121

Powered By Blogger

Saturday 4 April 2015

ഉത്സവത്തിനിടെ യുവാവ്‌ കുത്തേറ്റു മരിച്ചു











Story Dated: Sunday, April 5, 2015 02:02


പാലക്കാട്‌: മലമ്പുഴയില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ത്തില്‍ യുവാവ്‌ കുത്തേറ്റു മരിച്ചു. കഞ്ചിക്കോട്‌ ഹില്‍വ്യൂ നഗര്‍ കൃഷ്‌ണകൃപയില്‍ മണിയുടെ മകന്‍ മഹേഷ്‌(28) ആണ്‌ കുത്തേറ്റു മരിച്ചത്‌. വെള്ളിയാഴ്‌ച വൈകീട്ടാണ്‌ സംഭവം. മലമ്പുഴ ഹേമാംബിക ഭഗവതിക്ഷേത്ര ഉത്സവത്തിന്‌ കാഞ്ഞിരക്കടവിലെത്തിയ മഹേഷ്‌ ആറരയ്‌ക്ക് വേലയിലും തുടര്‍ന്നു നടന്ന കുംഭക്കളിയിലും പങ്കെടുത്തു. ഇതിനിടെ ഒരു വിഭാഗം ആളുകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി പറയുന്നു. പിന്നീട്‌ കാഞ്ഞിരക്കടവ്‌ ഭാഗത്ത്‌ കുത്തേറ്റ നിലയില്‍ മഹേഷിനെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.


ഇടതു തുടയില്‍ കമ്പികൊണ്ടാണ്‌ കുത്തേറ്റിരിക്കുന്നതെന്നു പോലീസ്‌ പറഞ്ഞു. സംഭവസ്‌ഥലത്ത്‌ പോലീസ്‌ എത്തുമ്പോള്‍ നാട്ടുകാര്‍ മഹേഷിനെ ആശുപത്രിയിലെത്തിക്കുന്നതിനായി ഓട്ടോയില്‍ കയറ്റുകയായിരുന്നു. ആശുപത്രിയിലെത്തുന്നതിനു മുമ്പേ മഹേഷ്‌ മരിച്ചിരുന്നു. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന്‌ ഹേമാംബിക നഗര്‍ സി.ഐ കെ.സി. വിനു പറഞ്ഞു.










from kerala news edited

via IFTTT

എതിര്‍പ്പുകള്‍ അവഗണിച്ചു; പി.വി. അബ്‌ദുള്‍ വഹാബ്‌ മുസ്ലിംലീഗ്‌ രാജ്യസഭാസ്‌ഥാനാര്‍ഥി











Story Dated: Sunday, April 5, 2015 02:02


മലപ്പുറം: എതിര്‍പ്പുകള്‍ അവഗണിച്ച്‌ പി.വി. അബ്‌ദുള്‍ വഹാബിനെ മുസ്ലിംലീഗ്‌ രാജ്യസഭാ സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ പാണക്കാട്ടെ വസതിയില്‍വെച്ചു മുസ്ലിംലീഗ്‌ സംസ്‌ഥാന അധ്യക്ഷന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളാണു പ്രഖ്യാപനം നടത്തിയത്‌. പാര്‍ട്ടി അഖിലേന്ത്യാപ്രസിഡന്റ്‌ ഇ. അഹമ്മദ്‌ എം.പി, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, നേതാക്കളായ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി, കെ.പി.എ മജീദ്‌ എന്നിവര്‍ക്കൊപ്പം പി.വി. അബ്‌ദുള്‍ വഹാബും പ്രഖ്യാപന സമയത്ത്‌ പാണക്കാട്ടെ വസതിയിലുണ്ടായിരുന്നു. പ്രഖ്യാപനത്തിനു മുമ്പ്‌ ഉന്നതാധികാര സമിതിയോഗം ചേര്‍ന്നു അല്‍പസമയത്തിനു ശേഷമാണു ഹൈദരലി തങ്ങള്‍ വഹാബിന്റെ പേര്‌ പ്രഖ്യാപിച്ചത്‌.


