121

Powered By Blogger

Sunday 12 September 2021

രമേശ് ബാർബർ മാത്രമല്ല, 400 ആഢംബര കാറുകളുടെ ഉടമകൂടിയാണ്: കഠിനാധ്വാനത്തിന്റെ കഥയിങ്ങനെ

രമേശ് ബാബു വെറുമൊരു ബാർബറല്ല. ചെറിയ ബുദ്ധിയിൽ തോന്നിയ ആശയം ആ യുവാവിന്റെ ജീവിതതന്നെ മാറ്റിമറിച്ചു. റോൾസ് റോയ്സ് അടക്കമുള്ള 400 ആഡംബര കാറുകളുടെ ഉടമകൂടിയായി അദ്ദേഹം വളർന്നതിനുപിന്നിൽ നീണ്ടകഥതന്നെയുണ്ട്. 7 വയസ്സുള്ളപ്പോഴാണ് അച്ഛൻ ഗോപാലിന്റെ മരണം. അതോടെ രമേശ് ഉൾപ്പെടെയുള്ള മൂന്ന് കുട്ടികളെ പോറ്റേണ്ട ചുമതല അമ്മയുടെ തോളിലായി. മരിക്കുമ്പോൾ അച്ഛന്റേതായി അവശേഷിപ്പിച്ചത് ബാംഗ്ലൂർ ബ്രിഗേഡ് റോഡിലെ ചെറിയ ബാർബർ ഷോപ്പ് മാത്രമായിരുന്നു. ഗോപാലിന്റെ മരണശേഷം വീട്ടുജോലി ചെയ്താണ് അമ്മ കുടുംബം പോറ്റിയത്. മാസം കിട്ടുന്ന 50 രൂപ കൊണ്ട് കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാൻ അവർക്കായില്ല. അധിക വരുമാനത്തിനായി ബാർബർ ഷോപ്പ് 5 രൂപ പ്രതിദിന വാടകയ്ക്ക് നൽകി. കുടുംബംനോക്കാൻ കഷ്ടപ്പെടുന്നതുകണ്ട രമേശ് കുട്ടിക്കാലംമുതൽ പത്രവിതരണംപോലുളള ചെറിയ ജോലികൾ ചെയ്തിരുന്നു. പത്താം ക്ലാസ് പാസായശേഷംപഠനംതന്നെഉപേക്ഷിക്കേണ്ടിവന്നു. അച്ഛന്റെ ബാർബർ ഷോപ്പിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുകയാണ് ആദ്യംചെയ്തത്. ഇന്നർ സ്പേസ് എന്ന് പേരിട്ട സലൂൺ വൈകാതെ തരംഗമായി. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് തീവ്രമായ ആഗ്രഹം അയാളുടെ ഉറക്കംകെടുത്തി. രമേശ് ടൂർസ് ആൻഡ് ട്രാവൽസ് പിറന്നത് അങ്ങനെയാണ്. ബാർബർ ഷോപ്പിലെ വരുമാനത്തിൽനിന്ന് സ്വരുക്കൂട്ടിയ പണംകൊണ്ട് 1993ൽ ഒരു മാരുതി ഒമ്നി സ്വന്തമാക്കിക്കൊണ്ടായിരുന്നു തുടക്കം. ബാർബർഷോപ്പിലെ തിരക്ക് മൂലം പലപ്പോഴും ഒമ്നി നോക്കുവാൻ സാധിക്കാതിരുന്ന രമേശ് അത് വാടകയ്ക്ക് നൽകാൻ തീരുമാനിച്ചതോടെയാണ് തലവര തെളിയുന്നത്. അമ്മ ജോലി ചെയ്തിരുന്ന വീട്ടുകാരുടെ സഹായത്തോടെ ഇന്റലിന്റെ കരാർ ലഭിച്ചത് തുടക്കം സ്മൂത്ത് ഗിയറിലാക്കി. ആവശ്യത്തിന് ഉപഭോക്താകളായപ്പോൾ ഇതാണ് തന്റെ ട്രാക്കെന്ന് തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് നിരവധി വാഹനങ്ങൾ രമേശ് ടൂർസ് ആൻഡ് ട്രാവൽസ് സ്വന്തമാക്കി. റോൾസ് റോയ്സ് അടക്കമുള്ള വാഹനങ്ങളുണ്ടെങ്കിലും ഇപ്പോഴും പ്രിയം രണ്ടാമത് സ്വന്തമാക്കിയ കോണ്ടസ്സയാണെന്ന് പറയും അദ്ദേഹം. 2004ലാണ് ആഡംബര വാഹനങ്ങൾ വാടകയ്ക്ക്നൽകി തുടങ്ങുന്നത്. ആദ്യം സ്വന്തമാക്കിയ ആഡംബര വാഹനം ബെൻസ്ഇ ക്ലാസ് സെഡാനായിരുന്നു. 38 ലക്ഷം രൂപയായിരുന്നു വില. ഉയർച്ച താഴ്ചകൾ ഏറെ കണ്ടുള്ള യാത്രയായിരുന്നു അദ്ദേഹത്തിന്റേത്. 2011ൽ റോൾസ് റോയ്സ് സ്വന്തമാക്കുമ്പോൾ ഏറെക്കുറെ കടബാധ്യത പിടിമുറുക്കാൻ തുടങ്ങിയിരുന്നെങ്കിലും നിശ്ചയദാർഢ്യംകൊണ്ട് അതിജീവിച്ചു. പിന്നീടങ്ങോട്ട് രമേശ് ടൂർസ് ആൻഡ് ട്രാവൽസിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആഡംബരങ്ങളുടെ നടുവിൽ പലരുടെയും കണ്ണ് മഞ്ഞളിക്കുന്ന ഈ കാലത്തും അദ്ദേഹം കഠിനാധ്വാനംതുടർന്നു. ആര് സലൂണിലെത്തിയാലും മിടിവെട്ടുന്ന ബാർബറാകാനും മടിച്ചില്ല. വിയനത്തിന്റെ സ്റ്റൈൽ കട്ട് ആയിരുന്നു രമേശിന്റെ മൂലധനം. Content Highlights; a barber who grown rich by making his willpower into success

