച്ചെത്തേണ്ട സാഹചര്യമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഒരിക്കൽ തുറന്നാൽ പിന്നീട് അടച്ചിടാത്ത ഏക സ്ഥാപനം എന്ന തലക്കെട്ടോടെയാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം- 

"ഒരിക്കൽ തുറന്നാൽ പിന്നീട് അടച്ചിടാത്ത ഏക സ്ഥാപനം..."

അതെ., ഇന്ന് നമ്മുടെ മാനന്തവാടി പോലീസ് സ്റ്റേഷൻ അടഞ്ഞ് കിടക്കുകയാണ്..., നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത കോവിഡ് വൈറസ് നമ്മുടെ സ്റ്റേഷനിലെ മൂന്ന് സഹോദരൻമാരെ ആശുപത്രിയിലാക്കിയിരിക്കയാണ്...,

എല്ലാവിധ മുന്നൊരുക്കങ്ങളും നമ്മൾ എടുത്തിരുന്നുവെങ്കിലും, ഏത് സാഹചര്യത്തിലും ഡ്യൂട്ടി ചെയ്ത് വരുന്ന നമ്മെപ്പോലുള്ളവർക്ക് ഇത്തരത്തിൽ ബാധിക്കുക സ്വാഭാവികം...  ഇനിയെന്ത്...?

ഈ ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല.,

2020 മെയ് 13. നമ്മുടെ സ്റ്റേഷൻ്റെ ആകാശം കറുത്ത് പോയി... ഓരോരുത്തരായി മൂന്ന് പേരുടെ പരിശോധനാ ഫലങ്ങൾ പോസിറ്റീവ് ആണെന്നുള്ള വിവരം നിങ്ങളെ എല്ലാവരെയും ചേർത്ത് നിർത്തി നമ്മുടെ സ്റ്റേഷൻ്റെ ശ്രീകോവിലിൽ നിന്നും അറിയിക്കുമ്പോൾ... നിങ്ങളുടെ തിളക്കമുള്ള കണ്ണുകളിൽ കറുത്ത കടലും  കറുത്ത പ്രകാശവും, ഇരുണ്ട ചന്ദ്രനും, കറുത്ത രക്തവും,  ഞാൻ കണ്ടു.., വാക്കുകൾ ഇടറാതിരിക്കാൻ ഞാൻ പൊരുതി...

സായം സന്ധ്യയിലെ മഞ്ഞുതുള്ളികൾക്ക് സൗന്ദര്യം നഷ്ടമായി... കരിഞ്ഞ താളിയോല ഗ്രന്ഥങ്ങളിലെ മഹദ് വചനങ്ങളിൽ നിന്ന് കറുത്ത പുക വരും പോലെ... 

പക്ഷേ ഇപ്പോൾ..,

അനന്തതയുടെ കൊടിയടയാളങ്ങളായ സൂര്യനും ചന്ദ്രനും നമുക്ക് മുകളിൽ തിളങ്ങിക്കൊണ്ടിരിക്കുന്നു... നോക്കൂ... ചന്ദ്രന് ചുറ്റും ചെറിയ താരകങ്ങൾ മിന്നിക്കളിക്കുന്നത്...  സൂക്ഷിച്ച് നോക്കൂ... ആ നക്ഷത്രക്കുഞ്ഞുങ്ങളിലേക്ക് നിങ്ങളുടെ ഒരവയവമായ കാക്കിക്കുപ്പായത്തിൻ്റെ ചുമലിലെ നക്ഷത്രങ്ങളാണത്.... മാനത്തെ ആ നക്ഷത്രക്കൂട്ടത്തെ അഴിച്ചെടുത്ത് നമ്മുടെ കാക്കിയിൽ പതിച്ചതെന്തിനെന്നോ..., പ്രകൃതിക്ക് ആ അനശ്വരത നമ്മിലൂടെ നില നിർത്തണം...!

ഉണരൂ...

വീരപഴശ്ശിയുടെ പിൻമുറക്കാർ നമ്മളെ കാത്തിരിക്കുന്നു. കബനിയുടെ ഓളങ്ങൾക്ക് ജീവനില്ലാതാവരുത്... മാനന്തവാടിയുടെ ഹൃദയ വാതിൽ നമുക്കായി തുറന്നിട്ടിരിക്കുന്നു... കാറ്റും കാവും നമ്മെ കാത്തിരിക്കുന്നു.... 

