121

Powered By Blogger

Monday 20 September 2021

എവർഗ്രാൻഡെയുടെ കടക്കെണിഭീതി: ശതകോടീശ്വരന്മാർക്ക് നഷ്ടമായത് 10 ലക്ഷംകോടി രൂപ

ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമനായ എവർഗ്രാൻഡെ വൻകടക്കെണിയിലാണെന്ന വാർത്ത ആഗോളതലത്തിൽ ഓഹരി വപിണികളെ ബാധിച്ചപ്പോൾ ശതകോടീശ്വരന്മാർക്ക് ഒറ്റദിവസംകൊണ്ട് നഷ്ടമായത് 135 ബില്യൺ (10 ലക്ഷം കോടി രൂപ)ഡോളർ. ബ്ലൂംബർഗർ ബില്യണയേഴ്സ് സൂചിക പ്രകാരം ടെസ് ല കോർപറേഷൻ ഉടമ ഇലോൺ മസ്കിന്റെ ആസ്തിയിൽ 7.2 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി. ഇതോടെ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 198 ബില്യണായി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 5.6 ബില്യൺ കുറഞ്ഞ് 194.2 ബില്യണുമായി. ചൈനീസ് സർക്കാരിന്റെ നിയന്ത്രണങ്ങളോടൊപ്പം കടക്കെണികൂടിയായപ്പോൾ ഇടപാടുകൾക്കുള്ള പണംപോലും കയ്യിലില്ലാത്ത സ്ഥിതിയാണ് എവർഗ്രാൻഡെ നേരിട്ടത്. ആഗോളതലത്തിലേക്ക് വ്യാപിച്ചേക്കാവുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയായി അത് വ്യാഖ്യാനിക്കപ്പെട്ടു. യുഎസ് ഫെഡറൽ റിസർവ് യോഗത്തിൽ വരാനിരിക്കുന്നതീരുമാനങ്ങളുംകൂടിയായപ്പോൾ മെയ് മാസത്തിനുശേഷം ഇതാദ്യമായി എസ്ആൻഡ്പി 500 സൂചിക 1.7ശതമാനം തകർച്ചനേരിട്ടു.

from money rss https://bit.ly/3zqk9Eg
via IFTTT

സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കൂടി 34,800 ആയി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 160 രൂപ കൂടി 34,800 ആയി. ഗ്രാമിന് 20 രൂപ കൂടി 4350 ആയി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1764 ആയി ഉയർന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 20 ഗ്രാമിന് 46,185 നിലവാരത്തിലാണ്. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു ഇന്നലെ സ്വർണവില. Content Highlights;gold price shows hike today

from money rss https://bit.ly/3Cvqmk3
via IFTTT

ആഗോള വിപണികളിലെ നഷ്ടംമറികടന്ന് സെൻസെക്‌സിൽ 278 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: പ്രതികൂലമായ ആഗോള സാഹചര്യങ്ങൾ മറികടന്ന് സൂചികകളിൽആശ്വാസത്തോടെ തുടക്കം. സെൻസെക്സ് 278 പോയന്റ് ഉയർന്ന 58,769 ലും നിഫ്റ്റി 73 പോയന്റ് ഉയർന്ന 17,470 ലുമാണ് വ്യാപാരം ആരംഭിച്ചത്. ചൈനയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെയുടെ കടബാധ്യതയും ഈയാഴ്ചയിലെ ഫെഡറൽ റിസർവ് യോഗവുമൊക്കെയാണ് കരുതലെടുക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. യുഎസ് വിപണി ഉൾപ്പടെയുള്ളവ കനത്തനഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടിസിഎസ്, ഹിന്ദുസ്ഥാൻ യൂണിലെവർ, ഏഷ്യൻ പെയിന്റ്, ടൈറ്റാൻ, ബജാജ് ഫിനാൻസ്, റിലയൻസ്, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർഗ്രിഡ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ഓട്ടോ, മെറ്റൽ തുടങ്ങിയ സെക്ടറുകൾ നഷ്ടത്തിലും എഫ്എംസിജി, ഐടി, ഹെൽത്ത്കെയർ തുടങ്ങിയ സെക്ടറുകൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.31 ശതമാനവും സ്മോൾക്യാപ് 0.25 ശതമാനവും ഉയർന്നു. Content Highlights: benchmark indice rose defying global market sentiments

