121

Powered By Blogger

Monday 8 June 2020

പാഠം 77: ഒരു രൂപപോലും പലിശനല്‍കേണ്ട; ഭവനവായ്പ എങ്ങനെ ലാഭകരമാക്കാം?

വീടുവെയ്ക്കാനാണ് സുനീഷ് തോമസ് പ്രമുഖ പൊതുമേഖല ബാങ്കിൽനിന്ന് 30 ലക്ഷംരൂപ ഭവനവായ്പയെടുത്തത്. 7.25ശതമാനം പലിശപ്രകാരം പ്രതിമാസം 23,711 രൂപവീതമാണ് 20വർഷത്തേയ്ക്ക് തിരിച്ചടയ്ക്കേണ്ടത്. 20 വർഷംകഴിയുമ്പോൾ സുനിഷ് പലിശയടക്കം ആകെ തിരിച്ചടച്ചിട്ടുണ്ടാകുക 56,90,707(56.90ലക്ഷം)രൂപയാണ്. അതായത് പലിശമാത്രം 26 ലക്ഷത്തിലധികംരൂപ. ഇനി രതിഷിലേയ്ക്കുവരാം. സ്വകാര്യ സ്ഥാനപത്തിലെ ജീവനക്കാരനായ രതീഷ് മോഹനും സുനീഷിനൊപ്പം വായ്പയെടുത്തു. പ്രതിമാസം 23,711 രൂപവീതമാണ് 20വർഷത്തേയ്ക്ക് അദ്ദേഹവും തിരിച്ചടയ്ക്കേണ്ടത്. പ്രതിമാസ തിരിച്ചടവുതുകയ്ക്കൊപ്പം 5000 രൂപ കൂടുതലായി അടയ്ക്കാൻ രതീഷ് തീരുമാനിച്ചു. ഇതുപ്രകാരം കാലാവധി പൂർത്തിയാകുമ്പോൾ രതീഷ് മൊത്തം അടച്ചിട്ടുണ്ടാകുക 47,55,738 രൂപയാണ്.പലിശയിനത്തിൽമാത്രം മൊത്തം അടച്ചിട്ടുണ്ടാകുക 17.55 ലക്ഷം രൂപ. പ്രതിമാസതുക കൂട്ടിയടച്ചതിലൂടെയുള്ള ലാഭമാകട്ടെ 9.35 ലക്ഷംരൂപയും. വായ്പയുടെ തുടക്കത്തിലുള്ള തിരച്ചടവുതുകയിൽ ഭൂരിഭാഗവും പലിശയിനത്തിലേയ്ക്കാണ് ബാങ്കുകൾ വരവുവയെക്കുന്നത്. മുതലിലേയ്ക്ക് വളരെകുറവും. എന്നാൽ, 5000 രൂപ കൂട്ടിയടച്ചാൽ ആതുക മുതലിലേയ്ക്കാണ് പോകുക. അതുകൊണ്ടുതന്നെ 20 വർഷത്തെ വായ്പ ആറുവർഷംമുമ്പെ ക്ലോസ് ചെയ്യാനും നിങ്ങൾക്കാകും. വായ്പ എങ്ങനെ നേട്ടമാക്കാം ഒരുരൂപപോലും പലിശ നൽകാതെ വായ്പ നേട്ടമാക്കിമാറ്റാനും അവസരമുണ്ട്. ബാങ്കിന് നിശ്ചിത തുക തിരിച്ചടയ്ക്കണെമെങ്കിലും അതിനുബദലായി നിക്ഷേപംനടത്തി ലോണിന്റെ വായ്പ തിരിച്ചുപിടിക്കാം. ഇതാ അതിനുള്ളവഴി 23,711 രൂപ പ്രതിമാസം തിരിച്ചടയ്ക്കുന്നതിനോടൊപ്പം മികച്ച ആദായം നൽകുന്ന മ്യൂച്വൽ ഫണ്ടിൽ 5000 രൂപവീതം 20വർഷം നിക്ഷേപിക്കുക. ദീർഘകാല എസ്ഐപിയായതിനാൽ മികച്ചനേട്ടം നൽകാൻ ഫണ്ടുകൾക്കുകഴിയും. പ്രതിമാസ അധിക തിരിച്ചടവുതുകയ്ക്ക് പകരമായാണ് ഈരീതി സ്വീകരിക്കേണ്ടത്. 12ശതമാനം ആദായം ലഭിച്ചാൽ നിങ്ങളുടെ നിക്ഷേപം 50 ലക്ഷമായി ഉയരും. മൊത്തം നിക്ഷേപിച്ചതുകയാകട്ടെ 12 ലക്ഷംമാത്രവും. പലിശയിനത്തിൽമാതം 26.90 ലക്ഷം ബാങ്കിന് നിൽകുമ്പോൾ നിക്ഷേപത്തിലൂടെ ലഭിക്കുന്നത് 50 ലക്ഷം രൂപ. നിക്ഷേപിച്ച 12 ലക്ഷം മാറ്റിയാൽ 38 ലക്ഷമാണ് ആദായമായി ലഭിച്ചത്. പലിശയടക്കം ബാങ്കിൽ അടയ്ക്കേണ്ട 26.90 ലക്ഷം രൂപകിഴിച്ചാൽ ബാക്കി ലഭിക്കുന്ന നേട്ടം 11.1 ലക്ഷം രൂപയുമാണ്! നിക്ഷേപത്തിന് 15ശതമാനം ആദായം ലഭിച്ചാൽ 20വർഷംകഴിയുമ്പോൾ നിങ്ങൾക്ക് ലഭിക്കുക 75.79 ലക്ഷംരൂപയാണ്. 