121

Powered By Blogger

Thursday 13 February 2020

പിഎംഎസ് നിക്ഷേപകരില്‍നിന്ന് മുന്‍കൂര്‍ ഫീസ് ഈടാക്കുന്നത് സെബി വിലക്കി

പിഎംഎസ് നിക്ഷേപകരിൽനിന്ന് ഫീസ് മുൻകൂറായി ഇടാക്കരുതെന്ന് സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഫെബ്രവരി 13ന് ഇറക്കിയ വിജ്ഞാപനത്തിലാണ് നിർദേശം നൽകിയിട്ടുള്ളത്. പിഎംഎസ് നിക്ഷേപകർക്ക് ഡയറക്ട് ഓപ്ഷൻകൂടി സെബി കൊണ്ടുവന്നിട്ടുണ്ട്. വിതരണക്കാർ വഴിയല്ലാതെ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതിലൂടെ നിക്ഷേപകന് ലഭിക്കുക. വിതരണക്കാർക്ക് നൽകുന്ന കമ്മീഷൻ ഒഴിവാക്കാനാണിത്. അതേസമയം, പിഎംഎസ് സേവനം നൽകുന്നവർക്ക് നിക്ഷേപതുകയ്ക്ക് ആനുപാതികമായി വാർഷിക ഫീസ് ഈടാക്കാം. പുതിയ നിർദേശങ്ങൾ മെയ് ഒന്നുമുതൽ പ്രാബല്യത്തിലാകും. പിഎംഎസ് വഴി നിക്ഷേപം നടത്താനുള്ള കുറഞ്ഞ തുക 25 ലക്ഷത്തിൽനിന്ന് 50 ലക്ഷമായി ഉയർത്തിയത് ഈയിടെയാണ്. SEBI bans upfront distributor commissions in PMS

from money rss http://bit.ly/2uBKgga
via IFTTT

ആസ്റ്ററിന് ദുബായിൽ 100 ശതമാനംഉടമസ്ഥാവകാശത്തിന് അനുമതി

കൊച്ചി: പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന്, യു.എ.ഇ. സർക്കാർ ദുബായിൽ 100 ശതമാനം നിയമപരമായ ഉടമസ്ഥാവകാശം അനുവദിച്ചു. നേരത്തെ വിദേശ നിക്ഷേപകർക്ക് 49 ശതമാനം ഉടമസ്ഥാവകാശം കൈവശം വയ്ക്കാൻ മാത്രമായിരുന്നു അനുവാദമുണ്ടായിരുന്നത്. ഈയിടെ യു.എ.ഇ. സർക്കാർ, ചില മേഖലകളിലെ വിദേശ കമ്പനികളുടെ ഉടമസ്ഥാവകാശം 100 ശതമാനമാക്കിയിരുന്നു. അതിൽ ആരോഗ്യ പരിപാലന മേഖലയും ഉൾപ്പെടുത്തിയതോടെയാണ് ആസ്റ്ററിന് 100 ശതമാനം ഉടമസ്ഥാവകാശത്തിന് അവസരം കൈവന്നത്. തങ്ങളുടെ ജി.സി.സി. ബിസിനസിൻറെ 80 ശതമാനവും ദുബായിലാണെന്നതിനാൽ, ഇവിടത്തെ വിപണി ഏറ്റവും പ്രധാനപ്പെട്ടതായി കാണുന്നുവെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിൻറെ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ദുബായിലെ അനുബന്ധ കമ്പനികളുടെ 100 ശതമാനം നിയമപരമായ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നത് നിലവിലെ സാമ്പത്തിക വർഷത്തിൻറെ അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

