121

Powered By Blogger

Wednesday 29 January 2020

സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വില 150 രൂപവരെ വര്‍ധിക്കും

ന്യൂഡൽഹി: ഒരുവർഷത്തിനുള്ളിൽ സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ 150 രൂപവരെ വർധനവുണ്ടായേക്കാം. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ജൂലായ്-ജനുവരി കാലയളവിൽ സബ്സിഡി നിരക്കിലുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ ശരാശരി 10 രൂപയുടെ വർധനവാണുണ്ടായത്. 2022 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ ഓയിൽ സബ്സിഡി പൂർണമായി നിർത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ വിലവർധിപ്പിക്കുന്നത്. അസംസ്കൃത എണ്ണവില കുറഞ്ഞതിന്റെ നേട്ടമെടുത്തുകൊണ്ട് പൊതുമേഖല എണ്ണക്കമ്പനികൾക്ക് എൽപിജി സിലിണ്ടറിന്റെ വില ചെറിയതോതിൽ വർധിപ്പിക്കാൻ സർക്കാർ അനുമതിനൽകിയതായി അറിയുന്നു. ഇതോടെ ഒരുവർഷംകൊണ്ട് ബാങ്കിലെത്തുന്ന നിങ്ങളുടെ സബ്സിഡി തുക നിൽക്കും. 2019 ജൂലായ് മുതൽ 2020 ജനുവരിവരെ സബ്സിഡി നിരക്കിലുള്ള പാചകവാതകം സിലിണ്ടറിന് 63 രൂപയാണ് വർധിപ്പിച്ചത്. നിലവിൽ പാചക വാതക സിലിണ്ടറിന്റെ വില 557 രൂപയാണ്. 157 രൂപയാണ് സബ്സിഡിയായി സർക്കാർ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നൽകുന്നത്.

