121

Powered By Blogger

Friday 20 November 2020

ഈ കാര്യങ്ങള്‍ പരിശോധിച്ചശേഷംമാത്രം ആദായ നികുതി റിട്ടേണ്‍ ഫയല്‍ചെയ്യാം

2019-2020 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ നൽകാനുള്ള അവസാന തിയതി ഡിസംബർ 31 ആണ്. പലരും ഇതിനകം റിട്ടേൺ നൽകിക്കഴിഞ്ഞു. മറ്റുപലരും പാതിവഴിയിലുമാണ്. സ്വന്തമായി റിട്ടേൺ നൽകുന്നവരും ചാർട്ടേഡ് അക്കൗണ്ടന്റുമാർവഴി നൽകുന്നവരും ഫയൽ ചെയ്യുന്നതിനുള്ള സമയംലാഭിക്കാൻ ചിലകാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതേക്കുറിച്ച് വിശദീകരിക്കാം. ശമ്പളവരുമാനക്കാർ തൊഴിലുടമയിൽനിന്ന് ഫോം 16 ഇതിനകം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകും. ഇല്ലെങ്കിൽ ഉടനെ അതുവാങ്ങുക. കാരണം ഐടിആർ ഫയൽ ചെയ്യുന്നതിന് ഫോം 16 ആവശ്യമാണ്. വാടകയ്ക്കാണ് താമസിക്കുന്നതെങ്കിൽ വാടക അലവൻസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഫോം 16നിൽ പരിശോധിക്കുക. നിക്ഷേപങ്ങളുടെയും ചെലവുകളുടെയും നികുതി ആനുകൂല്യത്തിനായി ചാപ്റ്റർ VIA പ്രകാരം കിഴിവുകൾ ശരിയായി നൽകിയിട്ടുണ്ടോയെന്നും നോക്കുക. ഓഫീസിൽനിന്ന് ആവശ്യപ്പെട്ട സമയത്ത് രേഖകൾ നൽകിയിട്ടില്ലെങ്കിൽ ഈ കിഴിവുകളൊന്നും ഫോം 16നിൽ കാണാൻകഴിയില്ല. ലൈഫ് ഇൻഷുറൻസ് പ്രീമിയം, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, ഭവനവായ്പ തിരിച്ചടവ്, വിദ്യാഭ്യാസ വായ്പ പലിശ, സ്കൂൾ ഫീസ് തുടങ്ങിയവയ്ക്കാണ് കിഴിവ് ലഭിക്കുക. നേരത്തെ ഈ കിഴിവ് ലഭിച്ചിട്ടില്ലാത്തവർക്ക് ഐടി റിട്ടേൺ നൽകുമ്പോൾ അവകാശപ്പെടാൻ അവസരമുണ്ട്. ബിസിനസ്, സ്വയംതൊഴിൽ ബിസിനസിലോ സ്വയംതൊഴിലിലോ ഏർപ്പെട്ടിരിക്കുന്നവരാണെങ്കിൽ വിറ്റുവരവോ വരുമാനമോ അടിസ്ഥാനമാക്കി നികുതി അടയ്ക്കാൻ ബാധ്യസ്ഥതയുണ്ടോയെന്ന് പരിശോധിക്കുക. വിറ്റുവരവ് നിശ്ചിത പരിധി കഴിയുന്നുവെങ്കിൽ അക്കൗണ്ട് പുസ്തകം ഓഡിറ്റ് ചെയ്യുകയും റിപ്പോർട്ട് നികുതി വകുപ്പിന്റെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുകയുംവേണം. ഫോം 26എഎസ് ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് ബുക്കിന്റെ അടിസ്ഥാനത്തിൽ ടിഡിഎസ് കാണിച്ചിട്ടുണ്ടോയന്ന് പരിശോധിക്കുക. എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അതിന് വ്യക്തതതേടാം. മൂലധനനേട്ടം മ്യച്വൽ ഫണ്ടിൽനിന്ന് നിക്ഷേപം പിൻവലിച്ചിട്ടുണ്ടെങ്കിൽ ഇടപാടുകളുടെ സ്റ്റേറ്റുമെന്റ് പരിശോധിക്കുക. ബാങ്ക് അക്കൗണ്ടിൽനിന്ന്ഈവിവരങ്ങൾ ലഭ്യമാകില്ല. ഫണ്ട് കമ്പനികളോ അവരുടെ രജിസ്ട്രാർമാരെ ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കും. ഓഹരി നിക്ഷേപകരാണെങ്കിൽ ബ്രോക്കർമാരിൽനിന്ന് സ്റ്റേറ്റുമെന്റ് ആവശ്യപ്പെടാം. ഈ സ്റ്റേറ്റുമെന്റുകളിലുള്ള എല്ലാ ഇടപാടുകളും നിങ്ങളുടെ വരുമാനമായി കണക്കുകൂട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കാം. വസ്തു ഇടപാട് നടത്തിയിട്ടുള്ളവർ മൂലധനനേട്ടത്തിന് ഇൻഡക്സേഷൻ കഴിച്ചുള്ള നികുതി നൽകണമെന്നകാര്യം മറക്കേണ്ട. പലിശവരുമാനം ബാങ്കിൽ സ്ഥിരനിക്ഷേപമുണ്ടെങ്കിൽ ലഭിച്ച പലിശകളുടെ വിവരങ്ങൾ ഐടിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. അതിനായി വാർഷിക സ്റ്റേറ്റുമെന്റ് ബാങ്കിൽനിന്ന് വാങ്ങാം. പലിശവാങ്ങാതെ നിക്ഷേപം പുതുക്കിയിട്ടിട്ടുണ്ടെങ്കിലും അതിന് ആദായനികുതി നൽകണമെന്നകാര്യം മറക്കേണ്ട. ഫോം 26എസ് പരിശോധിക്കുക നിങ്ങൾ നടത്തിയിട്ടുള്ള ഇടപാടുകളിലെ ടിഡിഎസ്, ടിസിഎസ് എന്നിവ പ്രതിഫലിക്കുന്ന സ്റ്റേറ്റുമെന്റാണ് ഫോം 26എസ്. അതുപരിശോധിച്ചാൽ ഇതിനകം ഏതൊക്കെവഴയിൽ നിങ്ങൾ നികുതി അടച്ചിട്ടുണ്ടെന്ന് ബോധ്യമാകും. ആദായനികുതി റിട്ടേൺ നൽകാൻ 26 എസിലെ ഉള്ളടക്കം നിർബന്ധമായും പരിശോധിച്ചിരിക്കണം. നിങ്ങളുടെ വരുമാനം കൃത്യമായും അതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഉറവിടത്തിൽനിന്ന് നികുതി കിഴിച്ചവിവരങ്ങൾ അതിൽ വിശദമായി ഉണ്ടാകും. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽനിന്ന് 26എസ് ഡൗൺലോഡ് ചെയ്തെടുക്കാം. Income tax return can be filed only after checking these matters

