121

Powered By Blogger

Tuesday 6 October 2020

ഐഫോണ്‍ നിര്‍മാതാക്കള്‍ക്കും സാംസങിനും രാജ്യത്ത് ഉത്പാദനംതുടങ്ങാന്‍ അനുമതി

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദനം തുടങ്ങാൻ ആഗോള സ്ഥാപനങ്ങൾ ഉൾപ്പടെ 16 കമ്പനികൾക്ക് സർക്കാർ അനുമതി നൽകി. സാംസങ്, ഫോക്സ്കോൺ, ഹോൻ ഹായ്, റൈസിങ് സ്റ്റാർ, വിസ്ട്രോൺ, ലാവ, മൈക്രോമാക്സ്, പഡ്ഗെറ്റ് ഇലക്ട്രോണിക്സ്, യുടിഎൽ നിയോലിങ്ക്സ്, പെഗാട്രോൺ തുടങ്ങിയ കമ്പനികൾക്കാണ് ഇലക്ട്രോണിക്സ്, ഇൻഫോർമേഷൻ, ടെക് നോളജി മന്ത്രാലയം അംഗീകാരം നൽകിയത്. ഉത്പാദനവുമായി ബന്ധിപ്പിച്ച ആനൂകൂല്യ പദ്ധതി(പിഎൽഐ)യുടെ ഭാഗമായാണിത്. ഓഗസ്റ്റ് ഒന്നുവരെ പദ്ധതിയിൽ ഉൾപ്പെടുത്താൻ 20 കമ്പനികളാണ് അപേക്ഷ നൽകിയത്. ആഗോള കമ്പനികൾ 15,000 രൂപയ്ക്കുമുകളിലുള്ള ഫോണുകളാകും നിർമിക്കുക. എന്നാൽ രാജ്യത്തെ കമ്പനികൾക്ക് ഇത് ബാധകമല്ല. സാംസങ്, ഫോക്സ്കോൺ, ഹോൻ ഹായ്, റൈസിങ് സ്റ്റാർ, വിസ്ട്രോൺ, പെഗാട്രോൺ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ട വിദേശ കമ്പനികൾ. ഇതിൽ ഫോക്സ് കോൺ, ഹോൻ ഹായ്, വിസ്ട്രോൺ, പെഗാട്രോൺ എന്നീ കമ്പനികൾ ആപ്പിളിനുവേണ്ടി ഐ ഫോൺ നിർമിക്കാൻ കരാർ ലഭിച്ചവയാണ്. 16 കമ്പനികളും ചേർന്ന് അഞ്ചുവർഷംകൊണ്ട് 10.5 ലക്ഷം കോടിയിലേറെ ഉത്പാദനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കയറ്റുമതികൂടി പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കാണ് കേന്ദ്ര സർക്കാർ പ്രോത്സാഹനം നൽകുന്നത്. മൊത്തം ഉത്പാദനത്തിൽ 60ശതമാനവും കയറ്റുമതി ചെയ്യാനാണ് പദ്ധതി. കയറ്റുമതിയിലൂടെ പ്രതീക്ഷിക്കുന്ന മൊത്തംമൂല്യം 6.50 ലക്ഷം കോടി രൂപയാണ്. Centre approves 16 firms for PLI scheme

from money rss https://bit.ly/3jFl50b
via IFTTT

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം: പവന് 280 രൂപകുറഞ്ഞ് 37,200 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന് 280 രൂപകുറഞ്ഞ് 37,200 രൂപയായി. 4650 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച 37,480 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന്റെ വില 1,877.15 ഡോളർ നിലവാരത്തിലാണ്. കഴിഞ്ഞദിവസം രണ്ടുശതമാനത്തോളം ഇടിവാണ് വിലയിലുണ്ടായത്. ഡോളർ കരുത്താർജിച്ചതാണ് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചത്. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 58,088 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നു.