from money rss http://bit.ly/38NRj3E
via IFTTT

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി

ബജറ്റിനെക്കുറിച്ച് വലിയ പ്രതീക്ഷയാണ് ഓഹരി വിപണി വെച്ചുപുലർത്തുന്നത്. ഓഹരി കൈമാറ്റ നികുതി (എസ്ടിടി), ദീർഘകാല ആസ്തി ലാഭ നികുതി, വിതരണ നികുതി എന്നിവ പുനസംഘടിപ്പിച്ചുകൊണ്ട് ബജറ്റ് ഓഹരി വിപണിക്ക് ആനുകൂല്യങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ. വ്യവസായങ്ങൾക്ക് അനുകല നടപടികൾ, സാധാരണക്കാർക്കു നികുതിയിളവ്, ഉപഭോഗം വർധിപ്പിക്കുന്നതിന് ഗ്രാമീണ വിപണികൾക്ക് പ്രത്യേക പദ്ധതികൾ എന്നിവ ഉണ്ടാകുമെന്നുകരുതപ്പടുന്ന ബജറ്റിനെച്ചൊല്ലി വളരെവലിയ പ്രതീക്ഷയാണ് രൂപപ്പെട്ടിട്ടുള്ളത്. അടിസ്ഥാന സൗകര്യമേഖല, വാഹന മേഖല, റിയൽ എസ്റ്റേറ്റ്, അക്വാകൾച്ചർ, ഹൗസിംഗ് മേഖലകൾക്ക് പ്രത്യേകം ആനുകൂല്യങ്ങളുണ്ടാകുമെന്നു കരുതുന്നു. ധനകമ്മിയുടെ കാര്യത്തിലാണെങ്കിൽ, 2020 സാമ്പത്തിക വർഷത്തിൽ കഴിഞ്ഞ ബജറ്റിലെ കമ്മിയായ 3.3 ശതമാനത്തെയപേക്ഷിച്ച് 3.6 ശതമാനം മുതൽ 3.8 ശതമാനം വരെയുള്ള കമ്മി കൈകാര്യം ചെയ്യാൻ വിപണി സന്നദ്ധമാണ്. 2021 സാമ്പത്തിക വർഷത്തെ ധനകമ്മി ലക്ഷ്യം സാമ്പത്തിക വളർച്ച പ്രധാന ലക്ഷ്യമായി കണക്കിലെടുത്ത് അൽപം കൂടി ആയാസരഹിതവും ഉൾക്കൊള്ളാവുന്നതും ആയിട്ടായിരിക്കും തയാറാക്കുക എന്ന പ്രതീക്ഷയും എല്ലാവർക്കുമുണ്ട്. രാജ്യത്തെ 5ട്രില്യൺ യുഎസ് ഡോളർപാതയിലേക്ക് ആനയിക്കുന്നതിന് സർക്കാർ സമ്പദ് സ്ഥിതിയെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടെയുള്ള കണക്കുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ബജറ്റിനെ ആശ്രയിച്ച് ഒരുപാട് കാര്യങ്ങൾ സംഭവിക്കാനിരിക്കുന്നുണ്ട്. അതിനായി ജാഗ്രതയോടെയുള്ള കാത്തിരിപ്പിലാണ് വിപണി. പ്രതീക്ഷിച്ചതു പോലെ പോയവാരത്തിൽ വിപണി ഏകീകരണത്തിന്റെ ഒരുഘട്ടത്തിലേക്കാണു പ്രവേശിച്ചത്. മൂന്നാംപാദ ഫലങ്ങളെത്തുടർന്ന് വരുമാന നേട്ടത്തിലുണ്ടയ വീണ്ടെടുപ്പും ബജറ്റ് പ്രതീക്ഷകളും ഉൾപ്പടെ നിരവധി ഘടകങ്ങളാണിതിനുപിന്നിൽ. ഫലങ്ങൾ വന്നുതുടങ്ങിയപ്പോൾ അതു പ്രതീക്ഷിച്ചതിനേക്കാൾ താഴെയായിരുന്നു.ബാങ്കിംഗ്, ഐടി തുടങ്ങിയ വൻകിട മേഖലകളിൽ ചെറിയ തോതിൽ തിരുത്തൽ ദൃശ്യമായി. വിലക്കയറ്റംമൂലം പലിശ നിരക്കിൽ ഉടനെയൊന്നും ഇളവുണ്ടാകാൻ പോകുന്നില്ല എന്നതിനാൽ ജാഗ്രതയുടെ ഈ പ്രവണത ഹൃസ്വകാലത്തേക്കു നിലനിൽക്കുമെന്നാണ് കരുതുന്നത്. ബാങ്കിംഗ് മേഖലയിൽ ഫലങ്ങൾ നന്നെങ്കിലും ആസ്തി നിലവാരം ഇപ്പോഴും പ്രശ്നം തന്നെയാണ്. അതു പരിഹരിക്കപ്പെടാൻ ഇനിയും സമയമെടുക്കും. ഇന്നത്തെ വളർച്ചാ സാധ്യതകളും