from money rss https://bit.ly/3376Qem
via IFTTT

ഓണ്‍ലൈന്‍ വായ്പതട്ടിപ്പ്: തിരിച്ചടവ് മുടങ്ങിയാല്‍ വാട്‌സ് ആപ്പില്‍ ഭീഷണിയും

തൃശ്ശൂർ: ഓൺലൈൻ വഴി വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങുന്നവരെ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഭീഷണി. വായ്പ എടുത്തയാളിന്റെ ബന്ധുക്കളും പരിചയക്കാരുമായവരെ ചേർത്ത് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇത് ചെയ്യുന്നത്. വായ്പ നൽകിയ സംഘത്തിന്റെ ആളായിരിക്കും അഡ്മിൻ. തൃശ്ശൂരിൽ ഒരു മാസത്തിനിടെ അഞ്ചുകേസുകളാണ് സൈബർ പോലീസിന് കിട്ടിയത്.കർണാടക, യു.പി., ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്റർനെറ്റിൽ നടത്തുന്ന സെർച്ചുകളിൽ നിന്നോ സാമൂഹിക മാധ്യമങ്ങളിൽ നിന്നോ ആണ് ഇത്തരം സംഘങ്ങൾക്ക് ഇ-മെയിൽ വിലാസം കിട്ടുന്നത്. എത്ര വേണമെങ്കിലും വ്യക്തിഗത വായ്പ എന്ന തരത്തിൽ മെയിൽ വരും. എങ്ങനെയായാലും പണം കിട്ടിയാൽ മതിയെന്ന ചിന്തയുമായി നടക്കുന്നവർ വേഗം ചതിക്കുഴിയിൽ വീഴും. ഒരു ലക്ഷം മുതൽ ഒരു കോടി വരെ വായ്പ വാഗ്ദാനം ചെയ്യുന്ന മെയിലുകൾ സാധാരണമാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ കാർഡ്, പാൻകാർഡ് തുടങ്ങിയ വിവരങ്ങളാണ് ആദ്യം ശേഖരിക്കുക. പ്രോസസിങ് ഫീസ് എന്ന പേരിൽ ആദ്യം നിശ്ചിത തുക അടയ്ക്കണമെന്ന് ചില സൈറ്റുകൾ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഈ പണം കിട്ടിക്കഴിഞ്ഞാൽ സൈറ്റ് തന്നെ അപ്രത്യക്ഷമാവുന്നതാണ് പൊതു രീതി. വായ്പ കൊടുക്കുന്ന സംഘങ്ങൾ ചില രേഖകൾ മെയിൽ ആയി അയച്ചു കൊടുത്ത് ഒപ്പിട്ട ശേഷം തിരിച്ചയയ്ക്കാൻ പറയുന്നുണ്ട്. ഇങ്ങനെ കൊടുക്കുന്ന വായ്പയുടെ പ്രോസസിങ് ഫീസായി ചുരുങ്ങിയത് 50,000 രൂപയെങ്കിലും ഈടാക്കുന്നുണ്ട്. മെയിലിൽ പറയുന്ന പലിശ നിരക്കായിരിക്കില്ല യഥാർത്ഥത്തിലെന്നാണ് സൈബർ പോലീസ് പറയുന്നത്. 20 ശതമാനം വരെ പലിശ നിരക്ക് ഉള്ള കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരിച്ചടവ് മുടങ്ങുമ്പോഴാണ് തനിസ്വരൂപം പുറത്തു വരിക. മുമ്പ് കൊടുത്ത രേഖകൾ ഉപയോഗിച്ച് ആളിന്റെ ഫോണിലെ എല്ലാ കോൺടാക്ട് നമ്പറുകളും എടുത്ത് വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കും. അതിലേക്കാണ് അജ്ഞാതൻ സന്ദേശങ്ങൾ അയയ്ക്കുക. വായ്പ തിരിച്ചടയ്ക്കാത്ത തട്ടിപ്പു കാരനാണ് ഇയാൾ എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വരിക. ഇതേ തുടർന്ന് എങ്ങനെയും പണം സംഘടിപ്പിച്ച് പണം അടയ്ക്കും. അതോടെ വാട്സ് ആപ്പ് ഗ്രൂപ്പ് ഇല്ലാതാവുകയും ചെയ്യും. നാണക്കേട് ഓർത്ത് ഇത്തരം സംഭവങ്ങൾ പരാതിപ്പെടാൻ പോലും ആൾക്കാർ തയ്യാറാവില്ല.

from money rss https://bit.ly/35PVwFr
via IFTTT

സ്വര്‍ണവില പവന് 160 രൂപകൂടി 37,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു.ശനിയാഴ്ച പവന്റെ വില 160 രൂപകൂടി 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. നവംബർ ഒമ്പതിന് 38,880 രൂപ നിലവാരത്തിലേയ്ക്ക് ഉയർന്നശേഷം പടിപടിയായി വിലകുറയുകയായിരുന്നു. ആഗോള വിപണിയിൽ വിലയിടിവ് തുടരുകയാണ്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1870.82 ഡോളർ നിലവാരത്തിലാണ്.