തീരുമാനം മാനിക്കുന്നതായി നേതാക്കള്‍ വ്യക്‌തമാക്കി. പാര്‍ട്ടി തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നതായി സ്‌ഥാനാര്‍ഥി പരിഗണനയിലുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്‌ പ്രതികരിച്ചു. പാര്‍ട്ടിയുടെ കീഴ്‌വഴക്കം അനുസരിച്ച്‌ അന്തിമതീരുമാനം ഹൈദരലി തങ്ങളുടേതാണെന്നും ലീഗിന്‌ ഇതു പുത്തരിയല്ലെന്നും മജീദ്‌ പ്രതികരിച്ചു. സ്‌ഥാനാര്‍ഥി സംബന്ധിച്ചു ലീഗില്‍ അഭിപ്രായ വ്യത്യാസമില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ്‌ പാര്‍ട്ടി തീരുമാനമെടുത്തത്‌. എല്ലാ തെരഞ്ഞെടുപ്പുകളിലും ഇതുപോലെ പല പേരുകളും ഉയര്‍ന്നുവരും. തങ്ങള്‍ ഒരു തീരുമാനം കൈക്കൊണ്ടാല്‍ പിന്നീട്‌ മറ്റ്‌ പേരുകള്‍ക്കൊന്നും പ്രസക്‌തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനമാണു പാര്‍ട്ടിയുടേതെന്നു ഇ. അഹമ്മദ്‌ പറഞ്ഞു. വെള്ളിയാഴ്‌ച കോഴിക്കോട്‌ ലീഗ്‌ ഹൗസില്‍ ചേര്‍ന്ന ലീഗ്‌ പ്രവര്‍ത്തക സമിതിയില്‍ സ്‌ഥാനാര്‍ഥി സംബന്ധിച്ച്‌ സമവായമുണ്ടാകാത്തതിനെ തുടര്‍ന്നാണു അന്തിമ തീരുമാനമെടുക്കുന്നതിനും പ്രഖ്യാപിക്കുന്നതിനും ഹൈദരലി ശിഹാബ്‌ തങ്ങളെ പ്രവര്‍ത്തകസമിതി യോഗം ചുമതലപ്പെടുത്തിയത്‌. സ്‌ഥാനാര്‍ഥിത്വത്തിന്‌ രംഗത്തുള്ള ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌, സെക്രട്ടറി പി.വി. അബ്‌ദുല്‍ വഹാബ്‌ എന്നിവരെക്കുറിച്ച്‌ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ പ്രവര്‍ത്തക സമിതിയിലുയര്‍ന്നിരുന്നു. ചര്‍ച്ചയുടെ തുടക്കത്തില്‍ കെ.പി.എ. മജീദിന്‌ അനുകൂലമായാണ്‌ കൂടുതല്‍ പേരുടെയും അഭിപ്രായമുയര്‍ന്നത്‌.


അതേസമയം, പി.വി. അബ്‌ദുല്‍ വഹാബിനെ സ്‌ഥാനാര്‍ഥിയാക്കുന്നതിനെതിരെ ലീഗ്‌ മുന്‍ സംസ്‌ഥാന അധ്യക്ഷന്‍ ഷിഹാബ്‌ തങ്ങളുടെ മകന്‍ പാണക്കാട്‌ മുനവ്വറലി ശിഹാബ്‌ തങ്ങളുടേതായി വന്ന ഫേസ്‌ബുക്‌ പോസ്‌റ്റ് ലീഗ്‌ നേതൃത്വത്തെയും പ്രവര്‍ത്തകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ഇതിനെതിരെ ലീഗ്‌ നേതാക്കളുടെയും സുഹൃത്തുക്കളുടെയും കടുത്ത സമ്മര്‍ദമുയര്‍ന്നപ്പോള്‍ മണിക്കൂറിനുശേഷം പോസ്‌റ്റ് പിന്‍വലിച്ചെങ്കിലും ഇതുസംബന്ധിച്ചു പ്രതികരിക്കാന്‍ നേതാക്കള്‍തെയ്ാറായയിട്ടില്ല.


