121

Powered By Blogger

Monday 9 February 2015

ചുണ്ടനക്കി അധരവ്യായാമം നടത്തുന്നത് സംഗീതമല്ല- രമേഷ് നാരായണന്‍







ആലപ്പുഴ: ചുണ്ടനക്കി അധരവ്യായാമം നടത്തിയാല്‍ സംഗീതമാവില്ലെന്ന് സംഗീതജ്ഞന്‍ രമേഷ് നാരായണന്‍ പറഞ്ഞു. പക്ഷേ, ഇപ്പോള്‍ ചുണ്ടനക്കി അധരവ്യായാമം നടത്തുകയും റെക്കോഡിട്ട് കേള്‍പ്പിക്കുകയും ചെയ്യുന്നു. അതിന് ഇപ്പോഴൊരു പേരുമുണ്ട്- അദ്ദേഹം പരിഹസിച്ചു.

ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ സംഗീതക്കച്ചേരിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഗെയിംസ് ഉദ്ഘാടനത്തിലെ ലാലിസം പരിപാടിയെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം ശുദ്ധസംഗീതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.











from kerala news edited

via IFTTT

ഡല്‍ഹി അത്ഭുതം പ്രവര്‍ത്തിച്ചു: കെജ്‌രിവാള്‍









Story Dated: Tuesday, February 10, 2015 12:18



mangalam malayalam online newspaper

ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി അത്ഭുഭം കാണിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. പ്രതീക്ഷിച്ചതിന് അപ്പുറം വലിയ വിജയം ഡല്‍ഹി നല്‍കി. ഇത് തങ്ങളുടെ ഉത്തരവാദിത്തം വര്‍ധിപ്പിച്ചു. ഈ വിജയത്തില്‍ ഡല്‍ഹിയോട് നന്ദിയുണ്ട്. എഎപി എന്നും സത്യത്തിന്റെ പാതയിലൂടെ മാത്രമേ സഞ്ചരിക്കൂവെന്ന് ഉറപ്പുനല്‍കുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് സേവനം ചെയ്യണം. അതിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഡല്‍ഹി എല്ലാവരുടെയുമാണ്. പ്രതീക്ഷകള്‍ക്ക് അപ്പുറം നല്‍കിയ ഡല്‍ഹി നിവാസികളെ ബഹുമാനിക്കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.


ഡല്‍ഹി നിയമസഭയിലെ 70ല്‍ 65 സീറ്റുകളിലാണ് എ.എ.പി ലീഡ് ചെയ്യുന്നത്. ബി.ജെ.പി നാലിലും ഐ.എന്‍.ഡി.എല്‍ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, മൂന്നു സീറ്റുകളില്‍ മാത്രമാണ് രണ്ടാം സ്ഥാനത്തെങ്കിലൂം എത്താന്‍ കഴിഞ്ഞത്.


ബി.ജെ.പിയുടെ ഉരുക്കുകോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയാണ് എ.എ.പിയുടെ മുന്നേറ്റം. 12 ന്യുനപക്ഷ സീറ്റുകളും എ.എ.പി പിടിച്ചെടുത്തു. വോട്ടിംഗ് നിലയിലും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. എ.എ.പി 54.2%, ബി.ജെ.പി 32.8%, കോണ്‍ഗ്രസ് 8.9% എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം.










from kerala news edited

via IFTTT

'സംപൂജ്യ' കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പ്രിയങ്ക വരണമെന്ന്‌ വീണ്ടും ആവശ്യം









Story Dated: Tuesday, February 10, 2015 12:09



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ രാഹുലിന്റെ നേതൃത്വത്തില്‍ വിശ്വാസമില്ലെന്ന്‌ ഒരു കൂട്ടം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഒരിക്കല്‍ കൂടി വ്യക്‌തമാക്കി. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്‌ഥാനത്തിനു വെളിയില്‍ തടിച്ചു കൂടിയ പ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിയെ നേതൃത്വത്തിലേക്ക്‌ കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച്‌ മുദ്രാവാക്യം മുഴക്കി.


ജഗദീഷ്‌ ശര്‍മ്മ എന്ന പ്രവര്‍ത്തകന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്‌ ഓഫീസിനു മുന്നില്‍ മുദ്രാവാക്യം മുഴക്കിയത്‌. 'പ്രിയങ്കയെ കൊണ്ടുവരൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമാണ്‌ ഇവര്‍ ഉയര്‍ത്തിക്കാട്ടിയത്‌.


ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷവും ഡല്‍ഹിയിലെ പാര്‍ട്ടി ആസ്‌ഥാനത്തിനു മുന്നില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പ്രിയങ്കയെ അനുകൂലിച്ച്‌ പ്രകടനം നടത്തിയിരുന്നു.










from kerala news edited

via IFTTT

തെരഞ്ഞെടുപ്പ് പരാജയം: അജയ് മാക്കന്‍ പാര്‍ട്ടി പദവികള്‍ രാജിവച്ചു









Story Dated: Tuesday, February 10, 2015 11:51



mangalam malayalam online newspaper

ന്യുഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തില്‍ ഉത്തരവാദിത്തമേറ്റ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലക്കാരനുമായ അജയ് മാക്കന്‍ പാര്‍ട്ടി പദവികള്‍ രാജിവച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനമടക്കമാണ് രാജിവച്ചത്. ഇനി പദവിയില്‍ തുടരാന്‍ തനിക്ക് അവകാശമില്ലെന്നും അതിനാല്‍ രാജിവയ്ക്കുകയാണെന്നും മാക്കന്‍ പറഞ്ഞു. സദര്‍ ബസാര്‍ മണ്ഡലത്തില്‍ നിന്നാണ് മാക്കന്‍ ജനവിധി തേടിയത്.


അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിക്കാനും മാക്കന്‍ മറന്നില്ല. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കെജ്‌രിവാളിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മാക്കന്‍ അടക്കം കോണ്‍ഗ്രസിന്റെ 70 സ്ഥാനാര്‍ഥികളും പരാജയപ്പെടുകയായിരുന്നു.


അതിനിടെ, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലിയും രാജിവച്ചു.


കോണ്‍ഗ്രസ് ആസ്ഥാനത്ത് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടി നേതൃത്വം പ്രിയങ്ക ഗാന്ധിയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.


തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് വക്താവ് പി.സി ചാക്കോയും പ്രതികരിച്ചു.










from kerala news edited

via IFTTT

ഇന്ത്യന്‍ അമേരിക്ക അറ്റോര്‍ണി ദീപാ ഷാ ഫ്ലോറിഡ കമ്മ്യൂണിറ്റി കോളേജ് ബോര്‍ഡില്‍








ഇന്ത്യന്‍ അമേരിക്ക അറ്റോര്‍ണി ദീപാ ഷാ ഫ്ലോറിഡ കമ്മ്യൂണിറ്റി കോളേജ് ബോര്‍ഡില്‍


Posted on: 10 Feb 2015







ഫ്ലോറിഡ: ഇന്ത്യന്‍ അമേരിക്ക അറ്റോര്‍ണി ദീപാ ഷായെ ഫ്ലോറിഡ ഗവര്‍ണ്ണര്‍ റിക് സ്‌കോട്ട് ഹില്‍സ് ബൊറൊ കമ്മ്യൂണിറ്റി കോളേജ് ട്രസ്റ്റി ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തു. റിപ്പബ്ലിക്കല്‍ പാര്‍ട്ടിയുടെ രജിസ്‌ട്രേഡ് മെംബറായ ദീപാ ഷാ നാലു വര്‍ഷത്തേക്കാണ് മെംബറായി തുടരുക.




വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍












from kerala news edited

via IFTTT

ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌









ദോഹ: ഖത്തര്‍ ദേശീയ കായിക ദിനാഘോഷത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഖത്തര്‍ കെഎംസിസി സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് കമ്മിറ്റിയും വോളിഖും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഫിബ്രവരി 13 ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ ഇന്‍ഡോര്‍ ഹാളില്‍ രാവിലെ 8 മണി മുതലാണ് മത്സരങ്ങള്‍ നടക്കുക. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ കെഎംസിസി ടീമുകള്‍ ഏറ്റുമുട്ടും. സമാപന ചടങ്ങില്‍ ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും.

ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരങ്ങളായ മര്‍സാദ് സുഹൈല്‍, അന്‍സബ്, അബിന്‍ കൃഷ്ണ, ഷെഹറാസ് എന്നിവരോടൊപ്പം ഖത്തറിലെ പ്രഗത്ഭരായ വോളിഖിന്റെ കളിക്കാരും അണിനിരക്കുന്ന കെഎംസിസി ഇന്ത്യന്‍ ടീം ഖത്തര്‍ ദേശീയ ജൂനിയര്‍ ടീമുമായി വൈകീട്ട് 6.30 ന് നടക്കുന്ന പ്രദര്‍ശന മത്സരത്തില്‍ ഏറ്റുമുട്ടും. കെ.വൈ.ബി ഷോക്ക് അബ്‌സോര്‍ബേഴ്‌സാണ് പരിപാടിയുടെ മുഖ്യപ്രായോജകര്‍.


ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി കെ.മുഹമ്മദ് ഈസ ചെയര്‍മാനായും മുഹമ്മദ് നജീബ്, അബ്ദുള്ള കേളോത്ത് എന്നിവര്‍ മുഖ്യ കോഓര്‍ഡിനേറ്റര്‍മാരായും, ആഷിക് മാഹി, അമ്മദ് കെ പി നൗഷര്‍, ഹാരിസ്, അന്‍വര്‍ ആര്‍ എന്‍ തുടങ്ങിയവര്‍ വിവിധ വകുപ്പു തലവന്മാരായി ശ്രീജിത്ത് സി ആര്‍, ആഷിക് അഹമ്മദ്, മഹറൂബ് മട്ടന്നൂര്‍, മജീദ് നാരാപുരം, ധനേഷ്, നജീബ് ടി, തായംബത്ത് കുഞ്ഞാലി, അസീസ് നരിക്കുനി, ഇസ്മയില്‍ കെ.എം., നസീം എന്നിവരെയും കെഎംസിസി സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ഉള്‍പ്പെടുത്തി ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചു.











from kerala news edited

via IFTTT

വാഖ് ആള്‍കേരള ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്








വാഖ് ആള്‍കേരള ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്


Posted on: 10 Feb 2015



ദോഹ: ഖത്തറിലെ വാഴക്കാട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ (വാഖ്) സംഘടിപ്പിച്ചുവരുന്ന അഞ്ചാമത് ആള്‍കേരള ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം ഫിബ്രവരി 12ന് വൈകീട്ട് ദോഹ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും. ഖത്തറിലുള്ള പതിനാലു ടീമുകളാണ് ഈ മേളയില്‍ മാറ്റുരയ്ക്കുന്നത്. മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരങ്ങളും കാല്‍പന്തുകളിയുടെ കേരള ഐക്കണുകളുമായ ഐ.എം.വിജയനും ആസിഫ് സഹീറും ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനത്തില്‍ മുഖ്യാതിഥികളായി സംബന്ധിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദോഹ സ്‌പോര്‍ട്‌സ് സ്‌റ്റേഡിത്തിലായിരിക്കും മത്സരങ്ങള്‍. ഉദ്ഘാടന മത്സരം വീക്ഷിക്കാനെത്തുന്ന കാണികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുണ്ടാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ടീം അംഗങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ വിജയികളാകുന്ന ടീമിന് സമ്മാനം ഉണ്ടാകും. പോയ വര്‍ഷങ്ങളില്‍ വാഖ് ടൂര്‍ണ്ണമെന്റുകള്‍ക്ക് ലഭിച്ച വര്‍ധിച്ച ജനപിന്തുണ ഈ വര്‍ഷത്തെ ഫുട്‌ബോള്‍ മഹോത്സവത്തിന് മാറ്റുകൂഭൂം.കാല്‍പന്തുകളിയുടെ സംഘാടനത്തിലൂടെ ലഭ്യമാകുന്ന വരുമാനംകൊണ്ട് വാഴക്കാട്ട് മെഡിക്കല്‍ഷോപ്പ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വരുമാനം ഉപയോഗിച്ചു നാട്ടില്‍ സ്ഥാപിക്കുന്ന വാഖ് ഡയാലിസിസ് സെന്ററിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഫിബ്രവരി മാസത്തില്‍ അത് നാടിന് സമര്‍പ്പിക്കും. പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ താരം ആസിഫ് സഹീര്‍, അല്‍സമാന്‍ എക്‌സ്‌ചേഞ്ച് ഓപ്പറേഷന്‍ മാനേജര്‍ സുബൈര്‍ അബ്ദുറഹ്്മാന്‍ എക്‌സ്പ്രസ്സ് കണ്‍ട്രി മാനേജര്‍ വിമല്‍ നായര്‍ വാഖ് സാരഥികളായ ടി.പി. അക്്ബര്‍, സിദ്ദീഖ് വെട്ടുപ്പാറ, സുഹൈല്‍ കൊന്നക്കോടന്‍, കെ.കെ.സിദ്ദീഖ്, ടി.പി. അശ്‌റഫ്, ജമാല്‍പാറപ്പുറത്ത്, അബ്ദുറഹ്്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