from money rss https://bit.ly/3lSJxMG
via IFTTT

ആമസോണിന് തിരിച്ചടി: ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് ഇടപാടിന് കോമ്പറ്റീഷൻ കമ്മിഷന്റെ അനുമതി

മുംബൈ: ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ നീക്കത്തിന് കോമ്പറ്റീഷൻ കമ്മിഷൻ അംഗീകാരം നൽകി. ഇടപാടു തടയണമെന്നാവശ്യപ്പെട്ട് ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ പരാതി നിലനിൽക്കെയാണ് അനുമതി നൽകിയിരിക്കുന്നത്. കോമ്പറ്റീഷൻ കമ്മിഷന്റെ അനുമതി അമേരിക്കൻ കമ്പനിയായ ആമസോണിന് കനത്ത തിരിച്ചടിയാണ്. 2019-ൽ ഫ്യൂച്ചർ കൂപ്പണിൽ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇടപാടെന്നായിരുന്നു ആമസോണിന്റെ വാദം. സിങ്കപ്പൂർ അന്താരാഷ്ട്ര ആർബിട്രേഷൻ സെന്ററിൽനിന്ന് ഇടപാട് താത്കാലികമായി തടഞ്ഞ് ആമസോൺ ഉത്തരവും നേടി. ഇന്ത്യൻ കോടതി ഉത്തരവ് ശരിവെച്ചാൽ മാത്രമാണ് അത് ഇവിടെ പ്രാബല്യത്തിലാവുക. ഇതുവരെ ആമസോണിന് അത്തരത്തിൽ വിധി ലഭിച്ചിട്ടില്ല. ആർബിട്രേഷൻ ഉത്തരവ് പരിഗണിക്കണമെന്നും ഇടപാട് തടയണമെന്നും ആവശ്യപ്പെട്ട് ആമസോൺ കോമ്പറ്റീഷൻ കമ്മിഷനെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെയും സമീപിച്ചിരുന്നു.

from money rss https://bit.ly/371HYGm
via IFTTT

ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തി റേറ്റിങ് ഏജൻസികൾ

മുംബൈ: കോവിഡ് പ്രതിസന്ധി നേരിടാനുള്ള പുതിയ സാമ്പത്തിക പാക്കേജുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുമ്പ് കരുതിയിരുന്നതിനേക്കാൾ വേഗത്തിൽ മെച്ചപ്പെടുമെന്ന് വിവിധ റേറ്റിങ് ഏജൻസികൾ. കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് ആദ്യപാദത്തിൽ 24 ശതമാനത്തിനടുത്ത് ജി.ഡി.പി. ചുരുങ്ങിയിരുന്നു. എന്നാൽ, രണ്ടാം പാദത്തിൽ ഇത് കുറയുമെന്നും മൂന്നാം പാദത്തിൽതന്നെ ജി.ഡി.പി. വളർച്ച പൂജ്യത്തിനു മുകളിലെത്തിയേക്കുമെന്നുമെല്ലാമാണ് വിലയിരുത്തൽ. നടപ്പു സാമ്പത്തികവർഷം രണ്ടാം പാദത്തിൽ ജി.ഡി.പി. ഇടിവ് 10.7 ശതമാനത്തിലൊതുങ്ങുമെന്ന് എസ്.ബി.ഐ. റിസർച്ച് പുതിയ റിപ്പോർട്ടിൽ സൂചിപ്പിച്ചു. നേരത്തേ 12.5 ശതമാനംവരെ ഇടിവുണ്ടാകുമെന്ന് കണക്കാക്കിയ സ്ഥാനത്താണിത്. വിവിധ മേഖലകളിൽ നഷ്ടം കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഭീഷണികൾ നിലനിൽക്കുന്നതായി എസ്.ബി.ഐ.യുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു. രണ്ടാം പാദത്തിൽ 9.5 ശതമാനം ഇടിവാണ് ഇക്രയുടെ അനുമാനം. ബ്രോക്കറേജ് സ്ഥാപനമായ ബാർക്ലേയ്സിന്റെ അനുമാനത്തിൽ 2021-22 സാമ്പത്തികവർഷത്തിൽ ഇന്ത്യ 8.5 ശതമാനം വളർച്ച നേടുമെന്നാണ് വിലയിരുത്തൽ. നേരത്തേ ഏഴു ശതമാനം പറഞ്ഞിരുന്ന സ്ഥാനത്താണിത്. മൂന്നാം പാദം മുതൽ ഇന്ത്യയുടെ ജി.ഡി.പി. വളർച്ച പൂജ്യത്തിനു മുകളിലെത്തുമെന്നും നടപ്പു സാമ്പത്തികവർഷം ജി.ഡി.പി.യിലെ ചുരുക്കം - 6.4 ശതമാനം മാത്രമായിരിക്കുമെന്നും ബാർക്ലേയ്സ് അനുമാനിക്കുന്നു. ഇതേ രീതിയിൽ ഫിച്ച് റേറ്റിങ്സും ഇന്ത്യയുടെ വളർച്ച വേഗത്തിൽ തിരികെ വരുമെന്ന് പുതിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

