121

Powered By Blogger

Wednesday 18 March 2020

സ്വര്‍ണവില 29,600 നിലവാരത്തില്‍ തിരിച്ചെത്തി

സ്വർണവില പവന് 29,600 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. 3700 രൂപയാണ് ഗ്രാമിന്. ചൊവാഴ്ച ഉച്ചകഴിഞ്ഞ് 29,600 നിലവാരത്തിലേയ്ക്ക് വിലയെത്തിയിരുന്നെങ്കിലും ബുധനാഴ്ച പവന് 480 രൂപകൂടി 30,080 നിലവാരത്തിലെത്തിയിരുന്നു. സ്വർണംവാങ്ങിക്കൂട്ടിയവർ വിറ്റ് ലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം.ആഗോള വിപണിയിൽ ഔൺസിന്റെ വില 1.4ശതമാനം താഴ്ന്ന് 1,465.34 ഡോളറായി. മാർച്ച് ഒമ്പതിന് പവന്റെ വില ഏറ്റവും ഉയർന്ന നിരക്കായ 32,320 രൂപയിൽ എത്തിയിരുന്നു.

from money rss http://bit.ly/3b3Sugk
via IFTTT

തകര്‍ന്നടിയുന്ന വിപണിയില്‍ 15 മിനുട്ടു കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് ഏഴു ലക്ഷം കോടി

കോവിഡ് ഭീതിയിൽ നിക്ഷേപം സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടയിലെ കനത്ത വില്പന സമ്മർദത്തിൽ ഓഹരി വിപണികൾ തകർന്നടിയുന്നത് തുടർക്കഥയാകുന്നു. വ്യാപാരം തുടങ്ങി 15 മിനുട്ടുകൾക്കുള്ളിൽ ഏഴു ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. വൈറസ് ബാധയെ പിടിച്ചുകെട്ടാൻ ഇതുവരെ കഴിയാത്ത സാഹചര്യത്തിൽ വ്യാപാര-വ്യവസായ മേഖലകളിൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് ലോകം. ഇനിയൊരു തിരിച്ചുവരവിന് എത്രകാലം കാത്തിരിക്കണമെന്ന ആശങ്കയിൽ നിക്ഷേപകർ വ്യാപകമായി ഓഹരി വിറ്റഴിയുന്നതാണ് വിപണിക്ക് തിരിച്ചടിയാകുന്നത്. സെൻസെക്സ് സൂചികയിലെ 30 ഓഹരികളിൽ എല്ലാംതന്നെ നഷ്ടത്തിലാണ്. കൊട്ടക് മഹീന്ദ്ര ബാങ്കിനാണ് കനത്ത തിരിച്ചടി. 13.63 ശതമാനംതാഴ്ന്ന് 1,013 നിലവാരത്തിലേയ്ക്ക് ഓഹരി വിലയെത്തി. ബജാജ് ഫിനാൻസ് 12 ശതമാനം കൂപ്പുകുത്തി. ഇൻഡസിന്റ് ബാങ്കും എച്ച്സിഎൽ ടെക്കുമാണ് നഷ്ടത്തിൽ ഇവർക്കുപിന്നിൽ. 10 ശതമാനമാണ് ഇവയുടെ ഓഹരി വിലയിടിഞ്ഞത്. കഴിഞ്ഞ നാലു വ്യാപാര ദിനങ്ങളിലായി നേട്ടമുണ്ടാക്കിയ യെസ് ബാങ്ക് വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിൽ 23ശതമാനത്തിലേറെ താഴ്ന്നു. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് ഓഹരിയുടെ വിലയെ ബാധിച്ചത്. മുന്നറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. അതേസമയം, മികച്ച നിക്ഷേപത്തിനുള്ള അവസരവുമാണിപ്പോൾ. ചിട്ടയോടെ ഘട്ടംഘട്ടമായി നിക്ഷേപിച്ചാൽ ഭാവിയിൽ കൂടതൽ നേട്ടമുണ്ടാക്കാം. ഏതെങ്കിലുമൊരു ഓഹരി ഇവിടെ ശുപാർശ ചെയ്യുന്നില്ല. നിക്ഷേപകൻ സ്വയം വിലയിരുത്തി മികച്ച ഓഹരികൾ തിരഞ്ഞെടുക്കുക.

from money rss http://bit.ly/33wa6yQ
via IFTTT

രൂപയുടെ മൂല്യം ഡോളറിനെതിരെ 75 രൂപ നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തി