വിശാല സാഹചര്യങ്ങളും ആസ്തി നിലവാരവും കണക്കിലെടുക്കുമ്പോൾ ചെറുകിട ബാങ്കുകളും സ്വകാര്യ ബാങ്കുകളും മെച്ചപ്പെട്ട പ്രകടനം നടത്താനാണ് സാധ്യത. കിട്ടാക്കടങ്ങളുടെ ഉയർന്നസ്ഥിതിയും കാലപ്പഴക്കംചെന്ന വ്യവസ്ഥകളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലയനനീക്കങ്ങളും പരിഗണിക്കുമ്പോൾ പൊതുമേഖലാ ബാങ്കുകളെ ശ്രദ്ധയോടെ വേണം സമീപിക്കാൻ. മോശം വായ്പകളുടെ അമിതഭാരം, മൂലധന അടിത്തറയുടെ കരുത്ത്, ദുർബലമായ ചില്ലറ വ്യപാരം എന്നീഘടകങ്ങൾ പരിഗണിച്ച് ശ്രദ്ധയോടെവേണം സ്വകാര്യ ബാങ്കുകളുടെ കാര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാൽ ചെറുകിട ബാങ്കുകൾ അവയുടെ മെച്ചപ്പെട്ട പലിശലാഭം, ഗ്രാമീണമേഖലയിലുള്ള കേന്ദ്രീകരണം, മെച്ചപ്പെട്ട ആസ്തി നിലവാരം, കുറഞ്ഞ പലിശ നിരക്ക് എന്നിവ കാരണം ദീർഘകാലാടിസ്ഥാനത്തിൽ മെച്ചപ്പെട്ട പ്രകടനം നടത്താനാണിട. രാഷ്ട്രീയ കാരണങ്ങൾ മൂലം ഗ്രാമീണവിപണിയിലുണ്ടാകാവുന്ന അസ്ഥിരതകൾ മാത്രമാണ് ഉൽക്കണ്ഠയുണർത്തുന്ന ഏകഘടകം. മൂന്നാംപാദ ഫലങ്ങൾക്കു ശേഷം നേട്ടം നിലനിർത്തിയ ഐടി മേഖലയിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറവായിരുന്നു ഫലങ്ങൾ. ബാങ്കിംഗ് സാമ്പത്തിക രംഗങ്ങളിലെ (ബിഎഫ്എസ്ഐ)സ്ഥാപനങ്ങളുടെ വളർച്ചാമാന്ദ്യം കാരണം ഇവയുടെ വരുമാന വളർച്ചയിൽ ക്രമീകരണമുണ്ടാവും. ഇടപാടുകാർ പണം ചിലവഴിക്കുന്നത് കുറയാനിടയായതും യൂറോപ്യൻ ബാങ്കുകളിലെ ഏകീകരണവും അമേരിക്കയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പും ആണ് ഇതിനു പിന്നിൽ. വൻകിട ഓഹരികളുടെ മൂല്യം വർധിക്കുമെങ്കിലും ചില പ്രത്യേക ഇടത്തരം ഓഹരികൾ ആകർഷകമായ മൂല്യനിർണയവും മറ്റുംകാരണം നല്ല പ്രകടനം കാഴ്ചവെയ്ക്കും. യുഎസ്- ചൈന വ്യാപാര ഉടമ്പടി പ്രതീക്ഷതുപോലെ അവസാനിച്ചതിനാൽ ആഗോള തലത്തിൽ കൂടുതൽ നേട്ടത്തിനുള്ള അവസരമാണു കൈവന്നിരിക്കുന്നത്. ഉടമ്പടിയുടെ അന്തിമഘട്ടമായ രണ്ടാംഘട്ടം ഈ വർഷം മാർച്ചിൽ പൂർത്തിയാവുമെന്നാണു കരുതപ്പെടുന്നത്. വിപണിയെ സംബന്ധിച്ചേടത്തോളം ഈഘട്ടമാണ് ഏറ്റവും പ്രധാനം എന്നതിനാൽ ഇപ്പോൾ നടക്കുന്ന ചർച്ചകളുടെ ഗതിവിഗതികൾ വിപണി സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കയാണ്. ഒന്നാം ഘട്ട ഉടമ്പടിയനുസരിച്ച് രണ്ടാംഘട്ടത്തിലെ അന്തിമ കരാർവരെ പുതിയ നിരക്കുകൾ മരവിപ്പിച്ചു നിർത്തിയിരിക്കുന്നു. ഒന്നാംഘട്ടം ഒരുവർഷം നീണ്ട സംഘർഷത്തിനും അനിശ്ചിതാവസ്ഥയ്ക്കും കാരണമായിട്ടും എല്ലാ ഉഭയ കക്ഷി പ്രശ്നങ്ങളും ഇനിയും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2teJqVW
via IFTTT

