121

Powered By Blogger

Sunday 21 December 2014

മദ്യനയം: കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടിയോഗം തുടങ്ങി; ടി എന്‍ പ്രതാപന്‍ ഇല്ല









Story Dated: Monday, December 22, 2014 12:30



mangalam malayalam online newspaper

തിരുവനന്തപുരം: മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും രണ്ടു വഴിക്കായതോടെ സര്‍ക്കാരിന്റെ നയത്തിന്‌ പിന്തുണതേടി പാര്‍ലമെന്ററി പാര്‍ട്ടിയോഗം തുടങ്ങി. എ, ഐ ഗ്രൂപ്പുകളില്‍ പെട്ട എംഎല്‍എമാരും മന്ത്രിമാരും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്‌ വിഷയം ചര്‍ച്ച ചെയ്യുന്നത്‌.


ഐ ഗ്രൂപ്പിലെ 40 ല്‍ 30 പേരോളം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്‌. മന്ത്രിമാരില്‍ ചിലരും മൂന്‍കൂറായി അവധി വാങ്ങിയിട്ടുള്ള ജനപ്രതിനിധികളും മാത്രമാണ്‌ വിട്ടു നില്‍ക്കുന്നത്‌. അസാന്നിദ്ധ്യത്തില്‍ പ്രധാനി സുധീരനെ പിന്തുണയ്‌ക്കുന്ന ടി. എന്‍. പ്രതാപനാണ്‌. വിദേശത്ത്‌ പോയിരിക്കുന്നതിനാലാണ്‌ പ്രതാപന്‍ വിട്ടു നില്‍ക്കുക. സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച പുതിയ തീരുമാനം അനുകൂലിക്കുന്നവരാണ്‌ ഭൂരിപക്ഷം ഐ ഗ്രൂപ്പുകാരും. ഇക്കാര്യത്തില്‍ ഗ്രൂപ്പ്‌ വിഭജനം ഇല്ലാതെ തന്നെ എ ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചിട്ടുണ്ട്‌. ഇതോടെ പൂര്‍ണ്ണമായ മദ്യനിരോധനം എന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്ന കെപിസിസി പ്രസിഡന്റ്‌ ഒറ്റപ്പെടുമെന്ന്‌ ഉറപ്പായി.


മദ്യനയം തിരുത്തിയ തീരുമാനത്തിന്‌ ശേഷം സര്‍ക്കാര്‍ മദ്യലോബിക്ക്‌ കീഴടങ്ങിയെന്നും സര്‍ക്കാരിന്‌ ഭരണ തുടര്‍ച്ച ഉണ്ടാകാന്‍ സാധ്യതയില്ലെന്നും സുധീരന്‍ പറഞ്ഞിരുന്നു. പാര്‍ലമെന്ററിപാര്‍ട്ടി യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയില്‍ വരുമെന്നാണ്‌ കരുതുന്നത്‌. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉടന്‍ വിളിക്കണമെന്നും യോഗത്തില്‍ കെപിസിസി പ്രസിഡന്റിനെ പങ്കെടുപ്പിക്കണമെന്നും നേരത്തേ ടി എന്‍ പ്രതാപന്‍ മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു.










from kerala news edited

via IFTTT

മതപരിവര്‍ത്തനം ബഹളമായി; രാജ്യസഭ നിര്‍ത്തിവെച്ചു









Story Dated: Monday, December 22, 2014 11:45



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഹിന്ദു സംഘടനകളുടെ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ബഹളത്തെ തുടര്‍ന്ന്‌ രാജ്യസഭ നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ മതപരിവര്‍ത്തനത്തിന്‌ കൂട്ടു നില്‍ക്കുകയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം ചര്‍ച്ച ചെയ്യണമെന്ന അടിയന്തിര പ്രമേയ ആവശ്യം സ്‌പീക്കര്‍ തള്ളിയതിനെ തുടര്‍ന്നായിരുന്നു ബഹളം.


എന്‍ കെ പ്രേമചന്ദ്രന്‍ ഉയര്‍ത്തിയ ആവശ്യം ചോദ്യോത്തര വേളയ്‌ക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്ന്‌ സ്‌പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ സമ്മതിച്ചില്ല. സര്‍ക്കാര്‍ വിഷയത്തില്‍ ഒളിച്ചുകളി നടത്തുകയാണെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ ആനന്ദ്‌ ശര്‍മ്മ ആവശ്യപ്പെട്ടു. ഇടതുപക്ഷാംഗങ്ങളും മതപരിവര്‍ത്തനത്തില്‍ പിടിച്ച്‌ സര്‍ക്കാരിനെതിരേ പാര്‍ലമെന്റില്‍ ശബ്‌ദമുയര്‍ത്തി.