from money rss https://bit.ly/3iH4VSO
via IFTTT

പാഠം 93: എല്ലാവിഭാഗക്കാര്‍ക്കും യോജിച്ച ഫണ്ടുകള്‍; 20ശതമാനത്തിലേറെ ആദായംനേടാം

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ച് ഭാവിയിൽ വൻതുക സമാഹരിക്കാനുള്ള മാർഗങ്ങൾ തേടുന്നവരാണ് നിക്ഷേപകരിൽ പലരും. അവർക്കുമുന്നിൽഒരു മാജിക് ലിസ്റ്റ് അവതരിപ്പിക്കുകയാണ് പുതിയ പാഠത്തിൽ. സുരേഷും വിനോദും സുമേഷുമെല്ലാം ഇ-മെയിലിലൂടെ ഈപട്ടികയാണ് ആവശ്യപ്പെടുന്നത്. ഇരട്ട അക്ക ആദായം പെരുപ്പിച്ചുകാണിക്കുന്നതാണെന്നും കെട്ടുകഥയാണെന്നുമുള്ള ആരോപണത്തിന് കണക്കുകൾ മറുപടിനൽകും. കോവിഡ് വ്യാപനത്തിനിടയിൽ ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുമ്പോഴാണ് ഈ ഫണ്ടുകൾ മികച്ച ആദായം നിക്ഷേപന് നൽകിയത്. റെഗുലർ പ്ലാനുകളെ അപേക്ഷിച്ച് നേരിട്ട് നിക്ഷേപിക്കാവുന്ന ഡയറക്ട് പ്ലാനിൽ ആദായം കൂടുതൽകിട്ടുമെന്ന് നിക്ഷേപർക്ക് ബോധ്യമായതോടെ സ്വയം നിക്ഷേപം നടത്താനാണ് പലർക്കുംതാൽപര്യം. അതിനായി മികച്ച ഫണ്ടുകൾതേടി ഇന്റർനെറ്റിൽ സർച്ച് ചെയ്യുന്നവരുടെ എണ്ണംകുറവല്ല. നെറ്റിൽനിന്നുള്ള തിരയിലിൽ ലഭിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ സമ്പന്നനാകുമെന്ന് കരുതാൻവരട്ടെ. ഹ്രസ്വകാല പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും മികച്ച ആദായംനൽകുന്ന ഫണ്ടുകളെന്ന രീതിയിൽ പട്ടിക ലഭിക്കുക. ഒരേഫണ്ടുകാറ്റഗറികളിൽനിന്നുള്ള ഫണ്ടുകളുമാകും ചിലപ്പോൾ അവയിൽ ഉണ്ടാകുക. അല്ലെങ്കിൽ റിസ്ക് കൂടിയ ഫണ്ടുകളുടെ പട്ടികയിൽ അറിയാതെ ചെന്നുചാടാനും ഇടയാക്കിയേക്കാം. നെറ്റിൽനിന്നോ, സഹപ്രവർത്തകരിൽനിന്നോ നിക്ഷേപിക്കാനുള്ള ഫണ്ടുകളുടെ പേരുകൾ ലഭിച്ചേക്കാം. ഒരുകാര്യം മനസിലാക്കുക, അത് നിങ്ങളുടെ റിസ്ക് പ്രൊഫൈലിനും സാമ്പത്തിക ലക്ഷ്യങ്ങൾക്കും യോജിച്ചവയല്ലായിരിക്കാം. ഈ സാഹചര്യത്തിലാണ് മികച്ച ആദായം നൽകിവരുന്ന 10 ഫണ്ടുകളുടെ പട്ടിക ഇവിടെ അവതരിപ്പിക്കുന്നത്. അഗ്രസീവ് ഹൈബ്രിഡ്, ലാർജ് ക്യാപ്, ലാർജ് ആൻഡ് മിഡ്ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ്, മൾട്ടി ക്യാപ്,ടാക്സ് സേവിങ്(ഇഎൽഎസ്എസ്) എന്നിങ്ങനെ ഏഴുവിഭാഗങ്ങളിലുള്ള ഫണ്ടുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നേട്ടത്തിന്റെ പട്ടിക Fund Catagroy 7Yr Return(%) AUM(Cr) TER​(%) 1 Axis Bluechip Large Cap 15.07 16,764 0.56 2 SBI Equity Hybrid Aggressive Hybrid 14.91 31,993 1.01 3 Canara Robeco Equity Hybrid Aggressive Hybrid 15.46 3,351 0.85 4 Canara Robeco Emerging Equities Large & MidCap 24.40 5,878 0.77 5 Mirae Asset Emerging Bluechip Large & MidCap 25.45 11,316 0.84 6 Axis Long Term Equity ELSS 18.89 21,905 0.89 7 DSP Midcap Mid Cap 21.44 7,883 1.01 8 L&T Midcap Mid Cap 20.84 5,791 0.74 9 SBI Focused Equity Multi Cap 17.36 10,248 0.81 10 SBI Small Cap Small Cap 26.43 5,039 0.96 *Data as on 06 Oct 2020. AUM: ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. TER: ചെലവിനത്തിൽ നിക്ഷേപകനിൽനിന്ന് ഈടാക്കുന്നതുക. ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ പുതിയതായി ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനെത്തുന്നവർക്ക് യോജിച്ചതാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ. മൊത്തം തുകയിൽ 65ശതമാനം മുതൽ 80ശതമാനവരെ ഓഹരിയിലാണ് ഈഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. കടപ്പത്രങ്ങളിൽ 25 മുതൽ 30ശതമാനംവരെയും നിക്ഷേപം നടത്തുന്നു. വിപണിയിലെ കനത്ത ചാഞ്ചാട്ടത്തിൽനിന്ന് ഈ മിശ്രിതം നിക്ഷേപത്തെ സംരക്ഷിക്കും. യാഥാസ്ഥിതികരായ ഓഹരി നിക്ഷേപകർക്ക് ഏറ്റവും യോജിച്ചവയാണ് ഈ വിഭാഗത്തിലെ ഫണ്ടുകൾ. ഓഹരികളിൽ നിക്ഷേപിക്കുമ്പോഴും താരതമ്യേന സൂരക്ഷിതത്വം തേടുന്നവർക്ക് യോജിച്ചവയാണ് ലാർജ് ക്യാപ് ഫണ്ടുകൾ. മികച്ച വൻകിട കമ്പനികളുടെ 100ഓഹരികളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങളിലെ ഫണ്ടുകളെ അപേക്ഷിച്ച് ചാഞ്ചാട്ടം കുറവായിരിക്കും ലാർജ് ക്യാപ് വിഭാഗത്തിലെ ഫണ്ടുകൾക്ക്. സ്ഥിരതയാർന്ന നേട്ടവും താരതമ്യേന മികച്ച ആദായവും പ്രതീക്ഷിക്കുന്നവർക്ക് യോജിച്ചവയാണ് ലാർജ് ക്യാപ് ഫണ്ടുകൾ. വൈവിധ്യവത്കരണം നേട്ടമാക്കാവുന്ന ഫണ്ട് വിഭാഗമാണ് മൾട്ടി ക്യാപ്. നിയന്ത്രണമേതുമില്ലാതെ ഏതുവിഭാഗം ഓഹരികളിലും നിക്ഷേപിക്കാൻ ഈവിഭാഗം ഫണ്ടുകളിലെ മാനേജർമാക്ക് കഴിയുമായിരുന്നു. എന്നാൽ ഈയിടെ സെബി ഇതിൽ മാറ്റംവരുത്തി. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ 25ശതമാനംവീതം നിക്ഷേപം നടത്തണമെന്നാണ് പുതിയ നിർദേശം. അടുത്തവർഷമാദ്യത്തോടെയാകും പുതിയ തീരുമാനം നടപ്പിലാക്കേണ്ടിവരിക. അതുകൊണ്ട് തൽക്കാലം ഫണ്ടുകമ്പനികളെടുക്കുന്ന തീരുമാനത്തിന് കാത്തിരിക്കുകയാകും നല്ലത്. ആദായനികുതി ഇളവ്(80സി)ആവശ്യമുണ്ടെങ്കിൽ മൾട്ടിക്യാപിനുപകരം ടാക്സ് സേവിങ് ഫണ്ട് പരിഗണിക്കാം. റിസ്കെടുക്കാം മികച്ച ആദായമാണ് വേണ്ടതെന്നുള്ളവർക്ക് യോജിച്ചവയാണ് മിഡ്ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകൾ. മിഡ് ക്യാപ് ഫണ്ടുകൾ കൂടുതലും ഇടത്തരം കമ്പനികളിലാണ് നിക്ഷേപം നടത്തുന്നത്. സ്മോൾ ക്യാപുകളാകട്ടെ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ ചെറിയ കമ്പനികളിൽ നിക്ഷേപിക്കുന്നു. ഹ്രസ്വകാലയളവിൽ നഷ്ടസാധ്യതകൂടുമെങ്കിലും ദീർഘകാലയളവിൽ മികച്ച ആദായംനൽകാൻ ഇത്തരം ഫണ്ടുകൾക്ക് കഴിയും. ദീർഘ നിക്ഷേപ കാലയളവും റിസ്ക് എടുക്കാനുള്ള കഴിവുമുണ്ടെങ്കിൽ ഈ ഫണ്ടുകളിൽ നിക്ഷേപം നടത്താം. നിക്ഷേപം എസ്.ഐ.പിയായി മാത്രം മുകളിൽ വ്യക്തമാക്കിയ ഫണ്ടുകളിൽ എസ്.ഐപി.ആയി ദീർഘകാലത്തേയ്ക്ക് നിക്ഷേപം നടത്തുക. അഞ്ചുവർഷത്തിനുതാഴെയുള്ള നിക്ഷേപ ലക്ഷ്യത്തിനായി ഈ ഫണ്ടുകൾ തിരഞ്ഞെടുക്കാതിരിക്കുക. വർഷത്തിലൊരിക്കൽ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി മുന്നേറുക. കഴിയുമെങ്കിൽ എസ്.ഐ.പി തുകയിൽ ഓരോവർഷം കഴിയുമ്പോഴും പത്തുശതമാനംവർധനവരുത്തുക. feedbacks to: antonycdavis@gmail.com കുറിപ്പ്: വിപണിയിലെ വ്യത്യസ്ത സൈക്കിളുകളിൽ മികച്ച ആദായം നൽകിയ ഫണ്ടുകളാണ് മുകളിൽ നൽകിയിട്ടുള്ളത്. ചുരുങ്ങിയത് ഏഴുവർഷക്കാലയളവിലെ ലക്ഷ്യംമുന്നിൽകണ്ട് നിക്ഷേപം തുടങ്ങുക. ഹ്രസ്വകാലയളവിലെ ആദായം പരിഗണിക്കാതിരിക്കുക.