from money rss https://bit.ly/3lmY04H
via IFTTT

സെൻസെക്‌സിൽ 203 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 17,350ന് താഴെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 203 പോയന്റ് താഴ്ന്ന് 58,101 ലും നിഫ്റ്റി 41 പോയന്റ് നഷ്ടത്തിൽ 17,328 ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ ഏഷ്യൻ വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. പവർഗ്രിഡ്, സൺഫാർമ, ബജാജ്ഫിനാൻസ്, എംആൻഡ്എം, ഏഷ്യൻപെയിന്റ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, മാരുതി, ഐടിസി, ടാറ്റാസ്റ്റീൽ, ബജാജ്ഫിൻസർവ്, കൊട്ടക്ബാങ്ക്, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾനേട്ടത്തിലുമാണ്. നിഫ്റ്റി ഐടി, ഓട്ടോ, ഹെൽത്ത്കെയർ തുടങ്ങിയ സെക്ടറുകൾ നഷ്ടത്തിലും എഫ്എംസിജി നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ സമ്മിശ്രമാണ് പ്രതികരണം. Content Highlights: stock market fresh start with loss

from money rss https://bit.ly/3ns3sWz
via IFTTT

ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്താൻ പത്ത് കല്പനകൾ

വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനോ അടിയന്തര ഘട്ടങ്ങളിലോ വായ്പയെടുക്കാൻ സാധാരണക്കാർ ബാങ്കിൽ ചെല്ലുമ്പോൾ പലപ്പോഴും അവയെ തല്ലിക്കെടുത്താനായി ക്ഷണിക്കാതെ കടന്നുവരുന്ന വില്ലനാണ് പലപ്പോഴും 'ക്രെഡിറ്റ് സ്കോർ'. വായ്പാദാതാക്കളെ സംബന്ധിച്ചിടത്തോളം വായ്പക്കാരനെ മനസ്സിലാക്കുന്നതിന് ഒരു അനുഗ്രഹമായി നായകസ്ഥാനത്ത് നിൽക്കുന്ന ക്രെഡിറ്റ് സ്കോർ തന്നെയാണ് വായ്പയെടുക്കാൻ പോകുന്നവർക്ക് ചിലപ്പോൾ വില്ലനാകുന്നത്. ഒന്നര വർഷത്തിലേറെയായി കോവിഡ് മഹാമാരി താണ്ഡവമാടിയ ലോകത്ത് കടബാധ്യതകൾ കൃത്യമായി തിരിച്ചടയ്ക്കാൻ കഴിഞ്ഞിട്ടുള്ളത് ഒരുപക്ഷേ, സർക്കാരിലും സർക്കാർ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന മാസശമ്പളക്കാർക്കു മാത്രമാണ്. ആളൊഴിഞ്ഞ അങ്ങാടിയിൽ ജീവിത സത്യവാങ്മൂലവും കൈയിൽ പിടിച്ച് വിഷണ്ണനായി നിൽക്കുന്ന വ്യാപാരിയും വ്യവസായിയും മുതൽ സാധാരണക്കാരായ ചെറുപ്പക്കാർ വരെ തന്റെ ക്രെഡിറ്റ് സ്കോർ താഴ്ന്നുപോയത് അറിയുന്നത് അടുത്ത തവണ കടം പുതുക്കാനോ എടുക്കാനോ ബാങ്കിലെത്തുമ്പോഴാണ്. രംഗബോധമില്ലാത്ത കോമാളിയായി ക്രെഡിറ്റ് സ്കോർ പ്രതിനായക വേഷത്തിൽ കടന്നുവരുന്നത് അപ്പോഴാണ്. ക്രെഡിറ്റ് സ്കോർ വില്ലനാവാതിരിക്കാൻ, പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്, ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുമെങ്കിൽ വിജയിക്കാം. 1. ക്രെഡിറ്റ് കാർഡിൽ വലിയ തുക ബാക്കി നിർത്തരുത്. ഒന്നുകിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരിക്കുക. ഉപയോഗിക്കുകയാണെങ്കിൽ നിശ്ചിത തീയതിക്കകം ബാക്കിനിൽക്കുന്ന തുക അടച്ചുതീർക്കുക. 2. കടബാധ്യതകളെ അവഗണിച്ച് മുന്നോട്ടു പോകരുത്. അവ കഴിവതും വേഗം തിരിച്ചടയ്ക്കേണ്ടതാണെന്ന ബോധവും പ്രവൃത്തിയും എപ്പോഴും വേണം. 