121

Powered By Blogger

Sunday 28 February 2021

പ്രാരംഭ മൂലധനം 7000കോടി: ബാഡ് ബാങ്കിൽ എസ്ബിഐ ഉൾപ്പടെ 11 കമ്പനികൾ നിക്ഷേപിച്ചേക്കും

ന്യൂഡൽഹി: ബജറ്റിൽ പ്രഖ്യാപിച്ച ബാഡ് ബാങ്ക് രൂപീകരിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ പ്രാരംഭ മൂലധനമായി 7000 കോടി നൽകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, രണ്ട് ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ തുടങ്ങിയവയാണ് ഈതുക നൽകുക. കാനാറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംരംഭത്തിൽ കാര്യമായി നിക്ഷേപം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ ബാങ്കുകളെ കൂടാതെ പൊതുമേഖലയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായ പവർ ഫിനാൻസ് കോർപറേഷൻ, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ തുടങ്ങിയവയും സഹകരിക്കും. സ്വകാര്യമേഖലയിലെ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയും നിക്ഷേപംനടത്തിയേക്കും. ഐഡിബിഐ ബാങ്ക്, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ എന്നീ സ്ഥാപനങ്ങൾക്കും ഓഹരി പങ്കാളിത്തമുണ്ടാകും. 11 ഓളം സ്ഥാപനങ്ങളായിരിക്കും ബാഡ് ബാങ്കിന്റെ രൂപീകരണത്തിന് നേതൃത്വം നൽകുക. ഓരോ സ്ഥാപനത്തിനും ഒമ്പതുശതമാനം ഓഹരി വിഹിതമായിരിക്കും നൽകുക. ബാങ്കിങ് മേഖലയിലെ 2.25 ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ ആസ്തി ബാഡ് ബാങ്കിന് കീഴിൽകൊണ്ടുവരുന്നതിനാണ് സർക്കാർ ശ്രമം. ആസ്തി പുനർനിർമാണ കമ്പനിക്കുകീഴിലാകും കടംവകയിരുത്തുക. Initial capital of Rs 7,000 crore: 11 companies, including SBI, may invest in bad bank