രണ്ടാഴ്‌ചയ്‌ക്ക് മുമ്പ്‌ ആഗ്രയില്‍ 57 മുസ്‌ളീങ്ങളെ ഹിന്ദു സംഘടനകള്‍ മതപരിവര്‍ത്തനം ചെയ്യിച്ചെന്ന വാര്‍ത്തയെ തുടര്‍ന്ന്‌ പാര്‍ലമെന്റിലെ ഇരു സഭകളിലും സര്‍ക്കാരിന്‌ ശക്‌തമായ എതിര്‍പ്പുകളാണ്‌ നേരിടേണ്ടി വരുന്നത്‌. ഇതിന്‌ പിന്നാലെ ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണെന്നും മതം മാറിയ എല്ലാ ഹിന്ദുക്കളെയും തങ്ങള്‍ പഴയ മതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവരുമെന്നും ഇന്നലെ കൊല്‍ക്കത്തയില്‍ ആര്‍എസ്‌എസ്‌ നേതാവ്‌ മോഹന്‍ഭഗവതിന്റെ നടത്തിയ പ്രസംഗവും കേരളത്തിലും ഗുജറാത്തിലും നടന്ന മതപരിവര്‍ത്തനങ്ങളും ബിജെപി സര്‍ക്കാരിന്‌ തലവേദനയായിട്ടുണ്ട്‌.










from kerala news edited

via IFTTT

ഐ.എഫ്.എഫ്.കെ.യില്‍ സൂരജിന് രണ്ടാമൂഴം









പുലരിയില്‍ മലയും മരങ്ങളും വയലും കടന്ന് പറന്നുവരുന്ന ഒരു ചകോരം. പുഴ കടന്ന്, കടല്‍ കടന്ന് പറക്കവേ യാത്രമതിയാക്കി സിനിമ റീലുകള്‍ പൂക്കള്‍ പോലെ ചൂടിയ പെണ്‍കുട്ടിയുടെ മുടിക്കെട്ടില്‍ തിരികെ വന്നിരിക്കുന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മുഖമുദ്രയായ സിഗ്നേച്ചര്‍ ഫിലിം കേരളീയത തുളുമ്പുന്ന രീതിയില്‍ തയ്യാറാക്കിയത് ടി.പി.സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. കേരള ചലച്ചിത്ര അക്കാദമിയുടെ ലോഗോയുടെ ഭാഗമായ ചകോരത്തെ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ഈ അനിമേഷന്‍ ഫിലിമിന് 3.5 സെക്കന്റാണ് ദൈര്‍ഘ്യം. ചലച്ചിത്ര അക്കാദമിയുടെ തന്നെ ക്രിയേറ്റീവ് പാനല്‍സ് ആണ് സ്റ്റോറി ബോര്‍ഡ് തിരഞ്ഞെടുത്തത്.

ഐ.എഫ്.എഫ്.കെ.യുടെ സിഗ്നേച്ചര്‍ ഫിലിം ഒരുക്കുന്നതില്‍ സൂരജിനിത് തിളക്കമേറിയ രണ്ടാമൂഴമാണ്. 2012-ലും മേളയ്ക്കുവേണ്ടി ചിത്രമൊരുക്കിയത് സൂരജായിരുന്നു. 'ആദ്യഘട്ടത്തില്‍ മറ്റൊരു ആശയമാണ് മുന്നോട്ടു വച്ചത്. അത് സെലക്ഷന്‍ കമ്മിറ്റി അംഗീകരിക്കുകയും വര്‍ക്കുമായി മുന്നോട്ടു പോവുകയും ചെയ്തു. എന്നാല്‍ ചെയര്‍മാന്‍ ആയ അടൂര്‍ ഗോപാലകൃഷ്ണന്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഈ ആശയം സ്വീകരിച്ചു. അതിനാല്‍ പരിമിതമായ സമയം മാത്രമാണ് ഫിലിം ഒരുക്കുന്നതിനായി ലഭിച്ചത്.' സംവിധായകന്‍ സൂരജ് പറയുന്നു.