അഹമ്മദ് പാതിരിപ്പറ്റ













from kerala news edited

via IFTTT

ലോംഗ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ സാരഥികള്‍








ലോംഗ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ സാരഥികള്‍


Posted on: 10 Feb 2015









ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ഘകങഇഅ) വാര്‍ഷിക പൊതുയോഗം ബ്രെന്റ് വുഡ് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പ്രസിഡന്റ് റെജി മര്‍ക്കോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിവരിക്കുകയും, ആ സംരംഭങ്ങളൊക്കെയും വിജയത്തിലെക്കുവാന്‍ തന്നോട് സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സെക്രട്ടറി ബോബന്‍ തോട്ടം അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ജോസ് കളപ്പുര അവതരിപ്പിച്ച വരവു ചെലവു കണക്കുകളും യോഗം പാസാക്കി.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ തോമസ് (പ്രസിഡന്റ്), ലാലി കളപ്പുരയ്ക്കല്‍ (വൈസ് പ്രസിഡന്റ്), സനീഷ് തറയ്ക്കല്‍ (സെക്രട്ടറി), ദിലീപ് നായര്‍ (ജോയിന്റ് സെക്രട്ടറി), തോമസ് കിരിയാന്തന്‍ (ട്രഷറര്‍), സിറിയക് ജോര്‍ജ് (ജോയിന്റ് ട്രഷറര്‍) എന്നിവരെ 2015 -16 വര്‍ഷത്തെ ഭാരവാഹികളായി തിരഞ്ഞെടുത്തു.







കുടാതെ റിജു ഉലഹന്നാന്‍, ബോബി ഗ്രിഗറി, ജെയ്ബി അഗസ്റ്റിന്‍, ജോസ് ജോണ്‍, ഷേര്‍ളി സെബാസ്റ്റ്യന്‍, മാത്യു തോയലില്‍, ബോബന്‍ തോട്ടം, ജയചന്ദ്രന്‍, മലയില്‍ മാര്‍ക്കോസ് എന്നിവര്‍ അടങ്ങുന്ന യുവജന പ്രധാന്യമുള്ള കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെബാസ്റ്റ്യന്‍ തോമസ് തന്നില്‍ വിശ്വാസം അര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി പറയുകയും വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും ആത്മാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. രജി മര്‍ക്കോസ് പുതിയ ഭാരവാഹികള്‍ക്ക് ഭാവുകങ്ങളും, ബോബന്‍ തോട്ടം എല്ലാവരുടേയും പൂര്‍ണ്ണ സഹകരണത്തിന് നന്ദിയും അര്‍പ്പിച്ചു.




ജോയിച്ചന്‍ പുതുക്കുളം













from kerala news edited

via IFTTT

ചരമം - അന്നമ്മ








ചരമം - അന്നമ്മ


Posted on: 10 Feb 2015





വിയന്ന: ഓസ്ട്രിയയിലെ പ്രവാസി മലയാളി രഞ്ജിത്ത് ജോസഫ് തേക്കുമലയുടെ മാതാവ്, കുറവിലങ്ങാട് കോഴ തേക്കുമലയില്‍ അന്നമ്മ (77) അന്തരിച്ചു. പരേതനായ കെ.കെ.ജോസഫിന്റെ ഭാര്യയാണ്. ഏറ്റുമാനൂര്‍ കാശാംകാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍ ഡോ.സിറിയക് ജോസഫ് (ന്യുയോര്‍ക്ക്), ലിറ്റി ഏറങ്കയില്‍, കാട്ടാമ്പാക്ക്, റെജി ജോസഫ് (ഓസ്‌ട്രേലിയ), രഞ്ജിത്ത് ജോസഫ് (ഓസ്ട്രിയ, വിയന്ന), മിനി വലിയമംഗലം (സ്റ്റാഫ് നേഴ്‌സ്, ഗവണ്‍മെന്റ് ആശുപത്രി കുറവിലങ്ങാട്), മരുമക്കള്‍ സിനി ശ്രാമ്പിക്കല്‍ ന്യുയോര്‍ക്ക്, ജോയിച്ചന്‍ (റിയാദ്), ഷിജി കൂവപ്പടത്തില്‍, വെമ്പള്ളി, ഓസ്‌ട്രേലിയ,. ബിന്ദു കാരക്കാട്ടില്‍, മുണ്ടക്കയം, (വിയന്ന, ഓസ്ട്രിയ), ക്യാപ്റ്റന്‍. ബിനു തോമസ്, വലിയമംഗലം, മാഞ്ഞൂര്‍ (മര്‍ച്ചന്റ് നേവി, മുംബൈ). സംസ്‌കാരം ഫിബ്രവരി 10 ന് ഉച്ചകഴിഞ്ഞ് 2.30 ന് കുറവിലങ്ങാട് മര്‍ത്തമറിയം ഫെറോന പള്ളി സെമിത്തേരിയില്‍.