18.89 ലക്ഷംരൂപയാണ് അപ്പോൾ അധികമായി ലഭിക്കുക. തിരിച്ചടവുതുക തിരിച്ചടവുതുകതന്നെ കണ്ടെത്താൻ പ്രയാസമാണ്. പിന്നെയാണ് കൂടുതൽ തുക അടയ്ക്കുകയെന്നാകും പലരും ചിന്തിക്കുക. പ്രതിമാസം പറ്റുന്നത്രതുക നിക്ഷേപിച്ചും അതിന് ആനുപാതികമായി നേട്ടമുണ്ടാക്കാം. മികച്ച ഫണ്ടുകൾ റിസ്ക് എടുക്കാനുള്ള ശേഷിക്കനുസരിച്ച് മൾട്ടി ക്യാപ്, ലാർജ് ആൻഡ് മിഡക്യാപ് ഫണ്ടുകൾ തിരഞ്ഞെടുത്ത് നികഷേപംനടത്താം. 5000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ ഒരു ഫണ്ട് തിരഞ്ഞെടുത്താൽ മതിയാകും. മികച്ച ഫണ്ടുകൾക്ക് താഴെയുള്ള പട്ടിക കാണുക. Multi Cap, Large & MidCap​ Funds Fund 15 Yr Return* Since Launch* SBI Focused Equity 15% 18.11% Canara Robeco Emerging Equities 15.84 % 15.23% *Return as on June, 08, 2020.എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് 2004 ഒക്ടോബർ 11നും കനാറ റൊബേകോ ഫണ്ട് 2005 മാർച്ച് 11നുമാണ് പ്രവർത്തനംതുടങ്ങിയത്. ശ്രദ്ധിക്കുക: നിലവിലെ മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനചരിത്രം വിലയിരുത്തിയാണ് ഈ നിഗമനത്തിൽ എത്തിയിട്ടുള്ളത്. കാലാകാലങ്ങളിൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുത്താൽ 12ശതമാനമെങ്കിലും ആദായം ദീർഘകാലയളവിൽ നേടാൻകഴിയുമെന്നകാര്യത്തിൽ സംശയമില്ല. ഫണ്ടുകളിൽ നിക്ഷേപിച്ച് ഒന്നോ രണ്ടോവർഷംകഴിയുമ്പോൾ ആദായംനോക്കി നിക്ഷേപം പിൻവലിക്കരുത്. ദീർഘകാലത്തേയ്ക്കാണ് ഈനേട്ടം വാഗ്ദാനം ചെയ്യുന്നതെന്ന് മനസിലാക്കുക. feedbacks to: antonycdavis@gmail.com അധികമായി പണം നിക്ഷേപിക്കുന്നതിനോട് വിയോജിപ്പുള്ളവരോട് ഒരുകാര്യം. നിലവിൽ കുറഞ്ഞ പലിശനിരക്കാണ് ഭവനവായ്പയ്ക്ക് ഈടാക്കുന്നത്. ഒരുവർഷംമുമ്പുവരെ 9ശതമാനത്തിലേറെയുണ്ടായിരുന്ന പലിശയാണ് ഒന്നരശതമാനത്തിലേറെ കുറഞ്ഞിരിക്കുന്നത്. ഒമ്പതുശതമാനം പലിശയായിരുന്നെങ്കിൽ മേൽപറഞ്ഞ വായ്പയ്ക്ക് പ്രതിമാസം 27,000 രൂപയെങ്കിലും തിരിച്ചടയ്ക്കണമായിരുന്നു. പലിശകുറവിലൂടെ 4000ത്തോളം രൂപയാണ് അധികമായി ലഭിക്കുക.