from money rss https://bit.ly/35S1zJI
via IFTTT

എം സി എക്‌സ് ബേസ്‌മെറ്റല്‍ ഇന്‍ഡെക്‌സില്‍ മികച്ച വില്‍പന

കൊച്ചി: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എം സി എക്സ്) അടിസ്ഥാന ലോഹങ്ങളായ അലൂമിനിയം, ചെമ്പ്, ഈയ്യം, നിക്കൽ, സിങ്ക് എന്നിവയിൽ ആരംഭിച്ച അവധി വ്യാപാരത്തിന് ആദ്യമാസം തന്നെ മികച്ച വിൽപന. എം സി എക്സ് ഐകോംഡെക്സ് ബേസ് മെറ്റൽ ഇൻഡെക്സ് എന്ന പേരിലുള്ള അവധി വ്യാപാര കരാറിന്റെ ആദ്യമാസം പിന്നിടുമ്പോൾ മൊത്തം 1336 കോടി രൂപയുടെ വിൽപനയാണ് നടന്നത്. ഒക്ടോബർ 19 നാണ് അടിസ്ഥാന ലോഹങ്ങളിൽ അവധി വ്യാപാരത്തിന് എം സി എക്സ് തുടക്കം കുറിച്ചത്. ആരംഭ ദിനത്തിലാണ് പ്രതിദിന കണക്കു പ്രകാരം റിക്കാർഡ് വിൽപന നടന്നത്. അന്ന് 102.36 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. അടിസ്ഥാന ലോഹങ്ങളുടെ അവധി വ്യാപാരത്തിലുള്ള മികച്ച വിൽപന ഉത്പാദന മേഖലയിൽ പുതിയ കുതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് എം സി എക്സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ പി.എസ് റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/35Qxuu4
via IFTTT

സെന്‍സെക്‌സ് 282 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 12,850ന് മുകളിലെത്തി

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് ഓഹരി സൂചികകൾ തിരിച്ചുകയറി. ധനകാര്യം, എഫ്എംസിജി, ഐടി ഓഹരികളിലെ നേട്ടമാണ് വിപണിക്ക് കരുത്തായത്. സെൻസെക്സ് 282.29 പോയന്റ് നേട്ടത്തിൽ 43,882.25ലും നിഫ്റ്റി 87.30 പോയന്റ് ഉയർന്ന് 12,859ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിൻസർവ്, ടൈറ്റാൻ കമ്പനി, ഗെയിൽ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയർടെൽ, ഗ്രാസിം, എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. റിലയൻസ്, അദാനി പോർട്സ്, ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ഒഎൻജിസി, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.85ശതമാനവും സ്മോൾ ക്യാപ് സൂചിക 1.2ശതമാനവും നേട്ടമുണ്ടാക്കി. Sensex rebounds 282 points, Nifty ends above 12,850

