121

Powered By Blogger

Tuesday 30 June 2020

ഭാരതി എയര്‍ടെലിന്റെ ഡാറ്റ സെന്റര്‍ ബിസിനസില്‍ കാര്‍ലൈല്‍ ഗ്രൂപ്പ് 1762 കോടി നിക്ഷേപിക്കും

ഭാരതി എയർടെലിന്റെ ഉടമസ്ഥതയിലുള്ള നെക്സ്ട്ര ഡാറ്റ ലിമിറ്റഡിൽ കാർലൈൽ ഗ്രൂപ്പ് 1762 കോടി(23.5 കോടി ഡോളർ)രൂപ നിക്ഷേപിക്കും. ഡാറ്റ സെന്റർ ബിസിനസ് നടത്തുന്ന നെക്സട്രയിൽ 25ശതമാനം ഉടമസ്ഥതാവകാശമാണ് കമ്പനി ഇതിലൂടെ സ്വന്തമാക്കുക. ബാക്കിയുള്ള 75ശതമാനവും ഭാരതി എയർടെലിന്റെ കൈവശംതന്നെതുടരും. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെക്സ്ട്ര, ഇന്ത്യയിലെയും പുറത്തുമുള്ള വൻകിട സ്ഥാപനങ്ങൾക്ക് സേവനം നൽകിവരുന്നു. സ്റ്റാർട്ടപ്പുകൾ, എസ്എംഇകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പടെയുള്ളവർ സേവനം സ്വീകരിക്കുന്നുണ്ട്. ലൊക്കേഷൻ സർവീസ്, ക്ലൗണ്ട് ഇൻഫ്രസ്ട്രെക്ചർ, ഹോസ്റ്റിങ്, ഡാറ്റ ബായ്ക്കപ്പ് റിമോട്ട് ഇൻഫ്രസ്ട്രക്ടചർ എന്നീമേഖലകളിൽ വിഗദ്ധരാണ് നെക്സ്ട്ര. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർലൈൽ ഗ്രൂപ്പിനും ഡാറ്റ സെന്റർ പ്രവർത്തനങ്ങളിൽ നേരത്തെ സ്വാധീനമുണ്ട്. യുഎസിലെതന്നെ കോറസൈറ്റ്, സ്പെയിനിലെ ഇറ്റോണിക് എന്നീ സ്ഥാപനങ്ങളിൽ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. Carlyle Group to acquire 25% stake in Airtels Data Centre business

from money rss https://bit.ly/3eP3yjX
via IFTTT

സെന്‍സെക്‌സില്‍ 185 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെനേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. സെൻസെക്സ് 185 പോയന്റ് നേട്ടത്തിൽ 35,101ലും നിഫ്റ്റി 45 പോയന്റ് ഉയർന്ന് 10,347ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 842 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 727 ഓഹരികൾ നഷ്ടത്തിലുമാണ്. 50 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, ഐടിസി, ആക്സിസ് ബാങ്ക്, ബിപിസിഎൽ, എച്ച്ഡിഎഫ്സി, ടിസിഎസ്, റിലയൻസ്, ഐസിഐസിഐ ബാങ്ക്, വിപ്രോ, എസ്ബിഐ, ഇൻഫോസിസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര, എൻടിപിസി, എൽആൻഡ്ടി, ബ്രിട്ടാനിയ, ഒഎൻജിസി, നെസ് ലെ, ഗെയിൽ, മാരുതി സുസുകി, സിപ്ല, ടാറ്റ സ്റ്റീൽ, സൺ ഫാർമ, പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ സൂചികകളാണ് പ്രധാനമായും നേട്ടത്തിലുള്ളത്.

from money rss https://bit.ly/3ihsORP
via IFTTT

Chemban Vinod And Wife Mariam Thomas React To Trolls On Their Age Difference

Chemban Vinod And Wife Mariam Thomas React To Trolls On Their Age Difference
Not too long ago, Malayalam actor Chemban Vinod got hitched to Mariam Thomas in a hush-hush ceremony. The wedding that took place with the attendance of limited family members owing to COVID-19, soon became the talk of the town, majorly due

* This article was originally published here

വാഹന സൂചിക നേട്ടമുണ്ടാക്കി: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾക്ക് കാതോർത്തിരിക്കുകയാണ് നിക്ഷേപകർ. സെൻസെക്സ് 45.72 പോയന്റ് നഷ്ടത്തിൽ 34915.80ലും നിഫ്റ്റി 10.30 പോയന്റ് താഴ്ന്ന് 10,302.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1259 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1452 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, ഐഒസി, പവർഗ്രിഡ് കോർപ്, സൺ ഫാർമ, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്. ശ്രീ സിമെന്റ്സ്, മാരുതി സുസുകി, നെസ് ലെ, ഐസിഐസിഐ ബാങ്ക്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. വാഹനം, എഫ്എംസിജി സൂചികകൾ നേട്ടമുണ്ടാക്കിയപ്പോൾ ഊർജം, ഫാർമ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളിൽ വില്പന സമ്മർദം പ്രകടമായിരുന്നു.

from money rss https://bit.ly/2NDg2iG
via IFTTT

സാമ്പത്തിക പ്രതിസന്ധി: റിസര്‍വ് ബാങ്കിലെ മിച്ചമുള്ളതുകയില്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

കോവിഡ് വ്യാപനംമൂലം നികുതിവരുമാനം കുത്തനെ ഇടിയുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് ലാഭവിഹിതമായി കൂടുതൽ തുക സർക്കാർ ആവശ്യപ്പെട്ടേക്കും. രാജ്യമൊട്ടാകെ അടച്ചിട്ടത് സമ്പദ്ഘടനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രത്യക്ഷ-പരോക്ഷ നികുതിയിനത്തിൽ വൻഇടിവുണ്ടായി. പ്രതീക്ഷിച്ച ചരക്കുസേവനനികുതിയും ലഭിച്ചില്ല. പൊതുമേഖ സ്ഥാപനങ്ങളുടെ ഓഹരി വില്പനയും ഇതുവരെ നടന്നില്ല. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്കിൽനിന്ന് കൂടുതൽതുക സർക്കാർ പ്രതീക്ഷിക്കുന്നത്. ബജറ്റിൽ ലക്ഷ്യമിട്ടതിലുംകൂടതൽ ധനക്കമ്മിക്ക് ഇടവന്നേക്കാമെന്ന സാഹചര്യത്തിലാണ് അധിക വിഭവസമാഹരണത്തിനായി സർക്കാർ മറ്റുവഴികൾതേടുന്നത്. 2018-19 സാമ്പത്തികവർഷത്തിൽ അറ്റാദായമായ 12,13,414 കോടിയിൽനിന്ന് 28,000 കോടി രൂപയാണ് ലാഭവിഹിതമായി ആർബിഐ സർക്കാരിന് നൽകിയത്. അതിനുശേഷം 1.76 ലക്ഷംകോടി രൂപ കരുതൽ ശേഖരത്തിൽനിന്നും സർക്കാരിന് നൽകി. കൂടുതൽ സർക്കാർ ബോണ്ടുകൾ ആർബിഐ വാങ്ങുന്നതിനാൽ അവയിൽനിന്ന് ലഭിക്കുന്ന പലിശ ലാഭവിഹിതയിനത്തിൽ സർക്കാർ ഖജനാവിന് കൈമാറിയേക്കും. ഓപ്പൺ മാർക്കറ്റ് ഇടപെടലിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം 1.3 ലക്ഷംകോടി രൂപമൂല്യമുള്ള കടപ്പത്രങ്ങളാണ് കേന്ദ്ര ബാങ്ക് വാങ്ങിയത്. 10,000 കോടി മൂല്യമുള്ള സർക്കാർ സെക്യൂരിറ്റികൾ ദ്വിതീയ വിപണിവഴി വിൽക്കുകയുംചെയ്തു. ഇതേകലായളവിൽ 52,550 കോടി രൂപയുടെ സർക്കാർ സെക്യൂരിറ്റികൾ വാങ്ങുകയും 10 കോടി രൂപയുടെ വിൽപന നടത്തുകയും ചെയ്തു. അതിന് ലഭിക്കുന്ന പലിശയുൾപ്പടെയുള്ള തുക ലാഭവിഹതമായി സർക്കാരിന് കൈമാറിയേക്കും.

from money rss https://bit.ly/3dKE2uW
via IFTTT

ടിക് ടോക് തുടക്കംമാത്രം; 12 ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും ഉടനെ നിയന്ത്രണംവന്നേക്കും

ടിക് ടോക്കിനുപിന്നാലെ എയർ കണ്ടീഷണർ, ടെലിവിഷൻ സെറ്റ് തുടങ്ങി 12ലധികം ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പാർട്സുകളുടെ ഇറക്കുമതിക്കും ഉടനെ നിയന്ത്രണംകൊണ്ടുവന്നേക്കും. വിദേശ ഉത്പന്നങ്ങളെ, പ്രത്യേകിച്ച് ചൈനയിൽനിന്നുള്ളവയെ അവഗണിക്കുകയാണ് ലക്ഷ്യം. ടയർമുതൽ ചന്ദനത്തിരിവരെയുള്ള ഉത്പന്നങ്ങൾ രാജ്യത്ത് വൻതോതിൽ നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ നേരത്തെതന്നെ തുടങ്ങിയിരുന്നു. 12ഓളം ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനംവർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എയർ കണ്ടീഷണറുകൾപോലുള്ള ഇലക്ടോണിക് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിന് ശ്രമിക്കുന്നത്. ലിഥിയം അയൺ ബാറ്ററി, ആന്റിബയോട്ടിക്ക്, പെട്രോകെമിക്കൽസ്, വാഹന ഭാഗങ്ങൾ, കളിപ്പാട്ടങ്ങൾ, സ്റ്റീൽ, അലുമിനിയം, പാദരക്ഷ എന്നിവയുടെ നിർമാണം പ്രാദേശികമായി പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകും. കായിക ഉപകരണങ്ങൾ, ടി.വി സെറ്റുകൾ, സോളാർ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ എന്നിവയും വാണിജ്യന്ത്രാലയം തയ്യാറാക്കിയ പട്ടികയിലുണ്ട്. ഉരുളക്കിഴങ്ങ്, ഓറഞ്ച് എന്നിവ പ്രാദേശികമായി കൃഷിചെയ്യുന്നതിനും പ്രോത്സാഹനംനൽകും. ചൈനയുമായി സംഘർഷംതുടങ്ങിയതോടെയാണ് ഒരൂകൂട്ടം ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്. കസ്റ്റംസ് തീരുവ വർധന, സാങ്കേതിക മാനദണ്ഡങ്ങൾ ചൂണ്ടിക്കാണിച്ച് തടസ്സമേർപ്പെടുത്തൽ തുടങ്ങിയവഴികൾ സർക്കാർ ആലോചിക്കുന്നുണ്ട്. നിർദിഷ്ട തുറമുഖങ്ങളിലൂടെമാത്രം ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

from money rss https://bit.ly/38ayusq
via IFTTT

Monday 29 June 2020

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് ജൂലായ് മുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് ഇനി സ്റ്റാമ്പ് ഡൂട്ടിയും നൽകണം. ജൂലായ് ഒന്നുമുതലുള്ള നിക്ഷേപത്തിനാണിത് ബാധകം. ഒറ്റത്തവണ, എസ്ഐപി, എസ്ടിപി, ഡിവിഡന്റ് റീഇൻവെസ്റ്റുമെന്റ് തുടങ്ങിയ രീതിയിലുള്ള നിക്ഷേപത്തിനെല്ലാം സ്റ്റാമ്പ് ഡ്യൂട്ടി നൽകണം. നിക്ഷേപ പിൻവലിക്കുമ്പോൾ നൽകേണ്ടതില്ല. ഓഹരി അധിഷ്ഠിത ഫണ്ടുകൾ, ഡെറ്റ് ഫണ്ടുകൾ എന്നിവയക്കെല്ലാം ഇത് ബാധകമാണ്. നിക്ഷേപിക്കുന്നതുകയുടെ 0.005ശതമാനമാണ് ഡ്യൂട്ടി ഈടാക്കുക. അതായത് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 5 രൂപയാണ് ഈയനത്തിൽ നൽകേണ്ടിവരിക. ഹ്രസ്വകാലത്തേയ്ക്ക് കൂടിയ തുക നിക്ഷേപം നടത്തുന്ന ഡെറ്റ് ഫണ്ട് നിക്ഷേപകരെയാണ് സ്റ്റാമ്പ് ഡ്യൂട്ടികാര്യമായി ബാധിക്കുക. ജനുവരിയിലാണ് ആദ്യം സ്റ്റാമ്പ് ഡ്യൂട്ടി ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഏപ്രിലിലേയ്ക്കും ജൂലായിലേയ്ക്കും നീട്ടിവെയ്ക്കുകയായിരുന്നു. Stamp duty on mutual funds to apply from 1 July

