121

Powered By Blogger

Friday 2 April 2021

രാജ്യത്തെ പ്രവർത്തനംനിർത്തില്ല: വിശദീകരണവുമായി ഫ്രാങ്ക്‌ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട്

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂച്വൽ ഫണ്ട് കമ്പനിയായ ഫ്രാങ്ക്ളിൻ ടെംപിൾട്ടൺ രാജ്യത്തെ പ്രവർത്തനം തുടരുമെന്ന് വ്യക്തമാക്കി. നിക്ഷേപകർക്ക് അയച്ച കത്തിലാണ് ഫ്രങ്ക്ളിൻ മ്യൂച്വൽ ഫണ്ട് ഇന്ത്യുടെ പ്രസിഡന്റ് സഞ്ജയ് സാപ്രെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. അറ് ഡെറ്റ് ഫണ്ടുകൾ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് സെബി വൻതുക പിഴ ഈടാക്കിയാൽ ഇന്ത്യയിലെ പ്രവർത്തനം നിർത്തേണ്ടിവരുമെന്ന് ഫ്രങ്ക്ളിന്റെ ഗ്ലോബൽ ചീഫായ ജെന്നിഫർ ജോൺസൺ ഇന്ത്യൻ അംബസിഡറെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രാജ്യത്തെ പ്രവർത്തനം കമ്പനി നിർത്തുമെന്നതരത്തിൽ അഭ്യൂഹം പ്രചരിച്ചത്. അതിനുള്ള വിശദീകരണവുമായാണ് സാപ്രെ നിക്ഷേപകർക്ക് മെയിലയച്ചത്. പ്രവർത്തനം മരവിപ്പിച്ച ആറുഫണ്ടുകളിലായി 15,776 കോടിരൂപയുടെ നിക്ഷേപം തിരിച്ചെടുക്കാനായതായി അദ്ദേഹം വിശദീകരിച്ചു. ഫെബ്രുവരിയിൽ 9,122 കോടി രൂപ നിക്ഷേപകർക്ക് വിതരണംചെയ്തു 1,874 കോടി രൂപ വിതരണംചെയ്യാൻ പണമായുണ്ട്. രണ്ടാഴ്ചകൊണ്ട് 505 കോടി രൂപയുടെ നിക്ഷേപം തിരിച്ചെടുക്കാനായതായും അദ്ദേഹം വ്യക്തമാക്കി. 2020 ഏപ്രിൽ 23ന് പ്രവർത്തനം അവസാനിപ്പിച്ചപ്പോഴുള്ളതിനേക്കാൾ ഉയർന്ന എൻഎവിയിലാണ് ഫണ്ടുകളിപ്പോഴുള്ളത്. 20 ലക്ഷം നിക്ഷേപകരാണ് ഫ്രാങ്ക്ളിന്റെ വിവിധ ഫണ്ടുകളിലായി നിലവിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. മൊത്തം നിക്ഷേപം 60,000 കോടിയിലേറെയുമാണ്. No plan to exit India: Franklin Templeton

from money rss https://bit.ly/2OgSCDA
via IFTTT

ഒമ്പതു മാസത്തിനുശേഷം ഇക്വിറ്റി ഫണ്ടുകളിലേയ്ക്കുള്ള നിക്ഷേപവരവിൽ കുതിപ്പ്

ഒമ്പതുമാസത്തെ ഇടവേളയ്ക്കുശേഷം മാർച്ചിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ പിൻവലിച്ചതിനേക്കാൾ തുക നിക്ഷേപമായെത്തി. മാർച്ചിലെ കണക്കുപ്രകാരം ഈ വിഭാഗത്തിലെ ഫണ്ടുകളിൽ 2,500 കോടി രൂപയുടെ നിക്ഷേപമാണ് അധികമായെത്തിയത്. കഴിഞ്ഞ ജൂലായ് മുതൽ ഓഹരി അധിഷ്ഠിത ഫണ്ടുകളിൽനിന്ന് 47,000 കോടി രൂപയാണ് നിക്ഷേപകർ പിൻവലിച്ചത്. ലാർജ് ക്യാപ് വിഭാത്തിലൊഴികെയുള്ള ഫണ്ടുകളിലെ ആസ്തികളിൽ വൻവർധനവുണ്ടായി. സ്മോൾ ക്യാപ് ഫണ്ടുകൾ കൈകാര്യംചെയ്യുന്ന മൊത്തം ആസ്തി 67,541 കോടി രൂപയാണ്. ഫെബ്രുവരിയിലെ 66,665 കോടി രൂപയിൽനിന്നാണ് ഈ വർധന. ലാർജ് ആൻഡ് മിഡ് ക്യാപ് വിഭാഗത്തിലെ ആസ്തി 1.6ശതമാനം വർധിച്ച് 75,246 കോടി രൂപയുമായി. നിക്ഷേപം വൻതോതിൽ പിൻവലിച്ചതിനെതുടർന്ന് 2020 ജൂൺ മാസത്തിനും ഫെബ്രുവരിക്കും ഇടയിൽ ഫണ്ടുകൾ 1.24 ലക്ഷംകോടി മൂല്യമുള്ള ഓഹരികളാണ് വിറ്റത്.കഴിഞ്ഞ ഒരുവർഷത്തെ നേട്ടം പരിശോധിക്കുകയാണെങ്കിൽ ലാർജ് ആൻഡ് മിഡ്ക്യാപ്, മിഡ് ക്യാപ്, സമോൾ ക്യാപ് വിഭാഗങ്ങളിലെ ഫണ്ടുകൾ 73 മുതൽ 105ശതമാനംവരെ ആദായമാണ് നിക്ഷേപകർക്ക് നൽകിയത്. Equity MF flows turn positive after nine month gap

from money rss https://bit.ly/39BGgxg
via IFTTT