from money rss https://bit.ly/2zgLek5
via IFTTT

പെട്രോളിനും ഡീസലിനും വിലകൂട്ടി; മൂന്നുദിവസംകൊണ്ട് വര്‍ധിച്ചത് 1.70 രൂപ

ന്യൂഡൽഹി: തുടർച്ചയായി മൂന്നാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വിലവർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 54 പൈസയും ഡീസൽ 58 പൈസയുമാണ് കൂട്ടിയത്. ഇതോടെ മൂന്നുദിവസംകൊണ്ട് വിലയിൽ 1.70 രൂപയോളം വർധനവുണ്ടായി. ഡൽഹിയിൽ പെട്രോളിന് 73 രൂപയും ഡീസലിന് 71.17 രൂപയുമാണ് ചൊവാഴ്ചയിലെ വില. ദീർഘകാലത്തെ അവധിക്കുശേഷം ഞായറാഴ്ചമുതലാണ് പൊതുമേഖല എണ്ണക്കമ്പനികൾ പ്രതിദിനമുള്ള വില നിർണയം വീണ്ടും ആരംഭിച്ചത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 40 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നതും ലോക്ക്ഡൗൺ കാലയളവിൽ കേന്ദ്ര സർക്കാർ രണ്ടുതവണയായി എക്സൈസ് തീരുവ 13 രൂപയിലേറെ വർധിപ്പിച്ചതുമാണ് വിലവർധനയ്ക്ക് ഇടയാക്കിയത്. വരുദിസവങ്ങളിലും വിലകൂടാനാണ് സാധ്യത. ലിറ്ററിന് ആറുരൂപവരെകൂടിയേക്കാമെന്നാണ് വിലിയിരുത്തൽ. Petrol, diesel price hiked for 3rd day today

from money rss https://bit.ly/3dNFSfb
via IFTTT

നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി താമസിയാതെ നഷ്ടത്തിലായി

മുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 75 പോയന്റ് താഴ്ന്ന് 34,296ലും നിഫ്റ്റി 20 പോയന്റ് നഷ്ടത്തിൽ 10,147ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1616 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 905 ഓഹരികൾ നഷ്ടത്തിലുമാണ്. വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. സൺ ഫാർമ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, ഐടിസി, എച്ച്ഡിഎഫ്സി, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിപിസിഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐഒസി, ഗെയിൽ, മാരുതി സുസുകി, ടൈറ്റൻ കമ്പനി, എസ്ബിഐ, കോൾ ഇന്ത്യ, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഹീറോ മോട്ടോർകോർപ്, ബോംബെ ഡയിങ് ഉൾപ്പെട 23 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലങ്ങൾ ചൊവാഴ്ച പുറത്തുവിടുന്നത്. Sensex, Nifty trade flat