from money rss https://bit.ly/2PojeTp
via IFTTT

സ്വയംതൊഴിൽ കണ്ടെത്താൻ എംപ്ലോയ്‌മെന്റ് വകുപ്പിന്റെ പുതിയ പദ്ധതി

കേരളത്തിലെ തൊഴിലും നൈപുണ്യവും (എംപ്ലോയ്മെന്റ്) വകുപ്പ് ഈയിടെ പുതിയൊരു സ്വയംതൊഴിൽ വായ്പാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്തവർക്കായാണ് ഈ പദ്ധതി. ഇതു സംബന്ധിച്ച് 2020 ഡിസംബർ 28-ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ സബ്സിഡിയോടു കൂടി വായ്പ അനുവദിക്കുന്നതാണ് പദ്ധതി. സ്വയംതൊഴിൽ വായ്പാ പദ്ധതി, മുതിർന്ന പൗരന്മാരുടെ പരിചയം സംബന്ധിച്ച ഡേറ്റാ ബാങ്ക് സൃഷ്ടിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പദ്ധതി ആനുകൂല്യങ്ങൾ • ഈ പദ്ധതിയുടെ കീഴിൽ ഓരോരുത്തരും സമർപ്പിക്കുന്ന പ്രോജക്ടുകൾക്ക് 50,000 രൂപ വരെ ബാങ്ക് വായ്പ അനുവദിക്കും. • വായ്പയുടെ 25 ശതമാനം (പരമാവധി 12,500 രൂപ) വരെ സബ്സിഡി അനുവദിക്കുന്നു. • സബ്സിഡി ആദ്യമേ ലഭിക്കും എന്നതിനാൽ ഇതിന് സമാനമായ തുകയ്ക്ക് പലിശ നൽകേണ്ടതില്ല. • ക്രെഡിറ്റ് ഗാരന്റി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാൽ പ്രത്യേക ജാമ്യം നൽകേണ്ടതില്ല. • മൂന്നു വർഷത്തിനു ശേഷം സബ്സിഡി തുക സംരംഭകന്റെ വായ്പക്കണക്കിലേക്ക് വരവുവയ്ക്കും. ഇതിനായി സ്ഥാപനത്തിന്റെ പ്രവർത്തനം കൂടി പരിശോധിക്കും. • മുതിർന്ന പൗരന്മാർക്ക് സാധാരണയായി ലഭിക്കുന്ന വായ്പയിന്മേലുള്ള പലിശ ഇളവും ലഭിക്കും. • സംയുക്ത സംരംഭങ്ങൾക്കും ആനുകൂല്യം ലഭിക്കും. യോഗ്യതകൾ • എംപ്ലോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടും സ്ഥിരം ജോലി ലഭിക്കാത്ത 50-65 വയസ്സുള്ളവർ ആയിരിക്കണം (ജനുവരി ഒന്നിന് പ്രായം കണക്കാക്കും). • എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നിലവിൽ ഉണ്ടാകണം. • വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. • പ്രത്യേക വിദ്യാഭ്യാസ യോഗ്യത ഇല്ല. സാക്ഷരത മതി. • രജിസ്ട്രേഷൻ സീനിയോറിറ്റി, സ്ഥിരമായി പുതുക്കൽ, 55 വയസ്സ് കഴിഞ്ഞിട്ടുള്ള വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന നൽകുന്നതാണ്. • 25 ശതമാനം സ്ത്രീകൾക്കും 25 ശതമാനം ബി.പി.എൽ. വിഭാഗങ്ങൾക്കും മാറ്റിെവച്ചിരിക്കുന്നു. ഏതുതരം സംരംഭവും തിരഞ്ഞെടുക്കാം കച്ചവടം, സേവനം, വ്യവസായം, കൃഷി, ഫാമുകൾ തുടങ്ങി ഏതുതരം സംരംഭവും ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്. കാറ്ററിങ്, പലചരക്ക് കട, സ്റ്റേഷനറി കട, ഗാർമെന്റ്സ്, കുട നിർമാണം, മെഴുകുതിരി, സോപ്പ്, ഡി.ടി.പി., ഫോട്ടോസ്റ്റാറ്റ്, സ്പെയർ പാർട്സ്, ഇന്റർനെറ്റ്, റിെപ്പയറിങ്, സർവീസ് സെന്ററുകൾ തുടങ്ങി എല്ലാത്തരം ബിസിനസുകൾക്കും ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കും. അപേക്ഷ ഇങ്ങനെ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സൗജന്യമായി ലഭിക്കും. employment.kerala.gov.in എന്ന സൈറ്റിൽ നിന്ന് ഫോറം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അപേക്ഷ സമർപ്പിക്കാം. വില്ലേജ് ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജില്ലാതല സമിതി അഭിമുഖം നടത്തിയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. പിന്നീട് ആവശ്യപ്പെടുന്ന ബാങ്കുകളിലേക്ക് ശുപാർശ ചെയ്യുന്നു. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സർക്കാർ സബ്സിഡി ലഭ്യമാക്കുന്നതാണ്. ഏതാനും ദിവസത്തെ സംരംഭകത്വ പരിശീലന പരിപാടിയും പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്. പരിഷ്കാരങ്ങൾ ആവശ്യം നവജീവൻ കൂടുതൽ ഉപകാരപ്രദമാകണമെങ്കിൽ ഇതിൽ നിരവധി പരിഷ്കാരങ്ങൾ ഇനിയും വേണം: • വായ്പത്തുക 50,000 രൂപയാണ്. ഒരു പശുവിനെ വാങ്ങാൻ പോലും തികയാത്ത തുക. ഏറ്റവും കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും ആയി ഉയർത്തണം. • ഒരു ലക്ഷം വാർഷിക വരുമാന പരിധി എടുത്തു കളയണം. സംരംഭം ചെയ്യുന്നവർക്ക് മതിയായ സാമ്പത്തിക ശേഷി ഉണ്ടാകണം. • 25 ശതമാനം സബ്സിഡി മതിയാകും. പരമാവധി സബ്സിഡി തുക ഒരു ലക്ഷം രൂപയെങ്കിലും നൽകാൻ കഴിയണം. • അപേക്ഷകൾ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽത്തന്നെ പ്രോസസ് ചെയ്ത് ബാങ്കുകളിലേക്ക് അയയ്ക്കാൻ കഴിയണം. പല ഓഫീസുകളും കയറി ഇറങ്ങാൻ അവസരം ഉണ്ടാക്കരുത്. • അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു ഏകദിന ബോധവത്കരണ പരിപാടിയും വായ്പ അനുവദിച്ചു കഴിഞ്ഞാൽ സംരംഭകത്വ വികസന പരിപാടിയും ഏർപ്പാടാക്കി നൽകണം. • 50 വയസ്സ് തികഞ്ഞിട്ടും സ്ഥിരം ജോലി ലഭിക്കാത്തവർക്കായി ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത് അഭിനന്ദനാർഹമാണ്. എന്നിരുന്നാലും ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയാൽ മാത്രമേ ഇതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.