പണക്കാര്‍ക്ക്‌ പാര്‍ട്ടി വഴങ്ങുന്നതിനെ വിമര്‍ശിച്ചായിരുന്നു മുനവറലിയുടെ പരാമര്‍ശം. മുമ്പ്‌ പി.വി.അബ്‌്ദുള്‍ വഹാബിന്‌ രാജ്യസഭാ സീറ്റ്‌ നല്‍കിയത്‌ തെറ്റായിരുന്നെന്നും ഇക്കാര്യത്തില്‍ തന്റെ പിതാവ്‌ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ വ്യസനിച്ചിരുന്നെന്നുമുള്ള മുനവറലിയുടെ വാക്കുകള്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും ആശയകുഴപ്പത്തിലാക്കിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം കോഴിക്കോട്‌ നടന്നിരുന്ന പ്രവര്‍ത്തക സമിതിയോഗത്തില്‍ സ്‌ഥനാര്‍ഥി നിര്‍ണയം സംബന്ധിച്ചതീരുമാനമെടുക്കാന്‍ പാര്‍ട്ടി സംസ്‌ഥാന പ്രസിഡന്റ്‌ ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു കഴിഞ്ഞ ദിവസം രാത്രിയും പാണക്കാട്‌ ചര്‍ച്ചകള്‍ സജീവമായിരുന്നു. മുനവറലി ശിഹാബ്‌ തങ്ങളെ അനുനയിപ്പിക്കാനും ശ്രമങ്ങള്‍ നടന്നു.


അതേസമയം തദ്ദേശതെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പം നടക്കാനിരിക്കേ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയായിരിക്കുന്ന കെ.പി.എ. മജീദ്‌ രാജ്യസഭയിലേക്ക്‌ പോകുന്നത്‌ പാര്‍ട്ടിക്ക്‌ ഇന്നത്തെ സാഹചര്യത്തില്‍ ഗുണകരമാകില്ലെന്ന വിലയിരുത്തലും വഹാബിന്റെ സ്‌ഥാനാര്‍ഥിത്വത്തിന്‌ സാധ്യതയേറി. 2004 മുതല്‍ 2010 വരെ രാജ്യസഭാംഗം എന്ന നിലയില്‍ പി.വി. അബ്‌ദുല്‍ വഹാബിന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്കുള്ളിലും യു.ഡി.എഫിനുള്ളിലും മെച്ചപ്പെട്ട അഭിപ്രായമാണ്‌ വന്നിട്ടുള്ളതെന്നും പാര്‍ട്ടി നേതൃത്വം വ്യക്‌തമാക്കി.


എം.പി. ഫണ്ട്‌ ചെലവഴിക്കുന്നതില്‍ അദ്ദേഹം കാണിച്ചിട്ടുള്ള കൃത്യതയും പാര്‍ട്ടിക്കുള്ളില്‍ മികച്ച അഭിപ്രായത്തിന്‌ കാരണമായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി, മഞ്ചേരി, ഏറനാട്‌ മണ്ഡലങ്ങളില്‍ സാധ്യത പട്ടികയില്‍ വഹാബിന്റെ പേരുണ്ടായിരുന്നെങ്കിലും നിയമസഭയിലേക്ക്‌ മത്സരിക്കുന്നതില്‍ അദ്ദേഹം താല്‍പര്യം കാണിച്ചിരുന്നില്ല.










from kerala news edited

via IFTTT

ജുഗല്‍ബന്ദി സംഗീതം ശ്രദ്ധേയമായി











Story Dated: Sunday, April 5, 2015 02:02


എടപ്പാള്‍: ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച ഗുരു വൃക്ഷ രംഗപീഠം സമര്‍പ്പണം നടത്തുന്നതിന്‍റെ ഭാഗമായി ഇന്നലെ നടന്ന ജുഗല്‍ബന്ദി സംഗീതമാണ്‌ ശ്രദ്ധേയമായത്‌.ഹരി ആലംങ്കോട്‌ സന്തൂര്‍ വാദനവും വിനീത്‌ ബാംസുരി യും രത്നശ്രീ അയ്യര്‍ തബല വാദനവും നടത്തി.സന്തൂര്‍,ബാംസുരി,തബല തുടങ്ങിയ വാദന ഉപകരണങ്ങള്‍ക്ക്‌ പൊതുവായി ഉപയോഗിക്കാവുന്ന രാഗമാണ്‌ തിരഞ്ഞെടുക്കാറ്‌.ഇന്നലെ എടപ്പാളില്‍ നടന്ന ജുഗല്‍ബന്ദിയില്‍ ബാഗേശ്രീ രാഗമാണ്‌ ഉപയോഗിച്ചത്‌.ഹിന്ദുസ്‌ഥാനി സംഗീതം ഉള്‍കൊള്ളുന്ന ഇതില്‍ ആലാപ്‌ജോഡ്‌ ജ്വാല എന്ന താളത്തില്‍ തുടങ്ങി വിളബിത്‌ രൂപക്‌ താളത്തിലൂടെ മധ്യലയത്തിലേക്ക്‌ പ്രവേശിച്ചു.തുടര്‍ന്ന്‌ തീം താള്‍ എന്ന ദൃത്‌ താളത്തിലേക്ക്‌ മാറിയതോടെ കാണികള്‍ ആവേശത്തിലായി.