from money rss https://bit.ly/2MTRodn
via IFTTT

സൗത്ത്‌ ഇന്ത്യൻ ബാങ്കിന്‌ പുരസ്കാരങ്ങൾ

തൃശ്ശൂർ: ഇൻേഫാസിസ് ഫിനാക്കിൾ ക്ളയന്റ് ഇന്നവേഷൻ അവാർഡ്സ് 2020-ൽ രണ്ട് പ്രധാന വിഭാഗങ്ങളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജേതാക്കളായി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സൈബർ മാർട്ട് 'ഇക്കോ സിസ്റ്റത്താൽ നയിക്കപ്പെടുന്ന പുതുമ' എന്ന വിഭാഗത്തിൽ ഒന്നാംസ്ഥാനം കൈവരിച്ചു. ഇടപാടുകാരുടെ ഡിജിറ്റൽ ജീവിതത്തിന്റെ ഭാഗമായി മാറുന്നതിലൂടെ ബന്ധങ്ങൾ സുദൃഢമാക്കുന്ന ബാങ്കിങ് സ്ഥാപനങ്ങളുടെ പുതുമകളെയാണ് ഈ വിഭാഗത്തിൽ പരിഗണിച്ചത്. റോബോട്ടിക് പ്രോസസ് ഓട്ടോമേഷനിലൂടെ ഇടപാടുകാരുടെ ബാങ്കിങ് അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ സൗത്ത് ഇന്ത്യൻ ബാങ്കിന് 'കസ്റ്റമർ ജേണി റീഇമാജിനേഷൻ' പട്ടം നേടിക്കൊടുത്തു.

from money rss https://bit.ly/3dGIR9c
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ നിഫ്റ്റി 10,150ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: രാവിലത്തെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 600 പോയന്റ് നേട്ടമുണ്ടാക്കിയെങ്കിലും ചാഞ്ചാട്ടത്തിനൊടുവിൽ താഴേയ്ക്കുപോയി. സെൻസെക്സ് 83.34 പോയന്റ് നേട്ടത്തിൽ 34,370.85ലും നിഫ്റ്റി 25.30 പോയന്റ് ഉയർന്ന് 10167.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1779 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 844 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 154 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബിപിസിഎൽ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. സീ എന്റർടെയ്ൻമെന്റ്, ശ്ര സിമെന്റ്സ്, ഐഷർ മോട്ടോഴ്സ്, ഭാരതി ഇൻഫ്രടെൽ, എംആൻഡ്എം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ബാങ്ക്, ഊർജം ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. അതേസമയം, ഫാർമ, വാഹനം, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. Nifty ends above 10,150 amid volatility

from money rss https://bit.ly/3cLaZqt
via IFTTT

Perum Nunappuzha Lyrics: King Liar Malayalam Movie Song

Movie: King Liar
Year: 2016
Singer: Vijay Yesudas, Manjari
Music: Alex Paul
Lyrics: Vayalar Sarathchandra Varma
Actor: Dileep
Actress: Madona

Perum nunappuzha thaandi njan
Nin kadavil thuzhanju vannu innale
Vilanja kalavaanenkilum
Nee pazhutha maangaa madhuram kallane
Nunaykku swaadundengane
Then nunanjapoleyathangine
Athinina nee aduthu venam ingane

Perum nunappuzha thaandi njan
Nin kadavil thuzhanju vannu innale
Vilanja kalavaanenkilum
Nee pazhutha maangaa madhuram kallane

Olichu keri ninteyullil
Ee padicha kallan pandorikkal
Olicha naanam kondupoyee
Athu mulachu veendum vannuvengil
Aduthuvannaalenthu cheyyum
Njaan pidichu kettum chankinullil

Perum nunappuzha thaandi njan
Nin kadavil thuzhanju vannu innale
Vilanja kalavaanenkilum
Nee pazhutha maangaa madhuram kallane ha

Olichirikkum orma thannil
Kali kilacha mannin kunju thozhan
Kilunthu penne ninte koode
Ee kurumpukaaran chernnuvenkil
Haa thanuthu koodum kaalamalle
Ee nunaputhappil moodukille

Perum nunappuzha thaandi njan
Nin kadavil thuzhanju vannu innale
Perum nunakadha engilum
Nee pazhutha maangaa madhuram kallane


