121

Powered By Blogger

Wednesday 26 February 2020

പഴയ റെയില്‍വെ കോച്ച് റസ്‌റ്റോറന്റായി: ചിത്രങ്ങള്‍ കാണാം

ന്യൂഡൽഹി: പഴക്കംചെന്ന കോച്ചുകൾ റെയിൽവെ റസ്റ്റോറന്റുകളാക്കുന്നു. ഈസ്റ്റേൺ റെയിൽവെയാണ് ഇത്തരത്തിൽ പരീക്ഷണം നടത്തുന്നത്. അസൻസോൾ റെയിൽവെ സ്റ്റേഷനിൽ കോച്ച് റെസ്റ്റോറന്റ് തയ്യാറായിക്കഴിഞ്ഞു. റെയിൽവെ യാത്രക്കാർക്കും പൊതുജനങ്ങൾക്കും റസ്റ്റോറന്റ് ഉപയോഗിക്കാം. ഈസ്റ്റേൺ റെയിൽവെയുടെ പഴക്കംചെന്ന മെമു കോച്ചുകളാണ് ഭക്ഷണശാലകളായി മാറിയത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഈയിനത്തിൽ 50 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഒരു കോച്ചിൽ ചായയും ലഘുഭക്ഷണവുമാണ് ലഭിക്കുക. 42 സീറ്റുകളുള്ള മറ്റൊരു കോച്ചിൽ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവയെല്ലാം ലഭിക്കും. കോച്ചിന്റെ ഉൾവശം ചായംപൂശി അലങ്കരിച്ചാണ് റസ്റ്റോറന്റാക്കിമാറ്റിയിരിക്കുന്നത്. ഛായാചിത്രങ്ങളും ടൈപ്പ് റൈറ്റർ പോലുള്ള പഴയ ഉപകരണങ്ങളും കോച്ചിൽ കാഴ്ചക്കായി ഒരുക്കിയിട്ടുണ്ട്.

from money rss http://bit.ly/2Pu7KuE
via IFTTT

വീഗാലാന്റ് ഡെവലപ്പേഴ്‌സ് തൃശ്ശൂരിലേയ്ക്കും: ആദ്യ പാര്‍പ്പിട സമുച്ചയം അയ്യന്തോളില്‍