കൊറോണ:വൻ സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിക്കും

ബെയ്ജിങ്: 'കൊറോണ' വൈറസ് 'സാർസ്' പകർച്ചവ്യാധി പോലെ സാമ്പത്തിക രംഗത്ത് വൻ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്. കൊറോണ ബാധിച്ച രാജ്യങ്ങളിൽ പകർച്ചവ്യാധി ഭീതി കാരണം ഉപഭോക്തൃ ആവശ്യകത കുറയുമെന്നും ടൂറിസം, യാത്ര, വ്യാപാരം, സേവനം എന്നീ മേഖലകളെ ബാധിക്കുമെന്നും മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ക്രെഡിറ്റ് സ്ട്രാറ്റജി മാനേജിങ് ഡയറക്ടർ അറ്റ്സി സേത്ത് പറഞ്ഞു. ഇതു ബാധിച്ച രാജ്യങ്ങളിലെ ആരോഗ്യ മേഖലയുടെ ചെലവ് വർധിക്കും. എസ്.ബി.ഐ.യുടെ ഗവേഷണ വിഭാഗമായ ഇക്കോറാപ്പും സമാന നിരീക്ഷണം നടത്തി. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ ഗതാഗത, വ്യവസായ കേന്ദ്രമായതിനാൽ സാമ്പത്തിക പ്രത്യാഘാതം വലുതായിരിക്കും. ഇതിനായി തുക വൻതോതിൽ വകയിരുത്തേണ്ടതിനാൽ ചൈനയുടെയും ലോകത്തിന്റെയും സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും എസ്.ബി.ഐ. ഇക്കോറാപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

from money rss http://bit.ly/2RZHmJN
via IFTTT

സെന്‍സെക്‌സില്‍ 131 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം വിപണിയിൽ നിലനിർത്താനായില്ല. സെൻസെക്സ് 131 പോയന്റ് നഷ്ടത്തിൽ 41066ലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 12094ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 537 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 766 ഓഹരികൾ നഷ്ടത്തിലുമാണ്. 63 ഓഹരികൽക്ക് മാറ്റമില്ല. മറ്റ് ഏഷ്യൻ വിപണികളും നഷ്ടത്തിലാണ്. ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയതും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണംകൂടിയതും വിപണിയെ ബാധിച്ചു. ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, മാരുതി സുസുകി, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, സീ എന്റർടെയൻമെന്റ്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ഹിൻഡാൽകോ, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex down 131 pts