from money rss https://bit.ly/2YHFMk9
via IFTTT

പാഠം 80: നിക്ഷേപം നടത്തേണ്ടത് പ്രായത്തിനനുസരിച്ച്, അതിനുള്ള വഴികളിതാ

പഠിച്ചിറങ്ങിയ ഉടനെ ഒരുസ്വകാര്യ സ്ഥാപനത്തിൽ മഹേഷിന് ജോലികിട്ടി. പ്രതിമാസം 35,000 രൂപയാണ് ശമ്പളം. ചെറുപ്പത്തിൽതന്നെ ഓഹരി നിക്ഷേപത്തെക്കുറിച്ചുംമറ്റും അറിഞ്ഞ മഹേഷ് മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപംതുടങ്ങാൻ മടിച്ചില്ല. ചെറുപ്പമായിരുന്നതിനാൽ ബാധ്യതകളില്ലാത്ത ജീവിതമായിരുന്നു മഹേഷിന്റേത്. പ്രതിമാസം ലഭിക്കുന്ന 35,000 രൂപയിൽനിന്ന് മുറിവാടകയും ഭക്ഷണചെലവും മറ്റുംകഴിച്ച് മിച്ചമുള്ള 20,000 രൂപ മാസത്തിന്റെ ആദ്യ ആഴ്ചയിൽതന്നെ നിക്ഷേപിക്കാൻ അയാൾ ശ്രദ്ധിച്ചു. മഹേഷിന്റെ ഉത്സാഹംകണ്ട സഹപ്രവർത്തകനായ ജോർജ് തോമസ് നിക്ഷേപ സാധ്യതകൾ മഹേഷിനോട് ചോദിച്ചറിഞ്ഞു. ജോർജിനപ്പോൾ പ്രായം 50കഴിഞ്ഞിരുന്നു. അതൊന്നും കണക്കിലെടുക്കാതെ അദ്ദേഹം ഓഹരിയിലും ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കാൻതുടങ്ങി, സാമ്പത്തികലക്ഷ്യങ്ങളൊന്നും നിശ്ചയിക്കാതെ. ബാധ്യതകളില്ലാത്ത മഹേഷ് ആദായം കൂടുതൽ ലഭിക്കുന്നതിന് റിസ്ക് കൂടിയ അഗ്രസീവ് പോർട്ട്ഫോളിയോ യാണ് സ്വീകരിച്ചിരുന്നത്. മൾട്ടിക്യാപുകളോടൊപ്പം മിഡ് ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകളിലും മഹേഷിന് നിക്ഷേപമുണ്ടായിരുന്നു. ജോർജ് തോമസ് ആവഴിതന്നെ തിരഞ്ഞെടുത്തു. കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണികൂപ്പുകുത്തിയപ്പോൾ ജോർജ് തോമസി പിടിച്ചുനിൽക്കാനായില്ല. അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയിലെ ചില ഫണ്ടുകൾ 30ശതമാനത്തിലേറെ നഷ്ടത്തിലായി. മൊത്തംമൂല്യത്തിലും വൻഇടിവുണ്ടായി. പരിഭവവുമായി അദ്ദേഹം മുന്നിലെത്തിയെങ്കിലും മഹേഷിന് കൈമലർത്താനെ കഴിഞ്ഞുള്ളൂ. ആരെയും അനുകരിക്കരുത് മറ്റുപലതിനെയുംപോലെ നിക്ഷേപത്തിന്റെകാര്യത്തിലും ആരെയും അനുകരിക്കാൻശ്രമിക്കരുത്. അതുനിങ്ങളെ അപകടത്തിലാക്കും. സാമ്പത്തിക ലക്ഷ്യങ്ങളും അവയുടെ കാലാവധിയും പ്രായവും കണക്കിലെടുത്തുള്ള നിക്ഷേപരീതിയാണ് സ്വീകരിക്കേണ്ടത്. വിവിധ പ്രായങ്ങിളുള്ളവർ നിക്ഷേപം തുടങ്ങമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ പരിശോധിക്കാം. 20കളിലാണെങ്കിൽ ബാധ്യതകൾ ഏറ്റവുംകുറഞ്ഞ കാലഘട്ടമായിരിക്കും ചെറുപ്പക്കാരുടേത്. 20തിനും 30നും ഇടയിലുള്ളപ്രായം സമ്പത്ത് പരമാവധിയുണ്ടാക്കാൻ യോജിച്ച സമയമാണ്. മറ്റുബാധ്യതകളില്ലെങ്കിൽ കുറച്ച് റിസ്ക് എടുത്ത് കൂടുതൽ ആദായംനേടാനുള്ള സാഹസികവഴികൾതേടാം. നിക്ഷേപത്തിന്റെ കാര്യത്തിൽ കൂടുതൽ ഉത്സാഹംകാണിക്കാൻ തയ്യാറാണെങ്കിൽ അഗ്രസീവ് രീതി സ്വീകരിക്കാം. അതായത് 80ശതമാനം തുകയും ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാം. അത്രതന്നെ റിസ്ക് എടുക്കാൻ താൽപര്യമില്ലെങ്കിൽ കൺസർവേറ്റീവ് നിക്ഷേപകനാകാം. ഓഹരി നിക്ഷേപ വിഹിതം 60ശതമാനത്തിലൊതുക്കാം. അഗ്രസീവ് രീതി സ്വീകരിക്കുന്നവർ നിക്ഷേപത്തിനായി മാറ്റിവെയ്ക്കുന്ന 80ശതമാനം തുകയിൽ 30ശതമാനവും മിഡ്ക്യാപ് ഫണ്ടുകളിൽ മുടക്കാം. ഏഴുമുതൽ പത്തുവർഷംവരെ എസ്ഐപി രീതിയിൽ നിക്ഷേപിക്കാൻ തയ്യാറായാൽ ഈഫണ്ടുകളിൽനിന്ന് 15ശതമാനം ആദായം നേടാൻ അത്ര ബുദ്ധിമുട്ടുണ്ടാകില്ല. ബാക്കിയുള്ള 50ശതമാനംതുക മൾട്ടിക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം. നികുതി ആനുകൂല്യംവേണ്ടവർ ടാക്സ് സേവിങ് ഫണ്ടുകളും തിരഞ്ഞെടുക്കാം. കൺസർവേറ്റീവ് നിക്ഷേപകരാകട്ടെ, ലാർജ് ക്യാപ്, അഗ്രസീവ് ഹൈബ്രിഡ്, ടാക്സ് സേവിങ് ഫണ്ടുകൾ എന്നിവ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക. അഗ്രസീവ് നിക്ഷേപകർ 20 ശതമാനവും കൺസർവേറ്റീവ് നിക്ഷേപകർ 40ശതമാനവുംതുക സ്ഥിര നിക്ഷേപ പദ്ധതകൾക്കായി മാറ്റിവെയ്ക്കുക. ബാങ്ക് നിക്ഷേപം, ലഘുസമ്പാദ്യ പദ്ധതികൾ, ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ, റിക്കറിങ് ഡെപ്പോസിറ്റ് എന്നിവയാണ് ഈവിഭാഗത്തിൽവരുന്ന പദ്ധതികൾ. റിട്ടയർമെന്റ്കാല ജീവിതം, സ്വന്തമായൊരുവീട്, വാഹനം, വിനോദയാത്ര തുടങ്ങിയവയായിരിക്കണം ഈകാലയളവിലെ നിക്ഷേപ ലക്ഷ്യങ്ങൾ. Equity: Mid cap & Small cap Fund 7Yr Return(%)* AUM(Cr)** Expense(%) Axis Midcap Fund 19.03 5,157 0.56% DSP Midcap Fund 19.10 6,498 1.00 SBI Small Cap Fund 23.26 3,374 0.92 *റിട്ടേൺ കണക്കാക്കിയ തിയതി ജൂൺ 30,2020. ആദായം ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലേത്. **ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. 30കളിൽ ഈകാലയളവിൽ ജോലിയിൽ സ്ഥിരതകൈവരിച്ചിട്ടുണ്ടാകാം. വിവാഹവും കുട്ടികളുംമൊക്കെയായുള്ള ജീവിതമായിരിക്കും 30കളിലേത്. അതുകൊണ്ടുതന്നെ നിക്ഷേപിക്കുന്നകാര്യത്തിൽ കരുതലോടെ നീങ്ങുക. അഗ്രസീവ് നിക്ഷേപകർ ഓഹരി വിഹിതം 80ശതമാനത്തിൽനിന്ന് 70 ആക്കികുറയ്ക്കുക. കൺസർവേറ്റീവ് നിക്ഷേപകരാകട്ടെ 60ശതമാനത്തിൽനിന്ന് 40ശതമാനവുമാക്കുക. ബാക്കിയുള്ള തുക നിക്ഷേപിക്കാൻ മുകളിൽ വ്യക്തമാക്കിയ ഡെറ്റ് സ്കീമുകൾ തിരഞ്ഞെടുക്കുക. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസംകൂടി ഈ കാലയളവിൽ പോർട്ട്ഫോളിയോയുടെ ഭാഗമാകണം. കുഞ്ഞ് ജനിച്ചയുടനെ ഇതിനായി നിക്ഷേപം തുടങ്ങിയാൽ ദീർഘകാലം മുന്നിലുള്ളതിനാൽ കൂട്ടുപലിശയുടെ ഗുണം സ്വന്തമാക്കാൻ കഴിയും. ഡെറ്റ് പദ്ധതികളിലെ നിക്ഷേപം ഹ്രസ്വകാലയളവിലെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി വിനിയോഗിക്കാം. എമർജൻസി ഫണ്ട്, വാഹനം, വനോദയാത്ര തുടങ്ങിയവ ഹ്രസ്വകാല നിക്ഷേപ പദ്ധതികളാണ്. Equity: Multi cap Fund 7Yr Return(%)* AUM(Cr)** Expense(%) SBI Focused Equity Fund 15.58 8,012 0.85 Axis Focused 25 Fund 15.20 9,428 0.65 DSP Equity Fund 14.05 3,110 1.00 Kotak Standard Multicap Fund 15.41 25,984 0.72 *റിട്ടേൺ കണക്കാക്കിയ തിയതി ജൂൺ 30,2020. ആദായം ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലേത്. **ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. 40കളിൽ ജീവിത ചെലവ് ഏറ്റവും ഉയരുന്നകാലഘട്ടമാണിത്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വർധിച്ച ജീവിതചെലവ്, ഭവനവായ്പ തിരിച്ചടവ് തുടങ്ങി നിരവധികാര്യങ്ങൾ നിങ്ങളുടെ മുന്നിലുണ്ടാകും. കുട്ടികളുടെ വിവാഹവും അതിനുപിന്നാലെയെത്തും. അഗ്രസീവ് നിക്ഷേപകർ 30കളിൽ സ്വീകരിച്ച നിക്ഷേപരീതി പിന്തുടരുക. കൺസർവേറ്റീവ് നിക്ഷേപകരാകട്ടെ 10 മുതൽ 20ശതമാനംവരെ ഡെറ്റ് അലോക്കേഷൻ വർധിപ്പിക്കുക. 20കളിൽ നിക്ഷേപംതുടങ്ങിയിട്ടുണ്ടെങ്കിൽ സാമ്പത്തിക ലക്ഷ്യങ്ങൾ പലതും പൂർത്തീകരിക്കാനുള്ള സമയമെത്തിയെന്ന് മനസിലാക്കിനീങ്ങുക. പുതിയതായി നിക്ഷേപംതുടങ്ങുന്നവർ പരമാവധി സമ്പത്ത് സ്വരൂക്കൂട്ടാൻ ഈ കാലഘട്ടത്തിൽ ശ്രദ്ധിക്കണം. വരുമാനം വർധിക്കുന്നതിനനസുരിച്ച് വർഷാവർഷം എസ്ഐപി തുകയിൽ 10ശതമാനം വർധനവരുത്താൻ ശ്രദ്ധിക്കുക. Equity: Large cap, Large & Mid cap Fund 7Yr Return(%)* AUM(Cr)** Expense(%) Axis Bluechip Fund 13.79 13,003 0.44 Motilal Oswal Focused 25 Fund 13.90 1,122 0.91 Canara Robeco Emerging Equities Fund 21.95 4,778 0.77 *റിട്ടേൺ കണക്കാക്കിയ തിയതി ജൂൺ 30,2020. ആദായം ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലേത്. **ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. 50കളിൽ റിട്ടയർമെന്റ് കാലത്തേയ്ക്കുള്ള ഒരുചുവട് അടുത്തുകഴിഞ്ഞുവെന്ന് മനസിലാക്കുക. അതിനുപ്രാധാന്യംനൽകിയുള്ള നിക്ഷേപത്തിന് മുൻഗണന നൽകുക. അതുവരെ ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിങ്ങൾ നിക്ഷേപിച്ച തുക സുരക്ഷിത നിക്ഷേപ പദ്ധതികളിലേയ്ക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചുതുടങ്ങാം. റിട്ടയർമെന്റിന് ഇനിയും 10വർഷം ബാക്കിയുണ്ട്. റിസ്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഘട്ടംഘട്ടമായി ഓഹരി അധിഷ്ഠിത പദ്ധതികളിൽനിന്നുള്ള നിക്ഷേപം ഡെറ്റ് പദ്ധതികളിലേയ്ക്ക് മാറ്റാം. ശ്രദ്ധിക്കുക. ഒറ്റയടിക്ക് നിക്ഷേപംമുഴുവൻ പിൻവലിച്ച് ഡെറ്റിലേയ്ക്ക് മാറ്റരുത്. പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം ലഭിക്കുന്നതിന് റിട്ടയർമെന്റ് കഴിഞ്ഞാലും ചെറിയതോതിൽ ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപം നിലനിർത്തുന്നത് നല്ലതായിരിക്കും. ആവശ്യംവരുമ്പോൾ മുൻകൂട്ടി ഘട്ടംഘട്ടമായി അതിൽനിന്നും പണം പിൻവലിക്കുക. വിപണിയുടെ സാധ്യതകളും നിങ്ങൾക്ക് അതുവരെ ലഭിച്ച ആദായവും കണക്കിലെടുത്ത് ബാങ്ക് എഫ്ഡി, ഡെറ്റ് ഫണ്ട് എന്നിവകളിലേയ്ക്കാണ് ഘട്ടംഘട്ടമായി നിക്ഷേപം മാറ്റേണ്ടത്. അതായത്, 53 വയസ്സുള്ളപ്പോൾ ഓഹരി വിപണി മികച്ച നേട്ടത്തിലാണെന്നിരിക്കട്ടെ നിക്ഷേപം സുരക്ഷിത പദ്ധതികളിലേയ്ക്ക് മാറ്റിതുടങ്ങാം. 20കളിൽ തുടങ്ങിയ റിട്ടയർമെന്റ് നിക്ഷേപത്തിന്റെ ഏറ്റവുംനേട്ടം ലഭിക്കാൻപോകുന്ന സമയമാണതെന്ന് മനസിലാക്കുക. 25-ാമത്തെ വയസ്സിൽ 3000 രൂപവീതം പ്രതിമാസം എസ്ഐപിയായി നിക്ഷേപിച്ചാൽ 30വർഷം കഴിയുമ്പോൾ 55-ാമത്തെവയസ്സിൽ(12ശതമാനം വാർഷിക ആദായപ്രകാരം) ലഭിക്കുക 1.80 കോടി രൂപയാണ്. 15ശതമാനം ആദായമാണ് ലഭിച്ചതെങ്കിൽ 3.33 കോടിയായി നിക്ഷേപം വളർന്നിട്ടുണ്ടാകും. നിക്ഷേപിച്ചതുകയാകട്ടെ 26.46 ലക്ഷംരൂപമാത്രവും. എസ്ഐപിതുകയിൽ ഓരോവർഷവും 10ശതമാനംവർധനവരുത്തിയാണ് ഈ നേട്ടംകണക്കാക്കിയിരിക്കുന്നത്. Equity: ELSS (Tax Saving) Fund 7Yr Return(%)* AUM(Cr)** Expense(%) Aditya Birla Sun Life Tax Relief 96 15.80 9,177 0.94 Axis Long Term Equity Fund 17.17 19,127 0.93 DSP Tax Saver Fund 14.80 5,359 0.94 *റിട്ടേൺ കണക്കാക്കിയ തിയതി ജൂൺ 30,2020. ആദായം ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലേത്. **ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. Hybrid: Aggressive Hybrid Fund 7Yr Return(%)* AUM(Cr)** Expense(%) SBI Equity Hybrid Fund 14.17 28,583 1.03 Canara Robeco Equity Hybrid Fund 14.21 2,883 0.80 ICICI Pru Equity & Debt Reg 13.25 17,423 1.24 *റിട്ടേൺ കണക്കാക്കിയ തിയതി ജൂൺ 30,2020. ആദായം ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലേത്. **ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. feedbacks to; antonycdavis@gmail.com ശ്രദ്ധിക്കാൻ: ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം നഷ്ടസാധ്യതൾക്കുവിധേയമാണ്. വർഷത്തിലൊരിക്കലെങ്കിലും ഫണ്ടുകളുടെ പ്രകടനംവിലയിരുത്തി ഉചിതമായതീരുമാനമെടുക്കുക. ആവശ്യമെങ്കിൽ ഫണ്ടുകൾ സ്വിച്ച്ചെയ്യുന്നതിനോ മറ്റുഎഎംസികളുടെ ഫണ്ടുകളിലേയ്ക്കുമാറുന്നതിനോ മടിക്കരുത്. സ്ഥിരനിക്ഷേപ പദ്ധതികളുടെ വിശദാംശങ്ങളറിയാൻ മുമ്പത്തെ പാഠങ്ങൾ കാണുക.

from money rss https://bit.ly/2YHF1rs
via IFTTT

സെന്‍സെക്‌സില്‍ 180 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 180 പോയന്റ് നേട്ടത്തിൽ 35141ലും നിഫ്റ്റി 60 പോയന്റ് ഉയർന്ന് 10372ലുമെത്തി. ബിഎസ്ഇയിലെ 825 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 268 ഓഹരികൾ നഷ്ടത്തിലുമാണ്. 38 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, യുപിഎൽ, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൻടിപിസി, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, എസ്ബിഐ, ഹീറോ മോട്ടോർകോർപ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടിസിഎസ്, സൺ ഫാർമ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വൊഡാഫോൺ ഐഡിയ, ഒഎൻജിസി, സെയിൽ ഉൾപ്പടെ 596 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ipbKts
via IFTTT