തൃശ്ശൂർ: വീഗാലാന്റ് ഡെവലപ്പേഴ്സ് തൃശ്ശൂരിലേയ്ക്ക്. വീഗാലാന്റ് തേജസ്സ് എന്ന ആദ്യ പാർപ്പിട സമുച്ചയം തൃശ്ശൂരിലെ അയ്യന്തോളിലാണ് നിർമ്മിക്കുകയെന്ന് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. 16 നിലകളിലായി 86 അപ്പാർട്ട്മെന്റുകൾ അടങ്ങുന്നതാണ് വീഗാലാന്റ് തേജസ്സ്. തൃശ്ശൂർ-ഗുരുവായൂർ റോഡ്, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ഒരു കിലോമീറ്ററിനുള്ളിലും പ്രധാന റോഡിനോട് ചേർന്നുമാണ് വീഗാലാന്റ് തേജസ്സ് ഉയരുന്നത്. ആരാധനാലയങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാൾ, ഹോട്ടലുകൾ തുടങ്ങി നഗര ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും ലഭ്യമായിരിക്കെ തന്നെ സ്വച്ഛവും ശാന്തവുമായ അന്തരീക്ഷവും നിലനിൽക്കുന്നതിനാലാണ് തൃശ്ശൂരിലെ ആദ്യ പ്രൊജക്ടിന് അയ്യന്തോൾ തിരഞ്ഞെടുത്തതെന്ന് ചെയർമാൻ പറഞ്ഞു. 123.33 - 130.22 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയിൽ (1328 മുതൽ 1402 ചതുരശ്ര അടി) 2 ബിഎച്ച്കെ, 160.63 മുതൽ 171.22 ചതുരശ്ര മീറ്റർ വരെ (1729 മുതൽ 1843 ചതുരശ്ര അടി) വിസ്തൃതിയുള്ള 3 ബിഎച്ച്കെ അപ്പാർട്ടുമെന്റുകൾ അടങ്ങുന്ന തേജസ്സിൽ ആധുനിക ശൈലിക്ക് പുറമേ ഒട്ടേറെ അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, കുട്ടികളുടെ കളിസ്ഥലം, പൂർണ്ണമായും ശീതീകരിച്ച ഫിറ്റ്നസ് സെന്റർ, ഇൻഡോർ ഗെയിം റൂം, മൾട്ടിപർപ്പസ് ഹാൾ, ഗസ്റ്റ് റൂം, വീട്ടുജോലിക്കാർക്കും, ഡ്രൈവർമാർക്കും ടോയ്ലറ്റ് സൗകര്യത്തോടെ പ്രത്യേകം മുറികൾ, ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. മുഖ്യകവാടത്തിൽ ബൂം ബാരിയർ, ക്യാമറ നിരീക്ഷണം എന്നിവയ്ക്ക് പുറമേ ബയോമെട്രിക് സംവിധാനമുപയോഗിച്ചുള്ള സുരക്ഷാ സംവിധാനങ്ങളും തേജസ്സിന്റെ പ്രത്യേകതകളാണ്. പരിസ്ഥിതി സൗഹാർദ്ദ ഗാർഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഓരോ നിലയിലും ചെടികൾ നടുന്നതിനുള്ള സൗകര്യം, മാലിന്യ സംസ്ക്കരണത്തിനും നിർമ്മാർജ്ജനത്തിനുമായി ബയോ-ബിൻ, ഇൻസിനറേറ്റർ എന്നിവയുടെ ഉപയോഗം, ജല വിനിയോഗത്തിന് മഴവെള്ള സംഭരണം, ജല ശുദ്ധീകരണത്തിന് റിവേഴ്സ് ഓസ്മോസിസ് സംവിധാനം, വൈദ്യുതി ചിലവ് കുറയ്ക്കുന്നതിന് സൗരോർജ്ജ സംവിധാനം, ഗുണ നിലവാരമുള്ള നിർമ്മാണ സാമഗ്രികളുടെ ഉപയോഗവും, നിർമ്മാണവും എന്നിങ്ങനെ വീഗാലാന്റ് ഡവലപ്പേഴ്സിന്റെ മുഖമുദ്രകൾ എല്ലാ ഇവിടെയും ഒരുക്കിയിട്ടുണ്ട്. വീഗാലാന്റ് തേജസ്സ് വീഗാലാന്റ് ഡെവലപ്പേഴ്സിന്റെ തൃശ്ശൂരിലെ ആദ്യ പദ്ധതി എന്നതിലുപരി ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ജന്മനാട്ടിലെ ആദ്യ പദ്ധതി കൂടിയാണിതെന്ന് ജോയിന്റ് മാനേജിംഗ് ഡയറക്ടർ കെ. വിജയൻ പറഞ്ഞു. സമയബന്ധിതമായി കൈമാറത്തക്ക വിധമാണ് നിർമ്മാണം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയിലെ ബഡ്ജറ്റ് അപ്പാർട്ട്മെന്റായ വീഗാലാന്റ് ബ്ലിസ്സ്, ഇടപ്പള്ളിയിലെ എക്സോട്ടിക, വൈറ്റിലയ്ക്ക് സമീപം കിംഗ്സ് ഫോർട്ട്, പടമുഗളിലെ സീനിയ എന്നിവയാണ് നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന പ്രൊജക്ടുകളെന്നും സമീപ ഭാവിയിൽ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്കും കൂടി കമ്പനി പ്രവർത്തനം വ്യാപിപ്പിക്കുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ബി.ജയരാജ് പറഞ്ഞു. പ്രൊജക്ട് പ്രഖ്യാപന ചടങ്ങിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജേക്കബ് കുരുവിള, ജനറൽ മാനേജർ പ്രൊജക്ട്സ് പോൾ ചീരൻ, ജനറൽ മാനേജർ പ്ലാനിംഗ് ആന്റ് ബിസിനസ് ഡവലപ്മെന്റ് എ.ബി.ബിജോയി, ചീഫ് മാനേജർ മാർക്കറ്റിംഗ് ആന്റ് സെയിൽസ് കുര്യൻ തോമസ്, സീനിയർ മാനേജർ മാർക്കറ്റിംഗ് ആന്റ് സെയിൽസ് മനോജ് എ മേനോൻ, സീനിയർ മാനേജർ ഫിനാൻസ് ആന്റ് അക്കൗണ്ട്സ് എസ്.എം. വിനോദ് എന്നിവരും പങ്കെടുത്തു.