from money rss http://bit.ly/31UrVqU
via IFTTT

മരുന്നുകളുടെ അങ്ങാടിവിജയം

ഇതാണ് പഞ്ചമപ്പഴുക്ക... അങ്ങാടിമരുന്നാണ്. പല രോഗങ്ങൾക്കുമുള്ള മരുന്ന്. ഇപ്പോൾ ഇത് കിട്ടാനില്ല'. കുന്തിരിക്കം പോലെയുള്ള ഒരു വസ്തു ചൂണ്ടിക്കാണിച്ച് ഹരി വി. പൈ പറയുന്നു. മട്ടാഞ്ചേരി ബസാറിലെ അങ്ങാടിമരുന്ന് കച്ചവടക്കാരനാണ് ഹരി പൈ. ബസാറിൽ കൂനൻകുരിശ് പള്ളിക്കടുത്തുള്ള കട നടത്തുന്നത് ഹരി വി. പൈയും സഹോദരന്മാരായ പ്രദീപ് കുമാർ വി. പൈയും ഉമേഷ് വി. പൈയും ചേർന്നാണ്. പഞ്ചമപ്പഴുക്ക ഉൾപ്പെടെ നാട്ടിൽക്കിട്ടാത്ത പല അങ്ങാടിമരുന്നുകളും മട്ടാഞ്ചേരിയിലെ ഈ കടയിലുണ്ട്. മൂന്ന് സഹോദരന്മാർ ചേർന്നുള്ള ഈ അപൂർവ കച്ചവടക്കൂട്ടായ്മയ്ക്ക് മറ്റൊരു ചരിത്രംകൂടിയുണ്ട്. 'ഹരി പൈ' എന്ന പേരിൽ 140 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഈ കട. മൂന്ന് തലമുറകളായി അങ്ങാടിമരുന്ന് കച്ചവടം ചെയ്തുവരുന്ന കുടുംബം. ജെ. ഹരി പൈ, ജെ. ദാസ പൈ എന്നിവർ ചേർന്ന് 140 വർഷം മുമ്പ് തുടങ്ങിയതാണ് മട്ടാഞ്ചേരിയിലെ അങ്ങാടിമരുന്ന് വ്യാപാരം. അന്നും കടയ്ക്ക് പേര് 'ഹരി പൈ' എന്നുതന്നെ. മുംബൈയിൽനിന്ന് കപ്പലിലാണ് അക്കാലത്ത് മരുന്നുകൾ എത്തിച്ചിരുന്നത്. കൊച്ചിയിൽ വരുന്ന മരുന്നുകൾ ഇവർ കേരളത്തിലെമ്പാടും വിതരണം ചെയ്തു. വള്ളങ്ങളിലാണ് അങ്ങാടിമരുന്നുകൾ എല്ലാ ഭാഗങ്ങളിലേക്കും എത്തിച്ചത്. പിന്നീട് ദാസ പൈയുടെ മകൻ വാസുദേവ പൈ കച്ചവടരംഗത്തെത്തി. കുറെക്കാലം വാസുദേവ പൈ കൊച്ചിയിലെ അങ്ങാടിമരുന്ന് കച്ചവടത്തിന് ചുക്കാൻപിടിച്ചു. വാസുദേവ പൈയുടെ മക്കളാണ് ഹരി വി. പൈയും പ്രദീപ് കുമാർ വി. പൈയും ഉമേഷ് വി. പൈയും. കാലം ഒരുപാട് മാറി. കച്ചവടത്തിൽ പുതിയ തന്ത്രങ്ങളായി. പക്ഷേ, പൈ സഹോദരന്മാർ വഴിമാറിയില്ല. ഇപ്പോൾ ഗുണനിലവാരമുള്ള അങ്ങാടിമരുന്നുകൾ കൊച്ചിയിലേക്ക് എത്തിക്കുകയാണിവർ. മുംബൈയിലെ പഴയ കച്ചവടബന്ധങ്ങളെ ഇവർ കൈവിട്ടില്ല. നാട്ടിൽ കിട്ടാത്ത ഏതു മരുന്നും ഇവർ എത്തിക്കും. പഞ്ചമപ്പഴുക്ക പോലെ, അക്കിക്കറുവ, അംഗ്ലവാരി തേങ്ങ എന്നിവയൊക്കെ വിപണിയിലില്ലാത്തതാണ്. പക്ഷേ, പൈ സഹോദരന്മാർ അതൊക്കെ കരുതിവെക്കുന്നു. നല്ല ശക്തിയുള്ള ഉത്പന്നങ്ങൾ കിട്ടുന്നത് ഇപ്പോഴും മുംബൈയിൽ നിന്നാണെന്ന് ഇവർ പറയുന്നു. കിരിയാത്തും, കടുക്കയും, ഉണക്ക നെല്ലിക്കയും, കറുവപ്പട്ടയും, കുന്തിരിക്കവും, കുങ്കുമപ്പൂവുമൊക്കെ മുംബൈയിൽനിന്ന് നേരിട്ട് വാങ്ങുകയാണിവർ. ചെന്നാമുക്കി, താലീസപത്രം, അതിവിടയം, കരയാമ്പൂ, അമുക്കുരം, അശ്വഗന്ധം, വാൽമുളക് എന്നിവയൊക്കെ കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് വരുത്തുന്നത്. 'നാട്ടിൽ ഇപ്പോൾ പലതും കിട്ടുന്നുണ്ട്. പക്ഷേ, മുംബൈയിൽനിന്ന് വരുന്ന ഉത്പന്നങ്ങൾക്കാണ് കൂടുതൽ ഫലം.'