ഹൃദ്യമായ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. സനീഷ് കരിപാല്‍ ആണ് സിഗ്നേച്ചര്‍ ഫിലിമിന്റെ അനിമേഷന്‍ വര്‍ക്കുകള്‍ നിര്‍വഹിച്ചത്. സുദീപ് പാലനാടിന്റേതാണ് സംഗീതം. സ്‌റ്റോറി ബോര്‍ഡ് ഒരുക്കിയത് ടി.പി. വിനീത് ആണ്. അതുല്‍, അനീഷ്, രാധേഷ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.









from kerala news edited

via IFTTT

'ഡാര്‍ലിങ്ങി'ല്‍ ജി.വി.പ്രകാശും നിക്കിയും









തെലുങ്കില്‍ ചരിത്രം വിജയം നേടിയ 'പ്രേമകഥാചിത്രം' തമിഴിലേക്ക് പുനരാവിഷ്‌ക്കരിക്കപ്പെടുകയാണ്. പ്രശസ്ത യുവസംഗീത സംവിധായകന്‍ ജി.വി.പ്രകാശ് നായകനാവുന്ന ചിത്രത്തിന്റെ പേര് 'ഡാര്‍ലിങ്ങ്'. മലയാളത്തിന്റെ ഭാഗ്യതാരം നിക്കി ഗല്‍റാണിയാണ് നായിക. നവാഗതനായ സാം ആന്റണ്‍ സംവിധാനം നിര്‍വ്വഹിക്കുന്നു.

തെലുങ്കിലും കന്നടത്തിലും വന്‍വിജയം നേടിയ ഹൊറര്‍ കോമഡി ചിത്രമായ 'പ്രേമകഥാചിത്രം' ഡാര്‍ലിങ്ങായി തമിഴ് സിനിമയിലേക്ക് പുനരാവിഷ്‌ക്കരിക്കപ്പെടുമ്പോള്‍, തമിഴ് സിനിമാ പ്രേമികളുടെ ആസ്വാദനത്തിനനുസൃതമായി കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നതോടൊപ്പം, യഥാര്‍ത്ഥ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായ ഒരു ക്ലൈമാക്‌സ് ആണ് ഡാര്‍ലിങ്ങിനായി ചിത്രീകരിച്ചിട്ടുള്ളത്. കെ.ജെ ജ്ഞാനവേല്‍ രാജയുടെ സ്റ്റുഡിയോ ഗ്രീന്‍ ഫിലിംസും തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ സ്ഥാപനമായ അല്ലു അരവിന്ദിന്റെ ഗീതാ ആര്‍ട്ട്‌സും ചേര്‍ന്നാണ് ഡാര്‍ലിങ്ങ് നിര്‍മ്മിച്ചിരിക്കുന്നത്.


ഡാര്‍ലിങ്ങില്‍ നായകനാകാന്‍ അവസരം കിട്ടിയതില്‍ ഏറെ സന്തോഷവാനാണ് നായകന്‍ ജി.വി. പ്രകാശ് 'എനിക്ക് ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതും, ദക്ഷിണേന്ത്യന്‍ സിനിമയിലെ രണ്ടു പ്രശസ്ത നിര്‍മ്മാണ സ്ഥാപനങ്ങള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ഒരു നല്ല സിനിമയില്‍ നായകനാവാനായതും ഭാഗ്യമായി കരുതുന്നു. ഒരു സംഗീത സംവിധായകനില്‍ നിന്നും ഞാന്‍ നായകനായി അവതാരമെടുത്തത്ത് നിര്‍മ്മാണത്തിലിരിക്കുന്ന പെന്‍സില്‍ എന്ന സിനിമയിലൂടെയാണ്. ആ ചിത്രത്തിലെ എന്റെ ഭാഗങ്ങള്‍ കാണാനിടയായ കെ.ഈ. ജ്ഞാനവേല്‍ എന്റെ അഭിനയത്തില്‍ ആകൃഷ്ടനായി ഡാര്‍ലിങ്ങില്‍ അഭിനയിക്കാന്‍ ക്ഷണിക്കയായിരുന്നു. ഡാര്‍ലിങ്ങിലെ നായകന്‍ എന്നതോടൊപ്പം സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു എന്നത് എനിക്ക് ഇരട്ടി സന്തോഷം പകരുന്നു.


