121

Powered By Blogger

Thursday 26 December 2019

ലോക്കല്‍ തീവണ്ടിയും എസിയായി; ലഭിച്ച വരുമാനമാകട്ടെ 40 കോടിയിലേറെ

മുംബൈ: ഇന്ത്യൻ റെയിൽവെയുടെ ആദ്യത്തെ ശീതീകരിച്ച ലോക്കൽ ട്രെയിൻ നേടിയത് 40 കോടി രൂപയിലേറെ വരുമാനം. 2017 ഡിസംബർ 25നാണ് ട്രെയിൻ ഓടിത്തുടങ്ങിയത്. രണ്ടുവർഷം പിന്നിടുമ്പോഴാണ് ഈ നേട്ടം. ബോറിവിളിക്കും ചർച്ച്ഗേറ്റിനുമിടയിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. എസിക്കുപുറമെ സൗകര്യങ്ങളുടെകാര്യത്തിലും ഒരുപടി മുന്നിലാണ് ഈ തീവണ്ടി. ഓട്ടോമാറ്റിക്കായി വാതിൽ അടയുന്ന സംവിധാനം, തീപ്പിടുത്തത്തെ ചെറുക്കാനുള്ള ഉപകരണങ്ങൾ എന്നിവയും ട്രെയിനിൽ സജീകരിച്ചിട്ടുണ്ട്. നേരത്തെ, ചർച്ച്ഗേറ്റിനും വിരാർ സ്റ്റേഷനുമിടയിൽ ശനിയും ഞായറും ഒഴികെ ആഴ്ചയിൽ അഞ്ചുദിവസമായിരുന്നു സർവീസ് നടത്തിയിരുന്നത്. പിന്നീട് സർവീസ് ദീർഘിപ്പിക്കുകയും ആഴ്ചയിൽ ഏഴുദിവസമാക്കുകയുമായിരുന്നു. വനിതകൾ, മുതിർന്നവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കെല്ലാം പ്രത്യേക സൗകര്യമാണ് ട്രെയിനിൽ ഒരുക്കിയിട്ടുള്ളത്. ചർച്ച്ഗേറ്റിൽനിന്ന് സർവീസ് നടത്തുമ്പോൾ ആദ്യത്തെ കോച്ചും പന്ത്രണ്ടാമത്തെ കോച്ചും സ്ത്രികൾക്കുള്ളതാണ്. രണ്ടാമത്തെയും പതിനൊന്നാമത്തെയും കോച്ചുകളിൽ ഏഴു സീറ്റുകൾവീതം മുതിർന്നവർക്കും നാലമത്തെയും ഏഴാമത്തെയും കോച്ചുകളിൽ പത്തസീറ്റുകൾ ഭിന്നശേഷിക്കാർക്കുമുള്ളതാണ്. സബർബൻ ഫസ്റ്റ്ക്ലാസ് ടിക്കറ്റിന്റെ 1.3 ഇരട്ടിയാണ് എസി ട്രെയിനിലെ നിരക്ക്. സീസൺ ടിക്കറ്റ് ഇനത്തിൽ ഈകാലയളവിൽ 29,02,67,922 രൂപയാണ് ലഭിച്ചത്. മറ്റ് യാത്രക്കാരിൽനിന്ന് 11,00,81,022 രൂപയും ലഭിച്ചു. 95.81 ലക്ഷം പേരാണ് ഈകാലയളവിൽ യാത്രചെയ്തത്. ഇതുപ്രകാരം ശരാശരി 18,000 പേരാണ് ദിനംപ്രതി യാത്രചെയ്തത്. first AC local train earns more than ₹40 crore

from money rss http://bit.ly/2sfP0qC
via IFTTT

ജനുവരി ഒന്നുമുതല്‍ എസ്ബിഐ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ രീതി

അനധികൃത ഇടപാടുകൾ തടയാൻ എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിൻവലിക്കൽ സംവിധാനം നടപ്പാക്കുന്നു. 2020 ജനുവരി ഒന്നുമുതൽ രാജ്യത്തൊട്ടാകെയുള്ള എസ്ബിഐയുടെ എടിഎമ്മുകളിൽ പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതൽ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തിൽ പണംപിൻവലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. Introducing the OTP-based cash withdrawal system to help protect you from unauthorized transactions at ATMs. This new safeguard system will be applicable from 1st Jan, 2020 across all SBI ATMs. To know more: http://bit.ly/2tX87Gt #ATM #Transactions #SafeWithdrawals #Cash pic.twitter.com/YHoDrl0DTe — State Bank of India (@TheOfficialSBI) December 26, 2019 കൂടുതൽ വിവരങ്ങൾ അറിയാം ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. പണം പിൻവലിക്കാൻ ഇത് ഉപയോഗിക്കണം. നിലവിൽ പണംപിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കാര്യമായ വ്യത്യാസമില്ല. മറ്റുബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണംപിൻവലിക്കുമ്പോൾ ഈ സംവിധാനമുണ്ടാകില്ല. പിൻവലിക്കാനുള്ള പണം എത്രയെന്ന് നൽകിയശേഷം അത് സ്ക്രീനിൽ തെളിയും. അപ്പോൾ മൊബൈലിൽ ഒടിപി ലഭിക്കും. സ്ക്രീനിൽ തെളിയുന്ന ഭാഗത്ത് ഒടിപി നൽകിയാൽ പണം ലഭിക്കും. 10,000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി. പണം പിൻവലിക്കുന്നതിന് ക്ലോൺ ചെയ്ത കാർഡുകൾ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും. SBI to introduce new way of ATM cash withdrawal from 1st January