from kerala news edited

via IFTTT

കാടകുഞ്ഞുങ്ങളെ അജ്‌ഞാത ജീവി കൊലപെടുത്തി











Story Dated: Sunday, April 5, 2015 02:02


എടപ്പാള്‍: പഞ്ചായത്ത്‌ സൗജന്യമായി നല്‍കിയ കാടകുഞ്ഞുങ്ങളെ അജ്‌ഞാത ജീവി കൊലപെടുത്തി.എടപ്പാള്‍ അങ്ങാടി കറുപ്പം വീട്ടില്‍ സക്കീര്‍ ഹുസൈന്‍റെ വീട്ടിലെ 40 കാടകളെയാണ്‌ ശനിയാഴ്‌ച കൊല്ലപെട്ട നിലയില്‍ കണ്ടെത്തിയത്‌.ഈ കാടകുഞ്ഞുങ്ങളെ വെള്ളിയാഴ്‌ചയാണ്‌ എടപ്പാള്‍ പഞ്ചായത്തില്‍ നിന്നും വിതരണം ചെയ്‌തത്‌.കൂട്‌ തകര്‍ത്ത ശേഷം കാടകുഞ്ഞുങ്ങളെ കഴുത്ത്‌ ഞെരിച്ച്‌ ചോരകുടിച്ചാണ്‌ കൊലപെടുത്തിയത്‌.തൊട്ടടുത്തുള്ള പാറഞ്ചേരി ഇസ്‌മായിലിന്‍റെ വീട്ടിലെ കാടകുഞ്ഞുങ്ങളെ പാര്‍പ്പിച്ച കൂട്‌ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപെട്ടു.എടപ്പാള്‍ പഞ്ചായത്ത്‌ എല്ലാ വാര്‍ഡിലുമായി 3500 കാടകുഞ്ഞുങ്ങളെ വിതരണം ചെയ്ുയന്നതിന്‍റെ ഭാഗമായി വിതരണം ചെയ്‌ത കാടകുഞ്ഞുങ്ങളാണിവ.










from kerala news edited

via IFTTT

വട്ടംകുളം പടീരി റോഡില്‍ അഴുക്ക്‌ ചാല്‍ മണ്ണിട്ട്‌ മൂടിയ നിലയില്‍; വില്ലേജ്‌ ഓഫീസര്‍ക്ക്‌ പരാതി നല്‍കി











Story Dated: Sunday, April 5, 2015 02:02


എടപ്പാള്‍: സ്വകാര്യ വ്യക്‌തി വഴി മണ്ണിട്ട്‌ നികത്തുന്നത്‌ മൂലം വഴി നഷ്‌ടപെടുന്നതായി ആരോപിച്ച്‌ പ്രദേശ വാസികള്‍ വില്ലേജ്‌ ഓഫീസര്‍ക്ക്‌ പരാതി നല്‍കി. പടീരി റോഡില്‍ താമസിക്കുന്നവരാണ്‌ വില്ലേജോഫീസര്‍ക്ക്‌ പരാതി നല്‍കിയത്‌. താമസിക്കുന്നവരാണ്‌ വില്ലേജോഫീസര്‍ക്ക്‌ പരാതി നല്‍കിയത്‌.