from money rss https://bit.ly/3hRLdpI
via IFTTT

വിപണിയിൽ ആഗോള ആശങ്ക: സെൻസെക്‌സ് 525 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: പ്രതികൂലമായ ആഗോള സൂചനകൾ രാജ്യത്തെ ഓഹരി വിപണിയിൽ രണ്ടാംദിവസവും നഷ്ടംവിതച്ചു. സെൻസെക്സ് 524 പോയന്റ് താഴ്ന്ന് 58,490 ലും നിഫ്റ്റി 188 പോയന്റ് നഷ്ടത്തിൽ 17,396 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയിലെ എവർഗ്രാന്റെ റിയൽ എസ്റ്റേറ്റ് ഭീമന്റെ കടബാധ്യതയും കമ്മോഡിറ്റി വിലയിടിവും വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗവുമൊക്കെയാണ് നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയത്. ഇതേതുടർന്ന് വിപണി വില്പന സമ്മർദംനേരിട്ടു. ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടനേരിട്ടത്. ഐടിസി, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്നോളജീസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ള സെക്ടറുകൾ നഷ്ടത്തിലായി. ലോഹ സൂചിക ഏഴ് ശതമാനവും പൊതുമേഖല ബാങ്ക് സൂചിക നാല് ശതമാനവും തകർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 2 ശതമാനം വീതം ഇടിഞ്ഞു.

from money rss https://bit.ly/3CrWd5d
via IFTTT

കെ ഫിൻ ടെക്‌നോളജീസിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് 310 കോടി രൂപ നിക്ഷേപിക്കും

മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവക്ക് സേവനംനൽകുന്ന ഫിനാഷ്യൽ ടെക്നോളജി കമ്പനിയായ കെഫിൻ ടെക്നോളജീസിൽ 310 കോടി രൂപ കൊട്ടക് മഹീന്ദ്ര ബാങ്ക് നിക്ഷേപിക്കും. 9.98ശതമാനം ഓഹിരിയാകും ഇതിലൂടെ ബാങ്കിന് ലഭിക്കുക. തീരുമാനം പുറത്തുവന്നതോട കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിവിലയിൽ ഒരുശതമാനത്തിലേറെ കുതിപ്പുണ്ടായി. ഇതോടെ വിപണിമൂല്യം നാല് ലക്ഷം കോടി രൂപ പിന്നിട്ടു. കെ ഫിൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 1,67,25,100 ഓഹരികളാണ് ബാങ്കിന് ലഭിക്കുക. മ്യൂച്വൽ ഫണ്ട് കമ്പനികളുടെ രജിസ്ട്രാർ ഏജൻസി സർവീസ്, കോർപറേറ്റുകളുടെ ബാക്ക് ഓഫീസ് പ്രവർത്തനങ്ങൾ, വെൽത്ത് മാനേജുമെന്റ് സർവീസ്, ഡാറ്റ പ്രൊസസിങ് തുടങ്ങിയവയാണ് കെഫിൻ ടെക്നോളജീസിന്റെ പ്രവർത്തനമേഖല. നാഷണൽ പെൻഷൻ സിസ്റ്റത്തിന്റെ റെക്കോഡ് കീപ്പിങ് ഏജൻസിയായും പ്രവർത്തിക്കുന്നുണ്ട്.

from money rss https://bit.ly/39ieKV8
via IFTTT

വിപണിയിലെനേട്ടം ശ്വാശ്വതമല്ല: നിക്ഷേപകർ തയ്യാറെടുക്കേണ്ടത് എങ്ങനെ?