from money rss http://bit.ly/34Yl3sq
via IFTTT

സെന്‍സെക്‌സില്‍ 201 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 201 പോയന്റ് നേട്ടത്തിൽ 41364ലിലും നിഫ്റ്റി 59 പോയന്റ് ഉയർന്ന് 12186ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1371 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 943 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ബാങ്ക്, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. സെൻസെക്സ് ഓഹരികളിൽ എസ്ബിഐ, ടാറ്റ സ്റ്റീൽ, റിലയൻസ്, ഒഎൻജിസി തുടങ്ങിയവ 07 ശതമാനം മുതൽ 1.2 ശതമാനംവരെ ഉയർന്നു. ഓട്ടോ ഓഹരികളിൽ, എക്സൈഡ് ഇൻഡസ്ട്രീസ്, ടിവിഎസ് മോട്ടോർ, അപ്പോളോ ടയേഴ്സ്, ടാറ്റ മോട്ടോഴ്സ്, അശോക് ലൈലാൻഡ് തുടങ്ങിയ ഓഹരികൾ 0.5ശതമാനം മുതൽ ഒരു ശതമാനംവരെ നേട്ടത്തിലാണ്. ടിസിഎസ്, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, എ്ച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നേട്ടമാണ് വിപണിയിൽ പ്രതിഫലിച്ചത്. ഏഷ്യൻ വിപണികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss http://bit.ly/2Q0V3Z9
via IFTTT

സെന്‍സെക്‌സ് 297 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിൽ ഓഹരി വിപണി കനത്ത നഷ്ടത്തിലായി. സെൻസെക്സ് 297.50പോയന്റ് താഴ്ന്ന് 41163.76ലും നിഫ്റ്റി 88 പോയന്റ് നഷ്ടത്തിൽ 12126.50ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1327 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1171 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, വേദാന്ത, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, റിലയൻസ്, ഭാരതി എയർടെൽ, സൺ ഫാർമ, ഐഒസി, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഫാർമ, ഐടി, ഊർജം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. Sensex falls 297pts

from money rss http://bit.ly/37kEc9B
via IFTTT

വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് ഒരു ലക്ഷം കോടി രൂപ

വിദേശ നിക്ഷേപകർ 2019 കലണ്ടർ വർഷത്തിൽ ഇതുവരെ രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപിച്ചത് ഒരു ലക്ഷം കോടി രൂപ. കൃത്യമായി പറഞ്ഞാൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ നിക്ഷേപിച്ചതുക 99,966 കോടി(14.2 ബില്യൺ ഡോളർ) രൂപയാണ്. ആറുവർഷത്തെ ഏറ്റവും ഉയർന്നതുകയാണിത്. നിക്ഷേപമേറെയും ലാർജ് ക്യാപ് വിഭാഗത്തിലെ മികച്ച ഓഹരികളിലായിരുന്നു. 2013 കലണ്ടർ വർഷത്തിലാണ് ഇതിൽകൂടുതൽ നിക്ഷേപമെത്തിയത്. 1,10,000 കോടി രൂപ. അതായത് 20.1 ബില്യൺ ഡോളർ. 2019 കലണ്ടർ വർഷത്തിലെ നാലാം പാദ(ഒക്ടോബർ-ഡിസംബർ)ത്തിലാണ് കൂടുതൽ നിക്ഷേപമെത്തിയത്. 43,781 കോടി രൂപ. ഇതിനമുമ്പത്തെ പാദ(ജൂലായ്-സെപ്റ്റംബർ)ത്തിൽ വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിൽനിന്ന് 22,463 കോടി രൂപ പിൻവലിക്കുകയാണ് ചെയ്തത്. ഇന്ത്യ, തയ് വാൻ, കൊറിയ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയ ആറ് രാജ്യങ്ങളിൽ 24 ബില്യൺ ഡോളറാണ് നവംബർ അവസാനംവരെ വിദേശ നിക്ഷേപമായെത്തിയത്. 2018 ഇതേകാലയളവിലാകട്ടെ 16.7 ബില്യൺ ഡോളർ ഈ രാജ്യങ്ങളിൽനിന്ന് പുറത്തേയ്ക്ക് പോകുകയാണ് ചെയ്തത്. വിദേശ നിക്ഷേപകരുടെ സാന്നിധ്യം സൂചികകൾക്ക് കരുത്തേകി. ബിഎസ്ഇ സെൻസെക്സ് 15 ശതമാനമാണ് കുതിച്ചത്. നിഫ്റ്റി 50ലെ നേട്ടം 12 ശതമാനമാനവുമാണ്. വിദേശ നിക്ഷേപകരുടെയും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെയും കനത്ത നിക്ഷേപത്തെതുടർന്ന് 2017 കലണ്ടർവർഷത്തിൽ സെൻസെക്സ് 28 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റിയാകട്ടെ 29 ശതമാനവും. അന്ന് വിദേശ നിക്ഷേപകർ 51,252 കോടി രൂപയും മ്യൂച്വൽ ഫണ്ടുകൾ 1,20,000 കോടിയുമാണ് നിക്ഷേപം നടത്തിയത്. നടപ്പ് കലണ്ടർ വർഷത്തിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 52,850 കോടി രൂപയാണ് ഓഹരിയിൽ നിക്ഷേപിച്ചത്. സെൻസെക്സിലെയും നിഫ്റ്റിയിലെയും 13 ഓഹരികളിലായിരുന്നു പ്രധാനമായും നിക്ഷേപം. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളിൽ നിക്ഷേമെത്തിയതോടെ സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഇവയുടെ ഓഹരി വില എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. 21 ശതമാനം മുതൽ 56 ശമതാനംവരെയാണ് ഈ കാലയളവിൽ ഈ കമ്പനികളുടെ ഓഹരികൾ നിക്ഷേപകന് നൽകിയ ആദായം. Foreign investors have invested Rs 1 lakh crore in the countrys stock market in 2019