- പ്രദീപ്കുമാർ പറയുന്നു. മുത്തങ്ങ തന്നെ ഉദാഹരണം. നല്ല മുഴുപ്പുള്ള മുത്തങ്ങ മുംബൈയിൽ ധാരാളം കിട്ടും. അതുപോലെ മുംബൈ ഉണക്ക നെല്ലിക്കയ്ക്കാണ് ഇപ്പോഴും ഡിമാൻഡ്. 'മുംബൈ അയമോദകമാണ് സൂപ്പർ. എന്നാൽ മാതളത്തൊലി, കഴഞ്ചിക്കുരു, ഞെരിഞ്ഞിൽ എന്നിവയൊക്കെ തമിഴ്നാട്ടിൽനിന്ന് കിട്ടും.'- ഉമേഷ് പൈ പറയുന്നു. പഞ്ചാബിലെ ലുധിയാന, മുംബൈയിലെ പൈന്താനി, കൊൽക്കത്ത എന്നിവിടങ്ങളിലെ പഴയകാല കച്ചവടകേന്ദ്രങ്ങൾ വഴിയാണ് കൊച്ചിയിലേക്ക് മരുന്നുകൾ വരുത്തുന്നതത്രെ. പഴയപോലെ നാട്ടുവൈദ്യന്മാരില്ലാത്തത് കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. മരുന്നു കുറിക്കാൻ വൈദ്യന്മാരില്ല. പക്ഷേ, മരുന്നുകൾക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്. തലമുറകളായി കൈമാറിവരുന്ന നാട്ടുമരുന്നുകളിൽ വിശ്വാസമുറപ്പിച്ചവരും അനുഭവസ്ഥരും ഇപ്പോഴും മരുന്നുകൾ വാങ്ങാനെത്തുന്നു. നൂറുകണക്കിന് അങ്ങാടിമരുന്നുകളുണ്ട്. ഓരോന്നിനെക്കുറിച്ചും ഇവർക്കറിയാം. അവ എവിടെനിന്നെന്ന് അറിയാം. പക്ഷേ, പലതിനും പഴയപോലെ ആവശ്യക്കാരില്ല. അക്കാലത്തെ മരുന്നുകളെക്കുറിച്ചും അതിന്റെ ശക്തിയെക്കുറിച്ചും അറിയുന്നവർതന്നെ ഇല്ലാത്തതാണ് പ്രശ്നമെന്ന് ഇവർ പറയുന്നു. ത്രിഫല, ത്രിക്കടുക്, ത്രിജാതി, അഷ്ടചൂർണം തുടങ്ങി പച്ചമരുന്നുകൂട്ടുകൾ പലതുണ്ട്. ഇതെക്കുറിച്ചൊക്കെ പൈ സഹോദരന്മാർക്ക് കൃത്യമായറിയാം. പക്ഷേ, മരുന്നുകൾ കൂട്ടിച്ചേർത്ത് വിൽപ്പന നടത്താനോ, ചികിത്സിക്കാനോ ഇവരില്ല. എന്നാലും കുടുംബത്തിലാർക്കെങ്കിലും അസുഖമുണ്ടായാൽ ഈ മരുന്നുകളാണ് ആശ്വാസമാകുന്നതെന്ന് സഹോദരന്മാർ പറയുന്നു. ലക്ഷദ്വീപിൽനിന്ന് പണ്ടുകാലം മുതൽതന്നെ പൈയുടെ കട അന്വേഷിച്ച് കച്ചവടക്കാർ വരും. ദ്വീപുകാർക്ക് ആവശ്യമായ മരുന്നുകൾ ഇവർ നൽകും. ആ മരുന്നുകൾക്ക് അറേബ്യൻ പേരുകളാണ്. പക്ഷേ, അതൊക്കെ കൃത്യമായി പൈ സഹോദരന്മാർക്ക് അറിയാം. മട്ടാഞ്ചേരി ബസാറിലെ കടയിലേക്ക് രാവിലെ ഒമ്പതിനുതന്നെ ഈ സഹോദരന്മാരെത്തും. ബസാറിൽ പഴയ തിരക്കൊന്നുമില്ല. ചിലപ്പോൾ ആളനക്കംപോലുമുണ്ടാവില്ല. പക്ഷേ, രാത്രി ഏഴ് വരെ ഹരി പൈയുടെ കട തുറന്നിരിക്കും. 'വൈകീട്ട് അഞ്ച് കഴിഞ്ഞാൽ ഇവിടെ ആരുമുണ്ടാകില്ല. ആകെ തുറക്കുന്ന കട ഇതുമാത്രം. അങ്ങനെ തുടരാനാണിഷ്ടം. കാരണം രാവും പകലും നാടിന് മരുന്ന് നൽകിയ സ്ഥാപനമാണിത്. അത് സന്ധ്യയ്ക്കുമുമ്പേ അടയ്ക്കാനാവില്ല...' ഹരി വി. പൈ പറയുന്നു. ദൂരെ ദിക്കുകളിൽനിന്ന് പൈയുടെ കട അന്വേഷിച്ച് മരുന്നിനെത്തുന്നവർ ചിലപ്പോൾ മട്ടാഞ്ചേരിയിലേക്ക് എത്തുമ്പോൾ വൈകും. അവർ നിരാശയോടെ മടങ്ങരുത്. അതാണ് ഈ കരുതൽ. അതെ, കച്ചവടവും ഇവർക്ക് ഒരു ആചാരമാണ്. അതിലൊന്നും ഒരു കുറവും വരുത്താൻ ഇവർക്കാവില്ല. വേഷംപോലെ, ഭാഷപോലെ, ജീവിതരീതിപോലെ മരുന്നുകച്ചവടത്തെയും ഇവർ നെഞ്ചോട് ചേർത്തുപിടിക്കുകയാണ്.