അറിയില്ലേ.., നമ്മൾ റേഷൻ കടകളിൽ നിന്നും അരി വാങ്ങിക്കൊടുത്തു...  കുടിവെളളം എത്തിച്ചു... ഔഷധങ്ങൾ നൽകി... ആശുപത്രികളിലെത്തിച്ചു... രക്തം കൊടുത്തു...  പാലും പല വ്യഞ്ജനങ്ങളും പച്ചക്കറികളും എത്തിച്ചു... അനൗൺസ്മെന്റും റൂട്ട് മാർച്ചും നടത്തി...  ഉറങ്ങിയുണർന്ന നാടിന് പുതിയ ശീലുകൾ ചൊല്ലിക്കൊടുത്തു...,

വെയിലേറ്റ് നെറ്റിത്തടം കറുത്തതും, ബൂട്ടിനുള്ളിൽ കാലുകൾ നീര് കെട്ടിയതും നമ്മളറിഞ്ഞില്ല..., ഉണ്ണാതെ ഉറങ്ങാതെ കൺപോളകൾ നമ്മളറിയാതെ കനം വെച്ചു...!

കാണുന്നില്ലേ...,

ആശുപത്രിക്കിടക്കയിൽ വൈറസ് ബാധ ഏൽക്കാതെ ഉള്ളം കൈയ്യിലിട്ട് നമ്മുടെ സഹോദരൻമാരെ..  പരിപാലിക്കുന്ന വെളുത്ത സൈനികരായ ഡോക്ടർമാരെ.. ഭൂമിയിലെ മാലാഖമാരായ നഴ്സ്മാരെ.. ഫീൽഡ് ജീവനക്കാരെ.. ശുചീകരണ പ്രവർത്തകരെ.. അവരുടെ മുഖം പോലും നമ്മൾ കാണുന്നില്ല... ഒരു തുള്ളി ജലപാനം പോലുമില്ലാതെ മണിക്കൂറുകളോളം കാവലിരിക്കുന്നു...

ഇത് കുറിക്കുമ്പോൾ മൂന്ന് ലക്ഷത്തിലധികം മൃതദേഹങ്ങൾ ലോകത്ത് വീണു കഴിഞ്ഞിരിക്കുന്നു..., ലോകം ചലിക്കുന്ന മോർച്ചറി പോലെ...

ഇവിടെ..,

നമ്മൾ കാക്കിയുടെ കരുത്തിൽ പുതിയ ഔഷധക്കൂട്ടുകൾ ഉണ്ടാക്കണം... പൊരുതണം നമുക്ക് അവസാനം വരെ... നമ്മുടെ നാട്‌, നാട്ടുകാർ, കുഞ്ഞുങ്ങൾ, രക്ഷിതാക്കൾ,  കൃഷിക്കാർ, പൊതുജനങ്ങൾ, വ്യാപാരി സുഹൃത്തുക്കൾ, ജീവനക്കാർ, പൊതുപ്രവർത്തകർ, ഭരണാധികാരികൾ, മാധ്യമ സുഹൃത്തുക്കൾ എല്ലാവർക്കും കാവലായി കരുതലായി നമ്മൾ ഉണ്ടാവണം...!!!കവചമായി നിൽക്കുമ്പോൾ ചിലപ്പോൾ അവയവങ്ങൾക്ക് ഭംഗം വരാം... അത് യുദ്ധത്തിലായാലും, പ്രകൃതിക്ഷോഭത്തിലായാലും, പകർച്ച വ്യാധിയിലായാലും, തീവ്രവാദ ആക്രമണത്തിലായാലും... വ്യക്തിക്കും നാടിനും രാജ്യത്തിനും ഏൽക്കേണ്ട മുറിവ്നാം  ഏറ്റുവാങ്ങും... അത് എല്ലാ സേനയിലുമുണ്ട്‌...  അത് പ്രകൃതി നിയമം...!

ചിലപ്പോൾ അറിയാത്തിടങ്ങളിൽ നിന്നും കല്ലുകൾ വീണേക്കാം... ആശുപത്രിയിൽ നിന്നും ക്വാറൻ്റയിൻ സെൻ്ററുകളിൽ നിന്നും നമുക്ക് ഉയർത്തെഴുന്നേൽക്കണം... ചിലപ്പോൾ വീണ്ടും ആശുപത്രിയിലായേക്കാം... ഒരു ഫിനിക്സ് പക്ഷിയാവണം... ചിറകുകൾ നക്ഷത്രങ്ങളെ പോലെ തിളങ്ങണം... 

പൂ പോലെ വിടരണം...

മൃതദേഹങ്ങൾ കുന്ന് കൂടിയേക്കാം..., ഞരമ്പുകൾ വലിഞ്ഞ് മുറുകി ശ്വാസം വിടാൻ കഴിയാതെ രോഗം നമ്മളെ വരിഞ്ഞ് മുറുക്കിയാലും അവസാന മൃതദേഹവും നമ്മുടെ നക്ഷത്രത്തിൻ്റെ കരുത്തുള്ള ചുമലിലേറ്റി സംസ്ക്കരിക്കണം... അഭിവാദ്യമർപ്പിക്കണം..., അപ്പോൾ നമ്മിലേക്ക് വഴിതെറ്റി വീണ കല്ലുകൾ സ്റ്റേഷൻ മുറ്റത്ത് കിടന്ന് തേങ്ങുന്നുണ്ടാവും..., വിതുമ്പുന്നുണ്ടാവും...!