സ്വകാര്യ വ്യക്‌തി തന്‍റെ വീടിനോട്‌ ചേര്‍ന്ന്‌ കോട്ടേഴ്‌ നിര്‍മ്മിക്കുന്നതിനായി വയല്‍ മണ്ണിട്ട്‌ നികത്തിയതിനെ തുടര്‍ന്ന്‌ ഇവിടുണ്ടായിരുന്ന അഴുക്ക്‌ ചാല്‍ മൂടിയതായും ഇത്‌ മഴ പെയ്ുയന്നതോടെ വെള്ളം ഒഴുകി പോകാന്‍ വഴിയില്ലാതാകുകയും വയലിലൂടെയുള്ള ഈ പാതയില്‍ മുട്ടിന്‌ വെള്ളമാകുമെന്നും ഇത്‌ വാഹനങ്ങള്‍ ഉള്‍പടെയുള്ളവയ്‌ക്ക് സഞ്ചരിക്കാന്‍ കഴിയാതെയാകുമെന്നും പരാതിയില്‍ പറയുന്നു.ഈ ആവശ്യം ഉന്നയിച്ച്‌ സ്വകാര്യ വ്യക്‌തിയെ സമിപിച്ചെങ്കിലും പരിഹാരമാവാത്തതിനെ തുടര്‍ന്നാണ്‌ പ്രദേശ വാസികള്‍ പരാതിയുമായി വില്ലേജോഫീസറെ സമീപിച്ചത്‌.










from kerala news edited

via IFTTT

മണല്‍കടത്തിനും മണല്‍വേട്ടയ്‌ക്കും വിട; ഇനി കടല്‍ മണല്‍ ശുദ്ധീകരിച്ച്‌ ഉപയോഗിക്കാം











Story Dated: Sunday, April 5, 2015 02:02


മലപ്പുറം: മണല്‍കടത്തിനും മണല്‍വേട്ടയ്‌ക്കും വിട, ഇനി കടല്‍ മണല്‍ ശുദ്ധീകരിച്ച്‌ ഉപയോഗിക്കാം.പൊന്നാനി തുറമുഖത്ത്‌ നിന്നും കടല്‍മണല്‍ ശുദ്ധീകരിച്ചെടുക്കാനുള്ള പദ്ധതി വരുന്നു. സര്‍ക്കാര്‍ പൊതു പങ്കാളിത്തത്തോടെ (പി പി പി) നടപ്പിലാക്കുന്ന പദ്ധതിക്ക്‌ തുറമുഖ വകുപ്പിന്റെ അംഗീകാരം ലഭിച്ചു. രാജ്യത്തുതന്നെ ആദ്യമായി ഇത്തരത്തിലൊരു പദ്ധതിവരുന്നതു പൊന്നാനി തുറമുഖത്താണ്‌. ഉപ്പും കക്കയും ചെളിയും നിറഞ്ഞ മണല്‍ നൂതന സാങ്കേതിക വിദ്യയിലൂടെ ശുദ്ധീകരിച്ച ശേഷം മണല്‍ വേര്‍തിരിച്ചെടുത്തു വിപണനം ചെയ്യുന്നതാണു പദ്ധതി.


ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പാക്കുന്ന പദ്ധതിക്ക്‌ 25കോടി രൂപയാണ്‌ പ്രാഥമികമായി ചെലവ്‌ കണക്കാക്കുന്നത്‌. മലപ്പുറം എടപ്പാള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ട്രേഡിംഗ്‌ കമ്പനിക്കാണ്‌ പദ്ധതിക്കുള്ള അംഗീകാരം ലഭിച്ചത്‌. മേയ്‌ 10നു തുറമുഖ വകുപ്പ്‌ കമ്പനിയുമായി കരാര്‍ ഒപ്പുവെക്കും. മുതല്‍ മുടക്ക്‌ കമ്പനി വഹിക്കുകയും വരുമാനത്തിന്റെ 35 ശതമാനം സര്‍ക്കാറിന്‌ ലഭിക്കുകയും ചെയ്യുന്ന രൂപത്തിലാണ്‌ സര്‍ക്കാര്‍ കരാര്‍ ഒപ്പിടുന്നത്‌. ആഗോള ടെണ്ടര്‍ വിളിച്ചതിലൂടെയാണ്‌ കമ്പനിയെ പദ്ധതിക്കായി തിരഞ്ഞെടുത്തത്‌.


