രമേശ് ബാബു വെറുമൊരു ബാർബറല്ല. ചെറിയ ബുദ്ധിയിൽ തോന്നിയ ആശയം ആ യുവാവിന്റെ ജീവിതതന്നെ മാറ്റിമറിച്ചു. റോൾസ് റോയ്സ് അടക്കമുള്ള 400 ആഡംബര കാറുകളുടെ ഉടമകൂടിയായി അദ്ദേഹം വളർന്നതിനുപിന്നിൽ നീണ്ടകഥതന്നെയുണ്ട്. 7 വയസ്സുള്ളപ്പോഴാണ് അച്ഛൻ ഗോപാലിന്റെ മരണം. അതോടെ രമേശ് ഉൾപ്പെടെയുള്ള മൂന്ന് കുട്ടികളെ പോറ്റേണ്ട ചുമതല അമ്മയുടെ തോളിലായി. മരിക്കുമ്പോൾ അച്ഛന്റേതായി അവശേഷിപ്പിച്ചത് ബാംഗ്ലൂർ ബ്രിഗേഡ് റോഡിലെ ചെറിയ ബാർബർ ഷോപ്പ് മാത്രമായിരുന്നു. ഗോപാലിന്റെ മരണശേഷം വീട്ടുജോലി...