from money rss http://bit.ly/2uM2Z8B
via IFTTT

ഓഹരി വിപണി തിരിച്ചുകയറി: സെന്‍സെക്‌സില്‍ 240 പോയന്റ് നേട്ടം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി ഓഹരി വിപണി. സെൻസെക്സ് 240 പോയന്റ് നേട്ടത്തിൽ 41699ലും നിഫ്റ്റി 69 പോയന്റ് ഉയർന്ന് 12244ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 534 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 185 ഓഹരികൾ നഷ്ടത്തിലുമാണ്. 185 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, യുപിഎൽ, എസ്ബിഐ, ബിപിസിഎൽ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഗ്രാസിം, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, വേദാന്ത, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്റസിൻഡ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 240 pts

from money rss http://bit.ly/2ULhBQm
via IFTTT

ഘടകങ്ങളുടെ ശേഖരം തീരുന്നു;ഇന്ത്യയിലെ മൊബൈൽ ഹാൻഡ്‌സെറ്റ് ഉത്പാദനം പ്രതിസന്ധിയിൽ

മുംബൈ: ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി പ്രതിസന്ധിയിൽ. ചൈനയിൽനിന്ന് ഘടകങ്ങൾ എത്താത്തതാണ് പ്രശ്നമായിരിക്കുന്നത്. ഫെബ്രുവരിയിലെ ഉത്പാദനത്തിലുള്ള ഘടകങ്ങളാണ് നിലവിൽ സ്റ്റോക്കുള്ളത്. നിലവിലെ സ്ഥിതി തുടർന്നാൽ മാർച്ച് ആദ്യവാരം ഉത്പാദനം നിർത്തിവെക്കേണ്ടി വരുമെന്നാണ് കമ്പനികളുടെ ആശങ്ക. ചൈനയിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫാക്ടറികൾ അടച്ചിട്ടിരുന്നതിനാൽ ഇന്ത്യയിലെ ഉത്പാദകർ കൂടുതൽ ഘടകങ്ങൾ ശേഖരിച്ചിരുന്നു. ഇതുപയോഗിച്ചാണ് നിലവിൽ ഉത്പദാനം നടക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ ഫാക്ടറികൾക്ക് തുറക്കാൻ അനുമതി നൽകിയിട്ടില്ല. ഇതോടെ ചരക്കുനീക്കം പ്രതിസന്ധിയിലായി. രാജ്യത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ഉത്പാദകരായ ഷവോമി ഘടകങ്ങളുടെ ശേഖരം തീരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിൽ ഉത്പാദനം നിർത്തിവെച്ചിരിക്കുന്നതിനാൽ ഘടകഭാഗങ്ങൾക്കും അസംസ്കൃത വസ്തുക്കൾക്കും വില ഉയരുകയാണ്. ഇവ മറ്റു സ്രോതസ്സുകളിൽനിന്ന് എത്തിക്കുന്നതിന് കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്. ആപ്പിൾ ഐഫോൺ 11, 11 പ്രോ എന്നിവ ചൈനയിൽനിന്ന് 'അസംബിൾ'ചെയ്ത് എത്തിക്കുന്നതാണ്. രാജ്യത്ത് മുംബൈയിലടക്കം പല സ്റ്റോറുകളിലും ഇവയുടെ ശേഖരം തീർന്നുതുടങ്ങി. ജനുവരി-മാർച്ച് കാലത്ത് സ്മാർട്ട്ഫോൺ വിൽപ്പനയിൽ പത്തു മുതൽ 15 ശതമാനംവരെ കുറവുണ്ടാകുമെന്ന് വിവിധ ഏജൻസികൾ പറയുന്നു. ഏപ്രിൽ- ജൂൺ കാലത്ത് സ്ഥിതി കൂടുതൽ രൂക്ഷമായേക്കും. പുതിയ മൊബൈലുകൾ അവതരിപ്പിക്കുന്നതിനും കാലതാമസമുണ്ടാകും. മൊബൈൽ അസംബ്ലിങ്ങിനായുള്ള ഘടകങ്ങളുടെ ശേഖരം കുറഞ്ഞുവരുന്നതായി ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐ.സി.ഇ.എ.) വ്യക്തമാക്കി. പല രാജ്യങ്ങളിൽനിന്നാണ് ഘടകഭാഗങ്ങൾ എത്തുന്നത്. ബാറ്ററിയും ക്യാമറയുടെ ചില ഭാഗങ്ങളും വിയറ്റ്നാമിൽ നിർമിക്കുന്നുണ്ട്. ഡിസ്പ്ലേ യൂണിറ്റ്, കണക്ടറുകൾ, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ (പി.