121

Powered By Blogger

Thursday 4 December 2014

മുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരന്റെ മുഖത്ത്‌ തെരുവുനായ കടിച്ചു!











Story Dated: Thursday, December 4, 2014 07:35


mangalam malayalam online newspaper

തിരുവല്ല: വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരന്റെ മുഖത്ത്‌ തെരുവു നായ കടിച്ചു. ആഞ്ഞിലിത്താനം പൂതക്കുഴിയില്‍ റോയി ജോസഫിന്റെയും, സൗമ്യയുടേയും മകനായ എദെന്റെ ഇടതു കവിളാണ്‌ നായ കടിച്ചു മുറിച്ചത്‌. ഇന്നലെ രാവിലെ 8.30 നായിരുന്നു സംഭവം.


കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ കരച്ചില്‍ കേട്ട്‌ മാതാപിതാക്കള്‍ ഓടിയെത്തിയപ്പോഴാണ്‌ നായ ആക്രമിക്കുന്നത്‌ കണ്ടത്‌. ഉടന്‍ തന്നെ കുട്ടിയെ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടു പോയി പ്രതിരോധ കുത്തിവെയ്‌പ്‌ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കി.










from kerala news edited

via IFTTT

മാനസികരോഗിയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു











Story Dated: Thursday, December 4, 2014 03:06


mangalam malayalam online newspaper

മണ്ണാര്‍ക്കാട്‌: മാനസികരോഗിയായ മകന്‍ വൃദ്ധയായ മാതാവിനെ വെട്ടിക്കൊന്നു. കുമരംപുത്തൂര്‍ കുളപ്പാടം പുല്ലറോഡ്‌കുന്ന്‌ നല്ലൂര്‍ വീട്ടില്‍ പരേതനായ രാഘവന്‍ നായരുടെ ഭാര്യ ഗൗരിയമ്മ (75)യാണ്‌ മരിച്ചത്‌. സംഭവത്തില്‍ ഇവരുടെ മൂത്ത മകന്‍ ഗോപരാജിനെ മണ്ണാര്‍ക്കാട്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ചൊവ്വാഴ്‌ച രാത്രിയാണ്‌ സംഭവം. വട്ടമ്പലത്ത്‌ താമസിക്കുന്ന മറ്റൊരു മകന്‍ കൃഷ്‌ണദാസ്‌ മാതാവിനെ കാണാനായി ബുധനാഴ്‌ച രാവിലെ ഏഴുമണിയോടെ വീട്ടിലെത്തിയപ്പോഴാണ്‌ ഗൗരിയമ്മ വെട്ടേറ്റ്‌ മരിച്ചതായി കാണപ്പെട്ടത്‌. തുടര്‍ന്ന്‌ പോലീസിനെ വിവരമറിയിക്കുകയിരുന്നു. ഗൗരിയമ്മയും ഗോപരാജും മാത്രമാണ്‌ വര്‍ഷങ്ങളായി തറവാട്‌ വീട്ടില്‍ താമസിക്കുന്നത്‌. 55 വയസുള്ള ഗോപരാജിന്‌ 20 വര്‍ഷത്തോളമായി മാനസിക രോഗ ചികില്‍സ നടത്തിവരികയാണെന്ന്‌ പറയുന്നു. ഇരുപതോളം വെട്ടേറ്റ പാടുകള്‍ മൃതദേഹത്തിലുണ്ടെന്നും അമിത രക്‌തസ്രാവമാണ്‌ മരണകാരണമെന്നും പോലീസ്‌ പറഞ്ഞു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. കൃഷ്‌ണദാസ്‌, ഹരിദാസ്‌, ദേവി എന്നിവര്‍ മറ്റുമക്കളാണ്‌.