3. കിട്ടുന്നിടത്തുനിന്നെല്ലാം വായ്പയെടുക്കുന്ന ശീലം ഉപേക്ഷിക്കണം. വായ്പകൾ എടുക്കേണ്ടത് നമ്മുടെ ഏതെങ്കിലും അടിയന്തരാവശ്യത്തിനു മാത്രമാകണം. മറ്റു മാർഗങ്ങൾ ഇല്ലെങ്കിലേ വായ്പയെ അവലംബിക്കാവൂ. അല്ലാതെ, വായ്പ തരാമെന്ന് പറയുന്നവരെയെല്ലാം തൃപ്തിപ്പെടുത്താൻ ശ്രമിക്കരുത്. തിരിച്ചടയ്ക്കാൻ മാർഗം കാണാതെ എടുക്കുന്ന വായ്പകൾ നമ്മെ കടക്കയത്തിലാഴ്ത്തും. 4. പല ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതും അപകടകരമാണ്. ക്രെഡിറ്റ് കാർഡ് അനുവദിച്ചിട്ടുള്ള പരിധി ഒരിക്കലും മുഴുവനായി ഉപയോഗിക്കരുത്. ശമ്പളം (വരുമാനം) കിട്ടിയാൽ ആദ്യം കാർഡിന്റെ പണം അടയ്ക്കണം. 5. വർഷത്തിൽ 52 ആഴ്ചയും ഷോപ്പിങ് ചെയ്യുന്ന ശീലം ഒഴിവാക്കണം. പണമില്ലാതെയുള്ള ധൂർത്ത് ഒഴിവാക്കുകതന്നെ വേണം. 6. വായ്പ ലഭിക്കുമെന്ന് ഉറപ്പുള്ളിടത്തേ അപേക്ഷ നൽകാവൂ. ഒരുപാടിടത്ത് അപേക്ഷ നൽകിയാൽ, ഓരോ വായ്പാദാതാവും ക്രെഡിറ്റ് സ്കോർ നോക്കും. ഏതെല്ലാം സ്ഥാപനങ്ങൾ, എത്രയെല്ലാം തുകയ്ക്ക് ഇതുവരെ ക്രെഡിറ്റ് സ്കോർ നോക്കിയിട്ടുണ്ടെന്ന് പിന്നെ സ്കോർ എടുക്കുമ്പോൾ അറിയാം. അത് അപേക്ഷകനെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല ഉളവാക്കുക. അത് സ്കോർ കുറയ്ക്കാൻ പോലും കാരണമാകും. 7. എടുത്ത വായ്പകൾ കഴിവതും കൃത്യമായി അടയ്ക്കുക. റിസർവ് ബാങ്ക് നിർദേശപ്രകാരം, സമയത്ത് വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്, നിബന്ധനകൾക്ക് വിധേയമായി, വായ്പ പുനഃക്രമീകരണം ചെയ്യാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്. അത്തരം അവസരങ്ങൾ യഥാസമയം ഉപയോഗിക്കണം. ഏതെങ്കിലും കാരണവശാൽ ഇതൊന്നും നടക്കുന്നില്ലെങ്കിൽ അടവു ബാക്കി 90 ദിവസത്തിൽ അധികമായി, വായ്പ നിഷ്ക്രിയ ആസ്തി ആവാതെ നോക്കണം. നിഷ്ക്രിയ ആസ്തിയുടെ ചരിത്രം ക്രെഡിറ്റ് സ്കോർ റിപ്പോർട്ടിൽ ദീർഘകാലം നിഴലിക്കും. 8. മറ്റാരുടെയെങ്കിലും വായ്പകൾക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കിൽ, അവർ ആ വായ്പകൾ കൃത്യസമയത്ത് അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 9. നമ്മുടെ മേൽവിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവയിൽ വ്യത്യാസം വരികയാണെങ്കിൽ, അത് യഥാസമയം ബാങ്കിൽ രേഖാമൂലം അറിയിച്ച്, അവർ ഡേറ്റാ ബേസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി എന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ, വായ്പകളിലെ ഏതെങ്കിലും പ്രശ്നങ്ങൾ അവർ അറിയിക്കുന്നത് നമ്മൾ അറിയാതെപോകും. തന്മൂലം നമ്മുടെ വായ്പ, പ്രശ്നവായ്പ ആവുകയും ക്രെഡിറ്റ് സ്കോറിൽ ദോഷം പ്രതിഫലിക്കുകയും ചെയ്യും. 10. വർഷത്തിലൊരിക്കലെങ്കിലും ക്രെഡിറ്റ് സ്കോർ റിപ്പോർട്ട് സ്വയം എടുത്ത് പരിശോധിക്കുക. അത്, നമ്മളറിയാത്ത ഏതെങ്കിലും ബാധ്യതകളോ വീഴ്ചകളോ നമ്മുടെ പേരിൽ വന്നിട്ടുണ്ടോ എന്നറിയാനും അവ തിരുത്താനും നമ്മെ സഹായിക്കും. (ബാങ്കിങ് വിദഗ്ധനായ ലേഖകൻ ഗുഡ്ഗാവിലെ സ്റ്റേറ്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രഡിറ്റ് ആൻഡ് റിസ്ക് മാനേജുമെന്റിൽ ഫാക്കൽറ്റിയായിരുന്നു. അഭിപ്രായങ്ങൾ വ്യക്തിപരം) pdsn.sbt@gmail.com