ഓഹരി വിപണിയെപ്പോലെ ചാഞ്ചാടുന്ന- എന്നത് ഇംഗ്ലീഷിലെ ഒരു പ്രയോഗമാണ്. വിപണികളിൽ എക്കാലത്തും അനിശ്ചിതത്വം നിറഞ്ഞതായിരുന്നു ഓഹരി വിപണി. എന്നാൽ ജനുവരിയിലെ ചില ചെറിയ ചാഞ്ചാട്ടങ്ങൾ മാറ്റിനിർത്തിയാൽ 2020 ഏപ്രിൽ മുതൽ ആഗോളതലത്തിൽ ഓഹരി വിപണി അതിശയകരമാംവണ്ണം സ്ഥിരത പുലർത്തുകയാണ്. എന്തായിരിക്കും ഇതിന്റെ കാരണം? അസാധാരണമായ ഈസ്ഥിരത എത്രകാലം നീണ്ടുനിൽക്കും? വലിയതോതിലുള്ള തിരുത്തൽ ആസന്നമാണോ? നിക്ഷേപകർ അതിനായി എങ്ങനെയാണ് തയ്യാറെടുക്കേണ്ടത് ? പ്രസക്തമായ ചോദ്യങ്ങൾ ഇവയാണ്. 2020 മാർച്ച് ഒടുവിലെ 7583ൽ നിന്ന് നിഫ്റ്റി 2021 സെപ്തംബറിൽ 17400 നു മുകളിലെത്തിയ ഇപ്പോഴത്തെ ബുൾതരംഗം 2003-07ലെ ബുൾതരംഗത്തിനു സമാനമാണ്. 2003 മെയ്മാസം 3000ത്തോളമായിരുന്ന സെൻസെക്സ് 2007 ഡിസമ്പർ ആയപ്പോഴേക്കും 20000ത്തിനു മുകളിലെത്തി. എന്നാൽ 2003-07 ബുൾതരംഗത്തിൽ വിപണിയിൽ പലതവണ ശക്തമായ തിരുത്തലുകളുണ്ടായി. 2006 മുതൽ 2020 വരെയുള്ള കാലയളവിൽ വിപണി 17 തവണ 10 ശതമാനത്തിലേറെ തകർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിവർഷം ശരാശരി 10 ശതമാനത്തിനു മുകളിൽ ഒരുതിരുത്തലെങ്കിലും നടത്തി എന്നർത്ഥം. ഇത്തരം തകർച്ചകൾ വിപണിയുടെ പ്രത്യേകതയാണ്. ഈ ബുൾതരംഗത്തിലും കടുത്ത തിരുത്തലുകളുണ്ടാവും. വിപണി ചലനങ്ങളുടെ സമയക്രമം പ്രവചിക്കുക പ്രയാസകരമാണെന്നുമാത്രമല്ല മിക്കവാറും അസാധ്യംതന്നയാണ്. അതേസമയം, ചില സാധ്യതകൾ മുൻകൂട്ടി കാണാൻ കഴിയും. വിപണിയിലെ വിലനിലവാരം കൂടുതലാണെന്ന കാര്യത്തിൽ തർക്കമില്ല. ഏതുമാനദണ്ഡം നോക്കിയാലും വിപണിയിലെ വിലകൾ കൂടുതലാണ്. അതുകൊണ്ട്, വൺവേ നിരത്തിലെ വാഹനംപോലെ തുടർച്ചയായി വേഗത വർധിപ്പിച്ചുകൊണ്ടിരിക്കാൻ വിപണിക്കു കഴിയുകയുമില്ല. അപ്പോൾ, കടുത്ത തിരുത്തലുകൾക്കു തുടക്കമിടാൻ സാധ്യതയുള്ളത് എന്തൊക്കെയാണ് ? വിദേശ പോർട്ഫോളിയോ നിക്ഷേപം (എഫ്പിഐ) ചെറുകിട നിക്ഷേപം പോലെയല്ല, സ്മാർട് മണി ആണത്. ജൂലൈ മുതൽ മിക്കവാറും വിപണിയിൽ വിൽപനക്കാരായ എഫ്പിഐകൾ ഇന്നത്തെ വിപണി മൂല്യ നിർണയത്തിന്റെ കാര്യത്തിൽ സംശയാലുക്കളാണ്. വിപണിയുടെ മൊത്തം ഇടപാടിൽ 45 ശതമാനത്തോളം വ്യക്തിഗത നിക്ഷേപകരുടേതും 11 ശതമാനം എഫ്പിഐകളുടേതും ആണെങ്കിലും ഇന്ത്യൻ ഓഹരികളിൽ 27.4 ശതമാനം എഫ്പിഐകളുടെ കൈവശമാണ്. വ്യക്തിഗത നിക്ഷേപകരുടെ പക്കൽ 8.1 ശതമാനം മാത്രമേയുള്ളു. 