from kerala news edited

via IFTTT

മിഡ്-സ്‌മോള്‍ ക്യാപ് ഓഹരികളുടെ കുതിപ്പിന് പിന്നില്‍







മിഡ്-സ്‌മോള്‍ ക്യാപ് ഓഹരികളുടെ കുതിപ്പിന് പിന്നില്‍


മുംബൈ: മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളുടെ കുതിച്ചുകയറ്റത്തിന് പിന്നില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളാണോ? അല്ലെന്നാണ് വിപണയില്‍നിന്നുള്ള പുതിയ സൂചനകള്‍ നല്‍കുന്നത്. രാജ്യത്തെ ചെറുകിട നിക്ഷേപകര്‍ കാര്യമായി മധ്യനിര-ചെറുകിട ഓഹരികളില്‍ പിടിമുറുക്കിയിരിക്കുകയാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അത്ര സജീവമല്ലാതിരുന്നിട്ടുകൂടി സൂചികകള്‍ കുതിക്കുന്നതിന്റെ കാരണവും അതുതന്നെ.

ഉയര്‍ന്ന മൂല്യമുള്ള ബ്ലൂചിപ് ഓഹരികളേക്കാള്‍ ചെറുകിട ഓഹരികളിലാണ് നിക്ഷേപകര്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ തുടര്‍ച്ചയായി കുതിച്ചുകയറുകയാണ്. ബുധനാഴ്ച രാവിലത്തെ വ്യാപാരത്തില്‍തന്നെ ബിഎസ്ഇ മിഡ് ക്യാപ് സൂചിക 1.4 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 1.6 ശതമാനവും ഉയര്‍ന്നു.


രണ്ട് മാസത്തിനുശേഷം മധ്യനിര-ചെറുകിട ഓഹരികള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ സൂചനകളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഒക്ടബോറില്‍ വിലയില്‍ സ്ഥിരതയാര്‍ജിച്ച പല ഓഹരികളും വീണ്ടും കാളകളുടെ പിടിയിലമര്‍ന്നു. പണപ്പെരുപ്പം ഇതേരീതിയില്‍ കുറയുകയാണെങ്കില്‍ അടുത്തവര്‍ഷം ആദ്യത്തോടെ നിരക്കുകള്‍ കുറയ്ക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയതോടെയാണ് ചെറുകിട ഓഹരികള്‍ക്ക് വീണ്ടും കരുത്ത് ലഭിച്ചത്.


2014 ജനവരി മുതല്‍ സെന്‍സെക്‌സ് സൂചികയില്‍ 34 ശതമാനമാണ് നേട്ടമുണ്ടായത്. അതേസമയം മിഡ് ക്യാപ് സൂചിക 54 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 74 ശതമാനവും നേട്ടമുണ്ടാക്കി. ബോംബൈ ബര്‍മ, സിറ്റി കേബിള്‍, കെആര്‍ആര്‍ മില്‍സ്, അഹ് ലുവാലിയ കോണ്‍ട്രക്ട്‌സ്, ഭാരത് ഇലക്ട്രോണിക്‌സ് തുടങ്ങിയവയാണ് ബുധനാഴ്ചത്തെ വ്യാപാരത്തില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ഇവയുടെ ഓഹരി വില 15-20 ശതമാനം ഉയര്‍ന്നു.











from kerala news edited

via IFTTT

1500 കോടി മുടക്കി ജോയ് ആലുക്കാസ് 30 ഷോറൂമുകള്‍ തുറക്കും







1500 കോടി മുടക്കി ജോയ് ആലുക്കാസ് 30 ഷോറൂമുകള്‍ തുറക്കും


കൊച്ചി: തൃശ്ശൂര്‍ ആസ്ഥാനമായുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തും പുറത്തുമായി പുതിയ 30 ഷോറൂമുകള്‍ തുറക്കും. 1500 കോടി രൂപയാണ് ഈ ഷോറൂമുകള്‍ക്കായി ഗ്രൂപ്പ് മുതല്‍മുടക്കുന്നത്.