from money rss https://bit.ly/3nmE2Hj
via IFTTT

ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 23 പോയന്റ് നഷ്ടത്തിൽ 39,550ലും നിഫ്റ്റി രണ്ടുപോയന്റ് താഴ്ന്ന് 11,660ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 475 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 514 ഓഹരകൾ നഷ്ടത്തിലുമാണ്. 57 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. റിലയൻസ്, ടിസിഎസ്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ, ഭാരതി എയർടെൽ, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, എച്ച്സിഎൽ ടെക്, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, എൽആൻഡ്ടി, പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, എസ്ബിഐ, എൻടിപിസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം ടിസിഎസ് ഇന്ന് പുറത്തുവിടും. ഓഹരി തിരിച്ചുവാങ്ങുന്നകാര്യവും യോഗത്തിൽ പരിഗണിക്കുന്നുണ്ട്. Indices open flat on mixed global cues

from money rss https://bit.ly/34rMFrw
via IFTTT

കോവിഡിനിടയിലും ശമ്പളവർധനയുമായി ആക്സിസ് ബാങ്ക്

മുംബൈ: കോവിഡ് മഹാമാരിക്കിടയിലും ജീവനക്കാർക്ക് നാലുമുതൽ 12 ശതമാനംവരെ ശമ്പള വർധനയുമായി ആക്സിസ് ബാങ്ക്. ജീവനക്കാരുടെ പ്രവർത്തന മികവ് അടിസ്ഥാനമാക്കി ഒക്ടോബർ ഒന്നു മുതലാണ് വർധന നടപ്പാക്കുക. നിലവിൽ 76,000 ജീവനക്കാരാണ് ബാങ്കിനുള്ളത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി. ബാങ്ക് ഏപ്രിൽമുതൽ ശമ്പളവർധന നടപ്പാക്കിയിരുന്നു. ഒരു ലക്ഷത്തോളം വരുന്ന ജീവനക്കാർക്ക് ബോണസും ശമ്പളവർധനയും നൽകാൻ ജൂലായിൽ ഐ.സി.ഐ.സി.ഐ. ബാങ്കും തീരുമാനിച്ചിരുന്നു. Axis Bank gives 4-12% salary hike to employees