from money rss https://bit.ly/37YHdin
via IFTTT

സ്വർണവില പവന് 280 രൂപകൂടി 34,440 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന് 280 രൂപകൂടി 34,440 രൂപയായി. 4305 രൂപയാണ് ഗ്രാമിന്. ശനിയാഴ്ച 34,160 രൂപയായിരുന്നു വില. ആഗോള വിപണിയയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 1,749.30 ഡോളറായി ഉയർന്നു. അതേസമയം, കഴിഞ്ഞ 30 ദിവസത്തെ പ്രകടനവുമായി വിലയിരുത്തുമ്പോൾ 5.35ശതമാനം താഴെയാണ് ഇപ്പോഴും വില. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റിന്റെ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 45,736 രൂപയായി താഴുകയുംചെയ്തു.

from money rss https://bit.ly/3dX1Yiu
via IFTTT

സെൻസെക്‌സിൽ 494 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് ഓഹരി സൂചികകൾ. സെൻസെക്സ് 494 പോയന്റ് നേട്ടത്തിൽ 49,594ലിലും നിഫ്റ്റി 153 പോയന്റ് ഉയർന്ന് 14,682ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1297 കമ്പനികുളുടെ ഓഹരികൾ നേട്ടത്തിലും 199 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ തിരിച്ചുവരവും വെള്ളിയാഴ്ച വൈകീട്ട്പുറത്തുവിട്ട ജിഡിപി നിരക്കുകളുമാണ് സൂചികകൾക്ക് കരുത്തേകിയത്. ഒഎൻജിസി, പവർഗ്രിഡ് കോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടൈറ്റാൻ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി സൂചികകളെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി ഐടി സൂചിക 1.6ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1ശതമാനവും 1.3ശതമാനവും നേട്ടത്തിലാണ്.