ജീവിത വിരക്തിയാല്‍ ആത്മഹത്യയ്‌ക്കൊരുങ്ങുന്ന ഒരു ചെറുപ്പക്കാരന്‍ അപ്രതീക്ഷിതമായി ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നതോടെ അവളുമായിട്ടുണ്ടാവുന്ന സൗഹൃദം ആത്മഹത്യാ ശ്രമത്തില്‍ നിന്നും പിന്തിരിയാന്‍ അയാള്‍ക്ക് പ്രേരണയാവുന്നു. എന്നാല്‍ ആ സൗഹൃദം പ്രണയമായി പരിണമിച്ചപ്പോള്‍ അത് അയാളെ മറ്റൊരു വിരക്തിയിലേക്കാണ് നയിക്കുന്നത്. അപരിചിതയായ അവളെക്കുറിച്ചുള്ള ദുരൂഹതകളുടെ ചുരുളഴിയുമ്പോളാണ് ഡാര്‍ലിങ്ങിന്റെ കഥ വികസിക്കുന്നത്. സ്മൃതി, കരുണാസ്, ബാലാശരവണന്‍, 'നാന്‍കടവുള്‍' ഫെയിം രാജേന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡാര്‍ലിങ്ങിന്റെ ഛായാഗ്രാഹകന്‍ കൃഷ്ണന്‍വസന്താണ്. രൂപന്‍ എഡിറ്റിങ്ങ് നിര്‍വഹിക്കുന്നു.











from kerala news edited

via IFTTT

കോളിവുഡില്‍ തിരിച്ചുവരവിന്റെ വസന്തം









നായികമാരുടെ തിരിച്ചുവരവ് കോളിവുഡ് ആഘോഷമാക്കി മാറ്റുകയാണ്. ചെറുതും-വലുതുമായി ഇടവേളകള്‍ സൃഷ്ടിച്ച് വെള്ളിത്തിരയില്‍നിന്നും വിട്ടുനിന്ന നായികമാര്‍ തിരിച്ചുവരികയാണ്. ലിസി,ശ്രീദേവി,ജ്യോതിക,ഗൗതമി,അമല,മധുബാല,അഭിരാമി,ശ്രേയറെഡി തുടങ്ങി ഒരുകൂട്ടം നായികമാരാണ് തമിഴ്‌സിനിമയിലേക്ക് രണ്ടാംവരവ് നടത്തുന്നത്.

പ്രിയദര്‍ശനുമായി വിവാഹമോചനത്തിലേക്കുനീങ്ങിയ ലിസിയുടെ തിരിച്ചുവരവാണ് തമിഴകം ചര്‍ച്ചചെയ്യുന്നതില്‍ ഏറ്റവും പ്രധാനം. എന്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മലയാളം -തമിഴ്-തെലുങ്ക് ചിത്രങ്ങളില്‍ പേരെടുത്ത ലിസിയുടെ തിരിച്ചുവരവ് തമിഴ് സിനിമയിലൂടെയാണെന്ന് അവരുമായുള്ള അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.2013-ല്‍ ദേശീയ പുരസ്‌ക്കാരത്തിനര്‍ഹമായ തങ്കമീനുകളൊരുക്കിയ റാമിന്റെ പുതിയ ചിത്രത്തില്‍ ശക്തമായൊരുകഥാപാത്രവുമായി ലിസി തിരിച്ചെത്തുന്നുവെന്നതാണ് കോളിവുഡില്‍നിന്നുള്ള പുതിയവാര്‍ത്ത.


ശ്രീദേവിയുടെ തിരിച്ചുവരവ് ഇളയദളപതിയുടെ ചിത്രത്തിലൂടെയാണ്, ചിമ്പുദേവന്‍ ഒരുക്കുന്ന വിജയ് ചിത്രത്തില്‍ നായകന്റെ അമ്മയായി പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ശ്രീദേവി അവതരിപ്പിക്കുക. ഇടവേളക്കുശേഷം ശ്രീദേവി അഭിനയിച്ച ഇംഗീഷ് വിംഗ്ലീഷ് ഭാഷാഭേദമന്യേ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.1986 നുശേഷം തമിഴ് സിനിമയുടെ മുഖ്യധാരയില്‍നിന്നു വിട്ടുനിന്നെങ്കിലും മൊഴിമാറിയെത്തിയ ശ്രീദേവി ചിത്രങ്ങള്‍ക്കെല്ലാം കോളിവുഡില്‍ മികച്ച പ്രതികരണം തന്നെലഭിച്ചിരുന്നു.ജന്മനാട്ടിലേക്കു തിരിച്ചുവരാനും തമിഴ്‌സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതിലും ഏറെ ആഹ്ലാദമുള്ളതായി ശ്രീദേവി പറഞ്ഞു.