from money rss https://bit.ly/36DDCXa
via IFTTT

കേരള സ്റ്റാർട്ട്അപ്പിൽ ആനന്ദ് മഹീന്ദ്രയുടെ നിക്ഷേപം

കൊച്ചി: തിരുവനന്തപുരം ആസ്ഥാനമായ 'ജെൻ റോബോട്ടിക്സ്' എന്ന സ്റ്റാർട്ട്അപ്പിൽ പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്രയുടെ മൂലധന നിക്ഷേപം. വ്യക്തിഗത നിലയിലാണ് അദ്ദേഹം ഈ കേരള സ്റ്റാർട്ട്അപ്പിൽ നിക്ഷേപിക്കുന്നത്. മാൻഹോളുകൾ വൃത്തിയാക്കാൻ ലോകത്തിൽതന്നെ ആദ്യമായി റോബോട്ടിനെ വികസിപ്പിച്ച് ശ്രദ്ധേയരായ സ്റ്റാർട്ട്അപ്പാണ് ജെൻ റോബോട്ടിക്സ്. മാൻഹോൾ വൃത്തിയാക്കുന്നതിനിടയിൽ കേരളത്തിൽ ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ മരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ റോബോട്ടുകളെ ഉപയോഗിച്ച് സുരക്ഷിതമായി മാൻഹോളുകൾ വൃത്തിയാക്കാൻ അവസരമൊരുക്കുകയാണ് ഈ സ്റ്റാർട്ട്അപ്പ്. ഇത് ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയിൽ പെടുകയും അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന തോന്നലാണ് അദ്ദേഹത്തെ നിക്ഷേപത്തിന് പ്രേരിപ്പിച്ചത്. ആനന്ദ് മഹീന്ദ്രയ്ക്കു പുറമെ, യൂണികോൺ ഇന്ത്യ വെഞ്ച്വേഴ്സ്, സീ ഫണ്ട് എന്നിവയും ഇത്തവണത്തെ നിക്ഷേപ റൗണ്ടിൽ പങ്കെടുത്തിട്ടുണ്ട്. മൊത്തം രണ്ടര കോടി രൂപയുടെ ഫണ്ടിങ്ങാണ് ഇവരിൽനിന്ന് ജെൻ റോബോട്ടിക്സിന് ലഭിക്കുന്നത്. നേരത്തെ യൂണികോൺ ഇന്ത്യ വെഞ്ച്വേഴ്സും ഏതാനും ഏഞ്ചൽ നിക്ഷേപകരും േചർന്ന് ഏതാണ്ട് ഒരു കോടി രൂപ നിക്ഷേപിച്ചിരുന്നു. തുടക്കം കോളേജിൽനിന്ന് കുറ്റിപ്പുറം എം.ഇ.എസ്. കോളേജ് ഓഫ് എൻജിനീയറിങ്ങിൽ സഹപാഠികളായിരുന്ന എം.കെ. വിമൽ ഗോവിന്ദ്, കെ. റാഷിദ്, എൻ.പി. നിഖിൽ, അരുൺ ജോർജ് എന്നിവർ ചേർന്ന് ബി.ടെക്. പഠനകാലത്തുതന്നെ തുടങ്ങിയ സംരംഭത്തിന് 2017-ലാണ് ഔദ്യോഗിക രൂപമായത്. സുഹൃത്തുക്കളായ പി. ജലീഷ്, എം. അഫ്സൽ, സുജോദ് എന്നിവരും ഇപ്പോൾ ജെൻ റോബോട്ടിക്സിനു പിന്നിലുണ്ട്. മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ട് ഇന്ന് 11 സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്ന് ജെൻ റോബോട്ടിക്സ് കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ വിമൽ ഗോവിന്ദ് പറഞ്ഞു. ഇതിനു പുറമെ, ആരോഗ്യ പരിപാലന മേഖലയ്ക്കായി മെഡിക്കൽ റീഹാബിലിറ്റേഷൻ റോബോട്ടുകൾ, ആളുകൾക്ക് കടന്നുചെല്ലാൻ കഴിയാത്ത എണ്ണപ്പാടങ്ങളിലേക്ക് ആവശ്യമായ റോബോട്ടുകൾ എന്നിവയും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിലേക്ക് തങ്ങളുടെ റോബോട്ടുകളെ ലഭ്യമാക്കാൻ പുതിയ ഫണ്ട് ഉപയോഗിക്കുമെന്ന് വിമൽ വ്യക്തമാക്കി.

from money rss https://bit.ly/3jEegfB
via IFTTT

Mohanlal Joins The Sets Of Drishyam 2: George Kutty To Get A New Look?