വിപണിയിൽ വിദേശ നിക്ഷേപം കൂടി, ജൂണില്‍ എത്തിയത് 21,600 കോടി രൂപ

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപം ഉയരുന്നു. ജൂൺ ഒന്നു മുതൽ 26 വരെയുള്ള കണക്കു പ്രകാരം 21,600 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് വിപണിയിലേക്ക് ഒഴുകിയെത്തിയത്. സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാർ സ്വീകരിച്ച ഉത്തേജക നടപടികളും റിസർവ് ബാങ്കിൻറെ നയതീരുമാനങ്ങളും ലോക്ഡൗണിനിടയിലും വിപണിയുടെ പ്രവർത്തനം സാവധാനം സാധാരണ നിലയിലേക്കു വരുന്നതുമെല്ലാം ഇന്ത്യൻ വിപണിയിൽ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇതാണ് കൂടുതൽ വിദേശനിക്ഷേപം എത്താൻ വഴിയൊരുക്കിയതും. 2020-ൽ ഒരു മാസം ഉണ്ടാകുന്ന ഏറ്റവും ഉയർന്ന വിദേശനിക്ഷേപവും ജൂണിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മേയിൽ 12,000 കോടിയിലധികം ഇത്തരത്തിൽ എത്തിയിരുന്നു. അതേസമയം, മാർച്ച് , ഏപ്രിൽ മാസങ്ങളിലായി ഇവർ വിറ്റൊഴിവാക്കിയത് 63,500 കോടിയുടെ നിക്ഷേപമാണ്. വിദേശനിക്ഷേപം കൂടുതൽ വന്നതോടെ ജൂണിൽ ഓഹരി സൂചികകൾ എട്ടു ശതമാനത്തിനടുത്ത് വർധന രേഖപ്പെടുത്തിയിട്ടുണ്ട്. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിൻറെ (എൻ.എസ്.ഡി.എൽ) കണക്കു പ്രകാരം സാന്പത്തിക സേവന കന്പനികളിലാണ് ഇത്തവണ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഏകദേശം 11,800 കോടിയിലധികം രൂപ ഈ രംഗത്ത് നിക്ഷേപിക്കപ്പെട്ടു. അതേസമയം, ടെലികോം സേവന കന്പനികളിൽ വിൽപ്പന തുടരുകയാണ്. ജൂൺ 15 വരെ 4,200 കോടിയുടെ നിക്ഷേപമാണ് ഇവർ പിൻവലിച്ചത്. വരും മാസങ്ങളിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ സാന്നിധ്യം ഇന്ത്യൻ വിപണിയിൽ കൂടുതലുണ്ടാകുമെന്നാണ് ഈ രംഗത്തുള്ളവർ നൽകുന്ന സൂചന.

from money rss https://bit.ly/38jNAMb
via IFTTT

സെന്‍സെക്‌സ് 210 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 209.75 പോയന്റ് നഷ്ടത്തിൽ 34,961.52ലും നിഫ്റ്റി 70.60 പോയന്റ് താഴ്ന്ന് 10312.4ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1597 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 136 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ, സിപ്ല, എംആൻഡ്എം തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. എഫ്എംസിജി ഒഴികെയുള്ള ഓഹരികൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംതാഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. കോവിഡ് വ്യാപനവും ആഗോളകാരണങ്ങളുമാണ് വിപണിയെ ബാധിച്ചത്. Sensex slips 210 pts amid weak global cues

from money rss https://bit.ly/2ZnqGQ9
via IFTTT

ഒരു ടിബി ശേഷിയുള്ള യുഎസ്ബി ടൈപ്പ്-സി പെന്‍ഡ്രൈവ് ഇന്ത്യയില്‍ പുറത്തിറക്കി

ഒരു ടെറാബൈറ്റ് (ടിബി) സ്റ്റോറേജ് ശേഷിയുള്ള യുഎസ്ബി ടൈപ്പ് സി-സ്മാർട്ട്ഫോൺ പെൻഡ്രൈവ് വെസ്റ്റേൺ ഡിജിറ്റൽ ഇന്ത്യയിൽ പുറത്തിറക്കി. സെക്കൻഡിൽ 150 എംബിവരെ വേഗമുള്ളവയാണ് പുതിയ പെൻഡ്രൈവ്. 13,259 രൂപയാണ് വില. സ്മാർട്ട്ഫോൺ, ടാബ്, ലാപ്ടോപ്, ഡെസ്ക് ടോപ്പ് എന്നിവയുമായി പരസ്പരം ഡാറ്റകൈമാറാൻ ശേഷിയുള്ളവയാണ് പുതിയ പെൻഡ്രൈവ്. അതിവേഗ ഡാറ്റ കൈമാറ്റത്തിന്ശേഷിയുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ടുള്ളവയാണ് ഇപ്പോൾ ഇറങ്ങുന്ന 40ശതമാനം സ്മാർട്ട്ഫോണുകളിലുമുള്ളത്. സാൻഡിസ്ക് മെമ്മറി സോൺ ആപ്പ് പ്രീലോഡ് ചെയ്തിട്ടുള്ളതാണ് പെൻഡ്രൈവ്. ഒരുതവണ ഇൻസ്റ്റാൾ ചെയ്താൽ വിവിധ ഡിവൈസുകൾ താനെതിരിച്ചറിയാൻ പെൻഡ്രൈവിനാകും. ഫോട്ടോ, വീഡിയോ, കോൺടാക്സ്, സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയവയുടെ ബായ്ക്കപ്പിന് ഇത് സാഹയിക്കുമെന്ന് കമ്പനിപറയുന്നു. ജൂലായ് നാലുമുതൽ ആമസോണിൽ പെൻഡ്രൈവ് ലഭ്യമാകും.

from money rss https://bit.ly/3g0DFOi
via IFTTT

230 ട്രെയിനുകളില്‍ തത്കാല്‍ റിസര്‍വേഷന്‍ ആരംഭിച്ചു

നിലവിൽ സർവീസ് നടത്തുന്ന 230 സ്പെഷൽ ട്രെയിനുകളിലേയ്ക്കുള്ള തൽക്കാൽ റിസർവേഷൻ റെയിൽവെ തുടങ്ങി. ജൂൺ 30മുതലുള്ള യാത്രകൾക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക. തൽക്കാൽ ബുക്കിങിന് നേരത്തെയുണ്ടായിരുന്ന രീതിതന്നെയാകും തുടരുക. യാത്രയ്ക്ക് ഒരുദിവസംമുമ്പാണ് ടിക്കറ്റ്ബുക്ക് ചെയ്യാനാകുക. എസി കോച്ചിലേയ്ക്ക് രാവിലെ 10നും സ്ലീപ്പർ ക്ലാസിലേയ്ക്ക് 11മണിക്കുമാണ് ബുക്കിങ് ആരംഭിക്കുക. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവവഴി ബുക്ക്ചെയ്യാം. സാധാരണ റിസർവേഷൻ ടിക്കറ്റുകൾ 120 ദിവസംമുമ്പുവരെ ബുക്ക്ചെയ്യാമെന്നും റെയിൽവെ വ്യക്തമക്കി. 30 പ്രത്യേക രാജധാനി ട്രെയിനുകൾക്കും 200 പ്രത്യേക മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കും ഇത് ബാധകമാണ്. Important 👇 Tatkal Booking will commence from 29/06/2020 in all Special Trains (starting with 0 numbers) for journey commencing from 30/06/2020 onwards.@Central_Railway — Shivaji M Sutar (@ShivajiIRTS) June 28, 2020

from money rss https://bit.ly/2YFuflt
via IFTTT

എയര്‍ ഇന്ത്യ വില്പന: താല്‍പര്യപത്രം നല്‍കാനുള്ള തിയതി മൂന്നാമതും നീട്ടി

എയർ ഇന്ത്യയുടെ വില്പനയ്ക്കുള്ള താൽപര്യപത്രം സമർപ്പിക്കുന്നതിനുള്ള അവസാന തിയതി മൂന്നാമതും നീട്ടി. രണ്ടുമാസത്തേയ്ക്കൂകൂടിയാണ് സമയം അനുവദിച്ചത്. ഇതുപ്രകാരം ഓഗസ്റ്റ് 31ആണ് അവസാന തിയതി. മാർച്ച് 17ആയിരുന്നു താൽപര്യപത്രം നൽകേണ്ട അവസാനതിയതിയായി ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീടത് ഏപ്രിൽ 30ലേയ്ക്കും ജൂൺ 30ലേയ്ക്കും രണ്ടുതവണയായി നീട്ടി. കോവിഡിനെതുടർന്നുള്ള ലോക്ക്ഡൗൺ നീണ്ടതിനാൽ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിലായതിനാലാണ് ഇത്തവണ തിയതി വീണ്ടും നീട്ടിയത്. യോഗ്യരായ നിക്ഷേപകർക്ക്(ക്യുഐബി) താത്പര്യപത്രം നൽകാൻ സെപ്റ്റംബർ 14വരെ സമയമുണ്ട്.

from money rss https://bit.ly/3ia8xO9
via IFTTT

Prithviraj Sukumaran's Vaariyamkunnan: Budget Of The Project Is Revealed!

Prithviraj Sukumaran's Vaariyamkunnan: Budget Of The Project Is Revealed!
Prithviraj Sukumaran, the talented actor is joining hands with popular filmmaker Aashiq Abu for the first time in his career, for the upcoming project Vaariyamkunnan. The movie, which revolves around the Malabar Mappila Lahala of 1921, has been making headlines recently

* This article was originally published here

നിക്ഷേപ പലിശകുറയുമ്പോള്‍ പരമാവധി ആദായംനേടാനുള്ള വഴികള്‍

ഏതാനും മാസംമുമ്പ് അമേരിക്കൻ കേന്ദ്രബാങ്ക് പലിശ നിരക്ക് പൂജ്യം ശതമാനത്തിനടുത്തായി കുറച്ചനടപടിയെ പിന്തുണച്ചവരും എതിർത്തവരുമുണ്ട്. മാന്ദ്യംനേരിടുന്ന സമ്പദ്വ്യവസ്ഥയെ സഹായിക്കാനുള്ള നടപടിയായാണ് ചിലർ ഇതിനെകണ്ടത്. എന്നാൽ യുഎസ് സമ്പദ്വ്യവസ്ഥയിലെ മിച്ചംപിടിക്കുന്നവരെ സംബന്ധിച്ചേടത്തോളം നിരക്ക് ഇത്രയുംകുറഞ്ഞത് ശിക്ഷയായി കണ്ടവരുമുണ്ട്. രാജ്യത്തെ പലിശനിരക്ക് പൂജ്യത്തിനടുത്തല്ലെങ്കിലും ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. സാമ്പത്തിക വേഗക്കുറവും കോവിഡ്-19 ഉണ്ടാക്കിയ പ്രതിസന്ധിയും തുടർച്ചയായി പലിശകുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചു. വിപണിയിൽ പണംഎത്തിക്കുന്നതിന് വായ്പ കൂടുതൽ എളുപ്പമാക്കാൻ ആർബിഐ പലിശനിരക്കു കുറയ്ക്കുകമാത്രമല്ല, എൽടിആർഒ പോലുള്ള ദീർഘകാല പലിശ സംവിധാനങ്ങൾ നടപ്പാക്കുകയും ചെയ്തു. പലിശനിരക്കു കുറച്ചുകൊണ്ട് വിപണിയിൽ കൂടുതൽ പണം എത്തിക്കുമ്പോൾ ഉപഭോഗവും നിക്ഷേപവും വർധിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയുംചെയ്യും. സമ്പദ്ഘടനയിൽ കോവിഡ്-19 കൊണ്ടുവന്ന തകരാറുകൾ കാരണം പലിശകുറയ്ക്കലിന്റെ ചക്രം റിസർവ് ബാങ്ക് തുടരാനാണ് സാധ്യത. ഈപരിപാടിയിൽ ഏറ്റവും കൂടുതൽ പരിക്കേൽക്കുക മിച്ചം പിടിക്കാൻ ശ്രമിക്കുന്നവർക്കാണ്. സാമ്പത്തിക വേഗക്കുറവിന്റെ കാലത്ത് അപകടം ഒഴിവാക്കുക എന്നതിനാണ് ബാങ്കിംഗ് മേഖല മുഖ്യപരിഗണനനൽകുക. ബാങ്കുകൾ വായ്പനൽകുന്നത് കുറയാൻ ഇതിടയാക്കും. മൊത്ത പലിശവരുമാനം നിലനിർത്തുന്നതിന് ബാങ്കുകൾ നിക്ഷേപ നിരക്കുകൾ ഗണ്യമായി കുറയ്ക്കുകയാണു ചെയ്യുന്നത്. മൊത്തപലിശ വരുമാനം എന്നാൽ പലിശ ലഭിക്കുന്ന ആസ്തികളിലൂടെ ലഭിക്കുന്ന വരുമാനത്തിൽനിന്ന് നിക്ഷേപ ബാധ്യതാ സേവനത്തിന്റെ ചെലവു കഴിച്ചുള്ള തുകയാണ്. വായ്പകളിലൂടെ ലഭിക്കുന്ന വരുമാനം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ നിക്ഷേപ ബാധ്യതാ സേവന ചെലവുകളും കുറയ്ക്കാനുള്ള ശ്രമത്തിലാണ് ബാങ്കുകൾ. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ മൊത്തം സമ്പാദ്യത്തിന്റെ 60 ശതമാനവും സംഭാവന ചെയ്യുന്നത് രാജ്യത്തെ കുടുംബങ്ങളാണ്. ഇന്ത്യൻ കുടംബങ്ങളുടെ മൊത്തം ധനആസ്തിയുടെ ഘടന പരിശോധിച്ചാൽ കറൻസിയും ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങളും 66 ശതമാനംവരും. ഇൻഷുറൻസ് ഫണ്ടുകളും മ്യൂച്വൽ ഫണ്ടുകളുമാണ് തൊട്ടുപിന്നിൽ. അതിനാൽ നിക്ഷേപ പലിശ നിരക്ക് കുറയ്ക്കുന്നത് മിച്ചംപിടിക്കുന്നവരെ കാര്യമായി ബാധിക്കും. സമ്പാദ്യശീലമുള്ളവരെ കുഴപ്പത്തിലാക്കിക്കൊണ്ട് പലിശ നിരക്കുകൾ ഇനിയും കുറയ്ക്കാനിരിക്കയാണ്. ഇന്ത്യൻ കുടംബങ്ങളുടെ മൊത്തം ധനആസ്തി 2018 സാമ്പത്തിക വർഷം മൊത്ത അഭ്യന്തരഉൽപാദനത്തിന്റെ 12 ശതമാനമായിരുന്നത് 2020 സാമ്പത്തിക വർഷം 10.6 ശതമാനമായി കുറഞ്ഞു. തൊഴിൽ നഷ്ടങ്ങളും ശമ്പളം കുറയ്ക്കലുംമറ്റും രൂക്ഷമായ ഇന്നത്തെ അനിശ്ചിത സാമ്പത്തിക പരിസ്തിതിയിൽ ആളുകൾ ചെലവുകുറച്ച് മിച്ചംപിടിക്കാനാണ് ശ്രമിക്കുക. എന്നാൽ 2021 സാമ്പത്തികവർഷം ഇന്ത്യൻ കുടുംബങ്ങൾക്ക് ഇത് കൂടുതൽ സാമ്പത്തിക ആസ്തി ഉണ്ടാക്കിക്കൊള്ളണമെന്നില്ല. റിസർവ് ബാങ്കിന്റെ ഒരു പ്രസിദ്ധീകരണത്തിൽ ഈയിടെ പറഞ്ഞതു പോലെ അടച്ചിടൽ മൂലം ഉപഭോഗത്തിൽ കുത്തനെ ഉണ്ടായ കുറവുകാരണം 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യൻ കുടുംബങ്ങളുടെ മൊത്തം സാമ്പത്തിക ആസ്തിയിൽ ക്ഷതംസംഭവിക്കാം. സാമ്പത്തിക പ്രവർത്തനങ്ങൾ പൂർസ്ഥിതിയിലാകാൻ എടുക്കുന്ന കാലതാമസം തുടർന്നുള്ള പാദങ്ങളിൽ കുടുംബങ്ങളുടെ സാമ്പത്തിക നീക്കിയിരിപ്പുകളെ ഇല്ലാതാക്കികക്കളയും എന്നഭയവും ഇല്ലാതില്ല. ബാങ്കുനിക്ഷേപങ്ങളുടെ ആകർഷണീയത നഷ്ടപ്പെട്ടതോടെ കൂടുതൽ ലാഭംനൽകുന്ന മറ്റുഉപാധികളിലേക്ക് ഇന്ത്യൻ കുടംബങ്ങൾ കണ്ണയക്കേണ്ടിയിരിക്കുന്നു. കൂടുതൽ സമ്പാദിക്കുകയും വരുമാനം കുറയുകയുംചെയ്യുന്ന അവസ്ഥ പ്രായോഗികമല്ല. നല്ലനിലവാരമുള്ള ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ, നന്നായി പ്രവർത്തിക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ എൻസി ഡികൾ, മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക പദ്ധതികൾ, സർക്കാർ ബോണ്ടുകൾ, ചെറുകിട നിക്ഷേപങ്ങൾ എന്നിവയിൽ നിക്ഷേപിക്കാനാണ് കുടുംബങ്ങൾ ശ്രദ്ധിക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ധനകാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/31pJMHL
via IFTTT

