121

Powered By Blogger

Tuesday 9 June 2020

തീവെട്ടിക്കൊള്ള: പെട്രോള്‍, ഡീസല്‍ വില നാലാം ദിവസവും വര്‍ധിപ്പിച്ചു

ന്യൂഡൽഹി: തുടർച്ചയായി നാലാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 40 പൈസയും ഡീസൽ 45 പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോൾ വില ഡൽഹിയിൽ 73.40 രൂപയായി. ഡീസലിനാകട്ടെ 71.62 രൂപയും. നാലുദിവസംകൊണ്ട് പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23രൂപയുമാണ് വർധിച്ചത്. ലിറ്ററിന് 18 രൂപ അടിസ്ഥാന വിലയുള്ള പെട്രോൾ കൊച്ചിയിൽ വാഹനത്തിൽ നിറയ്ക്കുമ്പോൾ ബുധനാഴ്ച നൽകേണ്ടിവരുന്നത് 73.56 രൂപയാണ്. പതിനെട്ടര രൂപയുള്ള ഡീസലിനാകട്ടെ 67.84 രൂപയും. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാൻ തുടങ്ങിയത്. ഏപ്രിലിൽ അസംസ്കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയില്ല. മേയ് ആറിന് റോഡ് സെസും എക്സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വർധിപ്പിച്ചു. ഇപ്പോൾ അന്താരാഷ്ട്ര വില ഏപ്രിലിലെ 16 ഡോളറിൽനിന്ന് 41 ഡോളറിലെത്തിയെന്നപേരിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ നാലുദിവസമായി ഇന്ധന വില കൂട്ടുകയാണ്. കോവിഡ് ലോക്ഡൗൺ പിൻവലിച്ച് വാഹനങ്ങൾ നിരത്തുകളിൽ കൂടിയതോടെയാണ് നിർത്തിവെച്ചിരുന്ന പ്രതിദിന ഇന്ധന വിലനിർണയം പുനഃസ്ഥാപിച്ചത്. സർക്കാർ ഏർപ്പെടുത്തിയ നികുതിവർധന എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചെന്നാണ് ഇതിനു കാരണമായി പറയുന്നത്. ഇതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാൻ ദൈനംദിന വിലനിർണയം പുനരാരംഭിച്ച് ഏതാനും ദിവസത്തേക്ക് തുടർച്ചയായി വില വർധിപ്പിക്കുമെന്ന് കമ്പനികൾ നേരത്തേ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ വീണ്ടും വില ഉയരാനാണ് സാധ്യത. Petrol price hiked by 40 paise per litre, diesel by 45 paise

from money rss https://bit.ly/3dQAw2K
via IFTTT

സെന്‍സെക്‌സില്‍ 249 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 10100 നിലവാലത്തിലെത്തി. സെൻസെക്സ് 249 പോയന്റ് നേട്ടത്തിൽ 34,207ലും നിഫ്റ്റി 66 പോയന്റ് ഉയർന്ന് 10111ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1605 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1019 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഡസിന്റ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ഗ്രാസിം, വേദാന്ത, ഐഷർ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഐടിസി, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഗെയിൽ, ഹീറോമോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ, ഇൻഫോസിസ്, വിപ്രോ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2AUIZU2
via IFTTT

റിലയൻസിന് ‘കേര’യുടെ വിതരണച്ചുമതല: ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിൽ

തോപ്പുംപടി: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരാഫെഡിന്റെ ഉത്പന്നമായ കേര വെളിച്ചെണ്ണയുടെ വിതരണ ചുമതലക്കാരായി റിലയൻസ് എത്തിയതോടെ ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിൽ. സംസ്ഥാനത്ത് നല്ല ഡിമാൻഡുള്ള കേര വെളിച്ചെണ്ണയ്ക്ക് 125 വിതരണക്കാരാണുണ്ടായിരുന്നത്. ഏതാണ്ട് 38,000 ചെറുകിട കച്ചവടക്കാർ വഴിയാണ് ഇത് വിൽപ്പന നടത്തിയിരുന്നത്. ചെറുകിട കച്ചവടക്കാർക്ക് ഒമ്പത് ശതമാനം ലാഭം കിട്ടുന്ന രീതിയിലായിരുന്നു വിതരണം. എന്നാൽ കേരയുടെ വിൽപ്പന ചുമതല റിലയൻസിനെ കൂടി ഏൽപ്പിക്കാനുള്ള കേരാഫെഡിന്റെ തീരുമാനം ചെറുകിടക്കാർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. 14 ശതമാനം മാർജിനാണ് ഈ ഉത്പന്നത്തിന് കേരാഫെഡ് നൽകുന്നത്. റിലയൻസിന് സ്വന്തം ഔട്ട്ലെറ്റുകളും ഓൺലൈൻ വിപണന സംവിധാനവുമുള്ളതിനാൽ കുറഞ്ഞ വിലയ്ക്ക് നേരിട്ട് ഉപഭോക്താവിന് നൽകാനാവും. ചെറുകിടക്കാർക്ക് ഇവരുമായി മത്സരിച്ച് നിൽക്കാനാവില്ല. ലോക്ഡൗൺ കാലത്താണ് ഇത് വലിയ തിരിച്ചടിയായത്. റിലയൻസ് കമ്പനി, കേര വെളിച്ചെണ്ണ ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് വലിയ രീതിയിൽ മാർജിൻ കുറച്ച് വിൽപ്പന നടത്തി. എന്നാൽ, ഇതിനനുസരിച്ച് വില കുറയ്ക്കാൻ ചെറുകിടക്കാർക്ക് കഴിയാതായി. ചെറുകിട കച്ചവടക്കാർ കളം വിടേണ്ട സ്ഥിതിയാണെന്ന് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. റിലയൻസ് പോലുള്ള വൻ കമ്പനികൾക്ക് വിതരണ ചുമതല നൽകുമ്പോൾ, കേരളത്തിലെ ചെറുകിട മേഖല തകർന്നുപോകുമെന്നും ഇക്കാര്യത്തിൽ ചെറുകിടക്കാരെ കൂടി ചേർത്ത് നിർത്തുന്നതിന് സർക്കാർ സംവിധാനമൊരുക്കണമെന്നും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

