121

Powered By Blogger

Friday 28 August 2020

അനുമതിലഭിച്ചിട്ടും ഐ.പി.ഒ. നടത്താതെ 34 കമ്പനികൾ

മുംബൈ: കോവിഡ് ലോക്ഡൗൺ ഏർപ്പെടുത്തിയതിനാലും വിപണി അസ്ഥിരമായതിനാലും അനുമതികളെല്ലാം ലഭിച്ചിട്ടും പ്രഥമ ഓഹരി വിൽപ്പന (ഐ.പി. ഒ.) നടത്താതെ 34 കമ്പനികൾ മികച്ചസമയത്തിനായി കാത്തിരിക്കുന്നു. ഓഹരി വിപണി നിരീക്ഷണ ബോർഡായ സെബിയുടെ കണക്കുപ്രകാരം 33,516 കോടി രൂപയുടെ ഐ.പി.ഒ.യ്ക്കാണ് അനുമതി നൽകിയിട്ടുള്ളത്. വിപണി മെച്ചപ്പെട്ടശേഷം മികച്ച മൂല്യത്തോടെ ഐ.പി.ഒ. നടത്താനാണ് ഈ കമ്പനികൾ കാത്തിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2019-ൽ ഐ.പി.ഒ. പൊതുവേ കുറവായിരുന്നു. 16 കമ്പനികൾചേർന്ന് ആകെ 12,365 കോടി രൂപയാണ് സമാഹരിച്ചത്. 2015-നുശേഷം ഏറ്റവുംകുറവ് ഐ.പി.ഒ. നടന്നതും കഴിഞ്ഞവർഷമാണ്. അതുകൊണ്ടുതന്നെ കമ്പനികളും നിക്ഷേപകരും 2020-നെ വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി കോവിഡെത്തിയത് സ്ഥിതി വഷളാക്കി. മാർച്ചിലെ ഇടിവിനുശേഷം ഓഹരി വിപണി കരകയറിവരുകയാണെങ്കിലും ഐ.പി.ഒ.യുമായി ഇറങ്ങാൻ കമ്പനികൾ സന്നദ്ധമായിട്ടില്ല. നടപ്പുസാമ്പത്തികവർഷം അഞ്ചുമാസം പിന്നിടുമ്പോൾ റൊസാരി ബയോടെക്, മൈൻഡ് സ്പേസ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് എന്നിങ്ങനെ രണ്ട് ഐ.പി.ഒ.കൾ മാത്രമാണ് നടന്നത്. വിപണിയിലെ പണലഭ്യത മുൻനിർത്തി ഏതാനുംകമ്പനികൾകൂടി ഐ.പി.ഒ.യ്ക്ക് തയ്യാറെടുക്കുന്നുണ്ട്. യു.ടി.ഐ. അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ്, ഏഞ്ചൽ ബ്രോക്കിങ് ലിമിറ്റഡ്, ഹാപ്പിയെസ്റ്റ് മൈൻഡ്സ് ടെക്നോളജീസ് ലിമിറ്റഡ് തുടങ്ങിയവയാണ് ഇതിൽമുന്നിലുള്ളത്. യു.ടി.ഐ.യുടെ 4000 കോടി രൂപയുടെ ഐ.പി.ഒ. സെപ്റ്റംബറിൽ ഉണ്ടായേക്കും. സെബി നിയമപ്രകാരം എസ്.ബി.ഐ.ക്കും എൽ.ഐ.സിക്കും യു.ടി.ഐ.യിലെ ഓഹരിപങ്കാളിത്തം പത്തുശതമാനമായി കുറയ്ക്കേണ്ടതുമുണ്ട്. നിലവിൽ മൂന്നുകമ്പനികൾമാത്രമാണ് ഐ.പി.ഒ. അനുമതിക്കായി കാത്തുകിടക്കുന്നതെന്നാണ് പ്രൈംഡേറ്റാബേസിന്റെ കണക്കുകൾ പറയുന്നത്. ആറുവർഷത്തിനിടയിലെ ഏറ്റവും മോശംസ്ഥിതിയാണിത്.

