121

Powered By Blogger

Saturday 14 March 2015

നോര്‍മ്മ യു.എ.ഇ കുടുംബപിക്‌നിക്








നോര്‍മ്മ യു.എ.ഇ കുടുംബപിക്‌നിക്


Posted on: 15 Mar 2015



ദുബായി: നോര്‍മ്മ യു.എ.ഇയുടെ കുടുംബ പിക്‌നിക് മാര്‍ച്ച് 20ന് വൈകീട്ട് നാലിന് ദുബായിലെ മുഷ്രിഫ് പാര്‍ക്കില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.




വാര്‍ത്ത അയച്ചത് കെ.കെ. ഷാജി












from kerala news edited

via IFTTT

ഓക്‌പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഏകദിന ധ്യാന യോഗം








ഓക്‌പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഏകദിന ധ്യാന യോഗം


Posted on: 15 Mar 2015



മൂന്നുപതിറ്റാണ്ടിലേറെ ആഗോള സുറിയാനി സഭയെ നയിച്ച ഭാഗ്യസ്മരണാര്‍ഹനായ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ ബാവായുടെ ഒന്നാം ദുഖ്‌റോനയും, ഏകദിന ധ്യാനവും മാര്‍ച്ച് 21,22 (ശനി, ഞായര്‍) തീയതികളില്‍ ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ നടത്തുന്നതാണ്.

സെന്റ് മേരീസ് വിമന്‍സ് ലീഗ്, സെന്റ് പോള്‍ പ്രെയര്‍ ഫെല്ലോഷിപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 21-ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ നടത്തുന്ന ധ്യാനയോഗത്തിന് വെരി റവ. വര്‍ഗീസ് തെക്കേക്കര, റവ.ഡോ. ലിജു പോള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്.


മാര്‍ച്ച് 22-ന് ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വിശുദ്ധ കുര്‍ബാന, അനുസ്മരണ ശുശ്രൂഷ, സ്‌നേഹവിരുന്ന്, നേര്‍ച്ചവിളമ്പ് എന്നിവയോടുകൂടി ചടങ്ങുകള്‍ സമാപിക്കുന്നതാണ്.പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ ദുഖ്‌റോനയിലും ധ്യാനയോഗത്തിലും വിശ്വാസികള്‍ ഏവരും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വെരി. റവ. വര്‍ഗീസ് തെക്കേക്കര അറിയിക്കുന്നു. ഷെവലിയാര്‍ ജെയ്‌മോന്‍ കെ. സ്‌കറിയ അറിയിച്ചതാണിത്.





വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

ലാനാ സാഹിത്യ സമാഹാരം: കൃതികള്‍ മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാം








ലാനാ സാഹിത്യ സമാഹാരം: കൃതികള്‍ മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാം


Posted on: 15 Mar 2015



ഷിക്കാഗോ: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ ആഭിമുഖ്യത്തില്‍ ഇതാദ്യമായി അമേരിക്കയിലും കാനഡയിലും അധിവസിക്കുന്ന മലയാളി എഴുത്തുകാരുടെ കൃതികള്‍ സമാഹരിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കുന്ന സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായി ലാനാ പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ജോസ് ഓച്ചാലില്‍, ട്രഷറര്‍ ജെ. മാത്യൂസ് എന്നിവര്‍ അറിയിച്ചു. 2015 മാര്‍ച്ച് മാസം 31 വരെ സമര്‍പ്പിക്കുന്ന കൃതികള്‍ സമാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.