from money rss http://bit.ly/37WRMje
via IFTTT

ഹുറുൺ പട്ടിക: മലയാളികളിൽ മുന്നിൽ യൂസഫലി

കൊച്ചി: ചൈന ആസ്ഥാനമായ 'ഹുറുൺ റിപ്പോർട്ട്' പുറത്തുവിട്ട ഈ വർഷത്തെ ആഗോള സമ്പന്ന പട്ടികയിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഉദയ് കൊട്ടക്കിന് വൻ മുന്നേറ്റം. 1,500 കോടി ഡോളറിന്റെ (ഏതാണ്ട് 1.04 ലക്ഷം കോടി രൂപ) ആസ്തിയുമായി ആഗോള തലത്തിൽ 91-ാം സ്ഥാനത്താണ് അദ്ദേഹം. ഇന്ത്യക്കാരിൽ അദ്ദേഹത്തിനു മുകളിൽ മൂന്നു പേർ മാത്രമാണ് ഉള്ളത്. ബാങ്കിങ് വ്യവസായ മേഖലയിൽ ഉദയ് കൊട്ടക്കിനെക്കാൾ വലിയ ശതകോടീശ്വരന്മാരുണ്ടെങ്കിലും സ്വന്തം നിലയിൽ വളർന്നവരിൽ മുന്നിൽ അദ്ദേഹമാണെന്ന് ഹുറുൺ റിപ്പോർട്ട് ചീഫ് റിസർച്ചറും ഇന്ത്യയിലെ മാനേജിങ് ഡയറക്ടറുമായ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു. ഇത്തവണത്തെ സമ്പന്ന പട്ടികയിൽ ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻ ആമസോണിന്റെ മേധാവി ജെഫ് ബെസോസാണ്. 56-കാരനായ അദ്ദേഹത്തിന്റെ ആസ്തി 14,000 കോടി ഡോളറാണ്. ഇന്ത്യക്കാരിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്നെയാണ് ഒന്നാം സ്ഥാനത്ത്. 10,200 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. 520 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ആഗോള പട്ടികയിൽ 445-ാം സ്ഥാനമാണ് അദ്ദേഹത്തിന്.

from money rss http://bit.ly/2TcBkWw
via IFTTT

സെന്‍സെക്‌സില്‍ 250 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. കൊറോണ ഭീതിയും അതേതുടർന്നുള്ള വില്പന സമ്മർദവും ആഗോള വിപണിയിൽ തുടരുകയാണ്. നിഫ്റ്റിയിൽ11,650 നിലവരത്തിന് താഴെയാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് 134 പോയന്റ് താഴ്ന്ന് 39,754ലിലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തിൽ 11,639ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 326 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 197 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. സിപ്ല, എംആൻഡ്എം, എച്ച്സിഎൽ ടെക്, ടിസിഎസ്, വിപ്രോ, ഗ്രാസിം, വേദാന്ത, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണലിവർ, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. യെസ് ബാങ്ക്, ടൈറ്റാൻ കമ്പനി, എൻടിപിസി, കൊട്ടക് മഹീന്ദ്ര, എൽആൻഡ്ടി, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. sensex down 250 pts

from money rss http://bit.ly/2I0G24I
via IFTTT

കൊറോണ: പ്രതിസന്ധി മറികടക്കാന്‍ ഹോങ്കോങില്‍ ജനങ്ങള്‍ക്ക് 92,000 രൂപവീതം നല്‍കുന്നു

