121

Powered By Blogger

Saturday 8 June 2019

എസ്ബിഐ ഭവനവായ്പ ജൂലായ് മുതല്‍ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കും

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പ പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു. ജൂലായ് ഒന്നുമുതൽ ഉപഭോക്താക്കൾക്ക് റിപ്പോ നിരക്കുമായി ബന്ധപ്പെട്ടുള്ള വായ്പ പലിശയിലേയ്ക്ക് മാറാം. 2010നുശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലേയ്ക്ക് കുറഞ്ഞത്. സേവിങ്സ് അക്കൗണ്ടിലെ നിരക്കും ഹ്രസ്വകാല നിക്ഷേപങ്ങൾക്കുള്ള പലിശയും കഴിഞ്ഞ മാർച്ചിൽതന്നെ ബാങ്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരുന്നു. നിലവിലുള്ള മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റ് പ്രകാരം ഭവന വായ്പ തുടർന്നും നൽകും. എന്നാൽ ഉപഭോക്താക്കൾക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള പലിശ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. എസ്ബിഐയുടെ 75 ലക്ഷത്തിന്റെ ഭവനവായ്പയ്ക്ക് 8.55 ശതമാനമാണ് നിലവിൽ പലിശ ഈടാക്കുന്നത്. പുതിയ സംവിധാനത്തിലേയ്ക്ക് മാറുമ്പോൾ റിപ്പോ നിരക്കിനൊപ്പം 2.25ശതമാനംകൂടി ചേർത്തിയുള്ള പലിശയാണ് ബാധകമാകുക. അങ്ങനെവരുമ്പോൾ എട്ടുശതമാനമാകും പലിശ. 40 ബേസിസ് പോയന്റുകൂടി പലിശ നിരക്കിൽ കൂടും. നിലവിൽ ഭവനവായ്പയെടുത്തിട്ടുള്ളവർക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചാൽ പലിശയിൽ കാൽശതമാനം കുറവുണ്ടാകുമെന്ന് റിട്ടെയിൽ ബാങ്കിങിന്റെ മാനേജിങ് ഡയറക്ടർ ഇൻ ചാർജ് പി.കെ ഗുപ്ത വ്യക്തമാക്കി. SBI to link home loans to repo rate

from money rss http://bit.ly/2EVg8OA
via IFTTT

ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു

ബെംഗളുരു: ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു. മൊത്തം ജീവനക്കാരിൽ ഒരുശതമാനത്തോളം വരുമിത്. കഴിഞ്ഞ വർഷം അവസാനം 3,50,600 ജീവനക്കാരാണ് കമ്പനിയിൽ ഉണ്ടായിരുന്നത്. കമ്പനിയുടെ ഘടനയിൽ ചെറിയ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് റിപ്പോർട്ടുകളുണ്ട്. പ്രകടനത്തിൽ പിന്നിൽ നിൽക്കുന്നവരെയും മത്സരത്തിന് ശേഷിയില്ലാത്തവരെയുമാണ് പുറത്താക്കിയതെന്ന് കമ്പനി പറയുന്നു. വാൾസ്ട്രീറ്റ് ജേണലും സിഎൻബിസിയും ജീവനക്കാരെ പിരിച്ചുവിടുന്നകാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. IBM lays off 2,000 employees

from money rss http://bit.ly/2wIwpSI
via IFTTT