ചെറുകഥ, കവിത, ലേഖനം എന്നിങ്ങനെ മൂന്ന് മേഖലകളിലെ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കൃതികളാണ് പുസ്തകശേഖരത്തില്‍ ഉള്‍പ്പെടുത്തുന്നത്. മുമ്പ് പ്രസിദ്ധീകരിച്ചതോ, പുതിയ രചനകളോ സമര്‍പ്പിക്കാവുന്നതാണ്. ഡാളസില്‍ വെച്ച് നടക്കുന്ന ലാനയുടെ അടുത്ത ദേശീയ സമ്മേളനത്തില്‍ പ്രകാശിപ്പിക്കുന്ന സമാഹാരം, തുടര്‍ന്ന് കേരള സാഹിത്യ അക്കാഡമി ലൈബ്രറി ഉള്‍പ്പടെയുള്ള പ്രമുഖ ഗ്രന്ഥശാലകളിലും കലാലയ ലൈബ്രറികളിലും ലഭ്യമാക്കുന്നതായിരിക്കും. ജനനി പത്രാധിപര്‍ ജെ. മാത്യൂസിന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയല്‍ ബോര്‍ഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജന്‍ ആനിത്തോട്ടം (847 322 1181), ജോസ് ഓച്ചാലില്‍ (469 363 5642), ജെ. മാത്യൂസ് (914 693 6337), ഇമെയില്‍: jmathews335@gmail.com





വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

ബ്രസീലില്‍ ബസപകടം: 32 മരണം









Story Dated: Sunday, March 15, 2015 11:51



സംപൗളോ: ബ്രസീലിലുണ്ടായ ബസപകടത്തില്‍ 32 പേര്‍ മരിച്ചു. സാന്റ കറ്റാരിന പ്രവശ്യയിലാണ്‌ അപകടം ഉണ്ടായത്‌. ടൂറിസ്‌റ്റുകള്‍ സഞ്ചരിച്ചിരുന്ന ബസാണ്‌ അപകടത്തില്‍പെട്ടത്‌. നിയന്ത്രണം നഷ്‌ടപ്പെട്ട ബസ്‌ റോഡില്‍ നിന്നും തെന്നിമാറി മലയിടുക്കിലേക്ക്‌ മറിയുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇന്നലെ വൈകുന്നേരമാണ്‌ അപകടം നടന്നത്‌. ബസില്‍ 50ല്‍ അധികം യാത്രക്കാരുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. സംഭവത്തില്‍ പരുക്കേറ്റവരുടെ നില ഗുരുതരമാണ്‌.










from kerala news edited

via IFTTT

സാമ്പത്തികവര്‍ഷം അവസാനിക്കുന്നു; കരാര്‍പണികള്‍ പെരുവഴിയില്‍











Story Dated: Sunday, March 15, 2015 02:13


കാട്ടാക്കട: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നാഴ്‌ച മാത്രം ബാക്കിയുള്ളപ്പോള്‍ മലയോര പഞ്ചായത്തുകളില്‍ കരാറുപണികള്‍ തകൃതിയിലാണ്‌. എങ്ങനെയും പണികള്‍ ചെയ്‌തുതീര്‍ത്തതായിക്കാട്ടി ബില്ലുകള്‍ മാറ്റിയെടുക്കാനാണ്‌ കരാറുകാരുടെ ഓട്ടം.


ത്രിതല പഞ്ചായത്തുകള്‍ പ്രധാനമായും ലക്ഷ്യമിടുന്ന ഗ്രാമീണ റോഡുകളുടെ ഉന്നമനവും തകര്‍ച്ച പരിഹരിക്കലും ഇത്തവണ കാട്ടാക്കട, ആര്യനാട്‌ മേഖലകളില്‍ തീരെക്കുറവാണ്‌.

തകര്‍ന്നടിഞ്ഞ പ്രധാനാേഡുകളുടെ അറ്റകുറ്റപണികള്‍ പോലുംഇതേവരെ തുടങ്ങിയിട്ടില്ല. നെയ്യാര്‍ഡാം വിനോദസഞ്ചാര കേന്ദ്രത്തേയും കാപ്പുകാട്ടിലുള്ള ആനപരിപാലന കേന്ദ്രത്തേയും ബന്ധിപ്പിക്കുന്ന റോഡില്‍ വന്‍കുഴികളും അപകടക്കെണിയുമാണുള്ളത്‌.