* This article was originally published here

വിപണിയോടൊപ്പം മ്യൂച്വല്‍ ഫണ്ടുകളും കുതിച്ചു; നേട്ടം 25ശതമാനം

വിപണിയിൽ മുന്നേറ്റം പ്രകടമായതോടെ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ 25ശതമാനത്തോളം നേട്ടത്തിലായി. ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം(ഇഎൽഎസ്എസ്), മിഡക്യാപ്, ലാർജ് ആൻഡ് മിഡക്യാപ്, ലാർജ് ക്യാപ്, സ്മോൾ ക്യാപ്, മിഡ് ക്യാപ്, മൾട്ടിക്യാപ് ഫണ്ടുകൾ ശരാശരി 23 മുതൽ 25ശതമാനംവരെ നേട്ടമുണ്ടാക്കി. മാർച്ച് 25നും ജൂൺ 3നുമിടയിലെ കണക്കാണിത്. ഒരോ ഫണ്ട് കാറ്റഗറിയും പരിശോധിക്കുകയാണെങ്കിൽ, ലാർജ് ക്യാപ് 25.1ശതമാനവും മൾട്ടിക്യാപ് 25ശതമാനവും ടാക്സ് സേവിങ് ഫണ്ടുകൾ 24.9ശതമാനവുമാണ് ഉയർന്നത്. സ്മോൾ ക്യാപ് 24ശതമാനവും മിഡ്ക്യാപ് 23.2ശതമാനവും നേട്ടമുണ്ടാക്കി. ഈകാലയളവിൽ സൂചികകൾ 25 ശതമാനം മുതൽ 30ശതമാനംവരെയാണ് ഉയർന്നത്. Equity mutual funds give 25% returns during lockdown amid market recovery

from money rss https://bit.ly/3cINXjV
via IFTTT

രണ്ടാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 60 പൈസ കൂട്ടി

തുടർച്ചയായി രണ്ടാമത്തെ ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന. ഞായറാഴ്ച 60 പൈസ കൂട്ടിയതിനുപിന്നാലെ തിങ്കളാഴ്ചയും 60 പൈസയുടെ വർധനവരുത്തി. ഇതോടെ ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 72.46 രൂപയായി. 70.59 രൂപയാണ് ഡീസലിന്റെ വില. 83 ദിവസത്തെ ലോക്ക്ഡൗൺ കാലത്തിനുശേഷമാണ് കഴിഞ്ഞദിവസം വിലയിൽ 60 പൈസയുടെ വർധനവരുത്തിയത്. ലോക്ക്ഡൗൺ കാലയളവിൽ ദിനംപ്രതിയുള്ള വിലനിശ്ചയിക്കൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. അതേസമയം, എൽപിജിയുടെയും ഏവിയേഷൻ ഫ്യുവലിന്റെയും വില പുതുക്കിയിരുന്നു. ആഗോള വിപണിയിലെ വില കൂപ്പുകുത്തിയതിനുപിന്നാലെ കേന്ദ്രസർക്കാർ എക്സൈസ് തീരുവ മൂന്നുരൂപ വർധിപ്പിച്ചിരുന്നു. അതിനുശേഷമാണ് ഇന്ധനവില പരിഷ്കരിക്കുന്നത് തൽക്കാലത്തേയ്ക്ക് നിർത്തിവെച്ചത്. മെയ് ആറിന് വീണ്ടും കേന്ദ്രം എക്സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഉയർത്തി. അതോടെ ആഗോള വിപണിയിലെ എണ്ണവിലയിടിവിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാതെ പോയി. വരുംദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വിലവർധിക്കാനാണ് സാധ്യത. പെട്രോൾ വില തിരുവനന്തപുരം-74.17 രൂപ കൊച്ചി-72.59 കോഴിക്കോട്-72.89 ഡീസൽ വില തിരുവനന്തപുരം-68.17 കൊച്ചി-66.68 കോഴിക്കോട്-66.99

from money rss https://bit.ly/3h71sNW
via IFTTT

ഒരുമാസത്തിനിടെ ഈ ഓഹരിയിലൂടെ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നഷ്ടമായത് 249 കോടി

പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയ്ക്ക് ഒരൊറ്റ ഓഹരിയിലൂടെ മാത്രം ഒരുമാസംകൊണ്ട് നഷ്ടമായത് 249 കോടി രൂപ. വിഐപി ഇൻഡസ്ട്രീസിലെ നിക്ഷേപമാണ് ജുൻജുൻവാലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കിയത്. മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ 75 ലക്ഷം ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത്. 2020 ഫെബ്രുവരി 12ന് 52 ആഴ്ചയിലെ ഉയർന്ന നിലവാരം കുറിച്ച് വിഐപിയുടെ വില 520 നിലവാരത്തിലെത്തിയിരുന്നു. ഈ വില പ്രകാരം 390 കോടി രൂപമൂല്യമുള്ള ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശംഉണ്ടായിരുന്നത്. മാർച്ച് 24നാകട്ടെ ഓഹരി വില 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തി. ഇതോടെ അദ്ദേഹത്തിന്റെ കൈവശമുള്ള വിഐപിയുടെ ഓഹരിമൂല്യം 141 കോടി രൂപയായി താഴ്ന്നു. ഓരോ വ്യാപാരദിനത്തിലും അദ്ദേഹത്തിനുണ്ടായ ശരാശരി നഷ്ടം 8.89 കോടി രൂപ. കഴിഞ്ഞദിവസം ഓഹരിയുടെ വില 271 രൂപ നിലവാരത്തിലേയ്ക്ക് തിരിച്ചുകയറിയതോടെ അദ്ദേഹത്തിന് നഷ്ടംകുറയ്ക്കാനായി. കോവിഡ് വ്യാപനംമൂലം ലോകമാകെ അടച്ചിട്ട സാഹചര്യത്തിൽ ട്രാവൽ, ടൂറിസം മേഖലകളെ കാര്യമായി ബാധിച്ചതാണ് കമ്പനിയ്ക്ക് തിരിച്ചടിയായത്. ബാഗുകളും, യാത്രാസമാഗ്രികളുമുണ്ടാക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് വിഐപി ഇൻഡസ്ട്രീസ്.

from money rss https://bit.ly/2UlJ4XO
via IFTTT

ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ച നടപടി: എഎംസിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചതിനെതിരെ നിക്ഷേപകർ സുപ്രീം കോടതിയെ സമീപിച്ചു. ഇ-വോട്ടിങ് നടപടിക്രമങ്ങൾ തുടരാനനുവദിക്കണമെന്നാവശ്യപ്പെട്ട് എഎംസി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതിനുപിന്നാലെയാണ് ഡൽഹിയിലെ ഏഴ് നിക്ഷേപകർ സുപ്രീം കോടതിയെ സമീപിച്ചത്. ഫ്രാങ്ക്ളിൻ ടെംപിൾടൺ എഎംസിയുടെയും ട്രസ്റ്റിന്റെയുംപ്രവർത്തനങ്ങൾ അഡ്മനിസ്ട്രേറ്ററുടെ കീഴിലാക്കണമെന്നാവശ്യപ്പെട്ടാണ് നിക്ഷേപകർ സുപ്രീം കോടതിയെ സമീപിച്ചത്. അഡ്മിനിസ്ട്രേറ്ററെ നിയമിക്കാൻ സെബിയെ ചുമതലപ്പെടുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മരവിപ്പിച്ച ഫണ്ടുകളിലെ നിക്ഷേപകർക്ക് ജൂൺ ഒമ്പതിന് ഇ-വോട്ടിങ് നടത്താനിരിക്കെയാണ് പുതിയ ഹർജി. ഗുജറാത്ത് ഹൈക്കോടതിയാണ് ഇ-വോട്ടിങ് നടപടിക്രമങ്ങൾ നിർത്തിവെയ്ക്കാൻ ഉത്തരവിട്ടത്. ജൂൺ 12നാണ് ഹർജിയിൽ വീണ്ടും വാദംകേൾക്കുക. നിക്ഷേപകരുടെ അനുമതിയില്ലാതെ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. മദ്രാസ് ഹൈക്കോടതിയിലും എഎംസിക്കെതിരെ ഹർജി ഫയൽ ചെയ്തിരുന്നു.

from money rss https://bit.ly/3h6DPVK
via IFTTT