ന്യൂഡൽഹി: രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് ഡോളറിനെതിരെ 75 രൂപ നിലവാരത്തലെത്തി. ബുധനാഴ്ചയിലെ ക്ലോസിങ് ആയ 74.24 നിലവാരത്തിൽനിന്നാണ് രാവിലത്തെ വ്യാപാരത്തിൽ 74.98 നിലവാരത്തിലേയ്ക്ക് താഴ്ന്നത്. നിലവിൽ ഒരു ഡോളർ ലഭിക്കുന്നതിന് 74.24 രൂപ മുടക്കണമെന്ന് ചുരുക്കം. നിക്ഷേപകർ കൂട്ടത്തോടെ കറൻസികൾ വിറ്റഴിച്ചതോടെ ഏഷ്യൻ കറൻസികൾ കനത്ത നഷ്ടം നേരിടുകയും ഡോളർ കുതിച്ചുകയറുകയും ചെയ്തു. Rupee slumps to record low against US dollar

from money rss http://bit.ly/392aoyA
via IFTTT

സൂചികകള്‍ തകര്‍ന്നടിയുന്നു; നിഫ്റ്റി 8000ന് താഴെ, സെന്‍സെക്‌സിലെ നഷ്ടം 1755 പോയന്റ്

മുംബൈ: ഓഹരി സൂചികകൾ തകർന്നടിയുന്നു. 2017 ഡിസംബർ 27നുശേഷം ഇതാദ്യമായി നിഫ്റ്റി 8000 പോയന്റിനുതാഴെയെത്തി. സെൻസെക്സ് 1755 പോയന്റ്(6.08%)നഷ്ടത്തിൽ 27113.99ലും നിഫ്റ്റി 521 പോയന്റ്(6.15%) താഴ്ന്ന് 7947ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 117 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 714 ഓഹരികൾ നഷ്ടത്തിലുമാണ്. 29 ഓഹരികൾക്ക് മാറ്റമില്ല. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അഞ്ചുശതമാനത്തോളം നഷ്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, ബജാജ് ഫിനാൻസ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ബിപിസിഎൽ, കൊട്ടക് മഹീന്ദ്ര, കോൾ ഇന്ത്യ, മാരുതി സുസുകി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ.

from money rss http://bit.ly/2UirmDB
via IFTTT

ബ്രാൻഡുകളുടെ വിശ്വാസ്യത വളർത്തുന്നതിലും മുന്നിൽ അച്ചടി മാധ്യമങ്ങൾ

കൊച്ചി: ഏറ്റവുമധികം വിശ്വാസ്യത അച്ചടി മാധ്യമങ്ങൾക്കാണെന്ന് പഠനം. ബ്രാൻഡുകളുടെ വിശ്വാസ്യത വളർത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും മുന്നിൽ അച്ചടി മാധ്യമങ്ങളാണെന്നും പഠനം വ്യക്തമാക്കുന്നു. ബ്രാൻഡ് വിശ്വാസ്യത വളർത്താൻ പത്രമാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് കഴിയുന്നുണ്ടെന്ന് വിശ്വസിക്കുന്നതായി എഫ്.എം.സി.ജി., വാഹനം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ വിവിധ മേഖലകളിലെ ബ്രാൻഡുകളും വിപണനക്കാരും പറയുന്നു. ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും പ്രൊമോട്ട് ചെയ്യുന്നതിനും പ്രാദേശിക വിപണികളിലേക്ക് ഉത്പന്നങ്ങൾ എത്തിക്കുന്നതിനും ബ്രാൻഡുകളുടെ വിശ്വാസ്യത വളർത്തുന്നതിനും പത്രപ്പരസ്യങ്ങൾ സഹായകമാകുന്നുണ്ടെന്നും ഇവർ പറയുന്നു. അച്ചടി മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകുന്നതിനായി നടപ്പുവർഷം 20,446 കോടി രൂപ ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മീഡിയ ഏജൻസിയായ മാഡിസൺ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ടെലിവിഷൻ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ മാധ്യമ പ്ലാറ്റ്ഫോം ആയി പത്രങ്ങൾ മാറുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. പരസ്യത്തിനൊപ്പം അഡ്വട്ടോറിയലിലൂടെ ബ്രാൻഡ് വിശ്വാസ്യത വളർത്തിയെടുക്കാൻ അച്ചടി മാധ്യമങ്ങൾക്ക് കഴിയുമെന്ന് ഡെന്റ്സു ഏജീസ് നെറ്റ്വർക്ക് ഇന്ത്യ ട്രേഡിങ് ഡയറക്ടർ സുജാത ദ്വിബേദി പറഞ്ഞു. ഫാഷൻ റീട്ടെയിലർമാരും ആഡംബര ബ്രാൻഡുകളും തങ്ങളുടെ ഇവന്റുകളും മറ്റും പ്രാദേശികതലത്തിൽ പരസ്യം ചെയ്യുന്നതിന് പത്രങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഒരു ബ്രാൻഡിനെ സംബന്ധിച്ച് പുതിയ പദ്ധതികളെക്കുറിച്ചും ഉത്പന്നം അവതരിപ്പിക്കുന്നതിനെക്കുറിച്ചും ജനങ്ങളെ അറിയിക്കുന്നതിനുള്ള ഏറ്റവും മികച്ച മാധ്യമം പത്രങ്ങളാണ്. ക്രിയാത്മകമായി ഉള്ളടക്കങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല വേദി കൂടിയാണ് പത്രമാധ്യമങ്ങൾ. പകുതി പേജോ മുഴുവൻ പേജോ പത്രപ്പരസ്യത്തിലൂടെ ഒരു ബ്രാൻഡിനെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് ബിബ അപ്പാരൽസ് മാനേജിങ് ഡയറക്ടർ സിദ്ധാർത്ഥ് ബിന്ദ്ര അറിയിച്ചു. ഫാഷൻ ബ്രാൻഡുകൾ മാത്രമല്ല, എഫ്.എം.സി.ജി. ബ്രാൻഡുകൾക്കും വിശ്വാസം പത്രപ്പരസ്യങ്ങളിലാണ്. പ്രാദേശിക വിപണികളിൽ കൂടുതൽ ആഴത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്നത് പത്രപ്പരസ്യങ്ങളിലൂടെയാണെന്നാണ് ഡാബർ ഇന്ത്യ പറയുന്നത്. അത് മനസ്സിലാക്കി കഴിഞ്ഞ മൂന്നു വർഷമായി പത്രപ്പരസ്യങ്ങൾക്കായുള്ള ചെലവിടലിൽ കമ്പനി കാര്യമായ വർധന വരുത്തിയിട്ടുണ്ടെന്ന് ഡാബർ ഇന്ത്യ മീഡിയ ഹെഡ് രാജീവ് ദുബെ പറഞ്ഞു.