കള്ളിക്കാട്‌ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന നെയ്യാര്‍ഡാം, മരകുന്നം, നെട്ടുകാല്‍ത്തേരി വരെയുള്ള രണ്ടു കിലോമീറ്റര്‍ റോഡില്‍ കുഴികള്‍ മാത്രമാണ്‌. മാന്‍പാര്‍ക്ക്‌, കോ-ഓപ്പറേറ്റീവ്‌ മാനേജ്‌മെന്റ്‌ കോളജ്‌, തുറന്നജയില്‍, ചീങ്കണ്ണിപ്പാര്‍ക്ക്‌ വരെയുള്ള വിനോദസഞ്ചാരികളുടെ റോഡിനാണ്‌ കള്ളിക്കാട്‌ പഞ്ചായത്തിന്റെ അവഗണന.


നെടുമങ്ങാട്‌-ഷൊര്‍ളക്കോട്‌ സ്‌റ്റേറ്റ്‌ ഹൈവേയുടെ ഭാഗമായ പരുത്തിപ്പള്ളി -കള്ളിക്കാട്‌ റോഡ്‌ തകര്‍ന്ന്‌ അപകടംപതിവായി. ആര്യനാട്‌-പൊന്‍മുടി- ബോണക്കാട്‌ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക്‌ പോകാനുള്ള റോഡില്‍ കുഴികള്‍ നികത്താന്‍ നടപടിയില്ല. ആര്യനാട്‌ സബ്രജിസ്‌ട്രാര്‍ ഓഫീസ്‌ ജംഗ്‌ഷന്‍

മുതല്‍ ഇറവൂര്‍, കോട്ടക്കകം, പറണ്ടോട്‌ വഴി ഇരുത്തലമൂല വരെ എത്തുന്ന എട്ട്‌ കിലോമീറ്റര്‍ റോഡും തകര്‍ന്നിട്ടുണ്ട്‌.










from kerala news edited

via IFTTT

ലഹരി വ്യാപനത്തിനെതിരെ ജനകീയ കൂട്ടായ്‌മ











Story Dated: Sunday, March 15, 2015 02:13


തിരുവനന്തപുരം: മദ്യം, മയക്കുമരുന്ന്‌ ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങളുടെ വ്യാപനത്തിനെതിരെ വള്ളക്കടവില്‍ ജനകീയ കൂട്ടായ്‌മ രൂപം കൊള്ളുന്നു. പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റിന്റെ സമ്പൂര്‍ണ സഹകരണത്തോടെ പ്രദേശത്തെ ലഹരിമുക്‌ത മേഖലയായി രൂപാന്തരപ്പെടുത്തുകയാണ്‌ കൂട്ടായ്‌മയുടെ ലക്ഷ്യം.


ഈഞ്ചയ്‌ക്കല്‍ ബൈപാസിന്‌ പടിഞ്ഞാറ്‌ ഭാഗത്തുള്ള മുപ്പതോളം റസിഡന്റ്‌സ് അസോസിയേഷനുകളും രാഷ്‌ട്രീയ-സാമൂഹ്യ-സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഈ യജ്‌ഞത്തില്‍ കൈകോര്‍ക്കും.

നാളെ വൈകിട്ട്‌ 4.30 ന്‌ വള്ളക്കടവ്‌ കൈരളി ഓഡിറ്റോറിയത്തില്‍ ചേരുന്ന ജനകീയ കൂട്ടായ്‌മയില്‍ സിറ്റി പോലീസ്‌ കമ്മീഷണര്‍ എച്ച്‌ വെങ്കിടേഷ്‌, ഡെപ്യൂട്ടി കമ്മീഷണര്‍ അജിതാ ബീഗം, ശംഖുമുഖം അസി. കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്‌, ഫോര്‍ട്ട്‌ അസി. കമ്മീഷണര്‍ സുധാകരന്‍പിള്ള, സിറ്റി നാര്‍ക്കോട്ടിക സെല്‍ അസി. കമ്മീഷണര്‍ ദത്തന്‍ തുടങ്ങി ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുറാബുദ്ദീന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്‌ഥര്‍ സംബന്ധിക്കും.