സി.ബി.) എന്നിവയാണ് പ്രധാനമായും ചൈനയിൽനിന്നെത്തുന്നത്. ചിപ്പുകൾ തയ്വാനിലാണ് ഉത്പാദിപ്പിക്കുന്നതെങ്കിലും ഇത് ചൈനയിലെത്തിച്ച് ഭേദഗതി വരുത്തിയശേഷമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ചൈനയിൽ ചുരുക്കം ചില ഫാക്ടറികൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എങ്കിലും പൂർണതോതിൽ ഉത്പാദനം തുടങ്ങാൻ കാലതാമസമുണ്ടാകുമെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഘടകങ്ങൾ കിട്ടാതാകുന്നതോടെ ഉത്പാദനച്ചെലവേറുമെന്ന് കമ്പനികൾ പറയുന്നു. ഇത് സ്മാർട്ട് ഫോണുകൾക്ക് വില ഉയരാനിടയാക്കിയേക്കും. ഇ-കൊമേഴ്സ് കമ്പനികളെയും ബാധിക്കും മൊബൈൽ ഫോണുകളുടെയും ടെലിവിഷന്റെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും ഉത്പാദനം കുറഞ്ഞത് ഇവയുടെ ഓൺലൈൻ വിപണിയെയും ബാധിച്ചേക്കും. ഇ- കൊമേഴ്സ് ഭീമൻമാരായ ആമസോണിലും ഫ്ലിപ്കാർട്ടിലും ഇവയുടെ ശേഖരം കുറഞ്ഞിട്ടുണ്ട്. ഓൺലൈൻ വിപണിയിൽ ഏറ്റവുമധികം ആവശ്യം സ്മാർട്ട് ഫോണുകൾക്കും ടെലിവിഷനുമാണ്. സ്മാർട്ട് ഫോണുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ അസംബിൾ ചെയ്യുന്നതാണെങ്കിലും ഇതിന്റെ ഘടകങ്ങളിൽ 12 ശതമാനം മാത്രമാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്. ബാക്കി ചൈനയിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നുമായി ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്തെ സ്മാർട്ട് ഫോൺ വിപണിയുടെ 41 ശതമാനവും ഇപ്പോൾ ഓൺലൈൻ വഴിയാണ് നടക്കുന്നത്.

from money rss http://bit.ly/39wBiQ0
via IFTTT

നിഫ്റ്റി 12,200ന് താഴെ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നഷ്ടം 106 പോയന്റ്

മുംബൈ: രണ്ടുദിവസത്തെ റാലിക്കുശേഷം ഓഹരി വിപണി വീണ്ടും നഷ്ടത്തിലായി. നിഫ്റ്റി 12,200നിലവാരത്തിന് താഴെയെത്തി. സെൻസെക്സ് 106.11 പോയന്റ് താഴ്ന്ന് 41,459.79ലും നിഫ്റ്റി 26.50 പോയന്റ് നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ചില ഓഹരികളിലുണ്ടായ ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 1044 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1400 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ഇന്റസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൻടിപിസി, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായും നഷ്ടത്തിലായ ഓഹരികൾ. യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സീ എന്റർടെയൻമെന്റ്, ടൈറ്റാൻ കമ്പനി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി, ഫാർമ ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. എഫ്എംസിജി, പൊതുമേഖല ബാങ്ക് ഓഹരികളും നേട്ടമുണ്ടാക്കി. ലോഹം, വാഹനം, അടിസ്ഥാന സൗകര്യവികസനം, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിലായത്. Nifty ends below 12,200, Sensex falls 100 pts

