കോട്ടയം: കൊറോണബാധയിൽ മാർക്കറ്റ് നിശ്ചലമായതോടെ റബ്ബർ വിപണിയിൽ ഒരാഴ്ചത്തെ നഷ്ടം 400 കോടി. 4500 വ്യാപാരികളുടെ ചരക്കാണ് കെട്ടിക്കിടക്കുന്നത്. ധനകാര്യസ്ഥാപനങ്ങളിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുത്താണ് വ്യാപാരികൾ കച്ചവടം നടത്തുന്നത്. ഇതിന്റെ പലിശയിനത്തിലും വലിയ നഷ്ടമാണ് വരിക. ടയർ കമ്പനികൾ ചരക്കെടുപ്പ് നിർത്തിവെച്ചിട്ട് രണ്ടാഴ്ച പിന്നിടുകയുംചെയ്തു. ചരക്കും ഭൂമിയും ഈടുവെച്ചാണ് വ്യാപാരികൾക്ക് ഓവർഡ്രാഫ്റ്റ് തുക അനുവദിക്കുന്നത്. ചരക്ക് വിറ്റുകിട്ടുന്ന പണം തവണകളായി...