from kerala news edited

via IFTTT

തൊളിക്കോട്‌ മത്സ്യകൃഷിയില്‍ നൂറുമേനി വിളവ്‌











Story Dated: Sunday, March 15, 2015 02:13


തൊളിക്കോട്‌: തൊളിക്കോട്‌ പഞ്ചായത്തിലെ മത്സ്യകൃഷി വിളവെടുപ്പില്‍ നൂറുമേനി ഫലംകണ്ടു. കേരള സ്‌റ്റേറ്റ്‌ ഫിഷറീസ്‌ വകുപ്പിന്റെ മത്സ്യസമൃദ്ധി പദ്ധതി പ്രകാരം തൊളിക്കോട്‌ പഞ്ചായത്തില്‍ തച്ചന്‍കോട്ടുള്ള കുളത്തിലാണ്‌ മത്സ്യം വളര്‍ത്തിയത്‌. ഇത്‌ നാലാമത്തെ വിളവെടുപ്പായിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌.എസ്‌. പ്രേംകുമാറാണ്‌ വിളവെടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.


പഞ്ചായത്ത്‌ മെമ്പര്‍മാരായ ആര്‍.സി.വിജയന്‍, എസ്‌. ശിവാനന്ദന്‍കാണി, അസി. ഫിഷറീസ്‌ ഡയറക്‌ടര്‍ എ.പി. ഷീജാമേരി എന്നിവര്‍ പങ്കെടുത്തു. ആസാംവാള എന്ന ഇനത്തില്‍പ്പെട്ട മത്സ്യമാണ്‌ പരീക്ഷണാര്‍ഥം വളര്‍ത്തിയതെന്നും വിളവെടുപ്പില്‍ ഒന്നിന്‌ രണ്ടരക്കിലോ തൂക്കമുണ്ടായിരുന്നതായും കിലോയ്‌ക്ക് 200 രൂപ നിരക്കില്‍ വില്‌പന നടത്തിയതായും മത്സ്യകര്‍ഷക കോ-ഓര്‍ഡിനേറ്റര്‍ തച്ചന്‍കോട്‌ മനോഹരന്‍നായര്‍ അറിയിച്ചു. 35,000 രൂപ വില്‌പനയില്‍ ലഭിച്ചു.










from kerala news edited

via IFTTT

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; കണ്ണാശുപത്രിയിലെ കാത്തുനില്‍പ്പ്‌ ഒരു വര്‍ഷത്തിനകം അവസാനിപ്പിക്കും











Story Dated: Sunday, March 15, 2015 02:13


തിരുവനന്തപുരം: കണ്ണാശുപത്രിയിലെ ഒ.പിയില്‍ അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്ക്‌ ഒരു വര്‍ഷത്തിനകം അവസാനിപ്പിക്കാമെന്ന്‌ റീജിയണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഒപ്‌താല്‍മോളജി ഡയറക്‌ടര്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പുതിയ ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും അതോടെ ഒ.പി. മാറ്റി സ്‌ഥാപിക്കുമെന്നും വിശദീകരണത്തില്‍ പറയുന്നു.


ഇപ്പോള്‍ ഒരു സമയത്ത്‌ 2000 പേരാണ്‌ കണ്ണാശുപത്രി ഒ.പി.യില്‍ ചികിത്സ തേടുന്നത്‌. ചന്തയെക്കാള്‍ ബഹളമായ ഒ.പിയിലിരുന്ന്‌ സ്വസ്‌ഥമായി രോഗനിര്‍ണയം നടത്താനാവുന്നില്ലെന്ന ഡോ. റീനാ റഷീദിന്റെ പരാതിയില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌. ജെ.ബി. കോശി കേസെടുത്ത്‌ റീജിയണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഒപ്‌താല്‍മോളജി ഡയറക്‌ടറോട്‌ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഒ.പിയിലെ ജനത്തിരക്കിന്‌ അടിയന്തിര പരിഹാരം കാണണമെന്ന്‌ ജസ്‌റ്റിസ്‌. ജെ.ബി. കോശി ആരോഗ്യ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ നിര്‍ദ്ദേശം നല്‍കി.










from kerala news edited

via IFTTT

ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ്‌ റിമാന്‍ഡില്‍











Story Dated: Sunday, March 15, 2015 02:13


കല്ലറ: ബന്ധുവിനെ മദ്യലഹരിയില്‍ തല കതകിലടിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ്‌ റിമാന്‍ഡില്‍.