from money rss https://bit.ly/35NNfSs
via IFTTT

രണ്ടുമാസത്തെ ഇടവേളയക്കുശേഷം പെട്രോളിനും ഡീസലിനും വിലകൂട്ടി

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 17 പൈസയാണ് കൂടിയത്. ഡീസലിനാകട്ടെ 22 പൈസയും. ഇതോടെ ഡൽഹിയിൽ പെട്രോൾ വില 81.06 രൂപയിൽനിന്ന് 81.23 രൂപയായി. ഡീസലിനാകട്ടെ ലിറ്ററിന് 70.68 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 81.68 രൂപയാണ് മുടക്കേണ്ടത്. ഡീസലിനാകട്ടെ 74.85 രൂപയും. ആഗോള വിപണിയിൽ അസംസ്കൃത വിലയിലുണ്ടായ വർധനവാണ് ആഭ്യന്തര വിപണിയിലും വിലകൂടാൻ കാരണമായി പറയുന്നത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 44 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ബിഹാറിലെ തിരഞ്ഞെടുപ്പുകാരണം വിലവർധന ഏറെക്കാലം നിർത്തിവെച്ചതാണെന്നും ആരോപണമുയർന്നിരുന്നു. Fuel prices rise after almost two-month break

from money rss https://bit.ly/396e9ah
via IFTTT

47,265 കോടിയായതോടെ റിലയന്‍സ് റീട്ടെയില്‍ നിക്ഷേപസമാഹരണം നിര്‍ത്തി: ഓഹരി വിലയിടിഞ്ഞു

രണ്ടുമാസംകൊണ്ട് റിലയൻസ് റീട്ടെയിലിൽ നിക്ഷേപ സമാഹരണം പൂർത്തിയാക്കി. 47,265 കോടി രൂപ സമാഹരിച്ചതോടെ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ഇനി നിക്ഷേപം സമാഹരിക്കുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവിധ നിക്ഷേപ സ്ഥാപനങ്ങളിൽനിന്നായി 47,265 കോടി രൂപയാണ് സമാഹരിക്കാൻ കഴിഞ്ഞത്. അവർക്കെല്ലാമായി 10.9ശതമാനം(69.27 ദശലക്ഷം)ഓഹരികളാണ് നൽകുക. മോർഗൻ സ്റ്റാൻലിയായിരുന്നു റിലയൻസ് റീട്ടെയിലിന്റെ സാമ്പത്തിക ഉപദേഷ്ടാവ്. അതിനിടെ അർബൻ ലാഡറിന്റെ 96ശതമാനം ഓഹരികൾ 182.12 കോടി രൂപയ്ക്ക് റിലയൻസ് സ്വന്തമാക്കി. അവശേഷിക്കുന്ന ഓഹരികൾ 75കോടി രൂപമുടക്കി വാങ്ങാനും കമ്പനി ആലോചിക്കുന്നുണ്ട്. 2023 ഡിസംബറോടെ ഇടപാടുകൾ പൂർത്തിയാക്കാനാണ് തീരുമാനം. മാർച്ചിൽ അവസാനിച്ച പാദത്തിൽ 1.63 ലക്ഷംകോടിയുടെ വിറ്റുവരവാണുണ് അനുബന്ധസ്ഥാപനങ്ങൾ ഉൾപ്പടെ റിലയൻസ് ഇൻഡസ്ട്രീസിന് ലഭിച്ചത്. 5,448 കോടി രൂപയാണ് അറ്റാദായം. ധനസമാഹരണം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയിൽ ഇടിവുണ്ടായി. 1915 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വ്യാപാരം നടന്നത്. അടുത്തയിടെ ഓഹരി വില 2369 രൂപ നിലവാരംവരെ കുതിച്ചിരുന്നു. RIL completes Rs47,265 crore fundraise for retail arm

from money rss https://bit.ly/36Sles7
via IFTTT