ഇന്ത്യയില്‍ 20 ഉം യൂറോപ്പ്, യുഎസ്, ശ്രീലങ്ക എന്നിവിടങ്ങളിലായി 10 സ്റ്റോറുകളുമാണ് തുറക്കുന്നതെന്ന് ചെയര്‍മാന്‍ ജോയ് ആലുക്കാസിനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 50 കോടി രൂപ മുതല്‍മുടക്കിയാണ് ഓരോ ഷോറൂമുകളും തുടങ്ങുന്നത്. റീട്ടെയില്‍ ഷോപ്പുകള്‍ക്ക് കൂടുതല്‍ നിക്ഷേപം ആവശ്യമായിവരികയാണെങ്കില്‍ പ്രൈവറ്റ് ഇക്വിറ്റി വഴി പണം സമാഹരിക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതിയെന്ന് ചെയര്‍മാന്‍ പറഞ്ഞു.


ജോയ് ആലുക്കാസിന് ഇന്ത്യയില്‍ 51 ഉം വിദേശത്ത് 44 ഷോറൂമുകളുമാണ് നിലവിലുള്ളത്. ലണ്ടന്‍, സിംഗപ്പൂര്‍, യുഎഇ, സൗദി, ബഹറൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്.


തൃശ്ശൂര്‍ ആസ്ഥാനമായുള്ള മറ്റൊരു ജ്വല്ലറി ശൃംഖലയായ കല്യാണ്‍ ജ്വല്ലേഴ്‌സില്‍ അടുത്തകാലത്താണ് അമേരിക്കയിലെ ഓഹരി സ്ഥാപനമായ വാര്‍ബര്‍ഗ് പിങ്ക്‌സ് 1,200 കോടി രൂപയുടെ മുതല്‍മുടക്കാന്‍ തീരുമാനിച്ചത്.


ഭാവിയിലെ വളര്‍ച്ചാസാധ്യത കണക്കിലെടുത്താണ് വികസന പദ്ധതികളുമായി ജ്വല്ലറി ഗ്രൂപ്പുകള്‍ മുന്നോട്ടുപോകുന്നത്. 2018 ഓടെ രാജ്യത്തെ ജ്വല്ലറി വ്യവസായം 5.3 ലക്ഷം കോടി രൂപയുടേതാകുമെന്ന് ഫിക്കിയുടെ റിപ്പോര്‍ട്ട് പറയുന്നു. 2003ല്‍ ഇത് 2.51 ലക്ഷം കോടിയുടേതായിരുന്നു.











from kerala news edited

via IFTTT

ഓഹരി വിഭജനം: ഐസിഐസിഐ റെക്കോഡ് നേട്ടത്തില്‍







ഓഹരി വിഭജനം: ഐസിഐസിഐ റെക്കോഡ് നേട്ടത്തില്‍


മുംബൈ: ഓഹരി വിഭജനത്തിന് പിന്നാലെ ഐസിഐസിഐ ബാങ്കിന്റെ ഓഹരി വില കുതിച്ചുയര്‍ന്നു. സെന്‍സെക്‌സ് സൂചികയില്‍ രണ്ട് ശതമാനം നേട്ടത്തില്‍ 366 രൂപയിലാണ് ഓഹരിയുടെ വ്യാപാരം നടക്കുന്നത്.

10 രൂപ മുഖവിലയുള്ള ഓഹരി രണ്ട് രൂപയുടെ അഞ്ച് എണ്ണമായാണ് വിഭജിച്ചത്.


ഓഹരി വില: നിക്ഷേപകന് നേട്ടമുണ്ടോ











from kerala news edited

via IFTTT

നേട്ടം തുടരുന്നു: സെന്‍സെക്‌സ് 120 പോയന്റ് ഉയര്‍ന്നു







റെക്കോഡ് നേട്ടം: സെന്‍സെക്‌സ് 282 പോയന്റ് ഉയര്‍ന്നു


മുംബൈ: ഒരിക്കല്‍കൂടി ഓഹരി വിപണി റെക്കോഡ് നേട്ടത്തിലെത്തി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 282 പോയന്റ് ഉയര്‍ന്ന് 28725ലെത്തി. 44 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി സൂചിക 8582ലാണ് വ്യാപാരം നടക്കുന്നത്. 510 കമ്പനികളുടെ ഓഹരികല്‍ നേട്ടത്തിലും 107 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐടിസി, സിപ്ല,ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഭേല്‍ തുടങ്ങിയവയാണ് നേട്ടത്തില്‍. ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലാണ്. ആഗോള വിപണിയിലെ നേട്ടമാണ് ഇവിടെയും പ്രതിഫലിച്ചത്.











