121

Powered By Blogger

Tuesday, 21 December 2021

പാഠം 155| നാടുംമേടുംകടന്ന് നിക്ഷേപിക്കാം: വൈവിധ്യവത്കരണത്തിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കാം

സാമ്പത്തിക ലക്ഷ്യങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും അനൂപ് മോഹൻ പ്രതിമാസം ഒരു ലക്ഷംരൂപ ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും എസ്ഐപിയായി നിക്ഷേപിക്കുന്നുണ്ട്. 12 വർഷമായി കുവൈത്തിലാണ് ജോലി ചെയ്യുന്നത്. വൻകിട മധ്യനിര ഓഹരികളിൽ നിക്ഷേപിക്കുന്ന മൂന്ന് ഫണ്ടുകളിലും രണ്ട് സ്മോൾ ക്യാപ് ഫണ്ടുകളിലുമാണ് പ്രധാനമായും നിക്ഷേപം. കൂടുതൽ റിസ്കെടുത്താലും അതിനനസരിച്ച് ഉയർന്ന നേട്ടം ലഭിക്കണമെന്ന ചിന്താഗതിക്കാരനാണ് അനൂപ്-അതുകൊണ്ടാണ് കൂടുതൽ ആദായം ലക്ഷ്യമിട്ട് അനൂപ് സ്മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത്. എല്ലാ മുട്ടകളും ഒരുകുട്ടയിൽ മാത്രമായി വിരിയാൻ വെയ്ക്കരുതെന്നത് നിക്ഷേപലോകത്ത്...

സെന്‍സെക്‌സില്‍ 404 പോയന്റ് നേട്ടം; നിഫ്റ്റി 16,900നരികെ| Market Opening

മുംബൈ: തിങ്കളാഴ്ചയിലെ തകർച്ചയ്ക്കുശേഷം രണ്ടാമത്തെ ദിവസവും വിപണിയിൽ മുന്നേറ്റം. നിഫ്റ്റി വീണ്ടും 16,800ന് മുകളിലെത്തി. സെൻസെക്സ് 404 പോയന്റ് നേട്ടത്തിൽ 56,723ലും നിഫ്റ്റി 118 പോയന്റ് ഉയർന്ന് 16,889ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. എച്ച്സിഎൽ ടെക്നോളജീസ്, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഹിൻഡാൽകോ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. പവർഗ്രിഡ് കോർപ്, ശ്രീ സിമെന്റ്സ്, ഐഒസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മിക്കവാറും സെക്ടറുകൾ നേട്ടത്തിലാണ്....

സെന്‍സെക്‌സില്‍ 497 പോയന്റ് നേട്ടം: നിഫ്റ്റി 16,700ന് മുകളില്‍ ക്ലോസ്‌ചെയ്തു

മുംബൈ: രണ്ടുദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് നേട്ടംതിരിച്ചുപിടിച്ച് വിപണി. നിഫ്റ്റി വീണ്ടും 16,700ന് മുകളിലെത്തി. ഐടി, മെറ്റൽ, ധനകാര്യം തുടങ്ങിയ സെക്ടറുകളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 56,320ലേയ്ക്കും നിഫ്റ്റി 16,936ലേയ്ക്കും ഉയർന്നിരുന്നു. ഒടുവിൽ സെൻസെക്സ് 497 പോയന്റ് നേട്ടത്തിൽ 56,319.01ലും നിഫ്റ്റി 156.60 പോയന്റ് ഉയർന്ന് 16,770.80ലുമാണ് ക്ലോസ്ചെയ്തത്. വിപണിയിൽ തിരുത്തലുണ്ടായപ്പോൾ കുറഞ്ഞ വിലയിൽ മികച്ച ഓഹരികൾ സ്വന്തമാക്കാൻ നിക്ഷേപകർ ആവേശംകാണിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ആഗോള വിപണികളിൽനിന്നുള്ള ശുഭസൂചനകളും...

ഏഷ്യയിലെ മോശംപ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി രൂപ: എന്താകും കാരണം?

രൂപയുടെമൂല്യത്തിൽ കുത്തനെ ഇടിവുണ്ടായതോടെ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറൻസിയായി ഇന്ത്യൻ രൂപ. ഡിസംബർ പാദത്തിൽ ഇതുവരെ വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് 30,250 കോടി രൂപ(400 കോടി ഡോളർ)യുടെ നിക്ഷേപം പിൻവലിച്ചതോടെ കറൻസിയുടെ മൂല്യത്തിൽ 2.2ശതമാനമാണ് ഇടിവുനേരിട്ടത്. ഒമിക്രോൺ വകഭേദമുയർത്തുന്ന ആശങ്കകൾ ആഗോള വിപണികളെ ബാധിച്ചതിനാൽ ഉയർന്ന മൂല്യനിർണയത്തിലുള്ള വിപണികളിൽനിന്ന് വിദേശ നിക്ഷേപകർ പിൻവാങ്ങുകയാണ്. ഉയർന്ന വ്യാപാരകമ്മിയും രൂപയ്ക്ക് തിരിച്ചടിയായി. കോവിഡ് ആഘാതത്തിൽനിന്ന് സമ്പദ്ഘടന തിരിച്ചുവരുന്ന സമയത്ത് രൂപയുടെ മൂല്യമിടിയുന്നത് ആർബിഐയെ...