ഹിസ്സ് ഹൈനസ്സ് അബ്ദുള്ള,ധ്രുവം തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ ഗൗതമി സിനിമാലോകത്തുനിന്ന് എട്ടുവര്‍ഷത്തോളമായി വിട്ടു നില്‍ക്കുകയായിരുന്നു.രോഗത്തെ അതിജീവിച്ച് തിരിച്ചെത്തിയ ഗൗതമി കമലഹാസന്റെ കൈപിടിച്ചുതന്നെയാണ് സിനിമയിലേക്ക് വീണ്ടുംചുവടുവക്കുന്നത്.മലയാളത്തില്‍സൂപ്പര്‍ഹിറ്റായ മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാശത്തിലൂടെയാണ് ഗൗതമിയുടെ രണ്ടാം വരവ്. കമലഹാസന്‍നായകനാകുന്ന പാപനാശത്തില്‍ നായികാ വേഷത്തിലാണ് ഗൗതമിയെത്തുന്നത്.സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

വീട്ടമ്മയായി ഒതുങ്ങിമാറിയ ജ്യോതികയുടെ തിരിച്ചുവരവിനെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത് മൊഴി,ഖുഷി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം തമിഴകത്ത് ജ്യോതികയ്ക്ക് ഫാന്‍സ് ക്ലബ്ബുകള്‍വരെ ഉണ്ടാക്കാന്‍ ഇടയാക്കിയിരുന്നു. മഞ്ജുവാര്യര്‍ തിരിച്ചുവരവിനായി തിരഞ്ഞെടുത്ത ഹൗഓള്‍ഡ് ആര്‍യുവിന്റെ തമിഴ് പതിപ്പിലൂടെയാണ് ജ്യോതികയെത്തുന്നത്. റഹ്മാനാണ് ചിത്രത്തിലെ നായകന്‍.സിനിമയുടെ ചിത്രീകരണം ഡല്‍ഹിയില്‍ തുടങ്ങി.


അപ്പോത്തിക്കിരിയെന്ന മലയാളചിത്രത്തിലൂടെ തിരിച്ചുവന്ന അഭിരാമിയുടെ തമിഴ് പ്രവേശനം ജ്യോതികക്കൊപ്പമാണ്.ഹൗ ഓള്‍ഡ് ആര്‍യുവില്‍ കനിഹ ചെയ്ത കഥാപാത്രത്തെയാണ് അഭിരാമി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.


എന്റെ സൂര്യപുത്രിയ്ക്ക്,ഉള്ളടക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയമായ അമലയാണ് കോളിവുഡിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന മറ്റൊറു നടി, 23 വര്‍ഷത്തെ ഇടവേളക്കുശേഷം അമല മിനിസ്‌ക്രീനിലൂടെയാണ് തിരിച്ചെത്തുന്നത്. ഇവര്‍ക്കായി കോളിവുഡില്‍ പലപ്രോജക്റ്റുകളും അവസാനവട്ട ചര്‍ച്ചയിലാണ്. അമല അഭിനയിക്കുന്ന സീ-തമിഴ് ചാനലിലെ പരമ്പര 'ഉയിര്‍മെയ്' റേറ്റിങ്ങില്‍ മികച്ച പ്രതികരണമുണ്ടാക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.


കാഞ്ചീവരം എന്ന സിനിമയിലെ കഥാപാത്രം മാത്രം മതി ശ്രേയറെഡിയ്ക്ക് പ്രേക്ഷമനസ്സില്‍ ഇടം നേടാന്‍. ബിസിനസ്സുമായി ചുറ്റികറങ്ങിയ ശ്രേയ അഞ്ചുവര്‍ഷത്തിനുശേഷം തിരിച്ചുവരികയാണ്, ആണ്ടവാ കാണൂം- എന്ന ചിത്രത്തിലെ ടൈറ്റില്‍ റോളിലൂടെയാണ് ശ്രേയയുടെ തിരിച്ചുവരവ്.


പ്രദര്‍ശനത്തിനെത്തിയ വായ്മൂടിപേശുവും എന്ന ചിത്രത്തിലൂടെയാണ് മധുബാല തമിഴിലേക്ക് വീണ്ടും ചേക്കേറുന്നത് കന്നടയിലും മലയാളത്തിലുമായി ഇവരുടെ പുതിയ സിനിമകള്‍ ഒരുങ്ങുകയാണ്.











from kerala news edited

via IFTTT

മുന്നോട്ട്‌ പോകുമെന്ന്‌ വിഎച്ച്‌പി; ക്രിസ്‌മസിന്‌ കേരളത്തില്‍ 200 പേര്‍ക്ക്‌ ഘര്‍ വാപസി









Story Dated: Monday, December 22, 2014 11:08



mangalam malayalam online newspaper

ആലപ്പുഴ: പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബിജെപിയ്‌ക്ക് കടുത്ത തലവേദനയായി മാറിയെങ്കിലും കേരളത്തില്‍ ഘര്‍ വാപസിയുമായി മുന്നോട്ടെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ . ക്രിസ്‌മസ്‌ ദിനത്തില്‍ കേരളത്തില്‍ 200 കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക്‌ തിരിച്ചെത്തിക്കുമെന്ന്‌ ഘര്‍ വാപസി കോര്‍ഡിനേറ്റര്‍ അനീഷ്‌ ബാലകൃഷ്‌ണന്‍ വ്യക്‌തമാക്കി.