Sunday 28 June 2020

ഇന്ധനവില കൂട്ടി; പെട്രോളിന് ചിലയിടങ്ങളില്‍ 90 രൂപവരെയായി

21 ദിവസം തുടർച്ചയായി വില കൂട്ടിയ ശേഷം ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം തിങ്കളാഴ്ച വീണ്ടും പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. ഡീസൽ വില ലിറ്ററിന് 13 പൈസയും പെട്രോളിന് 5 പൈസയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ പെട്രോളിന് 80.43 രൂപയും ഡീസലിന് 80.53 രൂപയൂമായി. രാജ്യത്തെ വാണിജ്യതലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 87.19 രൂപയും ഡീസലിന് 78.83 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 80.59 രൂപയായി. ഡീസലിനാകട്ടെ 76.23 രൂപയുമാണ് വില.രാജ്യത്തെ 13 പ്രധാന നഗരങ്ങളിൽ പെട്രോൾ വില 80 രൂപ കടന്നു. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് ഉയർന്ന വിലയുള്ളത്. മധ്യപ്രദേശിലെ ബാലഘട്ടിൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കുന്നതിന് 90 രൂപ നൽകണം. ഇന്ധന വിലവർധന രാജ്യത്തെ പലവ്യവസായങ്ങളെയും ബാധിച്ചിട്ടുണ്ട്. ഡീസൽ വില ഉയർന്നതോടെ പച്ചക്കറികളുടെയും പഴങ്ങളുടെയും വില വർധിക്കുകയും ചെയ്തു. Petrol, diesel price hiked after a day's pause

from money rss https://bit.ly/2VpKYr2
via IFTTT

സെന്‍സെക്‌സില്‍ 338 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 338 പോയന്റ് താഴ്ന്ന് 34833ലും നിഫ്റ്റി 95 പോയന്റ് നഷ്ടത്തിൽ 10287ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 767 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1068 ഓഹരികൾ നഷ്ടത്തിലുമാണ്. ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ, ഹിൻഡാൽകോ, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഐടിസി, സിപ്ല, നെസ് ലെ, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, പവർ ഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. രാജ്യത്തിന്റെ സമ്പദ്ഘടന അപകടാവസ്ഥയിലാണെന്ന എസ്ആൻഡ്പിയുടെ മുന്നറിയിപ്പും ഏഷ്യൻ സൂചികകളിലെ നഷ്ടവുമാണ് വിപണിയെ സ്വാധീനിച്ചത്.

from money rss https://bit.ly/2VqFBI7
via IFTTT

തിരിച്ചെത്തുന്ന മലയാളികൾ എന്തിന്‌ ഭയക്കണം...?

നാല് ലക്ഷത്തോളം വിദേശ മലയാളികൾ ഉടൻ തിരിച്ചെത്തുമെന്നാണ് സൂചന. ഇതിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവർ ഒരു ലക്ഷത്തിലേറെ വരുമെന്നാണ് കണക്ക്. എല്ലാവരും വലിയ ആശങ്കയിലാണ്; 'ഇനി എന്ത്...?' എന്നാണ് ചോദ്യം. നാട്ടിലെ കടങ്ങൾക്കും പ്രാരബ്ധങ്ങൾക്കുമൊപ്പം സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന വരുമാനം കൂടി ഇല്ലാതാകുമ്പോൾ എന്താകും സ്ഥിതി...? സാമൂഹ്യ പ്രവർത്തകരും സർക്കാരും ഇതര സംഘടനകളും ആശ്വാസത്തിന്റെ വഴികൾ തേടിക്കൊണ്ടിരിക്കുന്നു. കേരളത്തിലേക്കുള്ള മടക്കം പ്രവാസി സമൂഹത്തിന്റെ സ്വപ്നങ്ങളുടെ അവസാനമാണെന്ന് ചിന്തിക്കേണ്ടതില്ല. വേണ്ടുവോളം അവസരങ്ങൾ ജന്മനാട് അവർക്കായി ഒരുക്കിയിരിക്കുന്നുവെന്നു കാണാം, ഒന്ന് ശ്രദ്ധിച്ചാൽ. നിപുണരായ തൊഴിലാളികൾ കോഴ്സ് സർട്ടിഫിക്കറ്റ് നേടിയവരെയല്ല, നൈപുണ്യം നേടിയ തൊഴിലാളികളെയാണ് ഇന്ന് കേരളത്തിന് ആവശ്യമുള്ളത്. ഇലക്ട്രീഷ്യൻ, പ്ളംബർ, മെയ്സൺ, െപയിന്റർ, കാർപ്പെന്റർ, എ.സി. മെക്കാനിക്, ലിഫ്റ്റ് ഓപ്പറേറ്റർ, അലുമിനിയം ഫാബ്രിക്കേഷൻ വർക്കർ, വെൽഡർ, ഗ്രൈൻഡർ, ഓട്ടോമൊബൈൽ റിപ്പെയറർ, ടയർ ചേഞ്ചർ, പഞ്ചർ വർക്കർ, ടെയ്ലർ, ഹെയർ കട്ടർ, ഡ്രൈവർ, ബ്യൂട്ടീഷ്യൻ, ഡി.ടി.പി. പ്രിന്റർ, അക്കൗണ്ടന്റ്, സോഫ്റ്റ്വേർ എൻജിനീയർ, ഹൗസ് കീപ്പർ, ക്ളീനർ, കാരിയർ, സപ്ളൈയർ തുടങ്ങി നിരവധി തൊഴിലുകളിൽ കേരളത്തിൽ അവസരങ്ങളുണ്ട്. ഇത്തരം മേഖലകളിൽ നിപുണരായവർക്കും ചെയ്യാൻ താത്പര്യമുള്ളവർക്കും ധാരാളം തൊഴിലവസരങ്ങളുണ്ട്. ചെറുകിട സംരംഭങ്ങൾക്ക് വൻ സാധ്യതകൾ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിപണന രംഗത്ത് വൻ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. മൂന്നരക്കോടി ജനങ്ങൾ സംരംഭകരുെട മൂലധനമാണ്. സ്വന്തമായി ഒരു തൊഴിൽ എന്നതിലുപരി, ഒരു 'ചലഞ്ചിങ് കരിയർ' ഏറ്റെടുക്കാൻ സൂക്ഷ്മ-ചെറുകിട വ്യവസായ മേഖല അവസരം നൽകുന്നു. എത്രത്തോളം വരുമാനം വേണമെന്ന് സംരംഭകനു തന്നെ നിശ്ചയിക്കാം. നിക്ഷേപങ്ങളുടെ സുരക്ഷ, നിയമത്തിന്റെ നൂലാമാലകൾ എന്നീ രണ്ട് ഘടകങ്ങളാണ് സംരംഭകരെ പിന്നോട്ടു നയിച്ചിരുന്നത്. തീരെ റിസ്ക് ഇല്ലാതേയും സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. നാമമാത്രമായ സംഖ്യയുടെ നിക്ഷേപത്തിൽ എത്രയോ സംരംഭങ്ങളാണ് ഇന്ന് സംസ്ഥാനത്ത് വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്നത്. കുടുംബ സംരംഭമായും അല്ലാതേയും നല്ല നിലയിൽ സംരംഭങ്ങൾ നടത്തി, നിരവധി പേർക്ക് തൊഴിൽ നൽകുകയും ലക്ഷങ്ങൾ സമ്പാദിക്കുകയും ചെയ്യുന്ന ഒട്ടനവധി സംരംഭകരുണ്ട് നമുക്കു ചുറ്റും. വീടുതന്നെ ആയിരിക്കും ഫാക്ടറി, ചിലപ്പോൾ അടുക്കള മാത്രവും! കാർഷികാധിഷ്ഠിത സംരംഭങ്ങൾ, ഭക്ഷ്യസംസ്കരണം, ഗാർമെന്റ്സ്, പേപ്പർ അധിഷ്ഠിതം, എണ്ണിയാൽ തീരാത്ത ബേക്കറി ഉത്പന്നങ്ങൾ, വറപൊരികൾ, അച്ചാർ, സ്ക്വാഷ്, ജാം, സോഡ, സോഫ്റ്റ് ഡ്രിങ്ക്സ്, കരകൗശല ഉത്പന്നങ്ങൾ, റബ്ബർ ഉത്പന്നങ്ങൾ, ഫർണിച്ചറുകൾ, ബ്യൂട്ടി പാർലർ, കാറ്ററിങ് സർവീസ്, ഭക്ഷ്യ എണ്ണകൾ, പ്ളാസ്റ്റിക് കണ്ടെയ്നറുകൾ, ചില്ലുകുപ്പികൾ, കർട്ടൺ വർക്കുകൾ, കാർട്ടൺ ബോക്സുകൾ, വർക്ക് ചെയ്ത സാരികൾ, ബെഡ് ഷീറ്റുകൾ, മോർണിങ് കിറ്റുകൾ, ഓൺലൈൻ കോച്ചിങ് / മാർക്കറ്റിങ് / മറ്റ് സേവനങ്ങൾ... അങ്ങനെ പോകുന്നു ഭവനങ്ങളിൽ ആരംഭിക്കാവുന്ന ലഘു സംരംഭങ്ങൾ. ഉണ്ണിയപ്പവും നെയ്യപ്പവും പരിപ്പുവടയും പപ്പടവടയും കട്ലറ്റും പഫ്സും ഉണക്കിയ പഴങ്ങളും പ്രാദേശിക രുചിഭേദങ്ങൾക്കനുസരിച്ചുള്ള കറികളും കറിക്കൂട്ടുകളും ഇന്ന് ലക്ഷങ്ങൾ വിറ്റുവരവുള്ള ലഘു സംരംഭങ്ങളാണ്. നടപടിക്രമങ്ങൾ ലളിതമായി പ്രവാസികൾക്ക് ആശങ്കകൾ ഇല്ലാതെ സംരംഭം തുടങ്ങാൻ കഴിയും വിധം നടപടികൾ കേരള സർക്കാർ ലളിതമാക്കിയിട്ടുണ്ട്. മുൻകൂർ ലൈസൻസ് ഇല്ലാതെ തന്നെ സംരംഭങ്ങൾ തുടങ്ങുന്നതിന് ഇപ്പോൾ അനുമതി ലഭിക്കുന്നതാണ്. 'റെഡ് കാറ്റഗറി'യിൽ വരാത്തതും 10 കോടിയിൽ താഴെ നിക്ഷേപം വരുന്നതുമായ സംരംഭങ്ങൾക്കാണ് ഈസൗകര്യം ലഭിക്കുക. മൂന്നു വർഷത്തിനു ശേഷം ആറു മാസത്തിനുള്ളിൽ ലൈസൻസുകൾ എടുത്താൽ മതി. അഞ്ച് എച്ച്.പി. പവർ വരെ ഉപയോഗിക്കുന്ന നാനോ ഹൗസ്ഹോൾഡ് സംരംഭങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസിൽ നിന്ന് പൂർണമായും ഒഴിവാക്കിക്കൊണ്ട് എൽ.എസ്.ജി.ഡി. ഉത്തരവായിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ അനുമതി ലഭിക്കത്തക്ക വിധത്തിൽ ലൈസൻസിങ് സംവിധാനം ലഘൂകരിച്ചിട്ടുണ്ട്. 'കെ-സ്വിഫ്റ്റ്' എന്ന ഓൺലൈൻ പ്ളാറ്റ്ഫോം വഴിയാണ് ഈ സൗകര്യം ലഭിക്കുക. സ്റ്റോപ്പ് മെമ്മോയ്ക്ക് നിയന്ത്രണം, ഡി.എം.ഒ. അനുമതി ഒഴിവാക്കൽ (മെഡിക്കൽ ഇതര സംരംഭങ്ങൾക്ക്), ലൈസൻസുകൾക്ക് അഞ്ച് വർഷത്തെ കാലാവധി, പൊതു അപേക്ഷാ ഫോറം, സംയുക്ത പരിശോധനകൾ തുടങ്ങി നിരവധി സൗകര്യങ്ങൾ സംരംഭകർക്ക് സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ വന്ന മാറ്റങ്ങളാണ് ഇത് എന്നുകൂടി ഓർക്കുക. സർക്കാർ സാമ്പത്തിക സഹായങ്ങൾ നിരവധി പ്രവാസികൾക്ക് ആശങ്കകൾ ഇല്ലാതെ സംരംഭ മേഖലയിലേക്ക് കടന്നുവരാൻ കഴിയുന്ന ധാരാളം സാമ്പത്തിക സഹായ പദ്ധതികളും നിലവിലുണ്ട്. 10 ലക്ഷം രൂപ വരെ യാതൊരു ജാമ്യവും ഇല്ലാതെ ധനകാര്യ സ്ഥാപനങ്ങൾ വായ്പ അനുവദിക്കുന്നതാണ്. തുടങ്ങുന്ന സ്ഥാപനം മാത്രമാണ് ഇവിെട ജാമ്യം. പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി (പി.എം.ഇ.ജി.പി.) പ്രകാരം 20 ലക്ഷം രൂപ വരെ, 35 ശതമാനം വരെ സബ്സിഡിയിൽ ഇപ്പോൾ അനുവദിക്കുന്നുണ്ട്. എംപ്ലോയ്മെന്റ് വകുപ്പ് വഴി നടപ്പാക്കുന്ന രണ്ട് പദ്ധതികൾ പ്രവാസികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. മൾട്ടി പർപ്പസ് ജോബ് ക്ളബ്ബ് പ്രകാരം 10 ലക്ഷം രൂപ വരെ വായ്പയും 25 ശതമാനം സബ്സിഡിയും (പരമാവധി രണ്ട് ലക്ഷം രൂപ) ലഭിക്കും. കെ.ഇ.എസ്.ആർ.യു. പ്രകാരം ഒരു ലക്ഷം രൂപ വായ്പയും 20 ശതമാനം സബ്സിഡിയും ലഭിക്കും. നോർക്ക റൂട്ട്സ് വഴി 20 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്നുണ്ട്. 15 ശതമാനം സബ്സിഡിയും ലഭിക്കും. രണ്ട് വർഷത്തെ പ്രവാസ സേവനമാണ് ഇതിനു വേണ്ടത്. ജില്ലാ വ്യവസായ കേന്ദ്രം വഴി നടപ്പാക്കുന്ന എന്റർപ്രണർ സപ്പോർട്ട് സ്കീം പ്രകാരം 15 മുതൽ 40 ശതമാനം വരെ സബ്സിഡി അനുവദിക്കുന്നുണ്ട്. നിർമാണ സ്ഥാപനങ്ങൾക്ക് അതിന്റെ സ്ഥിര നിക്ഷേപത്തിനാണ് സബ്സിഡി അനുവദിക്കുന്നത്. വായ്പ എടുക്കാത്ത സ്ഥാപനങ്ങൾക്കും ഈ സബ്സിഡി ലഭിക്കുന്നതാണ് (പരമാവധി 30 ലക്ഷം രൂപ വരെ). ഖാദി ബോർഡ് വഴി നടപ്പാക്കുന്ന 'എന്റെ ഗ്രാമം' പദ്ധതിപ്രകാരം അഞ്ച് ലക്ഷം രൂപ വായ്പയും 35 ശതമാനം വരെ സബ്സിഡിയും ലഭിക്കും. കൈത്തറി, യന്ത്രത്തറി, കരകൗശലം, നാനോ സംരംഭങ്ങൾ എന്നിവയ്ക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നിരവധി ആനുകൂല്യങ്ങൾ നൽകിവരുന്നുണ്ട്. ഫിഷറീസ്, നബാർഡ്, കെ.എഫ്.സി., കൃഷിവകുപ്പ്, െഡയറി, നാളികേര വികസന ബോർഡ്, റബ്ബർ ബോർഡ്, കയർ ബോർഡ്, വനിതാ കോർപ്പറേഷൻ, പിന്നാക്ക കോർപ്പറേഷൻ, നൂനപക്ഷ കോർപ്പറേഷൻ, എസ്.സി./എസ്.ടി. കോർപ്പറേഷൻ, കാർഷിക സർവകലാശാല, വെറ്ററിനറി യൂണിവേഴ്സിറ്റി, സ്റ്റാർട്ട്അപ്പ് മിഷൻ തുടങ്ങിയ ഏജൻസികളിൽനിന്നും സാങ്കേതിക-സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നുണ്ട്. സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക/സാങ്കേതിക സഹായങ്ങൾ, അനുമതികൾ എന്നിവ ലഭിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി കൈത്താങ്ങ് സഹായവും കിട്ടും. എന്തിന്റെ പേരിൽ ആയാലും വിദേശത്തുനിന്ന് തിരിച്ചെത്തുന്നവർക്ക് ആശങ്ക കൂടാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ട്. മുമ്പെങ്ങുമില്ലാത്ത വിധം കേരളം സംരംഭ വികസനത്തിന് പാകപ്പെട്ടിരിക്കുന്നു... ദുരഭിമാനം മാറ്റിവെച്ച് സമൂഹത്തിലേക്കിറങ്ങുകയേ വേണ്ടൂ. (വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'സ്വയംതൊഴിൽ സർക്കാർ സഹായ പദ്ധതികൾ' ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്) chandrants666@gmail.com