പാരിസ്‌ഥിക അനുമതി ഉള്‍പ്പെടെ എല്ലാം ലഭ്യമായ കമ്പനിക്ക്‌ അടുത്ത മാസത്തോടെ തന്നെ പ്രവര്‍ത്തനം തുടങ്ങാനാവും. 2012 ല്‍ എമര്‍ജിംഗ്‌ കേരളയില്‍ അവതരിപ്പിച്ച പദ്ധതിക്ക്‌ തുറമുഖ വകുപ്പിന്റെയും ആസൂത്രണ ബോര്‍ഡിന്റെയും ധനകാര്യ വകുപ്പിന്റെയും പരിശോധനക്കും പഠനത്തിനും ശേഷമാണ്‌ അംഗീകാരം നല്‍കിയത്‌. കഴിഞ്ഞ ജൂലൈയില്‍ സംസ്‌ഥാന സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിയ സമിതിയുടെ അംഗീകാരവും ലഭിച്ചതോടെയാണ്‌ ടെന്‍ഡര്‍ നടപടികളിലേക്ക്‌ കടന്നത്‌. കഴിഞ്ഞ 25 നാണ്‌ ഗ്ലോബല്‍ ട്രേഡിംഗ്‌ കമ്പനിക്ക്‌ അന്തിമമായി അനുമതി നല്‍കികൊണ്ട്‌ തുറമുഖ വകുപ്പ്‌ ഉത്തരവിറക്കിയത്‌.


ഒരു മാസം 45000 മുതല്‍ 60000 ടണ്‍ വരെ മണല്‍ സംസ്‌കരിച്ചെടുക്കാനാകുമെന്നാണ്‌ കണക്കു കൂട്ടുന്നത്‌. ഇതോടെ മേഖലയിലെ മണല്‍ക്ഷാമത്തിന്‌ ഒരു പരിധി വരെ പരിഹാരം കാണാനുമാകും. ശുദ്ധീകരിക്കുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള മണല്‍ വില്‍പന നടത്താനുള്ള അധികാരം കമ്പനിക്കായിരിക്കും. എന്നാല്‍ വില സര്‍ക്കാര്‍ നിര്‍ണയിക്കും. മണല്‍ ശുദ്ധീകരണ പ്ലാന്റിലും അനുബന്ധ മേഖലയിലുമായി 2200 പേര്‍ക്കെങ്കിലും ഇവിടെ നേരിട്ടു തൊഴിലെടുക്കാനാകും.










from kerala news edited

via IFTTT

മരം കയറ്റിവന്ന ലോറി മറിഞ്ഞു











Story Dated: Sunday, April 5, 2015 02:02


mangalam malayalam online newspaper

രാമപുരം: ദേശീയ പാത പനങ്ങാങ്ങര കെട്ടുങ്ങല്‍പ്പടിയിലെ റോഡരികിലെ കുഴയിലേക്ക്‌ മരം കയറ്റി വന്ന ലോറി മറിഞ്ഞു. ഓവുപാലത്തിന്റെ ഭിത്തി തകര്‍ത്താണ്‌ ലോറി മറിഞ്ഞത്‌. ഡ്രൈവര്‍ക്ക്‌ നിസാര പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ മൂന്നര മണിയ്‌ക്കാണ്‌ അപകടം. ഓടിയെത്തിയ നാട്ടുകാരും മങ്കട പോലീസും മലപ്പുറം ഫയര്‍ ഫോഴ്‌സ് യൂണിറ്റും രക്ഷാപ്രവര്‍ത്തനം നടത്തി. ഒരു മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം മുടങ്ങി.










from kerala news edited

via IFTTT

ഓപ്പറേഷന്‍ ടേബിളില്‍ നിന്ന് രണ്‍വീറിന്റെ സെല്‍ഫി







വ്യത്യസ്ത സാഹചര്യങ്ങളിലും സ്ഥലങ്ങളിലും വെച്ച് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് പുതിയ കാര്യമല്ല. അതിന് സെലിബ്രറ്റികളെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ല. എന്നാല്‍ ശസ്ത്രക്രിയയ്ക്കായി കിടത്തിയ മേശയില്‍ നിന്നുള്ള സെല്‍ഫിയെടുത്ത് തത്സമയം ട്വീറ്റ് ചെയ്താണ് ബോളിവുഡ് താരം രണ്‍വീര്‍ സിങ് ശ്രദ്ധേയനായത്.