from money rss https://bit.ly/3A6CTd7
via IFTTT

പണമൊഴുകുന്ന പൈപ്പ് ലൈൻ

കേന്ദ്രസർക്കാർ പണം ഒഴുകുന്ന ഒരു പൈപ്പ് ലൈൻ ഇട്ടുകൊണ്ടിരിക്കുകയാണ്. അതു പൂർത്തിയാകുന്നതോടെ സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം തീരുമെന്നാണു പ്രതീക്ഷിക്കുന്നത്. സാധാരണഗതിയിൽ സർക്കാരിന്റെ വരുമാന മാർഗങ്ങൾ നികുതി- നികുതിയിതര വരുമാനവും വായ്പകളുമാണ്. എന്നാൽ, നിയോലിബറൽ കാലഘട്ടത്തിൽ സർക്കാരുകളുടെ ഒരു മുഖ്യവരുമാനം പൊതുമേഖലയുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനമാണ്. ഇപ്പോൾ സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു സ്വത്തുക്കളും മോണിറ്റൈസ് ചെയ്യാൻ അഥവാ പണവരുമാന മാർഗമാക്കാൻ പദ്ധതി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടു ചുവടുമാറ്റം? 1991 മുതൽ പൊതുമേഖലയുടെ സ്വകാര്യവത്കരണം മാറിമാറിവന്ന കേന്ദ്രസർക്കാരുകളുടെ അംഗീകൃത നയമാണ്. ഓരോ ബജറ്റിലും വലിയ ലക്ഷ്യമെല്ലാം പ്രഖ്യാപിക്കുമെങ്കിലും അവ കൈവരിക്കാറില്ല. ട്രേഡ് യൂണിയനുകളുടെ സംഘടിതമായ ചെറുത്തുനിൽപ്പാണു മുഖ്യകാരണം. നാളിതുവരെ അഞ്ചുലക്ഷം കോടി രൂപയിൽ താഴെ മാത്രമേ പൊതുമേഖലാ വിൽപ്പനയിലൂടെ സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അതുകൊണ്ട് കൂടുതൽ എളുപ്പം ട്രേഡ് യൂണിയൻ ഇടപെടൽ ശേഷി കുറഞ്ഞ മറ്റു പൊതുസ്വത്തുക്കളിലേക്ക് തിരിയുകയാണെന്ന നിഗമനത്തിൽ സർക്കാർ എത്തിയിരിക്കുകയാണ്. സർക്കാരും പൊതുസ്വത്തും രാജ്യത്തെ ഏറ്റവും വലിയ സ്വത്തുടമസ്ഥൻ സർക്കാരാണ്. കാട്, ഖനിജങ്ങൾ, തരിശുഭൂമികൾ, ജലാശയങ്ങൾ ഇവയെല്ലാം എടുത്താൽ ഭൂവിസ്തൃതിയുടെ പകുതിയിലേറെ സർക്കാരിന്റേതാണ്. ഇവയെ വരുമാനമാർഗങ്ങളായിട്ടല്ല കാണുന്നത്, മറിച്ച് പാരിസ്ഥിതികവും പൊതുനന്മയ്ക്കും ഭാവിക്കും വേണ്ടിയുള്ള കാത്തുസൂക്ഷിപ്പുകളായിട്ടാണ്. ഇവയെ വരുമാനമാർഗമാക്കി മാറ്റിയാൽ സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി തീരും. വായ്പയല്ലാതെ മോണിറ്റൈസേഷൻ എങ്ങനെ നിങ്ങൾക്കു കുറച്ചധികം ഭൂമി ഉണ്ടെന്നിരിക്കട്ടെ. കൃഷി