from money rss https://bit.ly/3g6MA0x
via IFTTT

നിങ്ങളുടെ സ്വർണവായ്പ 30നകം അവസാനിപ്പിക്കേണ്ടിവരും

കോട്ടയം: സബ്സിഡിയോടുകൂടിയുള്ള സ്വർണപ്പണയ കാർഷിക വായ്പ എടുത്തവർക്ക് ജൂൺ 30 നിർണായകം. അന്നാണ് അത്തരം വായ്പ തിരിച്ചടച്ച് സ്വർണം തിരിച്ചെടുക്കാനുള്ള അവസരം. പണയം എടുത്തില്ലെങ്കിൽ നാല് ശതമാനം പലിശ എന്ന ആനുകൂല്യം കിട്ടില്ല. വായ്പ കൂടിയ പലിശനിരക്കിലേക്ക് പോകും. സർക്കാർ നിശ്ചയിച്ച താഴെ പറയുന്ന മൂന്നിനം കാർഷികവായ്പകളിലേക്ക് പോയവർക്ക് ജൂൺ 30-ന്റെ മാനദണ്ഡം ബാധകമല്ല. തിരഞ്ഞെടുക്കാൻ മൂന്നിനം നിലവിൽ കാർഷിക വായ്പകൾ മൂന്ന് തരമാണ്. അത് ഇങ്ങനെ: • 1.60 ലക്ഷം രൂപ വരെ ഇൗടില്ലാതെ വായ്പ കിട്ടാൻ കെ.സി.സി. മാത്രം മതിയാകും. ഇൗ വായ്പയ്ക്ക് നാല് ശതമാനം പലിശയേയുള്ളൂ. • 1.60 ലക്ഷത്തിനു മുകളിൽ മൂന്ന് ലക്ഷം വരെ വായ്പ കിട്ടാൻ സ്വർണം പണയം വെക്കുകയും കരമടച്ച രസീത് കാണിക്കുകയും വേണം. ഇതിന് കെ.സി.സി. നിർബന്ധമല്ല. നാല് ശതമാനം പലിശ. • മൂന്ന് ലക്ഷത്തിനു മുകളിൽ 25 ലക്ഷം വരെ ഏഴ് ശതമാനം പലിശനിരക്കിൽ വായ്പ. സ്വർണം പണയം വെക്കുകയും കരമടച്ച രസീത് കൊടുക്കുകയും വേണം. സ്വർണവായ്പയിൽ വന്ന വ്യത്യാസം മുമ്പ് സ്വർണവും സ്വന്തമായി ഭൂമിയും ഉള്ളവർക്ക് കരമടച്ച രസീത് ഹാജരാക്കി പണയസ്വർണവും നൽകി വായ്പയെടുക്കാമായിരുന്നു. 2019 ഒക്ടോബർ ഒന്ന് മുതൽ ഇൗ രീതി മാറ്റാൻ റിസർവ് ബാങ്ക് നിർദേശിച്ചു. എല്ലാ സ്വർണപ്പണയവായ്പകളും പൂർണമായും കൃഷിക്ക് മാത്രമാക്കി. കെ.സി.സി. നിർബന്ധമാക്കി. 1.60 ലക്ഷം രൂപ വരെ ഇൗടില്ലാതെ നൽകാനുള്ള തീരുമാനമായിരുന്നു പ്രധാനം. കെ.സി.സി. മാത്രം ഇതിന് മതിയാകും. ചെറുകിട കൃഷിക്കാർക്ക് പണമില്ലാത്തതുമൂലം പണികൾ മുടങ്ങാതിരിക്കാനായിരുന്നു ഇത്. ഇതിൽ കൂടിയ തുക വേണ്ടവർക്ക് സ്വർണം ഇൗടോടെ രണ്ടു തരം വായ്പകളും നൽകാൻ നിർദേശിച്ചു. ഇൗ മൂന്നിനം വായ്പയും നിലവിൽ വന്ന സ്ഥിതിക്ക് ഇതിനു മുമ്പ് പരമ്പരാഗത രീതിയിൽ സ്വർണപ്പണയവായ്പയെടുത്തവരുടെ ഇടപാട് ക്രമവൽക്കരിക്കുക എന്നതാണ് റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നത്. പരമ്പരാഗത സ്വർണവായ്പകൾ അടച്ച് അവസാനിപ്പിക്കുന്നവർക്ക് പണത്തിന്റെ ആവശ്യം അനുസരിച്ച് മേൽപ്പറഞ്ഞ മൂന്നിലൊരുരീതിയിലുള്ള വായ്പ തിരഞ്ഞെടുക്കാം.

from money rss https://bit.ly/2BKea54
via IFTTT

അരനൂറ്റാണ്ട് മുമ്പത്തെ ദുബായ് എയര്‍പോര്‍ട്ട്

അരനൂറ്റാണ്ട് മുമ്പത്തെ ദുബായ് എയര്‍പോര്‍ട്ടാണിത്. ഇപ്പോഴത്തെ എയര്‍പോര്‍ട്ട് കണ്ടവര്‍ക്ക് തീര്‍ച്ചയായും ഇതൊരു ആശ്ചര്യമായി തോന്നും. എന്റെ അറിവില്‍ സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ എയര്‍പോര്‍ട്ടുകള്‍ ആണ് ഗള്‍ഫ് രാജ്യങ്ങളിലെ തിരക്കേറിയതും വലിപ്പമുള്ളതും. അവ കഴിഞ്ഞാല്‍ ഇതേ സ്ഥാനം ദുബായിക്കായിരിക്കും.

ദുബായ് എയര്‍പോര്‍ട്ടിന്റെ 1971ലെ ചിത്രമാണിത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം ഒരു മാറ്റം ദുബായിക്കുണ്ടാവുമെന്ന് ആരും 1971ല്‍ ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല. 





* This article was originally published here

Saturday 27 June 2020

Sufiyum Sujatayum Trailer Out: It's An Eternal Love Story Crushed By Society

Sufiyum Sujatayum Trailer Out: It's An Eternal Love Story Crushed By Society
Amazon Prime Video today unveiled the trailer of the much-anticipated Malayalam film, Sufiyum Sujatayum, which makes its global premiere exclusively on the streaming service platform, and is the fourth of the seven Indian films in five languages to do so. Directed

* This article was originally published here

വീണ്ടും വിദേശനിക്ഷേപം: ബൈജൂസിന്റെ മൂല്യം 1050 കോടി ഡോളറായി

യുഎസ് ടെക്നോളജി നിക്ഷേപ സ്ഥാപനത്തിൽനിന്ന് ബൈജൂസ് ആപ്പിൽ 10 കോടി ഡോളറിന്റെ നിക്ഷേപം. ഇതോടെ ബൈജൂസിന്റെ മൂല്യം 1050 കോടി ഡോളറായി. ഗ്ലോബൽ ടെക്നോളജി നിക്ഷേപസ്ഥാപനമായ ബോണ്ടിൽനിന്നാണ് ബൈജൂസിൽ 100 മില്യൺ ഡോളറിന്റെ നിക്ഷേപമെത്തിയത്. ടൈഗർ ഗ്ലോബൽ കഴിഞ്ഞ ജനുവരിയിൽ 200 മില്യൺ ഡോളർ നിക്ഷേപംനടത്തിയിരുന്നു. ഇതാദ്യമായാണ് രാജ്യത്തെ ഒരു സ്റ്റാർട്ടപ്പിൽ ബോണ്ട് നിക്ഷേപം നടത്തുന്നത്. യുഎസ് വെഞ്ചവർ ക്യാപറ്റിലിസ്റ്റും വാൾസ്ട്രീറ്റ് സെക്യൂരിറ്റീസ് അനസില്റ്റുമായ മേരി മീക്കറാണ് ബോണ്ടിന്റെ സ്ഥാപകരിലൊരാൾ. 5.7 കോടി രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 35 ലക്ഷം പെയ്ഡ് വരിക്കാരുമാണ് ബൈജൂസിന് നിലവിലുള്ളത്. വാർഷിക പുതുക്കൽ നിരക്ക് 85ശതമാനവുമാണ്. 2019-20 സാമ്പത്തികവർഷത്തിൽ കമ്പനിയുടെ വരുമാനം 1,430 കോടി രൂപയിൽനിന്ന് 2,800 കോടിയായിവർധിച്ചിരുന്നു. ഓൺലൈൻ കോഴ്സുകളുടെ സാധ്യതകൾ വർധിച്ചതോടെ ആറുമാസത്തിനുള്ളിൽ 4,000പേരെ നിയമിക്കാനൊരുങ്ങുകയാണ് കമ്പനി. നിക്ഷേപമെത്തിയതോടെ രാജ്യത്തെ ഏറ്റവുംമൂല്യമുള്ള രണ്ടാമത്തെ സ്റ്റാർട്ടപ്പായി ബൈജൂസ്. ഓയോ റൂംസിനെയാണ് ബൈജൂസ് മറികടന്നത്. സ്റ്റാർട്ടപ്പുകളിൽ മൂല്യത്തിൽമുന്നിൽ പേ ടിഎമ്മാണ്.

from money rss https://bit.ly/3i62ZUQ
via IFTTT

നാല് റെയില്‍വെ സ്‌റ്റേഷനുകള്‍ നവീകരിക്കാന്‍ താല്‍പര്യമറിയിച്ച് 32 സ്വകാര്യ കമ്പനികള്‍

ന്യൂഡൽഹി: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസനവുമായി റെയിൽവെ മുന്നോട്ടുപോകുന്നു. രാജ്യത്തെ നാല് പ്രധാന റെയിൽവെ സ്റ്റേഷനുകൾ നവീകരിക്കുന്നതിനായി ഇതിനകം 32 കമ്പനികളാണ് താൽപര്യം പ്രകടിപ്പിച്ചത്. നാഗ്പുർ, ഗ്വാളിയോർ, അമൃത് സർ, സബർമതി സ്റ്റേഷനുകളാണ് പിപിപി മാതൃകയിൽ നവീകരിക്കുന്നത്. നാലുസ്റ്റേഷനുകളിലായി 1,300 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തുക. കഴിഞ്ഞ ഡിസംബറിലാണ് ഇതുസംബന്ധിച്ച സ്വകാര്യ പങ്കാളിത്തംതേടിയത്. ജിഎംആർ കൽപതരു, ഐഎസ്ക്യു ക്യാപിറ്റൽ, ഫെയർഫാക്സ്, ജെകെബി മോൺടെ കാർലോ, ജിആർ ഇൻഫ്ര, കല്യാൺ ടോൾ, ക്യൂബ് കൺസ്ട്രക്ഷൻസ് തുടങ്ങിയ കമ്പനികളാണ് പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായിട്ടുള്ളത്. നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതോടെ റെയിൽവെ സ്റ്റേഷനുകളുടെ മുഖച്ഛായമാറുമെന്നാണ് റെയിൽവെ പ്രതീക്ഷിക്കുന്നത്. റെയിൽവെയുടെ ഉടമസ്ഥതയിലുള്ള പലസ്ഥലങ്ങളും സ്വകാര്യകമ്പനികൾക്ക് പാട്ടത്തിന് നൽകും. കച്ചവടസ്ഥാപനങ്ങൾ തുടങ്ങുന്നതിന് സ്വകാര്യ കമ്പനികൾക്ക് അനുതമിനൽകും. പാർക്കിങ് സ്ഥലം തുടങ്ങിയവയെല്ലാം ഈ കമ്പനികളുടെ നിയന്ത്രണത്തിലാകും. ഒരു ലക്ഷംകോടി രൂപമുടക്കി രാജ്യത്തെ 400 റെയിൽവെ സ്റ്റേഷനുകളാണ് സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ നവീകരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ലോക ബാങ്കിന്റെ ഫണ്ടിനോടൊപ്പം സ്വകാര്യ പങ്കാളത്തത്തോടൊപ്പവുമായിരിക്കും പദ്ധതി നടപ്പാക്കുക.

from money rss https://bit.ly/2YHrGzv
via IFTTT

പവന്റെവില 36,000 രൂപയിലേയ്ക്ക്: ശനിയാഴ്ച സ്വര്‍ണത്തിന് കൂടിയത് 400 രൂപ

സ്വർണവില വീണ്ടും റെക്കോഡ് ഭദിച്ചു. ശനിയാഴ്ച രണ്ടുതവണയായി പവന് 400 രൂപയാണ് കൂടിയത്. ഇതോടെ വില 35,920 രൂപയായി. കഴിഞ്ഞദിവസം 35,520 രൂപയായിരുന്നു പവന്റെ വില. ശനിയാഴ്ച രാവിലെ 280 രൂപയും ഉച്ചകഴിഞ്ഞ് 120 രൂപയുമാണ് വർധിച്ചത്. 4490 രൂപയാണ് ഗ്രാമിന്. ആഗോള വിപണിയിലെ വിലവർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തർദേശീയ വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,763.48 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. കോവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിച്ചതാണ് വിലവർധനവിനുപിന്നിൽ.