തോളിനേറ്റ പരിക്കിന് ശ്‌സ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചപ്പോഴാണ് രണ്‍വീര്‍ സിംഗ് സെല്‍ഫിയെടുത്ത് ട്വിറ്ററിലിട്ടത്. മേലസകലം വയറുകള്‍ ഘടിപ്പിച്ച രണ്‍വീറിന് ഇന്‍ജക്ഷന്‍ നല്‍കുന്നതും ഫോട്ടോയില്‍ കാണാം. ഫോട്ടോ ട്വീറ്റിന് ശേഷം 10 മിനിട്ടിനുള്ളില്‍ രണ്ടു ട്വീറ്റുകള്‍ കൂടി രണ്‍വീര്‍ ചെയ്തിട്ടുണ്ട്. ബോധം മറയാന്‍ പോകുന്നുവെന്നും എന്റെ കഴുത്തില്‍ ഇന്‍ജക്ഷന്‍ നല്‍കിയെന്നുമാണ് ട്വീറ്റുകള്‍.


സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രമായ ബജിറാവോ മസ്താനിയുടെ ഷൂട്ടിംഗിനിടെയാണ് രണ്‍വീറിന് പരിക്കേറ്റത്. ദീപികയും പ്രിയങ്കാ ചോപ്രയുമാണ് ഈ ചിത്രത്തിലെ നായികമാര്‍.











from kerala news edited

via IFTTT

ലോഹത്തില്‍ ടാക്‌സി ഡ്രൈവറായി മോഹന്‍ലാല്‍











രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ലോഹ'ത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് ടാക്‌സി ഡ്രൈവറായി. സംസ്ഥാനത്തെ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തലമാക്കിയാണ് രഞ്ജിത് ചിത്രം ഒരുക്കുന്നത്. 'സ്പിരിറ്റി'ന് ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ലോഹം. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു.

ആന്‍ഡ്രിയ ജെറമിയ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സിദ്ധിഖ്, വിജയരാഘവന്‍, രണ്‍ജി പണിക്കര്‍, ടിനി ടോം, അജു വര്‍ഗീസ്, ശ്രിന്ദ, അജ്മല്‍ അമീര്‍, ജോജു ജോര്‍ജ്, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിലുണ്ട്. നടി മൈഥിലി ആദ്യമായി സഹസംവിധായക ആകുന്നു എന്ന പ്രത്യേകതയും ലോഹത്തിനുണ്ട്. മൈഥിലി ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്.











from kerala news edited

via IFTTT

ദൃശ്യം ഹിന്ദി പോസ്റ്ററെത്തി











മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ 'ദുശ്യ'ത്തിന്റെ ഹിന്ദി പതിപ്പിന്റെ പോസ്റ്ററെത്തി. ഹിന്ദി പതിപ്പിലെ നായകനായ ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പോസ്റ്റര്‍ പുറത്തുവിടുകയായിരുന്നു. മലയാളത്തിലെ അതേ പേരില്‍ തന്നെയാണ് ഹിന്ദിയിലും ചിത്രം റീമെയ്ക്ക് ചെയ്യുന്നത്.

സംവിധായകന്‍ നിശികാന്ത് കാമത്ത് ആണ് ദൃശ്യം ഹിന്ദിയില്‍ എത്തിക്കുന്നത്. ശ്രിയ ശരണ്‍ ഹിന്ദി ദൃശ്യത്തില്‍ അജയിന്റെ നായികയായെത്തും. ഗോവയും ഹൈദരാബാദുമാണ് ചിത്രത്തിലെ പ്രധാന ലൊക്കേഷനുകള്‍.


മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യത്തിന്റെ തെലുങ്ക് റീമെയ്ക്കും വന്‍ വിജയമായിരുന്നു. വെങ്കിടേശ് ആയിരുന്നു തെലുങ്കില്‍ നായകന്‍. കമല്‍ഹാസന്‍ നായകനായി 'പാപനാശം' എന്ന പേരില്‍ തമിഴിലും ദൃശ്യം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.











from kerala news edited

via IFTTT