from money rss https://bit.ly/3fa0qPs
via IFTTT

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 413 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഉച്ചയ്ക്കുശേഷമുണ്ടായ വില്പന സമ്മർദത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 413.89 പോയന്റ് താഴ്ന്ന് 33956.69ലും നിഫ്റ്റി 120.80 പോയന്റ് നഷ്ടത്തിൽ 10046.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവാഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് 855 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്. ബിഎസ്ഇയിലെ 1104 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1432 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 162 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, വിപ്രോ, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, ഗെയിൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഡോ.റെഡ്ഡീസ് ലാബ്, ഇൻഡസിന്റ് ബാങ്ക്, സൺ ഫാർമ, ഭാരതി ഇൻഫ്രടെൽ, എംആൻഡ്എം തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ഫാർമ ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.3-1ശതമാനത്തോളം താഴ്ന്നു. Investors book profit; Sensex falls 413 pts

from money rss https://bit.ly/2UrPvZs
via IFTTT

എട്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടുതല്‍ വില്‍പനയുമായി പാര്‍ലെ ജി ബിസ്‌കറ്റ്

പാർലെ-ജി ബിസ്കറ്റ് രുചിക്കാത്തവർ കുറവാണ്. 83 വർഷംനീണ്ട പ്രവർത്തന ചരിത്രമുള്ള ഈ ബിസ്ക്കറ്റ് കമ്പനി ലോക്ക്ഡൗണിൽ റെക്കോഡ് വില്പനയുമായിമുന്നേറുകയാണ്. നൂറുകണക്കിന് കിലോമീറ്റർ താണ്ടി സ്വന്തം നാടിനെ ലക്ഷ്യമാക്കി നീങ്ങിയ കുടിയേറ്റതൊഴിലാളികളുടെ കയ്യിലെല്ലാം പാർലെ ജിയുടെ അഞ്ചുരൂപയുടെ പാക്കറ്റെങ്കിലും ഉണ്ടായിരുന്നു. പലരും വീട്ടിലെ ഭക്ഷണ സാമഗ്രികളുടെ കൂട്ടത്തിൽ പാർലെ ജി സംഭരിച്ചപ്പോൾ, ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ചാക്കുകണക്കിനാണ് വിതരണംചെയ്തത്. 80വർഷത്തെ പ്രവർത്തന ചരിത്രത്തിലാദ്യമായാണ് ഇത്രയും പാക്കറ്റ് ബിസ്കറ്റുകൾ വിറ്റഴിച്ചതെന്ന് പാർലെ പ്രൊഡക്ട്സ് സാക്ഷ്യപ്പെടുത്തുന്നു. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ്റെക്കോഡ് വില്പന രേഖപ്പെടുത്തിയത്. വില്പനയുടെ കണക്കുകൾ പുറത്തുവിടാൻ വിസമ്മതിച്ചെങ്കിലും ചരിത്രത്തിലെ ഏറ്റവുംകൂടുതൽ വില്പനയാണ് ഈകാലയളവിൽ നടന്നതെന്ന് കമ്പനി വ്യക്തമാക്കി. വിപണിവിഹിതത്തിൽ അഞ്ചുശതമാനം വർധനവാണ് കമ്പനിരേഖപ്പെടുത്തിയത്. വളർച്ചയുടെ 90ശതമാനംവിഹിതവും പാർലെ ജിയുടെ വില്പനയിലൂടെയാണെന്നും കമ്പനി പറയുന്നു. ലോക്ക്ഡൗണിൽ തൊഴിലാളികൾക്ക് യാത്രാസൗകര്യമുൾപ്പടെയുള്ളവ നൽകിയത് ഉത്പാദനംവർധിപ്പിക്കാൻ സഹായിച്ചു. കഴിഞ്ഞ 24മാസമായി ഗ്രാമീണമേഖലയിൽ വിതരണശൃംഖല വർധിപ്പിക്കാൻ കമ്പനി ശ്രമിച്ചത് പിന്നീടുവന്ന ലോക്ക്ഡൗൺ കാലയളവിൽ ഗുണകരമായതായി പാർലെ പ്രൊഡക്ട്സിന്റെ കാറ്റഗറി വിഭാഗം തലവനായ മയൻക് ഷാ പറയുന്നു. പാർലെയ്ക്കുപുറമെ, ബ്രിട്ടാനിയയുടെ ഗുഡ് ഡെ, ടൈഗർ, മിൽക്ക് ബിക്കീസ്, ബോർബോൺ, മാരി, പാർലെയുടെ ക്രാക്ജാക്ക്, മാരികോ, ഹൈഡ് ആൻഡ് സീക് എന്നിവയുടെ വില്പനയിലും കാര്യമായ വർധനവുണ്ടായി.