ചെയ്യാത്തതുകൊണ്ട് അതിൽനിന്ന് വരുമാനമില്ല. എന്നാൽ, ഈ ഭൂമി പണയപ്പെടുത്തിയാൽ നിങ്ങൾക്കും പണം ലഭിക്കും. അതുപയോഗിച്ച് ഭൂമിയിൽ നിക്ഷേപം നടത്തിയാൽ വരുമാനം ഉണ്ടാവും. പക്ഷേ, ഇതിനെ ആരും മോണിറ്റൈസേഷൻ എന്നുവിളിക്കാറില്ല. നിങ്ങൾ വായ്പയെടുക്കുകയാണ്. എന്നാൽ, സർക്കാരിനു വായ്പയെടുക്കാൻ ഉദ്ദേശ്യമില്ല. എടുക്കാവുന്ന വായ്പയ്ക്കു പരിധി കല്പിച്ചിട്ടുണ്ട്. ആ പരിധിക്കു മുകളിലാണ് ഇപ്പോൾത്തന്നെ വായ്പ. അതുകൊണ്ട് സർക്കാരിന്റെ സ്വത്തിന്റെ മൂല്യത്തെ വായ്പരൂപത്തിൽ അല്ലാത്ത പണവരുമാനമാക്കി മാറ്റണം. അതിനെയാണു മോണിറ്റൈസേഷൻ എന്നു വിളിക്കുന്നത്. ആദ്യഡോസ് ആറുലക്ഷം കോടി ആറുലക്ഷം കോടി രൂപയുടെ നാടിന്റെ സ്വത്തുക്കളാണ് ആദ്യഗഡുവായി മോണിറ്റൈസേഷനു തിരഞ്ഞെടുത്തിട്ടുള്ളത്. ദേശീയപാത (1.6), റെയിൽവേ (1.5), വൈദ്യുതി വിതരണം (0.45), വൈദ്യുതി ഉത്പാദനം (0.40), ടെലികോം (0.35), ഖനനം (0.29), വെയർഹൗസ് (0.29), പ്രകൃതിവാതകം (0.25), ഇന്ധന പൈപ്പ് ലൈൻ (0.23), വ്യോമഗതാഗതം (0.21), റിയൽ എസ്റ്റേറ്റ് (0.15), തുറമുഖം (0.13), സ്റ്റേഡിയങ്ങൾ (0.11) -ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത് ലക്ഷം കോടിയിലുള്ള വിലയാണ് -മൊത്തം ആറുലക്ഷം കോടി രൂപ. ഈ സ്വത്തുക്കളെ വിൽക്കുന്നില്ല. പണയപ്പെടുത്തി വായ്പയെടുക്കുന്നില്ല. മറിച്ച്, 30 വർഷമോ അതിലേറെ കാലമോ ഈ സ്വത്തുകളിൽ നിക്ഷേപം നടത്താനും ലാഭമുണ്ടാക്കാനുമുള്ള അവകാശം കൈമാറുകയാണ്. ഉടമസ്ഥൻ സർക്കാർ തന്നെ. കൈവശാവകാശക്കാരൻ മാത്രമാണു സ്വകാര്യസംരംഭകൻ. ഇതിനു പ്രതിഫലമായി സർക്കാരിന് എന്തു നൽകുമെന്നതു സംബന്ധിച്ചാണു ടെൻഡർ വിളിക്കുന്നത്. ഓരോ ഇനത്തിനും ഏറ്റവും കൂടുതൽ വില തരാൻ തയ്യാറാകുന്നവർക്ക് കൈവശാവകാശം നൽകും. ഉപഭോക്താവിനുമേൽ ഭാരം 1000 കോടി മൂല്യമുള്ള ഏതാനും റെയിൽവേ സ്റ്റേഷനുകളും അവയുടെ ഭൂമിയും 30 വർഷത്തേക്ക് ഇങ്ങനെ ടെൻഡർ ചെയ്യുന്നെന്നിരിക്കട്ടെ. ടെൻഡറിൽ 1000 കോടിയെക്കാൾ കൂടുതൽ വില തരാൻ തയ്യാറുള്ള സംരംഭകരുമായി ചർച്ചചെയ്ത് കരാർ ഉറപ്പിക്കുകയാണു ചെയ്യുക. അങ്ങനെ ഏൽപ്പിച്ചുകൊടുക്കുമ്പോൾ എന്തെല്ലാമാണ് നിബന്ധനകളെന്നുള്ളത് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. എന്തെല്ലാം പുതിയ നിക്ഷേപങ്ങൾക്കുള്ള അവകാശം സംരംഭകന് ഉണ്ടാകുമെന്നതും വ്യക്തമല്ല. പക്ഷേ, ഒരുകാര്യം വളരെ വ്യക്തം. 