from money rss http://bit.ly/2U4QvmB
via IFTTT

41 വ്യാപാര ദിനങ്ങള്‍: നിഫ്റ്റി 12,430ല്‍നിന്ന് 3,947 പോയന്റ് കുപ്പുകുത്തി 8,541ലെത്തി

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണി കൂപ്പുകുത്തി. നിഫ്റ്റി 12,430.50 പോയന്റിൽനിന്ന് 8,541.50 പോയന്റിലെത്തിയിരിക്കുന്നു. മൊത്തം നഷ്ടം 3,947 പോയന്റ്. കനത്ത വില്പന സമ്മർദമാണ് വിപണിയെ പിടിച്ചുകുലുക്കിയത്. ആഗോള വ്യാപകമായി ബാധിച്ച കോവിഡ്-19 നിഫ്റ്റിയെ 36 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിച്ചു. ഓഹരി വിപണികൾ പ്രതീക്ഷയോടെ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ കൂപ്പുകുത്തുകയായിരുന്നു. ഒടുവിൽ സെൻസെക്സ് 1,709.58 പോയന്റ്(5.59%)നഷ്ടത്തിൽ 28,860.51ലും നിഫ്റ്റി 498.25 പോയന്റ് (5.56%)താഴ്ന്ന് 8,468.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അവസാന മണിക്കൂറിൽ നേരിയതോതിൽ വിപണി തിരിച്ചുകയറുകയും ചെയ്തു. ബിഎസ്ഇയിലെ 1947 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 392 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 146 ഓഹരികൾക്ക് മാറ്റമില്ല. ബാങ്ക്, ഫാർമ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപും സ്മോൾ ക്യാപ് സൂചികകൾ 4 മുതൽ 6 ശതമാനംവരെ നഷ്ടമുണ്ടാക്കി. ബാങ്ക് നിഫ്റ്റി മൂന്നുവർഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. നഷ്ടം 8 ശതമാനം. ഇന്റസിൻഡ് ബാങ്ക് 27 ശതമാനമാണ് തകർന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയും കനത്ത നഷ്ടത്തിലായി. കാരണങ്ങൾ: കോവിഡ് ബാധ ആഗോള വ്യാപകമായി സാമ്പത്തി മന്ദ്യത്തിന് വഴിവെയ്ക്കുമെന്ന മോർഗൻ സ്റ്റാൻലിയുടെ മുന്നറിയിപ്പ്. എസ്ആൻഡ്പി ഇന്ത്യയുടെ 2020ലെ വളർച്ചാ നിരക്ക് 5.2 ശതമാനമായി കുറച്ചത്. നേരത്തെ ഇവരുടെ വിലയിരുത്തൽ പ്രകാരം 5.7ശതമാനമാനമായിരുന്നു വളർച്ചാ അനുമാനം. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതുൾപ്പടെയുള്ള പ്രധാന നയപരമായ തീരുമാനങ്ങൾ നടപ്പ് സാമ്പത്തികവർഷം ആദ്യത്തെ 11 മാസത്തെ ആദായനികതി വരുമാനത്തിൽ 3.5ശതമാനം കുറഞ്ഞതായുള്ള ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്.

from money rss http://bit.ly/3b33w5F
via IFTTT