from money rss http://bit.ly/2SG3RUh
via IFTTT

ഇന്ത്യന്‍ വിപണിയിലെ കൊറോണ ഇഫെക്ട്

കൊറോണ വൈറസിന്റെ വ്യാപനം നടപ്പുവർഷമായ 2020ൽ ലോക സാമ്പത്തിക വളർച്ചയുടെ വേഗത 0.3 ശതമാനം മുതൽ 0.4 ശതമാനംവരെ കുറയ്ക്കുമെന്ന് അന്തർദേശീയ സംഘടനകൾ കരുതുന്നു. ചൈനയിലേയും തെക്കു കിഴക്കേഷ്യൻ മേഖലയിലുമുണ്ടായ വേഗക്കുറവാണിതിനു കാരണം. 2020 വർഷം ലോക സാമ്പത്തിക വളർച്ച 3.3 ശതമാനമായിരിക്കുമെന്നാണ് അന്തരാഷ്ട്ര നാണ്യ നിധിയുടെ വിലയിരുത്തൽ. സ്ഥിതി നിയന്ത്രിക്കാനെടുക്കുന്ന സമയത്തിനനുസരിച്ചേ വളർച്ചയടെ കുറവ് എത്രമാത്രമായിരിക്കുമെന്ന് പറയാൻ കഴിയുകയുള്ളു. അവശ്യ സർവീസുകളും തുറമുഖങ്ങളും ഉൽപാദന കേന്ദ്രങ്ങളും ചൈന പതിയെ തുറക്കാൻ തുടങ്ങിയിരിക്കുന്നു. പകർച്ച വ്യാധിയുടെ വ്യാപനം ചില പ്രവിശ്യകൾ മാത്രം കേന്ദ്രീകരിച്ചാണെന്നും 2020 ന്റെ ആദ്യ പകുതിയിലെ തണുപ്പുകാലത്ത് ഇതധികമായിരുന്നുവെങ്കിലും ജൂണിൽ ചൈനയിൽ വേനൽ തുടങ്ങുന്നതോടെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നും വിദഗ്ധർ കരുതുന്നു. മൊത്തം വ്യാപാരത്തിന്റെ 10 ശതമാനത്തിലധികം ഇടപാടുകൾ നടത്തന്ന ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. മൊത്തം ഇറക്കമതിയുടെ 15 ശതമാനവും ചൈനയിൽ നിന്നാണ്. എന്നാൽ 5 ശതമാനം മാത്രമേ ചൈനയിലേക്കു കയറ്റുമതി ചെയ്യുന്നുള്ളു. 2003 മുതൽ 2019 വരെയുള്ള കാലം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു ചൈന. ഇക്കാലം ഉൽപന്ന വ്യാപാരത്തിന്റെ മൊത്ത വർഷാന്ത വളർച്ചാ നിരക്കിൽ 10 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തുകയും 20 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 87 ബില്യൺ യുഎസ് ഡോളറായി ഉയരുകയും ചെയ്തു. 2019 സാമ്പത്തിക വർഷം ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.1 ശതമാനമായിരുന്നു. ചൈനയുമായുള്ള ഉൽപന്നങ്ങൾ മാത്രം ഉൾക്കൊള്ളുന്ന മൊത്തം വ്യാപാര കമ്മി ജഡിപി യുടെ 0.03 ശതമാനം മാത്രമാണ്. നിർമ്മാണ ഉൽപന്നങ്ങളാണ് പ്രധാനമായും ചൈനയിൽ നിന്ന് ഇന്ത്യയിലേക്കു വരുന്നത്. അവശ്യ ഇറക്കുമതി സാധനങ്ങൾ കിട്ടാതായാൽ മാത്രമേ അതു നമ്മെ ബാധിക്കുകയുള്ളു. ചൈനയിലെ വാഹന, ഇലക്ട്രോണിക്, ഫാർമ, ഉപഭോക്തൃ ഉൽപന്ന, എഞ്ചിനീയറിംഗ്, ലോഹ മേഖലകളിലേക്കാവശ്യമായ വലിയൊരളവോളം അസംസ്കൃത വസ്തുക്കളും അർധ നിർമ്മിത ഉൽപന്നങ്ങളുമാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ചൈനയിൽ കച്ചവടം കുറയുന്നതുകൊണ്ട് വാഹനങ്ങളുടേയും വാഹന സംബന്ധിയായ ഉൽപന്നങ്ങളുടേയും കയറ്റുമതിയെ ബാധിക്കും. ചൈനയിൽ നിന്നുള്ള ഉൽപാദന ഘടകങ്ങളുടെ വരവു കുറയുന്നത് അഭ്യന്തര ഉൽപാദനത്തേയും ലാഭത്തേയും ബാധിക്കും. മരുന്നുകളുടെ പ്രധാന ചേരുവകളുംമറ്റും ചൈനയിൽ നിന്നാണു