from money rss https://bit.ly/3lvaXss
via IFTTT

കേരളത്തിൽ സ്വർണത്തിന് മൂന്നു വില

കൊച്ചി: കേരളത്തിൽ വെള്ളിയാഴ്ച സ്വർണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളിൽ. ബി. ഗോവിന്ദൻ പ്രസിഡന്റും കെ. സുരേന്ദ്രൻ ജനറൽ സെക്രട്ടറിയുമായിട്ടുള്ള ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് (എ.കെ.ജി.എസ്.എം.എ.) സംസ്ഥാനത്ത് ഔദ്യോഗികമായി സ്വർണ വില നിശ്ചയിക്കുന്നത്. വർഷങ്ങളായി വില നിർണയാധികാരം ഇവർക്കാണ്. എ.കെ.ജി.എസ്.എം.എ. നിശ്ചയിച്ച നിരക്ക് പ്രകാരം പവന് 37,840 രൂപയും ഗ്രാമിന് 4,730 രൂപയുമാണ് വെള്ളിയാഴ്ചത്തെ സ്വർണ വില. എന്നാൽ, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ പവന് 37,200 രൂപ, 37,040 രൂപ നിരക്കുകളിൽ വില്പന നടന്നു. എ.കെ.ജി.എസ്.എം.എ. എന്ന പേരിൽ തന്നെ ജസ്റ്റിൻ പാലത്തറ പ്രസിഡന്റായിട്ടുള്ള സംഘടനയാണ് പവന് വെള്ളിയാഴ്ച 37,200 രൂപയും ഗ്രാമിന് 4,630 രൂപയും വില നിശ്ചയിച്ചത്. ഈ സംഘടനയുടെ ഭാഗമായിട്ടുള്ള വ്യാപാരികൾ ഈ നിരക്കിലാണ് വില്പന നടത്തിയത്. അതേസമയം, തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരുകൂട്ടം വ്യാപാരികളുടെ സംഘടനയായ കെ.ജി.എസ്.ഡി.എ. എന്ന സംഘടന പവന് 37,040 രൂപയും ഗ്രാമിന് 4,630 രൂപയും വില കണക്കാക്കി. ഘടകങ്ങൾ അന്താരാഷ്ട്ര വിലയും കറൻസി നിരക്കും സ്വർണത്തിന്റെ അന്താരാഷ്ട്ര വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. അതേസമയം, ബോർഡ് റേറ്റിനെക്കാൾ പവന് 640 രൂപയുടെ വ്യത്യാസത്തിലാണ് പാലത്തറ വിഭാഗം എ.കെ.ജി.എസ്.എം.എ. വ്യാപാരികൾ സ്വർണം വിറ്റത്. കെ.ജി.എസ്.ഡി.എ.യിലെ അംഗങ്ങളാകട്ടെ പവന് 800 രൂപ കുറച്ചാണ് വില നിശ്ചയിച്ചത്. കോവിഡ് പ്രതിസന്ധിയും ഓണക്കാലവുമായതിനാൽ തങ്ങൾക്ക് കിട്ടേണ്ടുന്ന ലാഭത്തിൽ ചെറിയ വിഹിതം കുറച്ചാണ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതെന്ന് ജസ്റ്റിൻ പാലത്തറ പറഞ്ഞു. വില്പന പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഇറക്കുമതി നികുതിയടക്കം വില നിർണയത്തിൽ പരിഗണിക്കുന്നുണ്ടെന്നും പാലത്തറ വ്യക്തമാക്കി. പഴയ സ്വർണം; വില്പന തകർക്കുന്നു നികുതി വെട്ടിപ്പ് നടത്തിയാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് ഈ സംഘടനയിലെ വ്യാപാരികൾ വില്പന നടത്തുന്നതെന്നാണ് എ.കെ.ജി.എസ്.എം.എ. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിപണിയിൽ ധാരാളമായി പഴയ സ്വർണത്തിന്റെ വില്പന നടക്കുന്നുണ്ട്. ഉപഭോക്താവിന്റെ കൈവശമുള്ള പഴയ സ്വർണം കുറഞ്ഞ വിലയ്ക്ക് എടുക്കാനും നികുതി വെട്ടിപ്പിനുമാണ് ബോർഡ് റേറ്റിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ഒരു വിഭാഗം വ്യാപാരികൾ സ്വർണം വിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പഴയ സ്വർണം വില കുറച്ച് വാങ്ങി സംസ്കരിച്ച് പുതിയ സ്വർണമാക്കി വിൽക്കാനും കഴിയും. അനധികൃതമായി ലഭിക്കുന്ന സ്വർണമല്ലെങ്കിൽ ഇത്ര വില കുറച്ച് വിൽക്കുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും എ.കെ.ജി.എസ്.എം.എ. ആവശ്യപ്പെട്ടു. കേരള ജൂവലേഴ്സ് ഫെഡറേഷനും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നത്. പഴയ സ്വർണം വിൽക്കാനെത്തുന്ന ഉപഭോക്താക്കൾക്ക് ലഭിക്കേണ്ടതായ ന്യായവില ബോർഡ് റേറ്റ് കുറച്ച് നിർണയിക്കുന്നതിലൂടെ കിട്ടാതാവുകയാണ്. ഒരേസമയം സർക്കാരിനെയും ഉപഭോക്താക്കളെയും വഞ്ചിക്കുന്ന നടപടിയാണ് ഇത്തരം വ്യാപാരികൾ കൈക്കൊള്ളുന്നതെന്നും കേരള ജൂവലേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.പി. അഹമ്മദ് പറഞ്ഞു.