30 വർഷത്തിനുള്ളിൽ ഇപ്പോൾ സർക്കാരിനു നൽകുന്ന 1000 കോടി രൂപയും അതിന്റെ പലിശയും പുതിയ നിക്ഷേപത്തിന്റെ ലാഭത്തിലൂടെ മുതലാക്കാൻ കഴിയുമോയെന്ന് സംരംഭകൻ സ്വാഭാവികമായും കണക്കു കൂട്ടുമല്ലോ. റെയിൽവേസ്റ്റേഷനിലെ യൂസർഫീ വർധിപ്പിക്കാം. റെയിൽവേ ഭൂമിയിൽ ഹോട്ടലുകൾ പണിയാം. ലാഭമുണ്ടാക്കാൻ ഇങ്ങനെ പലതും ചെയ്യും. എന്നുെവച്ചാൽ റെയിൽവേ ഉപഭോക്താക്കളുടെമേൽ വമ്പിച്ചഭാരം ഇതുമൂലം വരും. സ്വകാര്യവത്കരണ റൂട്ട് ഇങ്ങനെ 30 വർഷം കഴിഞ്ഞാൽ സ്വത്തുക്കൾ തിരിച്ചു സർക്കാരിലേക്ക് ചെല്ലുമെന്നാണു ധനമന്ത്രി പറയുന്നത്. പക്ഷേ, സംരംഭകൻ മുതൽമുടക്കിയ പുതിയ ആസ്തികളുടെ വില സംരംഭകനു നൽകേണ്ടി വരില്ലേ? 1000 കോടി രൂപയുടെ മുതൽമുടക്കു വസൂലാകുന്ന രീതിയിൽ യൂസർഫീകൾ കുത്തനെ ഉയർത്താൻ അനുവദിക്കില്ലെന്നു നിബന്ധനവെച്ചാൽ സർക്കാരിനു കിട്ടിയ പണം തിരിച്ചുനൽകാൻ ബാധ്യതയുണ്ടാവില്ലേ? ഇങ്ങനെ സംരംഭകന് അയാൾ മുടക്കിയ ആസ്തികളുടെ വിലയും മറ്റും തിരിച്ചുനൽകണമെങ്കിൽ അതിനുള്ള പണം സർക്കാരിന് എവിടെനിന്നുണ്ടാകും? മൂന്നു മാർഗങ്ങളുണ്ട്. ഒന്നുകിൽ ഈ സംരംഭകനുതന്നെ കാലാവധി നീട്ടിക്കൊടുക്കുക. ഉദാഹരണത്തിന് 30 വർഷമെന്നുള്ളത് 90 വർഷം ആക്കിക്കൊടുക്കാം. അതോടെ സർക്കാരിനു പണം തിരിച്ചുകൊടുക്കാനുള്ള ഏടാകൂടത്തിൽ നിന്നെല്ലാം രക്ഷപ്പെടാം. രണ്ടാമത്തെ മാർഗം ഈ സ്വത്ത് വീണ്ടും ലേലം വിളിക്കാം. അങ്ങനെ കിട്ടുന്ന പണംകൊണ്ട് സംരംഭകൻ മുടക്കിയ പണം തിരിച്ചുനൽകാം. അതുമല്ലെങ്കിൽ നടത്തിപ്പുകാരനു സ്വത്ത് വിൽക്കാം. മോണിറ്റൈസേഷൻ പലതരം മേൽവിവരിച്ചത് ഡയറക്ട് കോൺട്രാക്ച്വൽ അപ്രോച്ച് അഥവാ നേരിട്ടുള്ള കരാർ സമ്പ്രദായമാണ്. മുമ്പ് വിവരിച്ചതുപോലെ മുഴുവൻ പണവും ഒറ്റയടിക്ക് ആദ്യം തന്നെ വാങ്ങാം അല്ലെങ്കിൽ തവണകളായി വാങ്ങാം. അതുപോലെ 'സ്ട്രക്ചേർഡ് ഫിനാൻസ് അപ്രോച്ച്' എന്നൊരു