വരുന്നത്. അടിസ്ഥാന അസംസ്കൃത ഉൽപന്നങ്ങളുടേയും രാസവസ്തുക്കളുടേയും ലഭ്യതയിലാുണ്ടാകുന്നകുറവ് അന്തർദേശിയ വിലകളേയും ലാഭത്തേയും ബാധിക്കും. മറുവശത്ത് ഇലക്ട്രോണിക് ഘടകങ്ങളുടെ ലഭ്യതയിലെകുറവും മറ്റു കേന്ദ്രങ്ങളിൽനിന്നു വരുന്നവയുടെ വിലക്കൂടുതലും ഉപഭോക്തൃ ഉൽപന്നങ്ങളുടെ ലാഭം കുറയ്ക്കുകയും ചെയ്യും. ആഗോള രംഗത്ത് ഇന്ത്യയ്ക്ക് ശക്തമായ സാന്നിധ്യമുള്ള രാസമേഖലയിൽ ചൈനയിലെ മാന്ദ്യം നമുക്കു ഗുണകരമായിത്തീരും. ഈ രംഗത്ത് ഇന്ത്യയുടെ വിതരണ ശൃംഖല സജീവമാണ്. എണ്ണ ,വാതക രംഗത്തെ ഉൽപന്ന വിലക്കുറവ് ഇടക്കാലയളവിൽ എണ്ണ വിതരണക്കമ്പനികളുടെ ലാഭം വർധിപ്പിക്കും. എന്നാൽ ഹൃസ്വ കാലയളവിൽ ക്രൂഡോയിൽ വിലക്കുറവ് ചരക്കുപട്ടികയിൽ നഷ്ടം ഉണ്ടാക്കിയേക്കും. തുണിത്തരങ്ങളുടേയും വസ്ത്രങ്ങളുടേയും വമ്പൻ കയറ്റുമതിക്കാരായ ചൈനയുടെ തളർച്ച ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ വൻകയറ്റുമതി അവസരങ്ങൾ തുറന്നേക്കും. ഉരുക്കുപോലുള്ള ലോഹങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തമാണ്. ഇറക്കുമതിയിലുണ്ടാകുന്നവീഴ്ച നാട്ടിലെ ഉരുക്കുൽപാദക വ്യവസായത്തിന് ഗുണകരമായിത്തീർന്നേക്കാം. ആഗോളതലത്തിൽ ഉരുക്കിന്റെ വില വലിയ തോതിൽ ചഞ്ചലമാണ് എന്ന വസ്തുത അശുഭമാണ്. ആവശ്യക്കാരുടെ കുറവും ചൈനയിലെ വ്യാപാര തടസവുമാണിതിനു കാരണം. 2001 സെപ്തംബർ 11ൽ യുഎസിൽ നടന്ന ഭീകരാക്രമണത്തിനുശേഷം 2003ൽ സാർസ് അണുബാധയാണ് ആഗോള തലത്തിൽ വൻതോതിൽ ഭീതി വിതച്ചത്. സാർസിന്റെ സാമ്പത്തിക ആഘാതം പരിമിതമായിരുന്നുവെങ്കിലും പകർച്ചവ്യാധി ഉയർത്തിയ ഭയമെന്ന നിലയിൽ ലോക ഓഹരി വിപണിയിൽ അതിന്റെ ഫലം വലുതായിരുന്നു. എന്നാൽ തെക്കുകിഴക്കൻ മേഖലയിലെ പരിമിതമായ സംഭവങ്ങളൊഴിച്ച് ലോകസാമ്പത്തിക വിപണിയെ കൊറോണ ഇതുവരെ കാര്യമായി ബാധിച്ചിട്ടില്ല. ഭയാശങ്കകൾ ഒഴിയുന്ന സാഹചര്യത്തിൽ ഇടക്കാലത്തേക്കുള്ള പരിമിതമായഫലം ഒഴികെ കൂടുതലൊന്നും സംഭവിക്കില്ലെന്ന പ്രത്യാശയിലാണ് വിപണി. ഉയർന്ന തോതിലുള്ള ധനകമ്മി കുറയ്ക്കാനും ചൈനയുമായുള്ള വ്യാപാരം വൈവിധ്യ വൽക്കരിക്കാനും ലോകം ആഗ്രഹിക്കുന്നു. ദീർഘകാലത്തേക്കുള്ള നിക്ഷേപ, നിർമ്മാണ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ മെയ്ക്ക്ഇൻ ഇന്ത്യ പദ്ധതിക്കനുകൂലമായി ഈയവസരം പ്രയോജനപ്പെടുത്താൻ കഴിയും. ഇപ്പോഴത്തെ നിലയിൽ കൊറോണ ഭീതി നമ്മുടെ ലാഭ വളർച്ചാ (നിഫ്റ്റി 50 ഇപിഎസ്) കണക്കു കൂട്ടലിൽ മാറ്റം വരുത്താനിടയില്ല. 2020 സാമ്പത്തിക വർഷം മുതൽ 2022 സാമ്പത്തിക വർഷം വരെയുള്ള മൊത്തം വർഷാന്ത വളർച്ചാ നിരക്കായ 15 ശതമാനത്തിൽ മാറ്റമൊന്നും ഉണ്ടാകില്ല. നിഫ്റ്റി 50 ലെ ഒരു വർഷ ലക്ഷ്യം 12,700 തന്നെയായിരിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2OPUFLP
via IFTTT