എനിക്കറിയാം, നിങ്ങളാണെൻ്റെ കരുത്തും ജീവനും...! മണ്ണും വിണ്ണും ഒരുമിച്ചവരാണ് നാം... ഭൂമിയിൽ ചവിട്ടി നിന്ന് നക്ഷത്രങ്ങളോട് സംസാരിക്കുന്നവർ...

നോക്കൂ..,

ഉതിരാത്ത ഒരു കൂട്ടം പൂക്കൾ ഉണ്ടവിടെ... നമ്മുടെ ഭരണാധികാരികളിൽ നിന്നുള്ള ആരോഗ്യ വകുപ്പിൽ നിന്നുള്ള മേലുദ്യോഗസ്ഥരിൽ നിന്നുള്ള സന്ദേശത്തിന് കാതോർക്കൂ..., നമ്മുടെ വിസിൽ കോഡിൽ നിന്നുള്ള വിസിൽ ശബ്ദത്തിന് കാതോർക്കു..,

ആശുപത്രികളിൽ നിന്നും, ക്വാറൻറയിൻ സെന്ററുകളിൽ നിന്നും മനസ്സിനെയും ശരീരത്തെയും സജ്ജമാക്കൂ..., മാനന്തവാടിയുടെ ചരിത്രത്തിൻ്റെ ഇടനാഴികളിൽ  തിക്കിത്തിരക്കുന്ന ഒരു പറ്റം സ്ഥാപനങ്ങളിൽ നമ്മുടെ സ്റ്റേഷൻ ഒരു വെള്ളിനക്ഷത്രം പോലെ തിളങ്ങണം... വിളങ്ങണം... 

നമ്മുടെ സ്റ്റേഷൻ മുറ്റത്ത് നമുക്ക് അണിനിരക്കണം...! നമ്മുടെ പോലീസ് സ്റ്റേഷൻ നമുക്ക് തുറക്കണം... തുറക്കുക തന്നെ ചെയ്യണം....!!!

നിങ്ങളുടെ സ്വന്തം ഇൻസ്പെക്ടർ. കരീം. ❤👮



* This article was originally published here

സാമ്പത്തിക പാക്കേജ് വിപണിയില്‍ പ്രതിഫലിച്ചില്ല; സെന്‍സെക്‌സില്‍ നഷ്ടം 1068 പോയന്റ്

മുംബൈ: കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന് വിപണിയെ സ്വാധീനിക്കാനായില്ല. സെൻസെക്സ് 1068.75 പോയന്റ് നഷ്ടത്തിൽ 30028.98ലും നിഫ്റ്റി 313.60 പോയന്റ് താഴ്ന്ന് 8823.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 580 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1702 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ലോക്ഡൗൺ നീട്ടിയതും കനത്ത വില്പന സമ്മർദവും വിപണിയുടെ കരുത്തുചോർത്തി. വിദേശ നിക്ഷേപകരും വ്യാപകമായി ഓഹരികൾ വിറ്റൊഴിഞ്ഞു. ഇൻഡസിന്റ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ഐഷർ മോട്ടോഴ്സ്, അൾട്രടെക് സിമെന്റ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. സിപ്ല, ടിസിഎസ്, ഭാരതി ഇൻഫ്രടെൽ, ഇൻഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക് ആറുശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 3-4ശതമാനം താഴ്ന്നു.

from money rss https://bit.ly/3cCUHRf
via IFTTT

വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടിയേക്കും

ന്യൂഡൽഹി: വായ്പകൾക്കുള്ള മോറട്ടോറിയം റിസർവ് ബാങ്ക് മൂന്നുമാസംകൂടി നീട്ടിയേക്കും. എസ്ബിഐയുടെ റസർച്ച് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ലോക്ക്ഡൗൺ മെയ് 31വരെ നീട്ടിയ സാഹചര്യത്തിലാണ് മോറട്ടോറിയത്തിന്റെ കാലാവധി നീട്ടാനുള്ള സാധ്യത എസ്ബിഐയുടെ ഗവേഷണവിഭാഗം വിലയിരുത്തിയത്. മാർച്ച് 24നാണ് 21 ദിവസത്തെ ആദ്യഘട്ട ലോക്ഡൗൺ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പിന്നീടത് മെയ് മൂന്നുവരെയും മൂന്നാംഘട്ടമായി മെയ് 17വരെയും നാലാംഘട്ടമായി മെയ് 31വരെയും നീട്ടി. ആദ്യഘട്ട ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ്, റിസർവ് ബാങ്ക് മുൻകാല പ്രാബല്യത്തോടെ 2020 മാർച്ച് ഒന്നുമുതൽമെയ് 31വരെ മൂന്നുമാസത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടിയാൽ ഓഗസ്റ്റ് 31വരെ വായ്പ തുക തിരിച്ചടയ്ക്കേണ്ട. തിരിച്ചടവ് മൂന്നുമാസത്തിലേറെ മുടങ്ങിയാൽ നിഷ്ക്രിയ ആസ്തിവിഭാഗത്തിലേയ്ക്ക് വായ്പകളെ മാറ്റും. ഇത് കമ്പനികളുടെ പ്രവർത്തനത്തെ ബാധിച്ചേക്കുമെന്നതിനാലാണ് തിരിച്ചടവ് കാലാവധി വീണ്ടും നീട്ടുന്നതിനെക്കുറിച്ച് ആർബിഐ ആലോചിക്കുന്നത്. RBI may extend moratorium on repayment of loans for three more months