രീതിയുമുണ്ട്. ഇവിടെ ആസ്തിയുടെ മൂല്യം സെക്യൂരിറ്റികളാക്കി വിൽക്കുന്നു. ആ പണം ഉപയോഗിച്ച് സർക്കാർ അല്ലെങ്കിൽ സംയുക്ത സംരംഭം നിക്ഷേപം നടത്തുന്നു. -മൂല്യവർധന ഉണ്ടാകുമ്പോൾ അതിന്റെ നേട്ടം സെക്യൂരിറ്റികളുടെ ഉടമസ്ഥർക്കു ലഭിക്കും. കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതു നേരിട്ടുള്ള കരാർ സമ്പ്രദായത്തെയാണ്. പണം ബാങ്കുകളിൽനിന്ന് ഇങ്ങനെ കേന്ദ്രസർക്കാരിന് ആറുലക്ഷം കോടി രൂപ മുൻകൂറായി നൽകാൻ പോകുന്ന മുതലാളിമാർക്ക് ഇതിനുള്ള പണം എവിടെനിന്ന് ലഭിക്കും? ചെറിയൊരു ഭാഗം അവരുടെ സമ്പാദ്യത്തിൽ നിന്നാകാം. ബാക്കി ബാങ്കിൽനിന്ന് വായ്പയെടുക്കുന്നതാണ്. ബാങ്കുകളിൽനിന്ന് ഭീമമായ തുക സർക്കാരിന്റെ സ്വത്തിന്റെ തന്നെ ഈടിൽ വായ്പയെടുത്ത് സർക്കാരിനു കൊടുക്കുന്നു. അവസാനം സ്വത്ത് പ്രയോഗത്തിൽ അവരുടേതാകുന്നു. ഇതു സർക്കാരിനും ചെയ്യാമല്ലോ. സർക്കാരിനു ബാങ്കിൽനിന്ന് വായ്പയെടുത്ത് അടിസ്ഥാനസൗകര്യ നിക്ഷേപം നടത്താം. എന്നാൽ, അങ്ങനെ ചെയ്യുമ്പോൾ കണക്കെഴുത്തിൽ ചില അസൗകര്യങ്ങളുണ്ടാകും. ബജറ്റിൽ ഇതു സർക്കാരിന്റെ വായ്പയായിട്ടു വരും. ധനക്കമ്മി കൂടും. അതു വിദേശമൂലധനത്തിന് ഒട്ടും ഇഷ്ടമാകില്ല. അവർ പിണങ്ങിയാൽ സമ്പദ്ഘടന പ്രതിസന്ധിയിലാകാം. എന്നാൽ, സ്വകാര്യസംരംഭകർ വായ്പയെടുത്തു സർക്കാരിനു കൊടുക്കുകയാണെങ്കിലോ? അത് വായ്പയായിട്ടല്ല, മിസലേനിയസ് മൂലധന വരുമാനമായിട്ടാണു കാണിക്കുക. ധനക്കമ്മിയെ ബാധിക്കില്ല. വിദേശമൂലധനത്തെ പ്രീതിപ്പെടുത്തുകയുമാവാം. വികസനതന്ത്രം കേന്ദ്രസർക്കാരിന്റെ വികസനതന്ത്രം ഇതാണ്. വിദേശമൂലധനത്തെ ആശ്രയിച്ച് സാമ്പത്തികവളർച്ചയുടെ വേഗം കൂട്ടുക. അതിനുവേണ്ടി എന്തെല്ലാം നിബന്ധന പാലിക്കണമോ അതെല്ലാം സ്വീകരിക്കുക. അതോടൊപ്പം ഇന്ത്യൻ മുതലാളിമാർക്കും വളരെ സന്തോഷമാണ്. പൊതുമേഖലാ കമ്പനികളുടെയും രാഷ്ട്രത്തിന്റെ പൊതുസ്വത്തും ചുളുവിലയ്ക്ക് അവരുടെ കൈകളിൽ വന്നുചേരുമല്ലോ. നിയോലിബറൽ കാലത്തെ പ്രാകൃത മൂലധന സഞ്ചയനം അഥവാ പൊതുസ്വത്ത് വെട്ടിപ്പിടിക്കലാണ് നടന്നുകൊണ്ടിരിക്കുന്നത്.