ഭരതന്നൂര്‍ കാക്കാണിക്കര മൂന്നാംചാല്‍ ബ്ലോക്ക്‌ നമ്പര്‍ 538-ല്‍ ഷിബു(36) ആണ്‌ റിമാന്‍ഡിലായത്‌. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ; ബന്ധുക്കളായ ഷിബുവും ബിനുവും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയില്‍ വാഗ്വാദം ഉണ്ടാവുകയും ഷിബു ബിനുവിന്റെ തല പലപ്രാവശ്യം കതകില്‍ ആഞ്ഞിടിക്കുകയുമായിരുന്നത്രേ.


തലക്ക്‌ ഗുരുതര പരുക്ക്‌പറ്റിയ ബിനു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്‌. സംഭവത്തെത്തുടര്‍ന്ന്‌ ഒളിവില്‍ പോയ ഷിബുവിനെ കിളിമാനൂര്‍ സി.ഐ ഷാജി, പാങ്ങോട്‌ എസ്‌.ഐ ബി.ജയന്‍ എന്നിവര്‍ ചേര്‍ന്ന്‌ പിടികൂടുകയായിരുന്നു. പ്രതിയെ നെടുമങ്ങാട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT

പരിസ്‌ഥിതി സംരക്ഷണത്തിന്റെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്‌; അന്വേഷണം തുടങ്ങി











Story Dated: Sunday, March 15, 2015 02:13


ആനക്കര: പരിസ്‌ഥിതി സംരക്ഷണ പ്രചാരണമെന്ന പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്‌ഥാപിച്ച്‌ സ്‌ഥാപനങ്ങളില്‍ നിന്ന്‌ പണംവാങ്ങുന്ന സംഘത്തെ കുറിച്ച്‌ ചങ്ങരംകുളം പോലീസ്‌ അന്വേഷണം തുടങ്ങി. പാലക്കാട്‌, മലപ്പുറം,തൃശൂര്‍ ജില്ലകളിലായി ഒട്ടേറെ ബോര്‍ഡുകള്‍ സ്‌ഥാപിച്ച്‌ ലക്ഷക്കണക്കിനു രൂപ ഈ സംഘം തട്ടിയിരുന്നു. ഇതിനെത്തുടര്‍ന്ന്‌ സ്‌ഥാപന നടത്തിപ്പുകാര്‍ക്കെതിരെ പോലീസ്‌ അന്വേഷണമാരംഭിച്ചു.


ഒറ്റപ്പാലം സ്വദേശിയായ യുവാവിന്റെ നേതൃത്വത്തില്‍ പരിസ്‌ഥിതി സംരക്ഷണ സന്ദേശ പ്രചാരണത്തിനെന്ന പേരില്‍ സ്വകാര്യ സ്‌ഥാപനങ്ങളുടെ ബോര്‍ഡുകള്‍ കരാറെടുത്തു സ്‌ഥാപിക്കുന്ന സംഭവത്തിലാണ്‌ പോലീസ്‌ അന്വേഷണമാരംഭിച്ചിട്ടുള്ളത്‌. മൂന്നുജില്ലകളിലെ വിവിധ സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ അംഗീകാരത്തോടെ പരിസ്‌ഥിതി സംരക്ഷണം നടത്തുന്ന സംഘടനയാണെന്ന്‌ അവരെ വിശ്വസിപ്പിക്കും. തുടര്‍ന്ന്‌ അവരുടെ പരസ്യ ബോര്‍ഡുകള്‍ സംസ്‌ഥാന, ദേശീയ പാതയോരങ്ങളില്‍ പൊതുമരാമത്ത്‌ അധികൃതരുടേയോ പോലീസിന്റെയോ അനുവാദമില്ലാതെ സ്‌ഥാപിക്കുകയാണ്‌ ഇവര്‍ ചെയ്യുന്നതെന്നാണ്‌ ചങ്ങരംകുളം എസ്‌.ഐ ശശീന്ദ്രന്‍ മേലെയില്‍ പറഞ്ഞു.