Mohanlal Joins The Sets Of Drishyam 2: George Kutty To Get A New Look?
Mohanlal, the complete actor has finally joined the sets of his upcoming project, Drishyam 2. The exciting update was revealed by Mohanlal himself, through a social media post, recently. Interestingly, the actor's look in the location stills that he shared on

* This article was originally published here

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണെതിരെ ഗുരതര ആരോപണങ്ങളുമായി ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ട്

ആറ് ഡെറ്റ് ഫണ്ടുകൾ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഫ്രാങ്ക്ളിൻ ടെംപിൾടൻ മ്യൂച്വൽ ഫണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട്. ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചതായി ഔദ്യഗികമായി അറിയിക്കുന്നതിനുമുമ്പ് കമ്പനിയിലെ ഉന്നതസ്ഥാനം വഹിക്കുന്നവർ അവരുടെ സ്വകാര്യ നിക്ഷേപം പിൻവലിച്ചതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് ഓഡിറ്റിനായി സെബി നിയോഗിച്ച ചോക്സി ആൻഡ് ചോക്സി കമ്പനിയുടേതാണ്കണ്ടെത്തൽ. ഇൻസൈഡർ ട്രേഡിങ്-ആയി പരിഗണിച്ച് സെബി അസറ്റ് മാനേജുമെന്റ് കമ്പനിക്കെതിരെ നടപടിയെടുത്തേക്കാം. ഒരു കമ്പനിയുടെ ഉള്ളിലുള്ള കാര്യങ്ങൾ പുറംലോകത്തറിയുംമുമ്പ് മനസിലാക്കി നേരത്തെ ഇടപാട് നടത്തുന്നതാണ് ഇൻസൈഡർ ട്രേഡിങ്. നിക്ഷേപകരുടെ ക്ഷേമത്തെ മുൻനിർത്തി സെബി ഇതിനെതിരെ ശക്തമായി നടപടി സ്വീകരിക്കാറുണ്ട്. റിസ്ക് മാനേജുമെന്റ് കമ്മറ്റി ചീഫ് ഇൻവെസ്റ്റുമെന്റ് ഓഫീസർക്ക് നിർദേശം നൽകിയിട്ടും പുട്ട് ഓപ്ഷൻ ഉപയോഗിക്കാതെ നിക്ഷേപം നടത്തിയ ചിലകമ്പനികൾക്ക് ആനുകൂല നിലപാട് സ്വീകരിച്ചതായും ചോക്സി ആൻഡ് ചോക്സിയുടെ റിപ്പോർട്ടിൽ പറയുന്നു. ഓപ്ഷൻ കാലഹരണപ്പെടുന്നതിനുമുമ്പായി മുൻകൂട്ടി നിശ്ചയിച്ച(സ്ട്രൈക്ക് വില)വിലയ്ക്ക് നിക്ഷേപ ആസ്തി വിൽക്കാൻ ഉടമയ്ക്ക് അനുമതി നൽകുന്ന കരാറാണ് പുട്ട് ഓപ്ഷൻ. പുട്ട് ഓപ്ഷൻ വിനിയോഗിക്കുന്നതിൽനിന്ന് ഫണ്ട് മാനേജർമാർ വിട്ടുനിന്നു. ചില കമ്പനികളിൽ ഈ സാധ്യത ഉപയോഗിക്കുകയുംചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. എ കാറ്റഗറിയിൽനിന്ന് ഡി കാറ്റഗറിയിലേയ്ക്ക് ഒരുവർഷത്തിനിടെ ആസ്തി തരംതാഴ്ത്തൽ നടന്നിട്ടും അവർ അതിന് തയ്യാറായില്ല. പ്രവർത്തനം മരവിപ്പിച്ച ഫണ്ടുകളിലെ മാനേജർമാർ ലിക്വിഡിറ്റിയില്ലാത്ത കടപ്പത്രങ്ങളിൽ നിക്ഷേപം നടത്തി. ക്രഡിറ്റ് റേറ്റിങ് ഏജൻസികൾ നിക്ഷേപത്തിന്റെ ഗ്രേഡിങ് താഴ്ത്തുമ്പോൾ പുട്ട് ഓപ്ഷൻ സ്വീകരിക്കാൻ ഫണ്ട് മാനേജർമാർക്ക് അനുമതിയുണ്ട്. പുട്ട് ഓപ്ഷൻ സൗകര്യം ഇവിടെ പ്രയോജനപ്പെടുത്തുകയും ചെയ്തില്ല. ഉയർന്ന ആദായം നൽകിയിരുന്ന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയതായി 2020 ഏപ്രിൽ 23നാണ് ഫ്രാങ്ക്ളിൻ ടെംപിൾടൺ നിക്ഷേപകരെ അറിയിക്കുന്നത്. ഡെറ്റ് വിപണിയിൽ പണലഭ്യതകുറഞ്ഞതും നിക്ഷേപകർ വൻതോതിൽ പണംപിൻവലിച്ചതുമാണ് കാരണമായി കമ്പനി പറഞ്ഞത്. ആറു ഫണ്ടുകളിലായി 3.15 ലക്ഷം നിക്ഷേപകർ 25,000 കോടിയോളം രൂപയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.