from money rss https://bit.ly/3jndH9l
via IFTTT

Mohanlal's Performance In Drishyam: Director Jeethu Joseph Makes An Interesting Revelation

Mohanlal's Performance In Drishyam: Director Jeethu Joseph Makes An Interesting Revelation
Mohanlal, the complete actor won millions of hearts with his performance in the 2013-released movie Drishyam. Recently, director Jeethu Joseph made an interesting revelation about the actor's performance in the blockbuster movie. Interestingly, the director revealed that Mohanlal stunned him with

* This article was originally published here

സെന്‍സെക്‌സ് 353 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 353.84 പോയന്റ് ഉയർന്ന് 39,467.31ലും നിഫ്റ്റി 88.30 പോയന്റ് നേട്ടത്തിൽ 11,647.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, സിപ്ല, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക് സൂചിക നാലുശതമാനത്തോളം ഉയർന്നു. നിഫ്റ്റ് ഓട്ടോയും നേട്ടമുണ്ടാക്കി. മിഡ്ക്യാപ് 0.5ശതമാനം ഉയർന്നു. അതേസമയം, ലോഹ സൂചിക നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/2QyIoMs
via IFTTT

ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തുംമുമ്പ് ഫ്രങ്ക്‌ളിന്‍ സെബിയുടെ അനുമതി തേടിയില്ല

ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുന്നതിനുമുമ്പ് ഫ്രാങ്ക്ളിൻ ടെംപിൾടൺ സെബിയുടെ അനുമതി തേടിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രസ്നയുടെ നിർമാതാക്കളായ ഗുജറാത്തിലെ പ്രശസ്തമായ കുടുംബമാണ് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയത്. കുടുംബത്തിന് ഫ്രങ്ക്ളിന് ടെംപിൾടണിന്റെ പ്രവർത്തനം നിർത്തിയ ഫണ്ടുകളിലൊന്നിൽ വൻതുകയുടെ നിക്ഷേപമുണ്ട്. ഗുജറാത്ത് ഹൈക്കോടതിയിൽ കുടുംബം ഹർജി നൽകുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഫണ്ട് കമ്പനിയുടെ മരവിപ്പിച്ച ഫണ്ടുകളിലെ നടപടികൾ നിർത്തിവെയ്ക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇവരുടേതുൾപ്പടെയുള്ള മൂന്നുഹർജികൾ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതിയിലേയ്ക്ക് സുപ്രീം കോടതിയുടെ നിർദേശപ്രകാരം പിന്നീട് മാറ്റുകയും ചെയ്തു. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി മ്യൂച്വൽ ഫണ്ട് റെഗുലേഷനിലെ 39-ാം വകുപ്പുപ്രകാരം ഫണ്ട് കമ്പനികൾക്ക് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കാൻ അനുമതി നൽകുന്നുണ്ട്. എന്നാൽ ഇതിന് സെബിയുടെ അനുമതി ആവശ്യമാണ്. പ്രവർത്തനം നിർത്തുന്നതിനുമുമ്പോ അതിനുശേഷമോ ഇത്തരമൊരു അനുമതി ഫ്രങ്ക്ളിൻ തേടിയിട്ടില്ലെന്ന് ഇതോടെ വ്യക്തമായി. Sebi didn't give nod to shut Franklin MFs