ആറടി നീളവും നാലടി വീതിയുമുള്ള ബോര്‍ഡുകളില്‍ പരിസ്‌ഥിതി സംരക്ഷിക്കുക എന്ന ഒരു വാചകമെഴുതിയശേഷം സ്‌ഥാപനങ്ങളുടെ പരസ്യവുമെഴുതി വിവിധ സ്‌ഥലങ്ങളില്‍ സ്‌ഥാപിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതിനായി മലപ്പുറത്തെ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ നിന്നുള്ളതെന്ന്‌ അവകാശപ്പെട്ട്‌ ഒരു അനുമതിപത്രവും ഇവര്‍ കാണിക്കുന്നുണ്ടെന്നും എസ്‌.ഐ പറഞ്ഞു. ബോര്‍ഡൊന്നിന്‌ 1000 മുതല്‍ മുകളിലേക്ക്‌ തുകകളാണ്‌ ഈ സംഘം വാങ്ങിക്കുന്നത്‌. മേഖലയില്‍ ഇത്തരത്തില്‍ കണ്ട നിരവധി ബോര്‍ഡുകള്‍ പോലീസ്‌ എടുത്തുമാറ്റി. സംഭവത്തെ ക്കുറിച്ച്‌ വിശദമായ അന്വേഷണംനടത്തി ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ്‌ അറിയിച്ചു.










from kerala news edited

via IFTTT

ശുകപുരം അതിരാത്രം: സോമലത കൊല്ലങ്കോട്‌ നിന്ന്‌ 18 ന്‌ എത്തും











Story Dated: Sunday, March 15, 2015 02:13


ആനക്കര: ശുകപുരം അതിരാത്രം സോമലത കൊല്ലങ്കോട്‌ നിന്ന്‌ 18 ന്‌ എത്തും. ഇന്ത്യയില്‍ എവിടെ അതിരാത്രം ഉള്‍പ്പെടെയുള്ള യാഗങ്ങള്‍ നടന്നാലും സോമലത കൊണ്ടുപോകുന്നത്‌ കൊല്ലങ്കോട്‌ തിരു കാച്ചാംകുറിശ്ശി പെരുമാള്‍ (മഹാവിഷ്‌ണു) ക്ഷേത്രത്തില്‍ നിന്നാണ്‌. നൂറ്റാണ്ടുകള്‍ പഴക്കമുളള ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ നിരവധി ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. കശ്യപമഹര്‍ഷി തപസനുഷ്‌ഠിച്ച സ്‌ഥലമാണിത്‌. അതുകൊണ്ടുതന്നെ കശ്യപാശ്രമമെന്ന പേരിലും ഇവിടം അറിയപ്പെടുന്നുണ്ട്‌.


കൊല്ലങ്ങോട്‌ രാജവംശത്തിന്റെ അധിനതയിലുള്ള ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത്‌ മലബാര്‍ ദേവസ്വംബോര്‍ഡാണ്‌. ക്ഷേത്രത്തിന്റെ ചുമര്‍ ചിത്രങ്ങളും ചരിത്രത്തില്‍ ഇടംനേടിയതാണ്‌ പച്ചിലകളുടെ നീരുകൊണ്ട്‌ തീര്‍ത്ത ചിത്രങ്ങള്‍ ഇപ്പോഴും ക്ഷേത്രചുമരുകളില്‍ കാണാം. തുലാം മാസത്തിലെ വാവ്‌ ദിനമാണ്‌ ഇവിടെ ഉത്സവം ആഘോഷിക്കപ്പെടുന്നത്‌. മുമ്പ്‌ രാജവംശത്തിന്റെ കീഴിലുളള പ്രദേശങ്ങളില്‍ നിന്നെല്ലാം തങ്ങള്‍ കൃഷിചെയ്‌ത വിളകളില്‍നിന്നെല്ലാം വാവ്‌ ദിനത്തില്‍ ഇവിടെ കാണിക്കയായി സമര്‍പ്പിക്കപ്പെടും.










from kerala news edited

via IFTTT