7.9 ശതമാനം അഭ്യന്തര സ്ഥാപനങ്ങളുടേതാണ്. ചില്ലറ നിക്ഷേപകരുടെ ആധിക്യവും ആധിപത്യവും ഇപ്പോഴത്തെ തരംഗത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ 2000ത്തിലേയും 2008ലേയും അനുഭവങ്ങൾ പറയുന്നത് ഇതിനുമാറ്റം വരാമെന്നാണ്. വിപണിയുടെ സ്വഭാവം പ്രതികൂലമാകുമ്പോൾ എഫ്പിഐ കൾ വൻവിൽപനക്കാരാകാൻ സാധ്യതയുണ്ട്. ഈ വർഷാവസാനം യുഎസ് കേന്ദ്ര ബാങ്ക് ടാപെറിംഗ് പ്രഖ്യാപിക്കുമ്പോഴോ യുഎസിലെ വർധിക്കുന്ന പണപ്പെരുപ്പം കാരണം ബോണ്ട് യീൽഡ് കുത്തനെ ഉയരുമ്പോഴോ ഈ മാറ്റം സംഭവിക്കാം. ഓഹരികളിൽനിന്ന് ബോണ്ടുകളിലേക്കുള്ള മൂലധനത്തിന്റെ ചുവടുമാറ്റം വരുംമാസങ്ങളിൽ സംഭവിക്കാനിടയുണ്ട്. പ്രത്യേകിച്ച് ഓഹരി വിലകൾ ഏറെ ഉയർന്നുനിൽക്കുന്ന അവസ്ഥയിൽ. എഫ്പിഐകൾ വിൽപന നടത്തുമ്പോൾ, വാങ്ങാൻ ചെറുകിട നിക്ഷേപകർ വീണ്ടും ചാടിവീഴാം. കഴിഞ്ഞ ഏപ്രിൽ മുതൽ അവർ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ വിൽപന തുടരുകയും വ്യാപകമായിത്തീരുകയും ചെയ്യുമ്പോൾ തിരുത്തലുകൾ അതിവേഗത്തിലും മൂർച്ചയേറിയതുംആകാം. ചെറുകിട നിക്ഷേപകർ പരിഭ്രാന്തിയോടെ കളം വിടുന്ന അവസ്ഥയും സംജാതമായേക്കാം. 2000 ത്തിലും 2008ലും ഇതാണു സംഭവിച്ചത്. ഇത്തരം ഘട്ടങ്ങളിൽ നടക്കുന്ന മ്യൂച്വൽഫണ്ട് വിൽപനകൾ വിപണിയിലെ ആശയക്കുഴപ്പം വർധിപ്പിക്കുകയും ചെയ്തേക്കാം. ഇതൊരുസാധ്യതയാണ്. എന്നാൽ ഇപ്പോഴും അജ്ഞാതമായിട്ടുള്ള ഒരു ഘടകത്തിൽനിന്നാകാം തിരുത്തലിനുള്ള തുടക്കമിടുന്നത്. കുതിക്കുന്ന ഈ ബുൾ വിപണിയിൽ നിക്ഷേപം നിലനിർത്തിക്കൊണ്ടുതന്നെ നിക്ഷേപകർ തിരുത്തലിനായി ഒരുങ്ങിയിരിക്കണം. ഗുണമേന്മയുള്ള ഓഹരികളിൽ നിക്ഷേപം നിലനിർത്തുക, പ്രത്യേകിച്ച് ലാർജ് കാപുകളിൽ, ഉചിതമായ ഘട്ടങ്ങളിൽ ഭാഗികമായി ലാഭമെടുക്കുക, കുറച്ചുപണം സ്ഥിര നിക്ഷേപത്തിലേക്കുമാറ്റുക എന്നിവയാണ് ഇക്കാലത്ത് സ്വീകരിക്കാവുന്ന സന്തുലിത നിക്ഷേപതന്ത്രം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3tV14Zt
via IFTTT