121

Powered By Blogger

Tuesday 30 June 2020

ഭാരതി എയര്‍ടെലിന്റെ ഡാറ്റ സെന്റര്‍ ബിസിനസില്‍ കാര്‍ലൈല്‍ ഗ്രൂപ്പ് 1762 കോടി നിക്ഷേപിക്കും

ഭാരതി എയർടെലിന്റെ ഉടമസ്ഥതയിലുള്ള നെക്സ്ട്ര ഡാറ്റ ലിമിറ്റഡിൽ കാർലൈൽ ഗ്രൂപ്പ് 1762 കോടി(23.5 കോടി ഡോളർ)രൂപ നിക്ഷേപിക്കും. ഡാറ്റ സെന്റർ ബിസിനസ് നടത്തുന്ന നെക്സട്രയിൽ 25ശതമാനം ഉടമസ്ഥതാവകാശമാണ് കമ്പനി ഇതിലൂടെ സ്വന്തമാക്കുക. ബാക്കിയുള്ള 75ശതമാനവും ഭാരതി എയർടെലിന്റെ കൈവശംതന്നെതുടരും. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെക്സ്ട്ര, ഇന്ത്യയിലെയും പുറത്തുമുള്ള വൻകിട സ്ഥാപനങ്ങൾക്ക് സേവനം നൽകിവരുന്നു. സ്റ്റാർട്ടപ്പുകൾ, എസ്എംഇകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പടെയുള്ളവർ സേവനം സ്വീകരിക്കുന്നുണ്ട്. ലൊക്കേഷൻ സർവീസ്, ക്ലൗണ്ട് ഇൻഫ്രസ്ട്രെക്ചർ, ഹോസ്റ്റിങ്, ഡാറ്റ ബായ്ക്കപ്പ് റിമോട്ട് ഇൻഫ്രസ്ട്രക്ടചർ എന്നീമേഖലകളിൽ വിഗദ്ധരാണ് നെക്സ്ട്ര. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർലൈൽ ഗ്രൂപ്പിനും ഡാറ്റ സെന്റർ പ്രവർത്തനങ്ങളിൽ നേരത്തെ സ്വാധീനമുണ്ട്. യുഎസിലെതന്നെ കോറസൈറ്റ്, സ്പെയിനിലെ ഇറ്റോണിക് എന്നീ സ്ഥാപനങ്ങളിൽ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. Carlyle Group to acquire 25% stake in Airtels Data Centre business

from money rss https://bit.ly/3eP3yjX
via IFTTT

സെന്‍സെക്‌സില്‍ 185 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെനേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. സെൻസെക്സ് 185 പോയന്റ് നേട്ടത്തിൽ 35,101ലും നിഫ്റ്റി 45 പോയന്റ് ഉയർന്ന് 10,347ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 842 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 727 ഓഹരികൾ നഷ്ടത്തിലുമാണ്. 50 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, ഐടിസി, ആക്സിസ് ബാങ്ക്, ബിപിസിഎൽ, എച്ച്ഡിഎഫ്സി, ടിസിഎസ്, റിലയൻസ്, ഐസിഐസിഐ ബാങ്ക്, വിപ്രോ, എസ്ബിഐ, ഇൻഫോസിസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര, എൻടിപിസി, എൽആൻഡ്ടി, ബ്രിട്ടാനിയ, ഒഎൻജിസി, നെസ് ലെ, ഗെയിൽ, മാരുതി സുസുകി, സിപ്ല, ടാറ്റ സ്റ്റീൽ, സൺ ഫാർമ, പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ സൂചികകളാണ് പ്രധാനമായും നേട്ടത്തിലുള്ളത്.

from money rss https://bit.ly/3ihsORP
via IFTTT

Chemban Vinod And Wife Mariam Thomas React To Trolls On Their Age Difference

Chemban Vinod And Wife Mariam Thomas React To Trolls On Their Age Difference
Not too long ago, Malayalam actor Chemban Vinod got hitched to Mariam Thomas in a hush-hush ceremony. The wedding that took place with the attendance of limited family members owing to COVID-19, soon became the talk of the town, majorly due

* This article was originally published here

വാഹന സൂചിക നേട്ടമുണ്ടാക്കി: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾക്ക് കാതോർത്തിരിക്കുകയാണ് നിക്ഷേപകർ. സെൻസെക്സ് 45.72 പോയന്റ് നഷ്ടത്തിൽ 34915.80ലും നിഫ്റ്റി 10.30 പോയന്റ് താഴ്ന്ന് 10,302.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1259 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1452 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, ഐഒസി, പവർഗ്രിഡ് കോർപ്, സൺ ഫാർമ, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്. ശ്രീ സിമെന്റ്സ്, മാരുതി സുസുകി, നെസ് ലെ, ഐസിഐസിഐ ബാങ്ക്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. വാഹനം, എഫ്എംസിജി സൂചികകൾ നേട്ടമുണ്ടാക്കിയപ്പോൾ ഊർജം, ഫാർമ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളിൽ വില്പന സമ്മർദം പ്രകടമായിരുന്നു.

from money rss https://bit.ly/2NDg2iG
via IFTTT

സാമ്പത്തിക പ്രതിസന്ധി: റിസര്‍വ് ബാങ്കിലെ മിച്ചമുള്ളതുകയില്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