from money rss https://bit.ly/3rhjQIJ
via IFTTT

സ്റ്റാർട്ട്അപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും ഫണ്ടുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കേരളത്തിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും സ്റ്റാർട്ട്അപ്പുകൾക്കും ഓഹരി മൂലധനവും വായ്പയും ലഭ്യമാക്കാൻ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ബാങ്ക് ഇതര ധനകാര്യ സ്ഥാപനം (എൻ.ബി.എഫ്.സി.) വഴിയായിരിക്കും ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 'കെ. ചിറ്റിലപ്പിള്ളി കാപിറ്റൽ' എന്ന പേരിൽ ഈയിടെ രൂപവത്കരിച്ച കമ്പനി എൻ.ബി.എഫ്.സി.ക്കായുള്ള ലൈസൻസിന് റിസർവ് ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ട്. വ്യോമയാന കമ്പനികൾക്ക് പുതുതലമുറ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോം ഒരുക്കുന്ന ട്രാവൽടെക് സ്റ്റാർട്ട്അപ്പായ 'വെർട്ടീൽ ടെക്നോളജീസി'ൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഈയിടെ മൂലധന നിക്ഷേപം നടത്തിയിരുന്നു. ഇത്തരത്തിൽ കൂടുതൽ സംരംഭങ്ങൾക്ക് ഫണ്ട് ലഭ്യമാക്കാനാണ് പദ്ധതി. കേരളത്തിൽ സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുതിയ ഫണ്ടുമായി അദ്ദേഹം എത്തുന്നത്. സംരംഭ ഗുണവും വളർച്ചാ സാധ്യതയുമുള്ള ഒട്ടേറെ സംരംഭങ്ങൾ മൂലധനത്തിന്റെ അപര്യാപ്തത കൊണ്ട് വളർച്ച മുരടിച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് ഫണ്ട് അവതരിപ്പിക്കുന്നതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 'മാതൃഭൂമി'യോട് പറഞ്ഞു. ഓരോ സംരംഭത്തിന്റെയും പ്രവർത്തനം, വളർച്ചാ സാധ്യത, ഫണ്ടിന്റെ ആവശ്യകത എന്നിവ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും നിക്ഷേപ തീരുമാനമെടുക്കുക. ഓഹരി മൂലധനത്തിനു പുറമെ വായ്പയും ലഭ്യമാക്കും. ബാങ്കുകളിൽ ലഭ്യമായ വ്യവസായ വായ്പയെക്കാൾ കുറഞ്ഞ പലിശ നിരക്കിലായിരിക്കും വായ്പ അനുവദിക്കുക. ബാങ്കിങ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ളവരുടെ കൂടി അഭിപ്രായം കണക്കിലെടുത്താവും സംരംഭങ്ങൾ തിരഞ്ഞെടുക്കുക. ഫണ്ടിനായി എത്ര തുകയാണ് നീക്കിവയ്ക്കുക എന്ന് വെളിപ്പെടുത്താൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തയ്യാറായില്ല. അതേസമയം, വി-ഗാർഡിലെ 40 ലക്ഷം ഓഹരികൾ ഈയിടെ വിറ്റ് ഏതാണ്ട് 90 കോടി രൂപ അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. ഇതിൽ ഒരു വിഹിതം സ്റ്റാർട്ട്അപ്പ് ഫണ്ടിനു വേണ്ടിയായിരിക്കും ചെലവഴിക്കുക. കൊച്ചിയിൽ 'ചിറ്റിലപ്പിള്ളി സ്ക്വയർ' എന്ന പേരിൽ നടപ്പാക്കുന്ന അത്യാധുനിക പൊതു പാർക്കിനു വേണ്ടിയാവും ശേഷിച്ച തുക ചെലവിടുക. വി-ഗാർഡ്, വണ്ടർലാ അമ്യൂസ്മെന്റ് പാർക്സ് എന്നിവ ഉൾപ്പെടെയുള്ള സംരംഭങ്ങൾ കെട്ടിപ്പടുത്ത അദ്ദേഹം ഇപ്പോൾ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്. പുതു സംരംഭകർക്ക് സംരംഭക പരിശീലനം നൽകുന്നതിനായി 'വിജയീ ഭവ'എന്ന കൂട്ടായ്മയ്ക്കും രൂപം നൽകിയിട്ടുണ്ട്. 2013-ൽ തുടക്കം കുറിച്ച ഈ പരിപാടിയിൽ ഇതിനോടകം അഞ്ഞൂറിലേറെ പേർക്ക് പരിശീലനം ലഭിച്ചു. roshan@mpp.co.in

from money rss https://bit.ly/3r3N4dX
via IFTTT