from money rss http://bit.ly/2REgtfk
via IFTTT

ജോലിവിട്ട് സംരംഭകനായി കോടികള്‍ വിറ്റുവരവുള്ള സാമ്രാജ്യത്തിന്റെ ഉടമയായ കഥ

ഉത്തർപ്രദേശിലെ നോയ്ഡ ആസ്ഥാനമായ പ്രമുഖ ഇലക്ട്രിക്കൽ കമ്പനിയുടെ ഗ്ലോബൽ ഓപ്പറേഷൻസ് മേധാവിയായി കരിയറിന്റെ അത്യുന്നതിയിൽ എത്തിനിൽക്കുമ്പോഴാണ് മലയാളിയായ വി. ജ്യോതിഷ്കുമാർ രാജിവയ്ക്കുന്നത്. കേരളത്തിൽ വന്ന് സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുക്കാനായിരുന്നു അത്. രാജിയുടെ കാരണം അറിഞ്ഞവർ ഞെട്ടി. പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ അവർ സ്വയം പറഞ്ഞു: 'ഇയാൾക്ക് വട്ടാണ്...' 200 കോടി രൂപ വിറ്റുവരവുള്ള ഇലക്ട്രിക്കൽ കമ്പനിയെ വെറും 14 വർഷം കൊണ്ട് 8,000 കോടി രൂപ വിറ്റുവരവുള്ള കമ്പനിയാക്കി വളർത്തിയ ജ്യോതിഷ് പക്ഷേ, തന്റെ 'പ്ലാനി'ൽ നിന്ന് പിന്നോട്ടുപോകാൻ ഒരുക്കമായിരുന്നില്ല. സംരംഭകനാകാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറുമെന്ന് ജ്യോതിഷിന് ഉറപ്പായിരുന്നു. താൻ കെട്ടിപ്പടക്കാൻ പോകുന്ന സംരംഭത്തെക്കുറിച്ച് കൃത്യമായ രൂപം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ ജോലിവിട്ട്, നാട്ടിലെത്തി കൊച്ചി നഗരത്തിൽ സ്വന്തമായുണ്ടായിരുന്ന ഒരു ചെറിയ വീട്ടിൽനിന്ന് സംരംഭത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ഉപഭോക്താക്കളുടെ ഇടയിൽ സ്വീകാര്യത നേടിയെടുക്കണമെങ്കിൽ ഒരു 'ഗ്ലോബൽ ബ്രാൻഡ്' തന്നെ വേണമെന്ന് മനസ്സ് പറഞ്ഞു. അങ്ങനെ, യു.എസിലെ എൽ.ഇ.ഡി. ലൈറ്റിങ് കമ്പനിയായ 'ലൂക്കറി'ന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായുള്ള ലൈസൻസ് നേടിയെടുത്ത് 'ലൂക്കർ ഇന്ത്യ' എന്ന പേരിൽ സംരംഭം തുടങ്ങി. എൽ.ഇ.ഡി. ലൈറ്റിന്റെ ഘടകങ്ങൾ ഇറക്കുമതി ചെയ്ത് അസംബിൾ ചെയ്തായിരുന്നു തുടക്കത്തിൽ വിൽപ്പന. 2014-15 സാമ്പത്തിക വർഷം ഏതാനും മാസങ്ങൾകൊണ്ടുതന്നെ വിൽപ്പന ഏഴുകോടി രൂപയിലെത്തി. ആദ്യം കേരളത്തിൽ മാത്രമായിരുന്നു വിൽപ്പനയെങ്കിൽ, പിന്നീട് തമിഴ്നാടും ആന്ധ്രയും കർണാടകവുമൊക്കെ പിടിച്ചു. അതിനുശേഷം മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലേക്കൊക്കെ ചുവടുവച്ചു. ഇതിനിടെ, വീടുകളിലേക്ക് ആവശ്യമായ എൽ.ഇ.ഡി. ബൾബുകളിൽ നിന്ന് വാണിജ്യാവശ്യങ്ങൾക്കും വ്യവസായാവശ്യങ്ങൾക്കും സ്റ്റേഡിയങ്ങളിലേക്കുമൊക്കെയുള്ള ലൈറ്റിങ് ഒരുക്കാൻ തുടങ്ങി. ഇപ്പോൾ ഫാൻ, സ്വിച്ച് ഗിയർ, വാട്ടർ ഹീറ്റർ എന്നീ മേഖലകളിലേക്കും സാന്നിധ്യമായി. വിറ്റുവരവ് ഏഴുകോടി രൂപയിൽ നിന്ന് 250 കോടിയിലേക്ക് എത്തുകയാണ്. ഇതിനിടെ, യു.എസിലെ ലൂക്കറിൽ നിന്ന് ബ്രാൻഡ് പൂർണമായി ജ്യോതിഷ്കുമാർ ഏറ്റെടുത്തു. മാത്രമല്ല, യു.എസ്., ഓസ്ട്രേലിയ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്തു. 100 കോടിയുടെ ഫണ്ടിങ് പ്രവർത്തനം തുടങ്ങി നാല് വർഷത്തിനുള്ളിൽ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിങ് നേടാൻ ലൂക്കറിന് കഴിഞ്ഞു. യു.