from money rss https://bit.ly/3i0sEhE
via IFTTT

സൗത്ത് ഇന്ത്യൻ ബാങ്കിന് ലാഭം 104.59 കോടി രൂപ

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 2019-20 സാമ്പത്തിക വർഷത്തെ അറ്റാദായം 104.59 കോടി രൂപയായി കുറഞ്ഞു. മുൻ വർഷം 247.53 കോടി രൂപ അറ്റാദായം നേടിയിരുന്നു. നാലാം പാദത്തിൽ സെക്യൂരിറ്റി രസീതുകൾക്കായി 255 കോടി രൂപയും കോവിഡ് പ്രത്യാഘാതത്തിന്റെ പേരിൽ 76 കോടി രൂപയും വകയിരുത്തിയതാണ് ലാഭം കുറയാൻ കാരണം. 2020 ജനുവരി-മാർച്ച് പാദത്തിൽ 143.68 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 3.13 ശതമാനം വർധിച്ച് 1,48,558 കോടി രൂപയായി. മൊത്തം കിട്ടാക്കടം വായ്പയുടെ 4.98 ശതമാനമായി ഉയർന്നെങ്കിലും അറ്റ നിഷ്ക്രിയ ആസ്തി 3.34 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വായ്പകളിൽ റീട്ടെയിൽ, കാർഷിക, ചെറുകിട വ്യവസായം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ബാങ്കിന്റെ ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്താൻ ഉപകരിച്ചെന്ന് മാനേജിങ് ഡയറക്ടർ വി.ജി. മാത്യു പറഞ്ഞു. മൊത്തം വായ്പയിൽ റീട്ടെയിൽ വായ്പകളുടെ വിഹിതം 32.32 ശതമാനമായി ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്.

from money rss https://bit.ly/31ncwko
via IFTTT

Friday 26 June 2020

ജൂലായ് മുതല്‍ എടിഎം ഇടപാടിന് സേവനനിരക്ക് നല്‍കേണ്ടിവരും

ലോക്ഡൗണിനെതുടർന്ന് ഇളവുനൽകിയ എടിഎം ഇടപാട് നിരക്കുകൾ ജൂലായ് ഒന്നുമുതൽ പുനഃസ്ഥാപിക്കും. ജൂൺ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകൾ ഒഴിവാക്കിയത്. ഇളുവുകൾ നീട്ടിയില്ലെങ്കിൽ ഇടപാടിന് നേരത്തയുണ്ടായിരുന്ന നിരക്കുകൾ വീണ്ടും ഈടാക്കിത്തുടങ്ങും. ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ് ഈടക്കുന്നത്. അതിനാൽ ബാങ്കിന്റെ ശാഖയിൽ നിന്നോ കസ്റ്റമർ കെയർ നമ്പറുകൾവഴിയോ അക്കൗണ്ട് ഉടമകൾ വിവരങ്ങൾ തേടേണ്ടതാണ്. മാസത്തിൽ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് എസ്ബിഐ അനുവദിച്ചിട്ടുള്ളത്. ഇതിൽ അഞ്ചെണ്ണം സ്വന്തം എടിഎമ്മുകൾവഴിയുള്ളതും മൂന്നെണ്ണം മറ്റുബാങ്കുകളുടെ എടിഎമ്മുകൾ വഴിയുള്ളതുമാണ്. മെട്രോ നഗരങ്ങളല്ലെങ്കിൽ 10 സൗജന്യ ഇടപാടുകൾ നടത്താം. നിശ്ചിത സൗജന്യ ഇടപാടുകളിൽ കൂടുതൽ നടത്തിയാൽ ഓരോന്നിനും 20 രൂപ സേവന നിരക്കും ജിഎസ്ടിയും നൽകണം. പണംപിൻവലിക്കലിനാണ് ഇത് ബാധകം. ബാലൻസ് അറിയൽ ഉൾപ്പടെയുള്ള മറ്റ് ഇടപാടുകൾക്ക് എട്ടുരൂപയും ജിഎസ്ടിയുമാണ് നൽകേണ്ടിവരിക.

from money rss https://bit.ly/2YD6A4Z
via IFTTT

നിർമാണഘടകങ്ങളുടെ ഇറക്കുമതി: ചൈനയെ ഒഴിവാക്കി മറ്റുരാജ്യങ്ങളുടെ സാധ്യതതേടുന്നു

മുംബൈ: ടെക്സ്റ്റൈൽ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ നിർമാണത്തിന് ആവശ്യമായ ഘടകങ്ങളുടെ ഇറക്കുമതിക്ക് മറ്റുരാജ്യങ്ങളുടെ സാധ്യതകൾതേടി ഇന്ത്യ. ചൈനയ്ക്കുപകരം ജപ്പാൻ, ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളിൽനിന്ന് ഇവ എത്തിക്കാനാകുമോ എന്നതാണ് പരിശോധിക്കുന്നത്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളിലൂടെ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതിനും നടപടികളുണ്ടാകും. കേന്ദ്ര വ്യവസായ-ആഭ്യന്തര വാണിജ്യപ്രോത്സാഹനവകുപ്പ് (ഡി.പി.ഐ.ഐ.ടി.) അടിയന്തരമായി ആവശ്യമുള്ള ഘടകങ്ങളുടെയും ഇവ ലഭ്യമായ രാജ്യങ്ങളുടെയും പട്ടിക തയ്യാറാക്കിവരികയാണ്. വിവിധ വ്യവസായസ്ഥാപനങ്ങളുമായും സംഘടനകളുമായും ഡി.പി.ഐ.ഐ.ടി. ചർച്ചനടത്തിയിട്ടുണ്ട്. പട്ടിക തയ്യാറായിക്കഴിഞ്ഞാൽ ഈ രാജ്യങ്ങളുമായി സംസാരിച്ച് ഇറക്കുമതിയിളവുകൾ ഉൾപ്പെടെ നൽകി ഇന്ത്യൻവിപണിയിൽ എത്തിക്കുന്നതാണ് പരിഗണനയിലുള്ളത്. സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ ചൈനയിൽനിന്നുള്ള ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നുമുതൽ എല്ലാ ടെലികോം ഉത്പന്നങ്ങളും വിശദമായി പരിശോധിക്കണമെന്ന് ടെലികോംവകുപ്പ് നിർദേശിച്ചു കഴിഞ്ഞു. ചൈനയിൽനിന്നുള്ള ഗുണമേന്മയില്ലാത്തതും വിലകുറഞ്ഞതുമായ ഉത്പന്നങ്ങളുടെ ഇറക്കുമതി തടയാനും നടപടികളെടുത്തുവരികയാണ്. ജപ്പാൻ, ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് ചൈനയെ അപേക്ഷിച്ച് വില കൂടുതലാണെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത് ഉത്പന്നങ്ങളുടെ വിലയിലും പ്രതിഫലിക്കും. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ഉത്പാദനം കുറഞ്ഞത് ആഭ്യന്തരവിപണിയിൽ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയുടെ വില ഉയരാൻ കാരണമായിട്ടുണ്ട്. ലഭ്യത കുറവായതിനാൽ ഇ-കൊമേഴ്സ് കന്പനികൾ ഉൾപ്പെടെ സ്മാർട്ട്ഫോണിനും മറ്റും നൽകിയിരുന്ന ഓഫറുകൾ ഒഴിവാക്കിത്തുടങ്ങി.

from money rss https://bit.ly/2BKZsdO
via IFTTT

21ാം ദിവസവും ഇന്ധനവില കൂട്ടി; മൂന്നാഴ്ചക്കിടെ ഡീസലിന് കൂടിയത് 10.45 രൂപ

കൊച്ചി: തുടർച്ചയായ 21-ാം ദിവസും രാജ്യത്തെ ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയും ശനിയാഴ്ച കൂട്ടി. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഒരു ലിറ്റർ ഡീസലിന് 10.45 രൂപയും പെട്രോൾ ലിറ്ററിന് 9.17 രൂപയുമാണ് എണ്ണ കമ്പനികൾ വർധിപ്പിച്ചത്. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 80.38 രൂപയാണ്ഇന്നത്തെ വില. ഡീസലിന് 76.42 രൂപയും. ഡൽഹിയിൽ പെട്രോൾ, ഡീസൽ വില തമ്മിൽ 2 പൈസയുടെ അന്തരം മാത്രമാണുള്ളത്. പെട്രോൾ ലിറ്ററിന് 80.38 രൂപയും ഡീസലിന് 80.40 രൂപയുമാണ് വില.കോഴിക്കോട് പെട്രോൾ ലിറ്ററിന് 80.83 രൂപയും ഡീസലിന് 76.42 രൂപയുമാണ് വില. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം ജൂൺ ഏഴ് മുതൽ പെട്രോൾ, ഡീസൽ വില പ്രതിദിനം പരിഷ്കരിക്കാൻ തുടങ്ങിയപ്പോഴാണ് വില കുത്തനെ ഉയരാൻ തുടങ്ങിയത്. രാജ്യാന്തര വിപണിയിൽ വിലത്തകർച്ച വന്ന ഘട്ടത്തിൽ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ 13 രൂപവരെ ഉയർത്തിയത് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ കുറവ് രാജ്യത്തെ ഉപഭോക്താവിന് ഇതോടെ ലഭിക്കാതായി. content highlights:Petrol, diesel prices hiked for 21th straight day

from money rss https://bit.ly/2BfWvSD
via IFTTT

‘A’ First Look Poster Released; Lijo Pellissery To Venture Into An Unusual Project

‘A’ First Look Poster Released; Lijo Pellissery To Venture Into An Unusual Project
After several speculations over Lijo Jose Pellissery's recent Facebook post, the super-talented director released the first look poster of his upcoming venture A today. In the conceptual poster, the title has been shown in magenta colour. He has also confirmed that

* This article was originally published here

സെന്‍സെക്‌സ് 329 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഉയർന്ന നിലവാരത്തിലാണ് സൂചികകളെത്തിയത്. സെൻസെക്സ് 329.17 പോയന്റ് നേട്ടത്തിൽ 35,171.27ലും നിഫ്റ്റി 94.10 പോയന്റ് ഉയർന്ന് 10,383ലും വ്യാപാരം അവസാനിപ്പിച്ചു. ഐടി ഓഹരികളും റിലയൻസും എച്ച്ഡിഎഫിസി ബാങ്കുമാണ് സെൻസെക്സിലെ നേട്ടത്തിനുപിന്നിൽ. ബിഎസ്ഇയിലെ 1629 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1040 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 141 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, ഇൻഫോസിസ്, ടിസിഎസ്, ഐഒസി, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ഭാരതി ഇൻഫ്രടെൽ, ബജാജ് ഫിനാൻസ്, ഐടിസി, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. സെക്ടറൽ സൂചികകളിൽ എഫ്എംസിജി, ഫാർമ എന്നിവ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2NCIiBL
via IFTTT

ഇപിഎഫിന്റെ പലിശ 8.5ശതമാനത്തില്‍നിന്ന് കുറച്ചേക്കും

ന്യൂഡൽഹി: 2020 സാമ്പത്തികവർഷത്തേയ്ക്ക് നിശ്ചയിച്ച ഇപിഎഫിന്റെ പലിശ 8.5ശതമാനത്തിൽനിന്ന് കുറച്ചേക്കും. നിക്ഷേപത്തിൽനിന്ന് ലഭിച്ച ആദായത്തിൽ കുറവുവന്നതും കഴിഞ്ഞമാസങ്ങളിൽ അംഗങ്ങൾ വൻതോതിൽ പണം പിൻലിച്ചതുമാണ് കാരണം. പലിശനിരക്ക് കുറച്ചാൽ ആറുകോടി വരിക്കാരെയാണ് ബാധിക്കുക. മാർച്ച് ആദ്യ ആഴ്ചയിലാണ് 8.5ശതമാനം പലിശ പ്രഖ്യാപിച്ചത്. എന്നാൽ കേന്ദ്ര ധനമന്ത്രാലയം അതിന് ഇനിയും അനുമതി നൽകിയിട്ടില്ല. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽമാത്രമെ തൊഴിൽമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കൂ. EPFO may slash FY20's interest rate

from money rss https://bit.ly/2Bdf2ir
via IFTTT

ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തില്‍ വന്‍ ഇടിവ്

ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപം ആറുശതമാനത്തോളം കുറഞ്ഞു. 2019ലെ കണക്കുപ്രകാരം 6,625 കോടി രൂപ(899 മില്യൺ സ്വിസ് ഫ്രാങ്ക്)യാണ് മൊത്തം നിക്ഷേപമായുള്ളത്. സ്വിറ്റ്സർലാൻഡിലെ കേന്ദ്ര ബാങ്കാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തിൽ ഇടിവുണ്ടാകുന്നത്. മൂന്നുസ്ഥാനംപിറകോട്ടുപോയി ഇന്ത്യയുടെ സ്ഥാനം 74ൽനിന്ന് 77-മതായി. യു.കെയ്ക്കാണ് ഒന്നാം സ്ഥാനം. സ്വിസ് ബാങ്കുകളിലെ മൊത്തം വിദേശ നിക്ഷേപത്തിന്റെ 27 ശതമാനംവരും യുകെയുടെ വിഹിതം. യു.എസ്, വെസ്റ്റ് ഇൻഡീസ്, ഫ്രാൻസ്, ഹോങ്കോങ് എന്നിവയാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങൾ. ജർമനി, ലക്സംബർഗ്, ബഹാമസ്, സിംഗപൂർ, കെയ്മെൻ ഐലൻഡ് എന്നീരാജ്യങ്ങളും ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്.

from money rss https://bit.ly/2YxqX3G
via IFTTT

Thursday 25 June 2020

ഫെയര്‍ ആന്‍ഡ് ലൗവ്‌ലിയിലൂടെമാത്രം യുണിലിവറിന് ലഭിക്കുന്നത് 4,100 കോടി രൂപ

ഫെയർ ആൻഡ് ലൗവ്ലിയിലൂടെമാത്രം ഹിന്ദുസ്ഥാൻ യുണിലിവർ രാജ്യത്തുനിന്ന് വർഷത്തിൽ നേടുന്നത് 4,100 കോടി രൂപ. ഫെയർനെസ് ക്രീം വിപണിയുടെ രാജ്യത്തെ മൊത്തംമൂല്യം ലഭ്യമല്ലെങ്കിലും 5,000 കോടിക്കും 10,000 കോടിക്കും ഇടയിലാണിതെന്നാണ് വിലയിരുത്തൽ. പ്രത്യേക ബ്രാൻഡിൽനിന്നുള്ള വരുമാനം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിപണിമൂല്യത്തിന്റെ 80ശതമാനവും സ്വന്തമാക്കുന്നത് ഫെയർ ആൻഡ് ലൗവ്ലിയെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. രാജ്യത്തെ ഫെയർനെസ് ക്രീം വിപണി പ്രധാനമായും കയ്യടക്കിയിരിക്കുന്നത് ആഗ്ലോ-ഡച്ച് സ്ഥാപനമായ ഹിന്ദുസ്ഥാൻ യുണിലിവറും പ്രൊക്ടർ ആൻഡ് ഗാംബ്ളും ഗ്രാർനിയ(ലാ ഓറിയൽ)റുമാണ്. ഇൻഡോനേഷ്യ, തായ്ലാൻഡ്, ബംഗ്ലാദേശ്, പാകിസ്താൻ, ഏഷ്യയിലെ മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങിളിലെല്ലാം ഫെയർ ആൻഡ് ലൗവ്ലിക്ക് വൻ വിപണിയാണുള്ളത്. ബ്രാൻഡിന്റെ പേരുമാറ്റം ഏതാനും മാസങ്ങൾക്കകം നടപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫെയർ ഒഴിവാക്കി ലവ്ലിമാത്രമാകും ഇനി പേരിൽ ഉണ്ടാകുക. ക്രീമിന്റെ പാക്കേജിൽ ഉള്ള രണ്ടുമുഖങ്ങളും ഷേഡ് ഗൈഡും ഒഴിവാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. Fair & Lovely nearly Rs 4,100 crore annual revenue from India alone

from money rss https://bit.ly/2BcYUgT
via IFTTT

20-ാംദിവസവും വിലകൂട്ടി: പെട്രോളിന് 80.59 രൂപയായി

തുടർച്ചയായി 20-ാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചു. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്. ഇതുപ്രകാരം ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ 80.13 രൂപയായി. ഡീസലിനാകട്ടെ 80.19 രൂപയും. കോഴിക്കോട് 80.59 രൂപയാണ് പെട്രോൾ വില. ഡീസലിന് 76.22 രൂപയും. മുബൈയിലാകട്ടെ ഒരുലിറ്റർ പെട്രോൾ ലഭിക്കുന്നതിന് 86.91 രൂപ കൊടുക്കണം. ഡീലസിന് അവിടെ 78.51 രൂപയുമാണ് വില. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം പ്രതിദിനം പരിഷ്കരിക്കാൻ തുടങ്ങിയപ്പോഴാണ് വില കുത്തനെ വർധിച്ചത്. അതിനുമുമ്പെ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ 13 രൂപവരെ ഉയർത്തിയത് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ കുറവ് രാജ്യത്തെ ഉപഭോക്താവിന് ഇതോടെ ലഭിക്കാതായി. ആഗോള വിപണിയിൽ ബ്രന്റ് ക്രൂഡ് ബാരലിന് 41.52 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. Petrol, diesel price hiked again

from money rss https://bit.ly/383bMlP
via IFTTT

സെന്‍സെക്‌സില്‍ 273 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 273 പോയന്റ് നേട്ടത്തിൽ 35,115ലും നിഫ്റ്റി 81 പോയന്റ് ഉയർന്ന് 10,370ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1389 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 320 ഓഹരികൾ നഷ്ടത്തിലുമാണ്. 59 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ഇൻഫോസിസ്, ബിപിസിഎൽ, ഐഒസി, ഹിൻഡാൽകോ, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, റിലയൻസ്, ബജാജ് ഓട്ടോ, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര, ഭാരതി ഇൻഫ്രടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, എച്ച്സിഎഫ്സി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2Zcghqk
via IFTTT

ചൈനയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് തുറമുഖങ്ങളിൽ കർശന പരിശോധന

മുംബൈ: ചൈനയിൽനിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങൾക്ക് രാജ്യത്തെ ചില തുറമുഖങ്ങളിൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയത് ചരക്കു നീക്കത്തെ ബാധിക്കുന്നതായി വ്യവസായസംഘടനകൾ. ചെന്നൈ തുറമുഖത്തെത്തുന്ന ഇത്തരം ഉത്പന്നങ്ങൾ പൂർണമായി പരിശോധിച്ചശേഷമേ പുറത്തേക്ക് നൽകൂവെന്ന നിലപാടിലാണ് കസ്റ്റംസ് അധികൃതർ. വാഹനഘടകങ്ങൾ, മരുന്നുനിർമാണത്തിനാവശ്യമായ രാസസംയുക്തങ്ങൾ, മൊബൈൽഫോൺ ഘടകങ്ങൾ, ടാബ്ലെറ്റുകൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇതുവരെ ഇടയിൽനിന്ന് ഉത്പന്നങ്ങളെടുത്ത് പരിശോധിക്കുകയാണ് ചെയ്തിരുന്നത്. പകരം ഉത്പന്നങ്ങളെല്ലാം വിശദമായി പരിശോധിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയതായി അറിവില്ല. ധനമന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ലോക്ഡൗണിൽ തടസ്സപ്പെട്ട പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലായി വരുന്നതേ ഉള്ളൂ. വിതരണശൃംഖല തടസ്സപ്പെടുന്നത് വ്യവസായമേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വ്യവസായസംഘടനയായ ഫിക്കി സർക്കാരിനെ അറിയിച്ചുകഴിഞ്ഞു. ആപ്പിൾ, ഫോക്സ്കോൺ, ഷവോമി, ഒപ്പോ, വിവോ തുടങ്ങിയ മൊബൈൽഫോൺ നിർമാണകന്പനികളെ പ്രതിനിധാനംചെയ്യുന്ന ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐ.സി.ഇ.എ.), ഐ.ടി. ഹാർഡ്വേർ കന്പനികളുടെ കൂട്ടായ്മയായ മെയിറ്റ് (എം.എ.ഐ.ടി.) എന്നീ സംഘനടകളും വിഷയം സർക്കാരിനുമുന്പാകെ ഉന്നയിച്ചിട്ടുണ്ട്. ഉയർന്നവിലയുള്ള ഉത്പന്നങ്ങളുടെ പായ്ക്ക് ഇടയ്ക്കുവെച്ച് അഴിക്കുന്നതിലൂടെ പലതും ഉപയോഗശൂന്യമായി മാറുമെന്നും വിൽക്കാൻ കഴിയാതെവരുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. എക്സ്റേ സ്കാനിങ്, ഡോഗ് സ്ക്വാഡ് സേവനങ്ങൾ പരിശോധനയ്ക്കായി പ്രയോജനപ്പെടുത്തി ചരക്കുനീക്കം വേഗത്തിലാക്കണമെന്നും ഇവർ വിവിധ മന്ത്രാലയങ്ങളോട് അഭ്യർഥിച്ചു. പരിശോധനയെത്തുടർന്ന് രാജ്യത്തെ ചൈനീസ് കന്പനികൾക്ക് ഘടകങ്ങൾ എത്തിക്കുന്നതിൽ തടസ്സം നേരിടുന്നതായും ഇതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ചൈനീസ് സർക്കാരും ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമായ ശേഷമാണ് തുറമുഖങ്ങളിൽ പരിശോധന കർശനമാക്കിയിരിക്കുന്നത്.

from money rss https://bit.ly/31eVvJj
via IFTTT

ഇ-കൊമേഴ്സ്: വിവരശേഖരണത്തിനും ഓഫറുകൾക്കും നിയന്ത്രണം

മുംബൈ: ഓൺലൈൻ വിപണിക്കുവേണ്ടിയുള്ള പരിഷ്കരിച്ച കരടുനയം ഉടൻ പുറത്തിറക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ആഭ്യന്തരവ്യാപാരികളെ സംരക്ഷിക്കുന്നവിധം ഓൺലൈൻ വിപണിയിലെ ഓഫറുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതായിരിക്കും പരിഷ്കരിച്ച നയത്തിലെ പ്രധാന നിർദേശം. കന്പനികൾ ശേഖരിക്കുന്ന വ്യക്തിഗതവിവരങ്ങൾ തദ്ദേശീയമായ സെർവറുകളിൽ സൂക്ഷിക്കണമെന്ന നിർദേശവും ഇതിലുണ്ടെന്നാണ് വിവരം. ഓഫറുകളും ഫ്ളാഷ് സെയിലുകളും നിയന്ത്രിക്കുന്നതിന് നടപടിയെടുക്കാൻ ആഭ്യന്തരവ്യാപാരികളും സംഘടനകളും വർഷങ്ങളായി സർക്കാരിനോട് ആവശ്യപ്പെട്ടുവരികയായിരുന്നു. വ്യവസായ ആഭ്യന്തര വാണിജ്യ പ്രോത്സാഹനവകുപ്പ് (ഡി.പി.ഐ.ഐ.ടി.) സെക്രട്ടറി ഗുരുപ്രസാദ് മൊഹപത്ര കരടുനയം അടുത്തദിവസം കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കൈമാറുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഇതുനടപ്പാക്കുന്നതിനുള്ള സമയപരിധി ഇനിയും തീരുമാനിച്ചിട്ടില്ല. പുതിയനയം നിലവിലുള്ള ചില ഓൺലൈൻ കന്പനികളുടെ ബിസിനസ് മോഡലിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുകളുണ്ട്. ഓൺലൈനിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന ചെറുകിടവ്യാപാരികൾക്ക് ഇൻസെൻറീവ് അനുവദിക്കുന്ന പദ്ധതിയും ഇതിലുൾപ്പെടുത്തിയേക്കും. കൂടാതെ അൺലിമിറ്റഡ് ഓഫറുകൾ, ഫ്ളാഷ് സെയിൽ തുടങ്ങിയവയ്ക്ക് നയത്തിൽ കൃത്യമായ നിർവചനം കൊണ്ടുവരും. ഉത്പന്നം ഏതുരാജ്യത്ത് നിർമിച്ചതെന്ന് രേഖപ്പെടുത്തും ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിൽക്കുന്ന ഉത്പന്നങ്ങൾ ഏതുരാജ്യത്ത് നിർമിക്കുന്നതാണെന്ന് രേഖപ്പെടുത്തുമെന്ന് ഇ-കൊമേഴ്സ് കന്പനികൾ സർക്കാരിനെ അറിയിച്ചു. ഈ രംഗത്ത് മുൻനിരയിലുള്ള ആമസോണും ഫ്ളിപ്കാർട്ടും ഇതിനായി ജൂലായ് വരെ സമയംചോദിച്ചിട്ടുണ്ട്. ഏതെങ്കിലും ഉത്പന്നം ഇപ്പോൾ നിരോധിക്കാൻ പദ്ധതിയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചൈനയിൽനിർമിച്ച ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വേഗത്തിൽ തിരിച്ചറിയാനും അവർക്ക് താത്പര്യമില്ലെങ്കിൽ ഒഴിവാക്കാനും അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ഉത്പന്നങ്ങൾ ചേർക്കുന്പോൾ ഇക്കാര്യം ഉൾപ്പെടുത്താൻ എളുപ്പമാണെങ്കിലും നിലവിലുള്ളവയിൽ ചേർക്കുക ശ്രമകരമാണെന്ന് കന്പനികൾ അറിയിച്ചിട്ടുണ്ട്. ഇതിന് കൂടുതൽസമയം വേണ്ടിവരും. ഘടകങ്ങൾ ചൈനയിൽ നിർമിച്ച് ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന ഉത്പന്നങ്ങളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും കന്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

from money rss https://bit.ly/3dBxyOC
via IFTTT

മെഗാ ഓൾഡ്‌ ഗോൾഡ്‌ എക്സ്‌ചേഞ്ച്‌, ഗോൾഡ്‌ റേറ്റ്‌ പ്രൊട്ടക്‌ഷൻ പ്ളാനുകളുമായി കല്യാൺ ജൂവലേഴ്‌സ്‌

കൊച്ചി: കല്യാൺ ജൂവലേഴ്സ് പഴയ ആഭരണങ്ങൾ മാറ്റി വാങ്ങുന്നതിനുള്ള മെഗാ ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് പ്ലാനും ആറു മാസം വരെ സ്വർണവിലയിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ പ്ളാനും പ്രഖ്യാപിച്ചു. മെഗാ ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് പദ്ധതിയിലൂടെ ഉപയോക്താക്കൾക്ക് ഏത് ജൂവലറിയിൽനിന്നും വാങ്ങിയ പഴയ സ്വർണാഭരണങ്ങൾ പരമാവധി വിലയിൽ മാറ്റി വാങ്ങുന്നതിനോ പണമാക്കി മാറ്റുന്നതിനോ സാധിക്കും. പഴയ സ്വർണത്തിന്റെ പരിശുദ്ധി കാരറ്റ് അനലൈസർ ഉപയോഗിച്ച് ഷോറൂമുകളിൽതന്നെ പരിശോധിക്കാം. പഴയ സ്വർണാഭരണങ്ങൾ വിൽക്കുമ്പോൾ ആർടിജിഎസ് വഴി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുന്നതിനും സൗകര്യമുണ്ട്. റേറ്റ് പ്രൊട്ടക്ഷൻ പ്ലാനിലൂടെ വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെ തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണിനിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. ജൂലായ് 31 വരെ കേരളത്തിലെ എല്ലാ കല്യാൺ ജൂവലേഴ്സ് ഷോറൂമുകളിലും ഈ മെഗാ ഓഫറുകൾ ലഭ്യമാവുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമൻ പറഞ്ഞു.

from money rss https://bit.ly/3g5FKZr
via IFTTT

Prithviraj Sukumaran Receives A Special Present From Daughter Alankrita On Father's Day!

Prithviraj Sukumaran Receives A Special Present From Daughter Alankrita On Father's Day!
Prithviraj Sukumaran is a doting father to his only daughter, Alankrita Menon Prithviraj. The Ayyappanum Koshiyum actor recently reunited with his family after spending around three months in Jordan, where he was stranded with the cast and crew of the upcoming

* This article was originally published here

നേട്ടമില്ലാതെ വിപണി: നിഫ്റ്റി 10,300ന് താഴെ ക്ലോസ് ചെയ്തു

മുംബൈ: ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേരിയനഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 26.88 പോയന്റ് നഷ്ടത്തിൽ 34,842.10ലും നിഫ്റ്റി 16.40 പോയന്റ് താഴ്ന്ന് 10,288.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1477 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1130 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. ഐടിസി, ഹീറോ മോട്ടോർകോർപ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിന്റ്സ്, ഹിൻഡാൽകോ, ഐഒസി, അദാനി പോർട്സ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി, ഫാർമ ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകളെല്ലാം നഷ്ടത്തിലായിരുന്നു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടമുണ്ടാക്കി. Nifty ends June series below 10,300

from money rss https://bit.ly/2A7tRCU
via IFTTT

1,964 കോടി തിരിച്ചുകിട്ടി: നിക്ഷേപകര്‍ക്ക് വിതരണംചെയ്യുമെന്ന് ഫ്രാങ്ക്‌ളിന്‍

പ്രവർത്തനം മരവിപ്പിച്ച ആറു ഫണ്ടുകളിലെ 1,964 കോടി രൂപയുടെ നിക്ഷേപം തിരിച്ചുകിട്ടിയതായി ഫ്രാങ്ക്ളിൻ ടെംപിൾടൺ നിക്ഷേപകരെ അറിയിച്ചു. ബാങ്കുകളിലെ ബാധ്യത തീർത്തതിനുശേഷം നിക്ഷേപകർക്ക് പണംതിരികെ നൽകിത്തുടങ്ങും. രണ്ടു ഫണ്ടുകളിൽ പണംമിച്ചമുണ്ടെന്നും ടെംപിൾടൺ ഇന്ത്യ വൈസ് പ്രസിഡന്റ് സജ്ഞയ് സാപ്രെ അറിയിച്ചു. ഇ-വോട്ടിങ് പ്രകാരമുള്ള അനുമതിക്കുശേഷമാകും പണം നിക്ഷേപകർക്ക് നൽകുക. നിലവിൽ ഇ-വോട്ടിങ് ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുള്ളതിനാൽ അത് നീക്കിയശേഷമാകും യൂണിറ്റ് ഉടമകൾക്ക് പണംലഭിക്കുക. കഴിഞ്ഞ ഏപ്രിൽ 23നാണ് ആറ് ഡെറ്റ് പദ്ധതികളുടെ പ്രവർത്തനം മരവിപ്പിക്കാൻ എഎംസി തീരുമാനിച്ചത്. മൂന്നുലക്ഷം നിക്ഷേപകർക്കായി 25,000 കോടി രൂപയാണ് തിരിച്ചുകൊടുക്കാനുള്ളത്. നിക്ഷേപകർ വിവിധ ഹൈക്കോടതികളിലായി നൽകിയ പരാതികൾ കർണാകട ഹൈക്കോടതിയിലേയ്ക്ക് മാറ്റാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

from money rss https://bit.ly/3fTSfac
via IFTTT

കേരളത്തില്‍ പെട്രോള്‍ വില 80 രൂപ കടന്നു

തുടർച്ചയായി പത്തൊമ്പതാമത്തെ ദിവസവും വിലകൂട്ടിയതോടെ കേരളത്തിൽ പെട്രോൾ വില 80 കടന്നു. 80.38 രൂപയാണ് കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസലിനാകട്ടെ 76.05 രുപയും. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ഡീസൽ വില പെട്രോൾ വിലയെ മറികടുന്നു. ഡീസൽ വില ലിറ്ററിന് 80.02 രൂപയും പെട്രോൾ വില 79.92 രൂപയുമാണ്. 19 ദിവസംകൊണ്ട് ഒരു ലിറ്റർ ഡീസൽവില 8.5രൂപയും പെട്രോൾവില 10.49 രൂപയുമാണ് കൂടിയത്. ലോക്ക്ഡൗണിലെ 82 ദിവസത്തെ ഇടവേളയ്ക്കുശേഷം ദിനംപ്രതി വില പരിഷ്കരിക്കാൻ തുടങ്ങിയതോടെ ഒരൊറ്റദിവസംപോലും ഇതുവരെ വിലവർധിക്കാതിരുന്നിട്ടില്ല.