കഴിഞ്ഞ ദിവസം ആലപ്പുഴ ചേപ്പാട്‌ ഉള്‍പ്പെടെ അനേകം സ്‌ഥലങ്ങളില്‍ ഘര്‍ വാപസി ചടങ്ങുകള്‍ നടന്നതായും ദീര്‍ഘകാലമായി ഇത്‌ നടന്നു വരികയാണെന്നും അനീഷ്‌ പറഞ്ഞു. ഹിന്ദുമതത്തിലേക്ക്‌ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ സംരക്ഷണവും സഹായവും നല്‍കുമെന്നും അനീഷ്‌ പറഞ്ഞു. ആലപ്പുഴയില്‍ പെന്തക്കോസ്‌തു വിഭാഗത്തില്‍ നിന്നും മൂന്ന്‌ കുടുംബങ്ങളെ ഹിന്ദുമതത്തില്‍ തിരിച്ച്‌ എത്തിച്ചിരുന്നു.


അതിനിടയില്‍ ഘര്‍ വാപസിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ കനത്ത എതിര്‍പ്പാണ്‌ പ്രകടിപ്പിച്ചിട്ടുളളത്‌. ജനാധിപത്യ സംവിധാനത്തിലെ മതേതരത്വത്തെ തകര്‍ക്കുന്ന നിലപാടുകളാണ്‌ ഇതെന്ന്‌ വിഎം സുധീരന്‍ പ്രതികരിച്ചു. ജനങ്ങളെ വര്‍ഗ്ഗീയമായി ഇത്തരം തീരുമാനങ്ങള്‍ ധ്രുവീകരിക്കുമെന്നും പറഞ്ഞു.ഗുജറാത്തിലും കേരളത്തിലും നടന്ന ഘര്‍ വാപസി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട്‌ ലോക്‌സഭയിലും രാജ്യ സഭയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു. ഇടതുപക്ഷവും വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തിലാണ്‌.










from kerala news edited

via IFTTT

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ഫണ്ട്‌; സര്‍ക്കാര്‍ 20 കോടി പ്രതിമാസം നല്‍കും









Story Dated: Monday, December 22, 2014 10:58



mangalam malayalam online newspaper

തിരുവനന്തപുരം: കെ എസ്‌ ആര്‍ ടി സി പെന്‍ഷന്‍ ഫണ്ട്‌ രൂപീകരിക്കുന്നതിനായി സര്‍ക്കാരും കെഎസ്‌ആര്‍ടിസിയും പ്രതിമാസം 20 കോടി രൂപ വീതം നീക്കി വെയ്‌ക്കുമെന്ന്‌ ഗതാഗത വകുപ്പ്‌മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഇതിലൂടെ വര്‍ഷം തോറും ഇരുവിഭാഗവും 240 കോടി വീതം കണ്ടെത്താനാണ്‌ നീക്കം. ഇതിന്‌ പുറമേ പെന്‍ഷന്‍ കുടിശിക ഈ മാസം 24 മുതല്‍ നല്‍കിത്തുടങ്ങും.


ആദ്യ ഗഡു 24 ന്‌ നല്‍കും. 15,000 രൂപ വരെയാകും പരിധി. ഏപ്രില്‍ വരെ ഈ സ്‌ഥിതി തുടര്‍ന്നതിന്‌ ശേഷം പെന്‍ഷന്‍ ഫണ്ട്‌ വരുന്നതോടെ കാര്യങ്ങള്‍ക്ക്‌ മാറ്റം വരുത്തും. ലോണുകള്‍ ഗവണ്‍മെന്റ്‌ ഇക്വിറ്റി ഫണ്ടാക്കി മാറ്റും. കെഎസ്‌ആര്‍ടിസി കെറ്റിഡിഎഫ്‌സിയില്‍ നിന്നും എടുത്ത ലോണുകള്‍ ഏതെങ്കിലൂം ദേശസാല്‍കൃത ബാങ്കിലേക്ക്‌ മാറ്റും. 365 കോടിരൂപ ലാഭമുണ്ടാക്കാനാണ്‌ ഇതിലൂടെ ഒരുങ്ങുന്നത്‌.