from money rss http://bit.ly/2QnHrWy
via IFTTT

12 ശതമാനംവര്‍ധന: എസ്‌ഐപിയില്‍ നിക്ഷേപമായെത്തിയത് 90,094 കോടി

2019 ജനുവരി മുതൽ നവംബർ മാസംവരെ മ്യൂച്വൽ ഫണ്ട് എസ്ഐപി ഇനത്തിൽ നിക്ഷേപമായെത്തിയത് 90,094 കോടി രൂപ. ദീർഘകാല ലക്ഷ്യത്തോടെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടെന്നാണ് 11 മാസത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. മുൻവർഷം ഇതേകാലയളവിൽ 80,645 കോടിയുടെ നിക്ഷേപമാണ് എസ്ഐപിവഴിയെത്തിയത്. ഈ കാലയളവിൽ നിഫ്റ്റി 50 സൂചിക 11.95 ശതമാനം നേട്ടം നൽകിയപ്പോൾ, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നഷ്ടമാണ് നിക്ഷേപകന് നൽകിയത്. നിഫ്റ്റി മിഡ് ക്യാപ് 0.2ശതമാനവും നിഫ്റ്റി സ്മോൾ ക്യാപ് 12.3ശതമാനവും നഷ്ടമുണ്ടാക്കി. നടപ്പ് സാമ്പത്തിക വർഷം ഓരോമാസവും ശരാശരി 9,55,000 പുതിയ എസ്ഐപികളാണ് കൂട്ടിച്ചേർക്കപ്പെട്ടത്. ഒരുഎസ്ഐപിയിലൂടെ എത്തിയ ശരാശരി നിക്ഷേപം 2,800 രൂപയുമാണ്. ഒറ്റത്തവണ നിക്ഷേപത്തേക്കാൾ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)വഴി പ്രതിമാസം നിക്ഷേപം നടത്താനാണ് നിക്ഷേപകർകൂടുതൽ താൽപര്യംകാണിക്കുന്നതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. നോട്ട് നിരോധനത്തിനുശേഷം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവരുടെ എണ്ണംവർധിച്ചതായാണ് വിലയിരുത്തൽ. പരമ്പരാഗത നിക്ഷേപ പദ്ധതികളായ ബാങ്ക് എഫ്ഡി, ചെറു നിക്ഷേപ പദ്ധതികൾ എന്നിവയിൽനിന്നൊരുമാറ്റം പ്രകടമാണെന്നും ഇവർ പറയുന്നു. ദീർഘകാല ലക്ഷ്യം മുൻനിർത്തി എസ്ഐപിയിലൂടെ നിക്ഷേപിച്ചാൽ ഭാവിയിൽ മികച്ചആദായം നേടാമെന്നതരത്തിലുള്ള ബോധവത്കരണ പദ്ധതിയും പുതുതലമുറയ്ക്കിടയിൽ അവബോധം സൃഷ്ടിച്ചതായി സാമ്പത്തിക ആസുത്രകർ പറയുന്നു. 100 രൂപ മുതൽ എസ്ഐപിയായി നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്.

from money rss http://bit.ly/2QnSHCz
via IFTTT