from money rss https://bit.ly/2Lzh9ie
via IFTTT

രൂപയുടെ മൂല്യം 76 നിലവാരത്തിലേയ്ക്ക് താഴ്ന്നു

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴേയ്ക്കുപതിച്ച് 76 നിലവാരത്തിലായി. കഴിഞ്ഞദിവസം 75.58 നിലവാരത്തിലായിരുന്നു ക്ലോസിങ്. ഓഹരി വിപണി കനത്ത വില്പന സമ്മർദം നേരിട്ടതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഈ വർഷം നേരത്തെ 76.91 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യം താഴ്ന്നിരുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് നിക്ഷേപകരിൽ ആത്മവിശ്വാസമുണ്ടാക്കാതെ പോയതാണ് വിപണിയെ ബാധിച്ചത്. കോവിഡ് വ്യാപനംമൂലം അടച്ചിടൽ രണ്ടാഴ്ചകൂടി നീട്ടിയതും സൂചികകളുടെ കരുത്ത് ചോർത്തി. സെൻസെക്സിൽ ആയിരത്തോളം പോയന്റാണ് നഷ്ടമായത്. വെള്ളിയാഴ്ചമാത്രം 1,388.04 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്. Rupee falls sharply against US dollar, back near 76 per USD

from money rss https://bit.ly/2TjUKtI
via IFTTT

ഭക്ഷണവിതരണ ശൃംഖലയായ സ്വിഗ്ഗ്വി 1100 ജീവനക്കാരെ പിരിച്ചുവിടുന്നു

സൊമാറ്റോയ്ക്കു പിന്നാലെ ഫുഡ് ഡെലിവിറി സ്റ്റാർട്ടപ്പായ സ്വിഗ്ഗ്വി 14 ശതമാനം ജിവനക്കാരെ പിരിച്ചുവിടുന്നു. ഇതോടെ സ്വിഗ്ഗിയിലെ 1,110 പേർക്ക് ജോലി നഷ്ടമാകും. ജീവിക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് കമ്പനി സഹ സ്ഥാപകനും സിഇഒയുമായ ശ്രീഹർഷ മജേതിയ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കോവിഡ് വ്യപനംമൂലം പ്രതിസന്ധി നേരിടുന്നതിനാണ് പിരിച്ചുവിടൽ. കഴിഞ്ഞ ഒക്ടോബറിലെ കണക്കുപ്രകാരം 8000 ജീവനക്കാരാണ് സ്വിഗ്ഗിയിലുള്ളത്. ജോലി നഷ്ടപ്പെട്ടവർക്ക് ചുരുങ്ങിയത് മൂന്നുമാസത്തെ ശമ്പളം ലഭിക്കും. ഒരുവർഷം ജോലി ചെയ്താൽ ഒരുമാസത്തെ എക്സ് ഗ്രേഷ്യയും കമ്പനി നൽകുന്നുണ്ട്. ഇതുപ്രകാരം അഞ്ചുവർഷം ജോലി ചെയ്തവർക്ക് എട്ടുമാസത്തെ ശമ്പളം ലഭിക്കും. കമ്പനിയുടെ ക്ലൗഡ് കിച്ചണുകളിൽ പലതും താൽക്കാലികമായും സ്ഥിരമായും അടച്ചു. നിലവിൽ ചിലയിടങ്ങളിൽമാത്രം ടേക്ക് എവേ ഓർഡറുകൾമാത്രമാണ് സൗകര്യമുള്ളത്. സൊമാറ്റോ 13ശതമാനം ജീവനക്കാരെയാണ് പരിച്ചുവിട്ടത്. ഇതുപ്രകാരം 500 പേർക്കാണ് തൊഴിൽ നഷ്ടമായത്. Swiggy lays off 1,100 employees amid COVID-19 lockdown

from money rss https://bit.ly/2LFfzvs
via IFTTT