121

Powered By Blogger

Monday 19 August 2019

തൊഴില്‍ സംസ്‌ക്കാരം മാറുന്നു; വാഹന മേഖലയില്‍ ആര്‍ക്കൊക്കെ ജോലി ലഭിക്കും

മുംബൈ: വാഹന നിർമാണ മേഖലയിൽ സാങ്കേതിക വദഗ്ധർക്കും ഡിജിറ്റൽ മേഖലയിലുള്ളവർക്കും തൊഴിൽ സാധ്യത വർധിക്കുന്നു. നിലവിൽ മെക്കാനിക്കൽ, അസംബ്ലിങ് തുടങ്ങി പരമ്പരാഗത മേഖലകളിൽ തൊഴിൽ സാധ്യതകൾ കുറയുകയാണെന്നാണ് വിലയിരുത്തൽ. ഈ മേഖലയിലുള്ളവരെ ഓട്ടോ കമ്പനികൾ പുതിയതായി ജോലിക്കെടുക്കുന്നില്ല. വാഹന മേഖലയിൽ പുതിയ സാങ്കേതിക വിദ്യകൾ വരുമ്പോൾ സാങ്കേതിക വിദഗ്ധർ, ഡാറ്റ സയന്റിസ്റ്റുകൾ, ഇലക്ട്രിക്-ഇലക്ട്രോണിക് എൻജിനിയർമാർക്കാണ് തൊഴിൽ സാധ്യത വർധിക്കുന്നത്. മാരുതി സുസുകി, നിസ്സാൻ മോട്ടോർ കോർപ്പറേഷൻ, ഹീറോ മോട്ടോർകോർപ്, ഹ്യൂണ്ടായ് തുടങ്ങിയ വമ്പന്മാർ ചുവടുമാറ്റിക്കഴിഞ്ഞു. അടുത്ത മൂന്ന് പാദംവരെ വാഹനമേഖലയിൽ മാന്ദ്യം തുടരുമെന്നാണ് വിലയിരുത്തൽ. അതിനുേേശഷം പുതിയൊരു ലോകമാകും വാഹനമേഖലയുടേത്. ബിഎസ് ആറ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയാകും മേഖലയാകെ മാറ്റി മറക്കുക. 3ഡി പ്രിന്റിങ് ടെക്നിഷ്യൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-മെഷീൻ ലേണിങ് വിഗദ്ധർ, റോബോട്ട് ഓപ്പറേറ്റേഴ്സ്, സോഫ്റ്റ് വേർ ആന്റ് കമ്യൂണിക്കേഷൻ മേഖലയിലുള്ളവർ, സൈബർ സെക്യൂരിറ്റി വിഗദ്ധർ, ഇലക്ട്രക്കൽ-ഇലക്ട്രോണിക്സ് എൻജിനിയർമാർ, ഡാറ്റ സയന്റിസ്റ്റുകൾ എന്നിവർക്കാകും ജോലി സാധ്യത വർധിക്കുക. അതേസമയം, ഇലക്ട്രോണിക് അസംബ്ലേഴ്സ്, മെക്കാനിക്കൽ എൻജിനിയർമാർ, ഇൻസ്പെക്ടേഴ്സ്-ടെസ്റ്റർമാർ തുടങ്ങിയ മേഖലകളിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടാനും ഇടയാകുമെന്ന് വിദഗ്ധർ പറയുന്നു.

from money rss http://bit.ly/2Njxc5V
via IFTTT

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 87 പോയന്റ് ഉയർന്ന് 37490ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തിൽ 11068ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 327 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 356 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഇൻഫ്ര, ഐടി, ഫാർമ ഓഹരികളാണ് നേട്ടത്തിൽ. എഫ്എംസിജി, ലോഹം വിഭാഗങ്ങളിലെ ഓഹരികൾ വില്പന സമ്മർദത്തിലാണ്. മഹാനഗർ ഗ്യാസ്, സീ എന്റർടെയ്ൻമെന്റ്, ഇൻഫോസിസ്, എംആന്റ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബ്രിട്ടാനിയ, യെസ് ബാങ്ക്, ഐഒസി, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2Z5ERM6
via IFTTT

പലിശ കുറയും: എസ്ബിഐ വായ്പ പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു

മുംബൈ: ചെറുകിട വായ്പമേഖലയിൽ വൻതോതിൽ വളർച്ച ലക്ഷ്യമിട്ട് എസ്ബിഐ. അതിന്റെ ഭാഗമായി റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള വായ്പ പദ്ധതി ബാങ്ക് നടപ്പാക്കുന്നു. നടപ്പ് സാമ്പത്തിക വർഷം വായ്പ വിതരണത്തിൽ 12 ശതമാനം വളർച്ചയാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. നിലവിൽ വായ്പയെടുത്തവരെയും പുതിയതായി വായ്പയെടുക്കുന്നവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിന്റെ ഭാഗമായി നിലവിൽ വായ്പയെടുത്തവരോട് പുതിയ സംവിധാനത്തിലേയ്ക്ക് മാറാൻ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയതായി വായ്പയെടുത്തവർക്ക് ജൂലായ് മുതൽ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള പലിശനിരക്ക് നടപ്പാക്കിയിരുന്നു. പലിശ നിരക്ക് കുറയുന്നതിന്റെ ആനുകൂല്യം നിലവിൽ വായ്പയെടുത്തവർക്ക് കൈമാറാൻ സാധാരണ ബാങ്കുകൾ വിമുഖത കാണിക്കാറാണ് പതിവ്. ഇതിൽനിന്ന് വ്യത്യസ്തമായി നിലവിൽ വായ്പയുള്ളവർക്കും ഈ ആനുകൂല്യം ലഭ്യമാക്കുകയാണെന്ന് എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ വ്യക്താക്കി. ഇതുപ്രകാരം റിപ്പോ നിരക്കിനേക്കാൾ 2.25 ശതമാനം കൂടുതൽ ഈടാക്കിയാണ് അടിസ്ഥാന പലിശ നിരക്ക് നിശ്ചയിക്കുക. നിലവിലെ റിപ്പോ നിരക്ക് 5.40 ശതമാനമാണ്. ഇതുപ്രകാരം 7.65 ശതമാനമാകും ബേസ് റേറ്റ്. ഈ നിരക്കിനേക്കാൾ 40 മുതൽ 55 ബേസിസ് പോയന്റുവരെ കൂടുതൽ ഈടാക്കിയായിരിക്കും വായ്പ പലിശ നിശ്ചിക്കുക. ഇതുപ്രകാരം 8.05 ശതമാനമോ 8.20 ശതമാനമോ ആയിരിക്കും പുതുക്കിയ ഭവന വായ്പ പലിശ. 2014ൽ മാർജിനൽ കോസ്റ്റ് അടിസ്ഥാനമാക്കി പലിശ നിരക്ക് നടപ്പാക്കിയപ്പോഴും നിലവിൽ വായ്പയെടുത്തവർക്ക് ഇതിന്റെ ഗുണം എസ്ബിഐ കൈമാറിയിരുന്നു. ഇതുപ്രകാരം 75 ലക്ഷത്തിന് താഴെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് 8.35 ശതമാനംമുതൽ 8.90 ശതമാനംവരെയായിരുന്നു.ഫെബ്രുവരിയിൽ റിപ്പോ നിരക്ക് കുറച്ചപ്പോൾ, മാർജിനാൽ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ 30 ബേസിസ് പോയന്റ് കുറവുംവരുത്തി.

from money rss http://bit.ly/2NgKJLs
via IFTTT

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എം.എ.യൂസഫലി 5 കോടി രൂപ കൈമാറി

തിരുവനന്തപുരം: കാലവർഷക്കെടുതി ദുരന്തംവിതച്ച കേരളത്തിനു കൈത്താങ്ങാകാൻ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി രൂപ നൽകി.എം.എ.യൂസഫലിക്കായി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ.നിഷാദ് അഞ്ചു കോടി രൂപയുടെ ഡി.ഡി. മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ലുലു റീജണൽ ഡയറക്ടർ ജോയി സദാനന്ദൻ നായർ, െകാമേഷ്യൽ മാനേജർ സാദിക് കാസിം, മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി.സ്വരാജ് എന്നിവർ സന്നിഹിതരായിരുന്നു.

from money rss http://bit.ly/2YY3wlT
via IFTTT

കല്യാൺ സിൽക്‌സ് കല്പറ്റ ഷോറൂം തുറന്നു: വയനാടിന്റെ പുനർനിർമാണത്തിന് 25 ലക്ഷം രൂപ നൽകും

കല്പറ്റ: പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ ഇരുപത്തിയൊമ്പതാമത് ഷോറൂം കല്പറ്റയിൽ തുറന്നു. ന്യൂ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ഷോറൂമിന്റെ ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, എക്സിക്യുട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർ മാർക്കറ്റ് എക്സിക്യുട്ടീവ് ഡയറക്ടർമാരായ വർധിനി പ്രകാശ്, മധുമതി മഹേഷ്, കെ.എം.പി. കൺസൾട്ടൻറ്സ് മാനേജിങ് ഡയറക്ടർ കെ.എം. പരമേശ്വരൻ, കല്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ സുനിത ജഗദീഷ്, കൗൺസിലർമാരായ അജിത്, ഹാരിസ്, പ്രതിപക്ഷനേതാവ് പി.പി. അലി, ബിൽഡിങ് ഉടമ അബ്ദുൾറസാക്ക്, മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ, വ്യാപാരി വ്യവസായി ട്രഷറർ ഹൈദർ തുടങ്ങിയവർ പങ്കെടുത്തു. പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 10 പേർക്ക് വീട് നിർമിക്കാൻ സ്ഥലം വാങ്ങുന്നതിന് 25 ലക്ഷം രൂപ സഹായം നൽകുമെന്ന് കല്യാൺ സിൽക്സ് അറിയിച്ചു. വയനാടിന്റെ പുനർനിർമാണത്തിൽ സജീവപങ്കാളികളാകുമെന്നും കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമൻ പറഞ്ഞു. നാലുനിലകളിലായി 40,000 ചതുരശ്രഅടിയിലാണ് കല്പറ്റ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. മേന്മയേറിയ വസ്ത്രവൈവിധ്യങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ഷോറൂമിൽ ലഭിക്കും. ഗ്രൗണ്ട് ഫ്ളോറിൽ കല്പറ്റയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും.

from money rss http://bit.ly/31NOkEM
via IFTTT