വാര്‍ത്ത അയച്ചത് : ഷിജി ചീരംവേലില്‍












from kerala news edited

via IFTTT

യാത്രക്കാരന്‍ വാതില്‍ തുറന്നു; എയര്‍ ഇന്ത്യ അപകടമൊഴിവായത്‌ ഭാഗ്യം കൊണ്ട്‌









Story Dated: Tuesday, February 10, 2015 11:43



mangalam malayalam online newspaper

മുംബൈ: മോസ്‌കോയില്‍ നിന്ന്‌ ഡല്‍ഹിയിലേക്ക്‌ വന്ന എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ അപകടത്തില്‍ നിന്ന്‌ രക്ഷപെട്ടത്‌ ഭാഗ്യം കൊണ്ട്‌. മോസ്‌കോയില്‍ നിന്ന്‌ പറന്നുയരുന്നതിനു തൊട്ടു മുമ്പ്‌ ഒരു യാത്രക്കാരന്‍ വിമാനത്തിന്റെ വാതില്‍ തുറന്നതാണ്‌ ആശങ്കയ്‌ക്കു വഴിവച്ചത്‌. കഴിഞ്ഞയാഴ്‌ചയായിരുന്നു സംഭവം.


വാതില്‍ തുറന്നതോടെ എസ്‌കേപ്പ്‌ റാഫ്‌റ്റ് താഴേക്ക്‌ വീണു. എന്നാല്‍, ഇത്‌ എയ്‌റോ ബ്രിഡ്‌ജിനു മുകളിലേക്ക്‌ വീണതിനാല്‍ ആളപായമൊന്നുമുണ്ടായില്ല. എഞ്ചിനിയറിംഗ്‌ സംഘമെത്തിയാണ്‌ ഇത്‌ പീന്നീട്‌ വിമാനത്തില്‍ നിന്ന്‌ വേര്‍പെടുത്തിയത്‌.


വാഷ്‌ റൂമില്‍ നിന്ന്‌ മടങ്ങുകയായിരുന്ന ഒരു യാത്രക്കാരനാണ്‌ വാതില്‍ തുറന്നത്‌. ഒരു വിമാനജോലിക്കാരന്‍ ആവശ്യപ്പെട്ടത്‌ അനുസരിച്ചാണ്‌ താന്‍ വാതില്‍ തുറന്നതെന്നും അത്‌ തുറക്കരുത്‌ എന്ന്‌ അറിയില്ലായിരുന്നുവെന്നാണ്‌ ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്‌.










from kerala news edited

via IFTTT

കെജ്‌രിവാളിന് അഭിനന്ദനവുമായി അണ്ണാ ഹസാരെ









Story Dated: Tuesday, February 10, 2015 11:25



mangalam malayalam online newspaper

മുംബൈ: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ അഴിമതി വിരുദ്ധ പോരാട്ടത്തിലെ പഴയ സഹപ്രവര്‍ത്തകന്‍ അരവിന്ദ് കെജ്‌രിവാളിന് അഭിനന്ദനവുമായി അണ്ണാ ഹസാരെ. മുഖ്യമന്ത്രി സ്ഥാനത്തെത്തുമ്പോള്‍ പഴയ മുദ്രാവാക്യം കെജ്‌രിവാള്‍ മറന്നുപോകരുത്. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടാന്‍ കെജ്‌രിവാളിന് കഴിഞ്ഞു. അതിനുള്ള പിന്തുണയാണ് ഇപ്പോള്‍ ലഭിച്ചത്. പഴയ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന മാത്രമാണ് തനിക്കു പറയാനുള്ളതെന്നും അണ്ണാ ഹസാരെ പറഞ്ഞു.


ഡല്‍ഹി ഫലം നരേന്ദ്ര മോഡിക്കേറ്റ തിരിച്ചടിയാണ്. കര്‍ഷകരില്‍ നിന്നും ഭൂമി തിരിച്ചുപിടിക്കാന്‍ അധികൃതര്‍ക്ക് അനുമതി നല്‍കുന്ന നിയമം കൊണ്ടുവരുന്ന മോഡിക്കുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്്രടയിലെ റാലേഗണ്‍ സിദ്ധിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസാരെ










from kerala news edited

via IFTTT