ഹോങ്കോങ്: കൊറോണമൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഹോങ്കോങ് പ്രായപൂർത്തിയായ പൗരന്മാർക്ക് 1,280 യുഎസ് ഡോളർ(92,000 രൂപ)വീതം നൽകുന്നു. ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കുന്നതിനും സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമാണ് പണംനൽകുന്നത്. 18 വയസ്സിന് മുകളിലുള്ള എല്ലാപൗരന്മാർക്കും പണം ലഭിക്കും. രാഷ്ട്രീയ അശാന്തിക്കൊപ്പം കൊറോണകൂടി വ്യാപിച്ചതോടെ തളർച്ചയിലായ സാമ്പത്തികസ്ഥിതി മറികടക്കുകകൂടി ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. 70 ലക്ഷംപേർക്ക് ഇതിന്റെ ഗുണം ലഭിക്കും. കൊറോണ വ്യാപിച്ചതോടെ തകർച്ചയിലായ ഹോട്ടൽ, ട്രാവൽ തുടങ്ങിയ മേഖലകൾക്ക് നേരത്തെതന്നെ ദുരിതാശ്വാസമായി ഫണ്ട് പ്രഖ്യാപിച്ചിരുന്നു. നഗരത്തിൽ 81 പേർക്കാണ് കൊറോണ ബാധിച്ചത്. ഇതിൽ രണ്ടുപേർ മരിച്ചിരുന്നു.

from money rss http://bit.ly/3a7js6t
via IFTTT

സെന്‍സെക്‌സിന് നഷ്ടമായത് 1,400 പോയന്റ്; നിക്ഷേപകര്‍ക്കാകട്ടെ 5 ലക്ഷം കോടിയും

കൊറോണ ഭീതിയിൽ സെൻസെക്സിന് നാലുദിവസംകൊണ്ട് നഷ്ടമായത് 1,400 പോയന്റ്. നിക്ഷേപകർക്ക് നഷ്ടമായതാകട്ടെ അഞ്ചുലക്ഷം കോടി രൂപയും. കനത്ത വില്പന സമ്മർദ്ദമാണ് വിപണിയെ ബാധിച്ചത്. ബുധനാഴ്ച സെൻസെക്സിന് നഷ്ടമായത് 400 പോയന്റാണ്. ചൈനയിൽ കൊറോണ ബാധിച്ചവരുടെ എണ്ണംകുറയുകയാണെങ്കിലും മറ്റുരാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നതാണ് ആഗോള വിപണിയെ തളർത്തിയത്. വാൾസ്ട്രീറ്റിൽ തുടങ്ങിയ കനത്ത വില്പനസമ്മർദം ഏഷ്യൻ വിപണികളിലും പ്രതിഫലിച്ചു. സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേയ്ക്കും യുഎസ് സർക്കാർ ബോണ്ടുകളിലേയ്ക്കും നിക്ഷേപകർ തിരഞ്ഞതും ഓഹരി വിപണിക്ക് തിരിച്ചടിയായി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ തുടർച്ചയായി രണ്ടാമത്തെ ദിവസവും രാജ്യത്തെ ഓഹരി വിപണിയിൽ വിൽപ്പനക്കാരായി. ഫെബ്രുവരി 25നുമാത്രം 2,315.07 കോടിയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഈയാഴ്ച അവസാനം പുറത്തുവരാനിരിക്കുന്ന ജിഡിപി ഡാറ്റയും വിപണിയിൽ പ്രതിഫലിച്ചേക്കും.

from money rss http://bit.ly/2uvGcxM
via IFTTT