എസ്. ആസ്ഥാനമായ 'സിംഗുലാർ ഗഫ്' എന്ന നിക്ഷേപക സ്ഥാപനത്തിൽ നിന്ന് 100 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് നേടിയത്. 22 ശതമാനം ഓഹരികൾ നൽകിക്കൊണ്ടായിരുന്നു ഇത്. ലൂക്കറിന്റെ മൂല്യം ഇതോടെ 450 കോടി രൂപയായി. ഇന്ത്യയിലെ ഒരു ഇലക്ട്രിക്കൽ ഉത്പന്ന കമ്പനി ചുരുങ്ങിയ കാലംകൊണ്ട് നേടുന്ന ഏറ്റവും ഉയർന്ന മൂല്യം കൂടിയാണ് ഇത്. ലക്ഷ്യം 1,000 കോടി രൂപ ഈ വർഷം 250 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിടുന്ന ലൂക്കർ, 2023 ഓടെ ഇത് 1,000 കോടി രൂപയിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവിൽ 280 വിതരണക്കാരും 640 ഡീലർമാരുമാണ് ഉള്ളത്. ഇത് യഥാക്രമം 1000-വും 2000-വും ആക്കും. 60,000 കടകളിൽ ഇന്ന് ലൂക്കർ ഉത്പന്നങ്ങളുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ അത് നാല് ലക്ഷമാക്കി ഉയർത്തുമെന്നും ലൂക്കർ മാനേജിങ് ഡയറക്ടർ വി. ജ്യോതിഷ്കുമാർ പറഞ്ഞു. 'ലൂക്കർ ലക്സെ' എന്ന പേരിലുള്ള എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റുകളുടെ എണ്ണം വൻതോതിൽ ഉയർത്താനും പദ്ധതിയുണ്ട്. നിലവിൽ ഇത്തരത്തിൽ 23 ഔട്ട്ലെറ്റുകളാണ് ഉള്ളത്. നിർമാണ ഹബ്ബ് ലൈറ്റിങ് ഉൾപ്പെടെയുള്ള പല മേഖകളിലും ഇന്ത്യ ലോകത്തിന്റെ 'മാനുഫാക്ചറിങ് ഹബ്ബ്' ആയി മാറാൻ പോകുകയാണെന്ന് ജ്യോതിഷ്കുമാർ അഭിപ്രായപ്പെട്ടു. ചൈനയിൽ ഉത്പാദനച്ചെലവ് കൂടുന്നതാണ് കാരണം. കോയമ്പത്തൂരിൽ 21 ഏക്കറിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള എൽ.ഇ.ഡി. ലൈറ്റിങ് ഫാക്ടറി സ്ഥാപിക്കുകയാണ് ലൂക്കർ. ആദ്യഘട്ടത്തിൽ 500 കോടി രൂപയുടെ ലൈറ്റുകളാണ് പ്രതിവർഷം ഉത്പാദിപ്പിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ എൽ.ഇ.ഡി. ലൈറ്റിങ് ഫാക്ടറികളിലൊന്നായിരിക്കും ഇത്. 2020 മേയ് മാസം ഇത് സജ്ജമാകും. 800 പേർക്ക് നേരിട്ട് തൊഴിലസരം സൃഷ്ടിക്കും. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഈ ഫാക്ടറി ഹരിത കെട്ടിടമായിരിക്കും. രണ്ടാം ഘട്ടത്തിൽ ഫാൻ, വാട്ടർ ഹീറ്റർ എന്നിവ ഉത്പാദിപ്പിക്കും. എനർജി എഫിഷ്യൻസി വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതും പ്രകൃതിസൗഹൃദവുമാണ് ലൂക്കറിന്റെ ഉത്പന്നങ്ങളെന്ന് ജ്യോതിഷ്കുമാർ പറഞ്ഞു. എൽ.ഇ.ഡി. ലൈറ്റുകൾക്ക് പുറമെ, ഫാനുകൾക്കും കുറഞ്ഞ വൈദ്യുതി മതി. സോളാർ വാട്ടർ ഹീറ്ററും ഈ ലക്ഷ്യത്തോടെയുള്ള ഉത്പന്നമാണ്. കുടുംബം ഭാര്യ ബിന്ദു എസ്. കുറുപ്പ് ഒരു പൊതുമേഖലാ ബാങ്കിൽ സീനിയർ മാനേജരാണ്. മക്കൾ: ആകാശ് (ബിറ്റ്സ് പിലാനിയിൽ നിന്ന് എൻജിനീയറിങ്ങും എൻ.എം.ഐ.എം.എസിൽ നിന്ന് ഫിനാൻസിൽ എം.ബി.എ.യും പൂർത്തിയാക്കി. ഉടൻതന്നെ ബിസിനസിലേക്ക് ഇറങ്ങും), അവിനാശ് (കൊച്ചി അമൃത മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കി). ഒഴിവുവേളകൾ സ്ഥിരമായി ബാഡ്മിന്റൺ കളിക്കുന്ന ജ്യോതിഷ് വായന ഏറെ ഇഷ്ടപ്പെടുന്നു. 'ആസ്ക് വൈ ? തിങ്ക്... വൈ നോട്ട് ?' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. roshan@mpp.co.in