from money rss https://bit.ly/2HRLKJd
via IFTTT

നാലാം ദിവസവും സൂചികകള്‍ കുതിച്ചു; നിഫ്റ്റി ഏഴുമാസത്തെ ഉയരത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി കുതിച്ചു. നിഫ്റ്റി ഏഴുമാസത്തെ ഉയർന്ന നിലവാരത്തിലെത്തി. സെൻസെക്സ് 600.87 പോയന്റ് നേട്ടത്തിൽ 39,574.57ലും നിഫ്റ്റി 159 പോയന്റ് ഉയർന്ന് 11,662.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1488 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1165 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. വിപണിയിലെ കുതിപ്പിനുപിന്നിൽ ആഗോള കാരണങ്ങളാണ്. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അദാനി പോർട്സ്, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, എഫ്എംസിജി, ഫാർമ, ഊർജം എന്നീ സെക്ടറുകിളിലെ ഓഹരികളൊണ് പ്രധാനമായും നഷ്ടത്തിലായത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം ഉയർന്നു. Fourth day rally pushes Nifty to above 7-month high

from money rss https://bit.ly/3njr3WW
via IFTTT

വായ്പാനയ അവലോകന സമിതിയില്‍ മൂന്ന് സ്വതന്ത്ര അംഗങ്ങളെക്കൂടി നിയമിച്ചു

റിസർവ്ബാങ്കിന്റെ വായ്പാനയ അവലോകന സമിതിയിൽ മൂന്ന് പുതിയ സ്വതന്ത്രാംഗങ്ങളെക്കൂടി നിയമിച്ചു. സാമ്പത്തിക വിദഗ്ധരായ ശശാങ്ക് ഭൈഡെ, അഷിമ ഗോയൽ, ജയന്ത് ആർ വർമ എന്നിവരാണ് പുതിയ അംഗങ്ങൾ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ചിലെ മുതിർന്ന ഉപദേഷ്ടാവാണ് ശശാങ്ക് ഭൈഡെ. മുംബൈയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ചിലെ പ്രൊഫസറാണ് ഗോയൽ. ജയന്ത് വർമയാകട്ടെ അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റിലെ പ്രൊഫസറുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിസഭയിലെ നിയമന സമിതി ഇവരുടെ നിയമനം അംഗീകരിച്ചു. ആർബിഐ ഗവർണർ അധ്യക്ഷനായ സമിതിയിലെ പുതിയ അംഗങ്ങളുടെ കാലാവധി നാലുവർഷമോ അല്ലെങ്കിൽ മറ്റൊരു ഉത്തരവുണ്ടാകുന്നതിവരെയോആണ്. ആറംഗ സമിതിയിലെ സ്വതന്ത്ര അംഗങ്ങളുടെ കാലാവധി കഴിഞ്ഞതിനാൽ സെപ്റ്റംബർ 29ന് ചേരേണ്ടിയിരുന്ന വായ്പാനയ അവലോകനയോഗം മാറ്റിവെച്ചിരുന്നു. പുതുക്കിയ തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. Govt appoints new MPC members

from money rss https://bit.ly/3ixT7Cb
via IFTTT

കാര്‍ഷികപരിഷ്‌കാരങ്ങള്‍: സാമ്പത്തികം രാഷ്ട്രീയത്തിനുമേല്‍ വിജയംനേടുമോ?