കെ എസ്‌ ആര്‍ ടി സി വരുമാനം കൂട്ടുന്നതിനായി നടപടികള്‍ എടുക്കും. ഇതിന്റെ ഭാഗമായി നഷ്‌ടത്തിലോടുന്ന 25 ശതമാനം ബസുകളെ ലാഭമുള്ള റൂട്ടുകളിലേക്ക്‌ മാറ്റും. പുതിയ ബസുകള്‍ക്ക്‌ ഷെഡ്യൂള്‍ നല്‍കുന്നതിലൂടെ 50 ലക്ഷം മുതല്‍ 60 ലക്ഷം വരെ കണ്ടെത്താനാണ്‌ ഉദ്ദേശം. കെഎസ്‌ആര്‍ടിസി പ്രശ്‌നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ നിന്നും ധനകാര്യമന്ത്രി വിട്ടു നിന്നു.










from kerala news edited

via IFTTT

താനൊരു ക്ഷയരോഗി ആയിരുന്നുവെന്ന്‌ ബിഗ്‌ ബി!









Story Dated: Monday, December 22, 2014 10:52



mangalam malayalam online newspaper

മുംബൈ: താന്‍ ഒരു ക്ഷയരോഗി ആയിരുന്നുവെന്ന്‌ പരസ്യമായി പറഞ്ഞ്‌ ബോളിവുഡ്‌ സൂപ്പര്‍താരം അമിതാബ്‌ ബച്ചന്‍. ക്ഷയരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി ബി.എം.സി സംഘടിപ്പിച്ച പരിപാടിയിലാണ്‌ താരത്തിന്റെ വെളിപ്പെടുത്തല്‍. 2000ല്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ അവതാരകനായി ഇരിക്കെയാണ്‌ രോഗം പിടിപെട്ടത്‌. ഇപ്പോള്‍ രോഗം പൂര്‍ണമായും മാറിയതായും ബിഗ്‌ ബി വെളിപ്പെടുത്തി.


രോഗം പിടിപെട്ടിരുന്നതായി മുന്‍പ്‌ ഒരിക്കല്‍പോലും ബച്ചന്‍ വെളിപ്പെടുത്തിയിരുന്നില്ല. ഈ അവസ്‌ഥയിലും അഭിനയം തുടര്‍ന്നിരുന്നു എന്ന താരത്തിന്‍െ.റ വെളിപ്പെടുത്തല്‍ ലോകമൊട്ടാകെയുളള ആരാധകരെ അത്ഭുതപ്പെടുത്തുന്നു.


ക്ഷയ രോഗം പിടിപെടുന്നത്‌ ഓരോ വ്യക്‌തിയുടെയും സാമൂഹിക പശ്‌ചാത്തലം അനുസരിച്ചിരിക്കും. നമ്മുടെ രാജ്യത്ത്‌ വര്‍ഷംതോറും ഏകദേശം മൂന്ന്‌ ലക്ഷം പേര്‍ ക്ഷയരോഗം പിടിപെട്ട്‌ മരണമടയുന്നു. 30,000 രോഗബാധിതരുടെ കേസുകളാണ്‌ വര്‍ഷം തോറും റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. മുന്‍പ്‌ രോഗികള്‍ക്ക്‌ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ രാജ്യത്ത്‌ ലഭ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ശരിയായ ചികിത്സ ലഭ്യമാണെന്നും അമിതാബ്‌ ബച്ചന്‍ പറഞ്ഞു. കൂടാതെ രണ്ടാഴ്‌ച നീണ്ടുനില്‍ക്കുന്ന ചുമ നിസാരമായി കാണരുതെന്നും താരം ഓര്‍മിപ്പിക്കുന്നു.


സമൂഹത്തിനായി സിനിമാ രംഗത്തുള്ളവര്‍ക്ക്‌ കൂടുതല്‍ സേവനങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന്‌ വിലയിരുത്തിയ അദ്ദേഹം ഒരു ചേരി ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചു. കൂടാതെ സിനിമാ രംഗത്തുള്ള മറ്റുള്ളവരെ ഇതിനായി പ്രേരിപ്പിക്കുമെന്നും താരം വാക്കുനല്‍കി.


മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ രാജ്യത്ത്‌ രോഗ ബാധിതരുടെ അളവ്‌ ഗണ്യമായി വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തെ പ്രതിരോധിക്കാനാണ്‌ പുതിയ ആശയവുമായി ബി.എം.സി രംഗത്തെുവന്നത്‌. ഇതിനായി ബിഗ്‌ ബിയെ മുന്‍നിര്‍ത്തി രോഗത്തെ പ്രതിരോധിക്കാന്‍ ആഹ്വാനം ചെയ്യുന്ന രണ്ട്‌ വീഡിയോകളും തയ്യാറാക്കി.