from kerala news edited

via IFTTT

മുന്‍നിര കമ്പനികളില്‍ പകുതിയിലേറെ കടക്കെണിയില്‍







മുന്‍നിര കമ്പനികളില്‍ പകുതിയിലേറെ കടക്കെണിയില്‍


മുംബൈ: രാജ്യത്തെ മുന്‍നിരയിലുള്ള 500 കമ്പനികളില്‍ പകുതിയിലേറെയും വന്‍ സാമ്പത്തിക ബാധ്യതയിലാണെന്ന് റിപ്പോര്‍ട്ട്. ഇവയെ രക്ഷിക്കാന്‍ ഏതാണ്ട് 11,400 കോടി ഡോളറെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യ റേറ്റിങ്ങിന്റേതാണ് റിപ്പോര്‍ട്ട്.

മൂലധന സമാഹരണത്തിലൂടെ ഇത്രയും ഭീമമായ തുക കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടാണെന്ന് വിലയിരുത്തപ്പെടുന്നു. 2008നും 2014നും ഇടയില്‍ മുന്‍നിരയിലുള്ള 500 കോര്‍പ്പറേറ്റ് കമ്പനികളിലും കൂടി ഉണ്ടായ മൂലധന സമാഹരണം ഇതിന്റെ പകുതിയോളമേ വരൂ.


നിലവിലെ അവസ്ഥയില്‍ നിന്ന് ബാധ്യത ഉയരാതിരിക്കുകയും സമ്പദ്ഘടന സ്ഥിരതയുള്ള വളര്‍ച്ച കൈവരിക്കുകയും ചെയ്താല്‍ ഏതാണ്ട് അഞ്ച് മുതല്‍ ആറ് വര്‍ഷം വരെ ഈ കമ്പനികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.











from kerala news edited

via IFTTT

നാനും റൗഡി താന്‍: വിജയ് സേതുപതിയുടെ നായിക നയന്‍സ്‌











ധനുഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നയന്‍ താര നായികയാകുന്നു. 'നാനും റൗഡി താന്‍' എന്നാണ് സിനിമയുടെ പേര്. പുതിയ താരങ്ങളില്‍ ഹിറ്റുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന വിജയ് സേതുപതിയാണ് നായകന്‍. ഡിസംബര്‍ മൂന്നിന് ഷൂട്ടിങ് തുടങ്ങി. നര്‍മ്മത്തിന് പ്രാധാന്യമുള്ള സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് വിഘ്‌നേഷ് ശിവനാണ്.

അനിരുദ്ധിന്റേതാണ് ഈണങ്ങള്‍. ഛായാഗ്രഹണം ജോര്‍ജ് സി വില്യംസ്. എതിര്‍ നീച്ചല്‍, വേലൈ ഇല്ല പട്ടത്താരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷിന്റെ വണ്ടര്‍ബ്രാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് നാനും റൗഡി താന്‍. ഇതില്‍ എട്ട് കോടി രൂപ ചിലവിട്ട ഒരുക്കിയ വേലൈ ഇല്ല പട്ടത്താരി 50 കോടിക്ക് മേല്‍ കളക്ഷന്‍ നേടിയിരുന്നു.











from kerala news edited

via IFTTT

രാജ്യാന്തര ചലച്ചിത്രമേള: ഇന്ത്യയെ തൊട്ടറിഞ്ഞ് സപ്തചിത്രങ്ങള്‍











തിരുവനന്തപുരം:
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഏഴ് ചിത്രങ്ങളാണ് ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. '89', 'ഏക് ഹസ്സാര്‍ കി നോട്ട്', 'ബ്‌ളെമിഷ്ഡ് ലൈറ്റ്', ഗൗര്‍ഹരിഡസ്താന്‍ ദി ഫ്രീഡം ഫയല്‍, മിത്ത് ഓഫ് ക്ലിയോപാട്ര', 'പന്നയ്യാറും പദ്മിനിയും', ദി ടെയ്ന്‍ ഓഫ് നയന ചംമ്പ' എന്നിവയാണ് ചിത്രങ്ങള്‍. ബംഗാളി, തമിഴ്, ഇംഗ്ലീഷ്, മറാത്തി ഭാഷകളില്‍ നിര്‍മിച്ച ചിത്രങ്ങളാണിവ.