from money rss https://bit.ly/2NFR16B
via IFTTT

എംസിഎക്‌സിന് ഗോള്‍ഡ്,സില്‍വര്‍ മിനി വിഭാഗങ്ങളില്‍ അവധി വ്യാപാരത്തിന് അനുമതി

കൊച്ചി: രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എകസ്ചേഞ്ചായ എംസിഎക്സിന് ഗോൾഡ് മിനി ( 100 ഗ്രാം) സിൽവർ ( 5 കിലോഗ്രാം) എന്നിവയുടെ അവധി വ്യാപാരത്തിന് സെബിയുടെ അനുമതി ലഭിച്ചു. ഓഗസ്റ്റ് മാസത്തിൽ കാലാവധി കഴിയുന്നത് മുതലുള്ള ഗോൾഡ് മിനി ഓപ്ഷൻ, ഫ്യൂച്ചർ വ്യാപാരങ്ങൾ ആരംഭിക്കുമെന്ന് എംസിഎകസ് അധികൃതർ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തിയ്യതി കാലാവധി കഴിയുന്ന രീതിയിൽ മൂന്ന് മാസത്തേക്കുള്ള കരാറുകൾ ലഭ്യമാകും. സ്വർണ്ണ വിപണിയിലെ ചെറുകിട-ഇടത്തരം ഇടപാടുകാരെ ഗോൾഡ് മിനി വ്യാപാരം ആകർഷിക്കുമെന്നാണ് എംസിഎക്സിന്റെ പ്രതീക്ഷ.

from money rss https://bit.ly/2NFR2rb
via IFTTT

Wednesday 24 June 2020

ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യയ്ക്കുകഴിയുമോ ?

ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി ഇന്ത്യ-ചൈന സംഘർഷം പുതിയവിതാനം തേടുകയാണ്. പൊതുജന ഹിതമനുസരിച്ച് ഗവണ്മെന്റ് പ്രവർത്തിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളെ അത് ദോഷകരമായി ബാധിക്കും. കടുത്ത നിലപാടു സ്വീകരിക്കുന്നതിനുമുമ്പ് ഈതന്ത്രത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് മനസിലാക്കേണ്ടത് പ്രധാനമാണ്. ആഗോളശക്തി എന്നനിലയിലുള്ള ചൈനയുടെ മുന്നേറ്റത്തിന് പ്രധാന പിന്തുണനൽകുന്നത് അതിന്റെ കയറ്റുമതി വളർച്ചയിൽ അധിഷ്ഠിതമായ തന്ത്രമാണ്. ആഗോളതലത്തിലുള്ള ചൈനയുടെ കയറ്റുമതി 2008ലെ 7 ശതമാനത്തിൽനിന്ന് 2018ൽ 11 ശതമാനമായി വളർന്നിരിക്കുന്നു. ലോക വ്യാപാരരംഗത്തെ ചൈനയുടെ വർധിക്കുന്ന സാന്നിധ്യം ലോകത്തിന്റെ ഫാക്ടറി എന്നപേര് അതിനു ചാർത്തിക്കൊടുത്തു. 2020 സാമ്പത്തികവർഷം 65 ബില്യൺ യുഎസ് ഡേളറിന്റെ ചൈനീസ് ഉൽപന്നങ്ങളാണ് ഇന്ത്യ ഇറക്കുമതിചെയ്തത്. രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയുടെ 14 ശതമാനം വരുമിത്. നിർമ്മിത ഉൽപന്നങ്ങളാണ് ഇതിൽ 96 ശതമാനവും. ഇതിൽതന്നെ ഏറ്റവുംകൂടുതൽ (33 ശതമാനം) ഇലക്ട്രോണിക് സാമഗ്രികളാണ്. എഞ്ചിനീയറിംഗ് ഉൽപന്നങ്ങൾ രണ്ടാം സ്ഥാനത്തും (32 ശതമാനം) കെമിക്കൽ (20 ശതമാനം) മൂന്നാം സ്ഥാനത്തുമാണ്. ഉൽപന്നങ്ങളുടെ ഈ ഒഴുക്കുതടയാനുള്ള ഏതുശ്രമവും ഇന്ത്യയെസംബന്ധിച്ചേടത്തോളം കൂടുതൽ പണച്ചെലവുണ്ടാക്കും. ഇന്ത്യൻ വിപണിയിൽ ചൈനീസ് ഉൽപന്നങ്ങൾ നേടിയമേൽക്കൈ പ്രധാനമായും അവയുടെ വിലക്കുറവുകാരണമാണ്. ഉദാഹരണത്തിന് വിലയും ഗുണമേന്മയും തമ്മിലുള്ള അനുപാതം മെച്ചമായതിനാൽ ചൈനീസ് സ്മാർട്ട് ഫോണുകൾക്ക് രാജ്യത്തെ വിപണിയിൽ കൂടുതൽ ആവശ്യക്കാരുണ്ട്. 2019 സാമ്പത്തികവർഷം ഇന്ത്യയിലെ സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ എണ്ണം 50 കോടിയിലധികമാണ്. മുൻവർഷത്തേക്കാൾ 18 ശതമാനം കൂടുതലാണിത്. സ്മാർട്ട് ഫോണുകൾക്ക് കൂടുതൽ ഉപഭോക്താക്കളെ സൃഷ്ടിക്കുന്നതിൽ ചൈനീസ് ബ്രാൻഡുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. ചൈനീസ് ഉൽപന്നങ്ങൾക്ക് ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചാലും ആത്യന്തികമായി അതിന് കൂടുതൽ വിലനൽകേണ്ടിവരിക ഇന്ത്യൻ ഉപയോക്താക്കളായിരിക്കും. ഇതുപോലെ ഉൽപാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾക്കും മറ്റുഘടകങ്ങൾക്കും അഭ്യന്തര വ്യവസായരംഗം വലിയതോതിൽ ചൈനയെ ആശ്രയിക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന വാഹനഘടകങ്ങളിൽ 24 ശതമാനവും ചൈനയിൽ നിന്നാണ്. ഫാർമസ്യൂട്ടിക്കൽ രംഗത്താകട്ടെ മൊത്തം ഇറക്കുമതി ചെയ്യുന്ന മരുന്നുകളിലും മരുന്നുനിർമ്മാണത്തിനാവശ്യമായ ഉപോൽപന്നങ്ങളിലും 68 ശതമാനവും ചൈനയിൽ നിന്നാണ്. ഇതേവിലയിൽ പെട്ടെന്ന് പകരം വിതരണക്കാരെ കണ്ടെത്തുക ഫാർമസ്യൂട്ടിക്കൽ കമ്പനികളെ സംബന്ധിച്ചേടത്തോളം പ്രയാസകരമായിരിക്കും. ചൈനയുമായുള്ള വ്യാപാരബന്ധം ഒഴിവാക്കുക എന്നത് പറയുന്നത്ര എളുപ്പമല്ല. എന്നാൽ ഇന്ത്യക്കു ചൈനയോടൊപ്പമെത്താൻ കഴിയില്ലെന്നോ ആഗോള വ്യാപാരരംഗത്ത് ചൈനയുടെ സ്ഥാനം പിടിച്ചെടുക്കാനോ കഴിയില്ലെന്നോ ഇതിനർത്ഥമില്ല. കോവിഡ്-19ന്റെ ഈ കഠിനകാലത്തും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണിന്ത്യയുടേതെന്ന് അന്തർ ദേശീയ നാണ്യനിധി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ വളർച്ചാനിരക്ക് 1.9 ശതമാനമായി കണക്കാക്കുമ്പോൾ മറ്റു പല രാജ്യങ്ങളുടേതും പ്രതികൂല നിലയിലാണ്. എന്നാൽ സാമ്പത്തിക രംഗത്ത് ചൈനയുമായി കാർക്കശ്യത്തോടെ ഇടപെടാൻ ഇതൊന്നും മതിയാവില്ല. സമ്പദ് വ്യവസ്ഥയിലെ ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കുകയും ഹൃസ്വകാല പരിഹാരങ്ങൾക്കു പകരം കൂടുതൽ പരിഷ്കരണ നടപടികൾ കൊണ്ടുവരികയുംവേണം. ഏറ്റവും പ്രധാനം പരിഷ്കരണ നടപടികൾ സാർത്ഥകവും ഫലംനൽകുന്നതുമായിരിക്കണം എന്നതാണ്. മുടന്തുന്ന സാമ്പത്തിക രംഗത്ത്ദീർഘകാലമായി ആവശ്യമായിരുന്ന പരിഷ്കരണങ്ങൾ നടപ്പാക്കാൻ ആഗോള ആരോഗ്യ പ്രതിസന്ധിതന്നെ വേണ്ടിവന്നു. ഇത്തരം കാലതാമസങ്ങൾ വികസ്വര സമ്പദ്ഘടനകളെ സംബന്ധിച്ചേടത്തോളം താങ്ങാനാവാത്തതായിരിക്കും. യുഎസ്- ചൈന വ്യാപാരതർക്കം ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് ഗുണകരമാവുമെന്നു കരുതപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യക്കിത് വലിയ ഗുണമൊന്നും ചെയ്തില്ല. വിയറ്റ്നാം, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങൾ അവസരം മുതലാക്കുകയും ചെയ്തു. നയപരമായി ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കണമെന്നാണ് ഇതിൽനിന്നു മനസിലാക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ധനകാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/2VgnnIZ
via IFTTT

സെന്‍സെക്‌സില്‍ 303 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 303 പോയന്റ് നഷ്ടത്തിൽ 34,565ലും നിഫ്റ്റി 89 പോയന്റ് താഴ്ന്ന് 10215ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 421 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 812 ഓഹരികൾ നഷ്ടത്തിലുമാണ്. 45 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ ബജാജ് ഓട്ടോ, ഐടിസി, ഗെയിൽ, ഹീറോ മോട്ടോർകോർപ്, കോൾ ഇന്ത്യ, സിപ്ല, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. രാജ്യമൊട്ടാകെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനവുണ്ടായത് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ഇതാണ് വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/3i0hvNR
via IFTTT

ചൈനീസ് നിക്ഷേപം മരവിപ്പിച്ചു; ഇന്ത്യന്‍ കമ്പനി കുടുങ്ങി

മുംബൈ: ചൈനീസ് കന്പനികളുടെ 5000 കോടി രൂപവരുന്ന മൂന്നു പദ്ധതികൾ മഹാരാഷ്ട്ര സർക്കാർ മരവിപ്പിച്ചതോടെ വെട്ടിലായത് ഹരിയാണ ആസ്ഥാനമായുള്ള കന്പനി. മഹാരാഷ്ട്രയിൽ ഇലക്ട്രിക് ബസ് നിർമാണവുമായി ബന്ധപ്പെട്ട് ചൈനയിലെ ബെയ്ഖി ഫോട്ടോൺ മോട്ടോർ കന്പനിയുമായി സംയുക്തസംരംഭത്തിന് പദ്ധതിയിട്ട പി.എം.ഐ. ഇലക്ട്രോ മൊബിലിറ്റി സൊലൂഷൻസ് ആണ് പ്രതിസന്ധിയിലായിരിക്കുന്നത്. പി.എം.ഐ. ബസ് മാനുഫാക്ചറിങ് കന്പനിയെന്ന സംയുക്തസംരംഭത്തിൽ 70 ശതമാനം നിക്ഷേപവും പി.എം.ഐ.യുടേതാണ്. സാങ്കേതികവിദ്യയും 30 ശതമാനം നിക്ഷേപവുമാണ് ബെയ്ഖി ഫോട്ടോൺ നൽകുകയെന്ന് പി.എം.ഐ. ഇലക്ട്രോ മൊബിലിറ്റി സൊലൂഷൻസ് എക്സിക്യുട്ടീവ് ഡയറക്ടർ അമൻ ഗാർഗ് പറഞ്ഞു. ചൈന ആസ്ഥാനമായുള്ള ട്രക്ക്, ബസ് നിർമാണ കന്പനിയായ ബെയ്ഖി ഫോട്ടോൺ 2008-ൽ പുണെയ്ക്കടുത്ത് തലേഗാവിൽ 250 ഏക്കർ സ്ഥലം ഏറ്റെടുത്തിരുന്നു. 1700 കോടി രൂപ ചെലവിൽ ബസ്-ട്രക്ക് നിർമാണശാല ഒരുക്കാനായിരുന്നു പദ്ധതിയെങ്കിലും യാഥാർഥ്യമായില്ല. ഒടുവിൽ 2017-ൽ പി.എം.ഐ.യുമായി ധാരണയിലെത്തുകയായിരുന്നു. ജൂൺ 15-നാണ് മഹാരാഷ്ട്ര സർക്കാരുമായി ഇവരുടെ സംയുക്തസംരംഭം ധാരണാപത്രം ഒപ്പുവെച്ചത്. ഇന്ത്യ-ചൈന അതിർത്തിസംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചതോടെ ചൈനയിൽനിന്നുള്ള മൂന്നു കന്പനികളുടെ ധാരണാപത്രം മഹാരാഷ്ട്ര സർക്കാർ മരവിപ്പിച്ചു. ഇക്കാര്യത്തിൽ മഹാരാഷ്ട്ര സർക്കാരിൽനിന്ന് വ്യക്തത തേടുമെന്ന് അമൻ ഗാർഗ് പറഞ്ഞു. പി.എം.ഐ. ചൈനീസ് കന്പനിയാണെന്ന് തെറ്റിദ്ധരിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

from money rss https://bit.ly/3fUqz4V
via IFTTT

When Sachy Lost And Found The Script Of Anarkali That Changed His Film Career Forever!

When Sachy Lost And Found The Script Of Anarkali That Changed His Film Career Forever!
Director and screenwriter Sachy's untimely demise has definitely left a huge void in the Malayalam film industry. His death has sent shock waves across Kerala with the film fraternity and fans still struggling to register the news. Netizens are

* This article was originally published here

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 561 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഉച്ചയ്ക്കുശേഷമുണ്ടായ കനത്ത വില്പന സമ്മർദത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 561.45 പോയന്റ് നഷ്ടത്തിൽ 34868.98ലും നിഫ്റ്റി 165.70 പോയന്റ് താഴ്ന്ന്10,305.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1245 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1429 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 134 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഹിൻഡാൽകോ, സിപ്ല, ആക്സിസ് ബാങ്ക്, എസ്ബിഐ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഏഷ്യൻ പെയിന്റ്സ്, ഐടിസി, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, റിലയൻസ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ബാങ്ക്, ലോഹം, ഫാർമ ഓഹരികൾക്കാണ് കനത്ത തിരിച്ചടി നേരിട്ടത്. ഈ വിഭാഗങ്ങളിലെ സൂചികകൾ 2-3ശതമാനത്തോളം നഷ്ടത്തിലായി. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനവും താഴ്ന്നു.

from money rss https://bit.ly/3euJvqP
via IFTTT