from money rss https://bit.ly/2XhTigx
via IFTTT

അജ്മല്‍ ബിസ്മി ഷോറൂമുകളില്‍ ഓണം ഡിസ്‌കൗണ്ട് ഓഫറുകള്‍ തുടരുന്നു

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മി ഷോറൂമുകളിൽ ഓണം ഡിസ്കൗണ്ട് ഓഫറുകൾ തുടരുന്നു. ഹൈപ്പർ ഇലക്ട്രോണിക്സ് വിഭാഗങ്ങളിലായി വമ്പൻ ഡിസ്കൗണ്ടുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇലക്ട്രോണിക്സ് വിഭാഗത്തിൽ മികച്ച വിൽപ്പന -വിൽപ്പനാനന്തര സേവനങ്ങളോടെ ആകർഷകമായ സമ്മാനങ്ങൾ ഉറപ്പാക്കിയാണ് ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ 2000 രൂപയുടെ ഉറപ്പായ സമ്മാനങ്ങൾ സ്വന്തമാക്കാം എന്നതാണ് മുഖ്യ ആകർഷണം. ബ്രാൻഡഡ് സ്മാർട്ട് ടി.വികളുടെ മികച്ച കളക്ഷനും പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, പേഴ്സണൽ ഗാഡ്ജെറ്റ്സ് എന്നിവയും മികച്ച പെർഫോമൻസ് ഉറപ്പാക്കുന്ന ബ്രാൻഡഡ് വാഷിങ് മെഷീനുകളും റെഫിറജറേറ്ററുകളും ഒപ്പം വൈദ്യുതി ചിലവുകുറഞ്ഞ സ്റ്റാർ റേറ്റഡ് ഇൻവെർട്ടർ എ.സികളും മികച്ച ഓഫറുകളിൽ സ്വന്തമാക്കാം. 55% കിഴിവിൽ ബട്ടർഫ്ളൈ കുക്ക്ടോപ്, 49% കിഴിവിൽ പ്രീതി മിക്സി, 50% കിഴിവിൽ യുറേക ഫോബ്സ് വാക്വം ക്ലീനർ, 40% കിഴിവിൽ വാട്ടർ പ്യൂരിഫയറുകൾ എന്നിവയാണ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ മറ്റ് ഓഫറുകൾ. ഓഫറുകൾക്ക് പുറമെ പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.ബി. തുടങ്ങിയവയുടെ ഫിനാൻസ് സാകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് ഡെബിറ്റ് ഇ.എം.ഐ. സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒപ്പം തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകളിൽ 1 EMI ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കൂടാതെ, പഴയ ഗൃഹോപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. എല്ലാ ലാപ്ടോപ് പർച്ചേസുകൾക്കുമൊപ്പം 4999 രൂപയുടെ സ്മാർട്ട് വാച്ച് സമ്മാനമായി നേടാനുള്ള അവസരവും ലഭ്യമാണ്. ഇതിനു പുറമേ സ്മാർട്ട്ഫോണുകൾക്കൊപ്പം ഹെഡ്സെറ്റും ലാപ്ടോപ്പുകൾക്കൊപ്പം ഹെഡ്ഫോൺ, ക്ലീനിങ് കിറ്റ് തുടങ്ങിയവയും സൗജന്യമായി ലഭിക്കുന്നതാണ്. കമ്പനി നൽകുന്ന വാറന്റിയ്ക്ക് പുറമേ ഉത്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെന്റഡ് വാറന്റിയും അജ്മൽബിസ്മി അവതരിപ്പിച്ചിട്ടുണ്ട്. ഹൈപ്പർ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. നിത്യോപയോഗ സാധനങ്ങൾ, പഴം, പച്ചക്കറികൾ, ഫിഷ് & മീറ്റ്, ക്രോക്കറികൾ തുടങ്ങിയവയെല്ലാം വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്നതാണ്. ഉപഭോക്താക്കളുടെ ആവശ്യം കൃത്യമായി മനസ്സിലാക്കിയുള്ള ഓഫറുകളാണ് മെഗാ സെയിലിലൂടെ അജ്മൽബിസ്മി അവതരിപ്പിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് ഓണത്തിന് സമാനമായ ലാഭകരമായ ഷോപ്പിങ്ങ് അനുഭവം തുടർന്നും ലഭിക്കുമെന്നും അജ്മൽബിസ്മി മാനേജിങ്ങ് ഡയറക്ടർ ഡയറക്ടർ വി.എ. അജ്മൽ അറിയിച്ചു. content highlights:ajmal bismi group onam discount offer

from money rss https://bit.ly/3k4fgMt
via IFTTT