മാനസിക ആകുലതകളാല്‍ വലയുന്ന മനോരോഗ വിദഗ്ധയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു പോലീസ് ഓഫീസറും കൊലയാളിയും കടന്നുവരുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് '89' എന്ന ചിത്രത്തിലൂടെ സംവിധായകന്‍ മനോജ് മിക്ക് പറയുന്നത്.

ഇന്ത്യയിലെ ദരിദ്ര കാര്‍ഷികസമൂഹത്തെ വരച്ചുകാട്ടുകയാണ് 'ഏക് ഹസാര്‍കി നോട്ട്' എന്ന മറാഠി ചിത്രത്തിലൂടെ ശ്രീഹരി സാതെ.

സ്വാതന്ത്ര്യസമരസേനാനി എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനുവേണ്ടി അലയുന്ന ഹരിദാസിന്റെ കഥയാണ് ഹിന്ദി ചിത്രമായ 'ഗൗര്‍ഹരി ദസ്താന്‍ ദി ഫ്രീഡം ഓഫ് ഫയല്‍'. ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ അവസ്ഥയാണ് ചിത്രത്തിലൂടെ സംവിധായകന്‍ അനന്ത നാരായണന്‍ മഹാദേവന്‍ പറയുന്നത്.


ചമ്പ എന്ന സ്ത്രീയുടെ ജീവിതത്തിലെ ഒരു ദിവസത്തെ യാത്രയിലൂടെ ബംഗാളി ചിത്രമായ 'ദി ടെയ്ല്‍ ഓഫ് നയന്‍ ചമ്പ' കടന്നുപോകുന്നു . ശേഖര്‍ദാസ് ആണ് സംവിധായകന്‍.


ക്ലിയോപാട്ര എന്ന പേരുള്ള മൂന്ന് സ്ത്രീകളുടെ ജീവിതയാത്രകളും പിന്നീടുണ്ടാകുന്ന ദുരന്തങ്ങളും ഒരേ ചരടില്‍ കോര്‍ത്തിണക്കുകയാണ് സംവിധായകന്‍ അധേയപാര്‍ഥയുടെ ഹിന്ദി ചിത്രമായ ഗൗര്‍ഹരിഡസ്താന്‍ ദി ഫ്രീഡം ഫയല്‍ മിത്ത് ഓഫ് ക്ലിയോപാട്ര' എന്ന ചിത്രത്തിലൂടെ.


1980 കാലഘട്ടത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ഭൂവുടമയായ പന്നയാറും അദ്ദേഹത്തിന്റെ പ്രിമിയര്‍ പദ്മിനി കാറും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്നു അരുണ്‍കുമാറിന്റെ തമിഴ് ചിത്രമായ 'പന്നയ്യറും പദ്മിനിയും'.


തട്ടിക്കൊണ്ടുപോകല്‍ പരമ്പരയിലൂടെ പീഡനങ്ങളിലൂടെയും വികസിക്കുന്ന ചിത്രമാണ് 'ബ്‌ളെമിഷ്ഡ് ലൈറ്റ്'. രാജ് അമിത്കുമാറാണ് സംവിധായകന്‍.




മാറ്റുകൂട്ടാന്‍ ഓപ്പണ്‍ ഫോറവും സെമിനാറുകളും


രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇത്തവണ ഓപ്പണ്‍ ഫോറങ്ങളും സെമിനാറുകളുമുണ്ട്. മീറ്റ് ദ ഡയറക്ടര്‍ , ജൂറി ചെയര്‍മാന്‍ ഷിഫെയുമായും സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാര ജേതാവ് മാര്‍ക്കോ ബലോക്കിയുമായുള്ള സംവാദം, പാനല്‍ ചര്‍ച്ചകള്‍ എന്നിവയുമുണ്ടാകും.