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിലൂടെ ഐആര്‍സിടിസി നേടിയത് ആറിരട്ടി ലാഭം

ഓൺലൈൻ ടിക്കറ്റ് ബുക്കിങിലൂടെ ഐആർസിടിസി എത്രരൂപ ലാഭമുണ്ടാക്കുന്നുണ്ട് ? കഴിഞ്ഞ വർഷം ഇതേപാദത്തിലെ ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ ആറിരട്ടിയാണ് വർധന. ഡിസംബർ പാദത്തിൽ കമ്പനിയ്ക്ക് ഈയിനത്തിൽ ലഭിച്ചത് 193 കോടി രൂപയാണ്. 2019 സെപ്റ്റംബറിലാണ് ഐർസിടിസി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള കൺവീനിയൻസ് ഫീ വീണ്ടും ഈടാക്കിതുടങ്ങിയത്. ഐആർസിടിസിയുടെയോ മറ്റേതെങ്കിലും പ്ലാറ്റഫോമിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓരോതവണയും നിങ്ങൾ പ്രത്യേക നിരക്ക് കൂടുതലായി നൽകണം. എസി കോച്ചിലാണ് യാത്രയെങ്കിൽ 30 രൂപയും നോൺ എസി കോച്ചുകളിലാണെങ്കിൽ 15 രൂപയുമാണ് നിരക്ക്. ഇതോടൊപ്പം നികുതിയും കൂടുതലായിവരും. കാറ്ററിങിൽ ലാഭംകുറഞ്ഞു കാറ്ററിങ് വിഭാഗത്തിൽനിന്നുള്ള ലാഭത്തിൽ കഴിഞ്ഞ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ എട്ടുകോടി രൂപയുടെ കുറവുണ്ടായി. ഡിസംബർ പാദത്തിൽ ഈയിനത്തിൽ ലാഭമായി കമ്പനിയ്ക്ക് ലഭിച്ചത് 30 കോടി രൂപയാണ്. കഴിഞ്ഞവർഷം ഇത് 38 കോടിയായിരുന്നു. ഇതെല്ലാംകൂടി ഡിസംബർ പാദത്തിൽ ഐആർസിടിസിയുടെ ലാഭം 270 കോടി രൂപയാണ്. മുൻ വർഷം ഇതേപാദത്തിൽ 112 കോടി രൂപയായിരുന്നു അറ്റാദായം. 2018 ഡിസംബർ പാദത്തെ അപേക്ഷിച്ച് വരുമാനത്തിലും ഗണ്യമായ വർധനവുണ്ടായി. 435 കോടി രൂപയിൽനിന്ന് 715.98 കോടി രൂപയായാണ് വരുമാനം വർധിച്ചത്. ഡൽഹി-ലക്നൗ റൂട്ടിൽ ഇന്ത്യയിലെ ആദ്യ സ്വകാര്യ തീവണ്ടി തേജസ് എക്സ്പ്രസ് ഒക്ടോബറിലാണ് ഐആർസിടിസി ഓടിച്ചുതുടങ്ങിയത്. ഐആർസിടിസിയുടെയോ മറ്റ് വൈബ്സൈറ്റുകളിലൂടെയോ മാത്രമേ അതിൽ യാത്രചെയ്യുന്നതിന് ടിക്കറ്റെടുക്കാൻ കഴിയൂ. റെയിൽവെ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് ലഭിക്കില്ല. ഐആർസിടിസിയുടെ മൂന്നാമതൊരു സ്വകാര്യ തീവണ്ടികൂടി സർവീസ് നടത്താനിരിക്കുകയാണ്. കാശി മഹാകൽ എക്സ് പ്രസ് ഫെബ്രുവരി 20നാണ് ഓടിത്തുടങ്ങുക. മികച്ച ലാഭം നേടിയതോടെ വിപണിയിൽ കമ്പനിയുടെ ഓഹരി വില കുതിച്ചു. 13.5ശതമാനം വർധിച്ച് എക്കാലത്തെയും ഉയർന്ന വിലയായ 1,609.30 രൂപയിലെത്തി ഓഹരിവില.

from money rss http://bit.ly/38oJmlL
via IFTTT