പ്രശസ്ത കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞൻ അശോക് ഗുലാത്തി ഈയിടെ പറഞ്ഞത് പാർലിമെന്റ് പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾ കർഷകർക്കും ഉപഭോക്താക്കൾക്കും ഗുണംചെയ്യുന്ന ശരിയായപാതയിലുള്ള ചുവടുകളാണെന്നാണ്. എന്നാൽ പ്രക്ഷുബ്ധമായ കർഷക പ്രക്ഷോഭങ്ങളാണ് തെരുവുകളിൽ ബില്ലുകൾക്കെതിരെ നടക്കുന്നത്, പ്രത്യേകിച്ച് പഞ്ചാബിലും ഹരിയാനയിലും. കാർഷിക ബില്ലുകൾ യഥാർത്ഥത്തിൽ സമൂല മാറ്റത്തിനുതകുന്ന പരിഷ്കാരണങ്ങളാണോ? കർഷകരുടെ പ്രക്ഷോഭങ്ങൾ ആത്മാർത്ഥമോ രാഷ്ട്രീയ പ്രേരിതമാണോ? പരിഷ്കരണത്തിന്റെ സമ്പദ് ശാസ്ത്രത്തിന് രാഷ്ട്രീയത്തെ കടത്തിവെട്ടാൻ സാധിക്കുമോ ? ഇന്ത്യയിലെ കൃഷിക്ക് ഒരു അടിസ്ഥാനപ്രശ്നമുണ്ട്. രാജ്യത്തെ തൊഴിൽ ശക്തിയുടെ പകുതിയും പണിയെടുക്കുന്ന കാർഷികരംഗം ജിഡിപിക്കു സംഭാവന നൽകുന്നത് 17 ശതമാനം മാത്രമാണ്. കർഷകർക്ക് വരുമാനം കുറയുന്നതിന്റേയും സാമ്പത്തിക പ്രയാസങ്ങൾ നേരിടേണ്ടി വരുന്നതിന്റേയും മൂലകാരണം ഈ താഴ്ന്ന ഉൽപാദന ക്ഷമതയാണ്. മൂന്നുമാർഗങ്ങളിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാം: ഒന്ന്, ഉൽപാദനക്ഷമത വർധിപ്പിച്ചുകൊണ്ട്. രണ്ട്, കാർഷിക ഉൽപന്നങ്ങളുടെ വിലകൾ വർധിപ്പിച്ചുകൊണ്ട്. മൂന്ന്, കർഷകർക്ക് ലഭിക്കുന്ന കാർഷിക ഉൽപാദന മൂല്യത്തിന്റെ ഓഹരി വർധിപ്പിച്ചുകൊണ്ട്. കോൾഡ് സ്റ്റോറേജ്, സംസ്കരണ സംവിധാനം, മെച്ചപ്പെട്ട വിപണികൾ തുടങ്ങിയവ വികസിപ്പിച്ചുകൊണ്ട് ഒരുപരിധിവരെ ഉൽപാദന ക്ഷമത വർധിപ്പിക്കാൻകഴിയും. എന്നാൽ ഇന്ത്യയിലെ കൃഷിനിലങ്ങളുടെ ശരാശരി വിസ്തൃതി 1.1 ഹെക്ടർ മാത്രം ആയതുകൊണ്ട് ആധുനിക യന്ത്രവൽകൃത കൃഷിരീതികൾ നടപ്പിലാക്കാൻ എളുപ്പമല്ല. അതിനാൽ ഉൽപാദനത്തിൽ ഒരുകുതിച്ചുചാട്ടം പ്രയാസമാണ്. കാർഷിക വിളകളുടെ വിലവർധിപ്പിക്കുക എന്ന രണ്ടാമത്തെമാർഗം വൻതോതിലുള്ള വിലക്കയറ്റത്തിനു കാരണമായിത്തീരും. പാവപ്പെട്ടവരേയും ശക്തരായ മധ്യവർഗത്തേയും ഇതു ബുദ്ധിമുട്ടിലാക്കും. അതുകൊണ്ട് ഈ നടപടി രാഷ്ട്രീയമായി ആത്മഹത്യാപരമായിരിക്കും. കർഷകർക്കു ലഭിക്കുന്ന കാർഷികോൽപന്നങ്ങളുടെ മൂല്യംവർധിപ്പിക്കുക എന്നതു മാത്രമാണ് പിന്നീടുള്ള ഏകമാർഗം. ചെറുകിട കൃഷിയിടങ്ങളുടെ പരിമിതിയിൽ നിന്നുതന്നെ ഉൽപാദനക്ഷമത വർധിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് മൂന്നാമത്തെ മാർഗം പ്രയോഗിക്കാനാണ് മൂന്നു കാർഷിക ബില്ലുകളും പ്രധാനമായി ശ്രമിക്കുന്നത്. ബില്ലുകളും പ്രത്യാഘാതങ്ങളും കർഷക ഉൽപന്ന വ്യാപാര വാണിജ്യബിൽ എന്ന ആദ്യ ബിൽ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ എവിടെയും വിൽക്കാൻ അവസരംനൽകുന്നു. APMC നിയമത്തിനുകീഴിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള വിപണികളുടെ കുത്തക തകരുകയും കാർഷികോൽപന്നങ്ങളുടെ അന്തർജില്ലാ, അന്തർ സംസ്ഥാന നീക്കങ്ങൾ നിയന്ത്രിക്കുന്ന എല്ലാ തടസങ്ങളും ഇതോടെ ഇല്ലാതാവുകയുംചെയ്യും. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ കൃഷിയിടങ്ങളിൽവെച്ച് ഫാക്ടറികൾക്കോ, ശീതീകരണ ശാലകൾക്കോ, ഓൺലൈനായോ വിറ്റഴിക്കാം. ചന്ത നികുതി, സെസ്സ്, ഏജന്റുമാർക്കുള്ള ബ്രോക്കറേജ് എന്നിവ ഒഴിവായിക്കിട്ടുന്നതോടെ ഉപഭോക്താക്കൾക്കു വിലവർധനയില്ലാതെ തന്നെ കർഷകർക്കു ഉയർന്ന വിലലഭിക്കും. ക്ഷീരസഹകരണ സംഘങ്ങളിൽ കർഷകർക്ക് വിപണിവിലയുടെ 75 ശതമാനം ലഭിക്കുമ്പോൾ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ ഉൽപാദകർക്കു ശരാശരി ലഭിക്കുന്നത് വിപണിവിലയുടെ ഏതാണ്ട് 30 ശതമാനം മാത്രമാണ്. കാർഷിക വിപണനത്തിൽ ഇടനിലക്കാർ ഇല്ലാതാകുന്നതോടെ കർഷകർക്കു ലഭിക്കുന്ന വരുമാനത്തിൽ ഗണ്യമായ വർധനവുണ്ടാകും. കർഷക(ശാക്തീകരണ,സംരക്ഷണ)ബിൽ എന്ന രണ്ടാമത്തേത് മെച്ചപ്പെട്ട വിലകൾ കണ്ടെത്തുന്നതിന് അവസരം നൽകുന്ന കരാർ അടിസ്ഥാനത്തിലുള്ള കൃഷി അനുവദിക്കുന്നു. കർഷകർക്ക് നല്ല വില ലഭിക്കാൻ ഇതുപകരിക്കും. ഇന്ത്യയിൽ കരാർ കൃഷിയുടെ കാര്യത്തിൽ കർഷകർക്കു ഗുണകരമായതും ദോഷമായതുമായ മാതൃകകളുണ്ട്. ഇതിൽനിന്നു പാഠം പഠിച്ച് ഗുണകരമായ മാതൃകകൾ സ്വീകരിച്ച് ശക്തിപ്പെടുത്തണം. അവശ്യവസ്തു നിയമത്തിന് (1955) ഭേദഗതി നിർദ്ദേശിക്കുന്ന മൂന്നാമത്തെ ബിൽ, വറുതിയുടേയും ഭക്ഷ്യക്ഷാമത്തിന്റേയും കാലത്ത് രൂപം നൽകിയ കാലഹരണപ്പെട്ട ഒരുനിയമമാണ് ഭേദഗതി ചെയ്യുന്നത്. എന്നാൽ അടിയന്തിരഘട്ടങ്ങളിലും അനിയിന്ത്രിതമായ വിലക്കയറ്റത്തിന്റെ കാലത്തും ഈ നിയമം ഉപയോഗിക്കുകയും ചെയ്യാം. രണ്ടും മൂന്നും നിയമങ്ങൾ ശീതീകരണി രംഗത്തും കാർഷിക ഉൽപന്ന, വിപണനത്തിന്റെ സപ്ളൈ ചെയിനിലും ഗണ്യമായ പുരോഗതിയുണ്ടാക്കും. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നവർക്ക് ഉൽപന്നങ്ങൾ വാങ്ങി സൂക്ഷിക്കാനും വിൽക്കാനും കൂടുതൽ അവസരങ്ങൾ നൽകുന്ന മത്സരമാണ് കാർഷിക വിപണനരംഗത്ത് ഇതുമൂലം ഉണ്ടാകാൻ പോകുന്നത്. ഈ പരിഷ്കരണങ്ങൾ നടപ്പിലാക്കുമ്പോൾ ആദ്യ ഘട്ടത്തിൽ അൽപം ബുദ്ധിമുട്ടുകളുണ്ടായേക്കാം. കരാർ കൃഷി കർഷകർക്കു ഗുണകരമാവണമെങ്കിൽ കർഷകരുടെ ഉൽപന്ന സംഘടനകൾ(FPOs)ആവശ്യമാണ്. ആധുനിക ചില്ലറ വിൽപന ശൃംഖലപോലെയുള്ള ശക്തരായ വാങ്ങൽ ശക്തികളോടു വിലപേശാൻ ഇതുവേണം. AMUL പോലെ വിജയകരമായി പ്രവർത്തിക്കുന്ന FPO കൾ നമ്മുടെ മുന്നിലുണ്ട്. അനുകരണീയ മാതൃകകളാണിവ. കാർഷിക ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് വിപണിയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. ആയിരം FPO കളുടെ രൂപീകരണത്തിനു സർക്കാർ തുടക്കംകുറിച്ചു കഴിഞ്ഞു. വിപണിയിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി ഒരുലക്ഷം കോടിരൂപയാണ് നീക്കിവെക്കാനുദ്ദേശിക്കുന്നത്. ഇവ ഫലപ്രദമായി നടപ്പാക്കപ്പെട്ടാൽ കർഷകർക്ക് നിശ്ചയമായും മെച്ചപ്പെട്ട വിലകൾ ലഭിക്കും. കുറഞ്ഞ താങ്ങുവില (MSP) യാണ് ഒരുതർക്ക വിഷയം. താങ്ങുവില തുടരുമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതു നിയമ വിധേയമാക്കണമെന്നും ബില്ലിൽ ഉൾപ്പെടുത്തണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇവിടെ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യമുണ്ട്. 6ശതമാനം കർഷകർക്കു മാത്രമാണ് കുറഞ്ഞ താങ്ങുവിലയുടെ ഗുണം ലഭിക്കുന്നത്. 94 ശതമാനത്തിനും അതുലഭിക്കുന്നില്ല. കാർഷിക വിളകളുടെ മൂല്യത്തിന്റെ ഏതാണ്ട് 90 ശതമാനവും സ്വകാര്യ വിപണികൾക്കാണു നൽകപ്പെടുന്നത്. കുറഞ്ഞ താങ്ങുവില നിയമവിധേയമാക്കിയാൽ, ഇതിൽ കുറഞ്ഞ വിലയ്ക്കു സ്വകാര്യ കച്ചവടക്കാർ ഉൽപന്നങ്ങൾ വാങ്ങിയാൽ അവർ ജയിലിൽ പോകേണ്ടി വരും. കാർഷിക വിപണി മൊത്തത്തിൽ അലങ്കോലമാകാനേ ഇതുപകരിക്കൂ എന്നാണ് അശോക് ഗുലാത്തി പറയുന്നത്. കാർഷിക ഉൽപന്നങ്ങളുടെ ചെറിയൊരു ശതമാനത്തിനു മാത്രമേ താങ്ങുവില ബാധകമായിട്ടുള്ളു എന്നും ഇതു വിപുലീകരിക്കുന്നതിന് ഏറെ പരിമിതകളുണ്ട് എന്നുംഓർക്കേണ്ടതുണ്ട്. 1991ൽ നരസിംഹറാവുവിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഉദാരീകരണ നടപടികളാണ് ലൈസൻസ്-പെർമിറ്റ്- ക്വാട്ട രാജ്- ൽ നിന്ന് ഇന്ത്യൻ വ്യവസായ രംഗത്തെ മോചിപ്പിച്ചത്. 1991 മുൽ വ്യവസായ രംഗത്തും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലും ഏറെമെച്ചപ്പെട്ട വളർച്ചയ്ക്ക് ഇതു വഴി തെളിച്ചു. പാർലിമെന്റ്ു പാസാക്കിയ മൂന്നു കാർഷിക ബില്ലുകൾക്ക് ഇന്ത്യൻ കാർഷിക രംഗത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)

from money rss https://bit.ly/2Szf3SQ
via IFTTT