12 തിയേറ്ററുകളിലായാണ് ചലച്ചിത്ര പ്രദര്‍ശനം. കൈരളി, ശ്രീ, നിള, ശ്രീകുമാര്‍, ശ്രീവിശാഖ്, കലാഭവന്‍, ധന്യ, രമ്യ, ന്യൂതിയേറ്ററിലെ മൂന്ന് വേദികള്‍, നിശാഗന്ധി എന്നിവിടങ്ങളാണ് വേദികള്‍.


എല്ലാ ദിവസവും വൈകിട്ട് മൂന്നിന് ന്യൂതിയേറ്ററിലെ സ്‌ക്രീന്‍ - 3 ല്‍ നടക്കുന്ന മീറ്റ് ദി ഡയറക്ടര്‍ പരിപാടിയുമുണ്ടാകും. ഡിസംബര്‍ 14 മുതല്‍ 17 വരെ വൈകിട്ട് അഞ്ചിന് കൈരളി തിയേറ്ററില്‍ പ്രഗത്ഭ സംവിധായകരുമായി സംവാദമുണ്ട്. 14 ന് ജൂറിചെയര്‍മാനും ചൈനീസ് സംവിധായകനുമായ ഷിഫെയുമായും 15 ന് സമഗ്രസംഭാവനയ്ക്കുള്ള പുസ്‌കാരജേതാവായ മാര്‍കോ ബലോക്കിയോയുമായും 17 ന് തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ഗെ സെയ്‌ലനുമായും സംവാദം നടക്കും.


16 ന് വൈകിട്ട് അഞ്ചിന് കൈരളി തിയേറ്ററില്‍ നടക്കുന്ന അരവിന്ദന്‍ അനുസ്മരണത്തില്‍ സുമിത്രാ പെരിസ് പങ്കെടുക്കും. 13 മുതല്‍ 16 വരെ ഉച്ചയ്ക്ക് 2.30 ന് ഹോട്ടല്‍ ഹൈസിന്തില്‍ സെമിനാറുകള്‍ നടക്കും.











from kerala news edited

via IFTTT

മോനിഷ മരിച്ചിട്ട് 22 വര്‍ഷം പിന്നിടുന്നു







ആ അപകടരംഗങ്ങള്‍ ഉമ്മച്ചന്റെ മനസ്സില്‍ നിന്നും മായുന്നില്ല


ചേര്‍ത്തല: 'നഗരത്തിലേക്കുള്ള റോഡില്‍നിന്ന് ദേശീയപാതയിലേക്കു കയറുമ്പോള്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഫസ്റ്റ്ഗിയറിലായിരുന്നു. െപെപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത ഭാഗമായതിനാലാണ് ഗിയര്‍ ഒന്നിലേക്കു മാറ്റിയത്. ഞൊടിയിടയിലാണ് അതു സംഭവിച്ചത് . ഡിവൈഡറില്‍ തട്ടി വായുവില്‍ ഉയര്‍ന്നുപൊങ്ങിയപോലെ ഒരുകാര്‍ ബസ്സിന്റെ വശത്തിടിച്ചു. എതിര്‍ദിശയിലേക്കു മറിഞ്ഞ് തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഞാന്‍ ഡ്രൈവിങ് സീറ്റില്‍നിന്ന് തെറിച്ചുവീണിരുന്നു. നിയന്ത്രണം തെറ്റിയ ബസ്സിന്റെ സ്റ്റീറിംഗിലേക്ക് വീണ്ടും പിടിച്ചാണ് ബസ് ഒരു പരിധിവരെ നിയന്ത്രിച്ചത്.'.

വര്‍ഷം 22 പിന്നിടുമ്പോഴും ഉമ്മച്ചന്റെ മനസ്സില്‍നിന്ന് ആ അപകടച്ചിത്രങ്ങള്‍ മാഞ്ഞിട്ടില്ല... ഇന്നും അതൊരു നൊമ്പരം പോലെ മനസ്സില്‍ നിറയുന്നു.

1992 ഡിസംമ്പര്‍ അഞ്ചിനു പുലര്‍ച്ച ആറുമണിയോടെ നടന്ന ആ അപകടത്തിലാണ് മലയാളസിനിമയിലെ നക്ഷത്രക്കണ്ണുള്ള സുന്ദരി മോനിഷ മരിച്ചത്. 25 ചിത്രങ്ങള്‍ക്കൊണ്ട് മലയാളിയുടെ മനസ്സില്‍ നിറഞ്ഞു തുളുമ്പിയ മോനിഷയ്ക്ക് അന്ന് പ്രായം 21 മാത്രം. ആറു വര്‍ഷത്തെ മാത്രം സിനിമാജീവിതംകൊണ്ട് ഉര്‍വ്വശി അവാര്‍ഡടക്കം സ്വന്തമാക്കിയിരുന്നു. ലോകത്താകമാനമുള്ള മലയാളികളെ നടുക്കിയ ദുരന്തത്തിനിന്ന് 22 വയസ്സു തികയുന്നു.





ചെപ്പടിവിദ്യയെന്ന സിനിമയുടെ സെറ്റില്‍ എത്സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊച്ചിയിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. പിന്‍സീറ്റില്‍ അമ്മ ശ്രീദേവി ഉണ്ണിയുടെ മടിയില്‍ കിടന്നുറങ്ങുന്നതിനിടെ മരണത്തിലേക്കു വഴുതിവീഴുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ശ്രീകുമാറും അപകടത്തില്‍ മരിച്ചു.

ചേര്‍ത്തല ഇന്നും ആ അപകടം മറന്നിട്ടില്ല. ദേശീയപാതയില്‍നിന്ന് നഗരത്തിലേക്കുള്ള റോഡു വഴിപിരിയുന്ന കവല അപകട കേന്ദ്രമായിരുന്നു. മോനിഷയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ അപകടങ്ങള്‍ക്കു പരിഹാരമാകുന്ന തരത്തില്‍ പരിഷ്‌കാരങ്ങള്‍ വന്നത്.

അന്ന് ചേര്‍ത്തല സ്റ്റാന്‍ഡില്‍നിന്ന് കണ്ടക്ടര്‍ക്കു പുറമെ രണ്ടുയാത്രക്കാരുമായാണ് ഡ്രൈവര്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാംവാര്‍ഡ് കൊടക്കാട്ട് കെ.ടി. ഉമ്മച്ചന്‍ ആലപ്പുഴ ലക്ഷ്യമാക്കി ബസ്സെടുത്തത്. അപകടത്തിനുശേഷം അടുത്തുള്ള സ്വകാര്യ ആസ്പത്രിയില്‍ ചെല്ലുന്‌പോള്‍ മാത്രമാണ് മരിച്ചത് മോനിഷയാണെന്നറിയുന്നത്. തന്റേതല്ലാത്ത കാരണത്താലാണ് അപകടമെങ്കിലും ദുരന്തം ഉമ്മച്ചനെ വല്ലാതെ അലട്ടിയിരുന്നു.


ഉമ്മച്ചനെതിരെ സംഭവത്തിന്റെ പേരില്‍ കേസെടുത്തെങ്കിലും 18 അവധിക്കുശേഷം കേസില്‍നിന്നൊഴിവാക്കി. 1992ല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ച ഉമ്മച്ചന്‍ ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്.


ആദ്യസിനിമയായ നഖക്ഷതങ്ങളിലൂടെ ഉര്‍വ്വശി അവാര്‍ഡു നേടിയ മോനിഷയുടെ ഓര്‍മ്മകള്‍ ഇന്നും ആ കവലയിലുണ്ട്. അതുകൊണ്ടുതന്നെയാണ് ഔദ്യേഗികമല്ലെങ്കിലും എക്‌സറേ കവലയെ മോനിഷക്കവലയെന്നറിയപ്പെടുന്നതും.











from kerala news edited

via IFTTT