ഡോ. ജഗദീഷ്‌ പ്രസാദ്‌, സിവസേന നേതാവ്‌ ഉദ്ദവ്‌ താക്കറെ, മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌, സംസ്‌ഥാന ആരോഗ്യ വകുപ്പുമന്ത്രി ഡോ. ദീപക്‌ സാവന്ദ്‌ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.










from kerala news edited

via IFTTT

യുഎന്‍ പാനലിന്‌ ഹഫീസ്‌ സയീദ്‌ ഭീകരനല്ല 'സാഹിബ്‌'; ഇന്ത്യ വിശദീകരണം തേടും









Story Dated: Monday, December 22, 2014 10:35



mangalam malayalam online newspaper

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ജമാത്ത്‌-ഉദ്‌-ദാവ അധ്യക്ഷനുമായ ഹാഫീസ്‌ സയീദിനെ യുഎന്‍ ഭീകരരുടെ പട്ടികയില്‍ പെടുത്തിയിട്ടും യുഎന്നിന്റെ സെക്യൂരിറ്റി കൗണ്‍സില്‍ കമ്മിറ്റിക്ക്‌ സയീദ്‌ 'സാഹിബ്‌' ആണ്‌! സെക്യൂരിറ്റി കൗണ്‍സില്‍ കമ്മിറ്റി അധയ്യക്ഷന്‍ ഡിസംബര്‍ 17 ന്‌ നടത്തിയ ആശയവിനിമയത്തിലാണ്‌ സയീസിനെ സാഹിബ്‌ എന്ന്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌.


യുഎന്‍ കമ്മിറ്റി അധ്യക്ഷന്‍ ഗാരി ക്വിലാന്‍ ഡിസംബര്‍ 17 ന്‌ നടത്തിയ പരാമര്‍ശത്തെ കുറിച്ച്‌ ഇന്ത്യ വിശദീകരണം തേടും. നിരോധിത സംഘടനകളെയും വ്യക്‌തികളെയും കുറിച്ചുളള ഒരു ആശയവിനിമയത്തിന്റെ തുടര്‍ച്ചയിലാണ്‌ സയീദിനെ ബഹുമാന സൂചകമായി സാഹിബ്‌ എന്ന്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌.


2008 ഡിസംബറില്‍ ആണ്‌ യു എന്‍ അല്‍-കെ്വയ്‌ദയെയും സയീദിനെയും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്‌. ഇയാളുടെ തലയ്‌ക്ക് ഒരു കോടി ഡോളറാണ്‌ യു എസ്‌ വിലയിട്ടിരിക്കുന്നത്‌. എന്നാല്‍, പാകിസ്‌താനില്‍ മിക്കപ്പോഴും പൊതുപരിപാടികളില്‍ പങ്കടുക്കുന്ന ഇയാള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികളൊന്നും എടുത്തിട്ടില്ല.










from kerala news edited

via IFTTT

ചരമം - ആനി (ഫ്ലോറിഡ)








ചരമം - ആനി (ഫ്ലോറിഡ)


Posted on: 22 Dec 2014





ഫ്ലോറിഡ: ഓതറ ഈസ്റ്റ് വാലൂതടത്തില്‍ പരേതനായ വി.സി.ഉമ്മന്റെയും തങ്കമ്മയുടെയും മകനായ മോഹന്‍ ഉമ്മന്റെ ഭാര്യ ആനി (57) ഫ്ലോറിഡയില്‍ അന്തരിച്ചു. റാന്നി പേരങ്ങാട്ട് പരേതനായ വി.എം.കുരുവിളയുടെയും ചിന്നമ്മ കുരുവിളയുടെയും മകളാണ്. ജോഷ്, ജറി എന്നിവര്‍ മക്കളാണ്. മാത്യു കുരുവിള (രാജന്‍ ഫ്ലോറിഡ), പരേതയായ മോനി, ജോളി ആട്ടാപ്പള്ളില്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഡിസംബര്‍ 26 ന് 5 മുതല്‍ 9 വരെ ഡേവിയിലുള്ള ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനവും ശനിയാഴ്ച 10 മണിക്ക് സംസ്‌കാരശുശ്രൂഷയും നടത്തുന്നതാണ്.




വാര്‍ത്ത അയച്ചത് : ജോര്‍ജ് വര്‍ഗീസ്












from kerala news edited

via IFTTT