from money rss https://bit.ly/3gK7Glz
via IFTTT

ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍

സാമൂഹ്യ സുരക്ഷാ പദ്ധതികൾ കൂടുതൽ പാവപ്പെട്ടവരിലേയ്ക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജൻധൻ അക്കൗണ്ടുമായി ബന്ധപ്പെടുത്തി സർക്കാർ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നു. പിഎം ജീവൻ ജ്യോതി യോജനയും പിഎം സുരക്ഷാ ഭീമാ യോജനയും ജൻധൻ അക്കൗണ്ട് ഉടമകൾക്കുകൂടി ലഭ്യമാക്കും. 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് ചേരാവുന്ന പദ്ധതിയാണ് പിഎം ജീവൻ ജ്യോതി യോജന. വർഷത്തിൽ 330 രൂപ പ്രീമിയം അടച്ചാൽ രണ്ടു ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. അതായത് അക്കൗണ്ട് ഉടമ മരിച്ചാൽ രണ്ടുലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും. പിഎം സുരക്ഷാ ഭീമാ യോജന പ്രകാരം 12രൂപ വാർഷിക പ്രീമിയം അടച്ചാൽ രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ലഭിക്കും. അക്കൗണ്ട് ഉടമ അപകടത്തിൽമരിച്ചാൽ രണ്ടുലക്ഷം രൂപയും അപകടത്തിൽ ഭാഗികമായി വൈകല്യം സംഭവിച്ചാൽ ഒരു ലക്ഷം രൂപയുമാണ് പദ്ധതിപ്രകാരം ലഭിക്കുക. 18 വയസ്സിനും 70വയസ്സിനും ഇടയിലുള്ളവർക്ക് പദ്ധതിയിൽ ചേരാം. കുറഞ്ഞ തുകയുടെ നിക്ഷേപവും വായ്പയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ഉടനെ തുടങ്ങും. ഡിജിറ്റൽ പണമിടപാടിനുള്ള സൗകര്യങ്ങളും അക്കൗണ്ട ഉടമകൾക്ക് വൈകാതെ ലഭ്യമാകും. ഓഗസ്റ്റ് 19ലെ കണക്കുപ്രകാരം 40.35 കോടിയിലേറെപ്പേർക്കാണ് ജൻധൻ അക്കൗണ്ടുള്ളത്. ഈ അക്കൗണ്ടുകളിലാകട്ടെ 1.31 ലക്ഷം കോടി രൂപ നിക്ഷേപവുമുണ്ട്. ഗ്രാമീണ മേഖലകലകളിലുള്ളവരാണ് അക്കൗണ്ട് ഉടമകളിൽ മൂന്നിൽ രണ്ടുപേരും. 55 ശതമാനം അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്. അക്കൗണ്ടിലെ ഒരാളുടെ ശരാശരി നിക്ഷേപം 3,239 രൂപയാണ്. 2015ൽ പദ്ധതി തുടങ്ങിയ സമയത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുകയിൽ രണ്ടര ഇരട്ടി വർധനയണ് ഉണ്ടായിട്ടുള്ളത്. എല്ലാകുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെയാണ് ജൻധൻ അക്കൗണ്ട് പദ്ധതി സർക്കാർ ആരംഭിച്ചത്. Government allows more benefits under Jan Dhan Yojana

from money rss https://bit.ly/3gJDDdL
via IFTTT