from money rss https://bit.ly/3dNp5Jj
via IFTTT

പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 30: അഞ്ചുകാര്യങ്ങള്‍ അറിയാം

ന്യൂഡൽഹി: പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് നീട്ടിനൽകിയ തിയതി ജൂൺ 30ന് അവസാനിക്കും. പത്താമത്തെ തവണയാണ് പാൻ ആധാറുമായി ബന്ധിപ്പിക്കുന്ന തിയതി നീട്ടി നൽകുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെതുടർന്നാണ് മാർച്ച് 31 എന്ന അസാനതിയതി ജൂൺ 30ലേയ്ക്ക് നീട്ടിയത്. പെർമെനന്റ് അക്കൗണ്ട് നമ്പർ(പാൻ)ലഭിക്കാൻ പുതിയതായി അപേക്ഷിക്കുമ്പോൾ ആധാർ ആവശ്യമില്ല. എന്നാൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ പാൻ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. അറിയാം 5 കാര്യങ്ങൾ 1.ഇൻകംടാക്സ് ഇ-ഫയലിങ് പോർട്ടൽവഴി പാൻ ആധാറുമായി ബന്ധിപ്പിക്കാൻ എളുപ്പമാണ്. 567678 അല്ലെങ്കിൽ 56161 നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചും ലിങ്ക് ചെയ്യാം. UIDPAN12digit Aadhaar>10digitPAN> ഈ ഫോർമാറ്റിലാണ് എസ്എംഎസ് അയയ്ക്കേണ്ടത്. 2. ഓൺലൈനിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനായില്ലെങ്കിൽ എൻഎസ്ഡിഎൽ, യുടിഐടിഎസ്എസ്എൽ എന്നിവയുടെ സേവനകേന്ദ്രങ്ങൾ വഴി ഓഫ്ലൈനായി അതിന് സൗകര്യമുണ്ട്. 3. നിശ്ചിത സമയത്തിനകം ബന്ധിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ പാൻ ഉപയോഗിക്കാനാവില്ല. അതായത് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനോ, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പണമിടപാട് നടത്തുന്നതിനോ കഴിയില്ലെന്ന് ചുരുക്കം. 4. അസാധുവായ പാൻ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചാൽ 10,000 രൂപ പിഴചുമത്താൻ നിയമം അനുവദിക്കുന്നു. 5.എൻആർഐകൾക്ക് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധമില്ല. എന്നിരുന്നാലും ആധാർ എടുത്തിട്ടുള്ളവർക്ക് പാനുമായി ബന്ധിപ്പിക്കാവുന്നതാണ്. PAN card, Aadhaar card linking deadline this month. 5 things to know

from money rss https://bit.ly/2ARW28K
via IFTTT

Manikya Malaraya Poovi Lyrics : Oru Adaar Love Malayalam Movie Song

Movie: Oru Adaar Love
Year: 2018
Singer: Vineeth Sreenivasan
Lyrics: PMA Jabbar
Music: Shaan Rahman
Actor:  
Actress: 

Thaana vaara varey thaana vaara varey
Thaana vaara varey ...vaara varey...
Aaahaa...

Manikya malaraaya poovi
Mahatiyam khadheeja beevi
Makkayenna punya naattil
Vilasidunnaree... Vilasidunnaree...

Manikya malaraaya poovi
Mahatiyam khadheeja beevi
Makkayenna punya naattil
Vilasidunnaree... Vilasidunnaree...

Haathimun nabiye vilichu
Kachavadathinayachu
Kanda neram khalbinullil
Mohamuthichu... Mohamuthichu...

Aaahaaaa haaa…

Kachavadavum kazhinju
Muthu razool ulla vannu
Kalyaanalochanakkaay
Beevi thuninju.. Beevi thuninju..

Manikya malaraaya poovi
Mahatiyam khadheeja beevi
Makkayenna punya naattil
Vilasidunnaree... Vilasidunnaree...

Aaahaaaa haaa…


* This article was originally published here