കോവിഡ് വ്യാപനംമൂലം നികുതിവരുമാനം കുത്തനെ ഇടിയുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് ലാഭവിഹിതമായി കൂടുതൽ തുക സർക്കാർ ആവശ്യപ്പെട്ടേക്കും. രാജ്യമൊട്ടാകെ അടച്ചിട്ടത് സമ്പദ്ഘടനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രത്യക്ഷ-പരോക്ഷ നികുതിയിനത്തിൽ വൻഇടിവുണ്ടായി. പ്രതീക്ഷിച്ച ചരക്കുസേവനനികുതിയും ലഭിച്ചില്ല. പൊതുമേഖ സ്ഥാപനങ്ങളുടെ ഓഹരി വില്പനയും ഇതുവരെ നടന്നില്ല. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്കിൽനിന്ന് കൂടുതൽതുക സർക്കാർ പ്രതീക്ഷിക്കുന്നത്. ബജറ്റിൽ ലക്ഷ്യമിട്ടതിലുംകൂടതൽ ധനക്കമ്മിക്ക് ഇടവന്നേക്കാമെന്ന സാഹചര്യത്തിലാണ് അധിക വിഭവസമാഹരണത്തിനായി സർക്കാർ മറ്റുവഴികൾതേടുന്നത്. 2018-19 സാമ്പത്തികവർഷത്തിൽ അറ്റാദായമായ 12,13,414 കോടിയിൽനിന്ന് 28,000 കോടി രൂപയാണ് ലാഭവിഹിതമായി ആർബിഐ സർക്കാരിന് നൽകിയത്. അതിനുശേഷം 1.76 ലക്ഷംകോടി രൂപ കരുതൽ ശേഖരത്തിൽനിന്നും സർക്കാരിന് നൽകി. കൂടുതൽ സർക്കാർ ബോണ്ടുകൾ ആർബിഐ വാങ്ങുന്നതിനാൽ അവയിൽനിന്ന് ലഭിക്കുന്ന പലിശ ലാഭവിഹിതയിനത്തിൽ സർക്കാർ ഖജനാവിന് കൈമാറിയേക്കും. ഓപ്പൺ മാർക്കറ്റ് ഇടപെടലിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം 1.3 ലക്ഷംകോടി രൂപമൂല്യമുള്ള കടപ്പത്രങ്ങളാണ് കേന്ദ്ര ബാങ്ക് വാങ്ങിയത്. 10,000 കോടി മൂല്യമുള്ള സർക്കാർ സെക്യൂരിറ്റികൾ ദ്വിതീയ വിപണിവഴി വിൽക്കുകയുംചെയ്തു. ഇതേകലായളവിൽ 52,550 കോടി രൂപയുടെ സർക്കാർ സെക്യൂരിറ്റികൾ വാങ്ങുകയും 10 കോടി രൂപയുടെ വിൽപന നടത്തുകയും ചെയ്തു. അതിന് ലഭിക്കുന്ന പലിശയുൾപ്പടെയുള്ള തുക ലാഭവിഹതമായി സർക്കാരിന് കൈമാറിയേക്കും.

from money rss https://bit.ly/3dKE2uW
via IFTTT

ടിക് ടോക് തുടക്കംമാത്രം; 12 ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും ഉടനെ നിയന്ത്രണംവന്നേക്കും

ടിക് ടോക്കിനുപിന്നാലെ എയർ കണ്ടീഷണർ, ടെലിവിഷൻ സെറ്റ് തുടങ്ങി 12ലധികം ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പാർട്സുകളുടെ ഇറക്കുമതിക്കും ഉടനെ നിയന്ത്രണംകൊണ്ടുവന്നേക്കും. വിദേശ ഉത്പന്നങ്ങളെ, പ്രത്യേകിച്ച് ചൈനയിൽനിന്നുള്ളവയെ അവഗണിക്കുകയാണ് ലക്ഷ്യം. ടയർമുതൽ ചന്ദനത്തിരിവരെയുള്ള ഉത്പന്നങ്ങൾ രാജ്യത്ത് വൻതോതിൽ നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ നേരത്തെതന്നെ തുടങ്ങിയിരുന്നു. 12ഓളം ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനംവർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എയർ കണ്ടീഷണറുകൾപോലുള്ള ഇലക്ടോണിക് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിന് ശ്രമിക്കുന്നത്. ലിഥിയം അയൺ ബാറ്ററി, ആന്റിബയോട്ടിക്ക്, പെട്രോകെമിക്കൽസ്, വാഹന ഭാഗങ്ങൾ, കളിപ്പാട്ടങ്ങൾ, സ്റ്റീൽ, അലുമിനിയം, പാദരക്ഷ എന്നിവയുടെ നിർമാണം പ്രാദേശികമായി പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകും. കായിക ഉപകരണങ്ങൾ, ടി.വി സെറ്റുകൾ, സോളാർ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ എന്നിവയും വാണിജ്യന്ത്രാലയം തയ്യാറാക്കിയ പട്ടികയിലുണ്ട്. ഉരുളക്കിഴങ്ങ്, ഓറഞ്ച് എന്നിവ പ്രാദേശികമായി കൃഷിചെയ്യുന്നതിനും പ്രോത്സാഹനംനൽകും. ചൈനയുമായി സംഘർഷംതുടങ്ങിയതോടെയാണ് ഒരൂകൂട്ടം ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്. കസ്റ്റംസ് തീരുവ വർധന, സാങ്കേതിക മാനദണ്ഡങ്ങൾ ചൂണ്ടിക്കാണിച്ച് തടസ്സമേർപ്പെടുത്തൽ തുടങ്ങിയവഴികൾ സർക്കാർ ആലോചിക്കുന്നുണ്ട്. നിർദിഷ്ട തുറമുഖങ്ങളിലൂടെമാത്രം ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

from money rss https://bit.ly/38ayusq
via IFTTT