from money rss http://bit.ly/2RCQAwi
via IFTTT

ഇറക്കുമതിചെയ്ത ഉള്ളികെട്ടിക്കിടക്കുന്നു: 10 രൂപ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കും

ന്യൂഡൽഹി:കഴിഞ്ഞമാസം രാജ്യത്ത് ഉള്ളിയുടെ വില കുതിച്ചുയർന്നപ്പോൾ തുർക്കിയിൽനിന്നും മറ്റും ഇറക്കുമതിചെയ്ത ഉള്ളി വിലകുറച്ച് സംസ്ഥാനങ്ങൾക്കു വിൽക്കാൻ കേന്ദ്രം തീരുമാനിച്ചു. കിലോയ്ക്ക് 50 രൂപത്തോതിൽ ഇറക്കുമതിചെയ്ത വലുപ്പംകൂടിയ ഉള്ളി പത്തോപതിനഞ്ചോ രൂപയ്ക്ക് സംസ്ഥാനങ്ങൾക്കു നൽകാനാണ് ആലോചന. വലുപ്പത്തിലും രുചിയിലും വ്യത്യസ്തമായ വിദേശയുള്ളിക്ക് ആവശ്യക്കാരില്ലാത്തതിനാൽ അവ കെട്ടിക്കിടക്കുകയാണ്. ശ്രീലങ്ക, മാലദ്വീപ്, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് വാങ്ങിയവിലയ്ക്കു മറച്ചുവിൽക്കാൻ ശ്രമിച്ചെങ്കിലും അതു നടന്നില്ല. അതോടെയാണ് വിലകുറച്ച് സംസ്ഥാനങ്ങൾക്ക് വിൽക്കാൻ തീരുമാനിച്ചത്. 33,500 ടൺ ഉള്ളി മുംബൈ തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്. മഹാരാഷ്ട്ര, കർണാടക, ഒഡിഷ, ഹരിയാണ, അസം സംസ്ഥാനങ്ങൾ ഉള്ളിയിറക്കുമതിക്കു നൽകിയ ഓർഡർ പിൻവലിക്കുകയും ചെയ്തു. ഇതോടെ കെട്ടിക്കിടക്കുന്നവ വിലകുറച്ചു വിൽക്കുകയല്ലാതെ സർക്കാരിനു പോംവഴിയില്ലാതായി. നാഫെഡ് വഴി വിൽക്കാനാണ് നീക്കം. കഴിഞ്ഞമാസം കിലോയ്ക്ക് 100 രൂപയ്ക്കു മുകളിൽപ്പോയ ഉള്ളിയുടെ വില ഇപ്പോൾ 50 രൂപയാണ്. അടുത്തമാസത്തോടെ ആഭ്യന്തര ഉള്ളിയുടെ വരവു കൂടും. Content Highlights:Onion Turkey

from money rss http://bit.ly/37ErNxH
via IFTTT

സെന്‍സെക്‌സ് 232 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കൊറോണ ഭീതിയിൽ രണ്ടുദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 231.80 പോയന്റ് ഉയർന്ന് 41198.66ലും നിഫ്റ്റി 73.70 പോയന്റ് നേട്ടത്തിൽ 12129.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1268 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1201 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 164 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ഭാരതി ഇൻഫ്രടെൽ, നെസ് ലെ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തിൽ. ഐഷർ മോട്ടോഴ്സ്, ടിസിഎസ്, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ആഗോള വിപണികളിലെ ഉയർത്തെഴുന്നേല്പാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യത്തെ സാമ്പത്തിക തളർച്ചയിൽനിന്ന് കരകയറ്റാനുള്ള നടപടികൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി. Sensex up 232 pts

from money rss http://bit.ly/2U3liAm
via IFTTT